UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ഏപ്രിൽ 29, ഞായറാഴ്‌ച

നര്‍മ്മത്തിലൂടെ മാര്‍ ക്രിസോസ്റ്റം സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു

നര്‍മ്മത്തിലൂടെ മാര്‍ ക്രിസോസ്റ്റം സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു
Image
തിരുവല്ല : സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സകലസമുദായങ്ങളുടെയും ആചാര്യനാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തിരുവല്ല പൗരാവലിയുടെ നേതൃത്വത്തില്‍ നടത്തിയ വലിയ മെത്രാപ്പോലീത്തായുടെ
തൊണ്ണൂറ്റിയഞ്ചാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുമേനിയ്ക്ക് അല്ലാതെ എല്ലാ സമുദായങ്ങളെയും ഒരുപോലെകൊണ്ടുവരുവാന്‍ ആര്‍ക്കും കഴിയില്ല. സ്വന്തം പ്രവൃത്തിയിലൂടെ തിരുമേനി നേടിയെടുത്ത ആദരം മറ്റാര്‍ക്കും നേടിയെടുക്കുവാന്‍ കഴിയില്ല. സമൂഹം അറിയേണ്ടകാര്യം നര്‍മ്മത്തിലൂടെ അവര്‍ക്ക് നല്‍കുകയാണ് തിരുമേനി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തടവുകാരുടെ പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തം

തടവുകാരുടെ പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തം
Image
തൊടുപുഴ : ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് തടവനുഭവിക്കുന്നവരെ തിരികെക്കൊണ്ടുവന്ന് സമൂഹത്തിന്റെ ഭാഗമാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അത്തരമൊരു സമീപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിവരികയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
തൊടുപുഴ മുട്ടത്ത് ഇടുക്കി ജില്ലാ ജയിലിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു പ്രതേ്യക സാഹചര്യത്തില്‍ കുറ്റം ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ എക്കാലത്തും കുറ്റവാളികളായി തുടരാന്‍ പാടില്ല. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍  അത്തരം തടവുകാര്‍ക്ക് സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയും. അതിനുളള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ജയിലുകളില്‍ നടന്നുവരികയാണ്.
 
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി ഇപ്പോള്‍ പ്രശസ്തമാണ്. അതുണ്ടാക്കുന്നതുവഴി ജയിലിലെ വരുമാനം വര്‍ധിച്ചിട്ടുണ്ട്. പക്ഷേ വരുമാനത്തിനപ്പുറം അതിനൊരു സാമൂഹിക വശം കൂടിയുണ്ട്. ജയിലില്‍ ഇത്തരം തൊഴിലിലേര്‍പ്പെടുന്നവര്‍ പുറത്തുവരുമ്പോള്‍ നല്ല ശമ്പളത്തില്‍ ഹോട്ടലുകാര്‍ അവരെ കൊണ്ടുപോവുകയാണ്. തടവുകാര്‍ക്ക് പുറത്തുവരുമ്പോള്‍ത്തന്നെ തൊഴിലുറപ്പാക്കുന്ന ഒരു പുനരധിവാസ പ്രവര്‍ത്തനമായി അതുമാറുന്നു. ചപ്പാത്തിക്കു പുറമേ ഇനി ഇഡ്ഡലിയും ഉണ്ടാക്കി വില്‍ക്കുവാന്‍ തുടങ്ങുകയാണ്. അതുപോലെ  സൗരോര്‍ജ്ജമുപയോഗിച്ച്  വൈദ്യൂതി, വേസ്റ്റ് മാനേജ്‌മെന്റ് സ്‌കീം എന്നിവയൊക്കെ ജയിലുകളില്‍ നടക്കുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളാണ്. ഇതിലെല്ലാം തടവുകാരെ പങ്കെടുപ്പിക്കുന്നതിലൂടെ അവരെ രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടവുകാലത്തുതന്നെ പങ്കെടുപ്പിക്കുവാന്‍ കഴിയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജയിലുകളില്‍ കൂടുതലായി ആവിഷ്‌കരിക്കും.
 
സംസ്ഥാനത്ത് മലപ്പുറത്തെ തവന്നൂരിലും ഇപ്പോള്‍ തൊടുപുഴയിലെ മുട്ടത്തുമായി ജില്ലാ ജയിലുകള്‍ തുടങ്ങുകയാണ്. കാസര്‍കോട്, വയനാട്, പത്തനംതിട്ട തുടങ്ങി ജില്ലാ ജയിലുകളില്ലാത്ത മൂന്നു ജില്ലകള്‍ കൂടിയുണ്ട്. അവിടങ്ങളില്‍ ഏറ്റവും സൗകര്യമുളള ഒരു ജയിലിനെ ജില്ലാ ജയിലാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിലീസ് കാലവധി പൂര്‍ത്തീകരിച്ചവരുടെ റിലീസ് വേഗത്തിലാക്കുന്നതിന് നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും 75 വയസ് പ്രായം കഴിഞ്ഞ തടവുകാരെയും രോഗത്തിനു അടിമകളായിട്ടുളളവരും പുറത്തേക്ക് വന്നാല്‍ ഒരുതരത്തിലും സമൂഹത്തിനു ദോഷകരമായി പ്രവര്‍ത്തനമുണ്ടാവില്ല എന്നുറപ്പുളളവരെയും റിലീസ് ചെയ്യുന്നതിന് ആലോചിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ആഭ്യന്തര കാര്‍ഷിക ഉത്പാദനത്തില്‍ സര്‍ക്കര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും

ആഭ്യന്തര കാര്‍ഷിക ഉത്പാദനത്തില്‍ സര്‍ക്കര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും: മുഖ്യമന്ത്രി
Imageതിരുവനന്തപുരം: ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷിക, വ്യാവസായിക മേഖലകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ആസൂത്രണബോര്‍ഡ് സംഘടിപ്പിച്ച
പ്രഭാഷണ പരമ്പര മസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിലവില്‍ ജി.എസ്.ഡി.പിയില്‍ സേവനമേഖല 69.7ശതമാനം നല്‍കുമ്പോള്‍ വ്യാവസായിക മേഖല 20.5 ശതമാനവും കാര്‍ഷിക മേഖല 9.8 ശതമാനവും സംഭാവനയാണ് നല്‍കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായേ തീരൂ. കാര്‍ഷിക രംഗത്ത് റബ്ബറുത്പാദനത്തില്‍ മാത്രമാണ് നമുക്ക് നേട്ടം കൈവരിക്കാനായത്. കേരളത്തിന്റെ സ്വന്തം ഉത്പന്നങ്ങളായ നെല്ലും നാളികേരവും നേട്ടങ്ങളുണ്ടാക്കിയില്ലെന്ന് മാത്രമല്ല പിന്നോട്ടടിക്കുകയും ചെയ്തു. മൂല്യവര്‍ധനവിലൂടെ നാളീകേരത്തിന് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനെക്കുറിച്ച് മന്ത്രിസഭ രണ്ടു തവണ ചര്‍ച്ച ചെയ്തു. ആധുനിക കൃഷി രീതികളും മൂല്യവര്‍ധനവും ജൈവകൃഷിയും സംയോജിപ്പിച്ച് കാര്‍ഷികരംഗത്ത് മുന്നേറാമെന്നതാണ് സര്‍ക്കാരിന്റ സമീപനം.
 
ഇത് ബജറ്റില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍  എല്ലാ പഞ്ചായത്തിലുമൊരുക്കിയിട്ടുണ്ട്. എങ്കിലും പൂര്‍ണമായ പ്രയോജനം ലഭിച്ചിട്ടില്ല. കാര്‍ഷികമേഖലയ്ക്കു പുറമെ ഐ.ടി, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മുതലായ മേഖലകളിലും കഴിയുന്നത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുടിവെള്ളടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക്

കുടിവെള്ളടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക്: മുഖ്യമന്ത്രി
Image
തിരുവനന്തപുരം: കുടിവെള്ളം കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള  അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും മഴക്കാലത്തിനു മുമ്പ് നടത്തേണ്ട ശുചീകരണപ്രവര്‍ത്തനങ്ങളെ കുറിച്ചും വിലയിരുത്താന്‍ വിളിച്ചുച്ചേര്‍ത്ത വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മഴക്കാലത്തെ പകര്‍ച്ച വ്യാധികള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, വിവിധ വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. പരിസര ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജനം, കുടിവെള്ളത്തിന്റെ ശുദ്ധത തുടങ്ങിയ കാര്യങ്ങളില്‍ വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം.
 
ഹോട്ടലുകളിലെ ഭക്ഷ്യവസ്തുകളുടെ ഗുണനിലവാര പരിശോധ കര്‍ശനമാക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും. ജലത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തണം. മലിനമായ ജലം കുടിക്കരുതെന്ന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ അവരുടെ പരിധിയിലെ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. പകര്‍ച്ചാവ്യാധി, ശുചികരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മെയ് രണ്ടിന് സംസ്ഥാനതല ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ആരോഗ്യം, പഞ്ചായത്ത്, നഗരകാര്യം, ജലവിഭവം, കൃഷി, വിദ്യാഭ്യാസം, തുടങ്ങി വിവിധ വകുപ്പുകളിലെ മന്ത്രിമാരും വകുപ്പുതല ഉദ്ദ്യോഗസ്ഥരും പങ്കെടുക്കും. ഇതിന് പുറമെ ത്രിതലപഞ്ചായത്തുകളെ പങ്കെടുപ്പിച്ച് ജില്ലാതലത്തില്‍ മെയ് അഞ്ച്, ആറ്, ഏട്ട് തീയതികളില്‍ ജില്ലാതല ചര്‍ച്ചകളും നടത്തും.
 
എറണാകുളം ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എറണാകുളത്തുവച്ച് ജില്ലയുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആരോഗ്യമന്ത്രി, ജലവിഭവ മന്ത്രി, മറ്റു വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം മെയ് ഏഴിന് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ഭൂമിദാനം സര്‍ക്കാരോ മന്ത്രിമാരോ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

ഭൂമിദാനം സര്‍ക്കാരോ മന്ത്രിമാരോ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

 

 




തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാനം സംബന്ധിച്ച സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് കൈക്കൊണ്ട തീരുമാനം യു.ഡി.എഫ്. സര്‍ക്കാരോ വിദ്യാഭ്യാസമന്ത്രിയോ മറ്റ് മന്ത്രിമാരോ അറിഞ്ഞുകൊണ്ടുള്ളതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് എന്ത് തീരുമാനിച്ചാലും സര്‍ക്കാരിന്റെ ഒരിഞ്ചുഭൂമി കൈമാറ്റം ചെയ്യണമെങ്കിലും സര്‍ക്കാര്‍ തീരുമാനിക്കണം. ഭൂമി നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനാണ് കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നത്. ആ തീരുമാനം സിന്‍ഡിക്കേറ്റ്തന്നെ പിന്നീട് പിന്‍വലിച്ചു. സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമിയും സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായി ആര്‍ക്കും നല്‍കില്ല.

ഈ കാര്യത്തില്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഡോ.എം.കെ.മുനീറും ശക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലയുടെ ഭൂമി എടുത്തശേഷം അളക്കാന്‍ സമ്മതിക്കാത്ത കേസ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് പറഞ്ഞ് കലിക്കറ്റ് സര്‍വകലാശാലയിലെ ഇപ്പോഴത്തെ പ്രശ്‌നത്തെ താന്‍ ന്യായീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലയുടെ ഭൂമി എടുത്തശേഷം അളക്കാന്‍പോലും അനുവദിക്കാത്ത കേസ് ഏതാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. മുമ്പ് എ. കെ. ജി. സെന്ററിന് കേരള സര്‍വകലാശാലയുടെ ഭൂമി അനുവദിച്ചതിനെ ഉദ്ദേശിച്ചായിരുന്നു ചോദ്യം. അത്തരമൊരു സംഭവമുണ്ടെങ്കില്‍ ഭൂമി അളക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത അല്ലേയെന്ന ചോദ്യത്തിന് വരട്ടെ നോക്കാമെന്നായിരുന്നു മറുപടി.

ഇക്കാര്യത്തില്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍വകലാശാലയുടെ ഭൂമിയെടുത്തശേഷം അളക്കാന്‍പോലും അനുവദിക്കാത്ത കേസ് ഏതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരറിവുമില്ല. ഇതുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലം എന്ന കേരളത്തിന്റെ നിലപാടിനെ നിഷ്പക്ഷമതികള്‍ അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡീസല്‍വില നിയന്ത്രണം എടുത്തുകളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് കേരള സര്‍ക്കാരിന് യോജിപ്പില്ല. പെട്രോള്‍വില നിയന്ത്രണം എടുത്തുകളഞ്ഞ നടപടിയോടും തനിക്ക് യോജിപ്പില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം

മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം

 

 

തിരുവനന്തപുരം: വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്ന് മന്ത്രിസഭായോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ മത്സ്യമേഖലയിലുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നടപടിയെടുക്കും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധനകാര്യമന്ത്രി, ഫിഷറീസ് മന്ത്രി, തൊഴില്‍മന്ത്രി, ഭക്ഷ്യമന്ത്രി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കടലിലെ കൊലക്കേസില്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ ഭാഗം വാദിക്കുന്നതിന് സീനിയര്‍ അഭിഭാഷകനെ ലഭ്യമാക്കും. ഇതിന് നടപടിയെടുക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എസ്.എല്‍.സി. ഫലം ഏപ്രില്‍ 26നു തന്നെ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടമാണ്. പാഠപുസ്തകവിതരണത്തിലും വലിയ നേട്ടം നേടാനായിട്ടുണ്ട്. 90 ശതമാനം പാഠപുസ്തകങ്ങളും ജില്ലകളിലെത്തിച്ചിട്ടുണ്ട്. മെയ് രണ്ടിന് മറ്റു ക്ലാസുകളിലെ ഫലം വരും. അതുകഴിഞ്ഞാലുടന്‍ പാഠപുസ്തക വിതരണം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മോണോറെയില്‍: പ്രോജക്ട് റിപ്പോര്‍ട്ട് ജൂണ്‍ 15 നകം

 

കോഴിക്കോട് മോണോറെയില്‍: പ്രോജക്ട് റിപ്പോര്‍ട്ട് ജൂണ്‍ 15 നകം


 


തിരുവനന്തപുരം: കോഴിക്കോട് മോണോറെയിലിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ജൂണ്‍ 15 നകം സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇ.ശ്രീധരനോട് നിര്‍ദേശിച്ചു. മോണോറെയില്‍ സംബന്ധിച്ച് ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റെടുക്കാനുള്ള സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പതിനഞ്ച് ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കണം. റെയില്‍വേയുടെ സ്ഥലം ഉപയോഗിക്കുന്നതിനുള്ള അനുവാദം വാങ്ങുന്നതിന് ഡല്‍ഹിയില്‍ റെയില്‍വെ മന്ത്രി ഉള്‍പ്പെട്ട യോഗം ചേരുകയും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി,ഡോ.എം.കെ.മുനീര്‍, പി.കെ.അബ്ദുറബ്ബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

2012, ഏപ്രിൽ 25, ബുധനാഴ്‌ച

കടലിലെ കൊല: ക്രിമിനല്‍കേസ് തുടരും

കടലിലെ കൊല: ക്രിമിനല്‍കേസ് തുടരും 


 


കൊച്ചി: കടലിലെ വെടിവെയ്പ്പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിവെച്ചവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ക്രിമിനല്‍ കേസ് ഒത്തുതീര്‍ക്കുവാനുള്ള വ്യവസ്ഥ ഇന്ത്യന്‍നിയമത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര ഭരണത്തിന്റെ വിലയിരുത്തലാകും

നെയ്യാറ്റിന്‍കര ഭരണത്തിന്റെ വിലയിരുത്തലാകും 

 


കൊച്ചി: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് ഉപതിരഞ്ഞെടുപ്പും ഭരണപക്ഷത്തിന്‍േറയും പ്രതിപക്ഷത്തിന്‍േറയും വിലയിരുത്തലായിരിക്കും. പിറവത്ത് വിലയിരുത്തുമെന്ന് ഞങ്ങളും പ്രതിപക്ഷവും ഒരുപോലെ പറഞ്ഞിരുന്നു. പിറവത്തെന്നപോലെ നെയ്യാറ്റിന്‍കരയിലും യുഡിഎഫിനനുകൂലമായ വിലയിരുത്തലുണ്ടാകും. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് സര്‍വ്വകലാശാല ഭൂമി കൈമാറ്റ പ്രശ്‌നത്തില്‍, സര്‍ക്കാര്‍ അറിയാതെ ഒരുതുണ്ട് ഭൂമിപോലും കൈമാറുവാന്‍ സര്‍വ്വകലാശാലയ്ക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തീരുമാനിച്ചതുകൊണ്ട് മാത്രം ഭൂമി കൈമാറ്റം പൂര്‍ത്തിയാവില്ല. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഭൂമിപ്രശ്‌നം. എന്നാല്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാതെ സര്‍ക്കാര്‍ തന്നെ സംരക്ഷിക്കും.

പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും

പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും

 




തിരുവനന്തപുരം: ഫണ്ട് വിനിയോഗത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷവും സ്വരാജ് ട്രോഫി വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയന്ത്രണങ്ങളില്ലാതെ ചെലവഴിക്കാന്‍ പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം നല്‍കുന്നുണ്ട്. ഇത് കാര്യക്ഷമമായി ഉപയോഗിച്ചാല്‍ കൂടുതല്‍ തുക നല്‍കുന്ന കാര്യം പരിഗണിക്കും. പദ്ധതി വിഹിതം ചെലവഴിക്കുന്നതിലുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ ഓരോന്നും പരിഹരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം 95 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഇ-ഗവേണിങ് സിസ്റ്റം പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്ന് മന്ത്രി കെ.എം.മാണി അഭിപ്രായപ്പെട്ടു. പോസ്റ്റ് ഓഫീസ് വഴി വസ്തു നികുതി സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഈ വര്‍ഷം 3000 ഗ്രീന്‍ഹൗസുകള്‍ സ്ഥാപിക്കുമെന്ന് മാണി പറഞ്ഞു. പഞ്ചായത്തുകള്‍ ഇതിന് മുന്‍കൈയെടുക്കണം.

ശുചിത്വഗ്രാമം, ഹരിതഗ്രാമം പദ്ധതിയുടെ ലോഗോ മന്ത്രി വി.എസ്.ശിവകുമാര്‍ പ്രകാശനം ചെയ്തു. മഴക്കാലത്തിനു മുന്‍പ് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 27ന് യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. 'പഞ്ചായത്തീരാജ്' മാസികയുടെ പ്രത്യേക പതിപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ പ്രകാശനം ചെയ്തു. അവതരണഗാന സി.ഡി മഞ്ഞളാംകുഴി അലി പ്രകാശനം ചെയ്തു. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭകോശി, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. മാത്യു, ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി എന്നിവര്‍ പ്രസംഗിച്ചു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫികള്‍ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിതരണം ചെയ്തു.

2012, ഏപ്രിൽ 22, ഞായറാഴ്‌ച

കെ.ആര്‍. നാരായണന്‍ കേരളത്തിന്റെ അഭിമാനം

കെ.ആര്‍. നാരായണന്‍ കേരളത്തിന്റെ അഭിമാനം

 

കൊച്ചി: മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ കേരളത്തിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് സ്ഥാപിക്കുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സ് കോളേജിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കു പുറത്തും കേരളത്തിന്റെ യശസ്സ് പരത്തിയ വ്യക്തിത്വമായിരുന്നു കെ.ആര്‍. നാരായണന്‍. നിര്‍മിക്കാനിരിക്കുന്ന കോളേജിന്റെ രൂപരേഖ ചടങ്ങില്‍ അവതരിപ്പിച്ചു. 

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഉപാധിരഹിതമായി നല്‍കും

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഉപാധിരഹിതമായി നല്‍കും 

 

കൊച്ചി: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഈ വര്‍ഷം ഉപാധി രഹിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ തുക പഞ്ചായത്തുകള്‍ക്ക് ഇഷ്ടപ്രകാരം വിനിയോഗിക്കാനാവും. തുക എത്രമാത്രം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് പരിശോധിച്ച്, അടുത്ത വര്‍ഷം വര്‍ധിപ്പിച്ചു നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് മഹാപഞ്ചായത്ത് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി നടത്തിപ്പ് സുഗമമാക്കുന്നതിനായി വിദഗ്ദ്ധസമിതികള്‍ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ഷിക പദ്ധതികള്‍ക്ക് പകരം തദ്ദേശ സ്ഥാപനങ്ങള്‍ക്കും പഞ്ചവത്സര പദ്ധതി നടപ്പാക്കും. 12-ാം പദ്ധതി മുതല്‍ ഇത് നടപ്പാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായി ഗ്രാമസഭകള്‍ മാറണം. ജനങ്ങള്‍ക്ക് ഈ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ പരമാവധി ലഭിക്കുന്നതിനായി അവരെ കാര്യങ്ങള്‍ പഠിപ്പിക്കണം. അനാവശ്യ രാഷ്ട്രീയ വിവാദങ്ങളും ആനുകൂല്യ വിതരണം സംബന്ധിച്ച തര്‍ക്കങ്ങളുമാണ് ഗ്രാമസഭകള്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നം. കൊച്ചുകൊച്ചു കാര്യങ്ങളുടെ പേരില്‍ തര്‍ക്കിക്കാതെ വലിയ പദ്ധതികളുടെ ഗുണം ജനങ്ങളിലെത്തിക്കാന്‍ ഗ്രാമസഭകള്‍ പ്രവര്‍ത്തിക്കണം - ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഡീ.സോളിസിറ്റര്‍ ജനറലിന്റെ വാദം കേന്ദ്ര നിലപാടല്ല

അഡീ.സോളിസിറ്റര്‍ ജനറലിന്റെ വാദം കേന്ദ്ര നിലപാടല്ല


അഡീ.സോളിസിറ്റര്‍ ജനറലിന്റെ വാദം കേന്ദ്ര നിലപാടല്ല: മുഖ്യമന്ത്രി

കൊച്ചി: സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാരേന്‍ പി റാവല്‍ ബോധിപ്പിച്ച വാദം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടല്‍ കൊലയുമായി ബന്ധപ്പെട്ട് കേരളമെടുത്ത നടപടികള്‍ കേന്ദ്രത്തെ യഥാസമയം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കിയിരുന്നു. ഹൈകോടതിയിലാണ് കേസ് ആദ്യമായി എത്തിയത്. അന്നും കേന്ദ്രം പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം താന്‍ അറ്റോര്‍ണി ജനറലിനെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഉചിത നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്് . കേസിന്റെ തുടര്‍ നടപടികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ ഒരു കാരണവശാലും ഏല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കടല്‍ കൊല: റാവലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി

കടല്‍ കൊല: റാവലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി

കടല്‍ കൊല: റാവലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടിന് വിരുദ്ധമായി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവലിനെ കേസില്‍ തുടര്‍ന്ന് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര നിയമ-നീതിന്യായ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് കേന്ദ്രമന്ത്രിക്ക് ഫാക്സ് ചെയ്തു.


അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന് പകരം കേസ് അറ്റോര്‍ണി ജനറലിനെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലാണ് റാവല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് കോടതിയില്‍ എടുത്തതെന്ന് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പാക്കേജ് ഉടന്‍

കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പാക്കേജ് ഉടന്‍

 

'എമര്‍ജിങ് കേരള' പ്രചാരണത്തിന് തുടക്കം 
ന്യൂഡല്‍ഹി:കേരളത്തില്‍ വികസനത്തിനാവശ്യമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പുതിയ പാക്കേജ് സര്‍ക്കാര്‍ ഉടനെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഭൂമിയുടെ ഉടമസ്ഥര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതായിരിക്കുമിതെന്ന് അദ്ദേഹം അറിയിച്ചു. ആഗോളനിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള 'എമര്‍ജിങ് കേരള' പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്ഷണിക്കപ്പെട്ട പതിനാറോളം രാജ്യങ്ങളുടെ പ്രതിനിധികളും അന്താരാഷ്ട്രഏജന്‍സികളുടെയും വ്യാപാരദൗത്യങ്ങളുടെയും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.മുഖ്യമന്ത്രിയെക്കൂടാതെ, വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ്, പ്രധാനമന്ത്രിയുടെ ഉപദേശകന്‍ ടി.കെ.എ.നായര്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.അബ്ദുറബ്ബ്, കെ.എം.മാണി, പി.ജെ.ജോസഫ് , കെ.സി.ജോസഫ് ,സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ചന്ദ്രശേഖര്‍ തുടങ്ങിയവരുംസംസാരിച്ചു. 

യു.ഡി.എഫ്.സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍പ്രഖ്യാപിച്ചതുപോലെ കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പരമപ്രാധാന്യം കല്പിക്കുകയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദസഞ്ചാര ഐ.ടി., ആരോഗ്യം, കൃഷി , അഗ്രോപ്രോസസ്സിങ്, വിദ്യാഭ്യാസം, തുറമുഖങ്ങള്‍, ഹരിത ഊര്‍ജം തുടങ്ങി 26 മേഖലകളില്‍ നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നുണ്ട്. വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ മുഖേനയാണ് നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നത് എന്നതാണ് പ്രത്യേകത. സ്വകാര്യ-പൊതു പങ്കാളിത്തത്തിനാണ് ഊന്നല്‍ .കേരളത്തില്‍ സ്വകാര്യപങ്കാളിത്തത്തോടു കൂടിയ വികസനത്തിന് ഭാവിയില്ലെന്ന വാദത്തില്‍ കഴമ്പില്ല. കൊച്ചി വിമാനത്താവളം ഇതിന്റെ മികച്ച ഉദാഹരണമാണ്- ധനമന്ത്രി കെ.എം.മാണി ചൂണ്ടിക്കാട്ടി. 

വ്യവസായമേഖലകള്‍ സ്ഥാപിക്കാന്‍ നിക്ഷേപകരെ ക്ഷണിക്കുകയും അതിനുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുകയുംചെയ്യുമെന്ന് മാണി അറിയിച്ചു. ഹൈടെക് കൃഷിയിലും കേരളം നിക്ഷേപം തേടുന്നുണ്ട്. ബയോടെക്‌നോളജി പദ്ധതികള്‍, കേരളത്തില്‍ വരാന്‍ പോകുന്ന മൂന്ന് നെല്‍ ബയോ പാര്‍ക്കുകള്‍, മൂന്നു നാളികേരബയോപാര്‍ക്കുകള്‍ എന്നിവയ്ക്കാണ് നിക്ഷേപം തേടുന്നത്.
 
ഭൂമിലഭ്യത കേരളത്തിന്റെ വികസനത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. അതിനു വേണ്ടിയാണ് പാക്കേജ് തയ്യാറാക്കിയത്.ഭൂമി ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരമായി ഉയര്‍ന്ന വില നല്‍കാനും ഏറ്റെടുത്ത ഭൂമിയില്‍ വരുന്ന സംരംഭങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തൊഴിലിലും കാര്യങ്ങളില്‍ മുന്‍ഗണന നല്‍കാനും പാക്കേജില്‍ വകുപ്പുണ്ടായിരിക്കും. 
കാനഡയുടെ പ്രതിനിധിയുമായി മുഖ്യമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങള്‍, ദക്ഷിണ പൂര്‍വേഷ്യ തുടങ്ങിയവ കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.നിക്ഷേപകരെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് രാഷ്ട്രീയമായ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ പ്രതിപക്ഷകക്ഷികളെയും ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കുകൊള്ളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
'എമര്‍ജിങ് കേരള'പ്രചാരണത്തിന്റെഭാഗമായി ഇക്കൊല്ലം സപ്തംബര്‍ 12 -14 ന്, കൊച്ചിയില്‍ ഒരു രാജ്യാന്തരസമ്മേളനവും നടത്താന്‍ ഉദ്ദേശിക്കുന്നു.

ഫയല്‍ നീക്കം അറിയാന്‍ സംവിധാനം കൊണ്ടുവരും

ഫയല്‍ നീക്കം അറിയാന്‍ സംവിധാനം കൊണ്ടുവരും

 

 


ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫയലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്ന സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി ജനങ്ങളോടുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയുടെ തുടര്‍ച്ചയാണ്. ഭരണത്തെ ജനങ്ങളോട് കൂടുതല്‍ അടുപ്പിക്കുക മാത്രമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള എക മാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രാമസഭകളും സദ്ഭരണവും സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ദേശീയ സെമിനാറില്‍ കേരളത്തിലെ പുതിയ ജനാധിപത്യ പരീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സും സംസ്ഥാന സര്‍ക്കാറും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

''ജനങ്ങളാണ് എക്കാലവും എന്റെ ശക്തി. അവര്‍ പ്രശംസിക്കുമ്പോള്‍ അത് എന്റെ പ്രതിബദ്ധത കൂട്ടുന്നു. അവര്‍ വിമര്‍ശിക്കുമ്പോള്‍ സ്വയം തിരുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു.

ഭരണം ജനങ്ങള്‍ക്ക് വേണ്ടി ആയാല്‍ മാത്രം പോരാ, അത് അങ്ങനെയാണെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണം.തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാക്കിയത് ഭരണത്തില്‍ സുതാര്യത കൊണ്ടുവരാനുള്ള എളിയ ശ്രമത്തിന്റെ ഭാഗമായിരുന്നു'' -ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോയും ഡോ. സി.സി. തോമസും ചേര്‍ന്നെഴുതിയ 'എ ഗ്രേഷ്യസ് വോയ്‌സ്-ലൈഫ് ഓഫ് ഉമ്മന്‍ചാണ്ടി' എന്നപുസ്തകം കേന്ദ്രമന്ത്രിമാരായ ജയറാം രമേഷും ജയ്പാല്‍ റെഡ്ഡിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 'സൗണ്ട്‌ലസ് ആക്‌സസ്-കേരളാസ് ട്രിസ്റ്റ് വിത്ത് ഗവേണന്‍സ്' എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

കേന്ദ്ര മന്ത്രിമാരായ ജയറാം രമേഷ് , എസ്. ജയ്പാല്‍ റെഡ്ഡി , സംസ്ഥാന ആസൂത്രണ- സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ്, സംസ്ഥാന ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ. എം ചന്ദ്രശേഖര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍സയന്‍സ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് മാത്യു, പ്രൊഫ.എം.എ ഉമ്മന്‍ എന്നിവരും പ്രസംഗിച്ചു.

കേരളത്തിന്റെ പദ്ധതിക്ക് 14,010 കോടി; 326 കോടിയുടെ അധികസഹായം

കേരളത്തിന്റെ പദ്ധതിക്ക് 14,010 കോടി; 326 കോടിയുടെ അധികസഹായം

 


 



ന്യൂഡല്‍ഹി: 14,010 കോടി രൂപയുടെ കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം. കേരളത്തിന് 326 കോടി രൂപയുടെ ഒറ്റത്തവണത്തെ കേന്ദ്ര സഹായവും ആസൂത്രണ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനമന്ത്രി കെ.എം.മാണി, സംസ്ഥാന ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖരന്‍, സംസ്ഥാന ആസൂത്രണ മന്ത്രി കെ.സി. ജോസഫ് എന്നിവര്‍ ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലൂവാലിയയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനങ്ങളുണ്ടായത്. 

കേരളത്തിന്റെ പദ്ധതിയിലും ധനകാര്യ ആസൂത്രണത്തിലും കേന്ദ്ര ആസൂത്രണകമ്മീഷന്‍ സംതൃപ്തി രേഖപ്പെടുത്തി. 12, 010 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കേരളത്തിന്റെ പദ്ധതി വിഹിതം. 220 കോടി രൂപ അധിക സഹായം നല്‍കാമെന്നായിരുന്നു ആസൂത്രണ കമ്മീഷന്‍ ആദ്യം പറഞ്ഞതെന്നും കേരളത്തിന്റെ ശക്തമായ സമ്മര്‍ദംകൊണ്ടാണ് 326 കോടിയാക്കി നിലനിര്‍ത്തിയതെന്നും തീരുമാനങ്ങള്‍ വിശദീകരിച്ച ധനമന്ത്രി കെ.എം.മാണി ചൂണ്ടിക്കാട്ടി. 

അധിക സഹായത്തില്‍ 70 ശതമാനം കേന്ദ്ര വായ്പയും 30 ശതമാനം ധനസഹായവുമായിരിക്കും. ഇത് കൂടാതെ പ്രത്യേക പദ്ധതികള്‍ക്ക് 1109 കോടി രൂപയുടെ അധികസഹായവും കേരളത്തിന് ലഭിക്കും. സമഗ്ര ആരോഗ്യ പരിപാലനം സംബന്ധിച്ച പൈലറ്റ് പദ്ധതി ഒരു ജില്ലയില്‍ നടപ്പാക്കുന്നതിനുള്ള സഹായം, ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കുന്നതിനുള്ള സഹായം, വൈദഗ്ധ്യ വികസന പരിപാടികള്‍ നടത്തുന്നതിനുള്ള സഹായം എന്നിവ ഈ അധിക സഹായത്തിന്റെ പരിധിയില്‍പ്പെടും. 

ജവാഹര്‍ലാല്‍ നെഹ്രു ദേശീയ നഗര വികസന പരിപാടിയുടെ സംസ്ഥാന വിഹിതം നൂറു കൂടി കൂട്ടുകയും ചെയ്തിട്ടുണ്ട.് ഇതോടെ ഈ പദ്ധതിക്കുള്ള കേന്ദ്ര സഹായം 550 കോടിയായി. എന്നാല്‍ കേരളത്തിന്റെ കടബാധ്യതയുടെ പലിശയിനത്തിലുള്ള 2924 കോടി രൂപ എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ഊര്‍ജ രംഗത്തെ ഉദ്പാദനം കൂട്ടാനും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാനും ആസൂത്രണക്കമ്മീഷന്‍ കേരളത്തോട് ആവശ്യപ്പെട്ടു. 

പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ കേരളം കുറച്ചുകൂടി ശ്രദ്ധിക്കണം. തുറമുഖ വികസനമേഖലയില്‍ ഗുജറാത്തും ആന്ധ്രപ്രദേശും നടപ്പാക്കിയ മാതൃകയും റോഡ് വികസനത്തില്‍ മധ്യപ്രദേശ് നടപ്പാക്കിയ മാതൃകയും കേരളം ശ്രദ്ധിക്കണം- ആസൂത്രണകമ്മീഷന്‍ ചൂണ്ടിക്കാട്ടി. 

അതേസമയം കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് മാറ്റം വരുത്താനുള്ള ബി.കെ. ചതുര്‍വേദി കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കണമെന്ന് ആസൂത്രണക്കമ്മീഷനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കേന്ദ്ര പദ്ധതികള്‍ നടത്തിയാല്‍ മാത്രമേ പദ്ധതി ഫലപ്രദമായി നടപ്പാക്കാനും പദ്ധതി വിഹിതം പൂര്‍ണമായി ചെലവഴിക്കാനും സാധിക്കൂ എന്നാണ് കേരളത്തിന്റെ നിലപാട്. 

സമഗ്ര ആരോഗ്യപാലനത്തിലുള്ള പൈലറ്റ് പദ്ധതി കേരളത്തിലെ ഒരു ജില്ലയില്‍ നടപ്പാക്കാനാണ് നിര്‍ദേശം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടുതലായി ആരംഭിക്കുക, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ജില്ലാ ആസ്​പത്രികളുടെയും സൗകര്യം വര്‍ധിപ്പിക്കുക, കൂടുതല്‍ ആരോഗ്യ വിദഗ്ധരെ നിയമിക്കുക, സൗജന്യ വിദഗ്ധ ചികിത്സ നല്‍കുക, ശസ്ത്രക്രിയ മുതലായ വിദഗ്ദ്ധ ചികിത്സവേണ്ടവര്‍ക്ക് ഇന്‍ഷൂറന്‍സ് സംവിധാനം ഒരുക്കുക എന്നിവയാണ് ഇതില്‍ പ്രധാനം. മന്ത്രി കെ.സി.ജോസഫ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖരന്‍, അംഗങ്ങളായ സി.പി.ജോണ്‍, ജി.വിജയരാഘവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

മലയാളത്തിന്റെ വളര്‍ച്ചയില്‍ തകഴിയുടേതു നിര്‍ണായക പങ്ക്

മലയാളത്തിന്റെ വളര്‍ച്ചയില്‍ തകഴിയുടേതു നിര്‍ണായക പങ്ക്
 
 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഷീലയുമായി സൗഹൃദം പങ്കുവയ്ക്കുന്നു. മന്ത്രി കെ.സി. ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എംപി, നടി കെപിഎസി ലളിത, കലക്ടര്‍ വി. രതീശന്‍ സമീപം.
മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഇന്നത്തെ വളര്‍ച്ചയ്ക്കുപിന്നില്‍ തകഴിയെന്ന എഴുത്തുകാരനു നിര്‍ണായകപങ്കുള്ളതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 
അദ്ദേഹത്തിന്റെ രചനകള്‍ ജീവനുള്ളവയായിരുന്നു. നാടിന്റെ സാമൂഹിക-പരിസ്ഥിതി പശ്ചാത്തലം അതേപടി പകര്‍ത്തി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. തകഴിയുടെ നോവലുകള്‍ സിനിമയിലേക്കു പകര്‍ത്തിയപ്പോള്‍ അതിന്റെ മാറ്റ് നൂറുമടങ്ങ് വര്‍ധിച്ചതായും തകഴി ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനവും തകഴി സ്മാരകത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചുകൊണ്ടു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തകഴിയുടെ രചനകള്‍ ആസ്പദമാക്കിയ സിനിമകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷീല, കെപിഎസി ലളിത എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.

2012, ഏപ്രിൽ 18, ബുധനാഴ്‌ച

തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കണം

 

തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കണം

Imageന്യൂഡല്‍ഹി: മത്സ്യതൊഴിലാളികള്‍ക്ക് നേരേയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തിരുവനന്തപുരത്തേയും കൊച്ചിയേയും മെഗാസിറ്റി പോലീസിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ആഭ്യന്തര സുരക്ഷ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുട സമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
 
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടല്‍ക്കൊള്ളക്കാരുടെ ഭീഷണിയില്ലാത്ത പ്രദേശമായി പ്രഖ്യാപിക്കണം. ഇതുവഴി മത്സ്യതൊഴിലാളികള്‍ക്കു നേരെയുണ്ടാകുന്ന ആക്രമങ്ങള്‍ തടയാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള തീരത്തു ഈയിടെ മല്‍സ്യതൊഴിലാളികള്‍ക്കു നേരേയുണ്ടായതു പോലുള്ള ആക്രമങ്ങള്‍ തടയാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം. സമുദ്രാതിര്‍ത്തി സംരക്ഷണത്തിനു കേന്ദ്രം കൂടുതല്‍ ശ്രദ്ധ നല്‍കണം. പുതുതായി തുടങ്ങിയ തീരദേശ പോലിസ് സ്റ്റേഷനുകള്‍ക്കു കേന്ദ്ര സഹായം ആവശ്യമാണ്.  സമുദ്രാതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍വരെ മൊബൈല്‍ സേവനം ലഭ്യമാക്കുന്നതിന് ടെലികോം കമ്പനികള്‍ക്കു അനുമതി നല്‍കണം.  മത്സ്യ തൊഴിലാളികള്‍ക്കു ആധുനിക ആശയ വിനിമയോപകരണങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇപ്പോഴും തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതേസമയം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം 2011-ല്‍ സംസ്ഥാനത്തു ആരും കൊല്ലപ്പെട്ടിട്ടില്ല. സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളാല്‍ ജനവിഭാഗങ്ങള്‍ക്കിടയിലുണ്ടാകാനിടയുള്ള അന്യതാ ബോധം ആഭ്യന്തര സുരക്ഷയ്ക്കു ഭീഷണിയാണ്. ജനാധിപത്യ പ്രകിയയിലോ ഭരണത്തില്‍ നിന്നോ തഴയപ്പെടുന്നതായി ഒരു വിഭാഗം ധരിച്ചാല്‍ അത് മൊത്തം സമൂഹത്തിനു ആപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പോലിസ് സേനയെ കാര്യക്ഷമമാക്കുന്നതിന് കേന്ദ്രത്തിന്റെ ഉദാര സഹായം അത്യാവശ്യമാണ്. ദുര്‍ബലര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കേരളം അതിവ ഗൗരവത്തോടെയാണ് കേരളം പരിഗണിക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിന് എല്ലാ നഗരങ്ങളിലും പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനു നടപടികള്‍ സ്വീകരിച്ചു വരുന്നു. വിവിധ പേരുകളിലുള്ള നിക്ഷേപ തട്ടിപ്പുകള്‍ തടയാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷവും പോലീസിന്റെ അംഗബലം സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കും. 500 പേര്‍ക്ക് ഒരു പേലീസ് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ഇതിനു കേന്ദ്രസര്‍ക്കാരിന്റെ സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷം 100 പോലീസ് സ്‌റ്റേഷനുകള്‍ കൂടി ആരംഭിക്കും.  കേരളത്തിന് ഇന്ത്യന്‍ റിസര്‍വ്വ് പോലീസിന്റെ ഒരു ബറ്റാലിയന്‍ കൂടി അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടും


പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടും

 

 


ആലപ്പുഴ:കേരളാ പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനംവീതം കൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ റോഡ് സെന്‍സ് അവബോധപരിപാടി 'ശുഭയാത്ര' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസും ജനങ്ങളും തമ്മിലുള്ള അനുപാതം 1:500 എന്നാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുംവരെ ഓരോവര്‍ഷവും അഞ്ചുശതമാനം വീതം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പോലീസ്സിന്റെ അംഗബലം പെട്ടെന്ന് വര്‍ധിപ്പിക്കുന്നതിന് സാമ്പത്തികം മാത്രമല്ല പരിശീലനസംവിധാനം ഇല്ലാത്തതും പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് കേരളത്തിന്റെ തനതുപദ്ധതിയാണ്. ആഭ്യന്തരസുരക്ഷയ്ക്കായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കേരളത്തിന്റെ ഈ പദ്ധതി പ്രത്യേകശ്രദ്ധ പിടിച്ചുപറ്റി. എന്‍.സി.സി.യുടെ അച്ചടക്കവും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സേവന മനോഭാവവും ചേരുന്നതാണ് സ്റ്റുഡന്റ് കേഡറ്റ് പ്രോജക്ട്. വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താനും ഇതുപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനശേഷം വഴിയിലേക്കിറങ്ങിനിന്ന മുഖ്യമന്ത്രി ഹെല്‍മെറ്റില്ലാതെ പോയതിന് പോലീസ് പിടിച്ച പഴയങ്ങാടി സ്വദേശി സജീവ് എന്ന യുവാവിനോട് മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു. തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാതെയും മദ്യപിച്ചും വാഹനമോടിക്കില്ലെന്ന് പ്രതിജ്ഞചൊല്ലിച്ച് ഒപ്പിടുവിച്ച് വാങ്ങി പദ്ധതിയുടെ പ്രവര്‍ത്തനത്തിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു.

2012, ഏപ്രിൽ 14, ശനിയാഴ്‌ച

സൗമ്യയുടെ സഹോദരന് ജോലിയുത്തരവ് മുഖ്യമന്ത്രി കൈമാറി

സൗമ്യയുടെ സഹോദരന് ജോലിയുത്തരവ് മുഖ്യമന്ത്രി കൈമാറി

 

ഷൊറണൂര്‍: ട്രെയിന്‍യാത്രയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യുടെ സഹോദരന്‍ സന്തോഷിന് ജോലിയുത്തരവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈമാറി.

റവന്യുവകുപ്പില്‍ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരനായിട്ടാണ് നിയമനം. കവളപ്പാറയില്‍ വെള്ളിയാഴ്ചനടന്ന ചടങ്ങിലാണ് നിയമന ഉത്തരവ് കൈമാറിയത്. വെള്ളിയാഴ്ചതന്നെ സന്തോഷ് ജോലിയില്‍ പ്രവേശിച്ചു. ഒറ്റപ്പാലം റവന്യുഡിവിഷണല്‍ ഓഫീസില്‍ പ്യൂണ്‍ തസ്തികയിലാണ് നിയമനം.

2011 ഫിബ്രവരിയിലാണ് ട്രെയിന്‍യാത്രയ്ക്കിടെ പീഡനത്തിനിരയായി സൗമ്യ മരിച്ചത്. സൗമ്യയുടെ കുടുംബത്തിന് റെയില്‍വേ ജോലിനല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, തുടര്‍നടപടികളൊന്നും ഉണ്ടായില്ല.

എം.ആര്‍. മുരളി, സി.പി. മുഹമ്മദ് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

മകളുടെ ഓര്‍മകളില്‍ നിറഞ്ഞകണ്ണുകളോടെയാണ് സൗമ്യയുടെ അമ്മ സുമതിയെത്തിയത്. 'ഏട്ടന് ഒരു സ്ഥിരംജോലി കിട്ടിയാല്‍ കുടുംബത്തിന്റെ കഷ്ടപ്പാട് മാറുമെന്ന് സൗമ്യ പറയുമായിരുന്നു. അവളുടെ ആഗ്രഹം നടന്നുകാണണം. അതുകൊണ്ടാണ് സന്തോഷിന് ജോലി നല്‍കാന്‍ സാറന്മാരോട് പറഞ്ഞത്' -സുമതി പറഞ്ഞു.

അനിയത്തിക്കുപകരമാവില്ലെങ്കിലും സൗമ്യകാരണം തന്നെ ഒരുജോലി കിട്ടിയെന്നുപറഞ്ഞാണ് സന്തോഷ് നിയമന ഉത്തരവ് വാങ്ങിയത്.

പലിശരഹിതവായ്‌പയെന്ന കര്‍ഷകരുടെസ്വപ്നം സാക്ഷാത്കരിക്കും

പലിശരഹിതവായ്‌പയെന്ന കര്‍ഷകരുടെസ്വപ്നം സാക്ഷാത്കരിക്കും

 

ചിറ്റൂര്‍: പലിശരഹിതവായ്പയെന്ന കര്‍ഷകരുടെസ്വപ്നം സാക്ഷാത്കരിക്കുന്നതിന് ശ്രമമാരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


വെള്ളിയാഴ്ചരാവിലെ ചിറ്റൂരില്‍ രണ്ട് വ്യത്യസ്ത യോഗങ്ങളില്‍ പ്രസംഗിക്കയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷികവായ്പകള്‍ക്ക് പലിശയിനത്തില്‍ നല്‍കിവരുന്ന സബ്‌സിഡികള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്.

നെല്ലുസംഭരണത്തിന്റെ വിലയായി കര്‍ഷകര്‍ക്ക് 75 കോടിരൂപ കഴിഞ്ഞദിവസം അനുവദിച്ചു. ചിറ്റൂര്‍ മേഖലയില്‍ ഇത് ലഭ്യമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. ചിറ്റൂര്‍താലൂക്കിലെ കടുത്ത ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും.

കുടുംബനാഥന്‍മരിച്ച് എത്രവര്‍ഷം കഴിഞ്ഞാലും കുടുംബത്തിന് നല്‍കുന്ന ആനുകൂല്യം അപേക്ഷ സമര്‍പ്പിച്ചാലുടന്‍ നല്‍കും. തുകയുടെപരിധി ഏപ്രില്‍ ഒന്നു മുതല്‍ 10,000ത്തില്‍നിന്ന് 20,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2 മാസത്തിനുള്ളില്‍ സൗദി ജയിലില്‍നിന്ന്‌ നാട്ടിലെത്തിയത്‌ ആറു മലയാളികള്‍

2 മാസത്തിനുള്ളില്‍ സൗദി ജയിലില്‍നിന്ന്‌ നാട്ടിലെത്തിയത്‌ ആറു മലയാളികള്‍
 

 
 സംസ്‌ഥാന സര്‍ക്കാര്‍ പ്രവാസി സ്വപ്‌നസാഫല്യം പദ്ധതി ആരംഭിച്ചു രണ്ടു മാസത്തിനുള്ളില്‍ സൗദി അറേബ്യയിലെ ജയിലില്‍നിന്നു നാട്ടിലെത്തിയത്‌ ആറു മലയാളികള്‍. ഒടുവില്‍ നാട്ടിലെത്തിയതു പാലക്കാട്‌ പള്ളിപ്പുറം ചെറുകുന്നുമ്മല്‍ ബൈജുവാണ്‌. 

11 മാസം റിയാദിലെ മലസ ജയിലിലായിരുന്നു ബൈജു. ഏറ്റവുമാദ്യം നാട്ടില്‍ എത്തിയതാകട്ടെ കോട്ടയം സ്വദേശി ചാണ്ടിക്കുഞ്ഞും. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ്‌ ആദ്യ ഗുണഭോക്‌താവായി ചാണ്ടിക്കുഞ്ഞിനെ തെരഞ്ഞെടുത്തത്‌. ആറുമാസം മുമ്പു സൗദിയിലെത്തിയ ചാണ്ടിക്കുഞ്ഞിന്റെ രേഖകള്‍ കാണാതാവുകയായിരുന്നു.

ശിക്ഷാ കാലാവധി കഴിഞ്ഞും സൗദിയില്‍ ജയിലില്‍ കഴിയുന്നവരേയും രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ കുടുങ്ങിക്കിടക്കുന്നവരേയും നാട്ടിലെത്തിക്കാനാണു സംസ്‌ഥാന സര്‍ക്കാര്‍ പ്രവാസി സ്വപ്‌ന സാഫല്യം പദ്ധതി ആരംഭിച്ചത്‌. ഫെബ്രുവരി എട്ടിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണു പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌. 

സൗദിയിലെ പ്രമുഖ മലയാളി വ്യവസായ സംരംഭമായ ഐ.ടി.എല്‍. ആന്‍ഡ്‌ ഇറാം ഗ്രൂപ്പിന്റെ സഹകരണത്തോടെ നോര്‍ക്ക- റൂട്ട്‌സാണു പദ്ധതി നടപ്പാക്കുന്നത്‌. ഐ.ടി.എല്‍, ഇറാം ഗ്രൂപ്പാണു മടക്കയാത്രക്കുള്ള ടിക്കറ്റ്‌ നല്‍കുന്നത്‌. ജയിലില്‍ കഴിയുന്ന പ്രവാസികളുടെ വിവരങ്ങള്‍ ഗള്‍ഫ്‌ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ബന്ധപ്പെട്ട രാജ്യത്തെ അറിയിക്കാറില്ല. ബന്ധുക്കളും സംഘടനകളും ജനപ്രതിനിധികളും നല്‍കുന്ന വിവരമനുസരിച്ച്‌ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുന്നത്‌. 

യു.എ.ഇയിലും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കു ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.

2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

തീരുമാനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആകണമെന്നില്ല

തീരുമാനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആകണമെന്നില്ല


തിരുവനന്തപുരം: എല്ലാ തീരുമാനങ്ങളും എല്ലാ അവസരങ്ങളിലും നാം പൂര്‍ണമായി ആഗ്രഹിക്കുന്ന തരത്തിലായിരിക്കണമെന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് സാമുദായിക സന്തുലനത്തെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് തീരുമാനങ്ങള്‍ എടുക്കേണ്ടി വരിക. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഏതെങ്കിലും സാമുദായിക വിഭാഗത്തോട് അനീതി ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെന്ന് പറഞ്ഞാല്‍ അത് തിരുത്താന്‍ തയ്യാറാണ്. 

അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച എന്‍.എസ്.എസ്സിന്റെ വിമര്‍ശം ചൂണ്ടിക്കാണിച്ചപ്പോള്‍ ഞങ്ങളെ സ്തുതിക്കുന്ന അഭിപ്രായം മാത്രമല്ല വിമര്‍ശങ്ങളും ഞങ്ങള്‍ സ്വീകരിച്ച് വിലയിരുത്തുമെന്നായിരുന്ന മറുപടി. കോണ്‍ഗ്രസിലെ എതിര്‍പ്പുകളോട് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചു. ഓരോ സാഹചര്യം വിലയിരുത്തണം. ഓവറോളായ ലക്ഷ്യം കണ്ട് രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. 

തീരുമാനം ഇതായിരുന്നെങ്കില്‍ ഇത്രയും ചര്‍ച്ച നടത്താതെ നേരത്തെയെടുക്കാമായിരുന്നില്ലേയെന്ന ചോദ്യത്തിന് എല്ലാ തീരുമാനങ്ങള്‍ക്കും ഒരു സമയമുണ്ട്. ഈ തീരുമാനത്തിനുള്ള സമയം ഇന്നായിരുന്നു. ഇത് കീഴടങ്ങലല്ല, അടിച്ചേല്പിക്കലുമല്ല. യു.ഡി.എഫില്‍ ആരും ആര്‍ക്കും കീഴടങ്ങുന്നില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് പതിവ്- മുഖ്യമന്ത്രി പറഞ്ഞു. 

ശക്തിയുള്ള പാര്‍ട്ടിക്കേ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ കഴിയൂ. ഇനിയും മന്ത്രിസ്ഥാനം ഒഴിച്ചിടുന്നില്ലേയെന്ന ചോദ്യത്തിന് ഒരു മന്ത്രിസ്ഥാനം ആവശ്യമായി വന്നാല്‍ രണ്ടൊഴിവുണ്ടാകുമെന്നായിരുന്നു മറുപടി. 

കാന്‍സര്‍ രോഗികളുടെ പെന്‍ഷന് വരുമാനപരിധി ഉയര്‍ത്തി

കാന്‍സര്‍ രോഗികളുടെ പെന്‍ഷന് വരുമാനപരിധി ഉയര്‍ത്തി 

 

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി മൂന്ന് ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 525 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സ നടത്തുന്നവര്‍ക്കും ബാധകമാക്കിയിട്ടുണ്ട്.

ഐ.എച്ച്.ആര്‍.ഡിയുടെ ഭാഗമായി തുടങ്ങാനിരിന്ന ഐ.സി.ടി അക്കാദമിയെ കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ കീഴിലാക്കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഐ.എച്ച്.ആര്‍.ഡി. ഐ.ടി. ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡ് ഐ.ടി വകുപ്പിന്റെ കീഴിലാണ്. മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ ഐ.സി.ടി അക്കാദമിയുടെ ഡയറക്ടറാകുന്നതുമായി ബന്ധപ്പെട്ട് വന്‍ വിവാദമുയര്‍ന്നിരുന്നു.

പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ എത്രയും വേഗം ലേലം ചെയ്ത് വില്‍ക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വിലനിര്‍ണയം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ട്. യുവജനക്ഷേമകാര്യ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സെക്ഷന്‍ അനുവദിക്കും. മലയോര വികസന ഏജന്‍സിയുടെ സ്‌പെഷ്യല്‍ ഓഫീസറായി ജോയിന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ എ.സ്റ്റാന്‍ലിയെ നിയമിച്ചിട്ടുണ്ട്. 

മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ വിദേശ സഹായത്തോടെ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിക്ക് 1.48 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ തുക കൂട്ടിനല്‍കാത്തതിനാല്‍ വിദേശ സഹായം നഷ്ടമാകുന്ന അവസ്ഥയുണ്ടെന്നും വിദേശ ഏജന്‍സികള്‍ക്ക് പിഴ നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തുക നല്‍കുന്നത്. 

കൊല്ലം തുറമുഖ വികസന പദ്ധതിക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. 165 കോടി രൂപ ചെലവുവരുന്ന പദ്ധതി റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അനുമതി നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ഐ.എച്ച്.ആര്‍.ഡി ആസ്ഥാന മന്ദിരം പണികഴിപ്പിക്കാന്‍ പേട്ട വില്ലേജില്‍ 50 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിന് 25 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 

തീവണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹരിപ്പാട് സ്വദേശി സുള്‍ഫിക്കറിന് അഞ്ച് ലക്ഷം രൂപ ചികിത്സാ സഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 

 

സ്വരമാധുരിക്ക് സഭയുടെ സ്‌നേഹതംബുരു

സ്വരമാധുരിക്ക് സഭയുടെ സ്‌നേഹതംബുരു

 

 



തിരുവനന്തപുരം: അമ്പതുവര്‍ഷംകൊണ്ട് അമ്പതിനായിരത്തിലധികം പാട്ടുകള്‍ പാടി, മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറിയ കെ.ജെ. യേശുദാസിന് സംസ്ഥാന നിയമസഭയുടെ ആദരം.

1961-ല്‍ പാടിത്തുടങ്ങി 43 സംസ്ഥാന അവാര്‍ഡുകളും ഏഴ് ദേശീയ അവാര്‍ഡുകളും നേടിയ യേശുദാസ് മലയാളി ദിവസംതോറും കേള്‍ക്കുന്ന സ്വരമാധുരിയാണെന്ന് സ്​പീക്കര്‍ കാര്‍ത്തികേയന്‍. സംഗീതസാഗരത്തിന്റെ മറുകരയെത്തി നില്‍ക്കുമ്പോഴും വിനയാന്വിതനായി ജാതിഭേദം മതദ്വേഷം...എന്ന തന്റെ ആദ്യഗാനത്തിന്റെ ആശയത്തെ ജീവിതദര്‍ശനമായും സാമൂഹ്യവീക്ഷണമായും സൂത്രവാക്യമാക്കിയ വ്യക്തിത്വമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാര്‍ത്തികേയന്‍ പറഞ്ഞു.

മനുഷ്യത്വത്തോടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന യേശുദാസ്, മുന്‍കൈയെടുത്ത് ബധിര-മൂക വിദ്യാര്‍ഥികളുടെ ശസ്ത്രക്രിയയ്ക്ക് നല്‍കുന്ന ധനസഹായം അദ്ദേഹത്തിന് സഹപ്രവര്‍ത്തകരോടുള്ള ദീനാനുകമ്പയുടെ ലക്ഷണമാണെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിയമസഭയുടെ സ്‌നേഹോപഹാരമായി തങ്കവര്‍ണത്തിലുള്ള 'തംബുരു' മുഖ്യമന്ത്രി യേശുദാസിന് സമ്മാനിച്ചു.

75 വയസ്സ് കഴിഞ്ഞ തടവുകാരുടെ മോചനം ഉടന്‍

75 വയസ്സ് കഴിഞ്ഞ തടവുകാരുടെ മോചനം ഉടന്‍ 

 


തിരുവനന്തപുരം: എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞ തടവുകാര്‍ ഉടന്‍ ജയില്‍ മോചിതരാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരക്കാര്‍ സമൂഹത്തിന് ദോഷംചെയ്യില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ജയില്‍മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

ജയില്‍വകുപ്പ് സൗരോര്‍ജത്തിലേക്ക് മാറുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തടവുകാരുടെ മോചനത്തിന് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തും.

ജയിലുകളില്‍ കഴിയുന്ന തടവുകാരോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാരിന്. ജയില്‍ ഉപദേശക ബോര്‍ഡ് ഉടന്‍ പുനഃസംഘടിപ്പിക്കും. സൗരോര്‍ജപദ്ധതി ഉള്‍പ്പെടെ ജയിലുകളില്‍ നടക്കുന്ന സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലുകളില്‍ നടക്കുന്ന സൗരോര്‍ജ പദ്ധതി പാരമ്പര്യേതര ഊര്‍ജപദ്ധതിയുടെ തുടക്കമാകും. ഈ വര്‍ഷം 10,000 വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. വീടൊന്നിന് രണ്ടുലക്ഷം രൂപ ചെലവ്‌വരും. മൂന്നില്‍ ഒരു ഭാഗം കേന്ദ്ര സര്‍ക്കാരും ഒരു ഭാഗം സംസ്ഥാന സര്‍ക്കാരും സബ്‌സിഡിയായി നല്‍കും. ഇതില്‍നിന്നും 10 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. ഒരു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി ഒരു ലക്ഷം വീടുകളിലേക്ക് വ്യാപിപ്പിക്കും. ഇതുവഴി 100 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് ആര്യാടന്‍ പറഞ്ഞു.

ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, ഡി.ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സ്, ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, റസ്റ്റ്‌റൂം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 

സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് ഉദ്ഘാടനം ചെയ്തു

സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് ഉദ്ഘാടനം ചെയ്തു


 



കണ്ണൂര്‍: സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കലക്ടറേറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് ശരിയായ ജാതിവിവര കണക്കുകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ നഗരസഭാ പരിധിയില്‍ സെന്‍സസ് നടത്താനുള്ള കിറ്റ് എ.സജീവന് മുഖ്യമന്ത്രി കൈമാറി.

2012, ഏപ്രിൽ 10, ചൊവ്വാഴ്ച

പെന്‍ഷന്‍ പ്രായം; ഇടത് സര്‍ക്കാരിന്റെ അശാസ്ത്രീയ നടപടി പരിഷ്‌കരിയ്ക്കുകയിരുന്നുവെന്ന് മുഖ്യമന്ത്രി

 

പെന്‍ഷന്‍ പ്രായം; ഇടത് സര്‍ക്കാരിന്റെ അശാസ്ത്രീയ നടപടി പരിഷ്‌കരിയ്ക്കുകയിരുന്നുവെന്ന് മുഖ്യമന്ത്രി

Imageതിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയല്ല മറിച്ച് ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ വിരമിക്കല്‍ തീയതി ഏകീകരണമെന്ന അശാസ്ത്രീയ സമ്പ്രദായത്തെ പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പെന്‍ഷന്‍പ്രായം ഉയര്‍ത്തുക എന്നത് ന്യായമായ ആവശ്യമാണ്. യുവാക്കളുടെ വിശ്വാസം കളഞ്ഞുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള കേരളത്തിലാണ് ഏറ്റവും കുറവ് പെന്‍ഷന്‍പ്രായം ഉള്ളത്.
 
കേരളത്തിനു പുറമെ ഛത്തീസ്ഗഡില്‍ മാത്രമാണ് പെന്‍ഷന്‍ പ്രായം 56 ആയി നിലനില്‍ക്കുന്നത്. മറ്റെല്ലായിടങ്ങളിലും ഇത് 58 ഓ അതിന് മുകളിലോ ആണ്. പെന്‍ഷന്‍പ്രായം 56 ആക്കിയതു വഴി യുവാക്കളുടെ തൊഴിലവസരങ്ങളെ ഇല്ലാതാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന നടപടി സര്‍ക്കാര്‍ എടുത്തിട്ടില്ല.  ജനങ്ങളുടെ വിശ്വാസമാണ് സര്‍ക്കാരിന്റെ ശക്തി. വികസനവും കരുതലും ഒരുപോലെ മുന്നോട്ട് കൊണ്ട് പോയതുകൊണ്ടാണ് പിറവത്ത് യു ഡി എഫ് വിജയം കൈവരിച്ചത്. സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് വുന്നോട്ട് പോവണമെന്നാണ് യു ഡി എഫ് നയം. പരാജയം മറച്ച് വക്കാന്‍ ജീവനക്കാരെ പഴി പറയുന്ന രീതിയല്ല യു ഡി എഫ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വീസിലിരിക്കെ മരിച്ച സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഇ എന്‍ സുമതിയുടെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു.
 

നൂറ് സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കും

 

നൂറ് സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കും

Imageതിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം നൂറ്  സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്റ്റുഡന്റ് പോലീസ് സമ്മര്‍ക്യാമ്പിന്റെ സമാപന സമ്മേളനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആവശ്യമെങ്കില്‍ കൂടുതല്‍ സ്‌കൂളുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാനത്ത് ഏറ്റവും വിജയകരമായ രീതിയില്‍ നടപ്പിലാക്കിയ സ്റ്റുഡന്റ് പോലീസിനെക്കുറിച്ച് മറ്റുസംസ്ഥാനങ്ങള്‍കൂടി പഠിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  
 
സ്റ്റുഡന്റ് പോലീസിലൂടെ വിദ്യാര്‍ഥികള്‍ക്ക് വേണ്ട പരിശീലനവും, അനുഭവസമ്പത്തും, സാമൂഹ്യഅച്ചടക്കവും, രാജ്യത്തിനുവേണ്ടിയുള്ള കര്‍ത്തവ്യബോധവും വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. അതിനാല്‍ പദ്ധതിക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡന്റ് പോലീസ് ക്യാമ്പില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരം ഏറ്റവും പ്രയോജനകരമായ രീതിയില്‍ വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് പറഞ്ഞു.  

റോഡ് വികസനത്തിന് ടോള്‍ പിരിവ് അത്യാവശ്യം

റോഡ് വികസനത്തിന് ടോള്‍ പിരിവ് അത്യാവശ്യം

കല്‍പറ്റ: എല്ലാ സംസ്ഥാനങ്ങളിലും റോഡില്‍ ടോള്‍ പിരിവ് നടക്കുന്നുണ്ടെന്നും കേരളത്തില്‍ മാത്രമാണ് അതിനെതിരെ സമരം നടക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാലുവരിപ്പാത നിര്‍മാണത്തിന് ടോള്‍ പിരിവ് അത്യാവശ്യമാണ്. കല്‍പറ്റ ബൈപാസ് റോഡിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 
ചേര്‍ത്തല മുതല്‍ അങ്കമാലി വരെയാണ് കഴിഞ്ഞ സര്‍ക്കാര്‍ നാലുവരിപ്പാത പൂര്‍ത്തിയാക്കിയത്. അങ്കമാലി മുതല്‍ മണ്ണുത്തി വരെ യു.ഡി.എഫ് സര്‍ക്കാര്‍ അടിയന്തരമായി പൂര്‍ത്തിയാക്കി തുറന്നുകൊടുത്തു. എന്നാല്‍, തൃശൂരില്‍ ടോള്‍ പിരിവിനെതിരെ ചിലര്‍ സമരം നടത്തുന്നു. എതിര്‍ക്കുന്നവരെ മാറ്റിനിര്‍ത്തുന്ന സമീപനം സര്‍ക്കാറിനില്ല. എന്നാല്‍, ടോള്‍ പിരിവേ പറ്റില്ല എന്നത് ഖേദകരമാണ് -മുഖ്യമന്ത്രി തുടര്‍ന്നു.

 
തൃശൂരില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

തീരദേശ വികസനം പ്രഥമലക്ഷ്യം; മൂന്നുമാസം കൊണ്ട് പദ്ധതി

തീരദേശ വികസനം പ്രഥമലക്ഷ്യം; മൂന്നുമാസം കൊണ്ട് പദ്ധതി


 


പരപ്പനങ്ങാടി: തീരദേശ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപവത്കരിക്കുന്ന പദ്ധതി മൂന്നുമാസം കൊണ്ട് പൂര്‍ത്തിയാവുമെന്നും ഡോ. സാംപിട്രോഡയുടെ നേതൃത്വത്തില്‍ അതിനുള്ള തീവ്രശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരപ്പനങ്ങാടിയില്‍ മാധ്യമപ്രതിനിധികളോട് പറഞ്ഞു. മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

തീരദേശത്തെ തുറമുഖങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ട് സമഗ്രമായ തീരദേശ ഗതാഗത ശൃംഖലയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കും. പരപ്പനങ്ങാടിയില്‍ തര്‍ക്കത്തില്‍പെട്ട മീന്‍പിടിത്ത തുറമുഖത്തിന്റെ പ്രശ്‌നങ്ങള്‍ ഒരുമാസം കൊണ്ട് തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗിന്റെ അഞ്ചാംമന്ത്രിക്കാര്യത്തില്‍ തനിക്ക് ആശങ്കയില്ലെന്നാണ് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞത്. രമേശ് ചെന്നിത്തല ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ ഉടന്‍ തീരുമാനമെടുക്കും. അത് രണ്ടുദിവസത്തിനകം ഉണ്ടാകും.

സ്വകാര്യ സന്ദര്‍ശനമായിട്ടും റെയില്‍വേസ്റ്റേഷനില്‍പ്പോലും പരാതികളുടെയും നിവേദനങ്ങളുടെയും കൂമ്പാരത്തിന് നടുവിലായിരുന്നു മുഖ്യമന്ത്രി.

2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

അഞ്ചാംമന്ത്രി: രമ്യമായി പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

അഞ്ചാംമന്ത്രി: രമ്യമായി പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
അഞ്ചാംമന്ത്രിസ്ഥാനമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരസ്പരവിശ്വാസവും പരസ്പരധാരണയും ബഹുമാനവുമാണ് യുഡിഎഫിന്റെ ശക്തി. ആ നിലയ്ക്കു തന്നെ കാര്യങ്ങള്‍ പരിഗണിക്കും. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെ രമ്യമായ പരിഹാരമുണ്ടാക്കും.ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാംമന്ത്രിസ്ഥാനം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്കുപോകുന്ന താന്‍ നാളെ തിരിച്ചെത്തുമെന്നും ഉമ്മന്‍ചാണ്ടി   വ്യക്തമാക്കി.
അനൂപിന്റെ മന്ത്രിസ്ഥാനത്തില്‍ പിറവത്തെ ജനങ്ങളെ മറന്ന് ഒന്നുംചെയ്യില്ല. നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമേ ചര്‍ച്ച നടത്തേണ്ട ആവശ്യമുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതമേധാവിത്വമെന്നു പറയുന്നവര്‍ സര്‍ക്കാരിനെ വിലയിരുത്തണം

മതമേധാവിത്വമെന്നു പറയുന്നവര്‍ സര്‍ക്കാരിനെ വിലയിരുത്തണം

തന്റെ  മന്ത്രിസഭയില്‍ ക്രിസ്ത്യന്‍, മുസ്‌ലിം മേധാവിത്വമാണെന്ന് ആരോപിക്കുന്നവര്‍ക്കു  സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തി ഒരു സംഭവമെങ്കിലും ചൂണ്ടിക്കാട്ടാമോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവര്‍ത്തനം വച്ചാണു സര്‍ക്കാരിനെ വിലയിരുത്തേണ്ടത്. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച് എല്ലാവരുമായും ചര്‍ച്ച ചെയ്തു രമ്യമായ പരിഹാരം ഉണ്ടാക്കുമെന്നും അതാണു യുഡിഎഫ് ശൈലിയെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു മുഖ്യമന്ത്രി പറഞ്ഞു. 

 

അഞ്ചാം മന്ത്രി പ്രശ്‌നം പുതിയതായി പൊട്ടിവീണതല്ല. നേരത്തെ തന്നെ അവര്‍ പറഞ്ഞതും ചര്‍ച്ച ചെയ്തതുമാണ്. യുഡിഎഫില്‍ ഔദ്യോഗികമായി പറഞ്ഞതു കഴിഞ്ഞ യോഗത്തിലാണെന്നു മാത്രം. അതിനു മുന്‍പു പല തലങ്ങളില്‍ അവര്‍ ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു. ഇക്കാര്യം ആലോചിച്ചു പത്രക്കാര്‍ മനസ്സ് വിഷമിപ്പിക്കരുത്. എല്ലാവരെയും വിശ്വാസത്തിലെടുത്തു ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതാണു യുഡിഎഫ് ശൈലി. ആരുടെ മേലും തീരുമാനം അടിച്ചേല്‍പ്പിക്കില്ല. 

 

ലീഗും കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കും. കെപിസിസി എന്നതു ജനാധിപത്യ വേദിയാണ്. അവിടെ നടന്നതും നടക്കാത്തതുമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. അവിടെ നടന്ന ചര്‍ച്ചയെക്കുറിച്ചു താന്‍ എന്തെങ്കിലും പറയുമെന്നു കരുതേണ്ടാ. യോഗം നടക്കുമ്പോള്‍ തന്നെ ടിവിയില്‍ ഫ്‌ളാഷ് വന്നിരുന്നു. നിങ്ങള്‍ക്കു ചില ആളുകളുണ്ടല്ലോ, യോഗത്തെക്കുറിച്ച് അവരോടു തന്നെ ചോദിക്കുക- മുഖ്യമന്ത്രി പറഞ്ഞു. 

 

അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ അഭിപ്രായം പറയാന്‍ എന്‍എസ്എസിന് അവകാശമുണ്ട്. അതു യുഡിഎഫ് കണക്കിലെടുത്തിട്ടുമുണ്ട്. തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലല്ല. സ്വന്തം അഭിപ്രായമുണ്ടെങ്കിലും ഹൈക്കമാന്‍ഡുമായി ആലോചിച്ചേ തീരുമാനിക്കാനാവൂ. ഇതു സ്വതന്ത്ര യൂണിറ്റ് അല്ല. ഹൈക്കമാന്‍ഡ് ആരാണെന്നു പറയേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡ് എന്നതു കൊണ്ട് എന്താണോ നിങ്ങളുടെ മനസ്സിലുള്ളത് അവരുമായെല്ലാം ചര്‍ച്ച നടത്തും. 

 

ചര്‍ച്ച ചെയ്യാന്‍ പോകുമ്പോള്‍ തീരുമാനം എന്താകുമെന്നോ, സമയപരിധിയോ പറയാനാവില്ല. താന്‍ ശുഭാപ്തിവിശ്വാസിയാണ്. ഡല്‍ഹിയില്‍ നിന്ന് ഇന്നു തന്നെ മടങ്ങും. അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. പിറവത്തെ ജനങ്ങള്‍ യുഡിഎഫിനു വലിയ അംഗീകാരമാണു നല്‍കിയത്. ജനങ്ങളെ മറന്നൊരു പ്രവര്‍ത്തനം ഉണ്ടാവില്ല. നേരിയ ഭൂരിപക്ഷത്തിലാണു  10 മാസം സര്‍ക്കാര്‍ ഭരിച്ചത്. ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ അഭിപ്രായവ്യത്യാസംമൂലം തീരുമാനം എടുക്കാതെ മാറ്റിവച്ചിട്ടുണ്ടോയെന്നു മുഖ്യമന്ത്രി ചോദിച്ചു. 

 

നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് വരുമ്പോഴേ സെല്‍വരാജിന്റെ കാര്യം ആലോചിക്കേണ്ടതുള്ളു. അവിടെ സെല്‍വരാജിന്റെയും മുഖ്യമന്ത്രിയുടെയും ഫ്‌ളെക്‌സുകള്‍ ഉയര്‍ന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍, അതെല്ലാം നശിപ്പിക്കണമെന്നതിനാല്‍ സിപിഎമ്മുകാര്‍ക്കു നല്ല പണിയായല്ലോ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

 

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കും

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കും

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കും

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കാന്‍ മന്ത്രിസഭാ ഉപ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജലം, റവന്യൂ, മുന്‍സിപ്പല്‍, പഞ്ചായത്ത്, വൈദ്യൂതി, വനം മന്ത്രിമാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.

എല്ലാ വികലാംഗര്‍ക്കും യന്ത്രവല്‍കൃത മുച്ചക്ര വാഹനം നല്‍കുന്നതിനു പദ്ധതി തയ്യാറാക്കും. നിലവില്‍ യന്ത്രവല്‍കൃത മുച്ചക്ര വാഹനം വാങ്ങുന്നതിന് കേന്ദ്രം 10,000 രൂപയും കേരളം 10,000 രൂപയുമാണ് നല്‍കുന്നത്്.

സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് കൂടുതല്‍ പരിഗണന

സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് കൂടുതല്‍ പരിഗണന

തിരുവനന്തപുരം:കേരളത്തിലെ ഐടി വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനമായ പള്ളിപ്പുറത്തെ ടെക്‌നോസിറ്റിയില്‍ 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പു വയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


സംസ്ഥാനത്തിന്റെ മൊത്തം ഐടി  കയറ്റുമതിയില്‍ 20 ശതമാനത്തിലധികം നിര്‍ണായക സ്വാധീനമാണ് ഇന്‍ഫോസിസിനുള്ളത്.മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇന്‍ഫോസിസ് ബാംഗ്ലൂര്‍ ഓഫീസ് കാമ്പസ് സന്ദര്‍ശിക്കുകയും അവരെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ഇന്‍ഫോസിസ് കേരളത്തിലെത്തിയത്.താന്‍ മുഖ്യമന്ത്രിയായ മുന്‍ യുഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ ഇന്‍ഫോസിസിന്റെ കാമ്പസ് സംബന്ധിച്ച് തീരുമാനമെടുത്തത്.സംസ്ഥാനത്തിന്റെ ഐടി സാധ്യതകളെ കണ്ടറിഞ്ഞ് ഇന്‍ഫോസിസിന് കാമ്പസ് ആരംഭിക്കാനായി 50 ഏക്കര്‍ ഭൂമി ഉടനടി വിട്ടു നല്‍കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഇന്‍ഫോസിസിന്റെ രണ്ടാമത്തെ കാമ്പസും കേരളത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നതിന് കളമൊരുങ്ങിയിരിക്കുന്നത് സംസ്ഥാനത്തിന്റെ ഐടി മേഖലയ്ക്ക് കരുത്തു പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.