UDF

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

സ്കൂള്‍ കുട്ടികളുടെ യാത്ര: വാഹന നിയമം ഭേദഗതി ചെയ്യും

സ്കൂള്‍ കുട്ടികളുടെ യാത്ര: വാഹന നിയമം ഭേദഗതി ചെയ്യും

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മുഴുവന്‍ വാഹനങ്ങളെയും ബാധിക്കുന്ന വിധത്തില്‍ മോട്ടോര്‍വാഹന നിയമത്തില്‍ വ്യവസ്ഥകള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന നിയമത്തിന്‍െറ ചട്ടങ്ങളില്‍ മാറ്റംവരുത്തേണ്ടതുണ്ട്.ഡ്രൈവര്‍മാരുടെ പരിചയം, വാഹനങ്ങളുടെ കാലപ്പഴക്കം ഉള്‍പ്പെടെ കാര്യങ്ങളില്‍ മാറ്റം വരണം. സ്കൂളുകളുടെ ഒൗദ്യോഗിക വാഹനങ്ങളെക്കാള്‍ സ്വകാര്യ കരാര്‍ വാഹനങ്ങളാണ് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതില്‍ ഏറെയുമെന്നും അദ്ദേഹം പറഞ്ഞു. അക്രമസമരം നിരുല്‍സാഹപ്പെടുത്തുമെന്നാണ് താന്‍ പറഞ്ഞതെന്നും അല്ലാതെ പ്രതിപക്ഷത്തോട് യുദ്ധ പ്രഖ്യാപനത്തിനില്ളെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവിടെ നടന്നത് ജനാധിപത്യ സമരങ്ങളായിരുന്നില്ല. എത്ര വാഹനങ്ങളാണ് നശിപ്പിച്ചത്. പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കില്ല.

ക്രിമിനല്‍ പശ്ചാത്തലമുള്ള 556 പൊലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റാണ് ഹൈകോടതി മുമ്പാകെ സമര്‍പ്പിച്ചത്. ഈ ഉദ്യോഗസ്ഥരെ നിരീക്ഷിക്കും. അത്തരം ഉദ്യോഗസ്ഥരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിയമിക്കണമോയെന്ന കാര്യവും പരിശോധിക്കും. അവിവാഹിതരായ അമ്മമാരുടെ എണ്ണം കൂടിയതാണ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.വര്‍ഷങ്ങളായി പീഡനങ്ങള്‍ക്ക് വിധേയമായിരുന്ന ആദിവാസികള്‍ ഉള്‍പ്പെട്ട അവിവാഹിത അമ്മമാരില്‍ പലരില്‍ നിന്നും നിര്‍ബന്ധിച്ച് പരാതി വാങ്ങിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിവാഹിതരായ മാതാക്കളുടെ കുട്ടികള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ളെന്ന് പരാതിയുണ്ടെങ്കില്‍ പരിശോധിക്കും.പ്രതിപക്ഷം ആഹ്വാനം ചെയ്ത കരിദിനത്തില്‍ കറുത്ത കച്ചകെട്ടി വന്നവരെയാണ് പൊലീസ് തടഞ്ഞത്. അവര്‍ പ്രതിപക്ഷ അനുകൂല സംഘടനയില്‍പെട്ടവരുമായിരുന്നു. അല്ലാതെ ആദിവാസി സ്ത്രീകളെ അപമാനിക്കുന്ന യാതൊരു നടപടിയുമുണ്ടായില്ല.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗഹൃദമായ കേരളം സൃഷ്ടിക്കുന്നതിനായുള്ള നയം രൂപവത്രിക്കാനായി ബി. സുഗതകുമാരി അധ്യക്ഷയും ലിഡാ ജേക്കബ്, ശാരദാ മുരളീധരന്‍, സുനിതാകൃഷ്ണന്‍, മല്ലികാ സാരാഭായി എന്നിവര്‍ അംഗങ്ങളുമായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
അഴിമതിക്കെതിരായി കര്‍ശനനടപടി സ്വീകരിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി മുന്‍ ചീഫ്സെക്രട്ടറി മോഹന്‍കുമാര്‍ അധ്യക്ഷനും മുന്‍ ഡി.ജി.പി ഹോര്‍മിസ് തരകന്‍, സാമുവല്‍ പോള്‍, രഘുനന്ദന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിക്ക് രൂപംനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.