UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

അഴിമതി ആരോപണങ്ങള്‍ അതിജീവിക്കാനുള്ള കരുത്ത് ‘പാമോയില്‍’ വഴി കിട്ടി -ഉമ്മന്‍ചാണ്ടി

അഴിമതി ആരോപണങ്ങള്‍ അതിജീവിക്കാനുള്ള കരുത്ത് ‘പാമോയില്‍’ വഴി കിട്ടി

തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ അതിജീവിക്കാനുള്ള കരുത്താണ് പാമോയില്‍ ആക്ഷേപത്തിലൂടെ തനിക്ക് കിട്ടിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാമോയില്‍ കേസില്‍ 20 വര്‍ഷം തന്‍െറ പേര് ആരും പറയാതിരുന്നിട്ട് പെട്ടെന്ന് പറഞ്ഞപ്പോള്‍ മാനസിക സംഘര്‍ഷമുണ്ടായി. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. ടൈറ്റാനിയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അഴിമതി ആരോപണം വന്നപ്പോള്‍ അക്കാര്യം ബോധ്യമായി. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഉമ്മന്‍ചാണ്ടി നൂറ് കോടിയുടെ അഴിമതി നടത്തിയെന്ന വി. ശിവന്‍കുട്ടിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ടൈറ്റാനിയത്തിലെ മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതിയില്‍ മുമ്പ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നാണ് ശിവന്‍കുട്ടി ആരോപിച്ചത്. മലിനീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ 32 സ്ഥാപനങ്ങള്‍ പൂട്ടാനാണ് സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റി കത്ത് തന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കിയാല്‍ എ.എഫ്.എ.സി.ടിയും ടൈറ്റാനിയവും പൂട്ടാതിരിക്കാമെന്ന വ്യവസ്ഥയും അവര്‍ മുന്നോട്ടുവെച്ചു. അതിന്‍െറ അടിസ്ഥാനത്തിലാണ് പ്ളാന്‍റ് സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ടുപോയത്.
അഴിമതിയുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ സര്‍ക്കാറിന് പദ്ധതി നടത്താതിരിക്കാമായിരുന്നല്ളോ. പദ്ധതിയുടെ ചെലവ് കുറഞ്ഞുവെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്. ഉല്‍പാദനം കൂട്ടി മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിയാണ് തന്‍െറ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മലിനീകരണം കുറയ്ക്കാനുള്ള പദ്ധതി മാത്രമാണ് എല്‍.ഡി.എഫ്നടപ്പാക്കിയത്.

കഴിഞ്ഞ സര്‍ക്കാറാണ് പദ്ധതി നടപ്പാക്കിയതും മാറ്റം വരുത്തിയതും. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കഴിഞ്ഞ നാല്വര്‍ഷം കൊണ്ട് വിജിലന്‍സ് അന്വേഷണം നടത്തി കണ്ടെത്താത്തതെന്താണ്. വിജിലന്‍സ് അന്വേഷണത്തില്‍ ഒരു തെളിവും കിട്ടാതെ വന്നപ്പോഴാണ് സി.ബി.ഐ അന്വേഷണത്തിന് മുറവിളി കൂട്ടുന്നത്.

പാമോയില്‍ കേസ് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് വിജിലന്‍സ് കോടതിയില്‍ വന്നപ്പോള്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞതിന് താഴെയുള്ള കാര്യങ്ങള്‍ മാത്രമാണ് കഴിഞ്ഞദിവസം ഹൈകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുള്‍പ്പെട്ട കേസായതിനാല്‍ സര്‍ക്കാറിന്‍െറ പ്രധാന അഭിഭാഷകനൊന്നുമല്ല ഹൈകോടതിയില്‍ ഹാജരായത്.

പാമോയില്‍ കേസിന്‍െറ അന്വേഷണത്തെ ബാധിക്കുന്ന ഒരുഇടപെടലും സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നുണ്ടാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്കൂള്‍ കുട്ടികളുടെ യാത്ര: വാഹന നിയമം ഭേദഗതി ചെയ്യും

സ്കൂള്‍ കുട്ടികളുടെ യാത്ര: വാഹന നിയമം ഭേദഗതി ചെയ്യും

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മുഴുവന്‍ വാഹനങ്ങളെയും ബാധിക്കുന്ന വിധത്തില്‍ മോട്ടോര്‍വാഹന നിയമത്തില്‍ വ്യവസ്ഥകള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന നിയമത്തിന്‍െറ ചട്ടങ്ങളില്‍ മാറ്റംവരുത്തേണ്ടതുണ്ട്.ഡ്രൈവര്‍മാരുടെ പരിചയം, വാഹനങ്ങളുടെ കാലപ്പഴക്കം ഉള്‍പ്പെടെ കാര്യങ്ങളില്‍ മാറ്റം വരണം. സ്കൂളുകളുടെ ഒൗദ്യോഗിക വാഹനങ്ങളെക്കാള്‍ സ്വകാര്യ കരാര്‍ വാഹനങ്ങളാണ് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതില്‍ ഏറെയുമെന്നും അദ്ദേഹം പറഞ്ഞു. അക്രമസമരം നിരുല്‍സാഹപ്പെടുത്തുമെന്നാണ് താന്‍ പറഞ്ഞതെന്നും അല്ലാതെ പ്രതിപക്ഷത്തോട് യുദ്ധ പ്രഖ്യാപനത്തിനില്ളെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവിടെ നടന്നത് ജനാധിപത്യ സമരങ്ങളായിരുന്നില്ല. എത്ര വാഹനങ്ങളാണ് നശിപ്പിച്ചത്. പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കില്ല.

ക്രിമിനല്‍ പശ്ചാത്തലമുള്ള 556 പൊലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റാണ് ഹൈകോടതി മുമ്പാകെ സമര്‍പ്പിച്ചത്. ഈ ഉദ്യോഗസ്ഥരെ നിരീക്ഷിക്കും. അത്തരം ഉദ്യോഗസ്ഥരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിയമിക്കണമോയെന്ന കാര്യവും പരിശോധിക്കും. അവിവാഹിതരായ അമ്മമാരുടെ എണ്ണം കൂടിയതാണ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.വര്‍ഷങ്ങളായി പീഡനങ്ങള്‍ക്ക് വിധേയമായിരുന്ന ആദിവാസികള്‍ ഉള്‍പ്പെട്ട അവിവാഹിത അമ്മമാരില്‍ പലരില്‍ നിന്നും നിര്‍ബന്ധിച്ച് പരാതി വാങ്ങിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിവാഹിതരായ മാതാക്കളുടെ കുട്ടികള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ളെന്ന് പരാതിയുണ്ടെങ്കില്‍ പരിശോധിക്കും.പ്രതിപക്ഷം ആഹ്വാനം ചെയ്ത കരിദിനത്തില്‍ കറുത്ത കച്ചകെട്ടി വന്നവരെയാണ് പൊലീസ് തടഞ്ഞത്. അവര്‍ പ്രതിപക്ഷ അനുകൂല സംഘടനയില്‍പെട്ടവരുമായിരുന്നു. അല്ലാതെ ആദിവാസി സ്ത്രീകളെ അപമാനിക്കുന്ന യാതൊരു നടപടിയുമുണ്ടായില്ല.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗഹൃദമായ കേരളം സൃഷ്ടിക്കുന്നതിനായുള്ള നയം രൂപവത്രിക്കാനായി ബി. സുഗതകുമാരി അധ്യക്ഷയും ലിഡാ ജേക്കബ്, ശാരദാ മുരളീധരന്‍, സുനിതാകൃഷ്ണന്‍, മല്ലികാ സാരാഭായി എന്നിവര്‍ അംഗങ്ങളുമായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
അഴിമതിക്കെതിരായി കര്‍ശനനടപടി സ്വീകരിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി മുന്‍ ചീഫ്സെക്രട്ടറി മോഹന്‍കുമാര്‍ അധ്യക്ഷനും മുന്‍ ഡി.ജി.പി ഹോര്‍മിസ് തരകന്‍, സാമുവല്‍ പോള്‍, രഘുനന്ദന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിക്ക് രൂപംനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാലിന്യവിമുക്ത കേരളം കര്‍മപദ്ധതിയായി; പനി നിയന്ത്രണ വിധേയം- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യവിമുക്ത കേരളം പദ്ധതിയുടെ കരട് രൂപത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. പനി പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശുചീകരണ പരിപാടിക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. ഇതിന്റെ കരട് രൂപത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഇത് എല്ലാ എം.എല്‍.എ.മാര്‍ക്കും വിതരണം ചെയ്യും. വൈകീട്ട് സര്‍വകക്ഷിയോഗത്തില്‍ കരട് അവതരിപ്പിക്കും. സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമായിക്കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ആസ്​പത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറയുന്നുണ്ട്. ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്ന പനി നിയന്ത്രണ മാര്‍ഗങ്ങളില്‍ കേന്ദ്ര മെഡിക്കല്‍ സംഘവും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഐ.ഐ.ടി പാലക്കാട്ട്: - മുഖ്യമന്ത്രി

ഐ.ഐ.ടി പാലക്കാട്ട്: - മുഖ്യമന്ത്രി



തിരുവനന്തപുരം: പന്ത്രണ്ടാംപദ്ധതിയില്‍ സംസ്ഥാനത്തിന് ഐ.ഐ.ടി അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അത് അനുവദിക്കുമ്പോള്‍ പാലക്കാട്ടായിരിക്കും സ്ഥാപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ട് കണ്ടെത്തിയ സ്ഥലത്ത് കേന്ദ്രസംഘം വന്ന് പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ച താനടക്കമുള്ളവര്‍ ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയും മനുഷ്യവിഭവശേഷി മന്ത്രി കപില്‍ സിബലും വിദേശത്തായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായില്ല.

ഐ.ഐ.ടി മലപ്പുറത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അബ്ദുറഹ്മാന്‍ രണ്ടത്താണി അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറത്തിന് അതിനുള്ള അര്‍ഹതയുണ്ടെങ്കിലും പാലക്കാട്ടാണ് ഇപ്പോള്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കൊച്ചി മെഡിക്കല്‍ സിറ്റി പരിഗണിക്കും

തിരുവനന്തപും: കൊച്ചിയില്‍ ആയിരം കോടി രൂപയുടെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്​പിറ്റല്‍ സ്ഥാപിക്കാന്‍ ലഭിച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശസ്ത ക്രിക്കറ്റ് താരം കപില്‍ദേവ് ഉള്‍പ്പെടുന്ന കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആയിരം കിടക്കകളുള്ള അലോപ്പതി ആശുപത്രി, 50 കിടക്കകളുള്ള ആയുര്‍വേദ ആശുപത്രി, മെഡിക്കല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന ബൃഹദ് പദ്ധതിയാണിത്. മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു.

മെഡിക്കല്‍ രംഗത്തെ ഏഴായിരം പേര്‍ക്ക് പ്രത്യക്ഷമായും 25,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിലാണ് മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ നിന്ന് വന്‍തോതില്‍ സംഭവിക്കുന്ന മസ്തിഷ്‌ക ചോര്‍ച്ച തടയുന്നതിനും നാട്ടിലും വിദേശത്തുമുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനും മെഡിക്കല്‍ സിറ്റി സഹായകരമാകുമെന്ന് കപില്‍ ദേവ് ചൂണ്ടിക്കാട്ടി. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, കെ. ബാബു, കെ.പി. മോഹനന്‍ എന്നിവരും മെഡിക്കല്‍ സിറ്റി ചെയര്‍മാന്‍ മോഹന്‍ തോമസ്, എം.ഡി. ഹസന്‍കുഞ്ഞ്, മാത്യു ഫ്രാന്‍സിസ്, മിബു ജോസ്, ജയ വി. ജയനാഥന്‍, പി. സെബാസ്റ്റ്യന്‍ തുടങ്ങിയവരും പങ്കെടുത്തു.

പെന്‍ഷന്‍ പ്രായം: തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും തൊഴിലിന് കാത്തിരിക്കുന്ന ചെറുപ്പക്കാരുടെ ആശങ്കകള്‍ കൂടി കണക്കിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. വര്‍ഷം 25,000 പേര്‍ക്കുമാത്രമാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനാവുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം നഷ്ടമാകുമെന്നാണ് ആശങ്കയുള്ളത്. ഇതുകൂടി കണക്കിലെടുത്തേ തീരുമാനമുണ്ടാകൂ.

സഭാസമ്മേളനം കഴിഞ്ഞാലുടന്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തും. അതിന് പ്രതിപക്ഷ സഹകരണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷത്തെ കര്‍മ പരിപാടി സര്‍ക്കാര്‍ അവതരിപ്പിക്കും. സേവനാവകാശ നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും അത് നിയമമാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികാരമായാണ് എമര്‍ജിങ് കേരള എന്ന വ്യവസായ സംഗമം നടത്തുന്നത്. അത് കേരളത്തിന്റെ വികാരമായി കാണണം. പി.എം.എസ്.ജി.വൈ. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന റോഡുകളുടെ വീതി ആറു മീറ്ററായി കുറയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തില്‍ മന്ത്രി ജയറാം രമേശുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളാണ് പ്രധാന മന്ത്രിയുടെ ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ കരകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ റോഡ് നിര്‍മിക്കാമെന്ന വ്യവസ്ഥ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 120 യൂണിറ്റുവരെയുള്ളവരെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് 200 യൂണിറ്റ് വരെ സര്‍ചാര്‍ജ് ഒഴിവാക്കിയിരുന്നുവെങ്കില്‍ ആ രീതിയില്‍തന്നെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഹൈകോടതി മേല്‍നോട്ടം സര്‍ക്കാര്‍ സമ്മതത്തോടെ

ഹൈകോടതി മേല്‍നോട്ടം സര്‍ക്കാര്‍ സമ്മതത്തോടെ

തിരുവനന്തപുരം: ഐസ്ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ ഹൈകോടതി മേല്‍നോട്ടം ഏര്‍പ്പെടുത്തിയത് സര്‍ക്കാറിന്‍െറ സമ്മതത്തോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയുടെ മേല്‍നോട്ടം വേണമെന്ന് ഹരജിക്കാരന്‍െറ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇത് അഡ്വക്കറ്റ് ജനറലും സമ്മതിച്ചു. വിവാദങ്ങളുടെ പേരില്‍ ഇനിയും കേരളത്തിന് നഷ്ടമുണ്ടാകാന്‍ പാടില്ല. എന്നാല്‍, പ്രതിപക്ഷ നേതാവ് ഇപ്പോഴും കേസുമായി നടക്കുകയാണ്.പ്രതിപക്ഷ സഹകരണത്തോടെയായിരിക്കും ഭരണം. ഇതിനായി ഏത് തിരുത്തലിനും തയാറാണ്.പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. യുവജന സംഘടനകളെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ല.വിരമിക്കലിലൂടെ ഒരു വര്‍ഷം 25000 ത്തോളം ഒഴിവുകളാണ് സര്‍ക്കാര്‍,അദ്ധ്യാപക മേഖലയിലുണ്ടാകുന്നത്.എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാല്‍,25 ലക്ഷത്തോളം യുവജനങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണുള്ളത്. നിയമസഭാ സമ്മേളനം പിരിഞ്ഞതിന് ശേഷം സ്വാശ്രയ പ്രശ്നത്തില്‍ ശാശ്വത പരിഹാരത്തിന് ചര്‍ച്ച ആരംഭിക്കും.പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തായിരിക്കും ചര്‍ച്ച. ഇക്കാര്യത്തില്‍ എം.എ.ബേബിയുടേതടക്കം സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു.ഇടത് സര്‍ക്കാറിന്‍െറ കാലത്ത് 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിച്ചിരുന്നവരെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കില്‍ ആ രീതിയില്‍ തീരുമാനമുണ്ടാകും.120 യൂണിറ്റ് വരെയുള്ളവരെ ഒഴിവാക്കിയിരുന്നുവെന്നതിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം. പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ റോഡുകള്‍ക്ക് ആറ് മീറ്റര്‍ വീതി മതിയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് റോഡ് നിര്‍മിക്കാനാണ് അനുമതി നല്‍കിയിരുന്നത്. ഇത് കേരളത്തില്‍ പ്രായോഗികമല്ലാത്തതിനാല്‍ ഇതില്‍ ഭേദഗതി വരുത്തി. നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിലേറെയായി ഹഡ്കോയുമായി നിലനിന്നിരുന്ന തര്‍ക്കവും പരിഹരിച്ചു.പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച തര്‍ക്കവും തീര്‍ന്നു. ജനങ്ങള്‍ സര്‍ക്കാറിനെ വിലയിരുത്തുന്നത് പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്.ഒരു രൂപ അരി വിതരണം തുടങ്ങി. ബി.പി.എല്‍ വിഭാഗത്തിലെ 14.6 ലക്ഷം പേര്‍ക്കും 5.96 ലക്ഷം എ.എ.വൈ ക്കാര്‍ക്കും ഒരു രൂപക്ക് അരി നല്‍കുന്നുണ്ട്.രണ്ട് തവണ പെട്രോള്‍ വിലയും ഒരു തവണ ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചപ്പോള്‍ അധിക നികുതി വേണ്ടെന്ന് വെച്ചതിലൂടെ 405 കോടി രൂപയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ജൈവകൃഷിയിലൂടെ കേരളത്തെ വിഷമുക്തമാക്കണം

തിരുവനന്തപുരം: ജൈവകൃഷിയിലൂടെ സംസ്ഥാനത്തെ വിഷവിമുക്തമാക്കണമെന്നും 'ജനശ്രീ'യ്ക്ക് അതില്‍ മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമ്പൂര്‍ണ ജൈവസംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള 'ജനശ്രീ'യുടെ ശ്രമത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനശ്രീയുടെ നേതൃത്വത്തില്‍ നടന്ന 'ജൈവശ്രീ' ഉത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടുത്തവര്‍ഷം മുതല്‍ ജൈവ കര്‍ഷക വനിതയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനമായി. ഇന്ത്യയിലെതന്നെ നിലവിലുള്ളവയില്‍ ഏറ്റവും ഉയര്‍ന്ന അവാര്‍ഡ് തുകയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ 'ജൂസ്' സാഗര സര്‍വീസുമായി ചേര്‍ന്നാണ് 'ജനശ്രീ' അവാര്‍ഡ് നല്‍കുക. 1,11,111 രൂപയാണ് അവാര്‍ഡ് തുക.

ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം.എം.ഹസ്സന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ.പ്രതാപന്‍, കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി, 'ജൂസ്' ചെയര്‍മാന്‍ കൊല്ലം പണിക്കര്‍, ജനശ്രീ ജില്ലാ അധ്യക്ഷന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വനിതാ കോഡ് ബില്‍ വിശദ പരിശോധനയ്ക്കുശേഷം മാത്രം


കൊച്ചി: വിശദ പരിശോധനയ്ക്കുശേഷം മാത്രമേ വനിതാ കോഡ് ബില്ലില്‍ നടപടിയെടുക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിയുന്നത്ര എല്ലാ വിഭാഗങ്ങളുടെയും അംഗീകാരത്തോടെ ബില്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദമായിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായങ്ങളൊന്നും ലഭ്യമാക്കരുതെന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയാണ് വിവാദമായത്.




CM TALK TO MEDIA

ഉന്നത വിദ്യാഭ്യാസരംഗത്തെ പോരായ്മകള്‍ പരിഹരിക്കണം

കൊച്ചി: ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നേരിടുന്ന പോരായ്മകള്‍ പരിഹരിച്ച്‌വേണം മുന്നോട്ട് പോകാനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിഎം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രൊഫ. ബാഹുദീന്‍ മെമ്മോറിയല്‍ അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലഘട്ടത്തില്‍ കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. പക്ഷെ, ഇന്ന് ഈ മേഖലയില്‍ അഭിമാന നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നാടിന്റെ മുന്നേറ്റം പൂര്‍ണവിജയത്തിലെത്തിക്കാന്‍ സാധിക്കൂ. വിദ്യാഭ്യാസ രംഗത്ത് ഇന്ന് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളെല്ലാം തന്നെ താത്കാലികമാണ്- അദ്ദേഹം പറഞ്ഞു.

പിഎം ഫൗണ്ടേഷന്‍ തിരഞ്ഞെടുത്ത മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. 1000 ത്തോളം വിദ്യാര്‍ഥികളാണ് അവാര്‍ഡിനര്‍ഹരായത്. പിഎം ഫൗണ്ടേഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകനുള്ള അവാര്‍ഡ് മുഖ്യമന്ത്രിയില്‍ നിന്ന് ഹബീബ് ഏറ്റുവാങ്ങി.

ഫൗണ്ടേഷന്റെ 25-ാമത് അവാര്‍ഡ്ദാന ചടങ്ങാണ് ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്.

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

മടക്കം നിറഞ്ഞ മനസ്സോടെ

മടക്കം നിറഞ്ഞ മനസ്സോടെ


ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്ന പത്തംഗ മന്ത്രിസംഘം തിരിച്ചുപോകുന്നത് നിറഞ്ഞ മനസ്സോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഒറ്റയടിക്ക് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മടങ്ങാമെന്ന വിശ്വാസത്തോടെയല്ല ദല്‍ഹിയിലേക്ക് വന്നതെന്ന് മന്ത്രിസന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി, ധനമന്ത്രി, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാര്‍ എന്നിവര്‍ സ്ഥലത്തില്ലാത്തതിനാല്‍ കാണാന്‍ കഴിഞ്ഞില്ളെന്ന പോരായ്മയുണ്ട്. എങ്കിലും കേരളത്തില്‍നിന്നുള്ളവര്‍ അടക്കം 16 മന്ത്രിമാരെ കണ്ടു. അതുവഴി നല്ല തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം വരാന്‍ പരിപാടിയിട്ടെങ്കിലും ദല്‍ഹില്‍ മന്ത്രിമാരുടെ തിരക്കുകള്‍ കാരണം റദ്ദാക്കേണ്ടി വന്നു. ഇനിയിപ്പോള്‍ ഒന്നര മാസത്തേക്ക് നിയമസഭാ സമ്മേളനമാണ്. ഇപ്പോള്‍ നടന്നില്ളെങ്കില്‍ സന്ദര്‍ശനങ്ങള്‍ നീണ്ടുപോകും എന്നതുകൊണ്ടാണ് പ്രധാനമന്ത്രി അടക്കം ഇല്ളെങ്കില്‍ക്കൂടി ഇപ്പോള്‍ വരാന്‍ തീരുമാനിച്ചത്. തിരക്കുപിടിച്ച കൂടിക്കാഴ്ചകളും ചില വീഴ്ചകളുമൊക്കെ ഉണ്ടെങ്കിലും രണ്ടു ദിവസത്തെ പരിപാടി വിജയമായി.
കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ നാടകമാണ് ദല്‍ഹിയില്‍ നടന്നതെന്ന് സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്‍ പറഞ്ഞു. കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാര്‍ തന്നെ കേരളത്തിന്‍െറ കാര്യത്തില്‍ വേണ്ടതു ചെയ്തില്ല. ഇക്കാര്യം വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെയൊക്കെ പറയാനെങ്കിലും പ്രതിപക്ഷത്തിന് അവകാശമില്ളെങ്കില്‍ പിന്നെന്തു ജനാധിപത്യമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

എല്‍.ഡി.എഫ് ഭരിച്ച കാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അരിക്കുവേണ്ടി വഴിയില്‍ കുത്തിയിരിക്കാനാണ് ദല്‍ഹിക്ക് വണ്ടി കയറിയത്. എന്നിട്ട് എന്തു നേടി? ഫലം ഉണ്ടാക്കുന്നതിനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ കൂടെ കൂട്ടാമായിരുന്നു എന്ന് മുന്‍മന്ത്രി സി. ദിവാകരന്‍ പറയുന്നു. സംസ്ഥാന മന്ത്രിമാര്‍ നടത്തുന്ന നാടകത്തില്‍ അഭിനയിക്കാനാണോ അപമാനിച്ചുവെന്ന പഴി കേള്‍ക്കാനാണോ പ്രതിപക്ഷത്തെ കൂടെ കൂട്ടേണ്ടത്? തിരിച്ചു ചെല്ലുമ്പോള്‍ കരിങ്കൊടി കാണിക്കുമെന്ന് ഡി.വൈ.എഫ്.ഐക്കാര്‍ പറയുന്നു. വയനാട്ടില്‍ കരിങ്കൊടി കാണിച്ചവര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ എഴുതിക്കൊടുത്തശേഷമാണ് താന്‍ ദല്‍ഹിക്ക് പോന്നതെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ജഡ്ജിയെ അവിശ്വസിച്ചില്ല

കൊച്ചി: പാമോലിന്‍ കേസിലെ പ്രതികളാരും ജഡ്ജിയെയും കോടതിയെയും അവിശ്വസിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വ്യക്തിപരമായ ആക്ഷേപത്തിന്റെ പേരില്‍ പാമോലിന്‍ കേസില്‍ നിന്നും വിജിലന്‍സ് ജഡ്ജി പിന്‍മാറിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ഇതുവരെയും ജഡ്ജിക്കെതിരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. ജഡ്ജി പിന്‍മാറിയതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. പാമോലിന്‍ കേസിനെ കുറിച്ചുള്ള നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം തടയാന്‍ കര്‍ശന നടപടി

കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പീഡനത്തിനിരയായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ തയ്യാറായിവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മീഷന്‍ റിപ്പോര്‍ട്ട് ഗൗരവത്തോടെ പരിഗണിച്ച് വേഗത്തില്‍ നടപടികളുണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. നമ്മുടെ സാസ്‌കാരിക പാരമ്പര്യത്തിന് നേര്‍ക്കുള്ള ചോദ്യ ചിഹ്നമാണിത്. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണര്‍ന്നേ മതിയാകൂ. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും ഉണ്ടാകും. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെയുള്ള കര്‍ശന നിയമ നടപടികള്‍ ഇതിന്റെ ഭാഗമാണ്-മുഖ്യമന്ത്രി വ്യക്തമാക്കി.

കമ്മീഷന്‍ റിപ്പോര്‍ട്ട് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ച് നടപ്പാക്കണമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ക്ഷേമം ഉറപ്പാക്കാനായാല്‍ മാത്രമേ മാതൃകാസംസ്ഥാനമെന്ന ലക്ഷ്യം നേടാന്‍ കേരളത്തിന് കഴിയൂവെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന്‍ എം.എല്‍.എ, മരട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.ദേവരാജന്‍, കല്‍പ്പന ജോസഫ്, ബീന സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

പദ്മനാഭസ്വാമി ക്ഷേത്രം: അവസാനവാക്ക് സുപ്രീംകോടതിയുടേത്

ന്യൂഡല്‍ഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമിച്ച സാങ്കേതിക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിലയിരുത്താന്‍ അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രത്യേകയോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സാങ്കേതിക വൈദഗ്ധ്യത്തോടെ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനാണ് പ്രത്യേക കമ്മിറ്റിയെ നിയമിച്ചത്. അവരുടെ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് ലഭിച്ചിട്ടുണ്ട്. അത് ചര്‍ച്ച ചെയ്ത് ഉചിതമായ നടപടിയെടുക്കും. സുരക്ഷയുടെയും സ്വത്തിന്റെയും കാര്യത്തില്‍ സുപ്രീംകോടതിയുടേതാവും അവസാനവാക്ക്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

സ്വത്ത് ക്ഷേത്രത്തിന്‍േറതാണ്. സാധിക്കുമെങ്കില്‍ അത് ക്ഷേത്രത്തില്‍ത്തന്നെ സൂക്ഷിക്കണം. അതിനാവശ്യമായ സംരക്ഷണം സര്‍ക്കാര്‍ നല്‍കും. 233 പോലീസുകാരെ ക്ഷേത്രത്തിലേക്ക് കൂടുതലായി നിയമിച്ചിട്ടുണ്ട്. കേരളത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിയശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 14 കേന്ദ്രമന്ത്രിമാരെയാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കാണുന്നത്.

പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ജിജി തോംസണ്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെക്കുറിച്ച് അത് സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെയല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള കാഡറിലാണെങ്കിലും ഇപ്പോള്‍ കേന്ദ്രത്തിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹം അപ്പീല്‍ കൊടുത്തതില്‍ സര്‍ക്കാറിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. താന്‍ ഏതായാലും ഈ കേസുമായി ബന്ധപ്പെട്ട് അപ്പീല്‍ സമര്‍പ്പിക്കില്ല -അദ്ദേഹം വ്യക്തമാക്കി.

100 ദിന പരിപാടി സര്‍ക്കാറിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മനസ്സുവെച്ചാല്‍ കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാന്‍ സാധിക്കും. അതിന് ഒരു ഉദാഹരണമാണ് 10,503 അധ്യാപകരെ സ്ഥിരപ്പെടുത്തി ശമ്പളം നല്‍കാനെടുത്ത തീരുമാനം. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നമാണ് ഇതിലൂടെ പരിഹരിച്ചത്. കുട്ടികളുടെ തലയെണ്ണലും അധ്യാപകരെ പിരിച്ചുവിടലുമെല്ലാം ശാശ്വതമായി ഇല്ലാതാവുകയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യത 6.68 കോടി രൂപയാണ്. വിദ്യാഭ്യാസ അവകാശനിയമം, സര്‍വശിക്ഷാ അഭിയാന്‍, പഠനനിലവാരം മെച്ചപ്പെടുത്തല്‍ എന്നീ മൂന്നു പദ്ധതികളുടെ ഭാഗമായി കേന്ദ്രത്തില്‍നിന്ന് സഹായം ലഭിച്ചതോടെ ഈ തീരുമാനം നടപ്പാക്കാന്‍ കഴിഞ്ഞു. കേന്ദ്രസഹായം ലഭിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ബാധ്യത ആറുകോടി രൂപയായി കുറഞ്ഞു -അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ ഉണ്ടാക്കലല്ല, ഫലം കാണിച്ചുകൊടുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. അതിന് നല്ല നിര്‍ദേശങ്ങള്‍ ഏതുഭാഗത്ത് നിന്നുണ്ടായാലും സ്വീകരിക്കും. ഡല്‍ഹിയില്‍നിന്ന് പൂര്‍ണ സഹകരണം സര്‍ക്കാറിന് ലഭിക്കുന്നുണ്ട് -ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

അസഹിഷ്ണുതയ്ക്ക് പരിഹാരം ഗുരുദേവ ദര്‍ശനം

വര്‍ക്കല: സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്ക് കാരണം സഹിഷ്ണുതയില്ലായ്മയാണെന്നും ഇതിനുള്ള പരിഹാരം ഗുരുദേവ ദര്‍ശനമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്' എന്നുതുടങ്ങിയ ഗുരുവിന്റെ ലളിതമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയതാണ് സമൂഹത്തിലെ അസ്വസ്ഥതകള്‍ക്ക് കാരണം. ശ്രീനാരായണഗുരുവിന്റെ 84-ാമത് സമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരിയില്‍ നടന്ന മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തം വിശ്വാസങ്ങളില്‍ നിന്നുകൊണ്ട് മറ്റുള്ളവരെ നിന്ദിക്കാതെയും അവരെ ആദരിക്കുകയും ചെയ്തുകൊണ്ടുള്ള ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് കാലം ചെല്ലുന്തോറും പ്രസക്തി ഏറിവരികയാണ്. ഗുരു ഒരു സമുദായത്തിനുമാത്രമല്ല സമൂഹത്തിനാകെത്തന്നെ പ്രചോദനം നല്‍കുന്ന ശക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശിവഗിരിയിലെ സാരഥികളുടെ ലക്ഷ്യം നിറവേറ്റാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ക്കലക്കും ശിവഗിരിക്കും പ്രത്യേകിച്ച് ഗുണം ചെയ്യുന്ന കോവളം-കൊല്ലം ദേശീയ ജലപാതയുടെ നിര്‍മാണം അടുത്തഘട്ടത്തില്‍ ഏറ്റെടുക്കും. ഇതിനായി കേന്ദ്രത്തിന്റെ ഫണ്ടുണ്ടെങ്കിലും ജലപാതയ്ക്ക്‌വേണ്ട സ്ഥലസൗകര്യം ലഭിക്കാത്തതാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രി കെ.ബാബു അധ്യക്ഷനായിരുന്നു.

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

നിക്ഷേപ അപേക്ഷകളില്‍ കാലതാമസം ഒഴിവാക്കും

തിരുവനന്തപുരം: നിക്ഷേപ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തടഞ്ഞുവെച്ച പദ്ധതി അപേക്ഷകളില്‍ നയപരമായ തീരുമാനം ആവശ്യമില്ലാത്തതില്‍ എത്രയുംവേഗം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ഐ.ഡി.സി. കൊച്ചിയില്‍ സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമമായ എമര്‍ജിങ് കേരള 2012-ന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസനകാര്യത്തില്‍ പോസിറ്റീവായാണ് സര്‍ക്കാര്‍ കാര്യങ്ങളെ കാണുന്നത്. കേരളത്തിന്റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുകയാണ് എമര്‍ജിങ് കേരളകൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: പിണറായിക്ക് അഭിപ്രായപ്രകടനത്തിന് അര്‍ഹതയില്ല

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ സ്വത്ത് പൊതുമുതലാക്കണമെന്നു പറയാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അര്‍ഹതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ സ്വത്ത് ക്ഷേത്രത്തിന്‍േറതാണ്. അത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഒരുവശത്ത് പൊതുമുതല്‍ നശിപ്പിക്കുകയും മറുവശത്ത് ക്ഷേത്രസ്വത്ത് പൊതുമുതലാക്കണമെന്നുപറയുന്നത് അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ ക്ഷേത്രസ്വത്ത് പൊതുമുതലാക്കണമെന്നു പറയാന്‍ പിണറായി വിജയന് അര്‍ഹതയില്ല - മുഖ്യമന്ത്രി പറഞ്ഞു.

നിധിശേഖരം പൊതുസ്വത്തല്ല, ക്ഷേത്രത്തിന്റേത്‌


നിധിശേഖരം പൊതുസ്വത്തല്ല, ക്ഷേത്രത്തിന്റേത്‌


തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ടെടുത്ത സ്വത്തുക്കള്‍ രാഷ്‌ട്രത്തിന്റെ പൊതുസ്വത്താണെന്നും ക്ഷേത്രഭരണത്തിന്‌ ഗുരുവായൂര്‍ മാതൃകയില്‍ സംവിധാനം ഉണ്ടാക്കണമെന്നുമുളള സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്‌താവനയോട്‌ യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

അതു ക്ഷേത്രസ്വത്താണെന്നാണ്‌ തന്റെ വിശ്വാസമെന്ന്‌ മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പത്രലേഖകരോട്‌ പറഞ്ഞു. ഒരു ഭാഗത്ത്‌ പൊതുസ്വത്ത്‌ നശിപ്പിക്കുന്നു. മറുഭാഗത്ത്‌ ക്ഷേത്ര സ്വത്ത്‌ പൊതുസ്വത്താണെന്ന്‌ പറയുന്നു. ആര്‍ക്കും അഭിപ്രായം പറയാം. സുപ്രീംകോടതി പറയുന്നതായിരിക്കും അവസാനം നടപ്പാകുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

പുല്ലുമേടു ദുരന്തം അന്വേഷിക്കുന്ന ജസ്‌റ്റിസ്‌ ഹരിഹരന്‍നായര്‍ കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഉടന്‍തന്നെ നടപ്പാക്കേണ്ട പല നിര്‍ദേശങ്ങളും അതിലുണ്ട്‌.

ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്‌ഥരുടെയും യോഗം തിങ്കളാഴ്‌ച വിളിച്ചു കൂട്ടുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തെ പദ്ധതികളുടെ കരടിനെക്കുറിച്ച്‌ മന്ത്രിസഭ ചര്‍ച്ച ചെയ്‌തു. അവസാന ഘട്ടത്തില്‍ ചില മാറ്റങ്ങള്‍ കൂടി വരുത്താനായി അടുത്ത മന്ത്രിസഭായോഗത്തിലേക്കു മാറ്റിവച്ചു.


2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

മാരിടൈം സര്‍വകലാശാലയ്ക്കായി 60 ഏക്കര്‍ നല്‍കും

കൊച്ചി: ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ സംസ്ഥാനത്തെ കാമ്പസ് സര്‍വകലാശാലയായി ഉയര്‍ത്തുന്നതിന് കൊച്ചിയില്‍ 60 ഏക്കര്‍ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ കൊച്ചി മുഖ്യ കാമ്പസിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് ഐഐടി ക്കായി കേന്ദ്രം അനുമതി നല്‍കിയാല്‍ 500 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കുമെന്നും ആധുനിക കോഴ്‌സുകളുടെ അഭാവം മൂലം പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കേരളത്തെ സംബന്ധിച്ച് ജലഗതാഗതത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ജലഗതാഗത ചരക്കു നീക്കത്തിനുള്ള സാഹചര്യമൊരുക്കുന്നതിനായി അടുത്ത വര്‍ഷം ഡിസംബറിന് മുമ്പായി കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കബോട്ടാഷ് നിയമം സംബന്ധിച്ച് ഭേദഗതികള്‍ വരുത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും ഇതിലൂടെ വല്ലാര്‍പാടത്തുള്‍പ്പെടെ കൂടുതല്‍ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപവത്കരണ നടപടികള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞത് സംസ്ഥാനത്തിന് ഏറെ നേട്ടമാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കബോട്ടാഷ് നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്ന് ചടങ്ങില്‍ മാരിടൈം മാനേജ്‌മെന്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച കേന്ദ്രമന്ത്രി പ്രൊഫ.കെ.വി തോമസ് പറഞ്ഞു.

നോട്ടിക്കല്‍ സയന്‍സ് ആന്‍ഡ് മറൈന്‍ എന്‍ജിനിയറിങ് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ. ബാബു നിര്‍വഹിച്ചു. സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപവത്കരണത്തിനുള്ള നിയമനിര്‍മാണം പൂര്‍ത്തിയായതായും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതിനുള്ള അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

മാരിടൈം സര്‍വകലാശാലക്ക് 60ഏക്കര്‍ നല്‍കും

കൊച്ചി: സംസ്ഥാനത്ത് മാരിടൈം സര്‍വകലാശാല സ്ഥാപിക്കാന്‍ 60 ഏക്കര്‍ സ്ഥലം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റിയുടെ കൊച്ചി മെയിന്‍ കാമ്പസ് അഡ്മിനിസ്‌ട്രേഷന്‍, അക്കാദമിക് ബ്ലോക്കുകളുടെ ശിലാസ്ഥാപനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന മാരിടൈം ബോര്‍ഡ് അടുത്തുതന്നെ നിലവില്‍വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് ഐ.ഐ.ടി അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ അതിനാവശ്യമായ 500 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുത്ത് നല്‍കും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ദിര ഗാന്ധി ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ റീജനല്‍ കാമ്പസ്, ജുഡീഷ്യല്‍ അക്കാദമി എന്നിവക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി കൈമാറിയിട്ടുണ്ട്. ഇവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്.

1963ലെ കബോട്ടാഷ് നിയമം വല്ലാര്‍പാടം പദ്ധതിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്. ഈ നിയമം ഭേദഗതി ചെയ്ത് വിദേശ കപ്പലുകളുടെ സാന്നിധ്യം വല്ലാര്‍പാടത്ത് ഉറപ്പാക്കി പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാറിനെ ധരിപ്പിച്ചിട്ടുണ്ട്.

ദേശീയ ജലപാതയുടെ ഭാഗമായ കൊല്ലം -കോട്ടപ്പുറം മേഖല 2012 ഡിസംബറോടെ പ്രവര്‍ത്തനയോഗ്യമാക്കും. തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ കൊല്ലംവരെയും കോട്ടപ്പുറം മുതല്‍ നീലേശ്വരം വരെയുമുള്ള ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയ ജലപാതക്കായി കേരളത്തിനനുവദിച്ച 225 കോടി ഇതിനായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം ചേരില്ലെന്നു മുഖ്യമന്ത്രി

കൊച്ചി/കോട്ടയം: കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ക്കു സ്വീകാര്യമായ രീതിയില്‍ പ്രശ്‌നപരിഹാരത്തിനാണു ശ്രമം. ആവശ്യമെങ്കില്‍ ഇരുവിഭാഗവുമായും സര്‍ക്കാര്‍ നേരിട്ടു ചര്‍ച്ച നടത്തും.

പുതിയ നിര്‍ദേശങ്ങള്‍ പലതുമുണ്ടെങ്കിലും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരുമായി ചര്‍ച്ചയ്‌ക്കുശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്‌, മന്ത്രി കെ. ബാബു, ബെന്നി ബഹനാന്‍ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീത്‌, ഐ.ജി: ആര്‍. ശ്രീലേഖ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇരുവിഭാഗത്തിനും തുല്യനീതി ഉറപ്പാക്കും. പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശങ്ങള്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളെ അറിയിച്ചു മറുപടി വാങ്ങാന്‍ കലക്‌ടറെ ചുമതലപ്പെടുത്തി. സഭാതര്‍ക്കത്തില്‍ സര്‍ക്കാരിനു വ്യക്‌തമായ നിലപാടും കാഴ്‌ചപ്പാടുമുണ്ട്‌.

സമരം നിര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കില്ല. അങ്ങനെ വന്നാല്‍ പ്രശ്‌നം ഗുരുതരമാകാനാണു സാധ്യത. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ആ നിലയ്‌ക്കാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം തന്റെ വീട്ടിലേക്കു നടത്തിയ മാര്‍ച്ചിനെ കാണുന്നതെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്തു പറഞ്ഞു.

എറണാകുളത്ത്‌ മുന്‍കൂട്ടി നിശ്‌ചയിച്ച പരിപാടിയുള്ളതിനാലാണു പ്രതിഷേധക്കാര്‍ വീട്ടിലേക്കു വരുന്നതിനുമുമ്പു പോകേണ്ടിവന്നത്‌. പകരം പരാതി സ്വീകരിക്കാന്‍ തന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

യെവന്‍ പുലി തന്നെ

മധ്യരേഖ

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമൂഴം നൂറുദിനം പൂര്‍ത്തിയാക്കിയപ്പോള്‍ ചെയ്യാമെന്നു പറഞ്ഞതിലേറെ ചെയ്തുവെന്ന സംഗതി ശത്രുക്കളും സമ്മതിക്കും. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി ഞാന്‍ കാണുന്നത് മന്ത്രിസഭ തന്‍േറതാണ് എന്ന ധാരണ ഉറപ്പിക്കുന്നതോടൊപ്പം ഷിബുവിനെയും ഗണേശനെയും പോലും തനിക്ക് തുല്യരായി അംഗീകരിക്കുന്ന പാര്‍ലമെന്‍ററി സമ്പ്രദായത്തിലുള്ള വിശ്വാസത്തിന് അടിവരയിടാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞുവെന്നതാണ്.
കഴിഞ്ഞ ഇ.ജ.മു. മന്ത്രിസഭയുടെ പ്രധാനദോഷം വീയെസ് നല്ല മുഖ്യമന്ത്രിയായി വളര്‍ന്നില്ല എന്നതാണ്. ആദര്‍ശമാണ് വീയെസിനെ രാഷ്ട്രീയത്തില്‍ എത്തിച്ചതും പാര്‍ലമെന്‍ററി വ്യാമോഹത്തിന് അടിമപ്പെട്ട കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കപ്പുറം രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയതും. മറ്റൊരുതരത്തില്‍ കാലനിര്‍ണയം നടത്തിയാല്‍ ഗൗരിയമ്മയുടെ സാന്നിധ്യം ചമച്ച വന്‍മതില്‍ ഒഴിവാകുകയും മുഖ്യമന്ത്രിസ്ഥാനം എത്തിപ്പിടിക്കാമെന്ന് തോന്നിത്തുടങ്ങുകയും ചെയ്തിടത്താണ് വീയെസിന്‍െറ ആദര്‍ശധീരതക്ക് ഭീഷണി തുടങ്ങിയത്. കക്ഷത്തിലിരിക്കുന്നതുംവേണം ഉത്തരത്തിലിരിക്കുന്നതും വേണം എന്ന ചിന്തകൂടെ ആയപ്പോള്‍ വീയെസ് വിഭാഗീയതയുടെ പ്രധാനാചാര്യനായി. അതുകൊണ്ടാണ് വീയെസിന് നല്ല മുഖ്യമന്ത്രി എന്ന് തെളിയിക്കാനാവാതെ പോയത്.
ഈയെമ്മെസ് മുതല്‍ കേരളം കണ്ട എല്ലാ മുഖ്യമന്ത്രിമാരും ഒന്നല്ളെങ്കില്‍ മറ്റൊരുതരത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. വീയെസാകട്ടെ മുഖ്യമന്ത്രിമാരുടെ നിരയില്‍ ശേഷം മുഖ്യമന്ത്രിമാര്‍ക്ക് കണ്ണ് കിട്ടാതിരിക്കാനുള്ള കോലം പോലെയാണ് ചരിത്രത്തില്‍ അവശേഷിക്കുക. ക്ഷുഭിതയൗവനവും ആദര്‍ശധീരതയും നഷ്ടപ്പെട്ടതോടെ വീയെസിന്‍െറ അപചയത്തിന് പരസഹായം ആവശ്യമില്ലാതായി.
വീയെസിന്‍െറ ഈ പരാജയം മാധ്യമങ്ങളും കോണ്‍ഗ്രസിലെ ബുദ്ധിജീവികളും മൂടിവെച്ചു. അതുവെറുതെയല്ല. ഗോര്‍ബച്ചേവിന് ശേഷമുള്ള നവീകരിക്കപ്പെട്ട കമ്യൂണിസത്തിന് കോണ്‍ഗ്രസുകാര്‍ പാലിച്ചില്ളെങ്കിലും പാടിപ്പുകഴ്ത്തിയ ഇടതുപക്ഷ -സോഷ്യലിസ്റ്റ് ചിന്താഗതികളോട് ഏറെ സാദൃശ്യം ഉണ്ട്. പിണറായിയും ഐസക്കും മറ്റും കേരളത്തില്‍ അതിന്‍െറ വക്താക്കളാകുമ്പോള്‍ കോണ്‍ഗ്രസിലെത്തേണ്ട കുറേപേര്‍ സീപീയെം പാളയത്തില്‍ എത്താനിടയുണ്ട്. അതിന് തടയിടാനുള്ള ഒരു മാര്‍ഗം അവരുടെ പ്രതിച്ഛായ മോശമാക്കുകയാണ്. അതിന് വീയെസിനെ ‘മലയാള മനോരമ’യും കോണ്‍ഗ്രസിലെ ബുദ്ധിജീവികളും ഉപകരണമാക്കി. കളിച്ചുകളിച്ച് കളത്തിന് പുറത്താവും എന്ന ഭീതി ജനിച്ചപ്പോള്‍ മാത്രമാണ് അവര്‍ കാല് മാറ്റി ചവിട്ടിയത്. അരുണാഭമായ അനാശാസ്യതകളെക്കുറിച്ചുള്ള കഥകള്‍ അതിനൊക്കെ എത്രയോ മുമ്പ് അന്തരീക്ഷത്തെ മലീമസമാക്കിയിരുന്നതാണ്. വളര്‍ത്തിയെടുത്തത് ഫ്രാങ്കന്‍സ്റ്റീനെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടോ തെരഞ്ഞെടുപ്പ് വന്ന് വാതില്‍ക്കല്‍ മുട്ടിയിട്ടോ ആവണം വീയെസിനെതിരെയും ആവാം ആരോപണം എന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നത്.
ഏതായാലും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‍െറ കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹത്തിനുതന്നെ ആത്മഹത്യാപരമായി ചരിത്രത്തിന്‍െറ പരിപ്രേക്ഷ്യത്തില്‍. ഒരു മുഖ്യമന്ത്രിയും കുറേ കുഞ്ഞിക്കൂനന്മാരും എന്ന മട്ടിലായിരുന്നു ഒന്നാം വാര്‍ഷികം. പിന്നെപ്പിന്നെ ഒരു ഹരിശ്ചന്ദ്രനും കുറെ കാട്ടുകള്ളന്മാരും എന്നായി. ഉമ്മന്‍ചാണ്ടിയുടെ വിജയത്തിന് തിളക്കം കൂട്ടുന്നതിന് വീയെസിന്‍െറ ശൈലി ഉപകരിച്ചു എന്നര്‍ഥം.
ഏത് ഉദ്യോഗത്തിലും മുന്‍ഗാമിയെയും പിന്‍ഗാമിയെയും കൂടെ ആശ്രയിച്ചാണ് ഇടക്കുള്ളയാള്‍ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് വീയെസിന് പിറകെ വന്ന ഉമ്മന്‍ ചാണ്ടി ധാര്‍ഷ്ട്യമില്ലാത്ത, താന്‍മാത്രം നേരസ്ഥന്‍ എന്ന് തുടങ്ങിയ നാട്യങ്ങളില്ലാത്ത, സഹപ്രവര്‍ത്തകരെ ബഹുമാനപൂര്‍വം ഒപ്പം നിര്‍ത്തുന്ന, മുന്നണിയിലും പാര്‍ട്ടിയിലും സര്‍ക്കാറിലും ഒരുപോലെ സ്വീകാര്യനായ ജനപ്രിയനായകനായി വാഴ്ത്തപ്പെടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്‍െറ മുന്‍ഗാമിയോടുള്ള കടപ്പാട് മറന്നുകൂടാ. അച്യുതമേനോന്‍െറ പിറകെ വന്ന കരുണാകരനോ ആന്‍റണിയുടെ പിറകെ സ്ഥാനമേറ്റ ഉമ്മന്‍ചാണ്ടിക്ക് തന്നെയോ കിട്ടാതിരുന്ന സൗഭാഗ്യമാണ് ഇത് എന്ന് തിരിച്ചറിയാനുള്ള വിനയവും വിവേകവും ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരിക്കണം എന്ന് പറയാനാണ് ഇത്രയും എഴുതിയത്.
എന്നുവെച്ച് ഉ.ചാ. മോശക്കാരനൊന്നുമല്ല എന്നതിന് ചെങ്കല്‍ചൂളയാണ് സാക്ഷി. ആന്‍റണി മന്ത്രിസഭയില്‍ പയ്യനായ ഭവനനിര്‍മാണ മന്ത്രിയായിരുന്ന കാലത്ത് ഹജൂരില്‍നിന്ന് ‘യൂത്ത’ന്മാരുടെ തോളില്‍ കൈയിട്ട് ഗവണ്‍മെന്‍റ് പ്രസിന്‍െറ മുന്നിലെ മുറുക്കാന്‍കടയില്‍ നിന്ന് തിരോന്തരത്തിന്‍െറ പാനീയമായ ബോഞ്ചിയും കുടിച്ച് ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ് മറഞ്ഞിരുന്നയാള്‍ ഒരുവര്‍ഷം കൊണ്ട് ചേരിനിര്‍മാര്‍ജന യജ്ഞത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാക്കി. പട്ടം താണുപിള്ളയും പീയെസ് നടരാജപിള്ളയും സ്വപ്നം കണ്ട പദ്ധതി ആയിരുന്നു ആ പയ്യന്‍സ് വിജയകരമായി നടപ്പിലാക്കിയത്. ചുരുങ്ങിയകാലം ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴും 1991 ല്‍ ധനമന്ത്രി ആയിരുന്നപ്പോഴും (പാമോയില്‍ പറയണ്ട. അത് ഒരു മണ്ടന്‍ കേസാണ്. ആദ്യം ഹനീഫാ ജഡ്ജി പറയട്ടെ. ബാക്കി പിന്നെ പറയാം. ഇപ്പോള്‍ സബ്ജൂഡിസല്ളേ!) ഒന്നരക്കൊല്ലം മുഖ്യമന്ത്രി ആയിരുന്നപ്പോഴും തെളിയിച്ച കാര്യക്ഷമത തന്നെയാണ് ഇപ്പോഴും നമ്മുടെ മുഖ്യമന്ത്രി തെളിയിക്കുന്നത്.
കാര്യക്ഷമത മാത്രമല്ല. ഒബാമക്കുവരെ കാണാവുന്ന കാമറ വെച്ചത് എന്നെ സ്വാധീനിക്കുന്നില്ല; പുതുപ്പള്ളിക്കാര്‍ക്ക് വേണ്ടി പണ്ട് കുഞ്ഞൂഞ്ഞ് ക്ളിന്‍റന് എഴുത്ത് എഴുതിയിട്ട് ഗുണമുണ്ടാകാഞ്ഞത് പോലെതന്നെ ഒരഭ്യാസം!. എന്നാല്‍, അതില്‍ ഒരു സന്ദേശം സന്നിവേശിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. സുതാര്യതയുടെ സുവിശേഷം ലോകമെങ്ങും -വിശേഷിച്ച് ഭാരതത്തില്‍ -സര്‍വ പ്രധാനമായി പ്രഘോഷിക്കപ്പെടുന്ന ഈ നാളുകളില്‍ ആ കാമറയുടെ തുറന്ന കണ്ണുകള്‍ ഒരു പ്രതീകമാണ്.
സുതാര്യത മാത്രവുമല്ല. ഉമ്മന്‍ചാണ്ടിയുടെ സുതാര്യ കേരളം പരിപാടി തന്‍െറ മുന്‍ഗാമി നടത്തിവന്ന വഴിപാടിനെക്കാള്‍ എത്രയോ മേലെയാണ് ഇപ്പോള്‍. അതിന്‍െറ അണിയറശില്‍പികളില്‍നിന്നുതന്നെ അറിയുന്നത്, ആ പരിപാടിയുടെ വിജയരഹസ്യം മുഖ്യമന്ത്രി അതിന് കല്‍പിക്കുന്ന പ്രാധാന്യവും അത് മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിതന്നെ സ്വയം ആലോചിച്ച് നല്‍കുന്ന ബുദ്ധിപൂര്‍വമായ നിര്‍ദേശങ്ങളുമാണ് എന്നത്രെ. പീയാര്‍ഡിയും സീഡിറ്റും എല്ലാം അവര്‍ ചെയ്യേണ്ടത് ഭംഗിയായി ചെയ്യുന്നുണ്ട്. എന്നാല്‍, അവരുടെ പ്രചോദനം ഉമ്മന്‍ചാണ്ടിക്ക് ഈ പരിപാടിയോടുള്ള പ്രതിബദ്ധതയാണ്. പ്രതിബദ്ധതയാകട്ടെ ജനകീയനായ ഒരു മുഖ്യമന്ത്രിയുടെ വീക്ഷണത്തിന്‍െറ പ്രതിഫലനമാണുതാനും. കളിയിക്കാവിള മുതല്‍ ബേദടുക്കയും ബന്തടുക്കയും വരെ ഏത് പഞ്ചായത്തിലെയും ഏത് വാര്‍ഡിലും രണ്ടുപേരെയെങ്കിലും പേര് ചൊല്ലി വിളിക്കാന്‍ കഴിഞ്ഞിരുന്നു സ്മരണീയനായ ലീഡര്‍ കരുണാകരന്. ആ കാര്യത്തില്‍ കരുണാകരന് പിന്‍ഗാമിയാണ് ഉ.ചാ. അതുകൊണ്ടാണ് അദ്ദേഹത്തെ ജനകീയനായി ജനം വാഴ്ത്തുന്നതും.
നേതൃത്വശൈലിയില്‍ അച്യുതമേനോനാണ് ഒരു വലിയ അളവില്‍ ഉമ്മന്‍ചാണ്ടിയുടെ മാതൃക എന്ന് തോന്നുന്നു. വെള്ള ഈച്ചരനും എന്‍.കെ. ബാലകൃഷ്ണനും ടി.വി. തോമസും എമ്മെന്‍ ഗോവിന്ദന്‍നായരും കരുണാകരനും ദിവാകരനും ബേബിജോണും ഒക്കെ ഉള്‍പ്പെട്ടതായിരുന്നല്ളോ ആ മന്ത്രിസഭ. അവരില്‍ ഏറ്റവും കഴിവു കുറഞ്ഞവരില്‍ നിന്നുപോലും ശ്രദ്ധേയമായ സംഭാവനകള്‍ പ്രചോദിപ്പിക്കാന്‍ അച്യുതമേനോന് കഴിഞ്ഞു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഏതെങ്കിലും ഒരു ആശുപത്രി -അലോപ്പതി, ആയുര്‍വേദം, ഹോമിയോ -ഉണ്ടാകണം എന്ന യജ്ഞം എന്‍.കെ. ബാലകൃഷ്ണന്‍ എന്ന ഏറെയാരും ശ്രദ്ധിക്കാതിരുന്ന ആരോഗ്യമന്ത്രിയുടെ നേട്ടമായിരുന്നു. കണ്ടിടത്തോളം കേരളത്തിന്‍െറ പ്രിയപുത്രി ജയലക്ഷ്മിയെ ഭാവിയിലെ കെ.ആര്‍. ഗൗരി ആക്കുന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെ പോക്ക്. ആര്യാടനും കുഞ്ഞാലിക്കുട്ടിയും മാണിയും പോലെ മുഖ്യമന്ത്രിയാവാന്‍ പോന്നവരെയും ഇരിക്കൂര്‍ ഗാന്ധി ജോസഫിനെയും തിരുവഞ്ചൂരിനെയും പോലെ ഉറ്റ സുഹൃത്തുക്കളായവരെയും ജേക്കബ് തുടങ്ങിയ ഒറ്റയാന്മാരെയും അവരവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ അപഗ്രഥിച്ച് തിരിച്ചറിഞ്ഞ് ജനാധിപത്യത്തിന് യോജിച്ചമട്ടില്‍ ഒപ്പം കൊണ്ടുനടക്കാന്‍ കഴിയുന്നിടത്താണ് ഉ.ചാ., അച്യുതമേനോനോളം വളരുന്നത്.
ഉണ്ണിയെ കണ്ടിട്ട് ഊര് നന്നാവും എന്ന് തോന്നുന്നു. നന്മ വരട്ടേ.

ഹര്‍ത്താലില്‍നിന്ന് പിന്മാറണം

കൂത്തുപറമ്പ്: പെട്രോള്‍ വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധികനികുതി സംസ്ഥാനത്ത് യു.ഡി.എഫ്. സര്‍ക്കാര്‍ വേണ്ടെന്നുവെച്ചതിനാല്‍ 19ന് നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചണ്ടി ആവശ്യപ്പെട്ടു. ഹോര്‍ട്ടികള്‍ച്ചര്‍മിഷന്‍ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കൂത്തുപറമ്പില്‍ നിര്‍വ്വഹിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 120 കോടിയുടെ പദ്ധതി നടപ്പാക്കും

കൂത്തുപറമ്പ്: ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സംസ്ഥാനത്ത് ഈ വര്‍ഷം 120 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ വര്‍ഷത്തെ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം പവലിയനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടിന്റെ ചെറിയ ശതമാനം മാത്രമേ സംസ്ഥാനത്തിന് വിനിയോഗിക്കാനാവുന്നുള്ളൂ എന്നത് യാഥാര്‍ഥ്യമാണ്. കേന്ദ്രഫണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയണം. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 77 കോടിയാണ് കേന്ദ്രം അനുവദിച്ചത്. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 43 കോടികൂടി അനുവദിച്ചത്. ഇതില്‍ അഞ്ചുകോടി കണ്ണൂര്‍ ജില്ലയ്ക്കാണ്. പദ്ധതികള്‍ നടപ്പാക്കാന്‍ കൂട്ടായ ശ്രമമാണ് ഇനി വേണ്ടത് -മുഖ്യമന്ത്രി പറഞ്ഞു.

കൃഷിമന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷനായി. കുരുമുളക്-നേന്ത്രവാഴ കൃഷി വ്യാപന പദ്ധതികള്‍, ഫലശ്രീ പദ്ധതി, മഴവെള്ളസംഭരണിക്കുള്ള സഹായധനം എന്നിവ ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നാലുപേര്‍ക്കുള്ള സഹായധനവും വിതരണംചെയ്തു.

അധികനികുതി ഉപേക്ഷിച്ചു; പെട്രോളിന് 70 പൈസ കുറയും

കോഴിക്കോട്: പെട്രോള്‍ വിലവര്‍ധന വഴി ലഭിക്കുന്ന അധികനികുതി സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് എഴുപത് പൈസ കുറയും.

ഈ തീരുമാനം വഴി 108 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ വേണ്ടെന്നു വെക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫ്. നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനമെടുത്തത്. ധനമന്ത്രിയുമായി നേരിട്ട് സംസാരിച്ച ശേഷമാണ് തീരുമാനം പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു മാസം മുന്‍പ് അധികാരമേറ്റപ്പോള്‍ യു. ഡി.എഫ്. സര്‍ക്കാര്‍ കൈക്കൊണ്ട ആദ്യ നടപടിയും അന്നത്തെ പെട്രോള്‍ വിലവര്‍ധനയെ തുടര്‍ന്നുണ്ടായ അധികനികുതി വേണ്ടെന്നുവെക്കുകയായിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അന്ന് 122 കോടി രൂപയാണ് വേണ്ടെന്നുവെച്ചത്. വര്‍ധിപ്പിച്ച ഡീസല്‍ നികുതിയിനത്തില്‍ 156 കോടി രൂപയും വേണ്ടെന്നുവെച്ചു.

ഇപ്പോഴത്തെ പെട്രോള്‍ വിലവര്‍ധനയെക്കുറിച്ച് പറയാന്‍ എല്‍.ഡി.എഫിന് ധാര്‍മികമായി യാതൊരു അവകാശവുമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്‍.ഡി. എഫ്. ഭരിക്കുന്ന കാലത്ത് പതിനാറ് തവണ ഇന്ധനവില വര്‍ധിപ്പിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അതുവഴി ലഭിച്ച അധികനികുതി വേണ്ടെന്നുവെച്ചത്. 15 തവണയും അധികനികുതി വാങ്ങി ഖജനാവിന് മുതല്‍ക്കൂട്ടുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ എല്‍ . ഡി. എഫിന്റെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനേ സഹായിക്കൂ. സമരത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ ഇന്ധനവിലവര്‍ധനയോട് തനിക്ക് ഒരു തരത്തിലും യോജിപ്പില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് അവരുടേതായ ന്യായീകരണങ്ങളുണ്ടാവാം. സംസ്ഥാനങ്ങള്‍ക്ക് അവരുടെ അധിക നികുതി വരുമാനം വേണ്ടെന്നു വെക്കാനേ ഇപ്പോള്‍ സാധിക്കുകയുള്ളൂ. യു. ഡി.എഫ്. സര്‍ക്കാര്‍ പരമാവധി ചെയ്തു. ഇനിയെന്തെങ്കിലും ചെയ്യണമെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അതും പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിന്റെ അധിക നികുതി ഉപേക്ഷിച്ചത് ശനിയാഴ്ച അര്‍ധരാത്രിതന്നെ നിലവില്‍ വന്നു. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 69.26 രൂപയായിരുന്നത് 68.56 രൂപയായി. പെട്രോളിന് 25.42 ശതമാനമാണ് പുതിയ വില്പന നികുതി നിരക്ക്. യു.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാം തവണയാണ് അധികനികുതി ഉപേക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

കൊച്ചി മെട്രോ ആദ്യഘട്ട നിര്‍മാണത്തിന് അനുമതി

കൊച്ചി മെട്രോ ആദ്യഘട്ട നിര്‍മാണത്തിന് അനുമതി
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണം തുടങ്ങാന്‍ അനുമതിയായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 'മാതൃഭൂമി'യോട് പറഞ്ഞു. 22, 23 തീയതികളില്‍ ഡല്‍ഹിയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഇതില്‍ അന്തിമ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചാല്‍ ഉടന്‍ മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറെക്കാലമായി കാത്തിരുന്ന പദ്ധതിക്ക് പുത്തന്‍ ഉണര്‍വേകുന്ന സംഭവ വികാസങ്ങളാണ് വ്യാഴാഴ്ച ഉണ്ടായത്. കൊച്ചി മെട്രോയ്ക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തത്ത്വത്തില്‍ അനുമതി നല്‍കിയതോടെ, മെട്രോ റെയില്‍ കൊച്ചിയുടെ ട്രാക്കില്‍ എത്തുമെന്ന് ഉറപ്പായി. ഏറെക്കാലമായി പദ്ധതിക്ക് ഉടക്ക് വച്ചിരുന്ന ആസൂത്രണ കമ്മീഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് പറഞ്ഞതാണ് വഴിത്തിരിവായത്.

ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയാണ് പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള പഠനത്തിന് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന സാമ്പത്തിക പഠന വിഭാഗത്തിന് വിട്ടിരിക്കുകയാണ്. ഏത് മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കേണ്ടതെന്ന് സാമ്പത്തിക പഠന വിഭാഗമായിരിക്കും തീരുമാനിക്കുക.

ചെന്നൈ മെട്രോ റെയില്‍ മാതൃകയില്‍ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇതോടെ രണ്ടുമാസം മുമ്പ് പദ്ധതിക്ക് ചലനം വച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് അന്തിമ അനുമതി ചോദിക്കുന്നതിനു മുമ്പ് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു. ഇതിനുള്ള നടപടികള്‍ ധൃതഗതിയില്‍ നടക്കുന്ന കൊച്ചി മെട്രോ-റെയില്‍ എം.ഡി. ടോം ജോസിന്റെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ നടക്കുന്നു.

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

മുതലമടയില്‍ സായിറാം ആസ്‌പത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

പാലക്കാട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പു മുട്ടുന്ന വാളയാറില്‍ യാത്രക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ അടിയന്തരനടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം.

ചൊവ്വാഴ്ച ഗവ. ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ഗതാഗതക്കുരുക്കൊഴിവാക്കി യാത്രാവാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതുസംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിനല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കളക്ടര്‍ കെ.വി. മോഹന്‍കുമാറിനോട് ആവശ്യപ്പെട്ടു.

വനം, എകൈ്‌സസ്, വാണിജ്യനികുതി, മൃഗസംരക്ഷണം, ആര്‍.ടി.ഒ., എന്‍.എച്ച്.എ.ഐ., ദേശീയപാത വിഭാഗം, പൊതുമരാമത്ത് വിഭാഗം എന്നീവകുപ്പുകളുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

യാത്രാക്കുരുക്കൊഴിവാക്കാന്‍ വാളയാര്‍ ചെക്‌പോസ്റ്റ് ഭാഗത്ത് നാലുമീറ്റര്‍വീതിയില്‍ ഒന്നരക്കിലോമീറ്ററില്‍ പുതിയറോഡ് നിര്‍മിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിനുള്ളസ്ഥലം ഏറ്റെടുക്കുന്നതിന് വിശദറിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കണം. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വകുപ്പുതല ഉദ്യോഗസ്ഥമേധാവികളുടെ യോഗം ബുധനാഴ്ച കളക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ കളക്ടര്‍ക്കുപുറമെ എം.എല്‍.എ.മാരായ ഷാഫിപറമ്പില്‍, വി.ടി.ബല്‍റാം, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

മുതലമടയില്‍ സായിറാം ആസ്‌പത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

മുതലമടയില്‍ സായിറാം ആസ്‌പത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു
കൊല്ലങ്കോട് (പാലക്കാട്): മുതലമടയില്‍ സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിക്കുന്ന 'സ്‌നേഹം ആയുര്‍വിജ്ഞാനം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് മെഡിക് എയ്ഡിന്റെ' (സായ്‌റാം) ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. സഹായം അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുന്നതും വിശക്കുന്ന വയറുകള്‍ക്ക് ഭക്ഷണം നല്‍കുന്നതുമുള്‍പ്പെടെയുള്ള സ്‌നേഹം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു.

സര്‍ക്കാരില്‍നിന്ന് ഒരുപൈസപോലും വാങ്ങാതെ 'സായ്‌റാം' രാജ്യത്തെ മികച്ച ചികിത്സാകേന്ദ്രങ്ങളിലൊന്നാക്കി മാറ്റുമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച സ്‌നേഹം മെഡിക്കല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.എന്‍. ശേഷന്‍ പറഞ്ഞു. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നീ വൈദ്യശാസ്ത്രശാഖകളെല്ലാം ചികിത്സയില്‍ ഉള്‍പ്പെടുത്തും. ഭാവിയില്‍ മെഡിക്കല്‍, ഡെന്റല്‍, നഴ്‌സിങ് കോളേജുകളുള്‍പ്പെടുന്ന വലിയൊരു പ്രസ്ഥാനമാണ് സ്വപ്നംകാണുന്നതെന്നും ശേഷന്‍ പറഞ്ഞു.

കയര്‍ബോര്‍ഡ് ചെയര്‍മാന്‍ വി.എസ്. വിജയരാഘവന്‍ ആശംസനേര്‍ന്നു. തൃശ്ശൂര്‍ എലൈറ്റ് ഹോസ്​പിറ്റല്‍ മാനേജിങ്ഡയറക്ടര്‍ ഡോ.കെ.സി. പ്രകാശന്‍ സ്വാഗതവും ഡോ. ഭാരതി നന്ദിയും പറഞ്ഞു.

മുതലമട കാമ്പ്രത്ത്ചള്ള സ്‌നേഹം ആസ്​പത്രിയങ്കണത്തില്‍ നടന്ന ചടങ്ങിലേക്ക് ട്രസ്റ്റ് ചെയര്‍മാന്‍ പി. സുനില്‍ദാസിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ഉമ്മന്‍ചാണ്ടിയെ സ്വീകരിച്ചാനയിച്ചത്.

പറമ്പിക്കുളത്തേക്ക് നേരിട്ടുള്ള പാതയ്ക്ക് ശ്രമിക്കും

പറമ്പിക്കുളത്തേക്ക് നേരിട്ടുള്ള പാതയ്ക്ക് ശ്രമിക്കും


-പറമ്പിക്കുളം: കേരളത്തില്‍നിന്ന് നേരിട്ട് പറമ്പിക്കുളത്ത് എത്തുന്നതിന് വനപാത യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പറമ്പിക്കുളത്ത് പുതുതായിനിര്‍മിച്ച പോലീസ്‌സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ചാണ് പറമ്പിക്കുളത്ത് എത്തുന്നത്. കേരളത്തില്‍നിന്ന് നേരിട്ട് പാത നിര്‍മിക്കുന്നതിന് തടസ്സം കേന്ദ്ര വനം-പരിസ്ഥിതി സംരക്ഷണനിയമമാണ്. തടസ്സം നീക്കുന്നതിനുള്ള മാര്‍ഗങ്ങളെല്ലാം സ്വീകരിക്കും. വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും നിര്‍ദിഷ്ട പാത. ഇതുവഴി രാത്രികാലഗതാഗതം നിരോധിക്കും. ഈ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് കേന്ദ്രത്തില്‍നിന്ന് അനുമതി വാങ്ങാമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

പറമ്പിക്കുളത്തെ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. മാവേലിസ്റ്റോര്‍ സ്ഥാപിക്കും. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കും. പഴയ പോലീസ്‌സ്റ്റേഷന്‍ കെട്ടിടം നന്നാക്കി ഗസ്റ്റ്ഹൗസായി സംരക്ഷിക്കും -മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗതസൗകര്യമില്ലാത്ത ഉള്‍പ്രദേശങ്ങളിലെയും വനമേഖലയിലെയും സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് നിരക്ക് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പറമ്പിക്കുളത്തിന്റെ വിനോദസഞ്ചാരസാധ്യത പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ വി. ചെന്താമരാക്ഷന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

പ്രോഗ്രസ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി; കര്‍മപരിപാടിക്ക് തുടക്കം








തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിനങ്ങളെ പ്രോഗ്രസ്
റിപ്പോര്‍ട്ടിലാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരുവശത്തുമായി
മന്ത്രിമാര്‍. ഒരുമണിക്കൂറോളം നീണ്ട റിപ്പോര്‍ട്ട് അവതരണത്തിനൊടുവില്‍
ഉമ്മന്‍ചാണ്ടിക്ക് കൈയടി. സര്‍ക്കാരിന് മാര്‍ക്ക് നൂറ്റിയേഴില്‍
നൂറ്റിയൊന്ന്. ഈ നൂറ്റൊന്നില്‍ തൊട്ട് ഒരുവര്‍ഷത്തെ കര്‍മപദ്ധതിക്കും
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കും തുടക്കമാകുന്നു.



വി.ജെ.ടി.ഹാളില്‍ മന്ത്രിമാരെയും മാധ്യമപ്പടയെയും ഉദ്യോഗസ്ഥ വൃന്ദത്തെയും
സാക്ഷിനിര്‍ത്തിയായിരുന്നു മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട്
അവതരിപ്പിച്ചത്. ഉടുപ്പില്‍ ചെറുമൈക്ക് പിടിപ്പിച്ച്, വലിയ സ്‌ക്രീനില്‍
പവര്‍ പോയിന്റിന്റെ സഹായത്തോടെ മുഖ്യമന്ത്രി തന്റെ സര്‍ക്കാരിനെ
വിലയിരുത്തി : ''സര്‍ക്കാരിന്റെ നൂറുദിനം ഇന്നലെ പൂര്‍ത്തിയായി. ആദ്യം
വാഗ്ദാനം ചെയ്തതുപോലെ ഈ ദിനങ്ങളിലെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് മുന്നില്‍
അവതരിപ്പിക്കുകയാണ്. നൂറ്റിയേഴ് പരിപാടികളാണ് ഞങ്ങള്‍ അവതരിപ്പിച്ചത്.
അതില്‍ നൂറ്റിയൊന്നെണ്ണം നടപ്പാക്കുകയോ നടപ്പാക്കുന്ന ഘട്ടത്തിലോ ആണ്.
ഞങ്ങള്‍ക്ക് വല്ലാത്തൊരു ആത്മവിശ്വാസം പകരുന്ന വിജയമാണിത്.



കൂട്ടുത്തരവാദിത്വത്തോടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി
പ്രവര്‍ത്തിച്ചു. വിവാദങ്ങളല്ല, റിസള്‍ട്ടാണ് വേണ്ടതെന്ന് ഞങ്ങള്‍ ആദ്യമേ
തീരുമാനിച്ചു. പ്രതിപക്ഷം പോലും അത്തരത്തില്‍ പിന്തുണച്ചു. ഇതിന്റെ വിജയം
ഒരുവര്‍ഷത്തെ കര്‍മപരിപാടിക്ക് തുടക്കമിടാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയാണ്.
ഒപ്പം അടുത്ത 20 വര്‍ഷക്കാലത്തെ കേരളം എങ്ങനെയാകണമെന്ന്
ആവിഷ്‌ക്കരിക്കുന്ന വിഷന്‍- 2030 ന് ഞങ്ങള്‍ തുടക്കമിടുന്നു. കേരളത്തിന്
കഴിഞ്ഞകാലങ്ങളില്‍ ഏറെ നഷ്ടങ്ങളുണ്ടായി. പുതിയ തലമുറയ്ക്ക് ഇവിടെ അവസരം
കൊടുക്കണം. അതാണ് ഇനി സര്‍ക്കാരിന്റെ ലക്ഷ്യം''- മുഖ്യമന്ത്രി പറഞ്ഞു.







തുടര്‍ന്ന് സ്‌ക്രീനില്‍ തെളിയുന്ന ഓരോ പദ്ധതിയെക്കുറിച്ചും അദ്ദേഹം
ആവേശത്തോടെ വിശദീകരിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുതാര്യമാക്കിയത്,
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുടങ്ങിയത്, 117
സ്ഥാപനങ്ങളെ ലോകായുക്തയുടെ പരിധിയില്‍ കൊണ്ടുവന്നത്, മന്ത്രിമാരുടെ
സ്വത്തുവിവരം പരസ്യമാക്കിയത്, 17 ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന്
വിട്ടത്... മുഖ്യമന്ത്രി വിശദീകരിച്ചു. ഇടയ്ക്ക് ചിലപ്പോള്‍ മന്ത്രിമാരോട്
ചില സംശയങ്ങള്‍, അവരുടെ ഉത്തരത്തിനനുസരിച്ച് വീണ്ടും വ്യാഖ്യാനങ്ങള്‍.
വിഴിഞ്ഞം, സ്മാര്‍ട്ട്‌സിറ്റി, കൊച്ചി മെട്രോ, വികലാംഗ നിയമനം,
ക്ഷേമപെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നയം, അധ്യാപക പാക്കേജ് എന്നിങ്ങനെ
സര്‍ക്കാര്‍ ഏറ്റെടുത്ത ഓരോ പരിപാടികള്‍ സ്‌ക്രീനില്‍ നോക്കി മുഖ്യമന്ത്രി
വിശദീകരിച്ചു.







അഞ്ചേകാല്‍ ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കിയതും അപേക്ഷിച്ച ഉടന്‍
റേഷന്‍കാര്‍ഡ് വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കിയതുമാണ് തനിക്ക് ഏറ്റവും
സംതൃപ്തി നല്‍കിയ പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ
ഫയല്‍ നീക്കത്തിലാണ് തനിക്ക് അസംതൃപ്തിയുള്ളതെന്നും അദ്ദേഹം അറിയിച്ചു. ''ഈ
സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ 1.32 ലക്ഷം ഫയലുകളാണ്
സെക്രട്ടേറിയറ്റില്‍ തീര്‍പ്പാക്കാനുള്ളത്. നൂറുദിനം പിന്നിട്ടപ്പോള്‍
49,384 ഫയലുകളില്‍ തീര്‍പ്പായി.



അത് പോരാ. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇക്കാര്യത്തിലും പുരോഗതി
ഉണ്ടായേനെ... ഏതായാലും അതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്''-
മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്,
കെ.ബാബു, ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, വി.എസ്.ശിവകുമാര്‍, ഷിബു
ബേബിജോണ്‍, എം.എല്‍.എ മാരായ കെ.മുരളീധരന്‍, വര്‍ക്കല കഹാര്‍, ചീഫ്
സെക്രട്ടറി വി.പ്രഭാകരന്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍
കെ.എം.ചന്ദ്രശേഖര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.


സര്‍ക്കാരിന്റെ മുഖമുദ്ര സുതാര്യത



സര്‍ക്കാരിന്റെ മുഖമുദ്ര സുതാര്യത

തിരുവനന്തപുരം: സുതാര്യതയാണു യു.ഡി.എഫ്‌. സര്‍ക്കാരിന്റെ മുഖമുദ്രയെന്നും കര്‍മനിരതമാകാന്‍ വെറും നൂറുദിവസം മാത്രം മതിയെന്നു കാട്ടിക്കൊടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച 107 പരിപാടികളില്‍ 101 എണ്ണം നടപ്പാക്കാനോ തുടങ്ങിവയ്‌ക്കാനോ കഴിഞ്ഞു. കേരളത്തിന്റെ വികസനത്തിനായി അടുത്ത 20 വര്‍ഷത്തേക്കുള്ള കര്‍മപദ്ധതിയായ 'വിഷന്‍- 2030' നു തുടക്കമായെന്നും അദ്ദേഹം പറഞ്ഞു. വിവിധവകുപ്പുകളില്‍ നടപ്പാക്കിയ നൂറുദിന കര്‍മപരിപാടികളുടെ പ്രോഗ്രസ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൂട്ടുത്തരവാദിത്തമാണ്‌ ഈ സര്‍ക്കാരിന്റെ വിജയത്തിന്റെ പിന്നിലുള്ളത്‌. വിവാദങ്ങളല്ല, മറിച്ച്‌ പ്രവര്‍ത്തനഫലമാണു സര്‍ക്കാരിന്റെ ലക്ഷ്യം. മന്ത്രിമാരും ഉദ്യോഗസ്‌ഥരും ജനങ്ങളും പ്രതിപക്ഷവും വരെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കു പങ്കാളികളാണ്‌. വിഷന്‍- 2030 പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഐഡിയബാങ്കില്‍ ഇതുവരെ 1065 വികസന നിര്‍ദേശങ്ങള്‍ ലഭിച്ചു. വിശദമായ ചര്‍ച്ചകള്‍ തുടര്‍ദിവസങ്ങളില്‍ നടത്തും. ഇച്‌ഛാശക്‌തിയുണ്ടെങ്കില്‍ വികസനം ഫലപ്രദമായി നടപ്പാക്കാം. അതിന്റെ ഭാഗമായി വിദേശങ്ങളില്‍ ജോലി തേടിപ്പോയവരെ അത്യാവശ്യമാണെങ്കില്‍ തിരിച്ചുവിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന കര്‍മപരിപാടിയുടെ നേട്ടങ്ങള്‍ വിശദമാക്കുന്ന പുസ്‌തകത്തിന്റെ പ്രകാശനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കെ.സി. ജോസഫിനു നല്‍കി നിര്‍വഹിച്ചു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, കെ. ബാബു, വി.എസ്‌. ശിവകുമാര്‍, എ.പി. അനില്‍കുമാര്‍, ഷിബു ബേബിജോണ്‍, ചീഫ്‌ സെക്രട്ടറി പി. പ്രഭാകരന്‍, ആസൂത്രണബോര്‍ഡ്‌ ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖരന്‍, എം.എല്‍.എമാര്‍, വിവിധ വകുപ്പു സെക്രട്ടറിമാര്‍ എന്നിവരും മുഖ്യമന്ത്രിയുടെ പ്രോഗ്രസ്‌ റിപ്പോര്‍ട്ട്‌ അവതരണത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ഓഫീസ്‌ ലോകത്തിനു മുന്നില്‍ സുതാര്യമായതാണു സര്‍ക്കാര്‍ നടപ്പാക്കിയ പ്രഥമപരിപാടി. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനു രണ്ടു മാസത്തിനുള്ളില്‍ 5.69 ലക്ഷം സന്ദര്‍ശകരുണ്ടായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്റര്‍ രാജ്യത്തിനു തന്നെ മാതൃകയായി. മന്ത്രിമാരുടെയും ഉദ്യോഗസ്‌ഥരുടെയും സ്വത്തുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതും മാതൃകയായി.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയും ഫീസും ഓണ്‍ലൈനായി സ്വീകരിക്കുന്ന പ്രശ്‌നവും മന്ത്രിസഭായോഗം പരിഗണിച്ചു. വന്‍കിട പദ്ധതികള്‍ സുതാര്യതയോടെ നടപ്പാക്കാന്‍ 250 കോടിയില്‍ കൂടുതല്‍ മുതല്‍മുടക്കുള്ള പദ്ധതികളുടെ സാമൂഹിക സാമ്പത്തിക പരിശോധന നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ഇ-ഗവര്‍ണന്‍സ്‌ പദ്ധതിയിലെ ശിപാര്‍ശകളുടെ അടിസ്‌ഥാനത്തില്‍ വകുപ്പുതല കോ ഓര്‍ഡിനേഷനും ഇ-ഗവേര്‍ണന്‍സ്‌ പദ്ധതികള്‍ സംയോജിപ്പിക്കലും കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ നടപ്പാക്കി. ബാക്കിയിടങ്ങളില്‍ നടപ്പാക്കും.

അഴിമതിയെക്കുറിച്ച്‌ വിവരം നല്‍കുന്നവരുടെ രഹസ്യസ്വഭാവം നിലനിര്‍ത്തി അവരെ സംരക്ഷിക്കാന്‍ ചീഫ്‌ വിജിലന്‍സ്‌ കമ്മിഷന്റെ മാതൃകയില്‍ നടപ്പാക്കാന്‍ നാലംഗ സമിതി രൂപീകരിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്ന സര്‍ക്കാര്‍ ജീവനക്കാരെ സംരക്ഷിക്കും. തദ്ദേശസ്‌ഥാപനങ്ങളിലെ കുറുമാറ്റ നിയമം കര്‍ക്കശമാക്കാന്‍ ഓര്‍ഡിനന്‍സ്‌ നടപ്പാക്കി. കൂറുമാറ്റം തടയാന്‍ പാര്‍ലമെന്റിലും നിയമസഭയിലുമുള്ള അതേ വ്യവസ്‌ഥകളാണ്‌ തദ്ദേശസ്‌ഥാപനങ്ങളിലും കൊണ്ടുവരുന്നത്‌. സേവനാവകാശ നിയമത്തിന്റെ കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു. എല്ലാ സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലും വകുപ്പുകളിലും പൗരാവകാശ രേഖ നിര്‍ബന്ധമാക്കി. ലോട്ടറിക്കേസ്‌ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു.

തൊഴില്‍ പ്രശ്‌നങ്ങള്‍ക്കും വൈദ്യൂതി തകരാറിനും റോഡു സംബന്ധിച്ച പരാതികള്‍ക്കും ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്തി. വൈദ്യുതി ബോര്‍ഡില്‍ ഇ- പേമെന്റ്‌ സംവിധാനം നിലവില്‍ വന്നു. മൂലമ്പള്ളി, ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കി. വയനാട്ടിലെ ആദിവാസികളുടെ വികസനത്തിന്‌ 1532 കോടി രൂപയുടെ ജാപ്പനീസ്‌ സഹായത്തിനു കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി. തൊഴില്‍ വകുപ്പിനു കീഴിലുള്ള എല്ലാ ക്ഷേമനിധി അംഗങ്ങളുടേയും കയര്‍ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു.

തദ്ദേശ സ്‌ഥാപനങ്ങളില്‍ മത്സരിക്കാന്‍ ജോലി രാജിവച്ച അംഗന്‍വാടി ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പുനര്‍നിയമനം നല്‍കും. ഭാവിയില്‍ തദ്ദേശ സ്‌ഥാപനങ്ങളിലേക്കു മത്സരിക്കാന്‍ അംഗന്‍വാടി ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ജോലി രാജിവയ്‌ക്കേണ്ടതില്ല. കാപ്പി കര്‍ഷകരുടെ സഹായത്തിനു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കാപ്പി കടാശ്വാസ പാക്കേജ്‌ വയനാടു ജില്ലയില്‍ നടപ്പാക്കും.

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

വയനാട്ടിലെ ജപ്തി നടപടികള്‍ ഡിസംബര്‍31 വരെ നിര്‍ത്തിവെച്ചു


തിരുവനന്തപുരം: വയനാട് ജില്ലയിലെ ജപ്തി നടപടികള്‍ ഡിസംബര്‍31 വരെ നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കര്‍ഷക ആത്മഹത്യകളെ തുടര്‍ന്നാണ് തീരുമാനം.

അഞ്ചുകോടി വരെ നിര്‍മ്മാണ ചെലവുള്ള പാലങ്ങള്‍ക്ക് ടോള്‍ പിരിവുണ്ടാകില്ല.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനരികില്‍ രണ്ടു സെന്‍്റ് സ്ഥലം അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന് സ്മാരകം നിര്‍മ്മിക്കുന്നതിനായി അനുവദിക്കും.

എസ്. പുലികേശിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.


കിളിരൂര്‍ കേസ്: പുനരന്വേഷണ ആവശ്യം ജാള്യത മറക്കാനെന്ന് മുഖ്യമന്ത്രി

കിളിരൂര്‍ കേസ്: പുനരന്വേഷണ ആവശ്യം ജാള്യത മറക്കാനെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം:കിളിരൂര്‍ കേസ് പുനരന്വേഷണ ആവശ്യം വി. എസ് സര്‍ക്കാര്‍ അഞ്ചുകൊല്ലം ഒന്നും ചെയ്യാതിരുന്നതിന്‍്റെ ജാള്യത മറക്കാനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആറുമാസം കൊണ്ട് കിളിരൂര്‍ കേസിലെ കുറ്റവാളികളെ കയ്യാമം വെക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വിഎസ്. അഞ്ചുവര്‍ഷവും യാതൊന്നും ചെയ്തില്ല.

കേസിലുള്‍പ്പെട്ടെന്ന് പറഞ്ഞ വിഐപിയുടെ പേര് വെളിപ്പെടുത്തിയില്ല, യുഡിഎഫ് മന്ത്രിസഭാകാലത്ത് നടന്ന അന്വേഷണത്തില്‍ നിന്ന് മുന്നോട്ട് പോയില്ല.

ശാരിയുടെ മരണത്തിന്‍്റെ അഞ്ചാം വാര്‍ഷികത്തില്‍ വിഎസിനു പരാതി നല്‍കാനെത്തിയ ശാരിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്. മുഖ്യമന്ത്രി പറഞ്ഞു. കോടതിയോടുള്ള സി.പി എമ്മിന്‍്റെ സമീപനം മാറേണ്ട സമയമായെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു


നോക്കുകൂലി വാങ്ങുന്നവരെ ഒറ്റപ്പെടുത്തണം -മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായവളര്‍ച്ചക്ക് തടസ്സം തൊഴില്‍പ്രശ്നങ്ങളാണെന്ന് മുമ്പ് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ തൊഴിലാളികളെ കുറ്റപ്പെടുത്തുന്നില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനത്തിന് തടസ്സം തൊഴില്‍പ്രശ്നമല്ളെന്ന് എല്ലാവരും സമ്മതിക്കും.

എന്നാല്‍, നോക്കുകൂലിയുടെ പേരില്‍ ഇന്ന് തൊഴിലാളികള്‍ പഴി കേള്‍ക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

നോക്കുകൂലിയെ തൊഴിലാളി സംഘടനകളും തൊഴിലാളികളും അംഗീകരിക്കുന്നില്ല. ഇത് വാങ്ങുന്നവരെ ഒറ്റപ്പെടുത്തണം. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികളല്ലാത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

നോക്കുകൂലി ഇല്ലാതായാല്‍ അതിന്‍െറ ക്രെഡിറ്റ് തൊഴിലാളികള്‍ക്കും നേതാക്കള്‍ക്കുമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുദേവചിന്ത മതസൗഹാര്‍ദത്തിന് ശക്തിപകരുന്നു

ഗുരുദേവചിന്ത മതസൗഹാര്‍ദത്തിന് ശക്തിപകരുന്നു

തിരുവനന്തപുരം: മറ്റ് വിശ്വാസങ്ങളെ നിന്ദിക്കാതെ മാനിക്കുന്ന വലിയ സന്ദേശമായ ഗുരുചിന്ത സമുദായ സൗഹാര്‍ദത്തിനും പരസ്​പര വിശ്വാസത്തിനും ശക്തി പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നടന്ന 157-ാമത് ശ്രീനാരായണഗുരു ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മതസൗഹാര്‍ദരംഗത്ത് മാതൃകാപരമായ നേട്ടം കൈവരിച്ചതിന് പിന്നില്‍ ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ചിന്തകളുമാണ്. ഗുരുദേവ സന്ദേശത്തിന്റെ മഹത്വം വരുംതലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ യത്‌നിക്കുകയെന്നതാണ് ഗുരദേവന് നല്‍കാനാവുന്ന സ്മരണാഞ്ജലിയെന്ന് അദ്ദേഹം പറഞ്ഞു.

ചെമ്പഴന്തിയിലെ ശ്രീനാരായണ പഠനകേന്ദ്രം വിഭാവന ചെയ്ത രീതിയില്‍ നടത്താന്‍ ആവശ്യമായ ഫണ്ടും മറ്റ് സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. ഗുരുകുലം വികസിപ്പിക്കുന്നതിനായി അവിടെ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടതുണ്ട്. അതിന് സ്ഥലം കണ്ടെത്തി നല്‍കിയാല്‍ സര്‍ക്കാര്‍ ചെലവില്‍ സ്‌കൂള്‍ മാറ്റി സ്ഥാപിച്ച് സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലം ഗുരുകുലത്തിന് വിട്ടുനല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ വയല്‍വാരം വീട് സന്ദര്‍ശിച്ചു.

സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു.

2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

ജഡ്‌ജിമാരെ വിധിയുടെ അടിസ്‌ഥാനത്തില്‍ വിലയിരുത്തുന്നതു ശരിയല്ല

ജഡ്‌ജിമാരെ വിധിയുടെ അടിസ്‌ഥാനത്തില്‍ വിലയിരുത്തുന്നതു ശരിയല്ല
കോട്ടയം: കോടതിവിധിയുടെ അടിസ്‌ഥാനത്തില്‍ ജഡ്‌ജിമാരെ വിലയിരുത്തുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതിയേയും നിയമവ്യവസ്‌ഥയേയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാമൊലിന്‍ കേസ്‌ വിചാരണ നടത്തിയ ജഡ്‌ജിക്കെതിരേ പി.സി. ജോര്‍ജ്‌ പരാതി അയച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പി.സി. ജോര്‍ജ്‌ കത്ത്‌ നല്‍കിയ കാര്യം അറിയില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ്‌ ഇക്കാര്യം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജഡ്‌ജിയെക്കുറിച്ചു തനിക്കു പരാതിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

കുടുംബസ്വത്ത് പിതാവിന്റെ പേരിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ കുടുംബസ്വത്ത് ഇപ്പോഴും പിതാവിന്റെ പേരിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുടുംബസ്വത്ത് താന്‍ വെളിപ്പെടുത്തിയില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് രേഖകളില്‍ എന്റെ പേര് ചാണ്ടി ഉമ്മന്‍ എന്നാണ്. കരോട്ട് വള്ളക്കാലില്‍ ഉമ്മന്‍ചാണ്ടി എന്നത് എന്റെ പിതാവിന്റെ പേരാണ്. അത് താനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിതാവ് കുറേ ഭൂമി നേരത്തെ എഴുതി നല്‍കിയിരുന്നു. അത് താന്‍ വിറ്റു. പിന്നെ ഒന്നും എഴുതി ത്തന്നിട്ടില്ല. എന്റെ പേരിലുള്ള എല്ലാ സ്വത്തും വെളിപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തിയതില്‍ ഭൂസ്വത്തിന്റെ മൂല്യമില്ലാത്തത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ നിലവിലുള്ള ഫോമില്‍ ഇതുണ്ടായിരുന്നിലെന്നും അടുത്ത വര്‍ഷം മുതല്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി.എസും ചുറ്റുമുള്ള ക്രിമിനല്‍സംഘവുമാണ് കേസുകള്‍ക്ക് പിന്നിലെന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കുറച്ച് കൂടി സമയമെടുത്ത് പറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ കോളജുകളിലെ സാമുദായിക ക്വോട്ട നിശ്ചയിച്ചതിലുണ്ടായ പ്രശ്‌നങ്ങള്‍ സ്വാശ്രയ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം ഉണ്ടാക്കുന്ന ഘട്ടത്തില്‍ പരിഹരിക്കും. 15 ശതമാനം സാമുദായിക ക്വോട്ട ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് കിട്ടിയിരുന്നത്. അത് ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് കൂടി നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഇക്കൊല്ലം കമ്യൂണിറ്റി ക്വോട്ടയുടെ കാര്യം ബന്ധപ്പെട്ട കോളജ് മാനേജ്‌മെന്റുകളുടെ തീരുമാനം അനുസരിച്ചായിരിക്കും. എയ്ഡഡ് കോളജുകളിലും 15 ശതമാനം കമ്യൂണിറ്റി ക്വോട്ട ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാറശ്ശാല എം.എല്‍.എ 108 ആംബുലന്‍സുകാരെ മര്‍ദിച്ചെന്ന പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണല്‍വില നിയന്ത്രിക്കും

മണല്‍വില നിയന്ത്രിക്കും

തിരുവനന്തപുരം: മണല്‍വില നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദേശീയ കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേഴ്‌സി രവി ശ്രമിക്ക് അവാര്‍ഡ്ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണമേഖല നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി മണലിന്റെ വിലക്കയറ്റമാണ്. മണലൂറ്റിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീളുംതോറും വിലയും ഉയരുകയാണ്. പരിസ്ഥിതിപ്രശ്‌നം നോക്കിയാണ് മണലൂറ്റ് നിയന്ത്രിച്ചത്.

രാഷ്ട്രീയനേതാവ് എന്ന നിലയിലല്ല, ആത്മാര്‍ഥതയുള്ള പൊതുപ്രവര്‍ത്തക എന്നതാണ് മേഴ്‌സി രവിയുടെ മുഖമുദ്ര. ആത്മാര്‍ഥതയാണ് മേഴ്‌സിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍.എസ്.പി നേതാവ് കെ. പങ്കജാക്ഷന് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു.

മത്സ്യത്തൊഴിലാളി സമശ്വാസ പദ്ധതി; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പില്ല

മത്സ്യത്തൊഴിലാളി സമശ്വാസ പദ്ധതി; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പില്ല

മാള: മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി ബി.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തീരുമാനം തിരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പൊയ്യ ഫിഷ്ഫാമില്‍ നടന്ന മത്സ്യകേരളം കരിമീന്‍ വര്‍ഷം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മികച്ച മത്സ്യക്കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങളും അദ്ദേഹം വിതരണം ചെയ്തു. പൊയ്യ നെയ്തല്‍ പൈതൃക മത്സ്യഗ്രാമം പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ കൃഷിമന്ത്രി കെ.പി. മോഹനനില്‍നിന്നു അദ്ദേഹം ഏറ്റുവാങ്ങി.

രാഷ്ട്രീയമായി യോജിപ്പുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും കണ്ണടച്ച് അംഗീകരിക്കാനാവില്ല. പട്ടിണിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം ദുരിതമനുഭവിക്കുന്ന തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികളെ ബി.പി.എല്‍-എ.പി.എല്‍. എന്നായി വേര്‍തിരിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ബി.പി.എല്‍. വിഭാഗത്തെ നിശ്ചയിച്ചതില്‍ ഏറെ അപാകങ്ങള്‍ ഉള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 300 രൂപയില്‍ നിന്നു 400 രൂപയായി കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. ജനവരി മുതലുള്ള പെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യും. സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2006ല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നു ലഭിച്ച 1445 കോടി രൂപയുടെ വിനിയോഗം തൃപ്തികരമായിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

അട്ടപ്പാടിയിലെ ഭൂമികൈയേറ്റം അളന്ന് തിട്ടപ്പെടുത്തും


ആലുവ: അട്ടപ്പാടിയിലെ വിവാദ ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അട്ടപ്പാടിയില്‍ സുസ്‌ലോണ്‍ കമ്പനി സ്ഥാപിച്ച കാറ്റാടി യന്ത്രങ്ങള്‍ മറിച്ചുവിറ്റത് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഭൂമി വീണ്ടും അളക്കുന്നത്. കമ്പനി 125 ഏക്കര്‍ വനഭൂമി കൈയേറിയെന്നാണ് അവിടുത്തെ ആദിവാസികള്‍ പറയുന്നത്. എന്നാല്‍, കലക്ടറുടെ നേതൃത്വത്തില്‍ നടന്ന സര്‍വേയില്‍ 85 ഏക്കര്‍ കൈയേറിയതായാണ് കാണുന്നത്. ഇത് പുനഃപരിശോധിക്കും. കൈയേറിയതായി ഉന്നതതല സമിതി കണ്ടെത്തിയ ഭൂമിയില്‍ 31 കാറ്റാടി യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. സര്‍വേ നടപടി അവസാനിക്കുമ്പോള്‍ ഇവ കൈമാറ്റം ചെയ്ത രീതിയെക്കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സരപദ്ധതി പരിഗണിക്കും


തിരുവനന്തപുരം: പദ്ധതിവിഹിതം വര്‍ഷംതോറും ചെലവഴിക്കുന്നതിന്റെ സങ്കീര്‍ണത ഒഴിവാക്കാന്‍ പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സരപദ്ധതി നടപ്പിലാക്കുന്ന കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പഞ്ചായത്ത് വകുപ്പിലെ പൗരാവകാശ രേഖയുടെയും പൊതുമൊബൈല്‍ സംവിധാനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ഷികപദ്ധതി വിഹിതം ചെലവഴിക്കുന്നത് പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമാണ്. വര്‍ഷത്തിലെ ആദ്യത്തെ ആറുമാസം തുകമാറിക്കിട്ടാനുള്ള നടപടിക്രമങ്ങള്‍ക്കായി ചെലവഴിക്കണം. ചുവപ്പുനാട അഴിയ്ക്കാനുളള പാടാണ് പിന്നീട്. തുക പാസ്സാകുമ്പോഴേയ്ക്കും വര്‍ഷത്തില്‍ മുക്കാല്‍ ഭാഗവും പിന്നിടും. പഞ്ചായത്തുകളുടെ വികസന പ്രക്രിയയ്ക്ക് തടസ്സമുണ്ടാക്കുന്ന പ്രശ്‌നമാണിത്. ഇതൊഴിവാക്കാന്‍ പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സര പദ്ധതി നടപ്പിലാക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കണം. പഞ്ചായത്തുകളുടെ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ഫണ്ടിന് കുറവുണ്ടെന്ന് സര്‍ക്കാരിന് അറിയാം. സര്‍ക്കാരില്‍ നിന്ന് പണം ലഭ്യമാക്കുന്നതിന് അനാവശ്യ നടപടിക്രമങ്ങളുണ്ടെന്നും മനസിലാക്കുന്നു. ഈ രണ്ടുപ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. വിവിധ കേന്ദ്രപദ്ധതികളുടെ ഫണ്ട് പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമോയെന്നകാര്യവും സര്‍ക്കാര്‍ ആലോചിക്കും -മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്തുകളുടെ ഹൃദയമായ ഗ്രാമസഭകള്‍ കാര്യക്ഷമതയോടെ നടപ്പിലാക്കാന്‍ ഭരണ സമിതി ശ്രമിക്കണം. രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍ വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തില്‍ നിരാലംബര്‍ക്കായി നടപ്പിലാക്കുന്ന ആശ്രയ പദ്ധതി തുടങ്ങാന്‍ ചില പഞ്ചായത്തുകള്‍ മടികാണിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരും നോക്കാനില്ലാത്ത രണ്ടുശതമാനം ആള്‍ക്കാര്‍ സമൂഹത്തിലുണ്ട്. ഇവര്‍ക്കായാണ് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ മുഖേന ആശ്രയപദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ 124 പഞ്ചായത്തുകള്‍ ഇനിയും ഈ പദ്ധതിയോട് താല്‍പ്പര്യം കാണിച്ചിട്ടില്ല. എന്തുകൊണ്ട് ആശ്രയ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് ആ പഞ്ചായത്തുകള്‍ സര്‍ക്കാരിനെ അറിയിക്കണം. ആശ്രയ നടപ്പിലാക്കാത്ത പഞ്ചായത്തുകള്‍ക്ക് മറ്റ് സഹായങ്ങള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചായത്ത് വകുപ്പിലെ പൗരാവകാശരേഖയുടെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെയും പഞ്ചായത്ത് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും പൊതുമൊബൈല്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ സിംകാര്‍ഡ് വിതരണം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് രമാകുമാരിയെ ഫോണ്‍ ചെയ്തുകൊണ്ട് മുഖ്യമന്ത്രി പൊതുമൊബൈല്‍ സംവിധാനത്തിന് തുടക്കം കുറിച്ചു. മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷനായിരുന്നു.

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ഓണസമ്മാനമെന്ന് പ്രവാസി സംഘടനകള്‍

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ഓണസമ്മാനമെന്ന് പ്രവാസി സംഘടനകള്‍

ദുബൈ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസി മലയാളികള്‍ക്കും കേരള സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് പ്രവാസി സംഘടനകളും പ്രമുഖ പ്രവാസികളും സ്വീകരിച്ചത്. അക്ഷരാര്‍ഥത്തില്‍ ഇത് ഗള്‍ഫ് മലയാളികള്‍ക്കുള്ള കേരള സര്‍ക്കാറിന്റെ പെരുന്നാള്‍-ഓണസമ്മാനമാണെന്ന് സംഘടനകള്‍ വിലയിരുത്തി.
പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ച ആദ്യ തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രവാസികള്‍ ഏറെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന, സുപ്രധാന വിഷയത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. മരുഭൂമിയിലെ പൊരിവെയിലില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത്, രോഗാവസ്ഥയിലാകുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് ഈ നടപടി.
എന്‍.ആര്‍.ഐ വകുപ്പ് വിപുലീകരിച്ച് കൂടുതല്‍ സജീവമാക്കുമെന്ന പ്രഖ്യാപനവും എംബസികളിലും കോണ്‍സുലേറ്റുകളിലും കൂടുതല്‍ മലയാളികളെ നിയോഗിക്കുമെന്ന പ്രഖ്യാപനവും പ്രവാസികള്‍ക്ക് ഇരട്ടി മധുരമായി.
അര്‍ഹരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച നടപടിയെ ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മേധാവിയും യുനൈറ്റഡ് ഇന്ത്യന്‍ എക്‌സ്‌പാട്രിയേറ്റ്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. കെ.പി. ഹുസൈന്‍ സ്വാഗതം ചെയ്തു. പെരുന്നാള്‍-ഓണ സമ്മാനമായാണ് പ്രവാസികള്‍ ഇതിനെ കാണുന്നത്. പ്രവാസികളും യു.ഡി.എഫ് സര്‍ക്കാറുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ പ്രഖ്യാപനങ്ങള്‍ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങളായി പ്രവാസി ആവശ്യപ്പെടുന്ന പെന്‍ഷന്‍ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എ.ഇ കമ്മിറ്റി അഭിനന്ദിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നതും എല്ലാ എംബസികളിലും മലയാളി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന പ്രഖ്യാപനവും സാധാരണക്കാരായ പ്രവാസികള്‍ സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം പ്രവാസി ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.എ.ഇ ഈസ്റ്റ് കോസ്റ്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ആദ്യമായാണ് കേരള സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു പ്രവാസി അനുകൂല തീരുമാനമുണ്ടാകുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. പ്രവാസിയുടെ യാത്രാ പ്രശ്‌നമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡന്റ് കെ.സി. അബൂബക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി പാനൂര്‍ എന്‍.ആര്‍.ഐ അസോസിയേഷന്‍ അറിയിച്ചു. 55 വയസ്സ് കഴിഞ്ഞുവെന്ന ഒറ്റക്കാരണത്താല്‍ മാത്രം പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും മാറ്റിനിര്‍ത്തിയ പ്രതികൂല സാഹചര്യങ്ങളില്‍ നമുക്ക് വഴികാട്ടികളായ ആദ്യകാല പ്രവാസികള്‍ക്കുമേല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാനൂര്‍ എന്‍.ആര്‍.ഐ അസോസിയേഷന്‍ സ്വാഗതം ചെയ്തു.
വിദേശ രാജ്യങ്ങളിലെ ജയിലില്‍ അകപ്പെട്ടവര്‍ക്ക് നിയമ സഹായം നല്‍കാന്‍ ലീഗല്‍ സെല്‍ രൂപവല്‍ക്കരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എ.ഇ പ്രസിഡന്റ് നൂറുദ്ദീന്‍ സ്വാഗതം ചെയ്തു. കാലങ്ങളായി അജ്ഞത മൂലം നിരപരാധികളായ നിരവധിയാളുകള്‍ ജയിലിലകപ്പെട്ടിട്ടുണ്ട്. കാലവിളംബം വരുത്താതെ ഇവരുടെ മോചനം സാധ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
60 കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താനും നോര്‍ക്കയുടെ കീഴില്‍ ലീഗല്‍ സെല്‍ ആരംഭിക്കാനുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തീരുമാനത്തെ റാസല്‍ഖൈമ കേരള സമാജം ഭാരവാഹികള്‍ സ്വാഗതം ചെയ്തു. പ്രവാസികളെ നൂലാമാലകളില്‍പ്പെടുത്താതെ ഇത് പ്രയോഗവല്‍ക്കരിക്കാനുള്ള സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും പ്രസിഡന്റ് എ.കെ. സേതുനാഥും ജന. സെക്രട്ടറി ഒ.എം. ഷരീഫും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കോള്‍സെന്ററില്‍ ഒരുദിവസം 2.25 ലക്ഷം കോള്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസില്‍ വ്യാഴാഴ്ച ആരംഭിച്ച 24 മണിക്കൂര്‍ കോള്‍ സെന്ററില്‍ ഒരുദിവസമെത്തിയത് 2.25 ലക്ഷം കോളുകള്‍.
ലൈനിന്റെ പരിമിതിമൂലം 6315 കോളുകളേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇതില്‍ 4220 എണ്ണം സെന്ററില്‍ രേഖപ്പെടുത്തി.
മേല്‍നടപടി ആവശ്യമുള്ള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചു.
സംരംഭത്തിന് ആശംസഅര്‍പ്പിക്കാനായിരുന്നു ഏറെയും. വിദേശമലയാളികള്‍ എത്തിയതോടെ രാത്രിയും തിരക്കേറി.

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് കൃഷിചെയ്യാനും സൗകര്യമൊരുക്കും

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് കൃഷിചെയ്യാനും സൗകര്യമൊരുക്കും


കോട്ടയം: അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക്
കൃഷിചെയ്യാന്‍ സര്‍ക്കാര്‍ എല്ലാസഹായങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് നടന്ന ഭൂരേഖാവിതരണവും വിവിധ ധനസഹായ
വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികളുടെ ഭൂമി
അവര്‍ക്കുതന്നെ വിട്ടുകൊടുക്കാം. വിതരണംചെയ്യുന്ന മുഴുവന്‍ ഭൂമിക്കും
പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

85 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ
കണ്ടെത്തല്‍. എന്നാല്‍, 124 ഏക്കര്‍ കൈയേറിയതായി ആദിവാസികളും സംഘടനകളും
ചൂണ്ടിക്കാട്ടുന്നു. ഈ വൈരുധ്യം എങ്ങനെയുണ്ടായെന്നറിയാന്‍ രേഖകള്‍
പരിശോധിച്ചുവരികയാണ്. പരിശോധനയുടെ വിശദാംശങ്ങള്‍ ആദിവാസികളെയും സംഘടനകളെയും
ബോധ്യപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
വ്യക്തമാക്കി.



ആദിവാസികള്‍ക്ക് ആദായം ലഭിക്കുന്നതുസംബന്ധിച്ച് നിലവിലുള്ള
തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണും. കാറ്റാടി ടവറില്‍നിന്നുള്ള ആദായമാണ്
അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ തടസ്സംനില്‍ക്കില്ല.



ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. കോട്ടയം
ജില്ലയിലെ 560 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത്.
പ്രകൃതിദുരന്തങ്ങളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണവും നടന്നു.

കാര്‍ഷിക മേഖലയില്‍ കേരളം പിന്നില്‍ - മുഖ്യമന്ത്രി


കാര്‍ഷിക മേഖലയില്‍ കേരളം പിന്നില്‍ - മുഖ്യമന്ത്രി


മരട് (കൊച്ചി): കഴിഞ്ഞ കുറച്ചുകാലമായി കാര്‍ഷിക മേഖലയില്‍ കേരളം വളരെ പിന്നിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് റബ്ബര്‍കൃഷിയിലെ നാമമാത്രമായ നേട്ടം മാത്രമാണ് കേരളത്തിന് കൈവരിക്കാനായിട്ടുള്ളതെന്ന് തുറന്നു സമ്മതിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മരട് കാര്‍ഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തില്‍ രണ്ടാം ഹരിതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഹരിതോത്സവം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക മേളയാക്കി മാറ്റുന്നതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് പദ്ധതികള്‍ക്ക് രൂപം നല്‍കും. തൃശ്ശൂര്‍, പൊന്നാനി മേഖലയിലെ കോള്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോട്ടറി മാഫിയയെ എവിടെ നിര്‍ത്തണമെന്നറിയാം

ലോട്ടറി മാഫിയയെ എവിടെ നിര്‍ത്തണമെന്നറിയാം
ലോട്ടറി മാഫിയയെ എവിടെ നിര്‍ത്തണമെന്ന്‌ സര്‍ക്കാരിന്‌ അറിയാമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗാന്ധിപാര്‍ക്കില്‍ പ്രതിവാര ഭാഗ്യക്കുറികള്‍ പുനരാരംഭിക്കുന്നതിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനവും കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റ്‌ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജനപിന്തുണയോടെ ലോട്ടറി മാഫിയയെ തുരത്തി തൊഴിലാളികളുടെ ക്ഷേമവും സംരക്ഷണവും ഉള്‍പ്പെടുത്തിയാണ്‌ പുതിയ ലോട്ടറി പദ്ധതി ആവിഷ്‌കരിക്കുന്നത്‌. മാന്യതയുടെ മുഖമാണ്‌ പുതിയ പദ്ധതി, ചൂഷണം അനുവദിക്കില്ല-അദ്ദേഹം പറഞ്ഞു. യൂണിയന്‍ നേതാക്കളും രാഷ്‌ട്രീയത്തിനതീതമായി സഹകരിക്കുന്നതിനാല്‍ ഈ പദ്ധതി ലക്ഷ്യത്തിലെത്തുമെന്ന്‌ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടര ലക്ഷം തൊഴിലാളികള്‍ക്ക്‌ ഇതിന്റെ ഗുണം ലഭിക്കുമെന്ന്‌ ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ആരോഗ്യ കാരണങ്ങളാല്‍ കഷ്‌ടത അനുഭവിക്കുന്ന ജനതയെ സഹായിക്കാനാണ്‌ ഈ പദ്ധതി. ഹൃദ്‌രോഗികള്‍, വൃക്ക രോഗികള്‍, കാന്‍സര്‍ രോഗികള്‍, നിത്യരോഗികള്‍ എന്നിവര്‍ക്ക്‌ ലോട്ടറി മുഖേന സര്‍ക്കാരിന്‌ ലഭിക്കുന്ന ലാഭത്തില്‍നിന്ന്‌ സഹായം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക്‌ പെന്‍ഷന്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അറുപതു വയസ്സുകഴിഞ്ഞ പ്രവാസികള്‍ക്ക്‌ പെന്‍ഷന്‍ നല്‍കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ നിന്നായിരിക്കും പെന്‍ഷന്‍ നല്‍കുക. പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ തിരിച്ചെത്തുന്ന എല്ലാവരെയും ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. ഗള്‍ഫ്‌ രാജ്യങ്ങളില്‍ കേസുകളില്‍പെട്ട്‌ ജയലില്‍ കഴിയുന്ന മലയാളികള്‍ക്ക്‌ അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ലീഗല്‍ സെല്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നോര്‍ക്ക യോഗം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മറ്റുള്ളവര്‍ പറയുന്നതിലെ ശരി മനസ്സിലാക്കാന്‍ ജന്രപതിനിധിക്കാകണം

എത്ര ഉന്നതപദവിയിലെത്തിയാലും എല്ലാം തികഞ്ഞുവെന്ന് ധരിച്ചാല്‍ അത് പരാജയത്തിന്റെ തുടക്കമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ സാമാജികര്‍ക്കുള്ള ത്രിദിന ഓറിയന്‍േറഷന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

25ഉം 50ഉം വര്‍ഷം മുമ്പുള്ള കാഴ്ചപ്പാടല്ല ജനങ്ങള്‍ക്ക് ഇന്നുള്ളത്. അതിനാല്‍ പലകാര്യങ്ങളും ജനപ്രതിനിധികള്‍ മനസ്സിലാക്കിയേ മതിയാകൂ. എല്ലാകാര്യങ്ങളിലും ജനപ്രതിനിധിയുടെ ഇടപെടല്‍ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്തുപഠിക്കാനെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. അനുഭവസമ്പത്തുള്ളവരാണെങ്കിലും എല്ലാകാര്യങ്ങളിലും ജനപ്രതിനിധികള്‍ വിദഗ്ദരല്ല. മറ്റുള്ളവര്‍ പറയുന്നത് ഉള്‍ക്കൊള്ളാനും അതിലെ ശരികള്‍ മനസ്സിലാക്കാനും നാം തയാറാകണം.

ജനത്തിന്റെ പ്രതീക്ഷക്കനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നത് പ്രയാസകരമാണ്. എങ്കിലും അവര്‍ക്കൊപ്പം നിന്ന് കഴിയുന്നത്ര പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്നു. സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ സ്വാഗതവും ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്തന്‍ നന്ദിയും പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയാന്‍ നിയമംനിര്‍മിക്കും

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കടന്നുകയറ്റം തടയുന്നതിന് നിയമം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന മാധ്യമ അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റേത് മേഖലയേക്കാളും കടുത്ത മല്‍സരമാണ് മാധ്യമരംഗം നേരിടുന്നത്. മല്‍സരം മികവ് തെളിയിക്കാനുള്ള അവസരമായി മാറുന്നത് നല്ലവശമാണ്. എന്നാല്‍ മല്‍സരത്തിനിടെ യാഥാര്‍ഥ്യവും സത്യവും പിറകോട്ടുപോകാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം.

അടുത്തതവണ മുതല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും അവാര്‍ഡിന് പരിഗണിക്കും. പ്രത്യേക പരാമര്‍ശം ലഭിക്കുന്ന അവാര്‍ഡുകാര്‍ക്ക് ഇത്തവണ മുതല്‍ 5,000 രൂപ കൂടി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ രാപ്പകല്‍ പരാതി പരിഹാരം

മുഖ്യമന്ത്രിയുടെ ഓഫിസില്‍ രാപ്പകല്‍ പരാതി പരിഹാരം


മരണത്തിലേക്ക് അടുക്കുമ്പോഴും ഓടിച്ചുകൊണ്ടിരിക്കുന്ന ബസിലെ മുഴുവന്‍
യാത്രക്കാരെയും രക്ഷിച്ച കെ.എസ്.ആര്‍.ടി.സിയിലെ എം.പാനല്‍ ഡ്രൈവര്‍
സുരേഷ്‌കുമാറിന് ജീവന്‍രക്ഷാ പുരസ്‌കാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍
ശിപാര്‍ശചെയ്യും. 24 മണിക്കൂറും പ്രവര്‍ത്തനംതുടങ്ങിയ മുഖ്യമന്ത്രിയുടെ
ഓഫിസിലെ കോള്‍സെന്ററിലേക്ക് ആദ്യവിളി സുരേഷ്‌കുമാറിന്റെ മകന്‍
അനീഷിന്‍േറതായിരുന്നു. ഇങ്ങേ തലയ്ക്കല്‍ ഫോണ്‍ എടുത്തത് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയും.

പാപ്പനംകോട് ഡിപ്പോയിലെ എം. പാനല്‍ ഡ്രൈവറായ സുരേഷ്‌കുമാര്‍
ബസോടിക്കവെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് മരിച്ചത്. അപകടകരമായ റോഡില്‍ ബസ്
സുരക്ഷിതമായി നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും രക്ഷിച്ച ശേഷം അദ്ദേഹം
മരണത്തിന് കീഴടങ്ങുകയായിരുന്നു.


അനീഷ് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച ശേഷം അച്ഛന് ജീവന്‍
രക്ഷിച്ചതിനുള്ള പുരസ്‌കാരം നല്‍കണമെന്നാവശ്യപ്പെട്ട്
നിവേദനംനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. ഉടന്‍തന്നെ
മുഖ്യമന്ത്രി പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ വിളിച്ച് ഫയലിലെ
വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം വ്യാഴാഴ്ച തന്നെ പുരസ്‌കാരം നല്‍കാന്‍
കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കുമെന്നറിയിച്ചു.
മക്കളില്‍ ആരെങ്കിലും ഒരാള്‍ക്ക് ജോലി നല്‍കുന്നത് പരിഗണിക്കുമെന്നും
മുഖ്യമന്ത്രി വാഗ്ദാനം നല്‍കി.


സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് കോള്‍ സെന്റര്‍
ഒരുക്കിയിരിക്കുന്നത്. മൂന്ന് ഷിഫ്റ്റില്‍ 24 മണിക്കൂറും കോള്‍ സെന്റര്‍
പ്രവര്‍ത്തിക്കും. പരാതിലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ഇടക്കാല മറുപടി
സെക്ഷന്‍ ഓഫിസര്‍ക്ക് നല്‍കണം. നല്‍കിയില്ലെങ്കില്‍ അഞ്ച് ദിവസം
കഴിയുമ്പോള്‍ വകുപ്പുതലവന് എസ്.എം.എസ് അലര്‍ട്ട് ലഭിക്കും. പത്ത് ദിവസം
കഴിഞ്ഞാല്‍ വകുപ്പ് സെക്രട്ടറിക്കും 14ാം ദിവസം വകുപ്പ് മന്ത്രിക്കും 15ാം
ദിവസം മുഖ്യമന്ത്രിയുടെ ഓഫിസിലും അറിയിപ്പ് കിട്ടും.16 ജീവനക്കാരെ ഇതിനായി
നിയോഗിച്ചു.


കോള്‍ സെന്ററിലേക്ക് ബി.എസ്.എന്‍.എല്‍ ഫോണില്‍ നിന്ന് 1076 എന്ന
നമ്പറിലും മറ്റ് ഫോണുകളില്‍ നിന്ന് 1800 425 1076 എന്ന നമ്പറിലും
വിളിക്കാം. ഏഴ് കോള്‍ വരെ ഒരേ സമയം അറ്റന്‍ഡ് ചെയ്യാനാകും. കോള്‍ വന്നാല്‍
ഓപറേറ്റര്‍ അറ്റന്‍ഡ് ചെയ്ത് അതിന്റെ സംഗ്രഹം കമ്പ്യൂട്ടറില്‍
രേഖപ്പെടുത്തി സെക്ഷന്‍ ഓഫിസര്‍ക്ക് കൈമാറും. പരാതിക്കാരന് അപ്പോള്‍
നേരിട്ടും എസ്.എം.എസ് വഴിയും ഒരു ഡോക്കറ്റ് നമ്പര്‍ ലഭിക്കും.പരാതി വകുപ്പ്
മന്ത്രി, വകുപ്പ് സെക്രട്ടറി, വകുപ്പ് തലവന്‍, ജില്ലാ ഓഫിസര്‍ എന്നീ അഞ്ച്
തലത്തില്‍ പോകും. സെക്ഷന്‍ ഓഫിസര്‍ ബന്ധപ്പെട്ട പരാതി ബന്ധപ്പെട്ട
ഓഫിസര്‍മാര്‍ക്ക് നല്‍കും.


പരാതി സംബന്ധിച്ച അന്തിമ തീരുമാനം എസ്.എം.എസായി പരാതിക്കാരന് നല്‍കും.
ഇതിനിടെ എപ്പോള്‍ വേണമെങ്കിലും പരാതിക്കാരന് ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച്
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റായ www.keralacm.gov.in എന്ന സൈറ്റില്‍ നിന്ന് വിവരങ്ങള്‍ അറിയാനാകും.


കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.സി. ജോസഫ്,
വി.എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്,
എം.എല്‍.എമാര്‍, ഡി.ജി.പി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ ചടങ്ങില്‍
പങ്കെടുത്തു.


മുഖ്യമന്ത്രിയുടെ ഓഫീസിലെ 24x7 കോള്‍ സെന്റര്‍ ഇന്നു മുതല്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെ 24x7 കോള്‍ സെന്റര്‍ ഇന്നു മുതല്‍




മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
ഓഫീസ് വ്യാഴാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 24x7 കോള്‍
സെന്റര്‍ രാവിലെ 9 ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഏതു സമയത്തും ടോള്‍ ഫ്രീ നമ്പര്‍ വഴി
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതികളും
നിര്‍ദേശങ്ങളും അറിയിക്കാം.



പരാതികള്‍ ബി.എസ്.എന്‍.എല്‍-ന്റെ ഏതു ഫോണില്‍ നിന്നും 1076 എന്ന നമ്പരിലും
മറ്റു സര്‍വീസുകളില്‍ നിന്ന് 1800 425 1076 എന്ന നമ്പരിലും അറിയിക്കാം.
വിദേശത്തുനിന്നു വിളിക്കുന്നവര്‍ 0471-1076 എന്ന നമ്പരിലാണ് വിളിക്കേണ്ടത്.
www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം.



വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരാതികള്‍ അതിവേഗം
പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് കോള്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്.
മൂന്നു ഷിഫ്റ്റിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.