UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂലൈ 6, തിങ്കളാഴ്‌ച

യുഡിഎഫിലേക്ക് ആരെയും വിളിക്കുന്നില്ല, ആഗ്രഹം പറഞ്ഞാല്‍ ആലോചിക്കാം.


യു.ഡി.എഫിലേക്ക് ആരെയും വിളിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണി പ്രവേശനത്തിന് ആരെങ്കിലും ആഗ്രഹമറിയിച്ചാല്‍ അപ്പോള്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  സി.പി.ഐ യു.ഡി.എഫിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ആരെയും വിളിച്ച് യു.ഡി.എഫിലേക്ക് ചേര്‍ക്കുന്ന സമീപനമില്ല. ആര്‍ക്കെങ്കിലും വരണമെന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ നോക്കും. വിളിച്ചാല്‍ വരാന്‍ പറ്റിയില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ടെന്‍ഷനുണ്ടാകും. അതുണ്ടാക്കാനില്ല.-ഉമ്മന്‍ചാണ്ടി പറഞ്ഞു.

പി.സി.ജോര്‍ജിനെതിരായ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളോട് അത് മാണിസാറിനോടാണ് ചോദിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി.സി.ജോര്‍ജ് കേരളാകോണ്‍ഗ്രസിലെ ഒരു അംഗമാണ്.

ആ ചോദ്യം മാണിസാറിനോടാണ് ചോദിക്കേണ്ടത്. യു.ഡി.എഫിന്റെ സ്ഥാനത്തു നിന്നും അദ്ദേഹം പോയല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വയാനാട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തന നിയന്ത്രണം കളക്ടര്‍ ആരുമായും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണ്. ഈ കാലഘട്ടത്തിന് ചേര്‍ന്ന തീരുമാനമല്ലത്.

മൂന്ന് നിലയ്ക്ക് മുകളിലേക്ക് കെട്ടിടങ്ങള്‍ വേണ്ടെന്ന് പറയുന്നത് ശരിയായ നിലപാടല്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നാണ് കളക്ടര്‍ തന്നോട് പറഞ്ഞത്. അതേ കുറിച്ച് പരിശോധിക്കും. പരിസ്ഥിതി സംരക്ഷിക്കണമെന്നുള്ള നിലപാടു തന്നെയാണ് സര്‍ക്കാരിന്റേത്.

എന്നാല്‍ മൂന്ന് നിലകെട്ടിടങ്ങളേ പാടുള്ളൂവെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. അതേസമയം പരിസ്ഥിതി സൗഹൃത നിര്‍മ്മാണ പ്രവര്‍ത്തനം വേണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ദോഷം വരുന്ന ഒരു ഭേദഗതിയോടും കേരളസര്‍ക്കാരിന് യോജിക്കാന്‍ കഴിയില്ല. വികസനം വേണമെന്നകാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത സംസ്ഥാനമാണ് കേരളം.

പക്ഷേ വികസനത്തിന് വേണ്ടി ഭൂമി എടുക്കുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥന്‍ ഒരു ത്യാഗം ചെയ്യുകയാണ്. സമൂഹത്തിന്റെ പൊതുന•യ്ക്ക് വേണ്ടിയാണ് അത് ചെയ്യുന്നത്. അത്തരത്തില്‍ ത്യാഗം ചെയ്യുന്ന കര്‍ഷകന് ന്യായമായ നഷ്ടപരിഹാരം സമയബന്ധിതമായി ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

അതുകൊണ്ടുതന്നെ  ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതിയോട് ഒരു തരത്തിലും യോജിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്: പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം


 ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി നിജപ്പെടുത്തിയ സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അനുകൂല പ്രതികരണമാണ് മന്ത്രി സുഷമാ സ്വരാജിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മാര്‍ച്ച് 12-നുമുമ്പ് ജോലി വാഗ്ദാനം ലഭിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് കുറഞ്ഞത് 35,000 പൗണ്ട് ശമ്പളമില്ലെങ്കില്‍ മടങ്ങിപ്പോകണമെന്ന് നിയമം പാസ്സാക്കിയ പശ്ചാത്തലത്തില്‍ ധാരാളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയെ അറിയിച്ചു. നഴ്‌സുമാരടക്കമുള്ള നിരവധിപ്പേര്‍ ഇതില്‍ താഴെമാത്രം ശമ്പളം ലഭിക്കുന്നവരാണ്. ഇക്കാര്യങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 

2015, ജൂലൈ 3, വെള്ളിയാഴ്‌ച

കാലവര്‍ഷക്കെടുതി നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കും


 കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കിവരുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിന് കൃഷിവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

കുലച്ചവാഴയ്ക്ക് 100 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 3 രൂപയായും, റബ്ബറിന് 300 രൂപയുടെ സ്ഥാനത്ത് 40 രൂപയും, കമുകിന് 150 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 20 രൂപയായും കുറച്ച് ഉത്തരവിറങ്ങി. ഇത് കര്‍ഷകര്‍ക്ക് വളരെ വലിയ ആഘാതമാണ് നല്‍കിയിട്ടുള്ളത്.

ഒരു നല്ലയിനം വാഴവിത്ത് വാങ്ങണമെങ്കില്‍ 20 രൂപയെങ്കിലും ചെലവാകും അത് കൃഷി ചെയ്ത് വിളവെടുപ്പിന്റെ സമയമാകുമ്പോഴേക്കും കുറഞ്ഞത് 150 രൂപയെങ്കിലും കര്‍ഷകന് ചെലവുവരും ഈ സാഹചര്യം നിലനില്‍ക്കെയാണ് നാമമാത്രമായ നഷ്ടം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. ഇത് കര്‍ഷകരോടുള്ള വിവേചനമാണെന്നും, സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് വിളനഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ. സബ്മിഷനില്‍ ആവശ്യപ്പെട്ടു. 

2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ദേശീയ ദുരന്ത പ്രതികരണനിധി മാനുവല്‍ പ്രകാരം പ്രകൃതിക്ഷോപത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ക്ക് റവന്യൂവകുപ്പിന്റെ 2012-ലെ ഉത്തരവ് പ്രകാരം നല്‍കിവന്നിരുന്ന നഷ്ടപരിഹാരതുക 2015-ല്‍ കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കിയ പുതിയ മാനദണ്ഡപ്രകാരം വെട്ടിച്ചുരുക്കുകയും നഷ്ടപരിഹാരത്തിന് പകരം അടിയന്തിര ആശ്വാസധനസഹായമാക്കി മാറ്റുകയും ചെയ്തിരുന്നു. 

കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന നിരക്കുകള്‍ പ്രകാരമുള്ള തുകയുടെ 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാനവിഹിതവുമായാണ് കാലവര്‍ഷക്കെടുതിക്ക് നല്‍കിവരുന്നത്. എന്നാല്‍ മാനദണ്ഡനിരക്കുകള്‍ക്ക് എതിരായി ധനസഹായം നല്‍കേണ്ടിവരുമ്പോള്‍ അധികതുക സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് വഹിക്കേണ്ടിവരുന്നത്. 

ഇതിനായി കൃഷിവകുപ്പിന്റെ തനത് ഫണ്ട് വിനിയോഗിക്കുന്നതിന് കൃഷിവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും വരുംകാലങ്ങളില്‍ കാര്‍ഷികവിളകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി കാര്‍ഷികവിള ഇന്‍ഷ്യുറന്‍സ് പദ്ധതി വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂലൈ 2, വ്യാഴാഴ്‌ച

വയനാട്ടില്‍ ബഹുനിലക്കെട്ടിടം: കളക്ടറുടെ നിലപാടിനോട് യോജിപ്പില്ല


തിരുവനന്തപുരം: സുരക്ഷാ കാരണങ്ങളാല്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വയനാട് ജില്ലാ കളക്ടര്‍ ഇത്തരത്തില്‍ ഉത്തരവ് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കേരളം പോലെ സ്ഥലം ഏറ്റവും കുറവുള്ള സ്ഥലങ്ങളില്‍ ബഹുനില കെട്ടിടം പാടില്ലെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. പരിസ്ഥിതി സൗഹൃദമായും സുരക്ഷാ സംവിധാനം പാലിച്ചുമുള്ള നിര്‍മാണം ആണ് വേണ്ടത്. 

അഗ്നിശമന ഉപകരണങ്ങളില്ലാത്തതിനാല്‍ മൂന്നുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഫയര്‍ഫോഴ്‌സ മേധാവി നല്‍കിയ ഉത്തരവിനോടും സര്‍ക്കാരിന് യോജിപ്പില്ല. സുരക്ഷാ ഉപകരണങ്ങളില്ലെങ്കില്‍ അത് വാങ്ങി നല്‍കേണ്ടത് അഗ്നിശമന സേനയും സര്‍ക്കാരുമാണ്. അതിനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 


അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നവരെ ജനങ്ങള്‍ ഇരുത്തേണ്ടിടത്ത് ഇരുത്തും


തിരുവനന്തപുരം: രാഷ്ട്രീയലക്ഷ്യത്തോടെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ജനങ്ങള്‍ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിലെ ജനം അഴിമതിയെ വെറുക്കുന്നു. അതുപോലെ രാഷ്ട്രീയ ലക്ഷ്യത്തോടെ തെറ്റായ അഴിമതി ആരോപണം ഉന്നയിക്കുന്നവരെയും വെറുക്കുന്നു. 

പണവും മദ്യവും ഒഴുക്കി യു.ഡി.എഫ്. അരുവിക്കരയില്‍ ജയിച്ചുവെന്ന് സി.പി.എം. നേതാക്കള്‍ പറയുന്നത് അവിടത്തെ വോട്ടര്‍മാരെ അവഹേളിക്കലാണ്. പിറവത്തും നെയ്യാറ്റിന്‍കരയിലും തോറ്റപ്പോഴും അവര്‍ പറഞ്ഞത് പണവും മദ്യവും ഒഴുക്കിയെന്നാണ്. അതുകൊണ്ടാണ് അവര്‍ തോറ്റുകൊണ്ടിരിക്കുന്നത്. 46000 വോട്ട് അവര്‍ക്കും കിട്ടിയില്ലേ. പരാജയകാരണം കണ്ടെത്തി തിരുത്തുന്നതിനു പകരം ജനങ്ങളെ നിന്ദിക്കുന്ന സി.പി.എം. നേതാക്കള്‍ മാപ്പു പറയണമെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഞങ്ങള്‍ ഒരിക്കലും സി.പി.എമ്മുകാരെപ്പോലെ പറയില്ല. ജനങ്ങളെക്കുറിച്ച് മതിപ്പുണ്ട്. ഇന്നത്തെ രീതിയില്‍ പോയാല്‍ സി.പി.എം. മൂന്നാമത് ആയാലും അത്ഭുതപ്പെടേണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. അതു ന്യായീകരിക്കുന്ന വിലയിരുത്തലാണ് സി.പി.എം. കേന്ദ്ര നേതൃത്വം നടത്തിയത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നു ദേശീയ നേതൃത്വം വിലയിരുത്തിയത് കുറെയൊക്കെ യാഥാര്‍ഥ്യ ബോധത്തോടെയാണ്. കേരളത്തിലെ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ ആഗ്രഹിക്കുന്നത് പോസിറ്റീവ് രാഷ്ട്രീയമാണ്. യു.ഡി.എഫ്. സ്വീകരിക്കുന്ന നിലപാടും അതാണ്. അത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. 2006നു ശേഷം ഒരു തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്. ജയിക്കാത്തതിനു കാരണം അവരുടെ നെഗറ്റീവ് പൊളിറ്റിക്‌സ് ആണ്. അവര്‍ക്ക് ആളില്ലെന്നു താന്‍ പറയില്ല. തെറ്റായ പാതയില്‍ പോയാല്‍ ജനങ്ങള്‍ തങ്ങളെയും ശിക്ഷിക്കും.

യു.ഡി.എഫ്. വിട്ടുപോയ ആരെയും തിരികെ കൊണ്ടു വരാന്‍ ശ്രമിക്കില്ല. തങ്ങള്‍ ആരെയും പുറത്താക്കിയിട്ടില്ല. അതുകൊണ്ട് തിരികെ വിളിക്കേണ്ട കാര്യവുമില്ല. സി.പി.എമ്മുകാര്‍ പണ്ടു പുറത്താക്കിയവരെ തിരികെവിളിച്ച് തെറ്റു തിരുത്തിക്കൊണ്ടിരിക്കുകയാണ്. യു.ഡി.എഫില്‍ നിന്നു പോയതു നന്നായെന്നു പറഞ്ഞ് ആരെയും കുത്തി നോവിക്കാനും താനില്ല. 
മന്ത്രിസഭയില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല. െഡപ്യൂട്ടി സ്​പീക്കര്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും. അക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതാണ്. വ്യാഴാഴ്ചത്തെ യു.ഡി.എഫ്. യോഗത്തില്‍ അത് ചര്‍ച്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കെ.പി.പി. നമ്പ്യാർക്ക് ആദരാഞ്ജലികൾ ..



കെ.പി.പി. നമ്പ്യാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക രംഗത്ത് മുന്നേറാന്‍ സംസ്ഥാനത്തിന് സഹായകമായെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ ഏകോപനം ഉറപ്പുവരുത്തണം


തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധ-നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, എം.കെ.മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവരുടെ സാന്നിധ്യത്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചുചേര്‍ത്ത അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. 

പകര്‍ച്ചവ്യാധികള്‍ കൂടുതലായുണ്ടാകുന്നത് നഗരപ്രദേശങ്ങളിലായതിനാല്‍ മുനിസിപ്പാലിറ്റികളും നഗരസഭകളും മാലിന്യനിര്‍മാര്‍ജനത്തിനായി സത്വരനടപടികള്‍ സ്വീകരിക്കണം. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ജില്ലാതലങ്ങളിലും എം.എല്‍.എ.മാര്‍ മണ്ഡലതലത്തിലും അവലോകനയോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും മേയര്‍മാരുടെയും യോഗം ഈ മാസം 7ന് തിരുവനന്തപുരത്ത് ചേരും. ചീഫ് സെക്രട്ടറി എല്ലാ ആഴ്ചകളിലും സംസ്ഥാനത്തെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. 

ആക്ഷേപങ്ങള്‍ക്ക് ജനവിധി മറുപടി: അജയ്യനായി ഉമ്മന്‍ ചാണ്ടി


അരുവിക്കര യുദ്ധത്തിന്റെ കണക്കെടുത്തപ്പോള്‍ എല്ലാ ആക്ഷേപശരങ്ങളെയും അതിജീവിച്ച് വിജയതീരമണഞ്ഞത് ഉമ്മന്‍ ചാണ്ടി എന്ന ചാണക്യന്‍. ചടലുമായി നീക്കങ്ങളും തന്ത്രവും മറുതന്ത്രവും പയറ്റി അതിജീവനത്തിന്റെ ആചാര്യനായി മുന്നേറുകയാണ് ഉമ്മന്‍ ചാണ്ടി.

ഈ വിജയത്തോടെ കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയിരിക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തന്റെ നേതൃത്വത്തിലാകും നേരിടുക എന്ന സന്ദേശവും അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം ഉമ്മന്‍ ചാണ്ടി നല്‍കുന്നു.

പ്രീക്വാളിഫയിങ് റൗണ്ടായി വിശേഷിപ്പിച്ച് തന്റെ സര്‍ക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന ധീരമായ പ്രഖ്യാപനത്തോടെയാണ് അരുവിക്കരയിലെ പ്രചാരണത്തിന് ഉമ്മന്‍ ചാണ്ടി തുടക്കമിട്ടത്. സോളാറും ബാര്‍കോഴയും കത്തിനില്‍ക്കെ ഈ പ്രഖ്യാപനം ഒരു സാഹസമായി പലരും വിലയിരുത്തി.

അതിരുകവിഞ്ഞ ആത്മവിശ്വാസം വിനയായാല്‍ സ്വന്തം കസേര പോലും തുലാസ്സിലാകുമെന്ന് അടുത്ത വിശ്വസ്തരും ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചിരുന്നു. പക്ഷേ ജി.കെയില്‍ വിശ്വാസമര്‍പ്പിച്ച അരുവിക്കരയിലെ ജനങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്ക് വിശ്വാസമായിരുന്നു. പിറവത്തും, നെയ്യാറ്റിന്‍കരയിലും, ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടി തന്റെ വിലയിരുത്തല്‍ എന്ന ഇതേ തുറുപ്പുചീട്ടാണ് ഇറക്കിയത്.

അരുവിക്കരയില്‍ ഒരുപടി കൂടി ഭരണത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും വിലയിരുത്തലായിരിക്കുമെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചു. ഇത് ഏറ്റെടുക്കാനുള്ള ധൈര്യം പ്രതിപക്ഷനിരയില്‍ നിന്ന് ആരും കാണിച്ചില്ല. ഭരണവിരുദ്ധ വികാരം എന്ന ചര്‍ച്ചയിലേക്ക് എത്തുന്നതിന് ഒരുമുഴം മുമ്പെ നീട്ടിയെറിയുകയായിരുന്നു വിലയിരുത്തലെന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി.

എം. വിജയകുമാര്‍ എന്ന ജില്ലയിലെ ഏറ്റവും മുതിര്‍ന്ന സര്‍വസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിച്ച് ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താം എന്ന ഇടതുലലക്ഷ്യം പൂര്‍ണമായി പാളി.


മിനി ജനസമ്പര്‍ക്കം

14 ജില്ലകളിലായി നടന്ന ജനസമ്പര്‍ക്കം പൂര്‍ത്തിയാക്കി അരുവിക്കരയിലെത്തിയ ഉമ്മന്‍ ചാണ്ടി ഒരര്‍ഥത്തില്‍ ഒരു മിനിജനസമ്പര്‍ക്കം തന്നെ അവിടെ നടത്തി. യഥാര്‍ത്ഥത്തില്‍ അവിടെ മത്സരിച്ചത് ശബരീനാഥല്ല ഉമ്മന്‍ ചാണ്ടിയാണെന്ന് പറഞ്ഞാലും അത്ഭുതമില്ല. പ്രതിപക്ഷ നേതാക്കള്‍ പോലും ചര്‍ച്ചകളില്‍ അത് പരസ്യമായി പറയുകയും ചെയ്തു.

മിനി ജനസമ്പര്‍ക്കത്തിന് ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുത്ത മാര്‍ഗം കുടുംബയോഗങ്ങളായിരുന്നു. 120 ഓളം കുടുംബയോഗങ്ങളിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തത്. ഇതുവഴി കുറഞ്ഞത് 25,000 പേരുമായി നേരിട്ട് അദ്ദേഹം സംവദിച്ചുവെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു.



പൊതുയോഗങ്ങളില്‍ വി.എസ് ആളെകൂട്ടി കസറുമ്പോള്‍ ബഹളങ്ങളില്ലാതെ ഈ തന്ത്രത്തിലൂടെ ഉമ്മന്‍ ചാണ്ടി ജനങ്ങളെ വശത്താക്കി. 10 ശതമാനത്തോളം വരുന്ന ആദിവാസി, പട്ടികജാതി, പട്ടികവര്‍ഗ വോട്ടുകളിലായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ ഉന്നം.

നാളിതുവരെ ഒരു മുഖ്യമന്ത്രിയും കടന്നുചെന്നിട്ടില്ലാത്ത ആദിവാസി കോളനികളില്‍ നിന്നായിരുന്നു പ്രചാരണം തുടങ്ങിയത്. അവരോടൊപ്പം കപ്പയും ചമ്മന്തിയും കഴിച്ച് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് പെരുമാറ്റച്ചടം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും ചെയ്യാനാകില്ല, വോട്ടെടുപ്പിന് ശേഷം പരിഹാരം ഉറപ്പ് നല്‍കിയായിരുന്നു അദ്ദേഹം കോളനികളില്‍ നിന്ന് കോളനികളിലേക്ക് നീങ്ങിയത്.

വോട്ടര്‍മാരെ നേരിട്ട് സമീപിച്ച് അവരവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നത് എത്രമാത്രം നിര്‍ണായകമാണെന്ന് ജനസമ്പര്‍ക്ക പരിപാടിയുടെ വിജയത്തിലൂടെ മനസ്സിലാക്കിയ ഉമ്മന്‍ ചാണ്ടിയോട് ആരും ഇതിന്റെ സ്വാധീനം പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.


അതിജീവനത്തിന്റെ ആചാര്യന്‍

ഓരോ തവണയും പ്രതിസന്ധിഘട്ടങ്ങളെ ഉമ്മന്‍ ചാണ്ടി അതിജീവിച്ചത് പരിശോധിച്ചാല്‍ സാക്ഷാല്‍ ലീഡര്‍ കെ കരുണാകരനെ പോലും വെല്ലും എന്ന് മനസ്സിലാകും. മദ്യലോബിയുടെ ആളായി ചിത്രീകരിക്കപ്പെടുന്നിടത്ത് നിന്ന് ഏറ്റവും വലിയ മദ്യവിരുദ്ധനായി മാറിക്കൊണ്ട് സുധീരനെ വീഴ്ത്തിയ തന്ത്രം കണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയം അമ്പരന്നത് കണ്ടതാണ്.

അഞ്ചാം മന്ത്രി വിവാദത്തില്‍ പ്രതിരോധത്തിലായപ്പോള്‍ ഒറ്റരാത്രികൊണ്ട് ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരിനെ ഏല്‍പിച്ച് ചെന്നിത്തലയെ ഞെട്ടിച്ചതും മറ്റൊന്ന്. ചടലുമായ നീക്കങ്ങളും തന്ത്രവും മറുതന്ത്രവുമായി മുന്നേറുന്ന ചാണ്ടി ഇന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയിരിക്കുന്നു. അരുവിക്കരയില്‍ എല്ലാ സാമുദായിക സാമൂഹിക സംഘടനകളെയും വശത്താക്കിയാണ് ഉമ്മന്‍ ചാണ്ടി കളത്തിലിറങ്ങിയത്.

രാഷ് ട്രീയ ചര്‍ച്ചയിലേക്ക് വി.എസ് ചര്‍ച്ചയുടെ ഗതിമാറ്റിയപ്പോള്‍ ആന്റണിയെ ഉപയോഗിച്ച് അതിനെ വാക്‌പോരിലേക്ക് വളര്‍ത്തി. എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായാലും അത്ഭുതപ്പെടാനില്ല എന്ന പ്രസ്താവന ഉമ്മന്‍ ചാണ്ടി എന്ന ചാണക്യബുദ്ധിയുടെ അറ്റകൈ പ്രയോഗമായിരുന്നു.



വികസനവും കരുതലും എന്ന മുദ്രാവാക്യം ഉയര്‍ത്തി അത് അരുവിക്കരയില്‍ ചര്‍ച്ചയാക്കുന്നതില്‍ അദ്ദേഹവും ടീമും വിജയിച്ചു. സോളാറും, സലിംരാജും, ബാര്‍ കോഴയും ഉന്നയിച്ച് ഈ മുദ്രാവാക്യത്തെ മറികടക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോഴും നാല് വര്‍ഷത്തിനിടെ ആര്‍ക്കും അവഗണിക്കാനാകാത്ത ചില യാഥാര്‍ഥ്യങ്ങള്‍ ശേഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനും അദ്ദേഹത്തിനും ടീമിനും കഴിഞ്ഞു.

അരുവിക്കരയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വികസന വിഷങ്ങളില്‍ ഒന്ന് വിഴിഞ്ഞം പദ്ധതിയായിരുന്നു. രണ്ട് ദശാബ്ദത്തോളം ചര്‍ച്ചകളില്‍ മാത്രം കേട്ട ഒരു പദ്ധതി പ്രതിബന്ധങ്ങള്‍ അതിജീവിച്ച് നിര്‍മ്മാണഘട്ടത്തിലെത്തിക്കാന്‍ സര്‍ക്കാരിനായി. പദ്ധതി പൊതുമേഖലയില്‍ വേണമെന്ന് എല്‍.ഡി.എഫ് നിലപാടെടുത്തെങ്കിലും അത് വികസനവിരുദ്ധതയായി ചിത്രീകരിക്കുന്നതില്‍ യു.ഡി.എഫ് വിജയിച്ചു.

കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍, ആയിരം കോടിയുടെ കാരുണ്യസഹായം, ജനസമ്പര്‍ക്കം അടുത്തവര്‍ഷം ഇലക്ഷനില്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡില്‍ ഇതൊക്കെ പൂര്‍ണമാകുന്ന പദ്ധതികളായിരിക്കും.

ഇതിന് പുറമെ തിരുവനന്തപുത്തും, കൊച്ചിയിലും ലൈറ്റ് മെട്രോ പദ്ധതികളും ഒരുങ്ങുന്നു. സോളാര്‍, സരിത, ബാര്‍കോഴ തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടൊന്നും ഭരണം തിരിച്ചുപിടിക്കാനാകില്ലെന്ന് സി.പി.എമ്മിനും ചിന്തിക്കേണ്ടിവരും. 10 ലക്ഷം പേരെ പങ്കെടുപ്പിച്ച് വിലക്കയറ്റത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ക്കാനുള്ള സി.പി.എം തീരുമാനം ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്.



മാസങ്ങള്‍ക്കപ്പുറം പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ്. ഭരണതുടര്‍ച്ച എന്ന വലിയൊരു സ്വപ്‌നമാണ് ഉമ്മന്‍ ചാണ്ടി അരുവിക്കര വിജയത്തോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ മൂന്നിലൊന്ന് അംഗങ്ങളെ സംഭാവന ചെയ്തതോടെയാണ് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനും സ്വീകാര്യനാകുന്നത്.

അതുവരെ അവരുടെ ഗുഡ്ബുക്കിലില്ലായിരുന്നു ഉമ്മന്‍ ചാണ്ടി. എല്ലാ എതിര്‍ ഘടകങ്ങളെയും അതിജീവിച്ച് വിജങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഈ മുഖ്യമന്ത്രിയെ ഇനി അവര്‍ക്ക് അവഗണിക്കാനാകില്ല



(മനു കുര്യന്‍)

2015, ജൂലൈ 1, ബുധനാഴ്‌ച

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സമയമായി



തിരുവനന്തപുരം: അടുത്തുവരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരമാവധി നേട്ടമുണ്ടാക്കാന്‍ യത്‌നിക്കണമെന്ന് യു.ഡി.എഫ്   പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മൂന്നുമാസമേ തയ്യാറെടുപ്പിന് ലഭിക്കൂ. ഇതിനകം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫിന്റെ എല്ലാ എം.എല്‍.എ.മാരും ശ്രമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഫലപ്രദമായ സഹായങ്ങള്‍ മന്ത്രിമാര്‍ ഉറപ്പാക്കണം.

അരുവിക്കര വിജയം സര്‍ക്കാരിന്റെ വിജയം


ശബരിനാഥിന് വിജയത്തില്‍ എല്ലാ ആശംസകളും നേരുന്നു. യുഡിഎഫിന്റെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായിപ്രവര്‍ത്തിച്ചു. നേതാക്കളുടെ കൂട്ടായ്മയ്ക്കു ലഭിച്ച അംഗീകാരമാണ് ഈ വിജയം. യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകും ഈ തെരഞ്ഞെടുപ്പ് എന്നു നേരത്തെ പറഞ്ഞിരുന്നു.

വികസനവും കരുതലും എന്ന രീതിയില്‍ തന്നെയാണ് ഭരണം മുന്നോട്ടു പോകുന്നത്. അത് ജനങ്ങള്‍ക്ക് മനസ്സിലായി . അതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിലെ ഈ ഉജ്ജ്വല വിജയം. പ്രതിപക്ഷം  ഭരണപക്ഷത്തിനുനേരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ ശരിയുണ്ടായിരുന്നെങ്കില്‍ ഇത്തരം ഒരു വിജയം ഒരുക്കലും ഉണ്ടാകില്ലായിരുന്നു.

അരുവിക്കരയിൽ കെ.എസ്.ശബരീനാഥന്റെ വിജയം യുഡിഎഫിന്റെ ഭരണത്തുടർച്ചയുടെ സൂചനയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് നേതാക്കളുടെ കൂട്ടായ്‌മ പ്രവർത്തകരിൽ ആവേശം സൃഷ്‌ടിച്ചു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. സർക്കാരിന്റെ വിലയിരുത്തൽ ആകും തിരഞ്ഞെടുപ്പു ഫലമെന്നു തുടക്കത്തിലേ പറഞ്ഞിരുന്നു. അതു പലവട്ടം ആവർത്തിക്കുകയും ചെയ്‌തു.

വികസനവും കരുതലുമെന്ന മുദ്രാവാക്യത്തോടു പൂർണമായി നീതി പുലർത്തിയാണ് നാലു വർഷവും ഭരിച്ചത്. ഭൂരിപക്ഷത്തിന്റെ കുറവു ഭരണത്തെ ബാധിച്ചിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള വികസനപദ്ധതികൾ നടപ്പാക്കിയത് വോട്ടായി. സ്‌ഥാനാർഥിയെന്ന നിലയിൽ അരുവിക്കരയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയാണ് ശബരീനാഥൻ മുന്നേറിയത്. യുവാക്കളുടെയും അമ്മമാരുടെയും എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചു.