UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

കൊച്ചി: കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടുന്നവരില്‍ നിന്ന് തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരമൊരു വിപ്ലവകരമായ മാറ്റം നമ്മുടെ രക്ഷിതാക്കളുടെയടക്കം ചിന്തകളില്‍ ഉണ്ടാകണം. സുസ്ഥിര വികസനം കൈവരിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായമുണ്ടാകും. പരിസ്ഥിതി സൗഹൃദമായ പദ്ധതികള്‍ അവതരിപ്പിച്ചാല്‍ വേഗം തന്നെ അനുമതി നല്‍കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൈക്കോണ്‍ കേരള 2012 സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എമേര്‍ജിങ് കേരളയ്ക്കു ശേഷം സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം സംരംഭകര്‍ക്ക് കൂടുതല്‍ ഗുണകരമായി മാറിയിട്ടുണ്ട്. ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ സംരംഭകരുടെ ഭാഗത്തു നിന്നു തന്നെ നടപടി ഉണ്ടാകണം-ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കേരളത്തിന്റെ വളര്‍ച്ച സംരംഭകരിലൂടെയാണെന്നും ടൈകോണ്‍ കേരള അതിന്റെ ആദ്യഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

സേവനാവകാശനിയമം ഒന്നുമുതല്‍; പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം തൊഴിലില്ലായ്മ

സേവനാവകാശനിയമം ഒന്നുമുതല്‍; പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം തൊഴിലില്ലായ്മ

 


പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം സംസ്ഥാനത്തെ തൊഴിലില്ലായ്മയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ശാരീരികാസ്ഥാസ്ഥ്യം മൂലം, സമ്മേളനത്തിന് നേരിട്ടെത്താതിരുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം റെക്കോഡുചെയ്ത് വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

എന്നാല്‍, പെന്‍ഷന്‍പ്രായം ഉയര്‍ത്തുമോ ഇല്ലയോ എന്നത് പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് നാളേക്കുവേണ്ടിയാണ്. 2013 മാര്‍ച്ച് 31 വരെ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമല്ല. ഇന്ത്യയില്‍ 27 സംസ്ഥാനങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നുണ്ട്.

സേവനാവകാശനിയമം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഏഴുവര്‍ഷമായി നടപ്പാക്കാതിരുന്ന ആശ്രിതനിയമനം 549 സൂപ്പര്‍ ന്യൂമററി തസ്തികയുണ്ടാക്കി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല

കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല


 



തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.ടി.ഡി.എഫ്.സി. രൂപം നല്‍കുന്ന നൂതന സ്ഥിരനിക്ഷേപ പദ്ധതിയായ 'സല്യൂട്ടി'ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. ലാഭത്തിലെത്താത്തത്. 476 കോടിയുടെ സൗജന്യ യാത്രാ പാസ്സാണ് കെ.എസ്.ആര്‍.ടി.സി. പ്രതിവര്‍ഷം നല്‍കുന്നത്.

അതു കൂടാതെ രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനും നല്‍കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയെ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കെ.ടി.ഡി.എഫ്.സി.യുടെ സഹായം കൂടിയേ തീരൂ.

കെ.എസ്.ആര്‍.ടി.സി. യെ സാമ്പത്തികമായി പിടിച്ചുനിര്‍ത്താന്‍ സല്യൂട്ട് പോലുള്ള പദ്ധതിക്ക് കഴിയും. കെ.എസ്.ആര്‍.ടി.സി. ഒരു വെള്ളാനയല്ല. നമ്മളെല്ലാംകൂടി അതിനെ ഒരു വെള്ളാനയായി കാണുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തലമുറകളെ പരസ്​പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സല്യൂട്ട് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് രസീത് വിതരണം ചെയ്തു. കെ.ടി.ഡി.എഫ്.സി.യുടെ ബ്രാന്‍ഡ് അംബാസഡറായ ചലച്ചിത്രനടന്‍ സുരേഷ്‌ഗോപി സ്ഥിരം നിക്ഷേപം നടത്തിയവര്‍ക്ക് ഗുരുദക്ഷിണ വിതരണം ചെയ്തു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ മന്ത്രി വി.എസ്. ശിവകുമാര്‍ വിതരണം ചെയ്തു. സല്യൂട്ട് പദ്ധതിയെക്കുറിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി ആഷ്‌ലി വിവരിച്ചു. കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടര്‍ ഡോ.ബി.ഉഷാദേവി സ്വാഗതവും മാനേജര്‍ പി.വീണ നന്ദിയും പറഞ്ഞു.

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ഇര്‍ഫാന് സാന്ത്വനവുമായി മുഖ്യമന്ത്രിയും കുടുംബവും

ഇര്‍ഫാന് സാന്ത്വനവുമായി മുഖ്യമന്ത്രിയും കുടുംബവും

 

 


തിരുവനന്തപുരം: കീബോര്‍ഡില്‍ നിന്നും ശബ്ദമുയര്‍ന്നപ്പോള്‍ ഇര്‍ഫാന്റെ കണ്ണുകള്‍ പിന്‍തുടര്‍ന്നു. പ്രതീക്ഷകള്‍ വീണ്ടും ജീവന്‍ വയ്ക്കുകയാണ്. കരിക്കകം വാഹനാപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള പടവുകളിലാണ്. സാന്ത്വനമേകാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയും കുടുംബവും എത്തി. 

ഭാര്യ മറിയാമ്മ ഉമ്മനും കൊച്ചുമകന്‍ എഫിനോവയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാതൃവാത്സല്യത്തോടെ മറിയാമ്മ ഉമ്മന്‍ ഇര്‍ഫാനെ വിളിച്ചു. 'മകനെ' എന്ന വിളിയോടും ഇര്‍ഫാന്‍ പ്രതികരിച്ചു. ദീര്‍ഘനേരം മറിയാമ്മയുടെ മുഖത്ത് ആ കുരുന്ന് നോക്കി. ക്ലിഫ് ഹൗസില്‍ നിന്നും വാഴപ്പഴവും കളിക്കോപ്പുകളുമായിട്ടാണ് അവര്‍ എത്തിയത്. ഇക്കൂട്ടത്തിലെ കീബോര്‍ഡാണ് എഫിനോവ മീട്ടിയത്. അവ്യക്തമായ ശബ്ദമുയര്‍ത്തി ഇതിനോട് ഇര്‍ഫാന്‍ പ്രതികരിച്ചു. 

ചൊവ്വാഴ്ച രാത്രി 7.30 നാണ് മുഖ്യമന്ത്രി കരിക്കകത്തെ ഇര്‍ഫാന്റെ വീട്ടിലെത്തിയത്. അയല്‍വീട്ടിലാണ് മുഖ്യമന്ത്രിക്ക് ഇര്‍ഫാനെ കാണാനുള്ള സൗകര്യമൊരുക്കിയിരുന്നത്. ഇര്‍ഫാന്റെ ദയനീയത അടുത്തിടെ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിക്കു മുന്നിലെത്തിച്ചത്. ഇര്‍ഫാനെ കണ്ടശേഷം ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി വീണ്ടും ഇര്‍ഫാനെ കാണാനെത്തിയത്. മറിയാമ്മ ഉമ്മന്‍ ഇര്‍ഫാന്റെ ചികിത്സയെക്കുറിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു. 

ഇര്‍ഫാന്റെ കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കുന്ന കാര്യം സജീവപരിഗണനയിലാണെന്ന് മുഖ്യമന്തി പറഞ്ഞു. ചികിത്സയ്ക്കുവേണ്ടി പത്തുലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു. കാര്‍മല്‍ സ്‌കൂളിലെ കുട്ടികള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് വീണ്ടും ഇര്‍ഫാനെ കാണാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം എം.എല്‍.എ. എം.എ. വാഹിദും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും വിയ്യൂരിലുമായി ഇര്‍ഫാന്‍ ചികിത്സയിലായിരുന്നു. നിര്‍ധന കുടുംബാഗമായ ഇര്‍ഫാന്റെ മാതാപിതാക്കള്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വിഷമിക്കുന്ന അവസ്ഥയിലാണ് ആദ്യം സര്‍ക്കാര്‍ ചികിത്സാ ചെലവുകള്‍ എറ്റെടുത്തത്. ഇര്‍ഫാനെ പരിചരിക്കാന്‍ സദാസമയം മാതാപിതാക്കള്‍ കൂടെ വേണം. ഇവര്‍ക്ക് മറ്റു ജോലികള്‍ക്ക് പോകാന്‍ കഴിയാതെ വന്നതോടെ വീട്ടുചെലവുകള്‍ ബുദ്ധിമുട്ടിലായി. ഈ അവസ്ഥയിലാണ് കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇര്‍ഫാനെ കാണാനെത്തിയത്. കുട്ടികള്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. കരിക്കകം സ്വദേശി ഷാജഹാന്റെയും സജിനയുടെയും മകനാണ് അഞ്ചരവയസ്സുകാരന്‍ ഇര്‍ഫാന്‍.

ദുരന്തനിവാരണ രംഗത്ത് ആവശ്യമായ സംവിധാനമൊരുക്കും

ദുരന്തനിവാരണ രംഗത്ത് ആവശ്യമായ സംവിധാനമൊരുക്കും


 



തിരുവനന്തപുരം: ദുരന്ത നിവാരണ രംഗത്ത് സര്‍ക്കാര്‍ ആവശ്യമായ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ദുരന്തനിവാരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരന്തനിവാരണ ലഘൂകരണ പ്രവര്‍ത്തനത്തിനായി വേഗത്തില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടിയിരിക്കുന്നു.

പാചകവാതകം റോഡുമാര്‍ഗം കൊണ്ടു വരുന്നത് ഏറെ അപകടകരമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ഗ്യാസ് ടാങ്കറിന്റെ വാല്‍വ് ഉള്ളിലേക്ക് സ്ഥാപിക്കുന്ന സാങ്കേതികവിദ്യ ഉണ്ടായാല്‍ അപകടം ഒഴിവാക്കാനാകും. അതിനുള്ള സാധ്യത സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. ജലമാര്‍ഗം കൊണ്ടു പോകുന്നതായിരിക്കും കൂടുതല്‍ സുരക്ഷിതമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രകൃതിയെ ചൂഷണം ചെയ്തു മുന്നോട്ടു പോകുന്നതാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ചുള്ള മാധ്യമ അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണംചെയ്തു.

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

കൊച്ചി മെട്രോ നിര്‍മാണച്ചുമതല: മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കു കത്തയച്ചു

കൊച്ചി മെട്രോ നിര്‍മാണച്ചുമതല: മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കു കത്തയച്ചു

 

കോട്ടയം* കൊച്ചി മെട്രോ റയിലിന്റെ നിര്‍മാണച്ചുമതല നല്‍കുന്നത് വൈകിപ്പിക്കാന്‍ കേന്ദ്ര നഗരകാര്യ വികസന വകുപ്പില്‍ ഉദ്യോഗസ്ഥതല അണിയറ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രനഗരകാര്യ മന്ത്രി കമല്‍നാഥിന് കത്തയച്ചു.    കൊച്ചി മെട്രോ റയില്‍ നിര്‍മാണച്ചുമതല ഡിഎംആര്‍സിക്ക് കൈമാറുന്നതിന് കേന്ദ്ര നഗരവികസനകാര്യ മന്ത്രാലയത്തിലെ അനുമതിക്കുള്ള ഫയല്‍ കേന്ദ്രനഗരവികസനവകുപ്പ് സെക്രട്ടറിയുടെ അടുക്കലെത്തിയിട്ട് ഒരു മാസത്തിലധികമായി. 

ഡല്‍ഹി മെട്രോ റെയിലിന്റെയും കൊച്ചി മെട്രോ റെയിലിന്റെയും ചെയര്‍മാന്‍ കൂടിയാണ് നഗരകാര്യ സെക്രട്ടറി. സാങ്കേിതക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി വൈകിപ്പിക്കുന്നത്. ഇതിന് പിന്നില്‍ ചില സംശയങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.    രൂപയുടെ വില വ്യത്യാസവും സാധനങ്ങളുടെ ചെലവു വര്‍ധിക്കുന്നതും മൂലം ദിവസം 40 ലക്ഷത്തിലധികം രൂപയുടെ അധികച്ചെലവ് നിര്‍മാണത്തിലുണ്ടാകുമെന്നും  മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഡിഎംആര്‍സിയെ ചുമതലപ്പെടുത്താന്‍ കൊച്ചി മെട്രോ റയില്‍ ബോര്‍ഡും സര്‍ക്കാരും തീരുമാനിച്ചിരുന്നു. ഡിഎംആര്‍സിയുടെ പ്രവര്‍ത്തന പശ്ചാത്തലം കണക്കിലെടുത്താണ് അവരെ ചുമതലയേല്‍പിക്കാന്‍ തീരുമാനിച്ചതെന്നും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയതും ഡിഎംആര്‍സിയാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മെട്രോ റയില്‍ നിര്‍മാണത്തിന് എല്ലാം സജ്ജമായിരിക്കെ നിര്‍മാണച്ചുമതല സംബന്ധിച്ച കേന്ദ്രാനുമതി മാത്രമാണ് ഇനി ആവശ്യമെന്നും ചെറിയ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി വൈകിപ്പിക്കരുതെന്നും  മുഖ്യമന്ത്രി ഇന്നലെ കമല്‍നാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

 

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

സൈനികരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും

സൈനികരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും

 


തിരുവനന്തപുരം: വിമുക്ത ഭടന്‍മാരുടെയും സൈനിക സേവനത്തിലുള്ളവരുടെയും പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രശ്‌നപരിഹാരത്തിന് പ്രാമുഖ്യം നല്‍കി നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സേനാ വിഭാഗങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉന്നതതല സിവില്‍-മിലിട്ടറി സമ്പര്‍ക്ക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ജനപ്പെരുപ്പവും തൊഴില്‍രഹിതരായ യുവജനങ്ങളെയും കണക്കിലെടുക്കുമ്പോള്‍ വിമുക്ത ഭടന്‍മാര്‍ക്ക് ജോലി നല്‍കാന്‍ കേരളത്തില്‍ സാധ്യതകളും അവസരങ്ങളും ഏറെ കുറവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ശതമാനാടിസ്ഥാനത്തില്‍ ഇവര്‍ക്കും സംസ്ഥാനത്ത് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമുക്ത ഭടന്‍മാര്‍ക്ക് സഹായകരമായ തരത്തില്‍ ചില തസ്തികകളിലെങ്കിലും പ്രായപരിധിയിളവ്, വെയിറ്റേജ് മാര്‍ക്ക്, സംവരണം തുടങ്ങിയവയ്ക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധ സ്ഥാപനങ്ങളിലെയും സി.എസ്.ഡി. കാന്റീനുകളിലേതുമുള്‍പ്പെടെ സിവിലിയന്‍ ഒഴിവുകള്‍ യുദ്ധവീരന്‍മാരുടെയോ, യുദ്ധത്തില്‍ പരിക്കേറ്റ് ജോലി ചെയ്യാന്‍ കഴിയാതായവരുടെയോ ആശ്രിതര്‍ക്കും യുദ്ധ വിധവകള്‍ക്കും സേനയില്‍ ആശ്രിത നിയമനത്തിന് അപേക്ഷിച്ചിരിക്കുന്നവര്‍ക്കുമുള്‍പ്പെടെ നീക്കി വയ്ക്കണമെന്നും ഇത്തരത്തിലുള്ള നിയമനം സൈനിക വെല്‍ഫെയര്‍ വകുപ്പു വഴി നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിതുരയില്‍ സൈന്യം നിര്‍മാണത്തിന് കണ്ടെത്തിയ സ്ഥലം വിട്ടുനല്‍കാന്‍ സര്‍ക്കാരിന് തടസങ്ങളില്ല. ഗ്രാമ പ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തിയാല്‍ ഗ്രാമങ്ങളുടെ വികസനത്തിന് നിര്‍ണായക പങ്ക് വഹിക്കാന്‍ സൈന്യത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിമുക്ത ഭടന്‍മാരുടെ പുനരധിവാസത്തിന് മുട്ടത്തറ, വിതുര മേഖലകളില്‍ 10 ഏക്കര്‍ സ്ഥലം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

സി.എസ്.ഡി കാന്റീനില്‍ 1000 രൂപയ്ക്ക് താഴെ വില വരുന്ന ഉത്പന്നങ്ങളെ 'വാറ്റി'ല്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ധനവകുപ്പ് പരിശോധിക്കും. എം.ബി.ബി.എസ്, എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ സൈനികരുടെ ആശ്രിതര്‍ക്ക് സംവരണസീറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്വാശ്രയ കോളജുകളുമായി സംസാരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഓരോ വര്‍ഷവും സൈന്യത്തിലേക്ക് 2000ത്തിലേറെ ഉദ്യോഗാര്‍ഥികളെയാണ് സംസ്ഥാനത്തു നിന്നും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇവരുടെ പോലീസ് വെരിഫിക്കേഷനില്‍ ഉണ്ടാകുന്ന താമസം തടസങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരമുണ്ടാകണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, കേരള മേഖലയുടെ മേധാവി ലഫ്. ജനറല്‍ വി.കെ. പിള്ള ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ആഴക്കടല്‍ തീരമേഖല കേന്ദ്രീകരിച്ച് സേനയുടെ കൂടുതല്‍ പ്രവര്‍ത്തനമുണ്ടാകണമെന്ന് സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ അഭ്യര്‍ഥിച്ചു.

2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

കോക്ലിയാര്‍ ഇംപ്ലാന്‍േറഷന്‍ 34 കുട്ടികളില്‍ നടത്തി

 

കോക്ലിയാര്‍ ഇംപ്ലാന്‍േറഷന്‍ 43 കുട്ടികളില്‍ നടത്തി

 

തിരുവനന്തപുരം: 43 കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കോക്ലിയാര്‍ ഇംപ്ലാന്‍േറഷന്‍ ശസ്ത്രക്രിയ നടത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുസംബന്ധിച്ച് ഗായകന്‍ യേശുദാസ് ഉന്നയിച്ച വാദം എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

''ബധിരരും മൂകരുമായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരിക എന്നത് എന്റെ സ്വപ്നമാണ്.

അന്‍പതു കുട്ടികളുടെ ആദ്യപട്ടികയില്‍ നിന്നു 43 പേര്‍ക്ക് ഇതുവരെ ശസ്ത്രക്രിയ നടത്തി. ആര്‍ക്കെങ്കിലും പരാതിയുണ്ടോയെന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരിട്ട് അന്വേഷിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

എല്ലാവരുടെയും  വിലാസവും ഫോണ്‍ നമ്പറും അദ്ദേഹം വിതരണം ചെയ്തു. തുടര്‍ന്ന്, തന്റെ പരാമര്‍ശം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാത്തതുമൂലം സംഭവിച്ച തെറ്റാണെന്നു കൊച്ചിയില്‍ വിശദീകരിച്ച യേശുദാസ്, ക്ഷമ ചോദിച്ചു.  '300 ശസ്ത്രക്രിയ നടത്തുമെന്നു വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ 43 എണ്ണം ഇതിനകം പൂര്‍ത്തിയാക്കിയതു വാഗ്ദാനം പാലിക്കുമെന്നതിന്റെ തെളിവാണ്. 15 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 

 

ഈ കാര്യം കൃത്യമായി ശ്രദ്ധിച്ചും അറിഞ്ഞും വേണമായിരുന്നു ഞാന്‍ അഭിപ്രായം പറയേണ്ടിയിരുന്നത്. ഈ വിഷയത്തില്‍ തെറ്റായ പരാമര്‍ശം നടത്തേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നു-യേശുദാസ് പറഞ്ഞു. ബധിര-മൂകനായ ഒരാള്‍ പോലുമില്ലാത്ത കേരളീയ സമൂഹം തന്റെ  വലിയ സ്വപ്നമാണെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആരെയും പറഞ്ഞുപറ്റിക്കില്ല. പണമില്ലെങ്കില്‍ ഉണ്ടാക്കും. സമൂഹത്തിനു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണിത്. 

 

മുഖ്യമന്ത്രിയാകുന്നതിനു മുന്‍പേ ഇതിനായി കുറേ പണം സമാഹരിച്ചു നല്‍കിയിരുന്നു. പദ്ധതി പ്രായോഗികമാക്കാന്‍ യേശുദാസും മുന്നോട്ടുവരികയായിരുന്നു. ഒരു വര്‍ഷം നാലു തവണയായി 50 വീതം ശസ്ത്രക്രിയകളാണു നടത്തുന്നത്. അടുത്ത 50 പേരുടെ ലിസ്റ്റിന് ഈ മാസം 15നും മൂന്നാമത്തെ ലിസ്റ്റിനു ജനുവരിയിലും നാലാമത്തെ ലിസ്റ്റിനു മാര്‍ച്ചിലും അനുമതി നല്‍കും. പാവപ്പെട്ട കുഞ്ഞുങ്ങളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്കുള്ള 4.57 ലക്ഷം രൂപയും തുടര്‍ചികില്‍സയ്ക്കുള്ള അരലക്ഷം രൂപയുമാണു സര്‍ക്കാര്‍ നല്‍കുന്നത്. അതില്‍ വിവാദം കൊണ്ടുവരരുത്. ഇതുവരെ നടത്തിയ ശസ്ത്രക്രിയകളുടെ മുഴുവന്‍ കണക്കും കൈവശമുണ്ട്. ആകെ 200 കുട്ടികളുടെ പട്ടികയാണു തയാറാക്കിയിരിക്കുന്നത്. രോഗിക്ക് ഇഷ്ടമുള്ള ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

 

2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

കുടുംബശ്രീ സഹായത്തോടെ പച്ചക്കറി സ്വയംപര്യാപ്തത നേടും

കുടുംബശ്രീ സഹായത്തോടെ പച്ചക്കറി സ്വയംപര്യാപ്തത നേടും 

കുടുംബശ്രീ സഹായത്തോടെ പച്ചക്കറി സ്വയംപര്യാപ്തത നേടും -മുഖ്യമന്ത്രി

കൊച്ചി: കുടുംബശ്രീയുടെ സഹായത്തോടെ തരിശുഭൂമി മുഴുവന്‍ കൃഷിഭൂമിയാക്കി സംസ്ഥാനം പച്ചക്കറി സ്വയംപര്യാപ്തത നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പച്ചക്കറിക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണം. കുടുംബശ്രീ 14ാം വാര്‍ഷിക സംഗമവും പുസ്തകയാത്രാ സമാപനവും തിരുവനന്തപുരത്തെ വസതിയില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 കുടുംബശ്രീ സര്‍ക്കാറിന്‍െറ ഔദ്യാഗിക സംഘടനയാണ്. ഇതിന് സര്‍ക്കാര്‍ വലിയ പിന്തുണയും സഹായവും നല്‍കും. ഇത് ഔാര്യമല്ല, അവരുടെ അവകാശമാണ്. അതേ സമയം സമാന പ്രവര്‍ത്തനങ്ങളുമായി മറ്റാരെങ്കിലും മുന്നോട്ടുവന്നാല്‍ അവരെ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തില്ലെന്നും പ്രവര്‍ത്തിക്കാനുള്ള അവസരം നിഷേധിക്കില്ലെന്നും ജനശ്രീയെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

സമൂഹത്തില്‍ മറ്റൊരാശ്രയവുമില്ലാത്തവര്‍ക്കായുള്ള ആശ്രയപദ്ധതി കൂടുതല്‍ വിപുലീകരിക്കും. ഇതിന് കൂടുതല്‍ പണം മാറ്റിവെക്കും. കേരളത്തിന്‍െറ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന സംഘടന കുടുംബശ്രീയാണെന്നും പുസ്തക രചനയോടെ സ്ത്രീ ശാക്തീകരണരംഗത്ത് വളര്‍ച്ചയുടെ പുതിയ ചരിത്രം കൂടി രേഖപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി,പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി എന്നിവരുടെ സന്ദേശങ്ങള്‍ ചടങ്ങില്‍ വായി

മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക് നികുതിയിളവ് പരിഗണിക്കും

മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക് നികുതിയിളവ് പരിഗണിക്കും

മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക്  നികുതിയിളവ് പരിഗണിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശ സ്ഥാപനങ്ങളും ഇതിന് തയാറാണെങ്കില്‍ സര്‍ക്കാന്‍ അനുമതി നല്‍കും.

 തീരുമാനം വേഗത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയായ ക്ളിഫ് ഹൗസില്‍ മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കോളറ ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പെരുകുന്ന സാഹചര്യത്തില്‍ ശുചീകരണം ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളില്‍ നിന്ന് പ്ളാസ്റ്റിക് സമാഹരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മേയര്‍ ചന്ദ്രിക മുഖ്യമന്ത്രിയില്‍ നിന്നും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വാങ്ങി കുടുംബശ്രീയെ ഏല്‍പ്പിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ പോയി പ്ളാസ്റ്റിക് സംഭരിക്കും. കഴുകി വൃത്തിയാക്കിയ പ്ളാസ്റ്റിക്കാകും ഇപ്രകാരം എടുക്കുക. മാലിന്യം സംസ്കരിച്ച് പാചകവാതകമാക്കുന്ന സംവിധാനമാണ് ക്ളിഫ് ഹൗസില്‍ സ്ഥാപിച്ചിരിക്കുന്നത്. ദിവസം അഞ്ച് കിലോ ജൈവ മാലിന്യങ്ങളും 20 ലിറ്ററോളം മലിന ജലവും സംസ്കരിക്കാനുള്ള സംവിധാനമാണ് ഇതിലുള്ളത്. ഒരു കിലോയോളം പാചകവാതകം ഇതുവഴി ഉത്പാദിപ്പിക്കാനാകും. ദ്രവമാലിന്യം സംസ്കരിച്ചത് ക്ളിഫ് ഹൗസിലെ പച്ചക്കറി തോട്ടത്തില്‍ ഉപയോഗിക്കും. ബയോടെക്കാണ് പ്ളാന്‍റ് തയാറാക്കിയത്. ബാക്ടീരിയ കള്‍ച്ചറാണ് ഇതില്‍ ഉപയോഗിക്കുക.