UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂൺ 30, ചൊവ്വാഴ്ച

സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ല


 ആക്ഷേപങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് മുഖ്യമന്ത്രി. ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിലൂടെ സര്‍ക്കാരിനെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടടിക്കാനാണ്  പ്രതിപക്ഷം ശ്രമിക്കുന്നത്.  ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അഴിമതിയാകില്ല.

അതിന് വ്യക്തമായ അടിസ്ഥാനമുണ്ടാകണം. പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലെല്ലാം സുതാര്യമായ അന്വേഷണമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നിട്ടും ആക്ഷേപങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിനുപിന്നില്‍ അവരുടെ രാഷട്രീയ നിരാശയാണ് പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

സഭയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി കേള്‍ക്കാനുള്ള സഹിഷ്ണുത പോലും പ്രതിപക്ഷത്തിനില്ല. അതിനാലാണ് അവര്‍ സഭ ബഹിഷ്‌കരിക്കുന്നത്. പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം സര്‍ക്കാര്‍ സഹിഷ്ണുതയോടെയാണ് കേട്ടത്. എന്നാല്‍ മറുപടി കേള്‍ക്കാനുള്ള മര്യാദ പ്രതിപക്ഷം കാണിച്ചില്ല.

ഇത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്ഷേപങ്ങളും ആരോപണങ്ങളും അന്വേഷിക്കാന്‍ തന്റേടം കാട്ടിയ സര്‍ക്കാരാണ് സംസ്ഥാനത്തുള്ളത്. തെറ്റു ചെയ്തിട്ടില്ലെന്ന അത്മവിശ്വാസമാണ് യു.ഡി.എഫ്  സര്‍ക്കാരിനെ അതിന് പ്രേരിപ്പിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ താല്‍പര്യങ്ങളോടെ സര്‍ക്കിനെ പ്രതിക്കൂട്ടിലാക്കാന്‍ പലരും ശ്രമിച്ചു.

എന്നാല്‍ അതിനെ നേരിടാനുള്ള ആര്‍ജ്ജവം സര്‍ക്കാരിന് ലഭിച്ചത് ജനപിന്തുണ കൊണ്ടുമാത്രമാണ്. ആരോപണങ്ങള്‍ നിഷ്പക്ഷവും സുതാര്യവുമായാണ് അന്വേഷിച്ചത്. നിയമം അതിന്റെ വഴിക്കുപോകട്ടെയെന്ന നിലപാടായിരുന്നു സര്‍ക്കാരിന്. വികസനവും കരുതലുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ അജണ്ട. ഇതാണ് നാലുവര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത്.

ബാര്‍ക്കോഴ സംബന്ധമായ ആക്ഷേപങ്ങള്‍ തെളിയിക്കുന്ന വിധത്തില്‍ ആരും മൊഴിനല്‍കിയില്ല. എന്നിട്ടും സഭയില്‍ ഇതേ വിഷയം ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ അന്വേഷണത്തില്‍ എന്തെങ്കിലും പിശക് ചൂണ്ടികാട്ടാന്‍ പ്രതിപക്ഷത്തിനായില്ല. തെളിവായി ഏതെങ്കിലും സാക്ഷി മൊഴിയോ, ആരുടെയെങ്കിലും മൊഴി ഒഴിവാക്കിയെന്നോ തരത്തിലുള്ള ഒരു ആക്ഷേപവും പ്രതിപക്ഷത്തിനില്ല.

ഇതെല്ലാം വ്യക്തമാക്കുന്നത് ഈ വിഷയത്തില്‍ പുതിതായി ഒന്നും അവര്‍ക്ക് പറയാനില്ലെന്നതാണ്. രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കാനാണ് പ്രതിപക്ഷം ബാര്‍ക്കോഴ ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 

തെറ്റുകളും കോട്ടങ്ങളും ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയായതും ജനങ്ങള്‍ തള്ളിക്കളഞ്ഞതുമായ ആക്ഷേപങ്ങളാണ് പ്രതിപക്ഷം ആവര്‍ത്തിക്കുന്നത്. സോളാര്‍ കേസിലും നാഷണല്‍  ഗെയിംസിലും അഴിമതി ആരോപിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ തന്റേടത്തോടെ വെല്ലുവിളി സ്വീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചു.

എന്നാല്‍ അതില്‍ കക്ഷി ചേരാനുള്ള ആര്‍ജ്ജവം പോലും പ്രതിപക്ഷം കാണിച്ചില്ല. ദേശീയ ഗെയിംസിന്റെ നടത്തിപ്പിലും ഇടതുപക്ഷം ആക്ഷേപം ഉന്നയിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു. 


സേവനാവകാശ നിയമം: പുരോഗതി വിലയിരുത്താന്‍ സംവിധാനം ഏര്‍പ്പെടുത്തും



 സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനാവകാശനിയമം നടപ്പാക്കിയതിന്റെ പുരോഗതി വിലയിരുത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍  അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സേവനങ്ങള്‍ ഔദ്യാര്യമല്ല, അത് പൊതുജനങ്ങളുടെ അവകാശമാണ്. അത് സമയബന്ധിതമായി ജനങ്ങള്‍ക്ക് എത്തിക്കുന്നതിനാണ് സംസ്ഥാനസര്‍ക്കാര്‍ സേവനാവകാശനിയമം നടപ്പിലാക്കിയത്. ഇതിന്റെ  പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി എന്‍.ഐ.സിയുടെ സഹായത്തോടെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ഐ.എം.ജി ഡയറക്ടര്‍ അധ്യക്ഷനായി ഒരു ഓണ്‍ലൈന്‍ സംവിധാനം രൂപീകരിക്കാനുള്ള ശിപാര്‍ശ സര്‍ക്കാറിന്റെ മുന്നിലുണ്ട്.

ഇത് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.എം.ജി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സേവനാവകാശ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം നിയമസഭയില്‍ ഉറപ്പു നല്‍കി.

നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയും അതിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം ലഭിക്കാതെ വരികയും ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും പിഴ ഈടാക്കാന്‍ നിലവിലെ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ പിഴ ഉദ്യോഗസ്ഥനില്‍ നിന്നും ഈടാക്കി സേവനം നിഷേധിക്കപ്പെട്ട വ്യക്തിക്ക് നല്‍കാന്‍ വ്യവസ്ഥയില്ല. നിയമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനും സംവിധാനങ്ങളുണ്ട്. സേവനം നിഷേധിക്കപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട തലങ്ങളില്‍ പരാതി നല്‍കാനും വ്യവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു



പെന്‍ഷന്‍ പ്രായം കൂട്ടില്ല



സംസ്ഥാന സര്‍വീസില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍ പതിനഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപത് വയസ്സുവരെ ഉയര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് 9365.98 കോടിരൂപയുടെ മദ്യമാണ് വിറ്റത്. മെയ് മാസത്തിലാണ് കൂടിയ വില്‍പന (828.18കോടി). കുറഞ്ഞ വില്‍പന ജൂണിലും (690.54കോടി). ബാറുകള്‍ പൂട്ടിയശേഷം ബിവറേജസ് ഔട്ട്‌ലെറ്റ് വഴിയുള്ള വിദേശമദ്യത്തിന്റെ വില്‍പന വര്‍ധിച്ചെങ്കിലും പൊതുവേ മദ്യവില്‍പന കുറഞ്ഞിട്ടുണ്ട്. 2014 - 15ല്‍ മദ്യവില്‍പന എട്ടുശതമാനം കുറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.


2015, ജൂൺ 29, തിങ്കളാഴ്‌ച

"അരുവിക്കരയിൽ യുഡിഎഫ് ജയിക്കും"


അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടംമുതൽ യുഡിഎഫ് വ്യക്തമായ മുൻതൂക്കം നേടിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ജപ്പാന്‍ കുടിവെള്ള പദ്ധതി: വായ്പാ കാലാവധി നീട്ടണം


ന്യൂഡല്‍ഹി: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വായ്പാകാലാവധി നീട്ടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രനഗരവികസനമന്ത്രി എം. വെങ്കയ്യനായിഡുവിനോട് ആവശ്യപ്പെട്ടു. സ്മാര്‍ട്ട് സിറ്റി പദ്ധതിയെക്കുറിച്ചും ഇരുവരും ചര്‍ച്ചനടത്തി. ജൈക്കയുടെ (ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി) സഹായത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന ജലവിതരണ പദ്ധതിക്ക് വായ്പലഭ്യമാക്കാനുള്ള കാലാവധി 2015 ജൂലായില്‍ അവസാനിക്കും. ഇത് ദീര്‍ഘിപ്പിക്കാനുള്ള നിവേദനവും മുഖ്യമന്ത്രി നല്‍കി. 

2015, ജൂൺ 28, ഞായറാഴ്‌ച

സംസ്‌ഥാനത്തെ അപകടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും


 അപകടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ സംസ്‌ഥാനതല കര്‍മ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന്‌ മുന്നോടിയായി റോഡിന്‌ വശങ്ങളിലുള്‍പ്പെടെ ഭീതി പരത്തുന്ന മരങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പ്‌ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലത്ത്‌ സ്‌കൂള്‍ ബസിന്‌ മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ മരിച്ച കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അരുവിക്കര ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും


അരുവിക്കര: അരുവിക്കര ഉപതെരഞ്ഞെടുപ്പ്‌ ഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായിരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വോട്ടെടുപ്പ്‌ സമയം അവസാനിച്ച ശേഷമാണ്‌ മുഖ്യമന്ത്രി നിലപാട്‌ ആവര്‍ത്തിച്ചത്. പോളിങ്‌ ശതമാനത്തിലുണ്ടായ വര്‍ധനവ്‌ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമെന്നതിന്‌ തെളിവെന്നും മുഖ്യമന്ത്രി പറഞ്ഞു.


2015, ജൂൺ 27, ശനിയാഴ്‌ച

വി.എസ്സിന്റെ പ്രവര്‍ത്തനം വിഴിഞ്ഞം അട്ടിമറിക്കാന്‍


 വിഴിഞ്ഞം പദ്ധതിയെ അട്ടമറിക്കാന്‍ അച്ചാരം വാങ്ങിയതു പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുകയും രേഖകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തശേഷവും പ്രതിപക്ഷ നേതാവ് ഈ നിലപാട് തുടരുന്നത് അത്യന്തം ഉത്കണ്ഠാജനകമാണ്-മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഇപ്പോഴത്തെ ടെന്‍ഡര്‍ പ്രകാരം 60 വര്‍ഷത്തേക്ക് ഒരു ശതമാനം വരുമാനം മാത്രമേ സര്‍ക്കാറിന് ലഭിക്കൂ എന്നാണ് അദ്ദേഹം ആവര്‍ത്തിച്ചു പ്രചരിപ്പിക്കുന്നത്. 60 വര്‍ഷം എന്നൊരു കാലാവധി പുതിയ കരാറിലേയില്ല. 

പുതിയ ഇ-ടെന്‍ഡര്‍ വ്യവസ്ഥ പ്രകാരം പങ്കാളി മുതല്‍മുടക്കി നടത്തുന്ന തുറമുഖേതര വാണിജ്യപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തവരുമാനത്തിന്റെ പത്തു ശതമാനം തുറമുഖ നടത്തിപ്പിന്റെ ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാറിനു നല്‍കണം. കൂടാതെ, നിര്‍മാണ കാലാവധിയായ നാലു വര്‍ഷത്തിനുശേഷം, തുറമുഖ നടത്തിപ്പിന്റെ പതിനഞ്ചാം വര്‍ഷം മുതല്‍, ഓരോ വര്‍ഷവും മൊത്തവരുമാനത്തിന്റെ 1%, 2%, 3% എന്നീ ക്രമത്തില്‍ ഓരോ വര്‍ഷവും 1% വീതം കൂടുന്ന രീതിയില്‍ 40% വരെ റവന്യൂ വിഹിതം സര്‍ക്കാറിന് നല്‍കണം. അതായത് നാല്പതാം വര്‍ഷം സംസ്ഥാന സര്‍ക്കാറിന് തുറമുഖ നടത്തിപ്പില്‍ നിന്നും 21% വരുമാന വിഹിതം ലഭിക്കും. 

തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത് നാലുവര്‍ഷത്തെ നിര്‍മാണ കാലാവധി ഉള്‍പ്പെടെ 40 വര്‍ഷത്തേക്കാണ്. അതിനു ശേഷം രണ്ടാം ഘട്ട വികസനം പൂര്‍ണമായും പങ്കാളി അവരുടെ മുതല്‍ മുടക്കില്‍ നടത്തുകയാണെങ്കില്‍ മാത്രം വീ ണ്ടും 20 വര്‍ഷത്തേക്ക് ലൈസന്‍സ് കാലാവധി നീട്ടിക്കൊടുക്കും. സ്വകാര്യ പങ്കാളി പൂര്‍ണമായും അവരുടെ മുതല്‍ മുടക്കില്‍ നടത്തുന്ന ര ണ്ടാം ഘട്ട വികസനത്തിന്റെ 41-ാം വര്‍ഷം ഇതില്‍ നിന്നും 22% വരുമാന വിഹിതം സംസ്ഥാനത്തിന് അധികമായി ലഭിക്കും. ഇത് ഒരു ശതമാനം വീതം വര്‍ഷംതോറും കൂടി 40% വരെ എത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഇടതുസര്‍ക്കാറിന്റെ കാലത്ത് ഉ ണ്ടാക്കിയ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് തികച്ചും എതിരായിരുന്നു. ഇതു പ്രകാരം 30 വര്‍ഷത്തേക്ക് യാതൊരു വരുമാനവും ഇല്ലായിരുന്നു.

പല പദ്ധതികളും ആരോപണങ്ങള്‍ ഉന്നയിച്ച് അട്ടിമറിച്ചതുപോലെ വിഴിഞ്ഞം പദ്ധതിയെയും ഇല്ലാതാക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കേരളം ദശാബ്ദങ്ങളായി സ്വപ്‌നം കാണുന്ന ഈ പദ്ധതിയില്‍ നിന്ന് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 


വിധിയെഴുത്ത് വികസന വിരുദ്ധര്‍ക്കെതിരെ



തിരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ചപ്പോള്‍മുതല്‍ അരുവിക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ മുന്നിലാണ്. രണ്ടും മൂന്നും സ്ഥാനത്തിനുവേണ്ടിയാണ് ഇടതുപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും മത്സരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. തിരുവനന്തപുരത്ത് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതുപോലെ അരുവിക്കരയില്‍ സംഭവിച്ചാലും അദ്ഭുതപ്പെടേണ്ട.

കെട്ടുറപ്പുള്ളതും അതിശക്തവുമായ ഐക്യജനാധിപത്യമുന്നണി, ഒറ്റക്കെട്ടായി കോണ്‍ഗ്രസ്, യു.ഡി.എഫ്. സര്‍ക്കാറിന്റെ സമാനതകളില്ലാത്ത വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍, 45ലക്ഷത്തോളംവരുന്ന യുവാക്കളുടെ പ്രതീകമായ സ്ഥാനാര്‍ഥി, അഞ്ചുതവണ ജയിച്ച ജി. കാര്‍ത്തികേയന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന മണ്ഡലം... ശബരിയുടെ കുതിപ്പിനു നിരത്താന്‍ ഇനിയുമേറെ കാരണങ്ങളുണ്ട്.

അരുവിക്കര തിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് ഞാന്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രതിപക്ഷം ഈ വെല്ലുവിളി സ്വീകരിച്ചില്ല. എങ്കിലും ഞാന്‍ പറഞ്ഞതിലുറച്ചുനില്‍ക്കുന്നു. 

ഇടുക്കി അണക്കെട്ടിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം ഇതാദ്യമായി ചില വന്‍കിടപദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നു. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ ഈ സര്‍ക്കാറിന്റെ കാലത്തുതന്നെ ആരംഭിക്കും. വിഴിഞ്ഞം തുറമുഖപദ്ധതിയും ചിറകുവിരിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളുടെ ഫലമായി സംസ്ഥാനത്ത് ഇതുവരെ 1,22,391 പി.എസ്.സി. നിയമനമുള്‍പ്പെടെ 5.39 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചുവെന്ന് അഭിമാനപൂര്‍വം പറയട്ടെ. ബാറുകള്‍ അടച്ചുപൂട്ടിയതോടെ വീടുകളില്‍ സമാധാനാന്തരീക്ഷം സംജാതമായി. അപകടങ്ങളും ആത്മഹത്യകളും കുറഞ്ഞു. 

സംസ്ഥാനത്തുനടന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചെറിയപതിപ്പാണ് അരുവിക്കര. അരുവിക്കരയുടെ മുക്കിലും മൂലയിലും കാര്‍ത്തികേയന്റെ സ്മരണകളുണര്‍ത്തുന്ന പ്രവൃത്തികളുണ്ട്. റോഡുകള്‍, പാലങ്ങള്‍, വെള്ളം, വെളിച്ചം, വിദ്യാഭ്യാസആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയകാര്യങ്ങളിലെല്ലാം കാര്‍ത്തികേയന്‍ ശ്രദ്ധപതിപ്പിച്ചു. അരുവിക്കരയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ഇതുവരെ അനുവദിച്ചത് 399.92 കോടി രൂപയാണ്. 

യു.ഡി.എഫ്. മുന്നോട്ടുവെയ്ക്കുന്നത് വികസനത്തിലും കരുതലിലും അധിഷ്ഠിതമായ പോസിറ്റീവ് രാഷ്ട്രീയമാണ്. എന്നാല്‍, എതിരാളികളോ? ബോംബുകളും കൊടുവാളുകളുമാണ് അവരുടെ ആയുധങ്ങള്‍. ടി.പി. ചന്ദ്രശേഖരന്‍ ഭീകരമായി കൊല്ലപ്പെട്ടപ്പോള്‍, കേരളം ഓര്‍ത്തു, ഇനിയെങ്കിലും സി.പി.എം. തെറ്റുതിരുത്തുമെന്ന്. അവര്‍ തിരുത്തിയില്ലെന്നുമാത്രമല്ല, അതിഗുരുതരമായ തെറ്റുകള്‍ ആവര്‍ത്തിക്കുകയുംചെയ്യുന്നു. ഏറ്റവുമൊടുവില്‍ പാനൂരില്‍ ബോംബുനിര്‍മാണത്തിനിടയില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകരാണു മരിച്ചത്. ആര്‍ക്കുവേണ്ടി ഉണ്ടാക്കുന്നതാണ് ഈ ബോംബുകള്‍? അരുവിക്കരയില്‍ ഇടതുസ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പിന് ചുക്കാന്‍പിടിക്കുന്നത് കണ്ണൂര്‍ലോബിയാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഒരൊറ്റ തിരഞ്ഞെടുപ്പുവിജയംപോലും നേടാനാകാത്തതിന്റെ കാരണത്തെക്കുറിച്ച് അവര്‍ ആത്മപരിശോധന നടത്തട്ടെ. 

സി.പി.എം. നേതൃത്വം ഒറ്റക്കെട്ടായി ഈനിമിഷംവരെ അരുവിക്കരയിലെ ജനങ്ങളോട് വോട്ടുചോദിച്ചിട്ടില്ല. യു.ഡി.എഫ്. നേതാക്കളെല്ലാവരും ഒറ്റക്കെട്ടായി വേദിയില്‍ അണിനിരക്കുമ്പോള്‍ സി.പി.എം. പലതട്ടിലാണ്. പ്രതിപക്ഷനേതാവ് തന്റെ വിലകുറഞ്ഞ പ്രസംഗങ്ങളുമായി ഒരുവശത്ത്. അദ്ദേഹത്തോടൊപ്പം വേദിപങ്കിടാന്‍ വിസമ്മതിച്ച് സമുന്നതനേതാക്കള്‍ മറുവശത്ത്. അതിപ്രമുഖനായ നേതാവാകട്ടെ കാണാമറയത്തും. 

വികസനമെന്നു കേള്‍ക്കുമ്പോള്‍, ചുവപ്പുകാണുന്ന കാളയെപ്പോലെയാണ് സി.പി.എം. 25വര്‍ഷത്തെ കേരളത്തിന്റെ ഏറ്റവുംവലിയ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖപദ്ധതി. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരം യുവാക്കള്‍ക്കെങ്കിലും തൊഴില്‍ ലഭിക്കും. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ ചെറുവിരലനക്കാതിരുന്ന മുന്‍ തുറമുഖവകുപ്പുമന്ത്രിയാണ് അരുവിക്കരയിലെ ഇടതുസ്ഥാനാര്‍ഥി. ഇങ്ങനെയൊരു സ്ഥാനാര്‍ഥി ജയിക്കുന്നതുകൊണ്ട് നാടിന് എന്തുപ്രയോജനം? 

വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകാന്‍പോകുമ്പോള്‍ പതിവുപോലെ അഴിമതിയാരോപണമുന്നയിച്ച് വിഴിഞ്ഞത്തിന് തടസ്സംസൃഷ്ടിക്കാനാണവര്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതി പൂര്‍ണമായും സുതാര്യമായിരിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍, ഈ പദ്ധതി നടപ്പാക്കാതിരിക്കാന്‍വേണ്ടിയുള്ള അവരുടെ ശ്രമത്തിനുമുന്നില്‍ സര്‍ക്കാര്‍ പതറുകയില്ല. 

ഏതു തിരഞ്ഞെടുപ്പുവന്നാലും രണ്ടാമതൊരാളെ സ്ഥാനാര്‍ഥിയാക്കാനില്ലാത്ത ബി.ജെ.പി. ഒരാളെത്തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. തങ്ങളുടെ പാര്‍ട്ടിക്കാരന്‍പോലുമല്ലെന്നു വ്യക്തമാക്കപ്പെട്ട സിനിമാതാരം ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വോട്ടുപിടിക്കുന്നു. പരിണതപ്രജ്ഞനായ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ യോഗങ്ങളില്‍ ആളെക്കൂട്ടാന്‍ ഇതല്ലാതെ മറ്റുമാര്‍ഗമില്ല. 

അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കാന്‍ പ്രതിപക്ഷനേതാവിനെ സി.പി.എം. ക്വട്ടേഷന്‍ നല്‍കി അരുവിക്കരയിലേക്ക് ഇറക്കിവിട്ടിരിക്കയാണ്. വിലകുറഞ്ഞ പരിഹാസവചനങ്ങളുമായി സ്വന്തം പദവിയെ താഴ്ത്തിക്കെട്ടുന്ന അദ്ദേഹത്തോടു സഹതപിക്കാം. ദേശീയ ഗെയിംസിനെതിരെ എന്തായിരുന്നു പ്രചാരണം. സി.പി.എം. എം.എല്‍.എ. നല്‍കിയ ഹര്‍ജിയില്‍ അന്വേഷണംനടത്തിയ സി.ബി.ഐ., മേളയില്‍ ഒരുവിധ അഴിമതിയും നടന്നിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കയാണ്. പ്രതിപക്ഷനേതാവുതന്നെ നിരന്തരമായ നിയമപോരാട്ടം നടത്തി അഴിമതിയുടെപേരില്‍ ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചിട്ട് ഇപ്പോള്‍ അദ്ദേഹത്തെ കൂട്ടുപിടിച്ചാണ് അഴിമതിക്കെതിരെയെന്നുപറഞ്ഞ് സമരം നടത്തുന്നത്. ഇതാണ് സി.പി.എം. ഉയര്‍ത്തുന്ന എല്ലാ അഴിമതിയാരോപണങ്ങളുടെയും നിജസ്ഥിതി.

കോണ്‍ഗ്രസ്സിലെ വെള്ളിനക്ഷത്രമായിരുന്നു ജി.കെ. ആദര്‍ശത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപം. അരുവിക്കരയെക്കുറിച്ച് കാര്‍ത്തികേയന്‍ ഒരു സ്വപ്നം കാത്തുസൂക്ഷിച്ചിരുന്നു. അവ സഫലമാകാന്‍ ശബരീനാഥന് നാടിന്റെ അനുഗ്രഹമുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. 


2015, ജൂൺ 25, വ്യാഴാഴ്‌ച

ദേശീയ ഗെയിംസ്: ആരോപണം ഉന്നയിച്ച ജനപ്രതിനിധികള്‍ കേരളജനതയോടെ മാപ്പ് പറയണം


തിരുവനന്തപുരം: ദേശീയ ഗെയിംസ് ഏറ്റവും മികച്ചനിലയില്‍ സംഘടിപ്പിച്ചതിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ദേശീയ െഗയിംസ് സി.ഇ.ഒ. ജേക്കബ് പുന്നൂസ് അടക്കമുള്ള ഉദ്യോഗസ്ഥരെയും മന്ത്രിസഭായോഗം അഭിനന്ദിച്ചു. പരാതിയും അന്വേഷണവും നടക്കുന്ന സാഹചര്യത്തിലാണ് അഭിനന്ദനം വൈകിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 
സി.ബി.ഐ. അന്വേഷണം നടത്തി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ആരോപണം ഉന്നയിച്ചവര്‍ക്ക് കനത്ത തിരിച്ചടിയാണ്. ഉത്തരവാദപ്പെട്ട ജനപ്രതിനിധി പോലും അതിലുണ്ടെന്നത് ദുഃഖകരമാണ്. തെളിവുകളും വ്യക്തമായ അറിവുമില്ലാതെ സംസ്ഥാനത്തിന് ഏറ്റവും അഭിമാനകരമാകുമായിരുന്ന സംരംഭത്തെ വിലയിടിച്ച് കാണിച്ചത് നിര്‍ഭാഗ്യകരമാണ്. ദേശീയ ഗെയിംസ് നടത്തുരുത്, നീട്ടിവെയ്ക്കണം, നടത്തിയാല്‍ സംഘാടകര്‍ ജയിലിലാകും എന്നൊക്കെ പറഞ്ഞു. ആത്മാര്‍ഥതയുണ്ടെങ്കില്‍ ആരോപണം ഉന്നയിച്ച ജനപ്രതിനിധികള്‍ കേരളജനതയോടെ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പുതിയ ആരോപണങ്ങള്‍ അരുവിക്കര തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്


തിരുവനന്തപുരം: സോളാറിലും ബാര്‍ കോഴ വിഷയങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളുമെല്ലാം അരുവിക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഴിമതി ആരോപിച്ച് ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഈ സര്‍ക്കാരിനെ ഓടിക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ നടക്കില്ലെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിഴിഞ്ഞത്തും സോളാറിലും ബാര്‍ കോഴയിലും ദേശീയ ഗെയിംസിലുമെല്ലാം പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കിട്ടിയില്ല. പ്രതിപക്ഷ ആക്ഷേപങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയായി.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ കത്ത് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. കത്ത് കൃത്രിമമായി നിര്‍മിച്ചതാണെന്ന് കോടതി കണ്ടെത്തി. വ്യാജ കത്ത് നിര്‍മിച്ചയാളെ അറസ്റ്റ് ചെയ്തു, മാപ്പു സാക്ഷിയാക്കി. സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ തന്നെ ആരോപണങ്ങള്‍ നിഷേധിച്ചു. ഒളികാമറെവച്ച് നേട്ടം കൊയ്യാമെന്നു കരുതിയാല്‍ കേരളത്തില്‍ നടക്കില്ല. കോടതി വിധിയിലെ പല ഭാഗങ്ങളും മാധ്യമങ്ങളില്‍ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നവര്‍ തെളിവുണ്ടെങ്കില്‍ സോളാര്‍ കമ്മീഷനില്‍ കക്ഷി ചേരാത്തത് എന്തു കൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പുറത്തുവരട്ടെ.

ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ ശബ്ദ രേഖ ബാറുടമകളുടെ കൈയിലുണ്ടെങ്കില്‍ പുറത്തുവിടണം. ഒളികാമറയിലെ സംഭാഷണം തന്റേതാണെന്ന് അംഗീകരിക്കാനോ തള്ളാനോ വിജിലന്‍സ് എസ്.പി. ആര്‍. സുകേശന്‍ തയ്യാറായിട്ടില്ല. സത്യം അറിയാതെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിയില്ല. മദ്യം എന്ന സാമൂഹിക വിപത്തിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതുമൂലം നഷ്ടമുണ്ടായ ബാറുടമയുടെ ആരോപണമാണ് പ്രതിപക്ഷം ഏറ്റുപിടിച്ചത്. യു.ഡി.എഫിന്റെ മദ്യനയത്തിന് കിട്ടുന്ന അംഗീകാരമാകും അരുവിക്കര തിരഞ്ഞെടുപ്പ് ഫലം. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

7,000 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6,000 കോടിയും അഴിമതിയാണെന്ന് സി.പി.എം. പി.ബി. അംഗം പിണറായി വിജയന്‍ ആരോപിച്ചു. പിന്നെ അദ്ദേഹത്തിനെ കണ്ടിട്ടില്ല. കോടിയേരി ആരോപണം ഉന്നയിച്ചപ്പോള്‍ അഴിമതി 300 കോടിയായി താഴ്ന്നു. എത്ര ലാഘവത്തോടെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. അതിനാലാണ് ഇതുവരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്റണിയെ അധിക്ഷേപിച്ചതിന് അരുവിക്കര മറുപടി നല്കും


തിരുവനന്തപുരം: സംശുദ്ധ രാഷ്ട്രീയജീവിതം നയിക്കുന്ന എ.കെ.ആന്റണിയെപ്പോലെ ആദരണീയ നേതാവിനെ പ്രതിപക്ഷനേതാവ് അധിക്ഷേപിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പരനാറി പ്രയോഗത്തിന് കൊല്ലത്തെ ജനങ്ങള്‍ പിണറായി വിജയന് ചുട്ട മറുപടി കൊടുത്തിരുന്നു. അതേ നാണയത്തില്‍, പ്രതിപക്ഷ നേതാവിന് അരുവിക്കരയിലെ ജനങ്ങള്‍ മറുപടി നല്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ലൈറ്റ് മെട്രോ തീരുമാനം വൈകില്ല


തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതി വൈകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതിക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും ധനവകുപ്പും വെവ്വേറെ നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. വ്യത്യസ്ത അഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികം. മെട്രോ റെയില്‍ ഉപദേശകന്‍ ഇ. ശ്രീധരനെക്കൂടി വിശ്വാസത്തിലെടുത്താവും തീരുമാനം എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ജൂൺ 23, ചൊവ്വാഴ്ച

പ്രവാസി വായ്പ: ബാങ്കുകള്‍ സമീപനം മാറ്റണം



തിരുവനന്തപുരം: പൊതുജനത്തിന് വായ്പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ പ്രവാസി പുനഃരധിവാസ പദ്ധതികളോട് ഭൂരിപക്ഷം ബാങ്കുകളും വിമുഖത കാണിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമാകാന്‍ രണ്ട് ബാങ്കുകള്‍ മാത്രമാണ് മുന്നോട്ടുവന്നത്. ഇത്തരം നിലപാടുകളില്‍ തിരുത്തല്‍ വരുത്താന്‍ ബാങ്കുകള്‍ തയ്യാറാകണം. പ്രവാസി പുനഃരധിവാസ പദ്ധതികള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ ബാങ്കുകളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

അതുപോലെ തന്നെയാണ് വിദ്യഭ്യാസ വായ്പയുടെ കാര്യത്തിലും ഭവനവായ്പയുടെ കാര്യത്തിലുമുള്ള ബാങ്കുകളുടെ സമീപനം. എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ പദ്ധതിയോട് സഹകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണം.

വിദ്യഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥി ഏതെങ്കിലും സാഹചര്യത്തില്‍ മരണപ്പെട്ടാല്‍ വായ്പാ തുകയില്‍ ഇളവ് നല്‍കുന്ന കാര്യം ബാങ്കുകള്‍ പരിഗണിക്കണം. വിദ്യഭ്യാസ വായ്പകള്‍ക്ക് ഏകീകൃത സ്വഭാവം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളുടെ സംസ്ഥാനതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇടതുമുന്നണി ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കന്‍ ശ്രമിക്കുന്നു


തിരുവനന്തപുരം: അക്രമത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാടിന് ഉപകാരപ്രദായ കാര്യങ്ങള്‍ ചെയ്ത് ജനപിന്തുണ നേടാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇതോടെയാണ് അക്രമത്തിലൂടെ തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താമെന്ന നിലപാട് അവര്‍ സ്വീകരിച്ചത്.

സ്വന്തം പാര്‍ട്ടിക്കാരെ ബോംബുണ്ടാക്കാനും ബോംബെറിയാനും ഒടുവില്‍ രക്തസാക്ഷിയാക്കാനുമാണ് സി.പി.എം ശ്രമം. ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് ശേഷമെങ്കിലും ഇടതു മുന്നണി അക്രമം വെടിയുമെന്ന് കരുതിയിരുന്ന കേരള ജനതയാണ് യഥാര്‍ത്ഥില്‍ മണ്ടന്‍മാരായത്. ജനങ്ങളെ അക്രമഭീഷണിയിലൂടെ നിശബ്ദരാക്കാമെന്ന ധാരണ ഉപേക്ഷിക്കാന്‍ ഇടതുമുന്നണിക്കാകുന്നില്ല.

അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ സി.പി.എമ്മിന് വോട്ടിലൂടെ മറുപടി പറയാനുള്ള സുവര്‍ണ്ണാവസരമാണ് അരുവിക്കരക്കാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര കരുമലക്കോട് നടന്ന കുടുംബയോഗതത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവും കരുതലുമെന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് നന്മ ചെയ്യാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാനും സ്റ്റാര്‍ട്ട് അപ് പദ്ധതിയിലൂടെ യുവാക്കളെ തൊഴില്‍ ധാതാക്കളാക്കാനും ഈ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ ചെറുപ്പക്കാരെ ബോംബുണ്ടാക്കാനാണ് ഇടതുമുന്നണി പഠിപ്പിക്കുന്നത്.

ഈ നാലു കൊല്ലം കൊണ്ട് ഐ.ടി കയറ്റുമതി 3,000 കോടിയില്‍ നിന്നും 10,000 കോടിയാക്കാനും നമുക്ക് സാധിച്ചു. എന്നാല്‍ ഇതൊക്കെ എത്ര വര്‍ഷം മുമ്പ് തന്നെ സാധിക്കുമായിരുന്നെന്ന വസ്തുത നാം മറക്കരുത്. കമ്പ്യൂട്ടറിനെ എതിര്‍ത്ത് കേരളത്തിന്റെ ഐ.ടി വികസനത്തെ പിറകോട്ട് കൊണ്ടുപോയവരാണ് ഇന്നിപ്പോള്‍ ഇന്റര്‍നെറ്റിലൂടെ വോട്ട് പിടിക്കുന്നത്. കേരളത്തിലെ വലിയൊരു കൂട്ടം യുവാക്കള്‍ കര്‍ണ്ണാടകയില്‍ പോയി ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ സൃഷ്ടിച്ചത് ഇടതുമുന്നണിയാണ്. 

വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കേരളത്തിനായി നടപ്പിലാക്കുന്നത് യു.ഡി.എഫ് സര്‍ക്കാരാണ്. ഏത് വികസനപദ്ധതി വരുമ്പോഴും അതിനെ അഴിമതിയുടെ പേരുപറഞ്ഞ് പുറകോട്ടടിക്കുന്നതാണ് ഇടടതുനയം. ഈ സമീപനം ഇനി തുടരാന്‍ അനുവദിക്കില്ല. പരാതികളോ, ആശങ്കകളോ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്. പക്ഷേ അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങളുടെ പുറത്ത് പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറല്ല. ബോംബ് രാഷ്ട്രീയം കൈമുതലായുള്ള ഇടതുമുന്നണിയോണോ, ജനനന്മ ലക്ഷ്യമിടുന്ന ഐക്യജനാധിപത്യ മുന്നണിയോണോ ഈ നാട് ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അരുവിക്കരക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015, ജൂൺ 21, ഞായറാഴ്‌ച

സൗജന്യങ്ങള്‍ മാത്രം നല്‍കി ഒരു സമുദായത്തേയും ഉദ്ധരിക്കാനാവില്ല



ആര്യനാട് : സൗജന്യങ്ങള്‍ മാത്രം നല്‍കി ഒരു സമുദായത്തേയും ഉദ്ധരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ അരുവിക്കര മണ്ഡലം കണ്‍വെന്‍ഷന്‍ ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

യോഗത്തില്‍ ജി.ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സന്തുഷ്ടമായ സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ചെറുതും വലുതുമായി വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും നീതി ലഭിക്കത്തക്ക വിധത്തിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 




സോളാര്‍ കേസിലെ വിധി: സര്‍ക്കാരിനുള്ള അംഗീകാരം



തിരുവനന്തപുരം: സോളാര്‍ കേസിലെ കോടതിവിധി സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഈ കേസില്‍ സ്വതന്ത്രമായ അന്വേഷണമാണ് നടന്നതെന്നതിന്റെ തെളിവാണ് വിധി. സരിതയ്ക്ക് പണം നല്‍കിയെന്ന െഫനി ബാലകൃഷ്ണന്റെ ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസിലെ പരാതിക്കാരന്‍ ബാബുരാജനെ താന്‍ കണ്ടിട്ടില്ല. തന്റെ പേരില്‍ സരിത നല്‍കിയ കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെകാലത്ത് ഇതുപോലൊരു പരാതി വന്നപ്പോൾ വെറും കൊടുക്കൽവാങ്ങൽ കാര്യം എന്ന നിലയിൽ ക്രിമിനൽ കേസെടുക്കേണ്ടെന്ന നിലപാടാണു സ്വീകരിച്ചത്. എന്നിട്ടാണു നിയമപരമായി മുന്നോട്ടുപോയ തങ്ങളെ അവർ വിമർശിക്കുന്നത്. ഇപ്പോള്‍ കുറ്റംചുമത്തി ശിക്ഷ വാങ്ങി നല്‍കിയ യു.ഡി.എഫ്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂൺ 20, ശനിയാഴ്‌ച

ഗ്രാമസഭാകൂട്ടായ്മകളിലൂടെ ഭക്ഷ്യസ്വയംപര്യാപ്തത നേടണം




തിരുവനന്തപുരം: ഗ്രാമസഭകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഭക്ഷ്യസ്വയംപര്യാപ്തതയ്ക്ക് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം' എന്ന വിഷയത്തില്‍ ആരോഗ്യ കുടുംബക്ഷേമവകുപ്പ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തതയെക്കുറിച്ച് പറഞ്ഞാല്‍ മാത്രം പോര തെളിയിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയണം. എല്ലാ ഭക്ഷണ സാധനങ്ങളുടെയും ഉത്പാദനം സ്വയംപര്യാപ്തതയിലേക്ക് നീങ്ങണം. പച്ചക്കറി ഉത്പാദനത്തില്‍ സ്വീകരിച്ച നടപടി വിലയിരുത്താന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



2015, ജൂൺ 19, വെള്ളിയാഴ്‌ച

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അരുവിക്കര വിധിയെഴുതണം


അരുവിക്കര∙ അക്രമവും നിഷേധാത്മക രാഷ്ട്രീയവും പ്രവർത്തനശൈലിയാക്കി കേരളത്തെ നിരന്തരം അപമാനത്തിലേക്കു തള്ളിവിടുന്ന മാർക്സിസ്റ്റ് പാർട്ടിക്കെതിരെ നിർണായകമായ വിധിയെഴുതാനുള്ള അവസരം അരുവിക്കരക്കാർ ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . കോട്ടൂർ മേഖലയിൽ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാർഥം സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ടി.പി. ചന്ദ്രശേഖരന്റെ വധത്തിനു ശേഷമെങ്കിലും അക്രമരാഷ്ട്രീയം സിപിഎം അവസാനിപ്പിക്കുമെന്നാണു കേരള ജനത പ്രതീക്ഷിച്ചതെങ്കിൽ അതു തെറ്റിപ്പോയി എന്നാണു പാനൂരിലെ ബോംബ് സ്ഫോടനം തെളിയിക്കുന്നത് . പഴയ സ്വന്തം സഹപ്രവർത്തകനെ 51 വെട്ട് ഏൽപ്പിച്ചു മൃഗീയമായി കൊന്നവർ ആ ജനാധിപത്യവിരുദ്ധത തുടരുകയാണ്. പാനൂരിൽ കൊല്ലപ്പെട്ടയാളുടെ ചിത്രത്തിലേക്കു തനിക്ക് ഒരുതവണയേ നോക്കാൻ കഴിഞ്ഞുള്ളു. അത്രമാത്രം ഭീകരമായിരുന്നു ആ കാഴ്ച. ബോംബ് നിർമാണത്തിനിടയിലായിരുന്നു മരണം. മൃതദേഹം ഏറ്റുവാങ്ങിയതും സംസ്കാരച്ചടങ്ങിനു നേതൃത്വം കൊടുത്തതുമൊക്കെ സിപിഎം നേതാക്കളാണ്. പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത് അതുമായി സിപിഎമ്മിനു ബന്ധമില്ല എന്നാണ്. ഇത് ആര് വിശ്വസിക്കാനാണ്?

നിയസഭയിൽവരെ ആക്രമമാർഗം തുടരുകയാണു സിപിഎം. ഇത്തവണ നിയമസഭ ചേർന്നപ്പോൾ അരുവിക്കര ഉപതിരഞ്ഞെടുപ്പു കണക്കിലെടുത്ത് ഒരു ദിവസംകൊണ്ടു പിരിയാനുള്ള നിർദേശമാണു ഭരണപക്ഷം വച്ചത്. അതു പ്രതിപക്ഷം എതിർക്കും എന്നാണു താൻ കരുതിയത്. എന്നാൽ ഒരനക്കവും ഉണ്ടായില്ല. അനുസരണയുള്ള കുട്ടികളായി അവർ മാറി. അതിനു കാരണം അരുവിക്കരയാണ്. നിയമസഭയിൽ വീണ്ടും അക്രമം തുടർന്നാൽ അത് അരുവിക്കരയിൽ പ്രതിഫലിക്കും എന്നു പേടിച്ചു.

ജനാധിപത്യത്തിന്റെ എല്ലാ സൗകര്യവും ഉപയോഗിച്ച് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടികൾ ചെയ്യുന്നവരായി സിപിഎം മാറി. മറുവശത്ത് കേരളത്തിന്റെ വികസനവും കേരള ജനതയോടുള്ള കരുതലുമാണു യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. നാലു വർഷത്തിനിടയിൽ വിഴിഞ്ഞം ഉൾപ്പെടെ എടുത്തുകാട്ടാവുന്ന ഒരുപിടി വികസന സംരംഭങ്ങൾക്കു തുടക്കം കുറിച്ചു.

എൽഡിഎഫിന്റെ ലോട്ടറി എന്നാൽ സാന്റിയാഗോ മാർട്ടിൻ ആയിരുന്നുവെങ്കിൽ യുഡിഎഫിന്റേതു കാരുണ്യയാണ്. പാവപ്പെട്ടവനൊപ്പം, അവനു തുണയായി പ്രവർത്തിക്കുന്ന സർക്കാരാണ് ഇത്. ആ സർക്കാരിന് എട്ടു മാസം കൂടി കൂടുതൽ ഊർജത്തോടെ മുന്നോട്ടുപോകാൻ അരുവിക്കരയിൽ കെ.എസ്. ശബരീനാഥന്റെ വിജയം ഉറപ്പിക്കാൻ കഴിയണം. സിപിഎമ്മിന്റെ നിഷേധാത്മക രാഷ്ട്രീയത്തെ തൂത്തെറിയാനും ശബരിയുടെ വിജയം അനിവാര്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.


2015, ജൂൺ 18, വ്യാഴാഴ്‌ച

ജനസമ്പര്‍ക്ക പരാതികള്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പരിഹരിക്കും


തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പല പരാതികളും നിലവിലുള്ള ചട്ടങ്ങളുടെയും ഉത്തരവുകളുടെയും പരിമിതികളില്‍ പരിഹരിക്കാന്‍ കഴിയാത്തവയാണെന്നും ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ചട്ടങ്ങളിലും ഉത്തരവുകളിലും മാറ്റം വരുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനൊപ്പം അടിയന്തരമായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള സംവിധാനങ്ങളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ നിയമങ്ങളും ചട്ടങ്ങളും തടസം നില്‍ക്കുന്നത് മൂലം അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇടുക്കിയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ തന്നെ കാണാനെത്തിയ യുവതിയുടെ പരാതി അത്തരത്തിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിന് വേണ്ടി ലഭിക്കേണ്ട സര്‍ക്കാര്‍ ധനസഹായത്തിന് വേണ്ടിയാണ് യുവതി തനിക്ക് നിവേദനം നല്‍കിയത്. എന്നാല്‍ ഇവരുടെ മാതാവും മരണപ്പെട്ടു പോയതിനാല്‍ ഇവര്‍ക്ക് വിധവകളുടെ മക്കള്‍ക്ക് ലഭിക്കുന്ന ധനസഹായത്തിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. തന്റെ അമ്മ മരിച്ചുപോയത് തന്റെ കുറ്റം കൊണ്ടാണോയെന്ന യുവതിയുടെ ചോദ്യം മനസ് നോവിച്ചെന്നും ഇത്തരം കേസുകളില്‍ അച്ഛനും അമ്മയും മരിച്ചുപോയവര്‍ക്കും ധനസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഓണ്‍ലൈന്‍ വഴി 1,38,028 അപേക്ഷകളും നേരിട്ട് 1,78,544 അപേക്ഷകളുമാണ് പതിനാല് ജില്ലകളില്‍ നിന്നുമായി ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ചത്. ഇതില്‍ 122828 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ഒപ്പം അന്ന് തീരുമാനം എടുക്കാന്‍ കഴിയാതിരുന്ന പരാതികളില്‍ പിന്നീട് പരിഹാരവുമുണ്ടാക്കി. പല പരാതികളിലും പരിഹാരം ഉണ്ടാക്കാന്‍ കഴിയാതെ പോയത് നിലവിലെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പോരായ്മകള്‍ മൂലമാണ്. ഈ പശ്ചാത്തലത്തിലാണ് നിലവിലുള്ള ചട്ടങ്ങളും ഉത്തരവുകളും മാറ്റാനുള്ള തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പതിനാല് ജില്ലകള്‍ക്കുമായി 165 പരിപാടികളാണ് പ്രഖ്യാപിച്ചത്. ഇവ ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ജനസമ്പര്‍ക്ക പരിപാടികളില്‍ പരാതികള്‍ എത്തുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കാത്തത് കൊണ്ടല്ല. പല പരാതികളും പരിഹരിക്കാനുള്ള നിയമങ്ങളിലെ പ്രായോഗിക പ്രശ്‌നങ്ങളാണ് ഇതിന് തടസമാകുന്നത്.


ചികില്‍സാ സഹായത്തിനുള്ള അപേക്ഷകളും ജനസമ്പര്‍ക്ക പരിപാടികളില്‍ ലഭിക്കുന്നുണ്ട്. തന്റെ ആദ്യ ജനസമ്പര്‍ക്ക പരിപാടിക്ക് ശേഷം 45 ഉത്തരവുകളാണ് പരിഷ്‌ക്കരിക്കേണ്ടി വന്നത്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഇത്തവണയും നല്‍കേണ്ടിവരും. എല്ലാ പരാതികളിലും അനുകൂലമായ തീരുമാനമെടുക്കാനാകും എന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷെ, ഒരു പരാതിയും അവഗണിക്കാനാവില്ല. എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നവയാണെങ്കില്‍ ചെയ്തുകൊടുക്കും. നിയമക്കുരുക്ക് മൂലം ചെയ്യാനാവാത്തയാണെങ്കില്‍ തടസങ്ങള്‍ മാറ്റാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ലൈറ്റ് മെട്രോ: വിവാദങ്ങള്‍ക്ക് വഴിമരുന്നിടരുത്



തിരുവനന്തപുരം: ലൈറ്റ്‌മെട്രോ സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്നും വായ്പാലഭ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിടരുതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ വിളിക്കാതെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡിഎംആര്‍സി) ഏല്‍പ്പിച്ചതിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്ത്. കോഴിക്കോടും തലസ്ഥാനത്തും നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ്‌മെട്രോ പദ്ധതിയ്ക്ക് എല്ലാവകുപ്പുകളുടേയും പൂര്‍ണ സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 ലൈറ്റ്‌മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് ഡിഎംആര്‍സി സമര്‍പ്പിച്ച പദ്ധതിരേഖ (ഡിപിആര്‍) മന്ത്രിസഭയുടെ പരിഗണനക്കു കൊണ്ടുവരാത്തത്. ഡിപിആര്‍ ലഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയും തീരുമാനം വൈകിക്കൂടാ. തെരഞ്ഞെടുപ്പ് കഴിഞ്ഞു വരുന്ന ആദ്യമന്ത്രിസഭായോഗത്തില്‍ ഡിപിആര്‍. അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ പേര് കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ എന്നാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

2015, ജൂൺ 17, ബുധനാഴ്‌ച

കരുതൽ 2015: ഐ.ഐ.ടി.ക്ക് സ്ഥലം ഏറ്റെടുക്കും, മെഡിക്കല്‍ കോളേജില്‍ ആസ്പത്രിസമുച്ചയവും

പാലക്കാടിന് 16 ഇന പരിപാടി

പാലക്കാട്: പാലക്കാട് ഐ.ഐ.ടി.ക്കായി 600 ഏക്കര്‍ ഏറ്റെടുക്കാന്‍ അനുമതിയായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ആസ്പത്രിക്കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതിയായെന്നും അദ്ദേഹം പറഞ്ഞു. 360 കോടിയുടെ പട്ടികജാതി നിധിയുപയോഗിച്ചാണ് നിര്‍മാണം. രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന്, ആസ്പത്രിയുടെ ഭാഗമായി കാന്‍സര്‍ചികിത്സാ-ഗവേഷണകേന്ദ്രവും തുറക്കും. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ജനസമ്പര്‍ക്കപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലയ്ക്കുള്ള പദ്ധതിവിവരണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ഓര്‍ഗാനിക് പാലക്കാട്, പട്ടാമ്പിയില്‍ സൈബര്‍പാര്‍ക്ക് എന്നിവമുതല്‍ കുടിവെള്ളവിതരണ പദ്ധതികളും റോഡ് പദ്ധതികളുമുള്‍പ്പെടെ 16 ഇനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രഖ്യാപനം. ഒരുവര്‍ഷത്തിനകം ഇവ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 
വിധവകളുടെ മക്കള്‍ക്ക് വിവാഹധനസഹായം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, അനാഥവനിതകള്‍ക്ക് വിവാഹസഹായം നല്‍കാന്‍ നിയമമില്ല. ഈ പരിമിതി കടക്കാന്‍ നിയമനിര്‍മാണം നടത്തും.

അടിസ്ഥാനസൗകര്യമേഖലയില്‍ ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി 120 കോടി രൂപ ചെലവില്‍ കുറ്റിപ്പുറം-കുമ്പിടി-തൃത്താല-പട്ടാമ്പി-ഷൊറണൂര്‍ റോഡ് നിര്‍മിക്കും. പട്ടാമ്പിയിലെ ചപ്പാത്തിനുപകരം പുതിയ പാലമുള്‍പ്പെടെയുള്ളതാണ് പദ്ധതി.

പാലക്കാട് നഗരത്തില്‍നിന്ന് 6 പുതിയ ലിങ്ക് ബൈപ്പാസുകള്‍ നിര്‍മിക്കാന്‍ 25.3 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 



പാലക്കാടൊഴികെ സംസ്ഥാനത്ത് ഇത്തവണ നടത്തിയ ജനസമ്പര്‍ക്കത്തില്‍ 3,68,290 പരാതികള്‍ കിട്ടി. പരിപാടിയോട് നിസ്സഹകരിക്കുന്നവര്‍ പരിപാടിയില്‍ പങ്കാളികളാകുന്നവരുടെ അഭിപ്രായം കേള്‍ക്കണം. പരിപാടിയുടെ ഫലവും വിലയിരുത്തണം. നിസ്സഹകരിക്കുന്നവരോട് പരിഭവമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ രണ്ട് അന്ധ ക്രിക്കറ്റ് കളിക്കാര്‍ ബസ്സിടിച്ച് മരിച്ചത് അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്ത് നടപടിയെടുക്കും. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കും. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യവും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


2015, ജൂൺ 16, ചൊവ്വാഴ്ച

എയർ കേരള: കേന്ദ്ര ഗവൺമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുന്നു.


എയർ കേരള കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. ഗൾഫ്‌ രാജ്യങ്ങളിലെ മലയാളികളുടെ ഒരു വലിയ ആഗ്രഹം ആണ് നിരക്ക് കുറഞ്ഞ ഒരു എയർ ലൈൻ. അതിനുള്ള കഴിഞ്ഞ 30 വർഷക്കാലത്തെ കേരളത്തിന്റെ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് എയർ കേരള എന്ന ആശയം ഉടലെടുത്തത്. ഞാൻ ആദ്യം മുഖ്യമന്ത്രിയായ സമയത്ത് അതിനു വേണ്ടി ഒരു കമ്പനി രൂപീകരിച്ചു, അനുമതിക്കു വേണ്ടി കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ രണ്ടു വ്യവസ്ഥകൾ ഇവയായിരുന്നു:

1. അഞ്ചു കൊല്ലത്തെ അഭ്യന്തര വിമാന സർവീസ് നടത്തിയ പരിചയം
2. ഏറ്റവും കുറഞ്ഞത്‌ 20 വിമാനങ്ങൾ എങ്കിലും ഉണ്ടായിരിക്കണം

ഈ രണ്ടു വ്യവസ്ഥകൾ അനുസരിച്ച് കേരളത്തിന്‌ അനുമതി ലഭിച്ചില്ല. അഭ്യന്തര വിമാന സർവീസ് വലിയ നഷ്ട്ടത്തിലേ കലാശിക്കൂ. അഞ്ചു വർഷം നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല. 20 വിമാനങ്ങൾ നമ്മുടെ കഴിവിനും അപ്പുറത്താണ്. അത് കൊണ്ട് എയർ കേരള മോഹം ഏതാണ്ട് അവസാനിച്ച മട്ടിലായിരുന്നു. പക്ഷെ ഇപ്പോൾ കേന്ദ്ര നയത്തിൽ ചെറിയ മാറ്റം വരുന്നതായി തോന്നുന്നുണ്ട്. കേന്ദ്ര നയങ്ങളിൽ ഇളവു വരുത്തി എയർ കേരളക്ക് അനുമതി തരണം എന്ന് അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി കിട്ടിയാൽ വിഴിഞ്ഞം പദ്ധതി പോലെ എയർ കേരള നടപ്പിലാക്കും. 

സി.പി.എമ്മിന് ജൈവക്കൃഷിയേക്കാള്‍ ലാഭം ബോംബ് കൃഷി


മുഖ്യമന്ത്രി ആര്യനാട് പഞ്ചായത്തിലെ കുടുംബയോഗങ്ങളില്‍

വെട്ടിനിരത്തല്‍ നടത്തുന്ന സി.പി.എം. പ്രവര്‍ത്തകര്‍ ജൈവക്കൃഷിയിലേക്ക് തിരിഞ്ഞത് തന്നെ അദ്ഭുതപ്പെടുത്തി. പക്ഷേ, അതിനവര്‍ക്ക് കഴിയില്ലെന്ന് കണ്ണൂര്‍ സംഭവം തെളിയിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം ജൈവക്കൃഷിയേക്കാള്‍ ലാഭം ബോംബ് കൃഷിയാണെന്ന വെളിപ്പാടിലാണ് സി.പി.എം. അതിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

 ആര്യനാട് പഞ്ചായത്തിലെ കുടുംബയോഗങ്ങളിലാണ് മുഖ്യമന്തി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച പങ്കെടുത്തത്. മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പഞ്ചായത്തിലെ ഹൗസിങ്‌ബോര്‍ഡ്, പുറിത്തിപ്പാറ, കാനക്കുഴി, ഈഞ്ചപ്പുരി തുടങ്ങിയ കേന്ദ്രങ്ങളിലെ കുടുംബയോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്.

ദേശീയ-സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികള്‍ അദ്ദേഹം വിശകലനം ചെയ്തു. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ കുറിച്ചാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. 

ശബരിയുടെ സ്വീകാര്യതയും ജി.കാര്‍ത്തികേയന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും അദ്ദേഹം ചൂണ്ടികാട്ടി. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കായി കരുതലിനും വേണ്ടി നടപ്പാക്കിയ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. ഹൗസിങ് കോളനി എന്ന ആശയം താന്‍ ആന്റണി മന്ത്രി സഭയില്‍ അംഗമായിരുന്ന കാലത്ത് കൊണ്ടു വന്നതാണെന്ന് അദ്ദേഹം പറഞ്ഞു.


ഓരോ സ്ഥലങ്ങളിലും ഉജ്ജ്വലമായ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഒട്ടേറെപ്പേരുടെ സാന്നിധ്യം കുടുംബയോഗങ്ങളിലുണ്ടായിരുന്നു. 


കരുതൽ 2015: പാലക്കാട് ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി ഇന്ന്‌



പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജില്ലയിലെ ജനസമ്പര്‍ക്കപരിപാടിക്ക് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഒരുങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഒരുക്കം പൂര്‍ത്തിയായി. മുഖ്യമന്ത്രി രാവിലെ എട്ടിന് വേദിയിലെത്തും. 2015 മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 17 വരെ ഓണ്‍ലൈനില്‍ ലഭിച്ച പരാതികളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 18,234 അപേക്ഷകളാണ് ലഭിച്ചത്. കൂടുതലായി 15,000 അപേക്ഷകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അക്ഷയകേന്ദ്രങ്ങള്‍ക്ക് ചുമതല നല്‍കിയ 50 കൗണ്ടറുകളിലൂടെ 35,000 അപേക്ഷ കൈകാര്യംചെയ്യാനുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്. 

2015, ജൂൺ 15, തിങ്കളാഴ്‌ച

അരുവിക്കരയിലെ കോളനികളിൽ ഒരു ദിവസം



അരുവിക്കര: സാര്‍... കുഴി... കുഴി... സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ചുപറയുന്നത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് മുന്നോട്ടുനടന്നു. സമീപത്തെ പൊട്ടക്കിണര്‍ മുഖ്യമന്ത്രി ശ്രദ്ധിച്ചോ ആവോ. ഡല്‍ഹിയില്‍ നിന്നുള്ള ഫോണ്‍കോളിനോട് പ്രതികരിച്ചുകൊണ്ട് വെള്ളനാട് മുണ്ടേല ചാലേക്കോണം പട്ടികജാതി കോളനി പരിസരത്ത് റബ്ബര്‍ തോട്ടത്തിനരികിലേക്ക് മുഖ്യമന്ത്രി നടന്നുപോയി. ഫോണ്‍ സംഭാഷണം കാല്‍മണിക്കൂറോളം നീണ്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാര്‍ഥം മുഖ്യമന്ത്രി മണ്ഡലത്തിലെ ഇടവഴികളും പുരയിടങ്ങളും കടന്ന് മുന്നേറുകയാണ്.



അഗസ്ത്യവനം മേഖലയിലുള്ള ആദിവാസി ഊരുകളായിരുന്നു വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. ശനിയാഴ്ചയാണ് അദ്ദേഹം മണ്ഡലത്തിലെ കോളനികള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത്. വെള്ളനാട് പഞ്ചായത്തിലെ നെട്ടിറച്ചിറ ലക്ഷംവീട് കോളനിയിലാണ് മുഖ്യമന്ത്രി ആദ്യമെത്തിയത്. കോളനിമുറ്റത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്റെ തണലില്‍നിന്ന് മുഖ്യമന്ത്രി, ശബരിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോളനി നിവാസികളോട് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ കോളനി നിവാസികള്‍ക്ക് ആഗ്രഹം. അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. രാവിലെതന്നെ നെട്ടിറച്ചിറ കോളനിയില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ നല്ല ജനക്കൂട്ടം.

മുണ്ടേല പാലേക്കോണം പട്ടികജാതി കോളനിയിലേക്കാണ് മുഖ്യമന്ത്രി പിന്നീട് പോയത്. കോളനി പരിസരത്തെ മരത്തണലത്ത് മുഖ്യമന്ത്രി ഇരുന്നു. വിഴിഞ്ഞം പദ്ധതിയും കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മരിച്ചതും അക്രമരാഷ്ട്രീയവുമൊക്കെ വര്‍ത്തമാനത്തില്‍ കടന്നുവന്നു. 



ബാര്‍ കോഴ കേസില്‍ ധനമന്ത്രിക്കെതിരെ കുറ്റപത്രമില്ലെന്ന വാര്‍ത്തയെ സംബന്ധിച്ച് ചാനല്‍ കാമറകള്‍ക്ക് 'ബൈറ്റ്' നല്‍കാനും കോളനി നിവാസികള്‍ നല്‍കിയ നാടന്‍ മാമ്പഴം കഴിക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി. അടുത്ത കുടുംബയോഗ സ്ഥലത്തേക്ക് പോകുംമുമ്പ് തേങ്ങയും കാന്താരിമുളകും അരച്ച ചമ്മന്തികൂട്ടി മുഖ്യമന്ത്രി കപ്പ കഴിച്ചു. 
(പി.അനില്‍കുമാര്‍)

മുഖ്യമന്ത്രിയുടെ അരുവിക്കര ഇലക്ഷൻ പര്യടനം(വീഡിയോ)
Posted on Sunday, June 14, 2015



സി.പി.നായര്‍ വധശ്രമക്കേസ് : അവസാന തീരുമാനം കോടതിയുടേത്


കോട്ടയം: മുന്‍ ചീഫ് സെക്രട്ടറി സി.പി. നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കുന്നതുസംബന്ധിച്ച് അവസാനതീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്ത്പറഞ്ഞു. ''കേസ് പിന്‍വലിക്കുന്നതുസംബന്ധിച്ച് ആഭ്യന്തരവകുപ്പുമന്ത്രി എന്നോട് സംസാരിച്ചിരുന്നു. കേസില്‍ 150ഓളം പ്രതികള്‍ ഉണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം നോക്കാറില്ല. അവസാനതീരുമാനം കോടതിയുടേതാണ്''- മുഖ്യമന്ത്രി പറഞ്ഞു. 

റബ്ബര്‍ സബ്‌സിഡി : കേരളത്തെ ഒഴിവാക്കിയത് ഗുരുതരവീഴ്ച



കോട്ടയം: റബ്ബര്‍കര്‍ഷകര്‍ക്കുനല്‍കുന്ന സബ്‌സിഡിയുടെ കാര്യത്തില്‍ കേരളത്തിലെ കര്‍ഷകരെ ഒഴിവാക്കുകയാണെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത്തരമൊരുതീരുമാനം റബ്ബര്‍ബോര്‍ഡ് കൈക്കൊള്ളുമെന്ന് കരുതുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയിച്ച റീപ്ലൂന്റിങ് സബ്‌സിഡിയാണ് ഇപ്പോഴുമുള്ളത്. സബ്‌സിഡി വര്‍ധിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൂടുതല്‍ സൗജന്യ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജുകളില്‍ അവസരമൊരുക്കും


കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ആരോഗ്യ മേഖലയ്ക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂടുതല്‍ സൗജന്യ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജുകളിലൂടെ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ മെഡിക്കല്‍ പഠന മേഖലകള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. എല്ലാ ജില്ലകളിലും ഓരോ മെഡിക്കല്‍ കോളജ് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി 11 പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചു. സാമ്പത്തികമായി ഇതുണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ പരിഗണിക്കുന്നില്ല അദേഹം പറഞ്ഞു.

കോട്ടയം  മെഡിക്കല്‍ കോളജില്‍ 10.39 കോടി രൂപ ചെലവില്‍ പുതുതായി ആരംഭിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെയും പുതുതായി ആരംഭിച്ച 10 പദ്ധതികളുടെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടനം മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1.50 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ഡയാലിസിസ് സെന്ററിന്റെയും 2.79 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ജിഎന്‍എം നഴ്‌സിങ് സ്‌കൂളിന്റെയും ഉദ്ഘാടനവും നഴ്‌സിങ് കോളേജ് ഓഡിറ്റോറിയം, ലൈബ്രറി കോംപ്ലക്‌സ്, ഫാര്‍മസി കോളേജ് കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.

2015, ജൂൺ 13, ശനിയാഴ്‌ച

വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം


സംസ്ഥാനത്തിന് ഗുണകരമായ വികസനപദ്ധതികളെ, വിവാദങ്ങളിലൂടെയും അടിസ്ഥാന രഹിതമായ ആരോപണങ്ങളിലൂടെയും അന്തരീക്ഷത്തില്‍ നിര്‍ത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ വികസന പദ്ധതികളെ യാഥാര്‍ത്ഥ്യമാക്കി ജനനന്മ ഉറപ്പുവരുത്തുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെട്ടിറച്ചിറ എസ്.സി കോളനിയില്‍ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വപ്‌ന പദ്ധതികളെല്ലാം തന്നെ യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണ്. ഇടതു നിലപാടുമൂലം തടസം നേരിട്ടിരുന്ന വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായത് ഈ സര്‍ക്കാരിന്റെ നേട്ടമായാണ് കാണുന്നത്. ഇന്ത്യയ്ക്ക് തന്നെ മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതിയെ എന്തുകൊണ്ടാണ് ഇടതുപക്ഷംഎതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. നെടുമ്പാശേരി വിമാനത്താവളത്തിനായി 100 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ഡയറക്ടര്‍ ബോര്‍ഡില്‍ 21 ശതമാനം ലാഭ വിഹിതമാണ് സര്‍ക്കാരിന് കൈമാറിയത്. ഇതുവഴി 153 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. വിമാനം തങ്ങളുടെ ശരീരത്തിലൂടെ ഇറങ്ങുമെന്ന് പറഞ്ഞ് പദ്ധതിയെ എതിര്‍ത്ത ഇടതുപക്ഷത്തിന്റെ നേതാക്കള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ കയറിക്കൂടിയ കാര്യം മറക്കരുത്. 

2006ലെ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തത്  രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നായിരുന്നു. ഇത് നടപ്പിലാക്കാന്‍ ഇടതുമുന്നണിയ്ക്ക് അഞ്ചുകൊല്ലം വേണ്ടിവന്നു. എന്നാല്‍ 2011 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫിന് ഒരു രൂപയ്ക്ക് അരിയെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ നൂറു ദിവസം പോലും വേണ്ടി വന്നില്ല. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികള്‍ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങളെ മുടന്തം ന്യായത്തിന്റെ പേരില്‍  ഇല്ലായ്മ ചെയ്യാനാണ് ഇടതുമുന്നണിയുടെ ശ്രമം. 

700 കോടിയുടെ സാന്ത്വന പദ്ധതികളാണ് ഈ സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയത്. ഇടതുഭരണകാലത്ത് സാന്റിയോഗോ മാര്‍ട്ടിനെന്നും അഴിമതിയെന്നും അറിയപ്പെട്ടിരുന്ന ലോട്ടറിയ്ക്ക് കാരുണ്യത്തിന്റെ മുഖം നല്‍കിയ സര്‍ക്കാരാണിത്. കാരുണ്യാ ലോട്ടറിയിലൂടെ 701 കോടി രൂപയുടെ ചികിത്സാ സഹായമാണ് തൊണ്ണൂറായിരം പേര്‍ക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 500 കോടിയുടെ ധനസഹായവും ഇതുവരെ കൊടുത്തിട്ടുണ്ട്.


ബാര്‍കോഴ: വെളിപ്പെട്ടത് രാഷ്ട്രീയ കാപട്യം; മാണിക്കെതിരെ എന്ത് തെളിവുണ്ട് ?


തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മാണിസാറിനെതിരെ എന്താണ് തെളിവുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 309 സാക്ഷികളെയാണ് വിസ്തരിച്ചത്. അവര്‍ പറഞ്ഞ എല്ലാവരുടെയും മൊഴിയെടുത്തു. കുറ്റവിമുക്തനാക്കിയെന്ന് പറയുമ്പോള്‍ എതിര്‍ക്കുന്നവര്‍ ഇതുകൂടി പറയണം. ആരാണ് മാണിക്കെതിരെ സാക്ഷി പറഞ്ഞതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു. 

ബാര്‍ കോഴ ആരോപണം രാഷ്ട്രീയ കാപട്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്ര മാധ്യമങ്ങളിലൂടെയാണ് മാണിക്കെതിരെ ആരും തെളിവു നല്‍കിയിട്ടില്ലെന്നു മനസിലായത്. ബാര്‍ കോഴക്കേസ് തിരഞ്ഞെടുപ്പു വിഷയമായി ഉന്നയിക്കുകയാണെങ്കില്‍ അത് ഇടതുമുന്നണിക്കു തിരിച്ചടിയാകാതെയിരുന്നാല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരെ തെളിവില്ലെന്ന എഡിജിപിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2015, ജൂൺ 12, വെള്ളിയാഴ്‌ച

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിയ്ക്കുള്ള അന്തിമ വിധിയെഴുത്തായിരിക്കും


അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിയ്ക്കുള്ള അന്തിമ വിധിയെഴുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാക്‌സിസ്റ്റ് പാര്‍ട്ടി അക്രമരാഷ്ടീയത്തിന്റെ വക്താക്കളാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പാനൂരിലെ ബോംബ് സ്‌ഫോടനം. മരിച്ചത് തങ്ങളുടെ സഖാക്കളാണെന്ന് സമ്മതിച്ച സി.പി.ഐ(എം) പക്ഷേ പൊട്ടിയത് തങ്ങളുടെ ബോംബാണെന്ന് സമ്മതിക്കാത്തതിലെ വിരോധാഭാസം ജനങ്ങള്‍ തിരിച്ചറിയണം. ശബരീനാഥന് നല്‍കുന്ന ഓരോവോട്ടും അക്രമത്തിനെതിരെയും വികസന മുരടിപ്പിനെതിരെയുമുള്ളതാണ്. 

വിഴിഞ്ഞം കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ ഇതിനെ അട്ടിമറിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. പദ്ധതിയുടെ പേരില്‍ ഏത് ആക്ഷേമുപണ്ടായാലും കേള്‍ക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ ഈ പദ്ധതി നടന്നില്ലെങ്കില്‍ വരുന്ന 25 കൊല്ലത്തേയ്ക്ക് ഇത് നടക്കില്ല. ഏഴായിരം കോടിയുടെ പദ്ധതിയില്‍ ആറായിരം കോടിയുടെ അഴിമതി ആരോപിക്കുന്ന പിണറായി വിജയന്റെ നടപടി എന്ത് അര്‍ത്ഥത്തിലാണെന്ന് മനസിലാകുന്നില്ല. 

സാന്റിയോഗോ മാര്‍ട്ടിനെന്നും അഴിമതിയെന്നും അറിയപ്പെട്ടിരുന്ന ലോട്ടറിയ്ക്ക് കാരുണ്യത്തിന്റെ ജനകീയമുഖം നല്‍കിയ സര്‍ക്കാരാണിത്. ബോംബ് രാഷ്ട്രീയമാണോ, വികസന രാഷ്ട്രീയമാണോ നാടിനാവശ്യമെന്ന് അരുവിക്കരക്കാര്‍ ചിന്തിക്കണം. ആദിവാസികളുടെയും സാധാരണക്കാരുടെയും സര്‍ക്കാരാണിത്. ആദിവാസി മേഖലകളില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വികസനവും കരുതലും വാക്കുകളിലല്ല പ്രവൃത്തിയിലാണെന്ന് ഈ സര്‍ക്കാര്‍ തെളിയിച്ചത്. ആദിവാസിസമൂഹമടക്കം പാവങ്ങളും പിന്നോക്കം നില്‍ക്കുന്നവരുമായവരെ സഹായിക്കാന്‍ ഈ സര്‍ക്കാര്‍ കൊണ്ടു വന്ന കാരുണ്യ ബനവലന്റ് ഫണ്ട് നൂറു കണക്കിന് പേര്‍ക്ക് അനുഗ്രഹമായി. ആദിവാസി മേഖലകളില്‍ റസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ച് വിദ്യാഭ്യാസപരമായി അവരെ മുമ്പിലെത്തിക്കണം. നൂറ് ശതമാനം ആദിവാസി കുട്ടികളെയും സ്‌കൂളുകളിലെത്തിക്കാന്‍ കഴിയുന്ന തരത്തിലാകണം  ഈ പദ്ധതി നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വാക്ക് നല്‍കിയ അദ്ദേഹം അവരോടൊപ്പം അവരുടെ തനതുസംഗീതമായ ചാറ്റുപാട്ടിലും ഗോത്രപൂജയില്‍ പങ്കു ചേര്‍ന്നു. മുഖ്യമന്ത്രിക്ക് ആദിവാസികള്‍ തങ്ങളു പരമ്പരാഗതആയുധമായ അമ്പും വില്ലും സമ്മാനിച്ചു.

ശബരിക്ക് വോട്ടുതേടി കാട്ടുവഴിയിലൂടെ മുഖ്യമന്ത്രി


അരുവിക്കര: കാട്ടുവഴിയിലൂടെ കുണ്ടുംകുഴിയും ചാടി ജീപ്പ് മുന്നോട്ടുനീങ്ങുമ്പോള്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു തൊട്ടിലിലെന്നവണ്ണം ആടിയുലഞ്ഞു. പേരിന് മാത്രമാണ് വഴി. കൊടുംവളവുകള്‍ പിന്നിട്ടും കുത്തനെയുള്ള കയറ്റങ്ങള്‍ ബദ്ധപ്പെട്ട് കയറിയും മുഖ്യമന്ത്രിയുടെ ജീപ്പ് തെന്നിത്തെറിച്ച് മുന്നോട്ടുനീങ്ങി.

ഒടുവില്‍ മുന്‍നിശ്ചയിച്ചതിലും രണ്ടു മണിക്കൂറോളം വൈകി മുഖ്യമന്ത്രി പൊടിയം ആദിവാസി സെറ്റില്‍മെന്റില്‍ എത്തുമ്പോള്‍ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നെടുവീര്‍പ്പിട്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന് വോട്ടുതേടിയാണ് വെള്ളവും വെളിച്ചവും വഴിയുമില്ലാത്ത പൊടിയത്ത് മുഖ്യമന്ത്രി എത്തിയത്.



വിതുരയിലെ കല്ലന്‍കുഴി ആദിവാസി കോളനിയിലും തൊളിക്കോട് കാരക്കാംകോട് ചെട്ടിയാംപാറ ആദിവാസി കോളനിയിലും ശബരിക്ക് വോട്ട് അഭ്യര്‍ഥിച്ചശേഷമാണ് മുഖ്യമന്ത്രി വ്യാഴാഴ്ച ഉച്ചയ്ക്ക് പൊടിയത്തേക്ക് തിരിച്ചത്. അരുവിക്കര മണ്ഡലത്തില്‍പ്പെട്ട കോട്ടൂരില്‍ നിന്ന് പൊടിയം കോളനിയിലേക്ക് 25 കിലോമീറ്ററോളം ദൂരമുണ്ട്. പ്രധാന റോഡ് വിട്ട് കാട്ടുവഴിയിലേക്ക് മുഖ്യമന്ത്രിയും സംഘവും കടന്നപ്പോള്‍ത്തന്നെ യാത്രാദുരിതം തുടങ്ങി. ഇടയ്ക്ക് താന്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോയുടെ പിന്‍സീറ്റില്‍ നിന്ന് ഇറങ്ങി മുഖ്യമന്ത്രി മുന്‍സീറ്റില്‍ കയറി. എന്നാല്‍ എണ്ണക്കൂട്ട് ചെക്ക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ റോഡ് തീരെ മോശമായി. കുത്തനെയുള്ള കയറ്റം കയറാനാകാതെ മുഖ്യമന്ത്രിയുടെ വാഹനവും മറ്റു വാഹനങ്ങളും വഴിയില്‍ കുടുങ്ങി. പോലീസ് വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും മുന്നോട്ടുനീങ്ങാന്‍ മടിച്ചു.

ഒപ്പമുണ്ടായിരുന്ന മന്ത്രി ശിവകുമാറിനെയും പാലോട് രവി എം.എല്‍.എ.യേയും കൂട്ടി മുഖ്യമന്ത്രി ഇറങ്ങിനടന്നു. കല്ലും മുള്ളും ചെളിയും ചവിട്ടി മുഖ്യമന്ത്രി മുന്നോട്ട്. കുത്തനെയുള്ള കയറ്റം കയറുന്ന ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുമായി വനംവകുപ്പ് അധികൃതര്‍ എത്തിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടലംഘനം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി അവരെ വിലക്കി. അരക്കിലോമീറ്ററോളം നടന്നു കയറിക്കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കായി ഫോര്‍വീല്‍ ഡ്രൈവ് ടാക്‌സി ജീപ്പ് എത്തി. മുന്‍സീറ്റിലേക്ക് മുഖ്യമന്ത്രി. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ജീപ്പിന്റെ വശങ്ങളില്‍ തൂങ്ങിനിന്നപ്പോള്‍ കൊടുംകാട്ടിനുള്ളിലെ പ്രോട്ടോക്കോളും സുരക്ഷാക്രമീകരണങ്ങളും അലിഞ്ഞില്ലാതായി. ജീപ്പില്‍ സാധാരണ യാത്രക്കാരനെപ്പോലെ ആടിയുലഞ്ഞ് മുഖ്യമന്ത്രി പൊടിയത്തെത്തുമ്പോള്‍, ഒരു മുഖ്യമന്ത്രി ആദ്യമായി കാടിനു നടുവിലെ തങ്ങളുടെ ഊരിലെത്തിയതിന്റെ അവിശ്വസനീയതയിലായിരുന്നു ആദിവാസി വോട്ടര്‍മാര്‍.

തുളസിയില മാലയണിയിച്ചും കാട്ടുപൂക്കള്‍കൊണ്ടും കൈതച്ചക്കയില്‍ തീര്‍ത്ത പൂച്ചെണ്ട് സമ്മാനിച്ചും അവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കാട്ടുചെടികള്‍ കൊണ്ടു തീര്‍ത്ത ചെറിയ പന്തലില്‍ സ്വീകരണച്ചടങ്ങ്.



കോളനിയിലെ നൂറുവയസ്സുകാരി കാളിയമ്മയെ വീട്ടില്‍പ്പോയി കണ്ട മുഖ്യമന്ത്രി, കോളനിനിവാസികള്‍ക്കൊപ്പം കപ്പയും മുളകുചമ്മന്തിയും കഴിച്ചു. കുട്ടികളോടും സ്ത്രീകളോടും വര്‍ത്തമാനം പറഞ്ഞു. വൈദ്യുതിയും വാഹനസൗകര്യവും സ്വപ്‌നം മാത്രമാണെന്ന് പലരും മുഖ്യമന്ത്രിയെ അറിയിച്ചു. ജി. കാര്‍ത്തികേയന്റെ സേവനങ്ങളെയും ശബരീനാഥനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി അവരെ ധരിപ്പിച്ചു.



വ്യാഴാഴ്ച രാവിലെ വിതുരയിലെ കല്ലന്‍കുഴി കോളനിയില്‍ ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തു. കോളനി നിവാസികള്‍ പാളത്തൊപ്പി അണിയിച്ച് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ശബരിയും സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.

(പി.അനില്‍കുമാര്‍)

പി.സി.ജോര്‍ജിനെതിരെ നടപടിയെടുക്കേണ്ടത് കേരളാകോണ്‍ഗ്രസ്സ്



അരുവിക്കര: ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ പി.സി. ജോര്‍ജിനെതിരെ നടപടിയെടുക്കേണ്ടത് കേരളാ കോണ്‍ഗ്രസ് (എം) ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജോര്‍ജ് ഇപ്പോഴും ആ പാര്‍ട്ടിയുടെ ഭാഗമാണ്. ചീഫ് വിപ്പായിരുന്നപ്പോഴുള്ള പല പ്രവര്‍ത്തനങ്ങളോടും  യോജിപ്പില്ല. പലതും സഹിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ജോര്‍ജ് ഒന്നുമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

അരുവിക്കരയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം. വിജയകുമാറിന്റെ പ്രചാരണത്തിന് ആര്‍. ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേഷ് കുമാറുമെത്തുന്നത് യു.ഡി.എഫിന് തലവേദനയാകില്ല. ഗണേഷ് സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളുടെ പേരിലല്ല അദ്ദേഹം മുന്നണി വിട്ടത്. ഭാര്യയുമായുള്ള കേസ് അവസാനിക്കുമ്പോള്‍ മന്ത്രിസഭയില്‍ തിരിച്ചെത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തനിക്കും അതിനോട് യോജിപ്പായിരുന്നെന്നും പല കാരണങ്ങളാല്‍  സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് കെ.ബി. ഗണേഷ് കുമാറിന്റെ മുന്നണിമാറ്റത്തിന് കാരണം. 

അരുവിക്കരയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രചാരണത്തിനെത്തിയത് യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ വിജയത്തിന് തടസ്സമാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനും വി.എസ്. പ്രചാരണരംഗത്തുണ്ടായിരുന്നു. പക്ഷേ എല്‍.ഡി. എഫിന് മേല്‍ക്കൈ നേടാനായില്ലല്ലോയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി.എസ്. പ്രചാരണത്തിന്
എത്തിയില്ലെങ്കിലാണ് പ്രാധാന്യം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

2015, ജൂൺ 11, വ്യാഴാഴ്‌ച

ശബരിപദ്ധതി കേന്ദ്രം നടപ്പാക്കണം


തിരുവനന്തപുരം: ശബരി റെയില്‍പ്പാത നിര്‍മാണം കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പുതിയ പദ്ധതികളില്‍ പകുതി പങ്കാളിത്തം സംസ്ഥാനങ്ങള്‍ക്ക് വേണമെന്നാണ് ഇപ്പോള്‍ കേന്ദ്ര നിലപാട്. 

ശബരി പാത പുതിയ പദ്ധതിയല്ല. നിര്‍മാണം നേരത്തെ തുടങ്ങുകയും അങ്കമാലി കാലടി പാത പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. സ്ഥലവും ഏറ്റെടുത്തുകഴിഞ്ഞു. അതിനാല്‍ത്തന്നെ നിര്‍മാണം കേന്ദ്രം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. 

വിഴിഞ്ഞം യാഥാര്‍ഥ്യമാക്കാന്‍ എന്തു പഴി കേള്‍ക്കാനും തയ്യാറാണ്


 തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ എന്തു പഴി കേള്‍ക്കാനും തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം തുറമുഖനിര്‍മാണം അദാനി പോര്‍ട്ട്‌സിന് നല്‍കാന്‍ തീരുമാനിച്ച മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

7525 കോടി രൂപയുടെ പദ്ധതിയില്‍, 6000 കോടി രൂപയും അഴിമതിയാണെന്ന് സി.പി.എം. നേതാവ് പിണറായി വിജയന്‍ ആരോപിച്ചപ്പോള്‍ സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറായി. എന്നാല്‍, പ്രതിപക്ഷവുമായി പൂര്‍ണമായി അഭിപ്രായ ഐക്യത്തില്‍ എത്താന്‍ കഴിഞ്ഞില്ല. 
ഇത് കേരളത്തിന്റെ അവസാന അവസരമാണ്. ഈ അവസരം കളഞ്ഞാല്‍ വിഴിഞ്ഞം നഷ്ടമാകും. വിഴിഞ്ഞത്തിന് തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖവുമായി സാങ്കേതികമായി ഒരു സാമ്യവും ഇല്ല. എന്നാല്‍, കുളച്ചലിനുപിന്നില്‍ ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ പിന്തുണയുണ്ട്. പ്രതിപക്ഷം എതിര്‍പ്പറിയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. 

വികസനത്തെ എതിര്‍ക്കുന്ന പഴയ ചരിത്രം ഇടതുപക്ഷം ആവര്‍ത്തിക്കുകയാണ്. 20 വര്‍ഷം മുമ്പ് കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെ അടിച്ചുതകര്‍ത്തവരാണ് പ്രതിപക്ഷം. സ്വാശ്രയ കോേളജുകളെ എതിര്‍ത്തവര്‍ ഇപ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ എതിര്‍പ്പ് കെ.കരുണാകരന്‍ ഇച്ഛാശക്തി കൊണ്ടാണ് മറികടന്നത്. 
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് സംസ്ഥാനം കാല്‍ നൂറ്റാണ്ടാണ് വികസനത്തില്‍ പിന്നാക്കം പോയത്. വികസനം പുതുതലമുറയുടെ ആവശ്യമാണ്. അവരോട് നീതിപുലര്‍ത്തും. ഇതിനായി ഇനി വിഴിഞ്ഞം നഷ്ടമാകാന്‍ അനുവദിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
വിഴിഞ്ഞത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ ഒരു സെന്റ് പോലും വില്‍ക്കില്ല. പാട്ടത്തിനും കൊടുക്കുന്നില്ല. തുറമുഖം നിര്‍മിക്കാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഭൂമി നല്‍കുന്നത്. വാണിജ്യമേഖലയില്‍നിന്നുള്ള വരുമാനം ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാരിന് ലഭിച്ചുതുടങ്ങും. മറ്റു മേഖലയില്‍നിന്ന് 15 ശതമാനം വരുമാനം ലഭിക്കും. ഓരോ വര്‍ഷവും ഒരു ശതമാനം വീതം അധികം വരുമാനം ലഭിക്കുന്ന വിധത്തിലാണ് കരാര്‍വ്യവസ്ഥകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിക്കും. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സും യു.ഡി.എഫും അവിടെ ഒറ്റക്കെട്ടാണ്. ജനങ്ങളും ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ വിഷമം തങ്ങള്‍ക്ക് അറിയാം. അരുവിക്കരയിലെ ഇടതുസ്ഥാനാര്‍ഥി എം.വിജയകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ചെയ്യാനാകാത്തതാണ് ഇപ്പോള്‍ സാധിച്ചിരിക്കുന്നത്. അതാണ് അവരുടെ വിഷമം. വിഴിഞ്ഞത്തിന്റെ കാര്യത്തിലും അവര്‍ മറ്റ് വിഷയങ്ങളിലെന്നപോലെ പിന്നീട് നിലപാട് തിരുത്തും. അത് എപ്പോഴെന്നേ അറിയാനുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വിഷരഹിത പച്ചക്കറി: മറ്റ് മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും



തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്ന് വിഷരഹിത പച്ചക്കറി എത്തിക്കാനുള്ള പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രൂപംനല്‍കി. ഇതിന്റെ ആദ്യഘട്ടമായി അന്യസംസ്ഥാനങ്ങളില്‍നിന്ന് മാരകമായ തോതില്‍ കീടനാശിനികള്‍ ഉപയോഗിച്ച പച്ചക്കറി സംസ്ഥാനത്തെത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതും. ജൂലായ് ആദ്യം സെക്രട്ടറിതലത്തിലുള്ള അന്തസ്സംസ്ഥാന യോഗം വിളിച്ചുകൂട്ടാനും തീരുമാനിച്ചു.  

സംസ്ഥാനത്തെ പച്ചക്കറി മൊത്തവ്യാപാരികളെയും ഭക്ഷ്യസുരക്ഷാവകുപ്പ് ജീവനക്കാരെയും ഉള്‍പ്പെടുത്തി സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാതല കമ്മിറ്റികളും രൂപവത്കരിക്കും. കീടനാശിനി കലര്‍ന്ന പച്ചക്കറി പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനായി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളും തയ്യാറാക്കും. ഭക്ഷ്യസുരക്ഷാവകുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി 2.45 കോടി രൂപയുടെ പദ്ധതിക്കായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനില്‍നിന്നുള്ള ഫണ്ടും മറ്റും ഉപയോഗിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്തുകയും ചെയ്യും.

കാര്‍ഷിക സര്‍വകലാശാലയില്‍ 708 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 63 എണ്ണത്തില്‍ മാരക കീടനാശിനി സ്ഥിരീകരിച്ചിട്ടുണ്ട്. 418 പച്ചക്കറി സാമ്പിളുകളില്‍ 26 എണ്ണത്തിലും കീടനാശിനി കണ്ടെത്തി. ഇതിനെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് 464 കേസുകളുണ്ട്. ഭക്ഷ്യസുരക്ഷാ കേസുകള്‍ കൈകാര്യംചെയ്യുന്നതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിക്കും.


2015, ജൂൺ 9, ചൊവ്വാഴ്ച

വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും


 ഗൂഢാലോചനയുണ്ട്. അത് ഈ പദ്ധതി നടപ്പാക്കണമെന്ന ഗൂഢാലോചനയാണ്


സംസ്ഥാന താൽപര്യം സംരക്ഷിച്ചു വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനം. ആരോപണം ഉന്നയിച്ചു പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ല.... 

എല്ലാകാര്യവും സുതാര്യമായിരിക്കും. സംസ്ഥാന താൽപര്യം പൂർണമായി സംരക്ഷിക്കും. അതിൽ അഴിമതി നടക്കില്ല. എന്നിട്ടും എതിർത്താൽ അതു സർക്കാർ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറ ഞ്ഞു. ചോദ്യോത്തര വേളയിൽ  പ്രതിപക്ഷാംഗങ്ങളുടെ  ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് അദ്ദേഹം ശക്തമായ  നിലപാടെടുത്തത്. പദ്ധതിക്കു പിന്നിൽ ഗുഢാലോചനയുണ്ടെന്ന ആരോപണത്തിന്, ഗൂഢാലോചനയുണ്ടെന്നും അത് ഈ പദ്ധതി നടപ്പാക്കണമെന്ന ഗൂഢാലോചന ആണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 


No one can stop implementation of Vizhinjam project


Kerala Chief Minister Oommen Chandy on Monday asserted in the assembly that the multi-crore Vizhinjam International Deepwater Seaport project here would be implemented regardless of the CPI-M-led LDF's opposition to it.

Answering during question hour, Chandy said government was ready to accept any suggestions of the Opposition. But, if they continue to resist the project, government would go ahead with it.

"No one can prevent implementation of the dream project of the state by hurling corruption charges," Chandy said, referring to the LDF allegation that there was some mystery in government move to award the project contract to Adani ports.

State Minister for Ports K Babu explained in detail the various steps taken by government for inviting global tender for the project. "All things are done in a very transparent manner keeping the interest of the state in mind," he said.

LDF members said they were not against the project, but only wanted to implement it in public sector.

On LDF resistance to PPP model, Babu said the project was planned under publicprivate partnership (PPP)-Landlord model during the previous LDF rule also.

During LDF rule, the PPP element was Rs 974 crore. There was now an increase in the project cost and overall size of the project that pushed the proportion of PPP amount, he said.

Lashing out at the government, Opposition leader and CPI-M veteran V S Achuthanandan said contrary to previous LDF government's initiative, the move to hand over the project to private sector with conditions in their favour was a matter of concern.

"There is corruption in all the matters that UDF government touches," Achuthanandan said adding Vizhinjam port project should be implemented giving importance to state's interest.

Conceived decades ago, the port project, which can give a substantial boost to the state's economy, has been delayed due to various reasons all these years.


2015, ജൂൺ 6, ശനിയാഴ്‌ച

സ്വകാര്യമേഖലയിലുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും


ഷൊറണൂര്‍: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷൊറണൂരിലെ ഐക്കോണ്‍സ് (ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്യൂണിക്കേറ്റീവ് ആന്‍ഡ് കോഗ്നിറ്റീവ് ന്യൂറോ സയന്‍സ്) ആസ്​പത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുള്ള 277 സ്‌പെഷല്‍ സ്‌കൂളുകളില്‍ നൂറിനുമുകളില്‍ കുട്ടികളുള്ളവ എയ്ഡഡ് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. 50ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകള്‍ക്കുകൂടി എയ്ഡഡ് പദവി നല്‍കാനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 50ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാരിന് താത്പര്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഐക്കോണ്‍സിന്റെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആസ്​പത്രിയിലെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്‌പെഷല്‍ സ്‌കൂള്‍ കെട്ടിടം, അഡോളസന്റ് ഹോം, വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍, കാന്റീന്‍ എന്നിവയാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. 

എന്‍.ആര്‍.എച്ച്.എമ്മിന്റെ രണ്ടുകോടി രൂപ ചെലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ സ്‌പെഷല്‍ സ്‌കൂളില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് താമസിച്ചുപഠിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എന്‍.ആര്‍.എച്ച്.എമ്മിന്റെ രണ്ടുകോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. നാഡീരോഗങ്ങള്‍, വളര്‍ച്ചാ വൈകല്യങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയവ നിര്‍ണയിക്കാനും ചികിത്സ നല്‍കാനും ഉദ്ദേശിച്ചുള്ള ഓണ്‍ലൈന്‍ തെറാപ്പി സംവിധാനം ഈ മേഖലയിലെ ഏറ്റവും നൂതനമായ പദ്ധതിയാണ്. നാഡീസംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവരുടെ കണക്കെടുപ്പിനും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തും.

സോളാര്‍ കേസില്‍ പിണറായി എന്തുകൊണ്ട് കക്ഷിചേര്‍ന്നില്ല


തൃശ്ശൂര്‍: സോളാര്‍ കേസില്‍ ഇത്രയും വലിയ തെളിവ് കൈവശമുണ്ടെങ്കില്‍ പിണറായി വിജയന്‍ എന്തുകൊണ്ടാണ് കക്ഷിചേരാതിരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പ്രധാനപങ്കുണ്ടെന്ന് പിണറായി കമ്മീഷനു മൊഴിനല്‍കിയതിനെക്കുറിച്ച് തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത്ര വലിയ തെളിവുണ്ടെങ്കില്‍ പിണറായി ഓടിയൊളിച്ചത് എന്തിനാണ്. സോളാര്‍ കമ്മീഷന്‍ നോട്ടീസ് അയച്ചു വിളിപ്പിച്ചപ്പോള്‍ എന്തെങ്കിലും പറയേണ്ടെ എന്നുകരുതിയാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്. ഓഫീസിലെ സി.സി.ടി.വി.യില്‍ നിന്നു തെളിവുകള്‍ മായ്ച്ചു കളഞ്ഞെന്നാണ് ആരോപണം. അവിടെ കാമറ വച്ചതും നിശ്ചിതകാലം കഴിയുമ്പോള്‍ ദൃശ്യങ്ങള്‍ അപ്രത്യക്ഷമാകുന്ന രീതിയില്‍ അതു ക്രമീകരിച്ചതും ഇടതുഭരണകാലത്താണ്. അതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല- മുഖ്യമന്ത്രി പറഞ്ഞു.

സലിംരാജ് കേസില്‍ ഇടപെട്ടിട്ടില്ല. കേസ് നിയമത്തിന്റെ വഴിക്കു പോകും. സലിം രാജിന്റെ അറസ്റ്റ് അരുവിക്കര തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ചോദ്യത്തിന് ജനങ്ങള്‍ക്ക് എല്ലാം അറിയാം, അവരെ ആര്‍ക്കും കബളിപ്പിക്കാനാവില്ല എന്നായിരുന്നു മറുപടി. അരുവിക്കരയില്‍ യു.ഡി.എഫ്. വിജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.