UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

കോണ്‍ഗ്രസ്സ് വിമുക്ത കേരളം അമിത്ഷാ സ്വപ്‌നം കണ്ടാല്‍ മതി


പാലക്കാട്: കോണ്‍ഗ്രസ്സിനെ തുടച്ചുനീക്കാന്‍ അര്‍ക്കും സാധിക്കില്ല. അമിത്ഷാ ഇക്കാര്യം പറയേണ്ടത് കേരളത്തിലല്ല. പാര്‍ലമെന്റില്‍ വളരെയേറെ മോഹങ്ങള്‍നല്‍കി വടക്കേ ഇന്ത്യയില്‍ നേടിയ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ നോക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആഹ്വാനംചെയ്തു. ഇത് കേരളത്തെ സംബന്ധിച്ച് അസംബ്ലി തിരഞ്ഞെടുപ്പിന് തുല്യമാണ്. അതു കൊണ്ട് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചു കൊണ്ടാവണം പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം തൊഴിലാളി സമരം: ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം


തര്‍ക്കം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്

തൃശ്ശൂര്‍: തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന സംബന്ധിച്ച് ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചൊവ്വാഴ്ച വൈകീട്ട് കൂടുന്ന പ്ലൂന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗവും അതിനുമുമ്പ് ചേരുന്ന മന്ത്രിസഭാ ഉപസമിതിയും പ്രശ്‌നപരിഹാരത്തിനുള്ള ഫോര്‍മുലയ്ക്ക് രൂപം നല്‍കും. തര്‍ക്കം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത് -മുഖ്യമന്ത്രി പറഞ്ഞു.


2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

സമരം ചെയ്‌തെന്നപേരില്‍ തൊഴിലാളികളോട് പ്രതികാരനടപടി സ്വീകരിക്കാന്‍ അനുവദിക്കില്ല


മൂന്നാര്‍ സമര നായികമാര്‍ പുതുപ്പള്ളിയില്‍

''എല്ലാവരുെടയും പോസിറ്റീവായ സമീപനംകൊണ്ടേ തൊഴില്‍പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ''-മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്‌തെന്നപേരില്‍ തൊഴിലാളികളോട് പ്രതികാര നടപടി സ്വീകരിക്കാന്‍ ആെരയും അനുവദിക്കില്ല''- മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിലെ തോട്ടങ്ങള്‍ തകര്‍ക്കുന്ന തരത്തിലുള്ള തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയില്ല. 29ന് നടക്കുന്ന രണ്ടാം വട്ട ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ-മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍പ്രശ്‌നത്തിന് പരിഹാരംതേടി മൂന്നാര്‍സമരത്തിന് നേതൃത്വംനല്‍കിയ സ്ത്രീതൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍. കഴിഞ്ഞദിവസംനടന്ന ചര്‍ച്ചയില്‍ അഞ്ഞൂറുരൂപ ദിവസവേതനമെന്ന ആവശ്യം നടപ്പാകാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ ഞായറാഴ്ച മുഖ്യമന്ത്രിയെ കാണാനെത്തിയത്.

രാവിലെ എട്ടരയോടെയെത്തിയ ഇവരുമായി അരമണിക്കൂറോളം മുഖ്യമന്ത്രി ചര്‍ച്ചനടത്തി. ജോലിയില്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല. കൂലിയും ബോണസും സംബന്ധിച്ചാണ് പരാതിയുള്ളത്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. പണിമുടക്കിയ തൊഴിലാളികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നതും തടയണം-തൊഴിലാളികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബോണസ് പ്രശ്‌നംപരിഹരിച്ച മുഖ്യമന്ത്രിക്ക് കൂലിവര്‍ധനയെന്ന ആവശ്യവും നടപ്പാക്കിത്തരാനാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് തങ്ങള്‍ എത്തിയെതെന്ന് അവര്‍ മുഖ്യമന്ത്രിയോടുപറഞ്ഞു. ''അഞ്ചുതലമുറകളായി പാവങ്ങളായ ഞങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയാണ്. മക്കളുടെ ഭാവിയെങ്കിലുംകരുതി സഹായിക്കണം''- തൊഴിലാളികള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. ചിലര്‍ മുഖ്യമന്ത്രിയുടെ കാലില്‍വിണുകരഞ്ഞു. ''രണ്ടാഴ്ചയിലേറെ പണിയില്ലാതായപ്പോള്‍ വീട് പട്ടിണിയിലായി. സമരം നടത്തിയതിന്റെപേരില്‍ പലരെയും പീഡിപ്പിക്കുന്നു. 29-ാംതിയ്യതി നടക്കുന്ന ചര്‍ച്ചയ്കുമുന്‍പ് വീണ്ടുമൊരുസമരത്തിനില്ല''- ഇവര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു.

തൊഴിലാളികളെ പ്രതിനിധീകരിച്ച് ലിസി, ഗോമതി, രാജേശ്വരി, കൗസല്യ, മുനിയമ്മ തുടങ്ങിയവരാണ് പുതുപ്പള്ളിയിലെത്തിയത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ലതികാസുഭാഷ് ഒപ്പമുണ്ടായിരുന്നു.


തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂ


 തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂലി വര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. അതേ സമയം അത് വ്യവസായത്തിന് കൂടി താങ്ങാന്‍ പറ്റുന്നതുമാകണം. ആയതിനാല്‍ ഇക്കാര്യത്തില്‍ തൊഴിലാളികളും മാനേജ്‌മെന്റും തുറന്ന മനസ്സോടെ ചര്‍ച്ചനടത്തണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതില്‍ സ്വീകരിക്കുന്നത് പ്രായോഗിക സമീപനമാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമുണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

500 രൂപ ശമ്പളം നല്‍കിയാല്‍ കമ്പനി അടച്ചിടേണ്ടിവരുമെന്ന ഉടമകളുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലോക്കൗട്ടിനെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷന്‍ നികുതിയുടെ കാര്യത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിന് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചനടത്തേണ്ടതുണ്ട്. പ്ലാന്റേഷന്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനകരമായി വരുന്നതിനാണ് അധിക വരുമാനമുണ്ടാക്കുന്നതിനായി അഞ്ച് ശതമാനം ഭൂമി മറ്റ് ആവശ്യങ്ങള്‍ വിനിയോഗിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റേത് രാഷ്ട്രീയ തട്ടിപ്പാണ്. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും മൂന്നാറില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തോട്ടം തൊഴിലാളികള്‍ക്ക് അടിസ്ഥാന വേതനത്തില്‍ അദ്ദേഹത്തിന്റെ കാലത്ത് കൂട്ടിക്കൊടുത്തത് വെറും 8.74 രൂപയാണ്. അതിന്റെ മൂന്നിരട്ടി 33.61 രൂപ അടിസ്ഥാന വേതനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ധന വരുത്തി. ഇതാണ് വസ്തുത എന്നിരിക്കെയാണ് വി.എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. വെറും രാഷ്ട്രീയ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നത്.

കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തത് അഴിമതിക്കെതിരായ സര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗ്രൂപ്പുണ്ടോ ഇല്ലയോ എന്നകാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ താനില്ല. പക്ഷേ ഇതൊന്നും സര്‍ക്കാരിന്റെ നടപടിയെ സ്വാധീനിക്കില്ല. ആഭ്യന്തരമന്ത്രി തന്നെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

തോട്ടം മേഖല പ്രതിസന്ധിയില്‍, വേണ്ടത് സമവായം


തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയില്‍ വ്യവസായത്തിന് താങ്ങാന്‍ പറ്റാവുന്ന പരമാവധി വേതനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്നതാണ് തന്റെ സമീപനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തോട്ടം മേഖലയുടെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതില്‍ എല്ലാ സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് കലക്ക വെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും മുഖ്യമന്ത്രി ദിനപത്രങ്ങളിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

ഇന്ന് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ യൂണിയനുകളും തോട്ടമുടമകളും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായാണ് മുഖ്യമന്ത്രി ലേഖനം പ്രസിദ്ധീകരണത്തിന് നല്‍കിയത്. മൂന്നാറിലെ തൊഴിലാളി സമരത്തിനു പിന്നില്‍ തീവ്രവാദമോ വിഘനവാദമോ ഒന്നുമില്ല, പക്ഷേ തോട്ടം മേഖല വലിയൊരു പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ആഗോള കമ്പോളത്തില്‍ കരുത്തര്‍ക്ക് മാത്രമേ പിടിച്ചു നില്‍ക്കാനാകൂ. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനവും വേതനവും ലഭിക്കണമെങ്കില്‍ മുദ്രാവാക്യങ്ങളോ പ്രഖ്യാപനങ്ങളോ അല്ല, മാനേജ്‌മെന്റും തൊഴിലാളികളും സര്‍ക്കാരും ചേര്‍ന്ന കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.

നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മാനേജ്‌മെന്റിനും അതിന് മേല്‍നോട്ടം വഹിക്കുന്നതില്‍ സര്‍ക്കാരിനും വീഴ്ചപറ്റി.

ഒരു പ്രതിസന്ധിയുണ്ടായാല്‍ കലക്കവെള്ളത്തില്‍നിന്നു മീന്‍പിടിക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ അടിസ്ഥാനവേതനത്തില്‍  കൂട്ടിക്കൊടുത്തത് 8.74 രൂപ മാത്രമാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ കൂട്ടിയത് 33.61 രൂപ. പ്രതിപക്ഷനേതാവ് ഇന്നുന്നയിക്കുന്ന ആവശ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. റബ്ബര്‍, ഏലം, കാപ്പി തോട്ടങ്ങളില്‍ ഇടതുസര്‍ക്കാര്‍ യഥാക്രമം 35.93 രൂപ, 26.8 രൂപ, 14.6 രൂപ എന്നിങ്ങനെ അടിസ്ഥാനവേതനം കൂട്ടിയപ്പോള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ യഥാക്രമം 80.62 രൂപ, 56.65 രൂപ, 33.61 രൂപ എന്നിങ്ങനെയാണു കൂട്ടിയത്- മുഖ്യമന്ത്രി പറയുന്നു.


2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

കുവൈത്ത് റിക്രൂട്ട്മെന്റ്: ഖദാമത്തിന്റെ അനുമതി റദ്ദാക്കണം


കുവൈത്തിലേക്കു തൊഴിൽ തേടിയും മറ്റും പോകുന്നവരെ മെഡിക്കൽ സ്ക്രീനിങ് ടെസ്റ്റ് നടത്താനായി നിയോഗിച്ചിരിക്കുന്ന ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ പ്രവർത്തനം കേരളത്തിന് ഒരു വിധത്തിലും പ്രയോജനപ്പെടാത്ത സാഹചര്യത്തിൽ അവർക്കു നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മ‍ൻചാണ്ടി കുവൈത്തിലെ ഇന്ത്യൻ അംബാസഡർക്കു കത്തയച്ചു.

മറ്റു ഗൾഫ് രാജ്യങ്ങൾ ഇതിനായി ജിഎഎംസിഎയെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഖദാമത്ത് അന്യായ ഫീസാണു ചുമത്തുന്നതെന്നും മെട്രോ നഗരങ്ങളിൽ മാത്രമാണ് ഇവർക്ക് ഓഫിസ് ഉള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു കേരളത്തിൽ നിന്നുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

സ്ക്രീനിങ്ങിനും ടെസ്റ്റിനും ഖദാമത്തിനു സൗകര്യമില്ല. ഖദാമത്തിന്റെ അനുമതി തൽക്കാലം കുവൈത്ത് സർക്കാർ തട​ഞ്ഞിട്ടുണ്ട്. കുവൈത്ത് സർക്കാരിനെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി അനുമതി റദ്ദാക്കാൻ നടപടി എടുക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

തോട്ടം മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടും


കൊച്ചി: തോട്ടം മേഖലയില്‍ തൊഴില്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴില്‍ പ്രശ്‌നത്തില്‍ വ്യവസായം തകരാത്ത തരത്തിലുള്ള സമീപനമാണ് തൊഴിലാളികളില്‍ നിന്നുണ്ടാകേണ്ടത്. കേരള പ്ലാന്റേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക യോഗം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ക്കു വേണ്ടി തൊഴിലാളികള്‍ രംഗത്തിറങ്ങുന്നത് സമൂഹം ഉറ്റുനോക്കുകയാണ്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ പൂര്‍ണ മനസ്സോടെ തോട്ടം ഉടമകള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്നു ലഭിക്കുന്ന വേതനം കുറവാണ്. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമ്പോഴാണ് ഇവര്‍ സമര രംഗത്തേക്ക് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോട്ടം മേഖലയിലെ ഉത്പന്നങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തോട്ടം വ്യവസായത്തിന് താങ്ങാനാകാത്ത രീതിയിലേക്ക് കൂലി ഉയര്‍ത്തണമെന്ന് തൊഴിലാളികള്‍ പറയുന്നതും ശരിയല്ല. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി കിട്ടണം. അതേസമയം അത് താങ്ങാനാകാത്ത നിലയിലുള്ളതാണെങ്കില്‍ വ്യവസായം തകരും. തോട്ടം ഉടമകളും തൊഴിലാളികളും ഒന്നിച്ചു മുന്നോട്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

ജേക്കബ് തോമസിന്റെ നിലപാടുകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി


തിരുവനന്തപുരം∙ ജേക്കബ് തോമസിനെ അഗ്നിശമന സേനയുടെ തലപ്പത്തുനിന്നും നീക്കിയത് മന്ത്രിസഭയുടെ തീരുമാനപ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കോ നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിക്കോ പങ്കില്ല. മുഖ്യമന്ത്രി എന്ന നിലയിൽ അതിന്റെ പൂർണ ഉത്തരാവാദിത്തം തനിക്കാണ്. അഗ്നിശമനസേനാ മേധാവിയെന്ന നിലയിൽ ജേക്കബ് തോമസിന്റെ പ്രവർത്തനങ്ങളിലെ പോരായ്മകൾ അക്കമിട്ടു നിരത്തിയാണ് മുഖ്യമന്ത്രി സ്ഥാനം മാറ്റിയ തീരുമാനത്തെ ന്യായീകരിച്ചത്. ജേക്കബ് തോമസിന്റെ സ്ഥാനമാറ്റം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

കണ്ണൂർ റയിൽവെ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ട സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ഫയർഫോഴ്സിനെ സമീപിച്ചപ്പോൾ ഇത് ഞങ്ങളുടെ ഡ്യൂട്ടി അല്ല എന്നു പറഞ്ഞ് അവർ ഒഴിയുകയാണ് ചെയ്തത്. താമരശേരി ചുരത്തിൽ അപകടാവസ്ഥയിൽ മരം വീണ് കിടന്നത് വെട്ടിമാറ്റാൻ‌ പറഞ്ഞപ്പോഴും മരം വെട്ടുന്നതല്ല ഞങ്ങളുടെ ജോലിയെന്ന് പറഞ്ഞ് അവർ ഒഴിയുകയായിരുന്നു. പത്തനംതിട്ടയിലും സമാനമായ രീതിയിൽ ഫയർഫോഴ്സിന്റെ ഭാഗത്തുനിന്നും നിലപാടുണ്ടായി. ഇതെല്ലാം കോളജുകളിലെ വിവാദ ഓണാഘോഷങ്ങളെത്തുടർന്ന് ജേക്കബ് തോമസ് പുറപ്പെടുവിച്ച പ്രത്യേക സർക്കുലറിന്റെ മറപിടിച്ചായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അഗ്നിശമന സേനയിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന സേവനങ്ങളെല്ലാം ജേക്കബ് തോമസ് ഇല്ലാതാക്കി. പ്രത്യക്ഷത്തിൽ ഈ നിലപാടുകളെല്ലാം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവയായിരുന്നു. ഇത്തരം ഉദ്യോഗസ്ഥരെ അഗ്നിശമന സേനയുടെ തലപ്പത്ത് വച്ചുകൊണ്ടിരിക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്കൈലിഫ്റ്റ് ഇല്ലെന്ന പേരിൽ ബഹുനിലകെട്ടിടങ്ങൾക്ക് അനുമതി നിഷേധിച്ചു. സർക്കാർ സ്കൈലിഫ്റ്റ് വാങ്ങാത്തതിന്റെ പേരിൽ അനുമതി നിഷേധിക്കുന്നത് ശരിയല്ല. ജേക്കബ് തോമസിനെ സ്ഥാനംമാറ്റിയതിനെതിരെ വിമർശനമുയർത്തി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നടപടിയേയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും സ്കൈലിഫ്റ്റ് ഇല്ലാത്ത കെട്ടിടങ്ങൾക്ക് അനുമതി നൽകിയിരുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടി.

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

ഇലക്ട്രോണിക്സ് അറ്റ് സ്കൂൾ പദ്ധതി എല്ലാ എയ്ഡഡ് സ്കൂളുകളിലും


തിരുവനന്തപുരം ∙ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഇലക്ട്രോണിക്സിൽ പരിശീലനം നൽകാൻ സർക്കാർ സ്കൂളുകളിൽ ഈ വർഷം തുടങ്ങുന്ന ഇലക്ട്രോണിക്സ് അറ്റ് സ്കൂൾ പദ്ധതി എല്ലാ എയ്ഡഡ് സ്കൂളുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

തിരഞ്ഞെടുത്ത വിദ്യാർഥികൾക്കു നല‍്കുന്ന റാസ്ബെറി പൈ കംപ്യൂട്ടറുകൾ എല്ലാ സ്കൂളുകൾക്കും ലഭ്യമാക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇലക്ട്രോണിക്സ് അറ്റ് സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനവും റാസ്ബെറി പൈ കിറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.


വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍കും

'77ന് മുമ്പുള്ള കൈവശഭൂമിയുടെ പട്ടയവിതരണം പൂര്‍ത്തിയാക്കും 

 1977ന് മുമ്പുള്ള കൈവശഭൂമിയുടെ പട്ടയവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനായി നടപടിക്രമം ലഘൂകരിക്കുമെന്നും വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതിലോലമേഖല തരംതിരിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു. ഉടന്‍ വിജ്ഞാപനമിറങ്ങുമെന്നാണ് കരുതുന്നത്. 

ഈ സാഹചര്യത്തില്‍ സാങ്കേതികത്വം പറഞ്ഞ് പട്ടയവിതരണം മുടക്കാനാകില്ല. നടപടി ഊര്‍ജ്ജിതമാക്കാന്‍ കളക്ടര്‍മാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 
കളക്ടര്‍മാരുടെയും വകുപ്പുമേധാവികളുെടയും വാര്‍ഷികാവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തീരദേശപരിപാലന നിയമം മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രായോഗിക നടപടി കൈക്കൊള്ളാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. 100 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ സംരക്ഷിക്കാമെന്ന് കേന്ദ്രം ഉറപ്പുതന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പട്ടയപ്രശ്‌നത്തിന് മുഖ്യപരിഗണന നല്‍കും. 

റേഷന്‍കാര്‍ഡുകള്‍ പുതുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം. റേഷന്‍കടകളില്‍ത്തന്നെ തിരുത്തല്‍ വരുത്താനുള്ള നടപടികളുണ്ടാകും. ദേശീയപാതാ വികസനം, ഗ്യാസ് പൈപ്പ് ലൈന്‍ എന്നീ വന്‍കിട പദ്ധതികള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കും. അതിനുശേഷമേ സ്ഥലമേറ്റെടുക്കാന്‍ തുടങ്ങൂ.

വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍കും. ഭവനനിര്‍മ്മാണരംഗത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കും. ലക്ഷംവീട് കോളനികളിലെ വീടുകള്‍ ജീര്‍ണാവസ്ഥയിലാണ്. അത് മാറ്റണം. സാങ്കേതികരംഗത്തെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്താന്‍ ഡിജിറ്റല്‍ കേരള പദ്ധതിക്ക് പ്രാമുഖ്യം നല്‍കും. ഐ.ടി.യുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Electronics & Raspberry Pi kits will reach every school


Trivandrum: The State Government will soon equip every school, government and aided, with electronic colour coded kits and Raspberry Pi kits, said Chief Minister, Shri Oommen Chandy. Speaking after the inauguration of the Electronics@School project in Thiruvananthapuram today, the CM said that 6,000 government schools will be given the electronics kit to support and nurture a maker-culture among kids.

Besides providing Raspberry Pi kits to 10,000 students selected on a merit basis, steps will be taken to provide every government and aided school with a Raspberry Pi kit for common coding practices,” said the CM.

He also inaugurated the distribution of electronic kits under the Electronics@School project and gave away the prizes to winners of the coding competition held as part of the first phase of Learn to Code project. The projects are being implemented jointly by the Kerala Startup Mission and IT@School.

Manas Manohar of Rajiv Gandhi Memorial Higher Secondary School, Mokeri, Kannur, took the first prize and Rs. 2 lakh cash award, in the coding competition held as part of the first Learn to Code. The Class 9 student built Pi Attendance, a device to view attendance at government offices from personal computers.



(Kerala IT News)

2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

നിഷ് സര്‍വകലാശാലയ്ക്ക് സ്ഥലം ഉടന്‍ നല്‍കും



തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്​പീച്ച് ആന്‍ഡ് ഹിയറിങ്ങിന് (നിഷ്) സര്‍വകലാശാല ആരംഭിക്കാന്‍ സ്ഥലമനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്‍പത് ഏക്കര്‍ ഭൂമിയാണ് സര്‍വകലാശാലയ്ക്ക് ആവശ്യമായുള്ളത്. ജില്ലയിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ സര്‍വകലാശാലയ്ക്ക് അനുയോജ്യമായവ ശുപാര്‍ശ ചെയ്യാന്‍ മുഖ്യമന്ത്രി സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ജി.വിജയരാഘവനെ ചുമതലപ്പെടുത്തി. ഇത് പരിശോധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ


തിരുവനന്തപുരം:തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നലെ  ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികില്‍സ തേടുന്നവരുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തിന് ഇരയാകുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ആക്രമണകാരികളായ നായകളെ നിയന്ത്രിക്കാന്‍ ഏത് നടപടിയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈക്കൊള്ളാം. മനുഷ്യജീവനാണ് പ്രധാനം. തെരുവ് നായകളെ കൊല്ലുന്നതില്‍ നിയമതടസമുള്ള സാഹചര്യത്തില്‍ നായകളെ വന്ധ്യംകരിച്ച് പ്രജനനം നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നായ്ക്കളുടെ വന്ധ്യംകരണത്തിനായി പുതിയ പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന മന്ത്രസഭാ യോഗം രൂപംനല്‍കി. "സേഫ് കേരള" എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളേയും വന്ധ്യംകരണത്തിന് എത്തിക്കാവുന്നതാണ്. വന്ധ്യംകരണ കേന്ദ്രത്തില്‍ എത്തിക്കുന്ന ഒരു നായയ്ക്ക് 250 രൂപ നല്‍കും. സ്വന്തം വീട്ടിലെ നായയാണെങ്കിലും ഈ സംഖ്യം നല്‍കും. പദ്ധതി നടത്തിപ്പിനായി അതാത് തദ്ദേശസ്ഥാപനങ്ങള്‍ തുക വിലയിരുത്താനാണ് പദ്ധതി. 

ഇതിനായി എല്ലാ ബ്‌ളോക്കുകളലും പ്രത്യേക വെറ്ററിനറി ക്‌ളിനിക്കുകള്‍ തുടങ്ങും. പഞ്ചായത്തുകളില്‍ 50 ക്ലിനിക്കുകള്‍ ഉടനെ ആരംഭിക്കും. 

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമ നടപടി


സര്‍ക്കാറുമായുള്ള ഉറപ്പു ലംഘിച്ച സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളെ തഴഞ്ഞ് കുറഞ്ഞ മാര്‍ക്കുള്ളവരെ തിരുകിക്കയറ്റുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറുമായുള്ള ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മെറിറ്റ് സീറ്റുകളുടെ കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. ഉറപ്പ് പാലിക്കാത്തിനോട് യോജിക്കാന്‍ കഴിയില്ല. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം ചേരുമെന്ന് ഇന്നലെ മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഉയര്‍ന്ന മാര്‍ക്കുവാങ്ങിയ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കാതെ വരികയും വളരെ താഴ്ന്ന മാര്‍ക്കുവാങ്ങിയവര്‍ക്ക് മാത്രം പഠിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നത് ശരിയല്ല. നിയമപരമായ അനുകൂല സാഹചര്യം അവര്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് സര്‍ക്കാരിന് ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതുമൂലം മികച്ച മാര്‍ക്കുനേടിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റില്‍ പവേശനം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചത്.

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

എല്ലാ പഞ്ചായത്തിലും ഹോമിയോ കേന്ദ്രങ്ങള്‍ ആരംഭിക്കും


കോട്ടയം: കേരളത്തില്‍ 110 പുതിയ ഹോമിയോ ആസ്​പത്രികള്‍ ആരംഭിച്ചതിന് പിന്നാലെ മുഴുവന്‍ പഞ്ചായത്തിലും ഹോമിയോ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ 'സ്വാമി ആതുരദാസ്ജി ഹോമിയോ വന്ധ്യതാ ചികില്‍സ ദേശീയ സെമിനാര്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

40 പഞ്ചായത്തില്‍കൂടി ഹോമിയോ കേന്ദ്രങ്ങള്‍ ആരംഭിക്കാനുണ്ട്. ഈ വര്‍ഷാവസാനത്തോടെ ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കും. അലോപ്പതിക്ക് പുറമേയുള്ള എല്ലാ ചികില്‍സകളും ഒന്നിക്കുന്ന 'ആയുഷ്' വകുപ്പ് ആദ്യമായി ആരംഭിക്കുന്ന സംസ്ഥാനവും കേരളമാണെന്ന് അദ്ദേഹം അറിയിച്ചു.

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി

മൂന്നാർ സമരം കൊച്ചിയിൽ ചർച്ചയിലൂടെ പരിഹരിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കൈകളിൽ തൊഴിലാളി പ്രതിനിധി നല്ലതണ്ണി എസ്റ്റേറ്റിലെ ലിസി ചുംബിക്കുന്നു.

ശമ്പളവും ബോണസും ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഇന്നു വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ അവസാനവട്ട ചർച്ചയിലാണ് തീരുമാനം.

 ചർച്ചയിൽ പൂർണ സംതൃപ്തിയുണ്ടെന്ന് തൊഴിലാളി നേതാക്കൾ പ്രതികരിച്ചു. തൊഴിലാളികളുടെ ബോണസിന്റെ കാര്യത്തിൽ തീരുമാനമായി. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്സ്ഗ്രേഷ്യ നൽകാനും ധാരണ. ഈ മാസം 21ന് ബോണസ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പള വർധനയുടെ എത്രയും വേഗം ചർച്ചചെയ്ത് തീരുമാനിക്കും. ഇതിനായി പ്ലാന്റേഷൻ കമ്മിറ്റിയുമായി 26ന് ന് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭവന പദ്ധതി, ആശുപത്രി സൗകര്യം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കും.

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

സംരംഭകത്വം എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും


കൊച്ചി: സംരംഭകത്വം എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടെക്‌നോപാര്‍ക്ക് ടിബിഐയും സ്റ്റാര്‍ട്ടപ്പ് വില്ലേജും ലോക നിലവാരത്തിലുള്ള ഇന്‍കുബേറ്ററുകളായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യുവ സംരംഭകത്വ സംഗമത്തിന്റെ രണ്ടാം പതിപ്പായ 'യെസ് ക്യാന്‍ 2015' കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വികസിത സംസ്ഥാനമെന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സംരംഭകത്വത്തിന് അനുകൂലമായ മനോഭാവം സൃഷ്ടിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് സംരംഭകത്വത്തെ ബി.ടെക്. വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത്. സാങ്കേതിക സംരംഭകത്വത്തെ രണ്ടാമത്തെ വിഷയമായി അവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം, മുഖ്യമന്ത്രി പറഞ്ഞു. 


കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും

തിരുവല്ലയിലെ ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലനകേന്ദ്രം തുറന്നു

തിരുവല്ല: ''കൊച്ചിയില്‍ ക്രിക്കറ്റ് അസോസിയേഷന്‍ പണിയാന്‍ ഉദ്ദേശിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും''-മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവല്ലയില്‍ കെ.സി.എയുടെ ആധുനിക ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ''കേരളം ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയിലാണ്. സഞ്ജുവിനെപ്പോലുളള ഇന്ത്യന്‍താരങ്ങള്‍ അതിന് ഉദാഹരണമാണ്''- മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ല നഗരസഭ പാട്ടത്തിനുനല്‍കിയ 50 സെന്റ് വളപ്പില്‍ 8000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടമാണ് പരിശീലനകേന്ദ്രം. 2.5 കോടി രൂപയാണ് നിര്‍മ്മാണചെലവ്. ഇന്‍ഡോറില്‍ മൂന്ന് പിച്ചുകള്‍. രണ്ടെണ്ണം സ്​പിന്നും ഒന്ന് പേസും. ആസ്‌ട്രോ ടര്‍ഫ് വിക്കറ്റ് സാങ്കേതികവിദ്യയില്‍ പണിതതാണ് പിച്ച്. പ്രകാശംപൊഴിക്കാന്‍ 400 വാട്ടിന്റെ 35 മെറ്റല്‍ ഹാലൈഡ് ലാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുറത്ത് ഗ്രാസ് ടര്‍ഫ് വിക്കറ്റുമുണ്ട്.

ജില്ലാ ക്രിക്കറ്റ് അക്കാദമിയിലെ കളിക്കാര്‍, സ്‌കൂളുകളിലെ ക്രിക്കറ്റ് അക്കാദമി വിദ്യാര്‍ഥികള്‍, കോച്ചിങ്‌ സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ എന്നിവര്‍ക്ക് ഇവിടെ പരിശീലനംനല്‍കും.

തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായം


 കൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആവശ്യമെങ്കില്‍ പ്രശ്‌നത്തില്‍ താന്‍ നേരിട്ട് ഇടപെടും. ഇക്കാര്യത്തില്‍ കെ.ഡി.എച്ച്.പി. കമ്പനി അധികൃതരുമായി ഞായറാഴ്ച എറണാകുളത്ത് ചര്‍ച്ച നടത്തും. 

മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന്‍ മുഹമ്മദും ഇതിനോടകം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കമ്പനി വിട്ടുവീഴ്ചയ്ക്ക് തയാറായി പ്രശ്‌നം പരിഹരിക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

അംജദ് അലിഖാന്‍ സംഗീത അക്കാദമിക്ക് രണ്ടേക്കര്‍ ഭൂമി നല്‍കും


തിരുവനന്തപുരം: ഹിന്ദുസ്ഥാനി സംഗീതലോകത്തെ ഇതിഹാസമായ സരോദ് വിദ്വാന്‍ ഉസ്താദ് അംജദ് അലിഖാന് സംഗീത അക്കാദമി ആരംഭിക്കാന്‍ രണ്ടേക്കര്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സംഗീതനാടക അക്കാദമിയുടെ സ്വാതി സംഗീതപുരസ്‌കാരം അംജദ് അലിഖാന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് വേളിയില്‍ സ്ഥലം നല്‍കാനാണ് ആലോചിക്കുന്നത്. ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 

കേരളത്തിലെ കുട്ടികളുടെ സംഗീതത്തിലുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ സംഗീത അക്കാദമി സഹായിക്കും. ഉദാത്തമായ വിദ്യാഭ്യാസമാതൃകയാണ് ഗുരുകുലസമ്പ്രദായം. അത് കേരളത്തിലും നടപ്പാക്കാമെന്നാണ് ഉസ്താദിന്റെ പദ്ധതി. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കേരളം അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 



2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കൊച്ചിയിൽ സംസ്‌കരണ പ്ലാന്റിന് സർക്കാർ ഉടൻ അനുമതി നൽകും


കൊച്ചി ∙ കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സംസ്‌കരണ പ്ലാന്റിന് സര്‍ക്കാര്‍ ഉടനെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ശുചിത്വ നഗരങ്ങളില്‍ ഒന്നാമതെത്താന്‍ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതി, ചിറ്റൂര്‍ ഫെറി സൗന്ദര്യവല്‍ക്കരണം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മാണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ 400 നഗരങ്ങളില്‍ നിന്ന് ഏറ്റവും ശുചിത്വമുള്ള നഗരങ്ങളില്‍ നാലാമതായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തത് കൊച്ചിയെയാണ്. നിലവിലുള്ള സംസ്‌കരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കൊച്ചി ഈ നേട്ടം കൈവരിച്ചത്. പുതിയ പ്ലാന്റിന് അനുമതി നല്‍കുന്നതോടെ ഒന്നാമതെത്താനുള്ള ദൗത്യം കൊച്ചി നഗരസഭ ഏറ്റെടുക്കണം. മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭയും ആസ്റ്റര്‍ മെഡിസിറ്റിയുമായി സഹകരിച്ച് ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി മറ്റ് പഞ്ചായത്തുകള്‍ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

സി.ഡി.എസ്.അധ്യക്ഷന്മാരുടെ പ്രതിഫലം അയ്യായിരം രൂപയാക്കും


മലപ്പുറം: സംസ്ഥാനത്തെ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരുടെ സേവനത്തിന് നല്‍കുന്ന പ്രതിമാസ പ്രതിഫലം നാലായിരത്തില്‍നിന്ന് അയ്യായിരം രൂപയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇവരുടെ പ്രവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ തുക അപര്യാപ്തമാണെങ്കിലും സാമ്പത്തികമായ പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് കുടുംബശ്രീയുടെ പതിനേഴാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കുടുംബശ്രീ പദ്ധതിയുടെ വളര്‍ച്ച കേരളത്തിന് അലങ്കാരമാണ്. ഈ മാതൃക ലോകമാകെ അംഗീകാരം നേടിക്കഴിഞ്ഞു. എന്റെ ഭരണകാലയളവില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ പദ്ധതിയേതെന്ന ചോദ്യത്തിനുള്ള ഉത്തരം ആശ്രയ എന്നാണ്. ആരും ആശ്രയമില്ലാത്ത രണ്ടുശതമാനം ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരെ കണ്ടെത്തി പഞ്ചായത്തുകളെക്കൊണ്ട് ദത്തെടുപ്പിച്ച് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംരക്ഷിക്കുന്നതാണീ പദ്ധതി.

രണ്ടുഘട്ടമായി സംസ്ഥാനത്തൊട്ടാകെ 1,27,400 പേരെയാണ് കുടുബശ്രീയുടെ പ്രവര്‍ത്തനത്തിലൂടെ ആശ്രയ പദ്ധതിയില്‍ അംഗങ്ങളാക്കിയത്. ഇത് ലോകം ഇതുവരെക്കണ്ട ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

സ്മാര്‍ട്ട് സിറ്റി ആദ്യ ഘട്ടം ഉദ്ഘാടനവും രണ്ടാം ഘട്ടം ശിലാസ്ഥാപനവും ഡിസംബറില്‍


കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ട നിര്‍മാണത്തിനുള്ള ശിലാസ്ഥാപനവും ഡിസംബറില്‍ നടക്കും. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഉദ്ഘാടന ദിവസവും പരിപാടികളും ദുബായ് സര്‍ക്കാറുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു. 

ഡിസംബര്‍ പത്തിനും ഇരുപതിനുമിടയ്ക്കുള്ള തീയതിയാണ് ആലോചിക്കുന്നത്. ആറര ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഒന്നാം ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുക. രണ്ടാം ഘട്ടത്തിലെ 47 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ നിര്‍മാണം മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് അന്തിമ തീരുമാനമായത്.

രണ്ടാം ഘട്ടത്തിലെ നിര്‍മാണം സ്മാര്‍ട്ട് സിറ്റിയും സഹ കമ്പനികളും ചേര്‍ന്ന് നടത്തും. ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിലെത്തുന്ന കമ്പനികളില്‍ ആറായിരത്തിലേറെ പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്ന് കരുതുന്നു. പരോക്ഷമായി 18,000 പേര്‍ക്ക് വരെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഘട്ടത്തില്‍ 45,000 തൊഴിലവസരങ്ങള്‍ ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം ഘട്ടത്തില്‍ ഇതിനകം പതിനഞ്ച് കമ്പനികള്‍ സ്മാര്‍ട്ട് സിറ്റിയില്‍ സ്ഥലമെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം ചതുരശ്ര അടിയിലേറെ പാട്ടത്തിന് നല്‍കി. ഡിസംബറിനു മുന്‍പ് കൂടുതല്‍ കമ്പനികളെത്തും. 

സ്മാര്‍ട്ട് സിറ്റിക്ക് അനുബന്ധമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസനവും പൂര്‍ത്തിയായി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

The inauguration of the Kochi SmartCity Phase I would be held between December 10 and 20, Kerala Chief Minister Oommen Chandy has said.

About 15 companies will start function in the phase I, which will give jobs to 6,000 people, he added.


The stone laying ceremony of the second phase would also be held along with the inauguration of phase I, he said while talking to reporters after meeting with the SmartCity officials in Kochi on Saturday.

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ നിലപാട് അംഗീകരിച്ചു

 ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണതൃപ്തിയുണ്ട്. അന്തിമവിജ്ഞാപനം രണ്ട് മാസത്തേക്ക് കൂടി നീട്ടിവെക്കേണ്ടി വരുമെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

ചർച്ചയുടെ ഫലമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ച മറ്റു കാര്യങ്ങൾ ഇവയാണ്:

  • കഴിഞ്ഞ വർഷം മാർച്ച് 10നു പുറത്തിറക്കിയ കരട് വിജ്‌ഞാപനത്തെ അടിസ്‌ഥാനമാക്കിയാവും തുടർനടപടികൾ. കേരളത്തിന്റെ 119 വില്ലേജുകളാണു വിജ്‌ഞാപന പരിധിയിലുൾപ്പെടുക.
  • വില്ലേജിനെ മുഴുവനായി ഇഎസ്‌എയായി കണക്കാക്കാനാവില്ലെന്ന കേരളത്തിന്റെ നിലപാട് അംഗീകരിച്ചു. ഒരു വില്ലേജിൽ തന്നെ ഇഎസ്‌എയും അല്ലാത്ത പ്രദേശവുമുണ്ടാകും.
  • പശ്‌ചിമഘട്ടത്തിലുൾപ്പെടുന്ന വനഭൂമിയത്രയും ഇഎസ്‌എയിൽ പെടുത്തും. ആൾത്താമസവും കൃഷിയുമില്ലാതെ വനത്തോടു ചേർന്നുള്ള സർക്കാർ വക ഭൂമിയും ഇഎസ്‌എയിൽ ഉൾപ്പെടുത്തും.

കരട് വിജ്‌ഞാപനത്തിന്റെ കാലാവധി അവസാനിക്കാറായതിനാൽ ചില വിശദീകരണങ്ങൾ വേണമെന്നു കേന്ദ്രം ആവശ്യപ്പെട്ടതിനാലാണു നേരിട്ടുവന്നത്. കേരളത്തിന് ആശങ്കപ്പെടാൻ തക്കതായി ഒന്നുംതന്നെയില്ല. കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ഒൻപതിന് അവസാനിക്കുമെന്നും ബാക്കി നടപടികൾക്ക് ഒന്നുരണ്ടു മാസം വേണമെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. കരട് വിജ്‌ഞാപനത്തിന്റെ പ്രശ്‌നം എങ്ങനെ നേരിടണമെന്നതു കേന്ദ്രത്തിന്റെ പ്രശ്‌നമാണ് – മുഖ്യമന്ത്രി വിശദീകരിച്ചു.

119 ഗ്രാമങ്ങളില്‍ പരിസ്ഥിതി പ്രാധാന്യമുള്ളതും അല്ലാത്തതുമായ പ്രദേശങ്ങളുണ്ടാകും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനം നീളും.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നയിച്ച സംശയങ്ങള്‍ക്ക് കേരളം മറുപടി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരടങ്ങുന്ന സംഘമാണ് പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തിയത്.

ആര്‍.എസ്.എസ്-സി.പി.എം. സംഘര്‍ഷം: മുഖംനോക്കാതെ നടപടി



തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിന് മുഖംനോക്കാതെ നീതിപൂര്‍വമായ സമീപനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശാന്തമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും നീതികിട്ടുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പരിശോധിക്കും. ബി.ജെ.പി പ്രസിഡന്റ് വി. മുരളീധരന്‍ നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിലപാട് അവരെ അറിയിച്ചിട്ടുണ്ട്.

ശാന്തത കൈവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി എല്ലാവരുമായും ചര്‍ച്ച നടത്തി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ കരുതല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചി മെട്രോ: 100 ദിവസത്തിനകം കോച്ചുകളെത്തും

പുതിയ ഡിസൈനും ലോഗോയുമായി

കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ പുരോഗതിയില്‍ സര്‍ക്കാര്‍ പൂര്‍ണ തൃപ്തരാണെന്നും മെട്രോയ്ക്കായി നിര്‍മിക്കുന്ന കോച്ചുകള്‍ നൂറ് ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും വേഗം പൂര്‍ത്തിയാക്കിയ മെട്രോ എന്ന ബഹുമതി കൊച്ചിക്ക് കൈവരും. ഇക്കാര്യത്തില്‍ ഡി.എം.ആര്‍.സി.യും കെ.എം.ആര്‍.എല്ലും വലിയ പങ്കാണ് വഹിക്കുന്നത്. കേരളത്തില്‍ മനസ്സ് വെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നതിന് തെളിവാണ് മെട്രോ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസൈന്‍ ആല്‍ബത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൊച്ചി മെട്രോ കോച്ചുകളുടെ അകംപുറം ഡിസൈനുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചടങ്ങ്. 

മെട്രോ പദ്ധതിയുടെ അവലോകന യോഗവും വിമാനത്താവളത്തില്‍ നടന്നു. മെട്രോയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ തീരുമാനങ്ങളും അവലോകന യോഗം എടുത്തിട്ടുണ്ട്. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതു സംബന്ധിച്ച നിയമപരമായ തടസ്സങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.
 പദ്ധതി നടത്തിപ്പിനാവശ്യമായ തുകയുടെ അടുത്ത വിഹിതം ഉടനെ ലഭ്യമാക്കും. യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ഉംട) രൂപവത്കരണത്തിനുള്ള നിയമ നിര്‍മാണവും സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി യോഗത്തിനു ശേഷം വ്യക്തമാക്കി.

തിര. കമ്മിഷനുമായി യോജിച്ചുപോകും


വണ്ടൂര്‍: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനുമായി നിലവില്‍ സര്‍ക്കാറിന് യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വണ്ടൂരില്‍ മിനി സിവില്‍സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിപറയുകയായിരുന്നു. 

ഹൈക്കോടതിയില്‍ സര്‍ക്കാറും കമ്മിഷനും ഒരേനിലപാടാണ് സ്വീകരിച്ചതെന്നും തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സര്‍ക്കാറിന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കൊച്ചിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് സ്ഥാപിക്കും



കൊച്ചി: കൊച്ചിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലബാറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് കരിപ്പൂരിലും തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കൊച്ചിയിലും സ്ഥിരം ഹജ്ജ് ഹൗസ് ഉണ്ടാകുന്നത് യാത്ര എളുപ്പമാക്കും. ഹജ്ജ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്ലഗ് ഓഫ് ചെയ്ത ശേഷം ഹജ്ജ് ക്യാമ്പില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അല്ലാഹുവിന്റെ അതിഥികളായി പോകുന്ന ഹാജിമാര്‍ നാടിന്റെ ഭാഗ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അല്ലാഹു ജീവിതത്തില്‍ മനുഷ്യന് തന്ന മഹാ സൗഭാഗ്യമാണ് ഹജ്ജ്. ദൈവത്തില്‍ സമര്‍പ്പിതമായ മനസ്സാണ് ഹാജിമാരുടെ മുഖമുദ്ര. അവനവന് മാത്രമല്ലാതെ ലോകനന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ് ഹജ്ജിന്റെ ഏറ്റവും വലിയ പുണ്യമെന്നും മന്ത്രി പറഞ്ഞു. 

വിമാനത്താവളത്തിലെ ഫ്ലഗ് ഓഫ് കര്‍മത്തിനു ശേഷം ഹജ്ജ് ഹൗസിലെത്തിയ മുഖ്യമന്ത്രി തീര്‍ത്ഥാടകരുമായും സംസാരിച്ചു. ഹജ്ജ് ഹൗസില്‍ ഹാജിമാര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത്. 


2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

Onam Sadya with the children affected by hemophilia




Onam Sadya with the children affected by hemophilia at Cliff house, Thiruvananthapuram. A program organised under the leadership of  Hemophilia Society of Kerala.