UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

ഫലം ഭരണത്തുടര്‍ച്ചയ്ക്കുളള സൂചനയാകും


തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായി തുടര്‍ഭരണത്തിനുളള സൂചനയായിരിക്കും തെരഞ്ഞെടുപ്പ് ഫലം നല്‍കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ആലപ്പുഴ ജില്ലയില്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ ഭരണത്തിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഒട്ടേറെ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അതിന്റെ പ്രതിഫലനമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും യു ഡി എഫിന് വിജയം നേടാന്‍ കഴിഞ്ഞു. 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും യു ഡി എഫ് വന്‍ വിജയം നേടും. അത് യു ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുളള കളമൊരുക്കലായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ മണ്ണില്‍ ബി ജെ പിയ്ക്ക് വേരോട്ടമുണ്ടാക്കാനാകില്ല. അവര്‍ ആരെ കൂടെക്കൂട്ടിയാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. ജനങ്ങളുടെ മതേതരമനസിനെ മാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ല. സി പി എമ്മിന്റെ അക്രമരാഷ്ട്രീയം അവര്‍ക്ക് തന്നെ വിനയാകും.അരുവിക്കരയില്‍ ആയുധം വച്ച് സി പി എം കീഴടങ്ങുകയായിരുന്നു. 

സാധാരണ ഭരിക്കുന്ന സര്‍ക്കാരിനെതിരെയാണ് ജനവികാരം ഉണ്ടാകുന്നത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഗവണ്‍മെന്റിന് അനുകൂലമായ ജനവികാരമാണ് ഉള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലേത് ജനം എഴുതിത്തള്ളിയ പ്രതിപക്ഷം


ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുല്‍പ്പള്ളിയില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ അര്‍പ്പണബോധമുള്ളവരാണെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് അതുകൊണ്ടാണെന്നും ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം നേടാനാവുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷക്കാലം നിരവധി പ്രതിസന്ധികള്‍ പ്രതിപക്ഷം ഉണ്ടാക്കിയെങ്കിലും അതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. അവര്‍ നടത്തിയ ഒറ്റസമരം പോലും ജനങ്ങള്‍ അംഗീകരിച്ചില്ല. അഞ്ച് വര്‍ഷം മുമ്പ് വരെ 25 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കേരളത്തില്‍ വന്‍കിട പദ്ധതികള്‍ എത്തിയിരുന്നത്. 1978-ല്‍ ഇടുക്കി ജലവൈദ്യുതി പദ്ധതി, 2000-ല്‍ നെടുമ്പാശ്ശേരി വിമാനത്താവളം എന്നിങ്ങനെ വിരലിലെണ്ണാവുന്നത് മാത്രം.

എന്നാല്‍ കഴിഞ്ഞ നാലരവര്‍ഷക്കാലം കൊണ്ട് നിരവധി വന്‍കിട പദ്ധതികളാണ് കേരളത്തിലുണ്ടായത്. കൊച്ചിമെട്രോ, സ്മാര്‍ട്‌സിറ്റി പദ്ധതി, വിഴിഞ്ഞം പദ്ധതി ഇങ്ങനെ നിരവധി പദ്ധതികള്‍ കേരളത്തിന്റെ വികസനകുതിപ്പിന് കാരണമായി. അത്തരം പദ്ധതികള്‍ക്കെതിരെ പ്രതിപക്ഷം ഒളിഞ്ഞും തെളിഞ്ഞും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം തന്നെ നിര്‍ധനരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികളും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലര വര്‍ഷം മുമ്പ് വരെ കേരളത്തിലെ ലോട്ടറിയുടെ പണവും ലാഭവും ഒഴുകിയിരുന്നത് ലോട്ടറി രാജാക്കന്മാരുടെ വീടുകളിലേക്കായിരുന്നു. എന്നാല്‍ ഇന്ന് ലോട്ടറിയുടെ ലാഭമെത്തുന്നത് സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും പക്കലാണ്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കാര്‍ കാരുണ്യ ലോട്ടറി കാരണമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രണ്ട് എം എല്‍ എമാരുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന് ഇത്രയും കാലം നല്ലരീതിയില്‍ ഭരിക്കാന്‍ സാധിച്ചത് ജനപിന്തുണ കൊണ്ടാണ്. യു ഡി എഫിനകത്ത് ഇക്കാലമത്രയും ഒരു പ്രശ്‌നങ്ങളുമുണ്ടായില്ല. പുറത്തുനിന്നുള്ള ആരോപണങ്ങളിലും ആക്ഷേപങ്ങളിലും ഒരംശം പോലും സത്യമില്ലെന്നതിന്റെ തെളിവാണ് മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കേരളത്തില്‍ ഉജ്വല വിജയം നേടാന്‍ യു ഡി എഫിന് സാധിച്ചത്.

അതിന്റെ തുടര്‍ച്ചയെന്നോണം ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലും യു ഡി എഫിന് അനുകൂല വിധിയുണ്ടാകുമെന്ന് ആത്മവിശ്വാസമുണ്ട്. കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തില്‍ കേരളത്തില്‍ രാഷ്ട്രീസ്വാധീനം ചെലുത്താനുള്ള ബി ജെ പിയുടെ ശ്രമം വിലപ്പോവില്ല. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മോദി പറഞ്ഞ വാക്കൊന്നും പാലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അഖിലേന്ത്യാഗ്ലാമറൊന്നും കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ ചിലവാകില്ല. കേരളമെന്നും മതേതരത്വത്തിന് വേണ്ടി നിലകൊന്ന സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ബി ജെ പിയുടെ വര്‍ഗീയമുഖം കേരളം തല്ലിക്കെടുത്തും.

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വികസനത്തിന്റെയും വിജയമാകും ഇത്തവണത്തെ തിരഞ്ഞെടുപ്പിലുമുണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ഡൽഹി പോലീസിന്റെ നടപടി എല്ലാ സാമാന്യ തത്വങ്ങളെയും ലംഘിക്കുന്നതാണ്.


കേരളാഹൌസ് ഗവണ്മെന്റിന്റെ ഒഫീഷ്യൽ സ്ഥാപനം ആണ്, അവിടെ ഉത്തരവാദപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുണ്ട്, അവരോട് അന്വേഷിക്കാം, മറുപടി തൃപ്തികരമല്ലെങ്കിൽ തുടർ നടപടി സ്വീകരിക്കാം.   

അതല്ലാതെ അന്വേഷിക്കുകയോ, അനുമതി ചോദിക്കുകയോ ചെയ്യാതെയുള്ള ഡൽഹി പോലീസിന്റെ നടപടി എല്ലാ സാമാന്യ തത്വങ്ങളെയും ലംഘിക്കുന്നതാണ്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ പോലും ആഘാതം ഏൽപ്പിക്കുന്ന തരത്തിൽ പെരുമാറിയത് ഒരു വിധത്തിലും സ്വീകാര്യമല്ല.  ഒരു കുറ്റവും അവർക്കവിടെ കണ്ടെത്താൻ സാധിച്ചില്ല.

രാജ്യത്തെ നിയമം എല്ലാവർക്കും ബാധകമാണ്. പശുവിന്റെ മാംസം ഡൽഹിയിൽ നിരോധിച്ചിട്ടുണ്ട്, അത് കേരളാഹൌസിനും ബാധകമാണ്. അവിടെ നിരോധിക്കപ്പെട്ട പശുവിന്റെ മാംസം പാചകം ചെയ്യുകയോ, വിതരണം ചെയ്യുകയോ ചെയ്‌തിട്ടില്ല. അതേ സമയം നിരോധിച്ചിട്ടില്ലാത്ത പോത്തിന്റെ മാംസം വിതരണം ചെയ്തിട്ടുണ്ട്. നിരോധനം ഇല്ലാത്തിടത്തോളം കാലം അത് വിതരണം ചെയ്യും.

ഇത് ജനങ്ങളുടെ മനസ്സിൽ ഭീതി ജനിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. കേരളാഹൌസിൽ ഡൽഹി പോലീസ് മര്യാദയുടെ സീമകൾ ലംഘിച്ചു, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ലംഘിച്ചു, നിയമം ലംഘിച്ചു. അത് അറിയിക്കേണ്ടവരെ, പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും, അറിയിച്ചിട്ടുണ്ട്.

ഡൽഹി പോലീസ് അവരുടെ ഡ്യൂട്ടി നിർവഹിക്കുകയായിരുന്നു എന്ന് മാധ്യമങ്ങളിലൂടെ പറഞ്ഞത് സ്വീകാര്യമല്ല. അവരുടെ നടപടി ന്യായീകരിക്കുകയാണെങ്കിൽ സംസ്ഥാനം നിയമ നടപടികളുമായി മുന്നോട്ടു പോവും.

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണത്തിന്റെ വിലയിരുത്തലുണ്ടാകും


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് മേല്‍ക്കൈ കിട്ടുമെന്നകാര്യത്തില്‍ ഒരുതരത്തിലുള്ള സംശയവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  തെരഞ്ഞെടുപ്പിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായി കാണുന്നതില്‍ തനിക്ക്  ഒരു ഭയപ്പാടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായി പ്രാദേശിക പ്രശ്‌നങ്ങളും പ്രാദേശിക സ്ഥാനാര്‍ത്ഥികളുമൊക്കെ ചര്‍ച്ചാവിഷയമാകും. അതൊക്കെ അതിന്റെ ഒരു ഭാഗത്ത്. എന്നാലും ഏതു തെരഞ്ഞെടുപ്പിലും അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായവും പ്രതിഫലിക്കും. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഈ തെരഞ്ഞെടുപ്പിലും കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിവരുമെന്നകാര്യം ഉറപ്പ്. അരുവിക്കരയില്‍ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്നത് സെമിയാണ്. സെമിയിലും ജയിച്ച്  ഫൈനലിലേക്ക്  തികഞ്ഞ ആത്മവിശ്വാസത്തോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍  പോകുമെന്ന കാര്യത്തില്‍ സംശയമില്ല-മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി കേരളത്തില്‍ പുതിയതല്ല, നേരത്തേയുള്ള പാര്‍ട്ടിയാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയും ഓരോ തെരഞ്ഞെടുപ്പിലും ജയിക്കാന്‍ വേണ്ടി നടത്തുന്നതുപോലുള്ള ശ്രമങ്ങള്‍ അവരും നടത്തും. പക്ഷേ സംസ്ഥാനം കേരളമാണ്. കേരളം എന്നും മതേതരത്വത്തിനും മത സൗഹാര്‍ദ്ദത്തിനും മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള സംസ്ഥാനമാണ്.

 ജനഹിതം അതാണ്. 77-ല്‍ സി.പി.എം ഇത്തരം പരീക്ഷണം നടത്തിയില്ലേ. അടിയന്തരാവസ്ഥയ്‌ക്കെതിരേ ഇന്ത്യയിലൊട്ടാകെ ഉണ്ടായിട്ടുള്ള ചിന്തയുടെ പേരില്‍ കേരളത്തില്‍ അവര്‍ ജനസംഘുമായി കൈകോര്‍ത്തു. എന്നാല്‍ മാര്‍സിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് അന്ന് ഏറ്റുവാങ്ങേണ്ടിവത്. ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

വിമതര്‍ക്ക് ഒരവസരം കൂടി


കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതര്‍ക്ക് തിരിച്ചുവരാന്‍ ഒരവസരംകൂടി നല്‍കുമെന്ന് മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാസര്‍കോട്ട് പറഞ്ഞു. മുന്നണി സ്ഥാനാര്‍ഥിക്കെതിരായി പത്രിക നല്‍കിയവര്‍ വോട്ട് പിടിക്കാനിറങ്ങരുത്.

യോജിപ്പിനുവേണ്ടി പരമാവധി ശ്രമിച്ചിട്ടും നടക്കാത്ത സ്ഥലങ്ങളില്‍ സൗഹൃദ മത്സരത്തിനനുവദിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ്.ഇതര കക്ഷികളുമായി കൂട്ടുകൂടുന്നത് അനുവദിക്കില്ല. ഇതുസംബന്ധിച്ച് പരാതി കിട്ടിയാല്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫില്‍ വിമതപ്രശ്‌നം രൂക്ഷമാണെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ മൂന്ന് ഉപതിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുമുണ്ടായതുപോലുള്ള വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ഐക്യത്തിന്റെ ഫലമാണ് തിരഞ്ഞെടുപ്പു വിജയങ്ങള്‍. ഐക്യം എന്ന് നഷ്ടപ്പെടുന്നോ അന്ന് പരാജയമുണ്ടാകുമെന്നും വളരെ പ്രതീക്ഷയോടെയാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച കോടിയേരി മാപ്പ് പറയണം


കാസര്‍കോട്: ഫേസ്ബുക്കിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ കനത്തവില നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തേക്കാള്‍ തന്നെ കൂടുതല്‍ വേദനിപ്പിച്ചത് കോടിയേരിയുടെ നിലപാടാണ്. ഇത് സ്ത്രീസമൂഹത്തിന് കൂടുതല്‍ അപമാനമാണുണ്ടാക്കിയത്.  ഇതുസംബന്ധിച്ച് കോടതിയില്‍ പോകുന്നതിനോട് യോജിപ്പില്ല. മറിച്ച് പ്രസ്താവനകള്‍ പിന്‍വലിച്ച് ചെറിയാന്‍ ഫിലിപ്പ് സ്ത്രീസമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടത്. 

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ആറുമാസത്തെക്കാണെന്ന് സി.പി.എം. പ്രചരിപ്പിച്ചു. എന്നാല്‍, ജനങ്ങള്‍ നല്‍കിയ പിന്തുണകൊണ്ടാണ് ഈ കാലയളവില്‍ മുന്നോട്ട് പോയത്. സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിന് അനുകൂലമായി ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ ജനഹിതം തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. 

ഇന്ന് സി.പി.എം. തൊടുന്നതെല്ലാം അബദ്ധമാണ്. എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയതിനെതിരെ ജനവികാരം ഉയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. ഇന്ന് സി.പി.എം. ജനങ്ങളില്‍നിന്നകന്നു. ദേശീയതലത്തില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതാണ് സി.പി.എം. ഇന്ന് രാജ്യത്തുതന്നെ ഒന്നുമല്ലാതാകുന്നതിന് ഇടയാക്കിയത്. 

മൂന്നാംമുന്നണി യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നില്ല. യു.ഡി.എഫിന്റെ ഐക്യത്തിലും ശക്തിയിലുമാണ് ഞങ്ങള്‍ക്ക് വിശ്വാസം. എതിരാളികളുടെ ബലഹീനത യു.ഡി.എഫിന്റെ വിജയത്തിന് കൂടുതല്‍ ശക്തി പകരും. മറ്റുപല ഘടകങ്ങളും അനുകൂലമാണെങ്കിലും അതിന് അമിതവിശ്വാസം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

എപി ഉദയഭാനു മദ്യനയത്തിന്റെ ശില്‍പി


തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ മദ്യനയത്തിന്റെ യഥാര്‍ത്ഥ ശില്‍പി എ.പി ഉദയഭാനു ആയിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വൈപ്പിന്‍ മദ്യദുരന്തത്തിന് ശേഷം ഉദയഭാനു കമ്മീഷനാണ് മദ്യലഭ്യത കുറച്ച് മദ്യനിരോധനം സാധ്യമാക്കണമെന്ന ആശയം മുമ്പോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ എ.പി. ഉദയഭാനുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളരാഷ്ട്രീയത്തില്‍ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു എ.പി. ഉദയഭാനു. ജനാധിപത്യത്തിലെ അധികാരസ്ഥാനങ്ങളിലൊന്നും കടന്നുവന്നിട്ടില്ലെങ്കിലും അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അത് അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളുടെ മഹത്ത്വം കൊണ്ടാണ്.


2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

വ്യക്തിഹത്യ കോണ്‍ഗ്രസ് ശൈലിയല്ല


അവഹേളിച്ച് അപമാനിച്ച് വിജയിക്കുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമൂഹമാധ്യമങ്ങളിലൂടെ ആരെയും വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഐ.ടി. സെല്‍ സംഘടിപ്പിച്ച സമൂഹമാധ്യമ സെമിനാര്‍ ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രമല്ല, സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലും സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ അനിവാര്യമാണ്. പാര്‍ട്ടി നയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. എതിരാളികള്‍ക്ക് അവരുടെ വിമര്‍ശനങ്ങള്‍ക്ക് മരുപടി നല്‍കാന്‍ ഉപയോഗിക്കുന്ന ഭാഷ നന്നായിരിക്കണം. എന്തൊക്കെ പ്രകോപനമുണ്ടായാലും ആരെയും വ്യക്തിഹത്യ നടത്തുന്നതിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസിന്റെ ഉന്നതമായ തത്വങ്ങളില്‍ ഊന്നിയാവണം സോഷ്യല്‍ മീഡിയായിലെ പ്രവര്‍ത്തനം. സത്യസന്ധമായ കാര്യങ്ങളേ പ്രചരിപ്പിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അധ്യക്ഷത വഹിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായിരിക്കും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്.ഭൂരഹിതര്‍ക്ക് ഭൂമിയും വീടും, രോഗികള്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും 1500 കോടി രൂപയോളം ധനസഹായം എന്നിവ നല്‍കിയ ജനപക്ഷ സര്‍ക്കാരിനെ ജനങ്ങള്‍ പിന്തുണയ്ക്കും എന്നതില്‍ ഉറച്ച വിശ്വാസമുണ്ട്. 

കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ഗതാഗതകുരുക്കഴിക്കാന്‍ ഉതകുന്ന മെട്രൊ പദ്ധതിയും പതിറ്റാണ്ടായുളള സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖവും കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങാനൊരുങ്ങുകയും പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുമൂലം നടക്കാതെപോകുകയും ചെയ്ത സ്മാര്‍ട് സിറ്റിയും ഈ സര്‍ക്കാരിനു തുടക്കം കുറിക്കുവാനും യാഥാര്‍ത്ഥ്യത്തിലേക്കെത്തിക്കുവാനും സാധിച്ചു. വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ വന്‍ പുരോഗതി ഉണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എളുപ്പത്തിലാക്കാന്‍ നടത്തിയ പരിഷ്കാരങ്ങള്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുളള അകലം കുറച്ചു.ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ നയിക്കാന്‍ സാധിച്ചുവെന്നത് യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത മഹത്തായ കാര്യമാണ്. ഐടി, വ്യവസായ രംഗത്തെ പുരോഗതി കേരളത്തിന്‍റെ വികസനത്തിനു വഴിവച്ചു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുതിയതായി വന്ന വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ശേഷം നിയമപരമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല പരിഗണിക്കേണ്ടത്. എസ്എന്‍ഡിപി - ബിജെപി സഖ്യം കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട


തിരുവനന്തപുരം: ആര്‍.എസ്.എസ്  -  എസ്.എന്‍.ഡി.പി ബന്ധത്തിന് പിന്നില്‍ താനാണെന്ന പിണറായി വിജയന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മതേതരത്വ വാദിയാണ് താനെന്നതിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ചാടിക്കയറുകയാണ് പിണറായി. 

സി.പി.എം അണികള്‍ ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോകുന്നതിലുള്ള അമര്‍ഷമാണ് പിണറായിക്ക്. എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ്സിന് അടിയറവയ്ക്കാന്‍ ശ്രീനാരയണീയര്‍ അനുവദിക്കില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പിണറായി വര്‍ഗീയതയെ താലോലിക്കുകയാണെന്നും  മുഖ്യമന്ത്രി പ്രസ്താവനയില്‍ ആരോപിച്ചു.

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന് പേരുദോഷമുണ്ടാക്കുന്നു


കൊച്ചി: ചില സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികള്‍ മൂലം വിദേശ തൊഴില്‍ മേഖലയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന് പേരുദോഷമുണ്ടാക്കുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ മേഖലയിലുണ്ടാകുന്ന നിയന്ത്രണം സംസ്ഥാനത്തിന്റെ തൊഴില്‍ മേഖലയിലുള്ള സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും മാന്‍പവര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച വിദേശ തൊഴില്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അടിസ്ഥാനസൗകര്യ വികസനമുണ്ടായത് ഗള്‍ഫ് തൊഴില്‍മേഖലയിലേക്കുള്ള ഒഴുക്കോടെയാണ്. എന്നാല്‍ റിക്രൂട്ടിങ് മേഖലയിലെ വിവാദങ്ങള്‍ രാജ്യത്തിനപവാദമാകുകയാണ്. ചുരുക്കം ചിലര്‍ മൂലം റിക്രൂട്ടിങ് മേഖലയ്ക്കുതന്നെ ചീത്തപ്പേരുണ്ടായിരിക്കുകയാണ്. ഈ മേഖലയിലെ നിയന്ത്രണം പ്രായോഗികമല്ല. നിയമനങ്ങള്‍ ഗവ. ഏജന്‍സി വഴിയായാല്‍ റിക്രൂട്ടിങ് സാധ്യത കുറയ്ക്കും. കുവൈറ്റിലേക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായവര്‍ക്ക് ഉടന്‍ പോകാനുള്ള സൗകര്യമൊരുക്കാന്‍ ശ്രമിക്കുന്നുണ്ട്.

റിക്രൂട്ടിങ് സുതാര്യം ലളിതവുമാകേണ്ടതുണ്ട്. വിദേശത്ത് വിവിധ തൊഴിലുകളിലേക്ക് കേരളത്തിന് മുന്‍ഗണനയുണ്ട്. റിക്രൂട്ടിങ് മേഖലയിലെ അനാവശ്യ മത്സരങ്ങള്‍ ദോഷകരമാകാതെ നോക്കേണ്ടതുണ്ട്. എല്ലാ ആക്ഷേപങ്ങള്‍ക്കും പരിഹാരമുണ്ടാക്കി നിയമനങ്ങള്‍ സുതാര്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫിലുള്ള മലയാളികള്‍ ഇപ്പോള്‍ 35 ലക്ഷത്തിനടുത്താണെന്നും ഇതില്‍ 90 ശതമാനത്തോളം കഷ്ടപ്പെടുന്നവരാണെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. നിര്‍മ്മാണ മേഖലകളിലും ഓയില്‍ കമ്പനികളിലും ജോലിയെടുക്കുന്നവരുടെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതില്‍ നിന്നാണ് ഇത് മനസ്സിലായത്. റിക്രൂട്ടിങ് മേഖലയില്‍ കൂടുതല്‍ കേസുകള്‍ വന്നത് മൂലമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. ഗള്‍ഫിലെ തൊഴില്‍ മാര്‍ക്കറ്റ് നഷ്ടമാക്കരുത്. ഗവ. ഏജന്‍സിയെ റിക്രൂട്ടിങ് ചുമതലയേല്പിച്ചാല്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം മുഖ്യ പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

അക്ഷയയുടെ നിലനില്പില്‍ ആശങ്കവേണ്ട


മലപ്പുറം: ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സംസ്ഥാനത്തിന് പ്രശസ്തിനേടിത്തന്ന അക്ഷയപദ്ധതിക്ക് കോട്ടംതട്ടാന്‍ അനുവദിക്കുകയില്ലെന്നും എന്തു വിലകൊടുത്തും പദ്ധതി നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്ഷയ നേരിടുന്ന വിവിധപ്രശ്‌നങ്ങളില്‍ അക്ഷയ ആന്‍ഡ് ആള്‍ ഐ.ടി. എന്റര്‍പ്രണേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ (എ.ഇ.യു) ഉള്‍പ്പെടെ നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചര്‍ച്ചയ്ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ഷയ ആന്‍ഡ് ആള്‍ ഐ.ടി. എന്റര്‍പ്രണേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ തയ്യാറാക്കിയ അക്ഷയ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളും പ്രതിവിധിയുമടങ്ങുന്ന നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.


2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

തദ്ദേശ തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെ

ഒമ്പതിനുമുമ്പ് സീറ്റുവിഭജനം പൂര്‍ത്തിയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അത്രയും സീറ്റ് അതത് കക്ഷികള്‍ക്ക് എന്നതാണ് പൊതുതത്ത്വം.

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പും സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫായിരിക്കും കൂടുതല്‍ സീറ്റ് നേടുകയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. യു.ഡി.എഫ്. നേതൃയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പതിനുമുമ്പ് സീറ്റുവിഭജനം പൂര്‍ത്തിയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അത്രയും സീറ്റ് അതത് കക്ഷികള്‍ക്ക് എന്നതാണ് പൊതുതത്ത്വം. ഇതടിസ്ഥാനമാക്കി ധാരണയിലെത്തും. ഇക്കാര്യത്തില്‍ ജില്ലാ സംസ്ഥാനതലത്തില്‍ വ്യക്തമായ ധാരണയുണ്ട്.

മുന്നണി തീരുമാനത്തിനെതിരെ മത്സരിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടിവരും. ഘടകകക്ഷികള്‍ പരസ്​പരം മത്സരിക്കില്ല. മുന്നണിക്ക് പുറത്ത് ഒരു കക്ഷിയുമായും സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കില്ല. കോണ്‍ഗ്രസില്‍ നിന്ന് റിബല്‍ സ്ഥാനാര്‍ഥികളുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അത്തരക്കാര്‍ പാര്‍ട്ടിയിലുണ്ടാകില്ല. ഘടകകക്ഷികളും അതേ നിലപാടെടുക്കും.

ഐക്യമാണ് യു.ഡി.എഫിന്റെ ശക്തി. ഒരു കക്ഷിയുടെ പ്രശ്‌നം യു.ഡി.എഫിന്റെ പ്രശ്‌നമായാണ് കാണുന്നത്. ഇടുക്കിയിലെ പ്രശ്‌നം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിവരുന്നു. മലപ്പുറത്ത് ലീഗും കോണ്‍ഗ്രസുമായുള്ള പ്രശ്‌നം കഴിഞ്ഞദിവസം സംസാരിച്ചു. ബാക്കിയുള്ളവയും ഉടന്‍ തീരും.


2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

ബഹിരാകാശനേട്ടങ്ങള്‍ മണ്ണിലേക്ക് എത്തിക്കാനായത് നേട്ടം


തിരുവനന്തപുരം: ബഹിരാകാശയുഗത്തിലെ നേട്ടങ്ങള്‍ മണ്ണിലേക്കും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കാനായത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌പേസ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച സ്ഥാപനങ്ങള്‍ കേരളത്തിലാണ്. കൂടുതല്‍ വിജയങ്ങള്‍ക്ക് ജനങ്ങളും സര്‍ക്കാരും എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

68 കൊല്ലംകൊണ്ട് ഒന്നുമില്ലായ്മയില്‍ നിന്നാണ് നാം ബഹിരാകാശരംഗത്ത് ഇന്നത്തെ അവസ്ഥയിലെത്തിയത്. ഇതിലെ വിജയത്തിന്റെ നേട്ടങ്ങള്‍ കടന്നുചെല്ലാത്ത മേഖലകളില്ല. ടെലിമെഡിസിന്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമൊക്കെ കടന്നു ചെല്ലുന്നവയാണവയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കേരളത്തില്‍ വര്‍ഗീയതയ്ക്ക് നിലനില്‍പ്പില്ല


തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് നിലനില്‍പ്പില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി അധ്യക്ഷന്‍ വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 

കേരളത്തെ വര്‍ഗീയ ചേരിയില്‍ കൊണ്ട് കെട്ടാന്‍ ആര് ശ്രിമിച്ചാലും അത് നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരായാണ് കേരളം എന്നും നിലകൊണ്ടിട്ടുള്ളത്. 1977 ല്‍ അടിയന്തരാ - വസ്ഥയ്‌ക്കെതിരെ കൈകോര്‍ക്കാന്‍ സി.പി.എം ജനസംഘവുമായി സഖ്യത്തിലായപ്പോഴാണ് യു.ഡി.എഫിന് കേരളത്തില്‍ ചരിത്ര വിജയമുണ്ടായത്. അരുവിക്കരയില്‍ ഉണ്ടായ വിജയം ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ യു.ഡി.എഫിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകരുടെ വേതനപ്രശ്‌നം പരിഹരിക്കും


കാസര്‍കോട്: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ താത്കാലികാധ്യാപകരുെടെ വേതനം കുറയാനിടയായത് അനീതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വേതനം കുറച്ച പ്രശ്‌നം അടുത്തദിവസം തന്നെ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ഈ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ത്തന്നെ പരിഗണിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിവസവേതനത്തിന് പകരം മാസവേതനമാക്കാനും വേതനം കൂട്ടാനുമുള്ള നടപടികള്‍ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്ന ഘട്ടത്തില്‍ പരിഗണിക്കും - ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തന്നെ കാണാന്‍ പുലര്‍ച്ചെ തന്നെ എത്തിയ ദിവസവേതനക്കാരോട് മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

യുവജന സംഘടനകള്‍ സഹകരിച്ചാല്‍ മാത്രം പെന്‍ഷന്‍ പ്രായം ഉയര്‍ത്താം


ആലുവ: യുവജന സംഘടനകള്‍ സഹകരിച്ചാല്‍, സംസ്ഥാനത്ത് മൂന്നിരട്ടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജന സംഘടനകളുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കൂവെന്നും അല്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമവാഴ്ചയാണ് സര്‍ക്കാറിന്റെ മുഖമുദ്ര. നിയമവാഴ്ച ഉറപ്പാക്കേണ്ടത് ആയുധം കൊണ്ടല്ലെന്നും സ്‌നേഹം കൊണ്ടും വിശ്വാസം കൊണ്ടുമാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ വിജയിച്ചത് പോലീസ് സേനയുടെ സഹായത്താലാണ്. മൂന്നാര്‍ സമരം സമാധാനപരമായി അവസാനിപ്പിച്ചതില്‍ പോലീസിന് വലിയ പങ്കുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ വിഭാഗം പോലീസ് ഓഫീസര്‍മാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചപ്പോള്‍ എന്തോ വലിയ കുഴപ്പം ഉണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചെറിയ പ്രശ്‌നം പോലും സൃഷ്ടിക്കാതെ പ്രവര്‍ത്തിക്കാന്‍ പോലീസ് സംഘടനകള്‍ക്ക് കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംഘടന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

എല്ലാ നേട്ടങ്ങളെക്കാളും മഹത്തരം ഗാന്ധി ദർശനം


തിരുവനന്തപുരം: നേട്ടങ്ങളുടെ കാര്യത്തിൽ രാജ്യം ഒട്ടേറെ മുന്നേറ്റം നടത്തിയെങ്കിലും അതിനെക്കാളും മഹത്തരമാണ് ഗാന്ധിദർശനങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗാന്ധി സ്മാരകനിധി സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷങ്ങൾ തൈക്കാട് ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ സ്മരണ സമൂഹത്തിൽ എപ്പോഴും ശക്തി പകരുന്ന  ഒന്നാണ്.

രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്താണ് ഗാന്ധിജി. നേട്ടങ്ങളു ടെ പട്ടികയിൽ ബഹിരാകാശം വരെ നാം എത്തിയെങ്കിലും ഗാന്ധി ദർശനങ്ങൾ അതിനെ പിന്തള്ളി മൂന്നിൽ നിൽക്കുകയാണ്. അത്തരം ദർശനങ്ങളെ പുതിയ തലമുറയ്ക്ക് പകർന്നു നൽകേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. 

ഗാന്ധിസ്മാരക നിധി ചെയർമാൻ പി.ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. ജനസമ്പർക്ക പരിപാടിയിലൂടെ ജനകീയത നേടിയതിന്റെ പേരിൽ ഉമ്മൻചാണ്ടിയെ ഗാന്ധിസ്മാരക നിധി ചെയർമാൻ ഗോപിനാഥൻ നായർ ആദരിച്ചു. 

രാഷ്ട്രഭാഷ പഠനഗവേഷണ പ്രചാരണ പ്രവർത്തനങ്ങൾ മുൻനിർത്തി ഡോ. എൻ.ചന്ദ്രശേഖരൻ നായരെയും ഖാദി-ഗ്രാമവ്യവസായ പ്രവർത്തനങ്ങളിൽ നൽകിയ ആജീവനാന്ത സേവനങ്ങളെ മുൻനിർത്തി പി. കെ.മാധവൻ നമ്പ്യാർ, പി.സദാശി വൻ എന്നിവർക്കും ഗാന്ധിസ്മാരക നിധി പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. 

വര്‍ഷങ്ങളായി നാട്ടിലെത്താനാവാത്ത പ്രവാസികളെ നാട്ടിലത്തെിക്കും


നാട്ടില്‍ വരാന്‍ കഴിയാതെ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ കണ്ടെത്തി സര്‍ക്കാര്‍ ചെലവില്‍ നാട്ടിലത്തെിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ പ്രവാസി സംഘടനകളുമായി സഹകരിച്ചായിരിക്കും ഇത്. ഈ ലക്ഷ്യത്തോടെയാണ് എയര്‍കേരള സര്‍ക്കാര്‍ വിഭാവനം ചെയ്തത്. എയര്‍ കേരള നീണ്ടു പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് 10, 7, 5 വര്‍ഷങ്ങളായി നാട്ടിലെത്താനാവാത്തവരെ നാട്ടിലത്തെിക്കും. 

ചില വിമാനക്കമ്പനികള്‍ സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലാത്തവരെ വിമാനം ചാര്ട്ടര്‍ ചെയ്ത് നാട്ടിലത്തെിക്കാനാണ് ഉദ്ദേശിക്കുത്. നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി ജോസഫ് ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുമെുന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് നല്‍കിയത് യു.ഡി.എഫ് സര്‍ക്കാര്‍


കാസര്‍ഗോഡ്: തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിന്റെ ഭാഗമായി കെപിസിസി തീരുമാനപ്രകാരം നഗരസഭാ ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി ത്രിതല പഞ്ചായത്തുകളിലും നഗരസഭ-കോര്‍പ്പറേഷനുകളിലും ജയിച്ചുവരേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരാണ്. വിദേശരാജ്യങ്ങളില്‍പോയി കോണ്‍ഗ്രസിനെയും കഴിഞ്ഞ യുപിഎ സര്‍ക്കാരിനെയും കളിയാക്കുന്ന നരേന്ദ്രമോദിയുടെ കീഴിലുള്ള സിബിഐയാണ് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ കല്‍ക്കരിഖനി അഴിമതി ആരോപണങ്ങളില്‍നിന്ന് ക്‌ളീന്‍ചിറ്റ് നല്‍കി കുറ്റവിമുക്തനാക്കിയതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 

കേരളത്തെ കോണ്‍ഗ്രസ് വിമുക്ത സംസ്ഥാനമാക്കുമെന്നുള്ള ബിജെപി പ്രസിഡണ്ട് അമിത്ഷായുടെ പ്രസ്താവന കേവലം സ്വപ്‌നം മാത്രമാണ്. രാജ്യത്ത് ഒരുവര്‍ഷം മുമ്പുണ്ടായിരുന്ന ബിജെപിയുടെ ശക്തിക്ക് ഇന്ന് കാതലായ മാറ്റം വന്നുകഴിഞ്ഞു. മോദി സര്‍ക്കാരിന്റെ വാക്കും പ്രവൃത്തിയും ഒന്നല്ലെന്ന യാഥാര്‍ഥ്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഇതിന്റെ പിന്നിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരുപോലെ കനത്ത തിരിച്ചടി നല്‍കാനുള്ള അവസരം വിനിയോഗിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

സി.പി.എമ്മിനും ബി.ജെ.പി.ക്കും തിരിച്ചടിയുണ്ടാകും


കാസര്‍കോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും ബി.ജെ.പി.ക്കും തിരിച്ചടിയുണ്ടാകുമെന്നും അതിനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

കാസര്‍കോട്ട് ഡി.സി.സിയുടെ പ്രത്യേക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കോണ്‍ഗ്രസ്മുക്ത സംസ്ഥാനമാക്കി മാറ്റുമെന്ന ബി.ജെ.പി. പ്രസിഡന്റ് അമിത്ഷായുടെ മോഹം നടപ്പാകില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തും. ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത സര്‍ക്കാറാണ് ഇപ്പോള്‍ കേന്ദ്രത്തില്‍. 

ബി.ജെ.പിയുടെ വാക്കും പ്രവൃത്തിയും ഒന്നല്ലെന്ന് കഴിഞ്ഞ ഒരുവര്‍ഷത്തെ ഭരണം തെളിയിച്ചു. ബി.ജെ.പിയുടെ നയം ജനങ്ങളെ പരിഹസിക്കുന്നതാണ്. നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആക്ഷേപമുന്നയിക്കുന്നു. എന്നാല്‍ കേന്ദ്രത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ക്ലീന്‍ ചിറ്റ് നല്‍കി. ഇതിലൂടെ ബി.ജെ.പി. ഉന്നയിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയുകയാണ്. 

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്. അരുവിക്കര ഫലം ഒരു പാഠമാണ്. നമ്മള്‍ ഒന്നിച്ചു നിന്നപ്പോള്‍ ജനങ്ങള്‍ പിന്തുണ നല്‍കി. ഐക്യത്തോടെയുള്ള യു.ഡി.എഫ്. പ്രവര്‍ത്തനം അഭിമാനകരമായ വിജയം സമ്മാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഏവര്ക്കും ഗാന്ധി ജയന്തി ആശംസകൾ


രാഷ്ട്ര പിതാവിന്റെ 146 മത് ജന്മദിനമാണ് ലോകമൊട്ടാകെ ഒക്ടോബർ രണ്ടിന് ആഘോഷിച്ചത്. ഗാന്ധിജിയെ മറക്കുകയും, ഗാന്ധിഘാതകരെ പുകഴ് ത്തുകയും ചെയ്യാൻ ചിലർ ശ്രമിക്കുന്നത് മുഴുവൻ രാജ്യസ്നേഹികളെയും വേദനിപ്പിക്കുന്ന ഒന്നാണ്. എല്ലാം ത്യജിച്ച്, മാതൃരാജ്യത്തിനു വേണ്ടി, നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ പോലും ബലിയർപ്പിച്ച ഗാന്ധിജിയെ നിന്ദിക്കുന്നത്‌ വലിയൊരു പാപമായിട്ടാണ് ഞാൻ കാണുന്നത്. 

ലോകം മുഴുവൻ ഗാന്ധിജിയെ ആരാധിക്കുന്നു, ഒരു പുണ്യ പുരുഷനായി കാണുന്നു. യുണൈറ്റഡ് നേഷൻസ് ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. ഇന്ത്യാ രാജ്യത്തിനും, ഏതൊരു ഭാരതീയനും ആത്മവിശ്വാസവും, അഭിമാനവും പകരുന്ന നേതാവാണ്‌ ഗാന്ധിജി. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ഗാന്ധിജിയും ഗാന്ധിസവും ആണ്.

സ്വതന്ത്ര ഇന്ത്യ 68 വർഷം കൊണ്ട് അത്ഭുതകരമായ പുരോഗതിയാണ് നേടിയത്. നമ്മുടെ നേട്ടങ്ങളുടെ പട്ടിക ബഹിരാകാശം വരെയെത്തി. ആ വലിയ നേട്ടങ്ങളെക്കാളൊക്കെ വലുത് ഗാന്ധിജി ലോകത്തിനു കാട്ടിയ മാതൃകയും നമുക്ക് നൽകിയ ഉപദേശങ്ങളും ആണ്. ഗാന്ധിസത്തിൽ നിന്ന് നമ്മൾ വ്യതിചലിച്ചാൽ അത് നാശത്തിലേക്ക് ആയിരിക്കും. ഗാന്ധി ദർശനത്തിൽ ഉറച്ചു നിന്ന് കൊണ്ട് സമഗ്രവികസനത്തിന് - വികസനം എല്ലാവർക്കും, വികസനം എല്ലായിടത്തും എത്തിക്കാൻ നമുക്ക് കൂട്ടായി പ്രവർത്തിക്കാം എന്ന് ഓരോ ഭാരതീയനും പ്രതിജ്ഞ ചെയ്യണം.

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

Govt assures free flight home for diaspora away for long


Thiruvananthapuram: The state government on Wednesday assured free flights home to expatriates from the state working in the Middle-East who have not been able to visit their kin for a long time.

Announcing this after the weekly cabinet meeting, Chief Minister Oommen Chandy told media persons that with the government's dream project Air Kerala still hanging fire on account of existing aviation rules in the country, "we have decided to move forward on our own".

"The whole purpose of Air Kerala was to charge reasonable air fares from the Kerala diaspora. We all know that the numerous airlines operating the route are just fleecing passengers from the Middle-East," he said.

"Numerous requests to relax rules and thereby allow Air Kerala to take wings neither moved the previous UPA government nor the present central government. So we decided that we will fly our people from the Middle-East, who have not come home for long, for free," the chief minister said.

"For this, our Diaspora Minister K.C. Joseph has got in touch with various Kerala associations in the Middle-East to prepare a list of people who have not returned home for 10 years, seven years and five years.

"Some airlines have offered us free seats, while we have now got sponsors who have offered to help charter flights to bring these people who are unable to meet the high air fares," Chandy added.

The chief minister said he recently came across a person who was not able to come home for even his daughter's marriage. "Even though his friends were willing to foot his airfare, he sent that money to his family to be used for the marriage expenses."

Even though there were people ready to provide funds to launch Air Kerala, it is yet to take off because of the present aviation rules that require an airline to operate for five years in the domestic sector and possess at least 20 aircraft before it can get permission to fly on international routes.

ബ്രിസ്റ്റോളില്‍ രണ്ടാമത് പുതുപ്പള്ളി സംഗമം ഒക്ടോബര്‍ 3 - ന് : വെബ്കാസ്റ്റ് വഴി ഉദ്ഘാടനം നടത്തും


കേരള മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയോജക മണഡലത്തില്‍ നിന്നും കുടിയേറിയവര്‍ ഒത്തു കൂടുന്ന രണ്ടാമത് പുതുപ്പള്ളി സംഗമത്തിന്റെ ഉദ്ഘാടനം വെബ് കാസ്ടിങ്ങില്‍ കൂടി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുന്നു.

വാകത്താനം, പാമ്പാടി, മീനടം, മണര്‍കാട്, പുതുപ്പള്ളി, പനച്ചിക്കാട് പാഞ്ചായത്തിലുള്ളവരാണ് സംഗമത്തിന് ബ്രിസ്റ്റോളില്‍ ഒത്തു ചേരുന്നത്. 

ഒക്ടോബര്‍ 3 - ന് രാവിലെ 9. 30 മുതല്‍ രജിസ്‌ട്രേഷന്‍ 10 മണി മുതല്‍ പൊതു സമ്മേളനവും തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കുന്നു. നാടന്‍ പന്തുകളി, വടംവലി, ബിജു തമ്പി (സ്റ്റഫോര്‍ഡ്) നയിക്കുന്ന ശ്രുതി വോയിസിന്റെ അതിമനോഹരമായ ഗാനമേളയും തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
എബ്രഹാം ജോസഫു: 07846869098, 
റോണി എബ്രഹാം: 07886997251