UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഫെബ്രുവരി 28, ശനിയാഴ്‌ച

സോളാര്‍ കേസിലെ പ്രതികളെ സഹായിചിട്ടില്ല


സോളാര്‍ കേസിലെ പ്രതികളെ സഹായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതി മണിലാലിന്റെ സഹോദരന്‍ വിളിച്ചപ്പോള്‍ എം.എല്‍.എയെ വിളിക്കാന്‍ താന്‍ പറഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സോളാർ തട്ടിപ്പ് കമ്പിനി ഉടമകൾ സരിത - ബിജു രാധാകൃഷ്ണൻ മാരുടെ സഹായിയും വിശ്വസ്തനുമായിരുന്നു മണിലാൽ. വ്യാജ ഡ്രൈവിംഗ് ലൈസൻസും രേഖകളും തയ്യാറാക്കി കൊടുത്തത് മണിലാലാണ് എന്നാണ് ഇയാളുടെ പേരിലുള്ള കേസ്. ആ വ്യാജ രേഖാ കേസിലാണ് മണിലാൽ ജയിലിലായത്. ഈ വിരുതന്റെ സഹോദരനാണ് രണ്ടു കാലിനും സ്വാധീനമില്ലാത്ത റജീഷ്. ഇയാളാണ് മുഖ്യമന്ത്രിയുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്തതും മീഡിയ വണ്‍ ടി വി വസ്തുത നോക്കാതെ അതൊരു മഹാ സംഭവമായി സംപ്രേക്ഷണം ചെയ്തതും.

എൻറെ മകൻ ജയിലിലാണെന്നും ഞങ്ങളുടെ കുടുംബം പട്ടിണിയിലാണെന്നും പറഞ്ഞു ഒരു വൃദ്ധ മുഖ്യമന്ത്രിയുടെ അടുത്ത് വന്നു കരയാൻ തുടങ്ങി. യു ഡി എഫ് സമ്മേളനം നടക്കുന്നതിനിടെ സ്റ്റേജിനരികെയാണ് സംഭവം. കൂടെ മണലൂർ യൂത്ത് കോണ്‍ഗ്രെസ് ഭാരവാഹിയെന്ന് പരിചയപ്പെടുത്തിയ വികലാംഗനായ റെജീഷും ഉണ്ട്. കാര്യമറിയാതെ ഉമ്മൻചാണ്ടി അവിടെയുണ്ടായിരുന്ന മണലൂർ എം എൽ എ, പി എ മാധവനെ വിളിച്ച് ഇവരുടെ കാര്യം നോക്കാൻ ഏൽപിച്ചു. മണ്ഡലത്തിലെ വികലാംഗനായ ഒരു പാവം യുവാവും അവരുടെ അമ്മയും വരും, അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് കൊടുക്കൂ എന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. മാധവൻ എം എൽ എ തന്നെ പിന്നീട് വന്നു കാണാൻ പറഞ്ഞു കൊണ്ട് അവരെ പറഞ്ഞു വിട്ടു.

പിന്നീട് വന്നു കണ്ടപ്പോഴാണ്, വിഷയം സോളാർ കേസുമായി ബന്ധപെട്ടതാണെന്നും ജയിലിൽ കഴിയുന്ന സഹോദരൻ വ്യാജ രേഖാ ഉണ്ടാക്കിക്കൊടുത്ത മണിലാൽ ആണെന്നെതും പി എ മാധവൻ അറിയുന്നത്. സഹായിക്കാൻ കഴിയില്ല എന്ന് പറഞ്ഞു അവരെ ഉടനെ തിരിച്ചയച്ചു. ഇതിന് ശേഷമാണ് റെജീഷ് മുഖ്യമന്ത്രിക്കും മാധവൻ എം എൽ എ ക്കും ഇടയ്ക്കിടെ ഫോണ്‍ ചെയ്ത് റെക്കോർഡ് ചെയ്യാൻ തുടങ്ങിയത്. മുഖ്യമന്ത്രിയെ വിളിച്ച് ഞാൻ മണലൂരിലെ അന്ന് വന്നു കണ്ട റെജീഷ് ആണെന്ന് പറയുമ്പോൾ എല്ലാം മാധവനോട്‌ പറയൂ എന്ന് പറയും. മാധവൻ എം എൽ എ ആകട്ടെ ഈ ശല്യക്കാരൻ വിളിക്കുമ്പോൾ ഫോണെടുക്കില്ല. റെക്കോർഡ് ചെയ്യുന്ന ഫോണിൽ അതിനനുസരിച്ചാണ് റെജീഷ് സംസാരിക്കുന്നത്. സോളാർ ജുഡീഷ്യൽ കമ്മീഷൻ ഞങ്ങളോട് ഹാരജാകാൻ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ എന്താണ് പറയേണ്ടത് എന്ന് മുഖ്യമന്ത്രിയോട് ചോദിക്കുന്നത് അതുകൊണ്ടാണ്. നിങ്ങൾക്ക് പറയാനുള്ളത് എന്താണോ, അതെല്ലാം പറഞ്ഞേക്കൂ എന്ന് ഉമ്മൻചാണ്ടി മറുപടി പറയുന്നതും കേൾക്കാം.
ഫോണിൽ കിട്ടാത്ത എം എൽ എ യെ കുടുക്കാൻ രഹസ്യ കേമറയുമായി റജീഷ്, മാധവൻ എം എൽ യുടെ വീട്ടിലെത്തുന്നു. സംസാരിക്കാൻ താൽപര്യമില്ലെന്നും ഇറങ്ങി പോവാനും എം എൽ എ പറഞ്ഞിട്ടും അയാൾ അവിടെ തന്നെ നിൽക്കുന്നു. അപ്പോഴാണ്‌ എം എൽ എ ചെരുപ്പ് ഊരി എൻറെ വീട്ടിൽ നിന്ന് ഇറങ്ങി പോടാ എന്ന് ഒളി കാമറയുമായി വന്ന ഈ തട്ടിപ്പ് കാരനോട് പറഞ്ഞത്. ഈ ടേപ്പ് റജീഷ് കൈരളി ടി വി ക്ക് കൊടുക്കുകയും അവർ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

ഈ ടേപ്പ്കളാണ് മീഡിയവണ്‍ കീഴ്മേൽ നോക്കാതെ അങ്ങ് കൊടുത്തത്. സോളാർ പ്രതി മണിലാലിനെ സഹായിക്കാൻ മുഖ്യമത്രി ഇടപെട്ടു എന്നാണ് വാർത്ത. കൂടെ, കൊഴുപ്പിക്കാൻ മാധവൻ എം എൽ എ തനിക്ക് അൻപതിനായിരം രൂപ തന്നു എന്ന റജീഷിന്റെ വെളിപ്പെടുത്തലും.

അവസാനം മുഖ്യമന്ത്രി അന്നത്തെ സംഭവങ്ങൾ പറയുകയും മണലൂർ എം എൽ എ കാര്യങ്ങൾ ചാന്നലിൽ വന്ന് വെളിപ്പെടുത്തുകയും ചെയ്തപ്പോൾ വിഷയം ബൂമറാങ്ങായി മാറി.

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

മതേതരത്വത്തിന് പോറലേല്പിക്കുന്നവരെ പരാജയപ്പെടുത്തണം



 മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും പോറലേല്പിക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. രജതജൂബിലി ഗ്രാന്റ് ഫിനാലെ സമാപന സമ്മേളനത്തില്‍ 25,000 സന്നദ്ധസേവകരെ നാടിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിഭാഗീയത വളര്‍ത്തി മുതലെടുക്കുന്നവരെ തിരിച്ചറിയണം. സമൂഹത്തിന്റെ വികാരം ഒപ്പിയെടുക്കാനും മറ്റുള്ളവര്‍ക്കുവേണ്ടി നന്മ, സ്‌നേഹം, കരുതല്‍ എന്നിവ ചെയ്യാനും വിഖായ വളണ്ടിയര്‍മാര്‍ക്ക് (സന്നദ്ധസേവകര്‍ക്ക്) കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

പുഴയ്ക്കല്‍പ്പാടത്ത് തയ്യാറാക്കിയ 'സമര്‍ഖന്ദ്' വേദിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

സ്‌പെഷല്‍സ്‌കൂളുകള്‍ക്കെല്ലാം എയ്ഡഡ് പദവി നല്‍കുക ലക്ഷ്യം




ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള മുഴുവന്‍ സ്‌പെഷല്‍ സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.ജി.സര്‍വകലാശാലാഎന്‍.എസ്.എസ്സുമായി സഹകരിച്ച് സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് കേരള സംഘടിപ്പിക്കുന്ന യൂണിഫൈഡ് സ്‌പോര്‍ട്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിയുള്ളവര്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതിലൂടെ അനീതി അവസാനിപ്പിക്കുകയായിരുന്നു. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടുവരെ നാട്ടില്‍ സൗജന്യ വിദ്യാഭ്യാസമാണ്. എന്നാല്‍, ഏറെ ശ്രദ്ധവേണ്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ മറ്റുള്ളവരുടെ സഹായത്താലോ ഫീസ് നല്‍കിയോ പഠിക്കേണ്ട സ്ഥിതിയിലായിരുന്നു.

അന്ധ-ബധിര- മൂകവിദ്യാലയങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ചുവേണം ബുദ്ധിമാന്ദ്യം സംഭവിച്ചകുട്ടികളുള്ള വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നിശ്ചയിക്കാന്‍. ഇപ്പോള്‍ നൂറ് വിദ്യാര്‍ഥികള്‍ എന്നത് എണ്ണംകുറച്ച് അടുത്തവര്‍ഷം എയ്ഡഡ് പദവി നല്‍കും- മുഖ്യമന്ത്രി പറഞ്ഞു.


ഭിന്നശേഷിയുള്ള വ്യക്തികളുടെ സാമൂഹികവത്കരണവും അവകാശസംരക്ഷണവും ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര സ്‌പെഷല്‍ ഒളിമ്പിക്‌സ് ആരംഭിച്ചതാണ് യൂണിഫൈഡ് സ്‌പോര്‍ട്‌സ്. 

ഭിന്നശേഷിയുള്ള വ്യക്തികളെയും സാധാരണസ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളാണ് യൂണിഫൈഡ് സ്‌പോര്‍ട്‌സില്‍ നടക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ക്ക് സാധാരണ വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിക്കാനും സമൂഹവുമായി ഇടപഴകാനും അവസരം കിട്ടുന്നുവെന്നതാണ് ഇതിന്റെ നേട്ടം. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാനതലത്തില്‍ ഇങ്ങനെ മത്സരം നടത്തുന്നത്. 

സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് ചെയര്‍മാനായി നിയമിതനായശേഷം ആദ്യമായി കേരളത്തിലെത്തുന്ന മലയാളിയായ ഡോ.സതീഷ് പിള്ളെയയും എസ്.ഒ.ബിയുടെ ദേശീയ ഡൊറേസ്യോ അവാര്‍ഡ് ജേതാവ് ഫാ.തോമസ് ഫെലിക്‌സിനെയും മുഖ്യമന്ത്രി ആദരിച്ചു. 

 സ്‌പെഷല്‍സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചെണ്ട മേളത്തോടെയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. വിശിഷ്ടാതിഥികളെ പൂച്ചെണ്ടുനല്‍കി സ്വീകരിച്ചതും ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളായിരുന്നു. 

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ഐടി പഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്കും


പുതുതലമുറയ്ക്ക് ഐടി വിദ്യാഭ്യാസം ഏറ്റവും സുഗമമായ രീതിയിലും കൈയ്യിലൊതുങ്ങുന്ന വിധത്തിലും നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ലേണ്‍ ടു കോഡ് പദ്ധതി ഐടി വിദ്യാഭ്യാസരംഗത്തെ മികച്ച മുന്നേറ്റമാണ്. പദ്ധതിയുടെ ഭാഗമായി റാസ്‌ബെറി പൈ കംപ്യൂട്ടറുകളുടെ സംസ്ഥാനതല വിതരണം പറവൂര്‍ വ്യപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. 

ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ നല്‍കുന്ന പദ്ധതി വളരെയേറെ പ്രതീക്ഷ നല്‍കുന്നു. ആഗോള ഐടി കയറ്റുമതിയില്‍ 54, 000 കോടിയാണ് ഇന്ത്യയുടെ സംഭാവന. ഇതില്‍ പത്ത് ശതമാനമാണ് കേരളത്തിന്റെ സംഭാവന. 

ഐടി രംഗത്ത് കേരളത്തിലെ വിദ്യാര്‍ഥികളുടെ സംഭാവനയില്‍ അഭിമാനമുണ്ട്. ഐടി കയറ്റുമതിയില്‍ കര്‍ണ്ണാടകയ്ക്കാണ് ഒന്നാം സ്ഥാനമെങ്കിലും വിദ്യാഭ്യാസ നിലവാരമനുസരിച്ച് കേരളത്തിന് ഒന്നാം സ്ഥാനത്തിന് അര്‍ഹതയുണ്ട്. സാക്ഷരതയില്‍ ഒന്നാമതെത്തിയ കേരളം ഐടി വിദ്യാഭ്യാസ രംഗത്തും ഒന്നാമതെത്തണം. അതിനായി പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തിലെ ഐടി സംരംഭക മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രിസ് ഗോപാലകൃഷ്ണനേപ്പോലുള്ള വ്യക്തികള്‍ കൂടുതലായി മുന്നോട്ടു വരണം. ഐടി പഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്‍കി മുഴുവന്‍ വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

സംസ്ഥാനത്ത് നിയമന നിരോധമില്ല



സംസ്ഥാനത്ത് നിയമന നിരോധമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജി.എസ്.ടി.യു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഒരു തസ്തികപോലും ഒഴിഞ്ഞുകിടക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. കാലാവധി കഴിയുന്ന പി.എസ്.സി. ലിസ്റ്റിനു പകരും ലിസ്റ്റില്ലെങ്കില്‍ ലിസ്റ്റിനു കാലാവധി നീട്ടികൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാര്‍ നാലു കൊല്ലം തികയ്ക്കുന്ന വേളയില്‍ 121000 ജീവനക്കാരെയും അധ്യാപകരെയും പി.എസ്.സി. വഴി നിയമിച്ചിട്ടുണ്ടെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളെക്കാള്‍ 21,000 അധികമാണിത്. ജീവനക്കാരുടെ ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എല്‍ഡിഎഫ് ഉന്നയിക്കുന്ന നിയമന നിരോധനം പൊള്ളയായ രാഷ്ട്രീയ മുദ്രവാക്യം മാത്രമാണ്. 

റിസോഴ്‌സ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥ: അപാകം പരിഹരിക്കും


 റിസോഴ്‌സ് അധ്യാപകരുടെ സേവനം എല്ലാ സ്‌കൂളുകളിലേക്കുമെത്തിക്കുന്നതിനും അവരുടെ സേവന വേതന വ്യവസ്ഥകളിലെ അപാകങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.എസ്.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ട്രേഡ് യൂണിയന്‍ സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാര്‍ നടപ്പാക്കിയ അധ്യാപക പാക്കേജില്‍ അപാകമുണ്ടെങ്കില്‍ അത് പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതികളുള്ള ചിലര്‍ കോടതിയില്‍ പോവുകയായിരുന്നു. ഇവരുമായി തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അധ്യാപക പാക്കേജിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സാമുദായിക സന്തുലനം സര്‍ക്കാര്‍ ലക്ഷ്യം



 പിന്നാക്കസമുദായങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടുള്ള സാമൂഹിക സന്തുലനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വണികവൈശ്യസംഘത്തിന് സര്‍ക്കാരിന്റെ ഔദാര്യമല്ല വേണ്ടതെന്നും ലഭിക്കേണ്ട അവകാശങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരള വണികവൈശ്യസംഘം 72-ാം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗത്തിന്റെയും ആവശ്യങ്ങള്‍ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പത്തുശതമാനം വര്‍ധിപ്പിക്കും


പാലക്കാട്: അടുത്ത സാമ്പത്തികവര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പത്തുശതമാനം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനകാര്യകമ്മീഷന്‍ രണ്ടുശതമാനം വര്‍ധനയ്ക്കാണ് ശുപാര്‍ശചെയ്തിരുന്നത്. നാമമാത്രമായ വര്‍ധന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണെന്ന അഭിപ്രായം ശക്തമായ സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ധാരാളം സാമൂഹികസേവന പദ്ധതികളുണ്ട്. പലര്‍ക്കും ഇക്കാര്യം അറിയില്ല. അവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം െമച്ചപ്പെടുത്താന്‍ പഞ്ചായത്തുകളില്‍ 864 അസിസ്റ്റന്റ് സെക്രട്ടറിമാരുടെയും 990 ക്ലര്‍ക്കുമാരുടെയുമടക്കം 1,800 അധികതസ്തികകള്‍ അനുവദിച്ചു. ഗ്രാമസഭകള്‍കൂടി വേണ്ടത്ര സജീവമായാലേ പഞ്ചായത്തീരാജ് നിയമംകൊണ്ട് ലക്ഷ്യമിട്ട കാര്യങ്ങള്‍ കൈവരിക്കാനാവൂ. മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷനായി. ചലനശേഷി കുറവായവര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. എം.എല്‍.എ. ഫണ്ടുകള്‍കൂടി ഇതിന് വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

'ജനശ്രീ'യുടെ സ്ത്രീശാക്തികരണത്തിന് സര്‍ക്കാര്‍സഹായം ഉറപ്പാക്കും


കണ്ണൂര്‍: സ്വയംതൊഴിലവസരമുണ്ടാക്കിയും സമൂഹികമാറ്റത്തിനുള്ള സഹായങ്ങള്‍ കൂട്ടായി ഏറ്റെടുത്തും 'ജനശ്രീ' നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനശ്രീയുടെ ഒമ്പതാം വാര്‍ഷികാഷോഘം കണ്ണൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുടുംബശ്രീയിലൂടെ സ്ത്രീശാക്തീകരണത്തിന് ലോകത്തില്‍ത്തന്നെ കേരളം പേരെടുത്തതാണ്. കുടുംബശ്രീ ഒരു സര്‍ക്കാര്‍ സംവിധാനമാണ്. അതിനുപിന്നാലെ 'ജനശ്രീ'യുണ്ടാക്കിയ മാതൃകാപരമായ മുന്നേറ്റം അഭിനന്ദനാര്‍ഹമാണ്. സേവന-വികസന രംഗത്ത് കുടുംബ കൂട്ടായ്മയ്ക്ക് ഇടപെടാനാകുമെന്ന് 'ജനശ്രീ' തെളിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാല് പ്രതിഭകളെ ചടങ്ങിൽ  ആദരിച്ചു. കഥാകൃത്ത് ടി.പത്മനാഭന്‍, വ്യവസായി സി.കെ. മേനോന്‍, ചലച്ചിത്ര പിന്നണിഗായിക സയനോര ഫിലിപ്പ്, കാര്‍ഷിക മേഖലയ്ക്ക് പുതിയ ജൈവവളം നല്കിയ പി.അബ്ദുള്‍കരീം, ഹെഡ്ജി ഇക്യുറ്റി സി.ഇ.ഒ. എന്‍.ഭുവനചന്ദ്രന്‍ എന്നിവരെയാണ് ആദരിച്ചത്. ഇവര്‍ക്കുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. 

2015, ഫെബ്രുവരി 14, ശനിയാഴ്‌ച

ഹൊസൂര്‍ തീവണ്ടി അപകടം: നടപടികള്‍ ഏകോപിപ്പിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: െബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞയുടന്‍ ദുരന്തത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കി.

തലസ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ചു. റെയില്‍വേ ഡിവിഷണല്‍ മേധാവി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടു. അപകടസ്ഥലത്തെത്തിയ കര്‍ണാടക അധികൃതരുമായും അദ്ദേഹം ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചു.

അപകടത്തില്‍പ്പെട്ട മലയാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനും സ്ഥലത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുമായിരുന്നു ശ്രമം. ഇതിനായി റവന്യൂ- പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഹൊസൂരില്‍ എത്തുന്നതിനാവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. 

മലപ്പുറം ജില്ലാ കലക്ടറോടും എറണാകുളം റേഞ്ച് ഐ.ജി.യോടും സംഭവ സ്ഥലത്ത് നേരിട്ടു പോയി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കര്‍ണാടക ആഭ്യന്തരമന്ത്രിയുമായി പല തവണ ഫോണില്‍ സംസാരിച്ചു. ഇതിനിടയില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

കൂടുതല്‍ മലയാളികള്‍ അപകടത്തില്‍പ്പെട്ടതായി വിവരം ലഭിച്ച ഉടനെയാണ് അപകടം നടന്ന സ്ഥലത്തുപോയി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ചുമതലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രികളും സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കി. 

അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ കണ്‍ട്രോള്‍ റൂം അടിയന്തരമായി തുറന്നു. നോര്‍ക്കയും കണ്‍ട്രോള്‍ റൂം തുറന്നു. നോര്‍ക്കയുടെ െബംഗളൂരുവിലെ ഓഫീസര്‍ ട്രീസ തോമസിനോട് അപകട സ്ഥലത്ത് എത്തി പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചു. 

പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹൊസൂരിലേക്ക് അയ്ക്കാനും ഇതിനിടെ തീരുമാനിച്ചു. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഹൊസൂരിലെ ആശുപത്രികളില്‍ എത്തുന്നതിന് ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തി. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 

ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി



 ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരള കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് അധിക ഇന്‍ക്രിമെന്റ് നല്‍കും. 250 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും. ദേശീയ ഗെയിംസിന്റെ വിജയം കായിക മന്ത്രി മുതല്‍ വോളന്റിയര്‍മാര്‍ക്കുവരെ അവകാശപ്പെട്ടതാണ്. ഇവരെ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നു. റണ്‍ കരള റണ്‍ ദേശീയ ഗെയിംസിന് നല്‍കിയത് വന്‍ ആവേശമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഒളിംപിക് യോഗ്യത നേടിയ നാലു താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കും. സജന്‍ പ്രകാശ്, എലിസബത്ത് ആന്റണി, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവര്‍ക്കാണ് ജോലി ലഭിക്കുക. ഒളിംപിക്‌സ് മെഡല്‍ നേടുന്നവര്‍ക്ക് ഒരുകോടി രൂപ സമ്മാനമായി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ മെഡല്‍ നേടിയവര്‍ക്ക് 5, 3, 2 ലക്ഷം രൂപ വീതം നല്‍കും. കോട്ടയം ചിങ്ങവനത്ത് സ്‌പോര്‍ട്‌സ് കോളജും കോഴിക്കോട് സ്‌പോര്‍ട്‌സ് സ്‌കൂളും തുടങ്ങും. ദേശീയ ഗെയിംസ് സ്‌റ്റേഡിയങ്ങളുടെ പരിപാലനച്ചുമതല വിവിധ വകുപ്പുകളെ ഏല്‍പ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഗെയിംസ് വില്ലേജില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015, ഫെബ്രുവരി 11, ബുധനാഴ്‌ച

അതിവേഗം, ബഹുദൂരം: വിശ്രമരഹിതയാത്രയുമായി മുഖ്യമന്ത്രി


വടകര: സര്‍വകക്ഷിയോഗം കഴിഞ്ഞ് ശനിയാഴ്ച ഉച്ചയോടെ വടകരയില്‍നിന്ന് മടങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച കാലത്ത് ഏഴരയ്ക്ക് വീണ്ടും നാദാപുരം തൂണേരിയിലെത്തിയപ്പോള്‍ പോലീസുദ്യോഗസ്ഥരുള്‍പ്പെടെ എല്ലാവരും അമ്പരന്നു, 'എന്തൊരു സ്പീഡ്...!'

വടകരയില്‍ സമാധാനയോഗത്തില്‍ പങ്കെടുക്കുക എന്ന മുഖ്യലക്ഷ്യത്തോടെ മുഖ്യമന്ത്രി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തലസ്ഥാനത്തുനിന്ന് പുറപ്പെട്ടത്. വഴിമധ്യേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ ഒരു ശവമടക്കം, ഏതാനും പൊതുപരിപാടികള്‍. അതുകഴിഞ്ഞ് വൈകീട്ട് ഏഴോടെ കോട്ടയം പഴയ സെമിനാരിയില്‍ ഒരു ചടങ്ങ്. എല്ലാം കഴിഞ്ഞ് വിശ്രമത്തിനായി എറണാകുളം ഗസ്റ്റ്ഹൗസിലെത്തിയപ്പോള്‍ രാത്രി പത്തര. 

ശനിയാഴ്ച കാലത്ത് ആറരയോടെ മന്ത്രി തിരുവഞ്ചൂരിനൊപ്പം മോഹന്‍ലാലിന്റെ വീട്ടിലെത്തി. 'ലാലിസം' വിവാദങ്ങളുമായി ബന്ധപ്പെട്ട് അല്പനേരം ചര്‍ച്ച. എട്ടോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിച്ചു. ഒമ്പതിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി കോഴിക്കോട് നഗരത്തില്‍ ആസ്പത്രിയില്‍ കഴിയുകയായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ അമ്മയുടെ നില ഗുരുതരമാണെന്നറിഞ്ഞ് അങ്ങോട്ടേക്ക്. അതുകഴിഞ്ഞ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫിന്റെ അനൗദ്യോഗിക നേതൃയോഗം. നാദാപുരം സംഭവങ്ങള്‍ സംബന്ധിച്ച ആശയവിനിമയം. 

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്‍ വടകരയിലേക്കു പറപറന്നു. കൃത്യം പതിനൊന്നിനുതന്നെ സമാധാനയോഗത്തില്‍ പങ്കെടുക്കാനായി അദ്ദേഹം വടകര താലൂക്കോഫീസിലെത്തി. രണ്ടോടെ കരിപ്പൂരിലെത്തേണ്ടതിനാല്‍ യോഗം വേഗം തീര്‍ക്കണമെന്ന് അദ്ദേഹം നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, യോഗത്തിലെ ചര്‍ച്ചയുടെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി സമയനിബന്ധന മറന്നു. മുഴുവന്‍സമയവും യോഗത്തിലിരുന്ന് പത്രസമ്മേളനവും നടത്തിയാണ് തിരികെപ്പോയത്. ബി.ജെ.പി. ഹര്‍ത്താല്‍ കാരണം അന്നുപേക്ഷിച്ച നാദാപുരം യാത്ര വൈകാതെ നടത്താമെന്ന ഉറപ്പുനല്‍കിയശേഷമായിരുന്നു മടക്കം. രണ്ടാം ദിവസം പുലരുമ്പോഴേക്കും അദ്ദേഹം വീണ്ടും തൂണേരിയില്‍ ഹാജരായപ്പോള്‍ അദ്ഭുതം സ്വാഭാവികം.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് വടകരയില്‍നിന്ന് പോയ മുഖ്യമന്ത്രി കരിപ്പൂരില്‍നിന്നു വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി അവിടെനിന്ന് നേരേ ഡല്‍ഹിയിലേക്ക്. രാത്രി ഒമ്പതോടെ തലസ്ഥാനനഗരത്തിലെത്തി. 'നീതി ആയോഗ്' യോഗത്തില്‍ കേരളത്തിനുവേണ്ടി അവതരിപ്പിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ദീര്‍ഘനേരം ചര്‍ച്ച. ഞായറാഴ്ച കാലത്ത് നീതി ആയോഗ് യോഗത്തില്‍ പ്രസംഗിച്ച് ഉച്ചയ്ക്കുതന്നെ മടക്കം. വൈകീട്ട് നാലേകാലോടെ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. അവിടെനിന്ന് ഹെലികോപ്റ്ററില്‍ കോട്ടയം പരേഡ് ഗ്രൗണ്ട്. നെഹ്രു സ്റ്റേഡിയത്തില്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഒരുക്കിയ സ്വീകരണത്തിലും രാത്രി സംസ്ഥാനസര്‍ക്കാര്‍ ബാവയ്ക്കു നല്‍കിയ അത്താഴവിരുന്നിലും പങ്കെടുത്തു. പിന്നാലെ മലബാര്‍ എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്കു തിരിക്കാനുള്ള പരിപാടി പൊളിഞ്ഞു. അത്താഴവിരുന്നുകഴിഞ്ഞ് എത്തുമ്പോഴേക്കും വണ്ടി പോയിരുന്നു. തുടര്‍ന്ന് 12 മണിക്കുള്ള മംഗലാപുരം എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക്. 

തിങ്കളാഴ്ച രാവിലെ 6.05-ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ മുഖ്യമന്ത്രി ഗസ്റ്റ്ഹൗസിലെത്തുമ്പോള്‍ 6.22. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ സമയം 6.50. കൊലപാതകവും മറ്റ് അതിക്രമങ്ങളും നടന്ന തൂണേരിയില്‍ മുഖ്യമന്ത്രി 7.40 കഴിയുമ്പോഴേക്കുമെത്തി. കൊല്ലപ്പെട്ട ഷിബിന്റെ വീടും തകര്‍ക്കപ്പെട്ട വീടുകളും കണ്ടശേഷം അവലോകനയോഗവും നടത്തി മുഖ്യമന്ത്രി വയനാട്ടിലേക്കുതിരിക്കുമ്പോള്‍ പത്തര. 

വയനാട്ടില്‍ ആറു പരിപാടികള്‍ കഴിഞ്ഞ് പൂക്കോട്ടുനിന്ന് എടപ്പാളിലേക്ക് തിരിക്കുമ്പോള്‍ അഞ്ചരകഴിഞ്ഞു. എടപ്പാളില്‍ പൊതുപരിപാടിയും കഴിഞ്ഞ് നെടുമ്പാശ്ശേരിയിലേക്ക്, അവിടെനിന്ന് തലസ്ഥാനത്തേക്കും... 

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

നാദാപുരം: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും


തൂണേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി എം കെ മുനീര്‍ ചെയര്‍മാനായും കലക്ടര്‍ കണ്‍വീനറായും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും രണ്ട് ആഴ്ചക്കുളളില്‍ നാശനഷ്ടങ്ങളുടെയും പരുക്ക് പറ്റിയവരുടെയും കണക്കുകള്‍ തയ്യാറാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി മുനീറിന്റെ നേതൃത്വത്തില്‍ രുപവത്കരിച്ച കര്‍മ സമിതിയോഗം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് കലക്ടറേറ്റില്‍ ചേരും. വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍, നാദാപുരം എം എല്‍ എ ഇ കെ വിജയന്‍, കുറ്റിയാടി എം എല്‍ എ കെ കെ ലതിക, റൂറല്‍ എസ് പി, എ ഡി എം, സബ് കലക്ടര്‍ എന്നിവരും കര്‍മ സമിതിയില്‍ അംഗങ്ങളായിരിക്കും. അക്രമത്തിനിടയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഈ മാസം പതിനഞ്ചിന് താലൂക്ക് ഓഫീസില്‍ നടത്തുന്ന അദാലത്തില്‍ വെച്ച് ഇവ വിതരണം ചെയ്യും. ഇതിനുള്ള അപേക്ഷാ ഫീസ് സര്‍ക്കാര്‍ വഹിക്കും.

അക്രമത്തില്‍ കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ചടയന്‍കണ്ടി ഷിബിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇരുപത്തഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വീട്ടിലെത്തി അച്ഛന്‍ ഭാസ്‌കരന് കൈമാറി. യുവാവിന്റെ കൊലപാതകം അത്യന്തം പൈശാചികമാണെന്നും ഷിബിന്റെ കുടുംബത്തിന്റെ ദു:ഖം നികത്താനാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റിലായ കൊലയാളികള്‍ നിയമത്തിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ട് പോകാതിരിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും. നാടിനെ വേദനിപ്പിച്ചതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ് സംഭവിച്ചത്. ഏറ്റവും വേഗം ആ മുറിവ് ഉണക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പോലീസിന് വീഴ്ച ഉണ്ടായോ, എന്ന ചോദ്യത്തിന് അക്രമങ്ങള്‍ നടക്കുമ്പോഴുള്ള പ്രത്യേക സാഹചര്യം കൂടി വിലയിരുത്തണം. സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് മേഖലയില്‍ ആശ്വാസവും സഹായവും എത്തിക്കുന്നതിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലികുട്ടി, എം കെ മുനീര്‍, കെ പി മോഹനന്‍, ജില്ലാ കലക്ടര്‍ സി എ ലത, മുല്ലപ്പളളി രാമചന്ദ്രന്‍ എം പി, എം എല്‍ എമരായ ഇ കെ വിജയന്‍, കെ കെ ലതിക സന്നിഹിതരായിരുന്നു.

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

പെട്രോളിന് 30 രൂപയും ഡീസലിന് 22 രൂപയും കുറയ്ക്കാവുന്ന സാഹചര്യം


വാളാട്(വയനാട്): യു.പി.എ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തെ അപേക്ഷിച്ച് അസംസ്‌കൃത എണ്ണയുടെ വില മൂന്നില്‍ ഒന്നായി കുറഞ്ഞ സാഹചര്യത്തില്‍ പെട്രോളിന് നിലവിലുള്ള വിലയില്‍ നിന്ന് 30 രൂപയും ഡീസലിന് 22 രൂപയും കുറയ്ക്കാന്‍ സാധിക്കുമന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം പി.കെ. ഷൈബിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ കണ്ണില്‍ യു.പി.എ സര്‍ക്കാര്‍ എണ്ണ വില വര്‍ധിപ്പിച്ചവരും മോദി സര്‍ക്കാര്‍ എണ്ണ വില കുറച്ചവരുമാണ്. അസംസ്‌കൃത എണ്ണയുടെ വില വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ മറ്റ് വഴികളൊന്നും ഇല്ലാതായപ്പോഴാണ് യു.പി.എ സര്‍ക്കാര്‍ എണ്ണ വില കൂട്ടാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് എം.പി മാരുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മോദി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്ന് തവണ കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടി താഴെയങ്ങാടിയില്‍ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് നിര്‍മ്മിച്ച കെ.എസ്.ആര്‍.ടി.സി ബസ്സ്‌റ്റേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. സാധാരണക്കാരായ ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

2015, ഫെബ്രുവരി 8, ഞായറാഴ്‌ച

നീതി ആയോഗ്: സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നു



നീതി ആയോഗ് യോഗത്തില്‍ കേന്ദ്രത്തിനെതിരെ ഉമ്മന്‍ചാണ്ടിയുടെ രൂക്ഷ വിമര്‍ശം

സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രൂക്ഷ വിമര്‍ശനമുയര്‍ത്തി. 14ാം ധനകമ്മീഷന്‍ ശുപാര്‍ശകള്‍ ലഭിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ബജറ്റ് തയ്യാറാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും അദ്ദേഹം ആരോപിച്ചു. 

നീതി ആയോഗിന്റെ ആദ്യയോഗത്തില്‍ എഴുതി തയ്യാറാക്കിയ ഏഴുപേജുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ആരോപിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടിന് നടക്കുന്ന യോഗത്തെക്കുറിച്ച് ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാനത്തെ അറിയിച്ചത്. ഇതുകൊണ്ട് തന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ സമയം ലഭിച്ചില്ലെന്നും പ്രസംഗത്തിന്റെ ആമുഖത്തില്‍ തന്നെ മുഖ്യമന്ത്രി ആരോപിച്ചു. 

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജനധന്‍ യോജന, ബേഠി ബചാവോ എന്നിവ സംസ്ഥാനത്തിന് ആവശ്യമില്ലാത്തവയാണ്. 

സ്മാര്‍ട് സിറ്റി, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളെക്കുറിച്ച് വ്യക്തതവരുത്തണം. ഇതിനെക്കുറിച്ച് കാബിനറ്റ് യോഗം ചേര്‍ന്ന് തീരുമാനമെടുത്തശേഷം അറിയിക്കും. നബാര്‍ഡ് ലോണ്‍ ക്ഷീര, മത്സ്യകര്‍ഷകര്‍ക്കകൂടി ലഭ്യമാക്കണം. കബോട്ടാഷ് നിയമത്തില്‍ പത്ത് വര്‍ഷത്തേക്ക് റദ്ദാക്കണമെന്നും അ്‌ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളായ കുടുംബശ്രീ, ആശ്രയ പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കണമെന്ന ശുപാര്‍ശയും മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ട് വെച്ചു. 

2015, ഫെബ്രുവരി 7, ശനിയാഴ്‌ച

നിറവ്‌ പദ്ധതി പുതുപ്പള്ളിയിലും



മണ്ണ്‌ പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനവും പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ നിറവ്‌ പദ്ധതിയുടെ ഉദ്‌ഘാടനം വാകത്താനത്ത്‌ നിര്‍വ്വഹിച്ചു. 

കൃഷിയിലൂടെ ഗുണകരമായ ജീവിതം നയിക്കുന്നതിന്‌ പുതിയ തലമുറയെ പ്രാപ്‌തമാക്കുകയാണ്‌ പദ്ധതിയുടെ ഉദ്ദേശം. നിറവ്‌ പദ്ധതി കോട്ടയം, പാലക്കാട്‌, തൃശൂര്‍ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട നിയോജകമണ്ഡലങ്ങളിലാണ്‌ നടപ്പാക്കുന്നത്‌. മണ്ണുപരിശോധനയെ അടിസ്ഥാനമാക്കിയുള്ള വളപ്രയോഗത്തിലൂടെ കിഴങ്ങ്‌ വിളകള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറി ഇനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയാണ്‌ എന്നിവയാണ്‌ പദ്ധതിയിലുള്ളത്‌. പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക്‌ സാമ്പത്തിക സഹായവും കിഴങ്ങ്‌ കൃഷി ചെയ്യുന്നവര്‍ക്ക്‌ നടീല്‍ വസ്‌തുക്കളും നല്‍കും. പദ്ധതിയിലെ കര്‍ഷകരുടെ കൃഷിഭൂമി പരിശോധിച്ച്‌ സൂക്ഷ്‌മ വളപ്രയോഗം നടത്തുന്നതിനുള്ള സഹായവും ലഭ്യമാക്കും.

2015, ഫെബ്രുവരി 4, ബുധനാഴ്‌ച

മോഹന്‍ലാല്‍ നിന്ന് പണം തിരിച്ചു വാങ്ങില്ല



തിരുവനന്തപുരം: 'ലാലിസം' എന്ന പരിപാടിക്കായി മോഹന്‍ലാല്‍ വാങ്ങിയ തുക അദ്ദേഹത്തില്‍ നിന്ന് തിരിച്ചുവാങ്ങേണ്ടതില്ലെന്ന് മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. മോഹന്‍ലാലിന് നല്‍കിയ പണം അദ്ദേഹത്തിന് മാത്രമായി നല്‍കിയതല്ലെന്നും അത് പരിപാടിയുടെ നടത്തിപ്പിനായി നല്‍കിയ തുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പരിപാടിക്ക് താനും നേരിട്ട കണ്ടാണ് മോഹന്‍ലാലുമായി കരാര്‍ ഉണ്ടാക്കിയത്. റിഹേഴ്‌സല്‍ നടത്താന്‍ ആവശ്യമായ സമയമില്ലെന്ന് ലാല്‍ അന്നേ പറഞ്ഞിരുന്നു. എങ്കിലും അദ്ദേഹം പരിപാടി അവതരിപ്പിച്ചു. എന്നിട്ടും പരിപാടി സംബന്ധിച്ച് മോഹന്‍ലാലിന് നേരിടേണ്ടി വന്ന ദുരവസ്ഥയില്‍ അതിയായ ഖേദമുണ്ട്. അദ്ദേഹത്തോട് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ പരിപാടിക്കായി മോഹന്‍ലാല്‍ വാങ്ങിയ തുക അദ്ദേഹം സ്പീഡ് പോസ്റ്റ് വഴി തരിച്ചയച്ചു.1.63 കോടി രൂപയുടെ ചെക്കാണ് ലാല്‍ തിരിച്ചയച്ചത്.

എന്നാല്‍, മോഹന്‍ലാലിന് നല്‍കിയ തുക തിരിച്ചുവാങ്ങുന്നത് മന്യതയല്ലെന്നാണ് മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. ഇക്കാര്യത്തില്‍ മോഹന്‍ലാലിന്റെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി പറഞ്ഞു.

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കും


ഇടുക്കിക്ക് ആവേശമായി പട്ടയവിതരണം
പട്ടയത്തിനുള്ള വരുമാനപരിധി ഉയര്‍ത്തും:
വിതരണംചെയ്തത് 2383 പട്ടയം;
പത്തുചെയിന്‍ മേഖലയിലുള്ളവര്‍ക്കും പട്ടയം നല്‍കും


രാജാക്കാട്: സാങ്കേതിക-നിയമക്കുരുക്കില്‍പ്പെട്ട് പതിറ്റാണ്ടുകളായി കിടക്കുന്ന പട്ടയവിതരണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജാക്കാട്ട് പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായുള്ള തടസ്സങ്ങള്‍ ഘട്ടങ്ങളായി പരിഹരിക്കും -മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, കാഞ്ചിയാര്‍ മേഖലകളിലെ പത്തുചെയിനില്‍ ഉള്‍പ്പെട്ടവര്‍ക്കും ഉടന്‍ പട്ടയം നല്‍കുന്നതിന് നടപടിയെടുക്കും-അദ്ദേഹം പറഞ്ഞു.

പട്ടയത്തിനുള്ള വരുമാനപരിധി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യുമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആദ്യം 30,000 രൂപ പരിധിയുണ്ടായിരുന്നത് ഒരു ലക്ഷമാക്കി. ഇത് വീണ്ടും ഉയര്‍ത്തിയാല്‍ മാത്രമേ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കാനാവൂ. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. കര്‍ഷകര്‍ക്ക് അവരുടെ കൈവശഭൂമിക്കെന്നപോലെ വ്യാപാരസ്ഥാപനങ്ങള്‍ക്കും പട്ടയം അനുവദിക്കുന്നതിന് നടപടിയെടുക്കും. അടത്തുതന്നെ മറ്റു പഞ്ചായത്തുകളിലും സര്‍വ്വേനടത്തി പട്ടയവിതരണം തുടര്‍പരിപാടിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജലവിഭവ മന്ത്രി പി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പെരിഞ്ചാംകുട്ടി ഉള്‍പ്പെടെ ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങളിലെ 2016 പേര്‍ക്കും മറ്റു വിഭാഗങ്ങളിലായി 367 പേര്‍ക്കുമാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. കഴിഞ്ഞവര്‍ഷം നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പ്രഖ്യാപിച്ച ചികിത്സാസഹായങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

2015, ഫെബ്രുവരി 1, ഞായറാഴ്‌ച

Jayanthi Natarajan was not accessible even to Congress MPs from Kerala

 


Kerala Chief Minister Oommen Chandy sought to puncture Jayanthi Natarajan’s allegations against Congress leadership, saying the then Environment Minister was “not reachable” even to party MPs.

Chandy said there were instances in which Congress MPs from Kerala had to seek the intervention of Sonia Gandhi and Rahul Gandhi to get access to Natarajan to discuss “buring issues” related to implementation of Kasturirangan and Madhav Gadgil reports on Western Ghats.

“Sometimes, she was not reachable even to party MPs from my state. Obviously, then they complained to the party leadership. They wanted to raise burning issues related to implementation of Kasturirangan and Madhav Gadgil committee reports on Western Ghats.

“My state was witnessing an unprecedented agitation at that point of time. We are grateful to Soniaji and Rahulji for their intervention to address the concerns of the people of my state. They were forced to intervene after our MPs complained that the Minister was not accessable to them,” Chandy told PTI here.

He also said Natarajan’s accusations against Rahul Gandhi were “unfair.” The Chief Minister was reacting after Natarajan accused Rahul of interference in working of the Environment Ministry during her stint.