UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂലൈ 29, ബുധനാഴ്‌ച

കലാമിന്റെ മൃതദേഹം കേരളത്തിലെത്തിക്കണം


മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേരളത്തിന് അവസരം നല്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആഭ്യന്തരമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മൃതദേഹം രാമേശ്വരത്തേക്കുള്ള വഴിമധ്യേ തിരുവനന്തപുരത്ത് ഹ്രസ്വനേരത്തേക്ക് വയ്ക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

തിരുവനന്തപുരവും കേരളവും ഡോ. കലാമിന്റെ കര്‍മഭൂമിയായിരുന്നെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ  ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

രാവിലെ പത്തുമണിക്ക് കേന്ദ്രമന്ത്രിസഭായോഗം ചേരുന്നതിനു മുമ്പ് രാവിലെ ഒന്‍പതു മണിയോടെ ഡല്‍ഹി കേരള ഹൗസില്‍ നിന്ന് നേരിട്ടും ഫാക്‌സ് വഴിയുമാണ് കത്ത് എത്തിച്ചത്. ഇതേ ആവശ്യം തിങ്കളാഴ്ച രാത്രിയിലും ഫോണ്‍ മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ മുഖ്യമന്ത്രി  അറിയിച്ചിരുന്നു. കലാമിന്റെ കുടുംബവവുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 സംസ്‌കാരച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും

രാമേശ്വരത്ത് വ്യാഴാഴ്ച നടക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സംസ്‌ക്കാരച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.  മുഖ്യമന്ത്രിയുടെ രണ്ടാം തീയതി വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.  ദേശീയതലത്തില്‍ ഏഴു ദിവസത്തെ ദു:ഖാചരണം നടക്കുന്നതിനാലാണിതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ജഡ്ജിയുടെ പ്രസ്താവന ശരിയായില്ല


 അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ജഡ്ജിയുടെ പ്രസ്താവന ശരിയായില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എ.ജിയുടെ ഓഫീസ് അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ജഡ്ജി പറഞ്ഞാല്‍ അത് കേട്ട് മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയല്ല താന്‍. സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു വേണ്ടിയാണ് എ.ജിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അഭിഭാഷകരെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്ജി വന്ന വഴി മറക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മറക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. എ.ജിയെ വിമര്‍ശിച്ചത് കേസുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യം പറഞ്ഞാണ്. എ.ജിയുടെ ഓഫീസ് ഒരു ഭരണഘടനാ സ്ഥാപനമാണ്, അത് അടച്ചുപൂട്ടാന്‍ പറയുന്നത് എങ്ങിനെയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബാര്‍കേസില്‍ ബാര്‍ ഉടമകള്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിന്റെ നടപടിയെ വിമര്‍ശിച്ചത് ശരിയാണ്, അത് ഇനിയും തുടരും. സര്‍ക്കാരിന്റെ നയത്തെ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ആളുകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ നിയമോപദേശകന്‍ എത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ അഭിമാനകരമായ നേട്ടം


 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദി അറിയിച്ചു.

ഇത്തരത്തിലുള്ള കാര്യങ്ങളെ സര്‍ക്കാര്‍ തുടര്‍ന്നും സഹായിക്കുമെന്നും, നീലകണ്ഠശര്‍മയുടെ കുടുംബത്തോട് പ്രത്യേകനന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എറണാകുളം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍സിസിയുടെ മാതൃകയില്‍ യാഥാര്‍ഥ്യമാക്കും

 
 എറണാകുളം കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂറ്റ്-റിസര്‍ച്ച് സെന്റര്‍ തിരുവനന്തപുരം ആര്‍.സി.സിയുടെ മാതൃകയില്‍ സ്വയംഭരണസ്ഥാപനമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സൊസൈറ്റി രൂപീകരണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.  

പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായുള്ള 10 കോടി രൂപ ബിവറേജസ് കോര്‍പ്പറേഷനില്‍നിന്നും ലഭ്യമാക്കും. ഇതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. അടിസ്ഥാനസൗകര്യവികസനത്തിനാവശ്യമായ 450 കോടിരൂപ, സംസ്ഥാനസര്‍ക്കാരിന്റെ ഗാരന്റിയിന്മേല്‍, എറണാകുളം ജില്ലാ സഹകരണബാങ്ക് വായ്പയായി നല്‍കും. സംസ്ഥാന വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ തിരിച്ചടയ്ക്കുക. 

300 കിടക്കകള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്, രണ്ടുഘട്ടങ്ങളിലായാണ് നിര്‍മ്മിക്കുക. ആദ്യഘട്ടത്തില്‍ 150 കിടക്കകള്‍ക്കുള്ള സൗകര്യമൊരുക്കും. പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി  സ്‌പെഷല്‍ ഓഫീസറെ നിയമിക്കും.  

ആവശ്യമായ ജീവനക്കാര്‍, ഉപകരണങ്ങള്‍ മുതലായവ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ യോഗത്തില്‍ സന്നിഹിതരായിരുന്ന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവനെയും ടെക്‌നിക്കല്‍ സ്‌പെഷല്‍ ഓഫീസറായ ഡോ. വി.പി. ഗംഗാധരനെയും ചുമതലപ്പെടുത്തി.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ താല്‍ക്കാലിക ഓഫീസും ഔട്ട്‌പേഷ്യന്റ് വിഭാഗവും എറണാകുളം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് താമസിയാതെ ആരംഭിക്കും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി, പൊതുമരാമത്തുമന്ത്രി, ആരോഗ്യവകുപ്പ് സെക്രട്ടറി, ടെക്‌നിക്കല്‍ സ്‌പെഷല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.  ഡോ. വി.പി. ഗംഗാധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാക്കുക. തിരുവനന്തപുരം ആര്‍.സി.സിയുടേതിനു സമാനമായ സേവനങ്ങള്‍ ഇവിടെയും ലഭിക്കും. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കര്‍ഷകരെ വഴിയിലേക്ക് വലിച്ചെറിയില്ല


 പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല നിര്‍ണ്ണയം സംബന്ധിച്ച് ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ കഴിഞ്ഞ രണ്ട് കൊല്ലം സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ എന്തുകൊണ്ട് ആക്ഷേപം പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  മുന്‍ കേന്ദ്രസര്‍ക്കാറും ഇപ്പോഴത്തെ സര്‍ക്കാരും അംഗീകരിച്ച നിലപാടാണിതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നശേഷം 123 വില്ലേജുകളിലെ വനഭൂമി മാത്രം വേര്‍തിരിച്ചെടുത്ത് ഉമ്മന്‍ വി ഉമ്മന്‍ സമിതി തയാറാക്കിയ കഡസ്ട്രല്‍മാപ്പ് രണ്ട് വര്‍ഷം മുമ്പ് അംഗീകരിച്ച് കേന്ദ്രത്തിന് നല്‍കിയതാണ്. ആ മാപ്പിനെതിരെ ഒരു പരാതിയും എവിടെയുമുണ്ടായിട്ടില്ല.

വനംവകുപ്പും അത് അംഗീകരിച്ചതാണ്. കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകരെ വഴിയിലേക്ക് വലിച്ചെറിയുന്ന സമീപനം ഒരിക്കലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ ഒറ്റ അഭിപ്രായമേയുള്ളൂ. അത് കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുകയാണ്.

വനംവകുപ്പ് ഇപ്പോള്‍ സംരക്ഷിച്ചുവരുന്ന വനഭൂമി മാത്രമേ പരിസ്ഥിതിലോല പരിധിയില്‍പെടൂ എന്ന നിലപാട് വനംവകുപ്പിന്റെ നിലവിലുള്ള വനംകേസുകളെ ദുര്‍ബലമാക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയെന്തെങ്കിലും നിയമപ്രശ്‌നം വന്നാല്‍ അവസരത്തിനൊത്ത് തീരുമാനമുണ്ടാകുമെന്നായിരുന്നു മറുപടി.

ഗ്രോ മോര്‍ ഫുഡ് പദ്ധതിയുടെ ഭാഗമായി മലയോരങ്ങളില്‍ പോയി കൃഷിചെയ്ത് ജീവിച്ചുതുടങ്ങിയ കര്‍ഷകരാണ് ഇപ്പോഴും അവിടെയുള്ളത്. 1977 ജനുവരി ഒന്നിന് മുമ്പുള്ള കൈയേറ്റങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. അതിന് ശേഷം കൈയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കര്‍ശനമായി തടയാന്‍ നടപടിയെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

പെന്‍ഷന്‍ വരുമാന പരിധി ഒരുലക്ഷമായി ഉയര്‍ത്തി



വിവിധ പെന്‍ഷനുകളുടെ വരുമാന പരിധി ഒരുലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനമെടുത്തു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ലഭിക്കാനുള്ള വരുമാന പരിധി ഇതുവരെ 11,000 രൂപയായിരുന്നു. ഇത് ഒരുലക്ഷമായി ഉയര്‍ത്തി. ഒരുലക്ഷത്തില്‍ താഴെ വരുമാന പരിധി നിശ്ചയിച്ചിരുന്ന സമാനരീതിയിലുള്ള എല്ലാ പെന്‍ഷനുകളുടെയും വരുമാന പരിധി യും ഒരുലക്ഷമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ മന്ത്രിസഭ നിയോഗിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനത്തിനായുള്ള വരുമാന പരിധി ആറുലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ നാലര ലക്ഷമായിരുന്നു പരിധി. ഇടുക്കി, മലപ്പുറം ജില്ലകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് 18 എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി.

തളിപ്പറമ്പില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈയിം ട്രിബ്യൂണല്‍ സ്ഥാപിക്കാനും ജീവനക്കാരടക്കം ആവശ്യമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കോട്ടയം കൂരോപ്പട ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുര്‍വേദ ആശുപത്രിയായി ഉയര്‍ത്തും. 
50 വര്‍ഷമായി താമസിച്ചിരുന്ന തൃശൂര്‍ സീതാറാം മില്ലിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം സ്ഥലം നല്‍കും. ഇവരുടെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മുദ്രപ്പത്ര രജിസ്‌ട്രേഷനും സൗജന്യമാക്കി. 

പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പങ്കെടുക്കാതിരുന്നതിനാല്‍ ലൈറ്റ് മെട്രോ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനായില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ മാത്രമാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ നടന്നത്. എന്നാല്‍ തീരുമാനത്തില്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 

2015, ജൂലൈ 24, വെള്ളിയാഴ്‌ച

എ.ജി.യുടെ ഓഫീസില്‍ പൂര്‍ണ വിശ്വാസം



അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഹാജരായത് തെറ്റാണെന്ന തന്റെ നിലപാട് ജനങ്ങള്‍ക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റനായി കൊണ്ടുവന്ന മദ്യനയത്തിനെതിരായി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹാജരായത് ശരിയല്ല. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഫെഡറല്‍ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യത്ത് മദ്യലഭ്യത കുറച്ച് ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹിക ഉത്തരവാദിത്വമാണത്. സംസ്ഥാന സര്‍ക്കാറിന്റെ സമീപനത്തിന് സഹകരണവും സഹായവുമാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടത്. അത് ലഭിക്കുമെന്ന് ഉറപ്പുണ്ട്. അറ്റോണി ജനറല്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഹാജരായത് ശരിയല്ലെന്നകാര്യം പ്രധാനമന്ത്രിയെ അറിയിച്ചത് ജനങ്ങള്‍ക്കുവേണ്ടിയാണ്. അറ്റോര്‍ണി ജനറലിന്റെ നിലപാടില്‍ സാങ്കേതികത്വത്തേക്കാള്‍ ധാര്‍മികവശം കൂടി നോക്കണമായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ അഭിഭാഷകരെ നിയമിക്കുന്നത് അഡ്വക്കേറ്റ് ജനറല്‍ അല്ല സര്‍ക്കാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസ് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടത് കേസിനെക്കുറിച്ച് ശരിയായി മനസ്സിലാക്കാത്തതിനാലാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അന്വേഷണ പരിധിയില്‍ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തി. ആരോപണങ്ങളുന്നയിച്ചവര്‍ കേസില്‍ കക്ഷി ചേരാതെ നോട്ടീസ് ലഭിച്ചപ്പോള്‍ ഹാജരാവുകമാത്രമാണുണ്ടായത് ആരോപണം ഉന്നയിച്ചവര്‍ എന്തുകൊണ്ട് കക്ഷി ചേര്‍ന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ തനിക്ക് നോട്ടീസ് വരട്ടെ. ഹാജരാകുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ഓണത്തിന് വിലകുറയും; വിപണി ഇടപെടലിന് 96 കോടി രൂപ


 ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി വിപണി ഇടപെടലിന് 96 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 64 കോടിയും കണ്‍സ്യൂമര്‍ ഫെഡിന് 25 കോടിയും ഹോര്‍ട്ടി കോര്‍പ്പിന് ഏഴുകോടിയുമാണ് അനുവദിച്ചിരിക്കുന്നത്.

ഈ മൂന്നുസ്ഥാപനങ്ങളും വിപണി ഇടപെടലിന് വേണ്ടി ആവശ്യപ്പെട്ട മുഴുവന്‍ തുകയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഈ മൂന്നുസ്ഥാപനങ്ങളും നടപടികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 20 ലക്ഷം ഓണക്കിറ്റുകള്‍ സപ്ലൈകോ നല്‍കും. എ.പി.എല്‍-ബി.പി.എല്‍ വേര്‍തിരിവില്ലാതെ 83 ലക്ഷം കുടുംബങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഒരുകിലോ പഞ്ചസാര അധികം നല്‍കും. സംസ്ഥാനത്തെ 25 ലക്ഷം  വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുകിലോ വീതം അരി സ്‌കൂളുകള്‍ വഴി  സൗജന്യമായി വിതരണം ചെയ്യും.

സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കാലത്ത് സൗജന്യമായി 15 കിലോ അരിയും എട്ടിനം പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യും. 1.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കുന്നത്. കിറ്റ് ഒന്നിന് 687.43 രൂപ ചെലവാകും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10.41 കോടി രൂപ സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കും.

 ജയ അരി, ചെറുപയര്‍, പഞ്ചസാര, മുളകുപൊടി, ശര്‍ക്കര, വെളിച്ചെണ്ണ, ഉപ്പ്, പരിപ്പ്, ചായപ്പൊടി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാളികേരത്തിനു പ്രത്യേക താങ്ങുവില നിശ്ചയിച്ച് കൃഷിഭവനുകള്‍ വഴിയുള്ള നാളികേര സംഭരണ പദ്ധതി തുടരുന്നതിന് 20 കോടി രൂപ കൃഷിവകുപ്പിന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നാളികേരത്തിന്റെ കൈകാര്യ ചെലവ്, സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന താത്ക്കാലിക ജീവനക്കാര്‍ക്കുള്ള ശമ്പളം എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കാണ് ഈ തുക.

കൃഷിഭവന്‍ വഴി കിലോയ്ക്ക് 25 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാനാണ് തീരുമാനം. ഇപ്പോള്‍ നാളികേരത്തിന്റെ വില പൊതുവിപണയില്‍ കിലോയ്ക്ക് 15 രൂപ മുതല്‍ 19 രൂപ വരെയാണ്. ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരു ക്വിന്റല്‍ നാളികേരത്തിന്  500 രൂപ ക്രമത്തില്‍ കൈകാര്യ ചെലവും കൃഷി ഭവനുകളില്‍ നിയമിച്ചിരിക്കുന്ന താത്ക്കാലിക ജീവനക്കാരുടെ ശമ്പളവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

 ഇവയ്ക്ക് ഒരു വര്‍ഷത്തേക്ക് 20 കോടി രൂപ ചെലവാകുന്ന സാഹചര്യത്തിലാണ് ഇത്രയും തുക അനുവദിച്ചത്. നാളികേരത്തിന്റെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് 2013 ജനുവരിയിലാണ് കൃഷിഭവനുകളിലൂടെ നാളികേരം സംഭരിക്കുന്ന നൂതന പദ്ധതിക്ക് തുടക്കമിട്ടത്. കിലോ 14 രൂപയ്ക്ക് അന്നു സംഭരണം നടത്തിയതിനെ തുടര്‍ന്ന് 2014 ഏപ്രിലില്‍ നാളികേരത്തിന്റെ വില കിലോ 32 രൂപയായി ഉയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നാഫെഡ് വഴിയുള്ള കൊപ്ര സംഭരണമാണ് നാളികേര വിപണിയിലെ പ്രധാന വിപണി ഇടപെടല്‍. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയില്‍ നാഫെഡ് മുഖേന സംസ്ഥാന സംഭരണ ഏജന്‍സികളായ കേരഫെഡ്, മാര്‍ക്കറ്റ് ഫെഡ് എന്നിവ വഴിയാണ് കൊപ്രാസംഭരണം നടത്തിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവില സംസ്ഥാനത്തെ നാളികേര ഉല്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീരെ അപര്യാപ്ത്വവുമായിരുന്നു.

അതുകൊണ്ട് ഈ സംവിധാനം കേരളത്തില്‍ ഫലപ്രദമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേനയുള്ള സംഭരണം ഫലപ്രദമായി നടപ്പാക്കിയത്.

വിദ്യാഭ്യാസമന്ത്രിക്കെതിരെ ഉയരുന്നത് അര്‍ഹിക്കാത്ത ആരോപണങ്ങള്‍


 വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം അദ്ദേഹം അര്‍ഹിക്കാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടെക്സ്റ്റ് ബുക്ക് വിവാദം ഉള്‍പ്പടെ വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇനിയും പാഠപുസ്തകങ്ങള്‍ ഏതെങ്കിലും സ്‌കൂളില്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരും.

കാരണം, പുസ്തകം എത്തിച്ചിട്ടും അവര്‍ അത് വിതരണം ചെയ്തില്ലേയെന്ന് സംശയിക്കേണ്ടിവരും. 20ന് പുസ്തകങ്ങള്‍ നല്‍കുമെന്നാണ് പറഞ്ഞത്. 19ന് അച്ചടി പൂര്‍ത്തിയായി. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് അച്ചടി വൈകിയത്. കളര്‍ പ്രിന്റിംഗായതിനാല്‍ പ്രതീക്ഷിക്കാത്ത കാലതാമസം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സോളാര്‍ കേസില്‍ ഹാജരാകണമെന്ന് പറഞ്ഞ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടി നല്‍കി. സോളാര്‍ കേസിന്റെ പേരില്‍ പ്രതിപക്ഷം ഇപ്പോഴും പുകമറ സൃഷ്ടിക്കുകയാണ്. സോളാര്‍ സംഭവത്തില്‍ സര്‍ക്കാരിന് ഒരു രൂപയുടെ  പോലും നഷ്ടമുണ്ടായിട്ടില്ല. അവര്‍ക്ക് ഒരുരൂപയുടെ പോലും ആനുകൂല്യം ലഭിക്കാന്‍ ആരും കൂട്ടുനിന്നിട്ടുമില്ല. എങ്കിലും ജനാധിപത്യ സംവിധാനത്തില്‍ ആരോപണങ്ങള്‍ ഉണ്ടായാല്‍ അത് ശരിയല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് കൂടിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സുതാര്യമായ ടേംസ് ഓഫ് റഫറന്‍സോടെ കമ്മീഷനെ നിയോഗിച്ചിട്ടും പ്രതിപക്ഷം കേസില്‍ കക്ഷി ചേരാതിരുന്നത് എന്താണെന്ന ചോദ്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സഭയക്ക് അകത്തും പുറത്തും  ദൃശ്യ-അച്ചടി മാധ്യമങ്ങളിലെല്ലാം ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ക്ക് കേസില്‍ കക്ഷിചേര്‍ന്ന് അറിയിക്കാമായിരുന്നു. എന്നാല്‍ നോട്ടീസ് അയച്ചതിന് ശേഷമാണ് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴിനല്‍കാന്‍ സി.പി.എം നേതാക്കള്‍ എത്തിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 

മുല്ലപ്പെരിയാറില്‍ സുരക്ഷ ശക്തിപ്പെടുത്തും


മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശ്വാസമെന്നും അതേസമയം സുപ്രീംകോടതിയുടെ അഭിപ്രായം മാനിച്ച് സുരക്ഷ ശക്തിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മുല്ലപ്പെരിയാറില്‍ ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നുമു ണ്ടായിട്ടില്ലെങ്കിലും സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ വന്ന സ്ഥിതിക്ക് സംസ്ഥാനം കുറേക്കൂടി ജാഗ്രത പാലിക്കുകയാണ് പുതിയ പോലീസ് സ്റ്റേഷന്‍ തുടങ്ങുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളസര്‍ക്കാറുമായി ബന്ധപ്പെട്ട ഏജന്‍സികളൊന്നും അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നാണ് പറയുന്നത്. 

തേക്കടി ആസ്ഥാനമായാണ് പ്രത്യേക സുരക്ഷാസേനയ്ക്കായി പോലീസ് സ്റ്റേഷന്‍ ഒരുക്കുന്നത്. അണക്കെട്ടിന്റെയും സംഭരണിയുടെയും സുരക്ഷയാണ് സേനയുടെ പ്രധാന ഉത്തരവാദിത്വം. സമീപത്തെ വനമേഖലകളും സ്റ്റേഷന്റെ പരിധിയില്‍ വരുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. ഒരു അസിസ്റ്റന്റ് കമാന്‍ഡന്റ്/ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനിലേക്ക് 196 തസ്തികകള്‍ അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. പ്രദേശത്ത് സുരക്ഷാ ഒരുക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ ഇതിനകം വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറകള്‍ ഉള്‍പ്പെടെ സജ്ജമാക്കാന്‍ 85 ലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂലൈ 21, ചൊവ്വാഴ്ച

വര്‍ഗീയ ചിന്താഗതി ഉണ്ടാക്കാനുള്ള പ്രതിപക്ഷശ്രമം വിജയിക്കില്ല


 ബ്ലോക്ക് പഞ്ചായത്ത് പുനഃസംഘടനയുടെ പേരില്‍ വര്‍ഗീയചിന്താഗതി ഉണ്ടാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം കേരളത്തില്‍ വിജയിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷം അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വര്‍ഗീയതയ്ക്ക് അപ്പുറമുള്ള വിശാലമായ കാഴ്ചപ്പാടാണ് കേരളത്തിനുള്ളത്.

പുനഃസംഘടനയ്ക്ക് തോമസ് ഐസക് മറ്റൊരു രൂപം നല്‍കിയത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മലപ്പുറം ജില്ലയില്‍ കൂടുതല്‍ ബ്ലോക്കുപഞ്ചായത്തുകളും നിയമസഭാമണ്ഡലങ്ങളും രൂപീകരിച്ചെന്ന ഐസകിന്റെ പ്രസ്താവന ദുഃസൂചനയാണ്. ജനസംഖ്യാടിസ്ഥാനത്തിലാണ് മലപ്പുറത്ത് നാല് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ രൂപീകരിച്ചത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡീലീമിറ്റേഷന്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഇത് ചെയ്തത്. ഇതിന് ദുഃസൂചന നല്‍കിയത് മോശമായിപ്പോയി. പ്രതിപക്ഷം ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് മനസ്സിലായി. അത് കേരളത്തില്‍ വേണോ എന്ന് ചിന്തിക്കണം. പുന:സംഘടനയില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തും. പുന:സംഘടന സംബന്ധിച്ച കരട് രൂപമാണ് തയ്യാറായിട്ടുള്ളത്.

ഇതുസംബന്ധിച്ച് പരാതി ഉന്നയിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. പുന:സംഘടന നടത്തരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

2015, ജൂലൈ 19, ഞായറാഴ്‌ച

ഈ ഓണത്തിനുള്ള മുഴുവൻ പച്ചക്കറികളും ഇവിടെ തന്നെ വിളയിക്കും



ഈ ഓണത്തിന് കേരളം മുഴുവൻ സദ്യ ഉണ്ണുന്നത് ഇവിടെ വിളയിച്ച, തികച്ചും സുരക്ഷിതമായ പച്ചക്കറികൾ ഉപയോഗിച്ചായിരിക്കും.

ഓണത്തിനുള്ള മുഴുവൻ പച്ചക്കറികളും ഇവിടെ തന്നെ വിളയിക്കാൻ കൃഷി വകുപ്പ് സമഗ്ര പദ്ധതി തയ്യാറാക്കുന്നു. ഇപ്പോൾ തന്നെ കേരളം പച്ചക്കറി ഉത്‌പാദനത്തിൽ 70% സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ആവശ്യമുള്ള 20 ലക്ഷം ടണ്‍ പച്ചക്കറിയിൽ 17 ലക്ഷം ടണ്‍ ഇവിടെ വിളയിക്കുന്നുണ്ട്. മൂന്ന് ലക്ഷം ടണ്‍ കൂടി ഉത്‌പാദിപ്പിക്കാൻ കഴിഞ്ഞാൽ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല.

ഇതിനാവശ്യമുള്ള വിത്തുകൾ 50 ലക്ഷം വീടുകളിലേക്ക് എത്തിക്കുന്ന ശ്രമത്തിലാണ് സർക്കാർ. 800 ക്ലസ്റ്ററുകൾ, വലിയ നഴ്സറികൾ, 800 റൈൻ ഷെൽറ്ററുകൾ, സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം ഏകോപിപ്പിച്ചു ജൈവ പച്ചകറി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു. 

2015, ജൂലൈ 18, ശനിയാഴ്‌ച

Panel set up to separate cultivable land from forest area


 A meeting chaired by Chief Minister Oommen Chandy decided to submit to the Centre a report on Ecologically Sensitive Area (ESA) in which temporary subdivision numbers have been allotted to cultivable land, which has come within the survey number of forest land.

The meeting decided to reject the map prepared by the Forest Department and to submit a map prepared by Oommen V. Oommen instead, along with the survey numbers.

It has also been decided to constitute special committees in 119 villages to demarcate agricultural land that falls within forest areas. The Panchayath President will be the chairman of the special committees. If any farmland has fallen in forest land, it will be distinguished and given a separate number. The Centre won't accept the map prepared by the Forest Department, the Chief minister said.

The special committees were set up following Centre's instruction to produce survey numbers of 123 villages, which were included in ecologically sensitive areas. The committees will conduct survey in the villages on July 23 and 24. The committee is aiming to separate farmlands if they have fallen in forest land and allot different survey numbers to them.

In view of the latest developments, the High Range Samrakshana Samithi informed that the hartal they had called for in Idukki on Monday has been called off.

2015, ജൂലൈ 16, വ്യാഴാഴ്‌ച

വികസന പദ്ധതികളില്‍ സര്‍ക്കാരിന് വിവേചനമില്ല


 വികസന പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഭരണ-പ്രതിപക്ഷ വിവേചനം കാട്ടാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങളില്‍ വികസന പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയൊരു പരാതി പ്രതിപക്ഷത്ത് നിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു പരാതി ഉണ്ടാകാതിരിക്കാനാണ് എല്ലാ പദ്ധതികളിലും പൊതുമാനദണ്ഡം വെച്ചത്. പുതിയ കോളേജുകള്‍ അനുവദിക്കുന്ന പ്രശ്‌നത്തില്‍ കോളേജ് ഇല്ലാത്തയിടങ്ങളില്‍ പരിഗണന നല്‍കണമെന്ന മാനദണ്ഡത്തിനോടാണ് എല്ലാവരും  യോജിച്ചത്. അതില്‍ ഭരണപക്ഷമെന്നോ  പ്രതിപക്ഷമെന്നോ നോക്കിയില്ല.

ഭൂരിപക്ഷം സര്‍ക്കാര്‍ കോളേജുകളും അനുവദിച്ചത് പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലങ്ങളിലാണ്. വികസന പദ്ധതികള്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണ്. സര്‍ക്കാര്‍ ഔദാര്യം കാണിച്ചുവെന്നല്ല, ഒരു പദ്ധതിയിലും പക്ഷഭേദം കാട്ടിയിട്ടില്ലെന്നാണ് താന്‍ പറയുന്നത്. 77 ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ അനുവദിച്ചതിലും ഭൂരിപക്ഷം പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങളിലാണ്.

കാരുണ്യാ ഫാര്‍മസികള്‍ 16 എണ്ണമാണ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് അനുവദിച്ചത്. 110 ഹോമിയോ ഡിസ്പന്‍സറികളുടെ കാര്യത്തിലും ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് അനുവദിക്കുക എന്നത് തന്നെയായിരുന്നു മാനദണ്ഡം.

25 പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ അനുവദിച്ചപ്പോള്‍ ആദ്യം നല്‍കിയത് പ്രതിപക്ഷ അംഗങ്ങള്‍ക്കാണ്. നാലാംവര്‍ഷം ഏറ്റവും ഒടുവിലത്തേതാണ് തന്റെ പഞ്ചായത്തായ പുതുപ്പള്ളിയില്‍ അനുവദിച്ചതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. 
കാരുണ്യാ ബെനവലന്റ് ഫണ്ട് 742 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഇതില്‍ സര്‍ക്കാര്‍ എന്തെങ്കിലും വിവേചനം കാട്ടിയെന്ന പരാതി പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. വികസനവും കരുതലും എല്ലാവര്‍ക്കും ഒരുപോലെ നീതിപൂര്‍വം നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം.

ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിച്ചപ്പോഴും മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയില്ല. ആസ്തി വികസന ഫണ്ട് അഞ്ചുകോടി രൂപ വീതം പ്രതിപക്ഷ അംഗങ്ങള്‍ക്കും നല്‍കിയത് മറന്നുപോകരുതെന്നും ഭരണത്തിന്റെ അഞ്ചാംവര്‍ഷം ഇത്തരമൊരു അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത് ശരിയാണോ എന്നാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 



ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കും


 വിമാനക്കമ്പനികള്‍ അമിതമായ യാത്രാനിരക്ക് ഈടാക്കുന്നത് മൂലം നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്കായി സംസ്ഥാനസര്‍ക്കാറിന്റെ കീഴില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രത്യേക കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

വിമാനക്കൂലി വര്‍ധനവിന് എതിരെ നിരന്തരം കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്വന്തം നിലക്കുള്ള നടപടികളിലേക്ക് കടക്കുന്നത്. കപ്പല്‍ യാത്രക്ക് ദിവസങ്ങളെടുക്കുമെന്നതാണ് യാത്രക്കാരുടെ താല്‍പര്യക്കുറവിന് കാരണമെന്നും പാലോട് രവിയുടെ സബ്മിഷന് മറുപടിയായി അദ്ദേഹം അറിയിച്ചു.

സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടും വെച്ചിട്ടുള്ള എയര്‍കേരള വിമാനസര്‍വീസിന്  കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി തന്നിട്ടില്ല. എയര്‍ ഇന്ത്യയുടെ ഇടപെടല്‍ കാരണമാണ് പദ്ധതിക്ക് അംഗീകാരം കിട്ടാത്തത്. അവര്‍ മുന്നോട്ടു വെച്ചിട്ടുള്ള നിബന്ധന നമുക്ക് ഒരിക്കലും നടപ്പാക്കാനാകില്ല. അന്തര്‍ദേശീയ സര്‍വീസിന് അനുമതി കിട്ടണമെങ്കില്‍ അഞ്ചു കൊല്ലം ആഭ്യന്തരവിമാനസര്‍വീസ് നടത്തി പരിചയവും 20 വിമാനങ്ങളെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം വേണം. അഞ്ച് വര്‍ഷം ആഭ്യന്തരമേഖലയില്‍ സര്‍വീസ് നടത്തിയാല്‍ 150 കോടി നഷ്ടമുണ്ടാകും.

അഞ്ച് വിമാനങ്ങളെ ഉള്‍പ്പെടുത്തി എയര്‍ കേരള തുടങ്ങുന്നതിനുള്ള പദ്ധതിയാണ് കേരളം മുന്‍ യു.പി.എ സര്‍ക്കാറിന് സമര്‍പ്പിച്ചത്. പരിശോധിക്കാമെന്ന് പറഞ്ഞതല്ലാതെ ഇതു വരെ തീരുമാനമുണ്ടായിട്ടില്ല. മോദി സര്‍ക്കാരും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. തിരക്കേറിയ സമയത്ത് വിമാനനിരക്ക് കുത്തനെ കൂട്ടുന്ന എയര്‍ ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികളുടെത് മര്യാദകെട്ട നിലപാടാണ്.

കുറഞ്ഞ നിരക്കിലെ സര്‍വീസുമായി തുടങ്ങിയ എയര്‍ഇന്ത്യ എക്‌സ്പ്രസിനെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കണ്ടതെങ്കിലും പിന്നീട് നിരാശയായിരുന്നു ഫലം. അവരും സീസണില്‍ നിരക്ക് വര്‍ധിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ പലതവണ അറിയിച്ചിട്ടും ഫലമുണ്ടായില്ല.എന്നാലും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമം തുടരരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


തെരുവുനായ്ക്കളെ കൊല്ലാം; പ്രത്യേക ഉത്തരവ് വേണ്ട


നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതാണിത്. പേവിഷബാധയുള്ളതും അപകടകാരികളുമായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് നിയമതടസ്സമില്ലെന്നും ഇതിനായി പ്രത്യേക ഉത്തരവിറക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള നടപടി സംസ്ഥാനത്തെ 50 കേന്ദ്രങ്ങളില്‍ മൃഗസംരക്ഷണവകുപ്പ് ഉടന്‍ തുടങ്ങും. ജനപ്രതിനിധികളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം 500 കേന്ദ്രങ്ങളിലേക്കുവരെ പദ്ധതി വ്യാപിപ്പിക്കും.

തെരുവുനായ്ക്കളുടെ ജനന നിയന്ത്രണം (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സമഗ്രപദ്ധതി തയ്യാറാക്കണം. കോട്ടയം, കൊല്ലം, എറണാകുളം ജില്ലാപഞ്ചായത്തുകള്‍ തയ്യാറാക്കിയ പദ്ധതികളുടെ മാതൃക മററുജില്ലകള്‍ക്ക് കൈമാറും. ഇത് പരിശോധിച്ച് അനുയോജ്യമായ രീതിയില്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാം. 

തെരുവുനായകള്‍ക്കും വീട്ടുനായകള്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിനായി മൃഗഡോക്ടര്‍മാരുടെ പ്രത്യേക ടീം സജ്ജരായിക്കഴിഞ്ഞു. ഏതു പ്രദേശത്ത് ക്യാമ്പ് വേണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശിക്കാം. നായ്ക്കളെ എത്തിക്കേണ്ട ഉത്തരവാദിത്വം സ്ഥാപനങ്ങള്‍ക്കാണ്. 

2015, ജൂലൈ 15, ബുധനാഴ്‌ച

നീതി ആയോഗ് ഉപസമിതി റിപ്പോര്‍ട്ട് ബുധനാഴ്ച പരിഗണിക്കരുത്


കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിമാരുടെ ഉപസമിതി അംഗീകരിച്ചശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ടായി നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലില്‍ അവതരിപ്പിക്കാവൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.  ജൂലൈ 15 ന് ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തില്‍ റിപ്പേര്‍ട്ട് അവതരിപ്പിക്കുമെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍  ഈ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രിമാരുടെ ഉപസമിതിയില്‍ തന്നെ ഉള്‍പ്പെടുത്തിയതിന് പ്രത്യേക നന്ദിയുണ്ട്.  ഉപസമിതി മൂന്നു തവണ യോഗം ചേര്‍ന്നു.  ഉപസമിതിയിലെ എല്ലാ അംഗങ്ങളുടെയും അംഗീകാരത്തോടുകൂടി മാത്രമേ അന്തിമ റിപ്പോര്‍ട്ട് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുവെന്ന് ജൂണ്‍ 27നു ഭോപ്പാലില്‍ ചേര്‍ന്ന ഉപസമിതി യോഗം തീരുമാനിച്ചിരുന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും


തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം എം.ജി. റോഡിനു കുറുകെ പവര്‍ ഹൗസ് റോഡിനെയും തകരപ്പറമ്പ് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ടുളള തകരപ്പറമ്പ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാമ്പത്തിക പരിമിതികള്‍ക്കിടയിലും 3397 കോടി രൂപ ചെലവഴിച്ച് 14 ജില്ലകളിലെയും പ്രധാന വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തകരപ്പറമ്പ് റോഡ് വികസനത്തിന് ഒഴിപ്പിക്കേണ്ടിവന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രത്യേക ശ്രദ്ധവേണ്ടവര്‍ക്ക് കരുതല്‍ നല്‍കലും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


എം. എസ് വിശ്വനാഥന് ആദരാജ്ഞലികൾ


ഞാനാദ്യം എം. എൽ. എ ആകുന്നത്‌ 1970 ലാണ്. അതിനടുത്ത വർഷം, 1971ലാണ് എം. എസ് വിശ്വനാഥൻ ലങ്കാ ദഹനം എന്ന സിനിമയിലൂടെ അനശ്വരമായ 'ഈശ്വരനൊരിക്കൽ വിരുന്നിനു പോയി ...' എന്ന ഗാനവുമായി എത്തിയത്. പിന്നെയൊരുപാട് മറക്കാനാവാത്ത ഗാനങ്ങൾ അദ്ദേഹം മലയാളിക്ക് നൽകിയിട്ടുണ്ട്.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും, ഹിന്ദിയിലും സംഗീതമുദ്ര പതിപ്പിച്ച പ്രതിഭാധനനാണ് അദ്ദേഹം. അദ്ദേഹത്തിന് എന്റെ ആദരാജ്ഞലികൾ. 

2015, ജൂലൈ 14, ചൊവ്വാഴ്ച

സര്‍ക്കാരിന്റെ ലക്ഷ്യം യുവാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം


തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനോടൊപ്പം പുതുതലമുറയുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് വികസന രംഗത്തെ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ കേരള പരിപ്രേക്ഷ്യ പദ്ധതി 2030 -ന്റെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ദീര്‍ഘകാല വികസന ലക്ഷ്യം സംയോജിതമായി നടപ്പിലാക്കാനുള്ള, കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമുള്ള കൂട്ടായ ശ്രമം ആണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ സഹകരണത്തോടെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ കേരള പരിപ്രേക്ഷ്യ പദ്ധതി എന്ന് മുഖ്യമന്ത്രി പറഞ്ഞു.  

സംസ്ഥാന ആസൂത്രണ മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള പരിപ്രേക്ഷ്യ പദ്ധതി 2030 നീതി ആയോഗ് അംഗം ഡോ.ബിബേക് ദെബ്രോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 

2015, ജൂലൈ 13, തിങ്കളാഴ്‌ച

പുതിയ പ്രസ് ക്ലബ് മന്ദിരം കോട്ടയത്തിന് അലങ്കാരം



കോട്ടയം: അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തിന് അലങ്കാരമാണ് പുതിയ പ്രസ് ക്ലബ് മന്ദിരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു നിര്‍മിച്ച പ്രസ് ക്ലബ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ 
എന്‍.ജെ. തോമസ് ആന്‍ഡ് കമ്പനി എംഡി സിബി, ഇന്റീരിയല്‍ ഡിസൈന്‍ നിര്‍വഹിച്ച വിസ്ഡം സിറ്റിസ്‌കേപ്‌സ് ഇന്റീരിയേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ശ്രീഹരി എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. 2012 ഫെബ്രുവരിയിലാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ പ്രസ്‌ക്ലബ്ബിനായി നല്‍കിയത്. 120 മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരേസമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യം പുതിയ മീഡിയ ഹാളിലുണ്ട്.  

അറ്റോര്‍ണിയുടെ നടപടിക്കെതിരെ പ്രധാനമന്ത്രിക്കു കത്തയയ്ക്കും


തിരുവനന്തപുരം : കേരളത്തിലെ ബാര്‍ ഉടമകള്‍ക്കുവേണ്ടി കേന്ദ്ര അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഹാജരായതിനെതിരേ കേരളത്തിന്റെ കടുത്ത പ്രതിഷേധം അറിയിച്ചുകൊണ്ട്  പ്രധാനമന്ത്രിക്ക്  കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കേസ് ജൂലൈ 28നു വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ ഒരു കാരണവശാലും ഇതാവര്‍ത്തിക്കരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. 

സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിക്കൊണ്ടാണ് എജി ഇപ്രകാരം ചെയ്തത് എന്നത് നീതിബോധമുള്ളവരെ ഞെട്ടിപ്പിക്കുന്നതാണ്.  ഇത് അതീവ ഗുരുതരമായ വിഷയമാണെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക ഉത്തരവാദിത്വത്തോടെ നടപ്പാക്കുന്ന ഘട്ടംഘട്ടമായ മദ്യനിരോധന പരിപാടിക്ക് പൂര്‍ണ പിന്തുണ നല്കാനുള്ള ഉത്തരവാദിത്വമാണ് കേന്ദ്രത്തിനുള്ളത്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട യാതൊരു വിഷയവും ഇതിലില്ല. രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഉറച്ച പിന്തുണയാണു നല്‌കേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

എജി ഹാജരാകുന്നതിനെക്കുറിച്ച് സുപ്രീം കോടതി തന്നെ ചോദ്യമുന്നയിച്ചിട്ടും അദ്ദേഹം മുന്നോട്ടു പോകുകയാണു ചെയ്തത്. ഇത് കേരളത്തോടു ചെയ്ത അനീതിയാണെന്ന്  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വയനാട് മെഡിക്കല്‍ കോളജ് മെഡിസിറ്റിയായി ഉയര്‍ത്തും


കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് ഒരു തുടക്കം മാത്രമാണെന്നും മെഡിസിറ്റിയായി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ സ്വപ്നമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

വയനാട് മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം കല്‍പ്പറ്റയില്‍ നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളജ് ആധുനീക ചികിത്സാകേന്ദ്രമായി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മെഡിക്കല്‍ കോളജിന് 25 ഏക്കര്‍ സ്ഥലം മതിയായിരുന്നു. അത് മെഡിസിറ്റിയായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് 50 ഏക്കറാക്കി ഉയര്‍ത്തിയത്.

മെഡിസിറ്റിയായി ഉയര്‍ത്തുന്നതിനായാണ് 900 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്. വയനാടിനെ ഒരു പിന്നോക്കജില്ലയായിരിക്കാന്‍ പാടില്ലെന്ന ദൃഢനിശ്ചയം സര്‍ക്കാരിനുണ്ട്. അതിനായി സര്‍ക്കാരിന് ചില കാഴ്ചപ്പാടുകളുണ്ട്.

അതനുസരിച്ച് ആദ്യലക്ഷ്യം മെഡിക്കല്‍ കോളജായിരുന്നു. രണ്ടാമത് വയനാട് റെയില്‍പാതയാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുകയും അമ്പത് ശതമാനം വിഹിതം നല്‍കാന്‍ സമ്മതമാണെന്നും അറിയിച്ചിട്ടുണ്ട്.

എത്രയും വേഗം ഈ റെയില്‍പാത യാഥാര്‍ത്ഥ്യമാവാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാമത്തെ ആവശ്യം വയനാട് ബദല്‍ റോഡാണ്. നിലവിലുള്ള റോഡില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ മണിക്കൂറുകളോളം ജനങ്ങള്‍ വഴിയില്‍ കിടക്കേണ്ട അവസ്ഥയാണ്. ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്.

ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ഇത് ടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇത്തരത്തിലൊരു വികസനമുന്നേറ്റത്തിന് കാരണം. വയനാട് ജില്ലക്ക് ഇത് മാത്രമല്ല, നിരവധി കാര്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. അതെല്ലാം വേഗത്തില്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കും.



സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് ആകെ അഞ്ച് മെഡിക്കല്‍ കോളജ് മാത്രമാണുണ്ടായിരുന്നത്. ഇന്നാല്‍ ഇപ്പോഴത് 16 മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. വയനാട് ഇപ്പോള്‍ നേരിടുന്ന ഒരു പ്രധാനപ്രശ്‌നം വന്യമൃഗശല്യമാണ്.

വനാതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഒരിടത്ത് വനസംരക്ഷണവും, മൃഗസംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മറുവശത്ത് ജനങ്ങളുടെ കൃഷിക്കും, സ്വത്തിനും, ജീവനും വിലയില്ലാത്ത അവസ്ഥയാണ്. വന്യമൃഗശല്യം പരിഹരിക്കാന്‍ കുറേക്കൂടി ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിനായി സ്ഥലം നല്‍കിയ എം ജെ വിജയപത്മനെ ആദരിച്ചു. 


2015, ജൂലൈ 12, ഞായറാഴ്‌ച

ദൃഢനിശ്ചയം കേരളത്തെ മുന്‍നിരയില്‍ എത്തിച്ചു


രാജ്യത്തെ ആദ്യ കൗശല്‍ കേന്ദ്ര ചവറയില്‍ തുറന്നു 

കൊല്ലം: മുമ്പില്ലാതിരുന്ന ദൃഢനിശ്ചയം കൈവരിച്ചപ്പോള്‍ കേരളം മാറ്റങ്ങളിലൂടെ മുന്നേറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രം ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതി മുന്നോട്ടുവച്ചപ്പോള്‍ കേരളം ഡിജിറ്റല്‍ കേരളമായി മാറിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഗ്രാമീണ നൈപുണ്യവികസന കേന്ദ്രമായ കൗശല്‍ കേന്ദ്രയുടെ ഉദ്ഘാടനം ചവറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ കേരളം മുമ്പന്തിയിലെത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം എങ്ങനെയാവണമെന്ന് നമുക്ക് തീരുമാനിക്കാനുള്ള അവസരം വന്നിരിക്കുകയാണ്. 

സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ നാം മുന്നിലായി. ലോകത്ത് എവിടെ കലാപമുണ്ടായാലും ആദ്യം നിലവിളി ഉയരുന്നത് കേരളത്തിലാണ്. നമ്മുടെ ഉദ്യോഗാര്‍ഥകള്‍ക്ക് നാട്ടില്‍ത്തന്നെ തൊഴില്‍ നല്‍കാന്‍ അതുകൊണ്ട് നമുക്ക് സാധിക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അഭിരുചി അറിഞ്ഞുള്ള പരിശീലനത്തിന് കൗശല്‍ കേന്ദ്രങ്ങളില്‍ സൗകര്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത മേഖലകളില്‍ മികവ് നല്‍കാന്‍ കൗശല്‍ കേന്ദ്രങ്ങള്‍


നാല് മേഖലകളിലായാണ് കൗശല്‍ കേന്ദ്രയുടെ പ്രവര്‍ത്തനം. ഉദ്യോഗാര്‍ഥികളുടെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള അസസ്‌മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് സെല്‍, പുതു തലമുറയില്‍ വായനശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തെ മികച്ച ലൈബ്രറികളെ കോര്‍ത്തിണക്കിയ ഡിജിറ്റല്‍ ലൈബ്രറി, ഇംഗ്ലീഷ്, ഹിന്ദി, ജര്‍മന്‍, ഫ്രഞ്ച്, സ്​പാനിഷ് തുടങ്ങിയ ഭാഷകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴില്‍ മേഖലകളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെ ആധുനിക സാങ്കേതിക പരിശീലനങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌കില്‍ റൂം എന്നിവ ഒരു കുടക്കീഴില്‍ കൗശല്‍ കേന്ദ്രയില്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ യുവാക്കളെ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴിലിന് പ്രാപ്തരാക്കാന്‍ സഹായകമായ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തും. അഭ്യസ്തവിദ്യരായ എല്ലാ യുവജനങ്ങള്‍ക്കും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. വ്യാവസായിക പരിശീലന പങ്കാളികളുടെ സഹായത്തോടെ വിവിധ വിഷയങ്ങളില്‍ വര്‍ഷം മുഴുവന്‍ നീളുന്ന നൈപുണ്യ പരിപാടികളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നേടു.


2015, ജൂലൈ 10, വെള്ളിയാഴ്‌ച

ജനസമ്പര്‍ക്കം; ധനസഹായം അനുവദിച്ചത് 170.73 കോടി


 മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മൂന്നുഘട്ടങ്ങളിലായി 170.73 കോടി രൂപ ധനസഹായം അനുവദിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. ഒന്നാം ഘട്ടത്തില്‍ 22.68 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 44.05 കോടി രൂപയും മൂന്നാം ഘട്ടത്തില്‍ 104 കോടി രൂപയും വിവിധ ഇനങ്ങളിലായി ധനസഹായം അനുവദിച്ചു. 

പരിപാടിക്കായി പരസ്യം, പന്തല്‍, ഭക്ഷണം എന്നീ ഇനങ്ങളിലായി 4.42 കോടി രൂപ ഒന്നാം ഘട്ടത്തിലും 4.84 കോടി രൂപ രണ്ടാം ഘട്ടത്തിലും ചെലവായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മൂന്നാംഘട്ടത്തിലെ ചെലവിന്റെ കണക്ക് കിട്ടിയിട്ടില്ല. മൂന്നും ഘട്ടങ്ങളിലുമായി 1247792 അപേക്ഷകള്‍ ലഭിച്ചു.

സംസ്ഥാന സര്‍വീസില്‍ നിന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇതുവരെ 71603 ഉദ്യോഗസ്ഥര്‍ വിരമിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സെക്രട്ടേറിയറ്റിലെ പൊതുഭരരണ വകുപ്പില്‍ നിന്ന് 471 പേര്‍ വിരമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂലൈ 9, വ്യാഴാഴ്‌ച

പാഠപുസ്തക വിതരണം 20നു പൂർത്തിയാക്കണം


തിരുവനന്തപുരം∙ പാഠപുസ്തക വിതരണം 20നു പൂർത്തിയാക്കിയേ തീരൂ എന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കർശന നിർദേശം. അച്ചടി 17നു മുൻപ് തീർക്കുകയും ബയന്റിങ് 18ന് അവസാനിപ്പിക്കുകയും 19നു ജില്ലാ കേന്ദ്രങ്ങളിൽ വിതരണത്തിനെത്തിക്കുകയും വേണം. 20ന് ഇതു സ്കൂളുകളിൽ വിദ്യാർഥികളുടെ കൈവശം എത്തിയിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഏതു മാർഗം ഉപയോഗിച്ചാണെങ്കിലും ഈ സമയത്തിനുള്ളിൽ അച്ചടി പൂർത്തിയാക്കിയിരിക്കണമെന്നു കെബിപിഎസ് അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ പ്രസിൽ കൊടുത്തോ അല്ലാതെയോ അച്ചടി പൂർത്തിയാക്കി നിശ്ചിത ദിവസത്തിനുള്ളിൽ പുസ്തകം ലഭിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടെൻഡർ വിളിക്കാതെ സ്വകാര്യ പ്രസിനെ അച്ചടി ഏൽപ്പിക്കാൻ സാങ്കേതിക തടസമുണ്ടെന്ന് പ്രിന്റിങ് സെക്രട്ടറി രാജു നാരായണ സ്വാമി ചൂണ്ടിക്കാട്ടിയപ്പോൾ അച്ചടിച്ചുമതല കെബിപിഎസിന് ആണെന്നും നിശ്ചിത സമയത്തിനുള്ളിൽ അതു തീർക്കേണ്ട ഉത്തരവാദിത്തം അവർ ഏറ്റെടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച സംഭവിച്ചാൽ അവർ സമാധാനം പറയണം. ഏതു പ്രസിൽ എങ്ങനെ അടിക്കണമെന്നു കെബിപിഎസുകാർ നോക്കിക്കൊള്ളും.

ആകെ ആവശ്യമുള്ള 2,46,92,765 പുസ്തകങ്ങളിൽ 25 ലക്ഷം കൂടിയേ അച്ചടിക്കാനുള്ളൂവെന്ന് അധികൃതർ യോഗത്തിൽ അറിയിച്ചു. അച്ചടി പൂർത്തിയാക്കിയ 13 ലക്ഷം പുസ്തകങ്ങൾ ജില്ലാ കേന്ദ്രങ്ങളിൽ കെട്ടിക്കിടപ്പുണ്ട്. അത് ഇന്നും നാളെയുമായി വിതരണം ചെയ്യുന്നതിനു തപാൽ വകുപ്പിനെ സഹായിക്കാൻ ജില്ലാ ടെക്സ്റ്റ് ബുക്ക് ഓഫിസുകളിലെ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചു. വലിയ വണ്ടിയിൽ പുസ്തകം കൊണ്ടു പോകുന്നതിനു കാത്തിരിക്കാതെ ചെറിയ വണ്ടികളിൽ എത്രയും വേഗം എത്തിച്ചു കൊടുക്കണമെന്നു തപാൽ വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്. 

വിഴിഞ്ഞം നിശ്ചയിച്ചരീതിയില്‍ നടപ്പാക്കും; സമ്മതപത്രം യഥാസമയം നല്‍കും


വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ആര്‍ക്കും ഒരാശങ്കയും വേണ്ടെന്നും പദ്ധതിയുടെ സമ്മതപത്രം അതിന്റെ സമയത്ത് തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം 6000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചതല്ലേ. അതിനാല്‍ അക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ അതിന്റേതായ സമയമെടുക്കും. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഉള്ളപ്പോള്‍ ഓരോന്നിനെക്കുറിച്ചും ഇങ്ങനെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കും. ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ നാഥനില്ലാത്തതാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്ക് പോകുന്നില്ല. നീതി ആയോഗുമായി  ബന്ധപ്പെട്ട് പ്രധാനമന്ത്രി ബുധനാഴ്ച ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ആ യോഗത്തില്‍ പങ്കെടുക്കാനാകുമോ എന്നറിയില്ല. ഡല്‍ഹിയില്‍ പോകുമ്പോള്‍ സമയമുണ്ടെങ്കില്‍ കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ സാധാരണ നിലയില്‍ കാണാറുണ്ട്. ഏതായാലും വിഴിഞ്ഞം പദ്ധതിയുടെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി നടപ്പാക്കും. അതിലൊരു ആശങ്കയും വേണ്ട. ഇതിന്റെ പേരില്‍ ആരാണ് തര്‍ക്കമുണ്ടാക്കിയത്. നിങ്ങള്‍ (മാധ്യമങ്ങള്‍) ഉണ്ടാക്കുന്ന തര്‍ക്കമല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന് തന്നെയാണോ പദ്ധതി നടത്തിപ്പ് നല്‍കുന്നതെന്ന ചോദ്യത്തിന്, അദാനി ഗ്രൂപ്പ് മാത്രമാണ് ടെണ്ടര്‍ സമര്‍പ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

പാഠപുസ്തക സമരം: വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തും


 പാഠപുസ്തക അച്ചടി വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിദ്യാര്‍ഥി സമരവും പൊലീസ് ലാത്തിച്ചാര്‍ജും വ്യാപകമായ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥിസംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.

വിദ്യാഭ്യാസമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിദ്യാര്‍ഥി സമരങ്ങള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സഭയില്‍ ഉന്നയിച്ച ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 
കോട്ടയത്ത് വിദ്യാര്‍ഥിസമരങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചതാണ്.

പൊലീസുകാരെ സമരക്കാര്‍ ഓടിച്ചിട്ടുതല്ലുകയും എറിയുകയും ചെയ്യുകയാണ്. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസുകാരെയും ആക്രമിച്ചു. 

നിയമം നടപ്പാക്കേണ്ട പൊലീസുകാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യരുതെന്ന പ്രതിപക്ഷത്തിന്റെ യുക്തി അംഗീകരിക്കാനാവില്ല. പൊലീസുകാരെ ആക്രമിച്ചവര്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇതില്‍ യാതാരു മാറ്റവുമുണ്ടാവില്ല.

അതേസമയം, വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

2015, ജൂലൈ 8, ബുധനാഴ്‌ച

വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ല


വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഹൈക്കമാൻഡിന് എതിർപ്പുണ്ടെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം പദ്ധതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ.ബാബു വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പദ്ധതിക്കായുള്ള അനുമതിപത്രം വൈകുന്നത് സാങ്കേതികംമാത്രമെന്നാണ് സർക്കാർ വിശദീകരണം. നടപടികൾ പുരോഗമിക്കുകയാണെന്ന് തുറമുഖ മന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
കരാർ സുതാര്യമായിരിക്കണമെന്ന സമീപനമാണു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുള്ളത്. അദാനിയുടെ ബിജെപി ബന്ധത്തെക്കുറിച്ചു ചില വിയോജിപ്പുകൾ അദ്ദേഹത്തിനുണ്ടെങ്കിലും പദ്ധതിയെ എതിർക്കുന്ന സമീപനം സുധീരൻ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അദ്ദേഹവും ഇതിന്റെ പേരിൽ സർക്കാരിനെ ശ്ലാഘിച്ചിരുന്നു. അദാനി കൂടി പിന്മാറിയാൽ വിഴിഞ്ഞത്തെക്കുറിച്ച് ഇനി പ്രതീക്ഷ വേണ്ട എന്ന വിശ്വാസത്തിലാണു മുഖ്യമന്ത്രി.

ഈ സമയത്തു പദ്ധതിക്കു കുരുക്കാവുന്ന ഒന്നും തന്നെ അനുവദിക്കാനാവില്ലെന്നു നേതാക്കൾ പറയുന്നു. സർക്കാരിന്റെ വികസന അജൻഡയ്ക്കു തെളിവായി വിഴിഞ്ഞത്തെ മുന്നോട്ടുവച്ചാണ് അരുവിക്കരയിൽ വോട്ടു തേടിയത്. ജയിച്ചശേഷം അതിൽനിന്നു പിന്നോട്ടുപോകുന്നത് അചിന്തനീയമാണ്. പ്രതിപക്ഷത്തിന്റെ മുന പോയ ആയുധത്തിനു കോൺഗ്രസ് തന്നെ മൂർച്ചയുണ്ടാക്കിക്കൊടുക്കരുതെന്നും നേതാക്കൾ വാദിക്കുന്നു.

ഗൗതം അദാനിയുമായുള്ള കരാർ മന്ത്രിസഭായോഗം അംഗീകരിക്കുന്നതിനു മുമ്പായി ഡൽഹി സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടു കേരളത്തിന്റെ ഈ വികസന ആവശ്യത്തെക്കുറിച്ചു വിശദീകരിച്ചിരുന്നു. സംസ്ഥാന താൽപര്യത്തിന് അവർ എതിരല്ലെന്ന സൂചനയാണു ലഭിച്ചത്. കോൺഗ്രസിലെ എ–ഐ വിഭാഗങ്ങൾ പദ്ധതിയെ പിന്തുണയ്ക്കുന്നു.
പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞതായി ബിജെപി നേതാവ് ഒ.രാജഗോപാലും നേരത്തെ അറിയിച്ചിരുന്നു.

Vizhinjam project will be handed over to Adani


Thiruvananthapuram: Kerala Chief Minister Oommen Chandy said on Tuesday that the state government will go ahead with the move to award the Vizhinjam seaport project to Gujarat-based Adani Group, owned by Gautam Adani who is close to Prime Minister Narendra Modi.

Chandy termed the rumours that the Congress High Command has opposed the Kerala government's move as baseless.

BJP leader O. Rajagopal had said that the Chief Minister had told him that government will go ahead with the project. Rajagopal also pleaded with everyone to co-operate irrespective of party allegiance
and made it clear that he will lead a popular uprising if anyone tried to subvert the project.

However, Minister for Ports K. Babu clarified that the there has been no such directive from the High Command.

2015, ജൂലൈ 7, ചൊവ്വാഴ്ച

ശബരി റെയില്‍ പദ്ധതി നഷ്ടപ്പെടില്ല


തിരുവനന്തപുരം: ശബരി റെയില്‍പദ്ധതി നഷ്ടപ്പെടില്ലെന്ന് ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം

. ശബരി റെയില്‍ പാത കേരളത്തിന്റെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ്. പുതിയ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പകുതി പണം കണ്ടെത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേയുടെയും പുതിയ തീരുമാനമാണ് ശബരി റെയില്‍പാത വൈകുന്നത് കാരണമാകുന്നത്.

ശബരി പാത 1997ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഇത് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അനുകൂല സമീപനം ഉണ്ടായിട്ടില്ല. ഒരിക്കല്‍ കൂടി ഇക്കാര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നിലവില്‍ അങ്കമാലി മുതല്‍ കാലടി വരെയുള്ള പാത പൂര്‍ത്തിയായി. കാലടിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ കണക്കാക്കിയിരുന്നത് 517 കോടി രൂപയാണ്. എന്നാല്‍ ഇന്ന് 1566 കോടിയാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ കണ്ടെത്തേണ്ടത്. പദ്ധതിക്കായി ഭൂമി കണ്ടെത്തുന്നതില്‍ കോട്ടയം ജില്ലയില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിച്ച് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്.

34.96 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. അങ്കമാലി മുതല്‍ ആലുവാവരെയായിരുന്നു പാത നിശ്ചിയിച്ചിരുന്നത്. എന്നാല്‍ പെരിയാര്‍ ഭാഗം കടുവ ബഫര്‍ സോണായതിനാല്‍ എരുമേരിയിലേക്ക് അലൈന്റ്‌മെന്റ് മാറ്റി. പദ്ധതിക്കായി ഭൂമി നല്‍കിയവര്‍ക്ക് പണം ലഭിക്കുമോ എന്ന ആശങ്ക ഉണ്ട്. ഭൂമി ഏറ്റെടുത്തവര്‍ക്ക് പണം നല്‍കുമെന്നും സ്ഥലമെടുപ്പുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ബോണക്കാട്; അടച്ചുപൂട്ടിയ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കും


 മഹാവീര്‍ പ്ലാന്റേഷന്റെ കീഴിലുള്ള ബോണക്കാട്ടെ അടച്ചൂപൂട്ടിയ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ശബരിയുടെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണും ഉറപ്പുനല്‍കി.

എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു. യാതൊരുവിധ അപരിചിതത്വവുമില്ലാതെ കാര്യങ്ങള്‍ വ്യക്തമാക്കിയ ശബരിയുടെ സബ്മിഷന്‍ അവതരണവും ശ്രദ്ധേയമായി. അടച്ചുപൂട്ടിയ തോട്ടം തുറക്കാന്‍ മാനേജ്‌മെന്റ് തയ്യാറായെങ്കിലും കഴിഞ്ഞ മൂന്നുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടുന്നില്ലെന്ന് ശബരി പറഞ്ഞു. 1998 മുതല്‍ തൊഴിലാളികള്‍ക്ക് ഗ്രാറ്റിയുവിറ്റിയും പി.എഫ് വിഹിതവും കമ്പനി നല്‍കുന്നില്ല. 

ഓണമടുത്ത സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് സൗജന്യറേഷന്‍ നല്‍കണം. ജീവനക്കാരുടെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാന്‍ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു. നിയമാനുസൃതം പഴുതുകളടച്ചായിരിക്കും ബോണക്കാട് എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ മറുപടി നല്‍കി. ബോണക്കാട് എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതാണ്.

എന്നാല്‍, ഇതിന്റെ നിയമസാധുതകള്‍ പൂര്‍ണമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. ബോണക്കാട് എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തും. എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വിഷയത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ബോണക്കാട് എസ്റ്റേറ്റില്‍ 2014 മെയ് മുതല്‍ കരാറിലേര്‍പ്പെട്ട വ്യവസ്ഥകള്‍ തോട്ടമുടമ ലംഘിച്ചിരിക്കുകയാണ്. ഇതിനെതിരേ സര്‍ക്കാര്‍ വിവിധ കേസുകള്‍ ചുമത്തിയിട്ടുണ്ട്. ലയങ്ങളുടെ പുനരുദ്ധാരണത്തിനായി 33 ലക്ഷം സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.

കൂടാതെ പഠനോപകരണങ്ങളുടെ വിതരണം, ഉന്നത വിദ്യാഭ്യാസസഹായം, ആരോഗ്യപരിപാലനം, കുടിവെള്ള വിതരണം, മാരകരോഗ ചികില്‍സാസഹായം, പെണ്‍കുട്ടികളുടെ വിവാഹധനസഹായം എന്നിവയും സര്‍ക്കാര്‍ നിവര്‍ത്തിച്ചിട്ടുണ്ട്. പുതുതായി ലഭിച്ച 36 അപേക്ഷകളില്‍ ഉടന്‍ പരിഹാരം കാണാന്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തയതായും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി ഈ തട്ടുകടയുടെ ഐശ്വര്യം

ഒരേ ഒരാളെ ആശ്രയിച്ചാണ് ഈ തട്ടുകട പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം വന്നില്ലെങ്കില്‍ അന്നു കച്ചവടമില്ല. ദോശമാവും ചമ്മന്തിയുമൊക്കെ വേസ്റ്റ്. കട തുടങ്ങി അഞ്ചു കൊല്ലമായിട്ടും ഇന്നുവരെ രണ്ടു തവണ മാത്രമേ ഇങ്ങനെ സംഭവിച്ചിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ വിദേശയാത്രയോ ഡല്‍ഹി യാത്രയോ മറ്റോ മൂലമാണ്.

ആകെ പ്രവര്‍ത്തനം ശനി രാത്രിയും ഞായര്‍ രാവിലെയും. ശനിയാഴ്ച വൈകിട്ട് ആറിനു തുറക്കും. ഞായറാഴ്ച രാവിലെ 11 മണിയോടെ അടയ്ക്കും. അദ്ദേഹം പോയിട്ട് പിന്നെ കട തുറന്നിട്ട് ഒരു കാര്യവുമില്ല.

ഈ തട്ടുകട പുതുപ്പള്ളിയിലാണ്. പറഞ്ഞു വന്ന 'അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. കേരളത്തിലെ 'മുഖ്യതട്ടുകട നടത്തുന്നത് മാങ്ങാനം സ്വദേശിയായ സാറാമ്മയും ഭര്‍ത്താവ് ദാനിയേലുമാണ്. ജീവിതമാര്‍ഗം തേടി പണ്ടു മുഖ്യമന്ത്രിയെ കാണാന്‍ വന്നവരാണ്. ഇവിടത്തെ തിരക്കു കണ്ടപ്പോള്‍ ഇതുതന്നെ ജീവിതമാര്‍ഗം എന്നു തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നിലെ ഏക തട്ടുകടയാണിത്.

മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ എത്തുന്നതു ശനിയാഴ്ച രാത്രിയാണെന്നതിനാല്‍ വൈകിട്ട് ആറു കഴിയുമ്പോഴേക്കും തുറക്കും. രാത്രി പത്തിനോ പതിനൊന്നിനോ വരാന്‍ സാധ്യതയുള്ള മുഖ്യമന്ത്രിയെ കാണാന്‍ അപ്പോഴേക്കും ആളുകള്‍ എത്തിത്തുടങ്ങും. മുഖ്യമന്ത്രി വരുന്നതു വരെ കട്ടന്‍ചായ കുടിച്ചും ദോശയും ഓംലെറ്റും ഒക്കെ കഴിച്ചും സമയം തള്ളിനീക്കും. എത്ര രാത്രിയായാലും പുതുപ്പള്ളിയില്‍ വച്ച് മുഖ്യമന്ത്രിയെ കയ്യില്‍ 
കിട്ടുമെന്നുറപ്പുള്ളതിനാല്‍ കോഴിക്കോട്ടു നിന്നും കണ്ണൂരില്‍ നിന്നുമൊക്കെ ആളെത്തും. 

പലവിധ പ്രശ്‌നങ്ങളുമായാണു വരുന്നതെങ്കിലും വിശപ്പ് എന്നൊരു പൊതുപ്രശ്‌നമുള്ളതിനാല്‍ ദോശയും ഓംലെറ്റുമൊക്കെ ഉഷാറായി തീരും. അഞ്ഞൂറിനും എഴുനൂറിനും ഇടയില്‍ ദോശ വില്‍ക്കുന്നുണ്ട്. ഉഴുന്നുവട ഉണ്ടാക്കുന്നതെത്രയാണോ അത് തീരും. ഏറ്റവും കുറഞ്ഞത് അഞ്ഞൂറിലധികം പേര്‍ മുഖ്യമന്ത്രിയെ കാണാന്‍ തമ്പടിക്കുമെന്നതിനാല്‍ കച്ചവടം ഒരിക്കലും കുറയില്ല. പുതുപ്പള്ളിയിലെ വീട്ടില്‍ വന്നവരെയെല്ലാം കണ്ട് പരാതി പരിഹരിച്ച് രാത്രി 12.30 കഴിയുമ്പോഴേക്കും മുഖ്യമന്ത്രി നാട്ടകം ഗെസ്റ്റ് ഹൗസിലേക്ക് തിരിക്കും. മുഖ്യമന്ത്രി ഇറങ്ങിയാലുടന്‍ അടുപ്പിലെ തീയണയും.

ഒരു മണിക്ക് നാട്ടകം ഗെസ്റ്റ് ഹൗസിലെത്തി ഉറങ്ങാന്‍ കിടക്കുന്ന മുഖ്യമന്ത്രി പുലര്‍ച്ചെ അഞ്ചിന് എഴുന്നേല്‍ക്കും. അതിനു മുന്‍പേ പുതുപ്പള്ളിയിലെ തട്ടുകട ഉഷാറായിട്ടുണ്ടാകും. രണ്ടു മണിക്കു തന്നെ അടുപ്പില്‍ തീ കത്തിയിരിക്കും. പുതുപ്പള്ളി പള്ളിയില്‍ പോയി ആറു മണിക്കു മുഖ്യമന്ത്രി വീട്ടിലെത്തും. പിന്നെ പത്തു മണിവരെ മുഖ്യമന്ത്രി ഉണ്ടാകും. അതുവരെ ദോശയും ചമ്മന്തിയുമൊക്കെ അതിവേഗം ബഹുദൂരം എന്ന മട്ടില്‍ ചെലവാകും. പിന്നെ അടുത്ത ശനി വരെ കാത്തിരിക്കും. മുഖ്യമന്ത്രി വരുമോ ഇല്ലയോ എന്നൊക്കെ അറിയാന്‍ സാറാമ്മ ചേട്ടത്തിയെയും ദാനിയേല്‍ ചേട്ടനെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വിളിക്കുന്നവരുമുണ്ട്.

റാങ്ക് ലിസ്റ്റ് കാലാവധി ദീര്‍ഘിപ്പിച്ചത് പത്തു തവണ


തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 10 തവണ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ആകെ 1704 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണു ദീര്‍ഘിപ്പിച്ചിട്ടുള്ളത്. ഇതു മൂലം ആകെ എത്രപേര്‍ക്ക് നിയമനം ലഭ്യമായിട്ടുണ്ടെന്നും ഓരോ ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്കു നിയമനം ലഭിച്ചു എന്നുമുള്ള വിവരങ്ങള്‍ പിഎസ്‌സിയില്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.


ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ അനുവദിക്കില്ല


തിരുവനന്തപുരം: ഇടുക്കി പെരുവന്താനം വില്ലേജിലെ ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ എസ്‌റ്റേറ്റില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പൊതു വഴി അടക്കാനും ഗേറ്റ് വെച്ച് ടോള്‍ ഏര്‍പ്പെടുത്താനുമുള്ള തോട്ടം ഉടമയുടെ ആവശ്യം അംഗീകരിക്കില്ല. മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.

ഒരു തോട്ടം ഉടമ ജനങ്ങളെ ബന്ദിയാക്കുന്ന നിലപാടിനെതിരെ കര്‍ശന നടപടിയെടുക്കും. കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരുവന്താനം എസ്‌റ്റേറ്റില്‍ ഗേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഗേറ്റ് സ്ഥാപിക്കാനെത്തിയ എ ഡി എമ്മിനെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം മുന്‍നിര്‍ത്തിയായിരുന്നു പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് അവതരാണാനുമതി തേടിയത്.

എ ഡി എമ്മിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ഇ എസ് ബിജിമോള്‍ തന്നെയാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. 

ഹൈക്കോടതി ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതിനാലാണ് ഗേറ്റ് പുനസ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മേഖലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കമ്പനിയുടെ നിലപാടിനെതിരാണ്. ആരാണ് ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നതെന്ന മത്സരത്തില്‍ ഒന്നാമതെത്താന്‍ നടത്തിയ വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് അവിടെ അരങ്ങേറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


സേവനങ്ങള്‍ വേഗമെത്തിക്കുന്നതില്‍ സര്‍ക്കാറിന് വിജയം


തിരുവനന്തപുരം: സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വിജയം കാണുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ ഏതെങ്കിലും നടപടിക്രമങ്ങള്‍ ലളിതമാക്കേണ്ടിവരുന്നുവെങ്കില്‍ അക്കാര്യംകൂടി കാര്യക്ഷമമായി പരിഹരിച്ചുവേണം മുന്നോട്ടുപോകേണ്ടത് - മുഖ്യമന്ത്രി പറഞ്ഞു. 

ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍, ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകളുടെ കംപ്യൂട്ടര്‍വത്ക്കരണം, വസ്തു നികുതി ഡിജിറ്റലൈസേഷന്‍, സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം, സമന്വയ ആപ്ലിക്കേഷന്‍, സുരേഖ, സമഗ്ര ആപ്ലിക്കേഷനുകള്‍ എന്നിവയാണ് ആരംഭിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ  അഞ്ചാം വര്‍ഷത്തെ പ്രമുഖ പദ്ധതികളിലൊന്നായ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അര്‍ഹരായവര്‍ക്ക് നേരിട്ട് എത്തിക്കുന്നതാണ് ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി.  ബാങ്ക് അക്കൗണ്ട് വഴിയും പോസ്റ്റ് ഓഫീസ് അക്കൗണ്ടു വഴിയുമാണ് പെന്‍ഷന്‍ വിതരണം. ഇതിനു ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇലക്ട്രോണിക് മണി ഓര്‍ഡര്‍ വഴിയും പെന്‍ഷന്‍ തുക എത്തിച്ചുകൊടുക്കും. മേല്‍പ്പറഞ്ഞ അഞ്ച് സ്‌കീമുകളിലായി 29,38,867 ഗുണഭോക്താക്കള്‍ സംസ്ഥാനത്തുണ്ട്. ഇവര്‍ക്കായി പ്രതിമാസം 213 കോടിയിലേറെ രൂപ വച്ച് ഒരു സാമ്പത്തിക വര്‍ഷം 2556 കോടിയിലേറെ രൂപ വിതരണം ചെയ്യും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. 

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സേവന സോഫ്ട്‌വെയറിലൂടെ ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകളുടെ കംപ്യൂട്ടര്‍വല്‍ക്കരിക്കും. സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകള്‍, അഞ്ച് കോര്‍പ്പറേഷനുകള്‍, 60 മുനിസിപ്പാലിറ്റികള്‍, കണ്ണൂര്‍ കന്റോണ്‍മെന്റ് ഉള്‍പ്പെടെയുള്ള 1044 രജിസ്‌ട്രേഷന്‍ യൂണിറ്റുകളില്‍ നിന്നും ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ലഭ്യമാക്കും. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍  ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍  www.surekha.ikm.in എന്ന വെബ്‌സൈറ്റ് സജ്ജമാണ്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒപ്പോ സീലോ ആവശ്യമില്ലാത്തതും ഏതു ഗവണ്‍മെന്റ്" ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. എന്നാല്‍ അപൂര്‍ണ്ണവും നശിച്ചുപോയതുമായ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഈ സംവിധാനത്തില്‍ ലഭ്യമല്ല. 

കേരളത്തിലെ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഒരു കോടി ഇരുപത് ലക്ഷത്തില്‍പരം വസ്തുനികുതി വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. http://tax.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ വാര്‍ഡ് നിലവില്‍ വന്ന വര്‍ഷവും, കെട്ടിടത്തിന്റെ വാര്‍ഡ് നമ്പറും, ഡോര്‍ നമ്പറും നല്‍കിയാല്‍ വസ്തുനികുതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. 2015-16 വര്‍ഷത്തില്‍ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുമുള്ള വസ്തു നികുതി ഇ-പേയ്‌മെന്റായി ഒടുക്കുന്നതിനുള്ള സംവിധാനം ഇതിലൂടെ ലഭ്യമാകും. തൊഴില്‍ നികുതി, ലൈസന്‍സിംഗ്, പരസ്യനികുതി, വിനോദ നികുതി മുതലായവയും ശേഖരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലാണ്. 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി വികസിപ്പിച്ചിട്ടുള്ള സങ്കേതമാണ് സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം. ഇതു നടപ്പാക്കുന്ന സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും.  വിദ്യാര്‍ത്ഥികളുട ദൈനംദിന ഹാജര്‍ രേഖപ്പെടുത്തുകയും ഹാജരാകാത്തവരുടെ വിവരങ്ങള്‍ രക്ഷകര്‍ത്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്.എം.എസ്. സംവിധാനം വഴി അയക്കും. പരീക്ഷകളുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങളും പ്രോഗ്രസ് റിപ്പോര്‍ട്ടുകളും എസ്.എം.എസ്. വഴിയും ഇ-മെയില്‍ വഴിയും രക്ഷാകര്‍ത്താക്കളില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

ജോലിഭാരവും സമയ നഷ്ടവും ലഘൂകരിക്കുന്നതിനായി ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ആപ്ലിക്കേഷനുകള്‍ ഒരൊറ്റ വിന്‍ഡോയില്‍ ലഭ്യമാകുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് സമന്വയ. പ്രവര്‍ത്തന സഹായികള്‍, ഉത്തരവുകള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗരേഖകള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ മുതലായവയും സമന്വയയില്‍ ലഭ്യമാണ്. 

സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുവാന്‍ പഞ്ചായത്തുവകുപ്പും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും നടപ്പാക്കിയിട്ടുള്ള ആപ്ലിക്കേഷനുകളാണ് വെബ് ആപ്ലിക്കേഷനായ സുരേഖയും മൊബൈല്‍ ആപ്ലിക്കേഷനായ സമഗ്രയും. സുരേഖ www.surekha.ikm.in എന്ന വെബ് അഡ്രസ് വഴിയും സമഗ്ര ആന്‍ഡ്രോയ്ഡ് മൊബൈല്‍ പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകളും വിവാഹ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകളും വിവാഹ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കെട്ടിടനികുതി വിവരങ്ങള്‍, ഇ-പേയ്‌മെന്റ്, ഫയല്‍ നിജസ്ഥിതി അറിയല്‍ മുതലായ സേവനങ്ങള്‍ സൗജന്യമായി സുരേഖയിലൂടെയും സമഗ്രയിലൂടെയും ലഭ്യമാണ്.

കേരളത്തില്‍ ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളുടെ നിശ്ശബ്ദ വിപ്ലവമാണ് നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. പദ്ധതി ഇനിമുതല്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കും. ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉടനും വിവാഹ രജിസ്‌ട്രേഷന്‍ ഒരു ദിവസത്തിനകവും നല്‍കാന്‍ കഴിയും. ശേഖരിച്ചിട്ടുള്ള വിവരങ്ങളുടെ ഡാറ്റ പാസ്‌പോര്‍ട്ട് ഓഫീസില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. വെരിഫിക്കേഷന് ഇത് ഉപയോഗിക്കാനാവുമെന്നും മന്ത്രി മുനീര്‍ പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രിയും മന്ത്രി മുനീറും കെ.മുരളീധരന്‍ എം.എല്‍.എ.യും നിര്‍വഹിച്ചു. 


2015, ജൂലൈ 6, തിങ്കളാഴ്‌ച

യുഡിഎഫിലേക്ക് ആരെയും വിളിക്കുന്നില്ല, ആഗ്രഹം പറഞ്ഞാല്‍ ആലോചിക്കാം.


യു.ഡി.എഫിലേക്ക് ആരെയും വിളിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണി പ്രവേശനത്തിന് ആരെങ്കിലും ആഗ്രഹമറിയിച്ചാല്‍ അപ്പോള്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  സി.പി.ഐ യു.ഡി.എഫിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ആരെയും വിളിച്ച് യു.ഡി.എഫിലേക്ക് ചേര്‍ക്കുന്ന സമീപനമില്ല. ആര്‍ക്കെങ്കിലും വരണമെന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ നോക്കും. വിളിച്ചാല്‍ വരാന്‍ പറ്റിയില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ടെന്‍ഷനുണ്ടാകും. അതുണ്ടാക്കാനില്ല.-ഉമ്മന്‍ചാണ്ടി പറഞ്ഞു.

പി.സി.ജോര്‍ജിനെതിരായ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളോട് അത് മാണിസാറിനോടാണ് ചോദിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി.സി.ജോര്‍ജ് കേരളാകോണ്‍ഗ്രസിലെ ഒരു അംഗമാണ്.

ആ ചോദ്യം മാണിസാറിനോടാണ് ചോദിക്കേണ്ടത്. യു.ഡി.എഫിന്റെ സ്ഥാനത്തു നിന്നും അദ്ദേഹം പോയല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വയാനാട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തന നിയന്ത്രണം കളക്ടര്‍ ആരുമായും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണ്. ഈ കാലഘട്ടത്തിന് ചേര്‍ന്ന തീരുമാനമല്ലത്.

മൂന്ന് നിലയ്ക്ക് മുകളിലേക്ക് കെട്ടിടങ്ങള്‍ വേണ്ടെന്ന് പറയുന്നത് ശരിയായ നിലപാടല്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നാണ് കളക്ടര്‍ തന്നോട് പറഞ്ഞത്. അതേ കുറിച്ച് പരിശോധിക്കും. പരിസ്ഥിതി സംരക്ഷിക്കണമെന്നുള്ള നിലപാടു തന്നെയാണ് സര്‍ക്കാരിന്റേത്.

എന്നാല്‍ മൂന്ന് നിലകെട്ടിടങ്ങളേ പാടുള്ളൂവെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. അതേസമയം പരിസ്ഥിതി സൗഹൃത നിര്‍മ്മാണ പ്രവര്‍ത്തനം വേണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ദോഷം വരുന്ന ഒരു ഭേദഗതിയോടും കേരളസര്‍ക്കാരിന് യോജിക്കാന്‍ കഴിയില്ല. വികസനം വേണമെന്നകാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത സംസ്ഥാനമാണ് കേരളം.

പക്ഷേ വികസനത്തിന് വേണ്ടി ഭൂമി എടുക്കുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥന്‍ ഒരു ത്യാഗം ചെയ്യുകയാണ്. സമൂഹത്തിന്റെ പൊതുന•യ്ക്ക് വേണ്ടിയാണ് അത് ചെയ്യുന്നത്. അത്തരത്തില്‍ ത്യാഗം ചെയ്യുന്ന കര്‍ഷകന് ന്യായമായ നഷ്ടപരിഹാരം സമയബന്ധിതമായി ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

അതുകൊണ്ടുതന്നെ  ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതിയോട് ഒരു തരത്തിലും യോജിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്: പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം


 ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി നിജപ്പെടുത്തിയ സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അനുകൂല പ്രതികരണമാണ് മന്ത്രി സുഷമാ സ്വരാജിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മാര്‍ച്ച് 12-നുമുമ്പ് ജോലി വാഗ്ദാനം ലഭിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് കുറഞ്ഞത് 35,000 പൗണ്ട് ശമ്പളമില്ലെങ്കില്‍ മടങ്ങിപ്പോകണമെന്ന് നിയമം പാസ്സാക്കിയ പശ്ചാത്തലത്തില്‍ ധാരാളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയെ അറിയിച്ചു. നഴ്‌സുമാരടക്കമുള്ള നിരവധിപ്പേര്‍ ഇതില്‍ താഴെമാത്രം ശമ്പളം ലഭിക്കുന്നവരാണ്. ഇക്കാര്യങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 

2015, ജൂലൈ 3, വെള്ളിയാഴ്‌ച

കാലവര്‍ഷക്കെടുതി നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കും


 കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കിവരുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിന് കൃഷിവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

കുലച്ചവാഴയ്ക്ക് 100 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 3 രൂപയായും, റബ്ബറിന് 300 രൂപയുടെ സ്ഥാനത്ത് 40 രൂപയും, കമുകിന് 150 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 20 രൂപയായും കുറച്ച് ഉത്തരവിറങ്ങി. ഇത് കര്‍ഷകര്‍ക്ക് വളരെ വലിയ ആഘാതമാണ് നല്‍കിയിട്ടുള്ളത്.

ഒരു നല്ലയിനം വാഴവിത്ത് വാങ്ങണമെങ്കില്‍ 20 രൂപയെങ്കിലും ചെലവാകും അത് കൃഷി ചെയ്ത് വിളവെടുപ്പിന്റെ സമയമാകുമ്പോഴേക്കും കുറഞ്ഞത് 150 രൂപയെങ്കിലും കര്‍ഷകന് ചെലവുവരും ഈ സാഹചര്യം നിലനില്‍ക്കെയാണ് നാമമാത്രമായ നഷ്ടം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. ഇത് കര്‍ഷകരോടുള്ള വിവേചനമാണെന്നും, സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് വിളനഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ. സബ്മിഷനില്‍ ആവശ്യപ്പെട്ടു. 

2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ദേശീയ ദുരന്ത പ്രതികരണനിധി മാനുവല്‍ പ്രകാരം പ്രകൃതിക്ഷോപത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ക്ക് റവന്യൂവകുപ്പിന്റെ 2012-ലെ ഉത്തരവ് പ്രകാരം നല്‍കിവന്നിരുന്ന നഷ്ടപരിഹാരതുക 2015-ല്‍ കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കിയ പുതിയ മാനദണ്ഡപ്രകാരം വെട്ടിച്ചുരുക്കുകയും നഷ്ടപരിഹാരത്തിന് പകരം അടിയന്തിര ആശ്വാസധനസഹായമാക്കി മാറ്റുകയും ചെയ്തിരുന്നു. 

കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന നിരക്കുകള്‍ പ്രകാരമുള്ള തുകയുടെ 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാനവിഹിതവുമായാണ് കാലവര്‍ഷക്കെടുതിക്ക് നല്‍കിവരുന്നത്. എന്നാല്‍ മാനദണ്ഡനിരക്കുകള്‍ക്ക് എതിരായി ധനസഹായം നല്‍കേണ്ടിവരുമ്പോള്‍ അധികതുക സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് വഹിക്കേണ്ടിവരുന്നത്. 

ഇതിനായി കൃഷിവകുപ്പിന്റെ തനത് ഫണ്ട് വിനിയോഗിക്കുന്നതിന് കൃഷിവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും വരുംകാലങ്ങളില്‍ കാര്‍ഷികവിളകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി കാര്‍ഷികവിള ഇന്‍ഷ്യുറന്‍സ് പദ്ധതി വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂലൈ 2, വ്യാഴാഴ്‌ച

വയനാട്ടില്‍ ബഹുനിലക്കെട്ടിടം: കളക്ടറുടെ നിലപാടിനോട് യോജിപ്പില്ല


തിരുവനന്തപുരം: സുരക്ഷാ കാരണങ്ങളാല്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വയനാട് ജില്ലാ കളക്ടര്‍ ഇത്തരത്തില്‍ ഉത്തരവ് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കേരളം പോലെ സ്ഥലം ഏറ്റവും കുറവുള്ള സ്ഥലങ്ങളില്‍ ബഹുനില കെട്ടിടം പാടില്ലെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. പരിസ്ഥിതി സൗഹൃദമായും സുരക്ഷാ സംവിധാനം പാലിച്ചുമുള്ള നിര്‍മാണം ആണ് വേണ്ടത്. 

അഗ്നിശമന ഉപകരണങ്ങളില്ലാത്തതിനാല്‍ മൂന്നുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഫയര്‍ഫോഴ്‌സ മേധാവി നല്‍കിയ ഉത്തരവിനോടും സര്‍ക്കാരിന് യോജിപ്പില്ല. സുരക്ഷാ ഉപകരണങ്ങളില്ലെങ്കില്‍ അത് വാങ്ങി നല്‍കേണ്ടത് അഗ്നിശമന സേനയും സര്‍ക്കാരുമാണ്. അതിനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 


അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നവരെ ജനങ്ങള്‍ ഇരുത്തേണ്ടിടത്ത് ഇരുത്തും


തിരുവനന്തപുരം: രാഷ്ട്രീയലക്ഷ്യത്തോടെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ജനങ്ങള്‍ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിലെ ജനം അഴിമതിയെ വെറുക്കുന്നു. അതുപോലെ രാഷ്ട്രീയ ലക്ഷ്യത്തോടെ തെറ്റായ അഴിമതി ആരോപണം ഉന്നയിക്കുന്നവരെയും വെറുക്കുന്നു. 

പണവും മദ്യവും ഒഴുക്കി യു.ഡി.എഫ്. അരുവിക്കരയില്‍ ജയിച്ചുവെന്ന് സി.പി.എം. നേതാക്കള്‍ പറയുന്നത് അവിടത്തെ വോട്ടര്‍മാരെ അവഹേളിക്കലാണ്. പിറവത്തും നെയ്യാറ്റിന്‍കരയിലും തോറ്റപ്പോഴും അവര്‍ പറഞ്ഞത് പണവും മദ്യവും ഒഴുക്കിയെന്നാണ്. അതുകൊണ്ടാണ് അവര്‍ തോറ്റുകൊണ്ടിരിക്കുന്നത്. 46000 വോട്ട് അവര്‍ക്കും കിട്ടിയില്ലേ. പരാജയകാരണം കണ്ടെത്തി തിരുത്തുന്നതിനു പകരം ജനങ്ങളെ നിന്ദിക്കുന്ന സി.പി.എം. നേതാക്കള്‍ മാപ്പു പറയണമെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഞങ്ങള്‍ ഒരിക്കലും സി.പി.എമ്മുകാരെപ്പോലെ പറയില്ല. ജനങ്ങളെക്കുറിച്ച് മതിപ്പുണ്ട്. ഇന്നത്തെ രീതിയില്‍ പോയാല്‍ സി.പി.എം. മൂന്നാമത് ആയാലും അത്ഭുതപ്പെടേണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. അതു ന്യായീകരിക്കുന്ന വിലയിരുത്തലാണ് സി.പി.എം. കേന്ദ്ര നേതൃത്വം നടത്തിയത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നു ദേശീയ നേതൃത്വം വിലയിരുത്തിയത് കുറെയൊക്കെ യാഥാര്‍ഥ്യ ബോധത്തോടെയാണ്. കേരളത്തിലെ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ ആഗ്രഹിക്കുന്നത് പോസിറ്റീവ് രാഷ്ട്രീയമാണ്. യു.ഡി.എഫ്. സ്വീകരിക്കുന്ന നിലപാടും അതാണ്. അത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. 2006നു ശേഷം ഒരു തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്. ജയിക്കാത്തതിനു കാരണം അവരുടെ നെഗറ്റീവ് പൊളിറ്റിക്‌സ് ആണ്. അവര്‍ക്ക് ആളില്ലെന്നു താന്‍ പറയില്ല. തെറ്റായ പാതയില്‍ പോയാല്‍ ജനങ്ങള്‍ തങ്ങളെയും ശിക്ഷിക്കും.

യു.ഡി.എഫ്. വിട്ടുപോയ ആരെയും തിരികെ കൊണ്ടു വരാന്‍ ശ്രമിക്കില്ല. തങ്ങള്‍ ആരെയും പുറത്താക്കിയിട്ടില്ല. അതുകൊണ്ട് തിരികെ വിളിക്കേണ്ട കാര്യവുമില്ല. സി.പി.എമ്മുകാര്‍ പണ്ടു പുറത്താക്കിയവരെ തിരികെവിളിച്ച് തെറ്റു തിരുത്തിക്കൊണ്ടിരിക്കുകയാണ്. യു.ഡി.എഫില്‍ നിന്നു പോയതു നന്നായെന്നു പറഞ്ഞ് ആരെയും കുത്തി നോവിക്കാനും താനില്ല. 
മന്ത്രിസഭയില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല. െഡപ്യൂട്ടി സ്​പീക്കര്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും. അക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതാണ്. വ്യാഴാഴ്ചത്തെ യു.ഡി.എഫ്. യോഗത്തില്‍ അത് ചര്‍ച്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കെ.പി.പി. നമ്പ്യാർക്ക് ആദരാഞ്ജലികൾ ..



കെ.പി.പി. നമ്പ്യാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക രംഗത്ത് മുന്നേറാന്‍ സംസ്ഥാനത്തിന് സഹായകമായെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.