UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, ഡിസംബർ 28, ശനിയാഴ്‌ച

തെറ്റിദ്ധരിപ്പിച്ചില്ല; നെല്‍പ്പാടം നികത്തിയത് കേന്ദ്രം അറിഞ്ഞിരുന്നു

തെറ്റിദ്ധരിപ്പിച്ചില്ല; നെല്‍പ്പാടം നികത്തിയത് കേന്ദ്രം അറിഞ്ഞിരുന്നു
തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ പ്രദേശം ഒരു നെല്‍പ്പാടമാണെന്നും അവിടെ നികത്തല്‍ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമായി കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞിരുന്നു. ഇതേക്കുറിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തി വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശയും ലഭിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത്. പദ്ധതിപ്രദേശം ഒരു തണ്ണീര്‍ത്തടമല്ലെങ്കില്‍പോലും പലതരം സസ്യങ്ങളുടെ സാന്നിധ്യംമൂലം റണ്‍വേ, ഏപ്രണ്‍, ടാക്‌സിവേ മുതലായവയ്ക്ക് ആവശ്യമായ സ്ഥലം മാത്രമേ നികത്താവൂ എന്നും ബാക്കി അതേ അവസ്ഥയില്‍ നിലനിര്‍ത്തുമെന്ന ഉറപ്പ് പാലിക്കണമെന്നും അനുമതിയില്‍ പറയുന്നുണ്ട്. നിയമാനുസൃതമായ സമിതി തന്നെയാണ് ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കിയത്. കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് അതിനാല്‍ത്തന്നെ യാതൊരു അടിത്തറയുമില്ല.

2011 ഡിസംബര്‍ 16നാണ് വിദഗ്ദ്ധസമിതി അനുകൂല ശുപാര്‍ശ നല്‍കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രാദേശിക അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് പരിസ്ഥിതി വകുപ്പ് സെക്രട്ടറി നിയമലംഘനങ്ങളെപ്പറ്റി സൂചിപ്പിച്ചത്. തണ്ണീര്‍ത്തടം നികത്തിയതിന്റെ പാരിസ്ഥിതിക ആഘാതം വിദഗ്ദ്ധസമിതി പരിഗണിച്ചിട്ടുണ്ടോയെന്നും പരിഹാര നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്നും അറിയില്ലെന്നാണ് അദ്ദേഹം ഫയലില്‍ എഴുതിയത്. വിദഗ്ദ്ധസമിതി നല്‍കിയ അനുമതിയില്‍ പദ്ധതി നടത്തിപ്പുകാര്‍ നിലം നികത്തിയിട്ടില്ലെന്നും പണി നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇത് കണക്കിലെടുത്ത്, നേരത്തെ പദ്ധതി നടത്തിപ്പുകാര്‍ നിലം നികത്തുകയും പണി തുടങ്ങുകയും ചെയ്തു എന്ന് ഫയലില്‍ രേഖപ്പെടുത്തിയത് ഭേദഗതി ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. ഇതിന് മുഖ്യമന്ത്രിയുടെ അംഗീകാരം തേടുകയും ചെയ്തു. ഈ ഭേദഗതി, മറുപടി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കാനാണ് നേരത്തെ രേഖപ്പെടുത്തിയ കുറിപ്പിന്റെ ഇടതുവശത്ത് പെന്‍സിലില്‍ ടു ബി അമന്‍റഡ് (ഭേദഗതി ചെയ്യണം) എന്ന് കരട് കത്ത് തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയത്. അല്ലാതെ ടു ബി അവോയിഡഡ് (ഒഴിവാക്കണം) എന്നല്ല. അതായത് തിരുത്തല്‍ ഉത്തരവ് ശ്രദ്ധിക്കാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ആദ്യ കുറിപ്പ് പ്രകാരം മറുപടി തയ്യാറാക്കരുത് എന്ന സൂചനയാണ് പെന്‍സിലില്‍ രേഖപ്പെടുത്തിയത്. ഇത് ഒരു തിരുത്തോ നിര്‍ദ്ദേശമോ അല്ല.

ആറന്മുള വിമാനത്താവള പദ്ധതിയുടെ പരിസ്ഥിതി അനുമതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് നടപടിയുണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവയിലെല്ലാം സത്യസന്ധവും വസ്തുതാപരവുമായ മറുപടിയാണ് നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നിലം നികത്താനുള്ള അനുമതി നല്‍കിയതെന്നും പത്രക്കുറിപ്പില്‍ ആവര്‍ത്തിച്ചു.

2013, ഡിസംബർ 15, ഞായറാഴ്‌ച

ഗൃഹനാഥന്റെ ആത്മഹത്യ: പ്രചാരണം അടിസ്ഥാനരഹിതം

ഗൃഹനാഥന്റെ ആത്മഹത്യ: പ്രചാരണം അടിസ്ഥാനരഹിതം


കൊല്ലത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം തേടിയെത്തിയ ഗൃഹനാഥന്‍ അഞ്ചല്‍ സ്വദേശി സുശീലന്‍ ആത്മഹത്യ ചെയ്തത് മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കാതെ വന്നതുമൂലമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 


12ന് രാത്രി ഒരുമണിയോടെയാണ് സുശീലന്‍, ഭാര്യ ശ്രീദേവി, മക്കള്‍ അതിന്‍ (14) , അതുല്‍ (12) എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി ഇവരില്‍ നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഇത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കേസ്സായതിനാല്‍ അപേക്ഷ തിരുവനന്തപുരത്ത് കൊണ്ടുപോകുകയാണെന്നും ഉടന്‍തന്നെ തീരുമാനം ഉണ്ടാകുമെന്നും സുശീലനെ മുഖ്യമന്ത്രി അറിയിച്ചു. 

ജനസമ്പര്‍ക്ക പരിപാടി പുലര്‍ച്ചെ രണ്ടുമണിയോടെ തീര്‍ന്നതിനുശേഷം മുഖ്യമന്ത്രി കൊച്ചിക്കു പോയി. വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തി രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുത്തശേഷം ശനിയാഴ്ച രാവിലെ കോട്ടയത്തിനു പോകുകയും ചെയ്തു. 

ഈ പാവപ്പെട്ട ദമ്പതിമാരുടെ മക്കള്‍ പേശീബലക്കുറവു മൂലം ഏറെ ദുരിതത്തിലാണ്. ധാരാളം ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക, ചികിത്സാ സഹായം അനുവദിക്കുക, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഇവ പരിശോധിച്ച് ഉടനെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോയിത്തല മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സൈമണ്‍ അലക്‌സ് എന്നിവരോടൊപ്പമാണ് സുശീലനും കുടുംബവും മുഖ്യമന്ത്രിയെ കണ്ടത്. 

ജനസമ്പര്‍ക്ക പരിപാടിയില്‍ നേരത്തേ അപേക്ഷ നല്‍കിയവരെയാണ് ആദ്യം പരിഗണിക്കുന്നത്. പുതിയ പരാതിക്കാരില്‍ നിന്ന് പരിപാടിക്കിടയ്ക്ക് അപേക്ഷ സ്വീകരിക്കും. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട്, മുഖ്യമന്ത്രിയുമായി സംസാരിച്ച് അപേക്ഷ സമര്‍പ്പിക്കണം എന്നുള്ളവരെ മറ്റുള്ളവരെ കണ്ടതിനുശേഷം ഏറ്റവും ഒടുവിലാണ് മുഖ്യമന്ത്രി കാണുന്നത്. സുശീലന്‍ ഉള്‍പ്പെടെയുള്ള പുതിയ അപേക്ഷകരെയെല്ലാം മുഖ്യമന്ത്രി നേരിട്ട് കാണുകയും ചെയ്തിരുന്നു-അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 

2013, ഡിസംബർ 12, വ്യാഴാഴ്‌ച

പരിസ്ഥിതിനിയമങ്ങളുടെ പേരില്‍ വികസനം തടസപ്പെടുന്നു

പരിസ്ഥിതിനിയമങ്ങളുടെ പേരില്‍ വികസനം തടസപ്പെടുന്നു- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

 

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പേരില്‍ സംസ്ഥാനത്തിന്റെ റെയില്‍വേ വികസനമുള്‍പ്പെടെയുള്ളവ സ്തംഭനത്തിലാവുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പരിസ്ഥിതി നിയമം അനിവാര്യവും സംരക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ അതിന്റെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പരിസ്ഥിതി നിയമങ്ങളുടെ പേരില്‍ സംസ്ഥാനത്ത് റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കല്‍ നടത്താനാവുന്നില്ല. ഇത് കാരണം കേന്ദ്രമനുവദിച്ച തുകപോലും വിനിയോഗിക്കാനാവാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനജീവിതത്തെ തടസപ്പെടുത്താതെയും മാത്രമേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ വനസംരക്ഷണനിയമം നടപ്പിലാക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിര്‍മ്മാണമേഖല മുന്‍പില്ലാത്തവിധം നിരവധി വെല്ലുവിളികളെ നേരിടുകയാണ്. പരിസ്ഥിതി സംരക്ഷണവും വികസനവും ഒരു പോലെ കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആഭ്യന്തരം എന്നും കല്ലേറ് കൊള്ളുന്ന വകുപ്പ്

ആഭ്യന്തരം എന്നും കല്ലേറ് കൊള്ളുന്ന വകുപ്പ്-ഉമ്മന്‍ചാണ്ടി

 

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കല്ലേറ് കിട്ടുന്ന വകുപ്പാണെന്നും മുമ്പും ആ വകുപ്പ് കൈകാര്യം ചെയ്തിരുന്നവര്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടി.പി. വധക്കേസിലുണ്ടായതുപോലെ ഒരു പോലീസ് അന്വേഷണം മുമ്പ് കേരളത്തിലുണ്ടായിട്ടുണ്ടോ? പാര്‍ട്ടി പ്രതികളെ നല്‍കുന്ന വ്യവസ്ഥതി മാറ്റിയില്ലേ? മലബാറില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിച്ചത് ഷൂക്കൂര്‍ വധവും ടി.പി. വധവും ഫലപ്രദമായി അന്വേഷിച്ചതുകൊണ്ടാണ്. വാടകക്കൊലയാളികള്‍ മാത്രമല്ല, അവരെ അയച്ചവരും നിയമത്തിനുമുന്നില്‍ വരും എന്ന സ്ഥിതിവന്നു. അപ്പോള്‍ ഗൂഢാലോചനക്കാര്‍ പുറത്തുവരും. കുറ്റം ചെയ്തിട്ടുള്ള ഒരാളും രക്ഷപ്പെടില്ല.

വരുംദിവസങ്ങളില്‍ കേരളത്തിന് അത് ബോധ്യപ്പെടും-മുഖ്യമന്ത്രി പറഞ്ഞു. ടി.പി. വധക്കേസില്‍ സര്‍ക്കാരും സി.പി.എമ്മും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ടി.പി. വധക്കേസില്‍ 20 പേരെ ഒഴിവാക്കിയ നടപടിക്കെതിരെ നിയമപരമായ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഒരു മോഹവും പൂവണിയാന്‍ പോകുന്നില്ല. പാര്‍ട്ടിയില്‍നിന്ന് പൂര്‍ണ പിന്തുണ തനിക്ക് കിട്ടുന്നുണ്ട്. അക്കാര്യത്തില്‍ തനിക്ക് പൂര്‍ണസംതൃപ്തിയുമുണ്ട്. അതുപോലെതന്നെ യു.ഡി.എഫില്‍ നിന്ന് തനിക്ക് പൂര്‍ണ പിന്തുണയുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

ഉത്രാടംതിരുനാളിന്റെ ആരോഗ്യസ്ഥിതി: മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു

ഉത്രാടംതിരുനാളിന്റെ ആരോഗ്യസ്ഥിതി: മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു

 

തിരുവനന്തപുരം: ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന മാര്‍ത്താണ്ഡവര്‍മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവരങ്ങള്‍ ആരാഞ്ഞു. ഗൗരി പാര്‍വതിബായിയുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.