UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

സംസ്ഥാനത്തിന്റെ വികസന-സാമൂഹ്യരംഗങ്ങളില്‍ മുന്‍പുണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിക്കണം

സംസ്ഥാനത്തിന്റെ വികസന-സാമൂഹ്യരംഗങ്ങളില്‍ മുന്‍പുണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിക്കണം








Imageതിരുവനന്തപുരം: സംസ്ഥാനത്തിന്റെ
വികസന-സാമൂഹ്യരംഗങ്ങളില്‍ മുന്‍പുണ്ടായിട്ടുള്ള പരാജയങ്ങളും പോരായ്മകളും
വീഴ്ചകളും പരിഹരിക്കുകയും നികത്തുകയും വേണമെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി.



കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ത്രിതല പഞ്ചായത്ത്
പ്രസിഡന്റുമാരുടെ സംസ്ഥാനതല ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട
സമയമാണിത്.12-ാം പഞ്ചവത്സര പദ്ധതി ത്രിതല പഞ്ചായത്തുകള്‍ക്ക് കൂടുതല്‍
അവസരങ്ങളും സാധ്യതകളും നല്‍കുന്നതാണ്.അത് ജനങ്ങള്‍ക്ക് ഉപയുക്തമാകുന്ന
തരത്തില്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ പഞ്ചായത്തു തലത്തിലുള്ള
പ്രവര്‍ത്തനങ്ങളില്‍ മുന്‍പുണ്ടായിരുന്ന പോരായ്മകള്‍ ഇപ്പോഴും
അവശേഷിച്ചിട്ടുണ്ട്.ഉദ്ദേശിച്ച തരത്തില്‍ ഗ്രാമസഭകളുടെ പൂര്‍ണമായ
പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നുംമുഖ്യമന്ത്രി
ചൂണ്ടിക്കാട്ടി.പഞ്ചായത്തുകളുടെ ജീവന്‍ ഗ്രാമസഭകളാണ്.അവയെ
ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.യുഡിഎഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍
പറഞ്ഞിട്ടുള്ള അഭിമാനകരമായ പദ്ധതിയാണ് ഒരു രൂപ അരി.എല്ലാ
ബിപിഎല്ലുകാര്‍ക്കും ഒരു രൂപയ്ക്ക് 25 കിലോ അരിയെന്ന പദ്ധതി ഊ മാസം 27-ന്
കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി ഉദ്ഘാടനം ചെയ്യുകയാണ്.സംസ്ഥാന
സര്‍ക്കാരിന് പദ്ധതി ഏറെ ബാധ്യതയും സാമ്പത്തികമായ അമിതഭാരവും
ഏല്‍പ്പിക്കുന്നതാണിത്.ഇത് അര്‍ഹിക്കുന്ന ജനങ്ങളില്‍ എത്തണമെന്നതാണ്
സര്‍ക്കാരിന്റെ ലക്ഷ്യം.
 
പരസ്പ്പരം
സുഖ ദു:ഖങ്ങള്‍ പങ്കിടുകയും സാഹചര്യമൊരുങ്ങണം.ഗാന്ധിജി സ്വപ്‌നം കണ്ട
ഗ്രാമസ്വരാജ് എന്ന ആശയം അത്തരത്തില്‍ മാത്രമേ നടപ്പാക്കാനാവുകയുള്ളുവെന്നും
മുഖ്യമന്ത്രി പറഞ്ഞു.ആശ്രയ പദ്ധതിയില്‍ നിന്നും ഒഴിഞ്ഞുമാറുന്ന
ഗ്രാമപഞ്ചായത്തുകള്‍ക്ക് മറ്റുള്ള കാര്യങ്ങള്‍ക്ക് തുക അനുവദിക്കാതെ
സര്‍ക്കാര്‍ പിടിച്ചുവയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 128
പഞ്ചായത്തുകളില്‍ കൂടി ഇനിയും ഇതു നടപ്പാക്കാനുണ്ട്.കുടുംബശ്രീ വഴി പദ്ധതി
നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഇക്കാര്യങ്ങള്‍
വിശദീകരിച്ചുകൊണ്ട് താന്‍ എല്ലാ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്ക്
കത്തെഴുതിയിരുന്ന കാര്യവും നടപ്പാക്കിയില്ലെങ്കില്‍ ഫണ്ട്
പിടിച്ചുവയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുള്ളതും മുഖ്യമന്ത്രി
ചൂണ്ടിക്കാട്ടി.

ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ട്

ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ട്








Imageതിരുവനന്തപുരം:
ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ അധികാരമുള്ളതുപോലെ പിരിച്ചുവിടാനും
സര്‍ക്കാരിനു അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാസര്‍കോഡ്
വെടിവയ്പ്പിനെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് എം.എ നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ
ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷനെ പിരിച്ചുവിട്ടതായി
അറിയിപ്പ് കിട്ടിയിട്ടെല്ലെന്ന ജസ്റ്റിസ് നിസാറിന്റെ  പ്രസ്താവനയോട്
അറിയിപ്പ് കിട്ടേണ്ട സമയത്ത് കിട്ടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ
മറുപടി. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സമയത്ത് എല്ലാവരും സിറ്റിങ്
ജഡ്ജിയുടെ സേവനമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സിറ്റിങ് ജഡ്ജിയെ കിട്ടുമോ
എന്ന് അന്വേഷിക്കാന്‍ പോലും എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ലെന്നും
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്-റൗഫ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള
ചോദ്യത്തിന് അത് നടത്തിയവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും ആരെയും കാണാനും കൂട്ടുകെട്ടാനും
കൂട്ടുകെട്ട് അഴിക്കാനും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാമോലിന്‍ കേസ്
സംബന്ധിച്ച് മുന്‍മന്ത്രി ടി.എച്ച് മുസ്തഫ ചാനലുകള്‍ക്ക് നല്‍കിയ
അഭിമുഖത്തെ കുറിച്ചുള്ള ചോദ്യത്തിന് അതൊന്നും കണ്ടുരസിക്കാനുള്ള സമയം
തനിയ്ക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പിണറായിയില്‍ നിന്ന് ജനാധിപത്യ മര്യാദ പഠിക്കേണ്ട ഗതികേടില്ല

പിണറായിയില്‍ നിന്ന് ജനാധിപത്യ മര്യാദ പഠിക്കേണ്ട ഗതികേടില്ല








Imageതിരുവനന്തപുരം: പിണറായി
വിജയനില്‍ നിന്ന് ജനാധിപത്യ മര്യാദ പഠിക്കേണ്ട ഗതികേട് തനിക്കില്ലെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യമര്യാദയുണ്ടെങ്കില്‍ മുഖ്യമന്ത്രി
സ്ഥാനം രാജിവയ്ക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ
പ്രസ്താവന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി
ഇങ്ങനെ പ്രതികരിച്ചത്.



പിണറായിയില്‍ നിന്നും ജനാധിപത്യ മര്യാദ പഠിക്കേണ്ട
ഗതികേട് തനിക്കും കോണ്‍ഗ്രസുകാര്‍ക്കും ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് ജിജി തോംസണ്‍ ഐ.എ.എസിന്റെ പ്രോസിക്യൂഷന്‍
അനുമതി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
തീരുമാനമെടുക്കുമ്പോള്‍ അത് നിങ്ങള്‍ക്കറിയാനാവുമെന്നും മുഖ്യമന്ത്രി
മറുപടി നല്‍കി. പാമോലിന്‍ കേസില്‍ അഞ്ചാം പ്രതിയായ  ഐ.എ.എസ് ഉദ്യോഗസ്ഥനെ
പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി  കേന്ദ്രസര്‍ക്കാരിനു നല്‍കിയ
അപേക്ഷ പിന്‍വലിക്കാന്‍ ശ്രമം നടക്കുന്നതായുള്ള മാധ്യമപ്രവര്‍ത്തകരുടെ
ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന് ഒരു
നിവേദനം ലഭിച്ചാല്‍ അത് കൈകാര്യം ചെയ്യുന്നതിന് ഒരു രീതിയുണ്ട്. ഇതും
അതനുനുസരിച്ച് കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍
നിയമോപദേശം തേടിയിട്ടുണ്ടോയെന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ
തീരുമാനങ്ങളെല്ലാം പുറത്തു പറയാനാവില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
ജിംജി തോംസണിനെ പ്രോസിക്യൂട്ട് ചെയ്യണ്ടെന്ന് 2005-ല്‍ നിലപാട്
എടുത്തിരുന്നല്ലോയെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ എന്റെ നിലപാട്
എന്താണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു മറുപടി. 

മരുന്നുകമ്പനികളുടെ ചൂഷണം അനുവദിക്കില്ല

മരുന്നുകമ്പനികളുടെ ചൂഷണം അനുവദിക്കില്ല








Imageമെഡി. സര്‍വീസ് കോര്‍പ്പറേഷന് കൂടുതല്‍ ഉത്തരവാദിത്വം

മരുന്നുകള്‍ക്ക് ഇഷ്ടം പോലെ വിലയീടാക്കുന്ന മരുന്നു കമ്പനികളുടെ ചൂഷണം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.



മരുന്നുകളുടെ വില സംബന്ധിച്ച് യാതൊരു
നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണുള്ളത്. ഇതിനെതിരെ വിവിധ തലങ്ങളില്‍ നിന്ന്
പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ നാലിന് മരുന്നു കമ്പനി
പ്രതിനിധികളുടെയും വിതരണക്കാരുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത്
പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. സാധാരണ ജനങ്ങള്‍ക്ക്
ആശ്വാസം ലഭിക്കുന്ന നടപടി സ്വീകരിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം.
മരുന്നുകള്‍ക്ക് എത്രവില ഈടാക്കിയാലും ആരും ചോദിക്കാനില്ലെന്ന നിലപാട്
അംഗീകരിക്കാനാവില്ല. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന സമീപനത്തോടും
സര്‍ക്കാരിന് യോജിപ്പില്ല. ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടി
വരുന്ന മരുന്നുകള്‍ ഏതൊക്കെയാണെന്ന് ഡോക്ടര്‍മാരുമായി കൂടിയാലോചിക്കും.
അത്തരം മരുന്നുകളെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ന്യായമായ
വിലയ്ക്ക് ജനങ്ങള്‍ക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
 
ഒരേ
മരുന്നുതന്നെ രണ്ടും മൂന്നും നാലും ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നുവെന്ന
വ്യാപകമായ പരാതികളാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.
മരുന്നുകളായതിനാല്‍ എന്തുവിലയ്ക്കും രോഗികള്‍ വാങ്ങുമെന്ന ധാരണയാണ്
കമ്പനികള്‍ക്കുള്ളത്. ഈ നിലപാടിനെ ചൂഷണമായാണ് സര്‍ക്കാര്‍ കാണുന്നത്.
മരുന്നു കമ്പനികളെ നിയന്ത്രിക്കാന്‍ വ്യക്തമായ പദ്ധതികള്‍ മുന്‍കൂട്ടി
ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം
വിളിച്ചിരിക്കുന്നത്. നിലവിലുള്ള നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടു
തന്നെ നിരവധി കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയും. അവ നടക്കാതെ
വന്നാല്‍ മാത്രമേ മറ്റ് കാര്യങ്ങള്‍ ആലോചിക്കേണ്ടതുള്ളൂ. മെഡിക്കല്‍
സര്‍വീസ് കോര്‍പ്പറേഷന് കൂടുതല്‍ ഉത്തരവാദിത്വം നല്‍കിക്കൊണ്ടുള്ള
പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്റെ റോള്‍ കൂടുതല്‍
ഭംഗിയാക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ആവശ്യമായ
സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചതില്‍ അപാകതഇല്ല

പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചതില്‍ അപാകതഇല്ല








Imageതിരുവനന്തപുരം: പ്ലസ്ടുവിന്
അധികബാച്ച് അനുവദിച്ചതില്‍ ഏതെങ്കിലും തരത്തിലുള്ള അപാകത
ഉണ്ടായിട്ടില്ലെന്നും എന്നാല്‍ മാനേജ്‌മെന്റുകള്‍ അധിക ബാച്ച്
ആവശ്യപ്പെട്ടതില്‍ അപാകത ഉള്ളതായി മനസ്സിലാക്കുന്നുവെന്നും മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി.



മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം
പറഞ്ഞത്. പ്ലസ്ടു സീറ്റിലുണ്ടായ കുറവ് പരിഹരിക്കാനാണ് എട്ടു ജില്ലകളില്‍
നിന്ന് അപേക്ഷ സ്വീകരിച്ചത്. സ്‌കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകളുടെ എണ്ണവും
മറ്റും പരിശോധിച്ച് 355 ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ച് ആദ്യപട്ടിക
പുറത്തിറക്കിയെങ്കിലും മാനേജ്‌മെന്റുകളും ജനപ്രതിനിധികളും ആക്ഷേപം
ഉന്നയിച്ചതോടെ അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് കൊടുക്കേണ്ടിവന്നു. 125
ഓളം ബാച്ചുകള്‍ ഇത്തരത്തില്‍ അനുവദിച്ചു. ഇതുസംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടുണ്ടെന്നും എന്നാല്‍ ആവശ്യപ്പെടാത്ത കോഴ്‌സ് ആര്‍ക്കും
നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത്
നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുടെ
ഒരവകാശവും കൈയേറാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുവരെ ഇഷ്ടാനുസരണം
നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനത്തില്‍ ഒരു നിയന്ത്രണം വരുത്തുകമാത്രമാണ്
ചെയ്യുന്നത്. ഇതിനോട് മാനേജ്‌മെന്റ് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ഏറ്റവും വേഗത്തില്‍
പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്ന
ഉയര്‍ന്ന ഫീസ് സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി
കൂട്ടിച്ചേര്‍ത്തു.

റോഡുകള്‍ നന്നാക്കാന്‍ നടപടി

റോഡുകള്‍ നന്നാക്കാന്‍ നടപടി








Imageതിരുവനന്തപുരം:
മഴയെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ പ്രത്യേകമായി അറ്റകുറ്റപ്പണികള്‍
നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന് മന്ത്രിസഭായോഗം അനുമതി നല്‍കി.
ശബരിമല റോഡുവികസന പദ്ധതിക്ക് 63.7 കോടി രൂപ അനുവദിച്ചു.



കഴിഞ്ഞ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന്
ജില്ലാ പഞ്ചായത്തിനു കൈമാറിയ റോഡുകള്‍ തിരിച്ചെടുക്കാന്‍ തീരുമാനമായെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ
അറിയിച്ചു. തൃശൂര്‍-പാലക്കാട് ദേശീയപാത നന്നാക്കാന്‍ വികസന അതോറിറ്റിയോട്
മന്ത്രിസഭ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ഒരുവര്‍ഷ കര്‍മപരിപാടി വരുന്നു

സര്‍ക്കാരിന്റെ ഒരുവര്‍ഷ കര്‍മപരിപാടി വരുന്നു








Imageസ്ത്രീകളുടെയും കുട്ടികളുടെയും പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ നയരൂപീകരണം

കൊച്ചി: യു.ഡി.എഫ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നൂറുദിന കര്‍മപരിപാടി
പൂര്‍ത്തിയായാലുടന്‍ ഒരു വര്‍ഷ കര്‍മപരിപാടി പ്രഖ്യാപിക്കുമെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.



സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം വീട്ടില്‍
കിട്ടുന്ന സുരക്ഷ സംസ്ഥാനത്ത് എവിടെയും ലഭ്യമാക്കും. ഇതിനുള്ള ശക്തമായ
നിയമം സാധ്യമാക്കാന്‍ നയരൂപീകരണം നടത്തുമെന്നും അദ്ദേഹം
പറഞ്ഞു. കൊച്ചിയില്‍ മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജീവ് ഗാന്ധി
അനുസ്മരണവും സ്ത്രീരാഷ്ട്രീയം-ഭാവി സാദ്ധ്യതകള്‍ സെമിനാറും ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരേയുള്ള അക്രമം എന്തുവില കൊടുത്തും ചെറുക്കുമെന്ന്
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ ബലഹീനമാക്കിയാലേ
തങ്ങള്‍ക്കു രക്ഷയുള്ളു എന്ന തിരിച്ചറിവോടെ ബി.ജെ.പിയും ഇടതുപാര്‍ട്ടികളും
ദേശീയതലത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍
ആദര്‍ശപരമായി ഒരു യോജിപ്പുമില്ലാത്തവര്‍ ഒന്നിച്ച് നില്‍ക്കുകയാണെന്ന്
ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഈ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍
അംഗീകരിക്കില്ല. ഇത്തരം വെല്ലുവിളികള്‍ കോണ്‍ഗ്രസ് ഇതിനുമുമ്പും
നേരിട്ടിട്ടുണ്ട്. ജനങ്ങളാണ് കോണ്‍ഗ്രസിന്റെ ശക്തി. കോണ്‍ഗ്രസിനെ
ബലഹീനപ്പെടുത്തുന്നവര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി
പറഞ്ഞു.
 
യാഥാര്‍ത്ഥ്യബോധമില്ലാത്ത
നിലപാടുകളാണ് ഇടതുപാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. ഇടതുസമരങ്ങള്‍ക്കും
ന്യായീകരണമില്ല. അധികാരമോഹികളായ ഇടതുപക്ഷം പല പ്രശ്‌നങ്ങളും രൂക്ഷമാക്കി
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കുകയാണ്.
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളും മദ്യപാനാസക്തിയും ആത്മഹത്യ നിരക്കിലെ
വര്‍ദ്ധനവും കേരള  സംസ്‌കാരത്തിന് കളങ്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത് പരിഹരിക്കാനാവില്ല. ഇതിനെതിരെ സമൂഹ
മനസാക്ഷി ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്ത്രീ ശാക്തീകരണത്തിനായി
ശക്തമായി നിലകൊണ്ടത് കോണ്‍ഗ്രസ് മാത്രമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം
നടത്തിയ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം
സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും ജനാധിപത്യം കൈവിട്ടപ്പോള്‍
ഇന്ത്യ ജനാധിപത്യം ശക്തിപ്പെടുത്തുകയായിരുന്നു. ഇത് തകര്‍ക്കാന്‍
ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നോക്കി
നില്‍ക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 

വി.എസിന്റെ ആക്ഷേപത്തിനെതിരെ മുഖ്യമന്ത്രി

വി.എസിന്റെ ആക്ഷേപത്തിനെതിരെ മുഖ്യമന്ത്രി








Imageന്യൂഡല്‍ഹി: തിരുവിതാംകൂര്‍
രാജകുടുംബാംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ
പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.



പ്രതിപക്ഷ നേതാവില്‍ നിന്നും ഉണ്ടാകാന്‍
പാടില്ലാത്തതായിരുന്നു അത്തരം പ്രസ്താവന. പ്രതിപക്ഷ നേതാവ് എങ്ങനെ
സംസാരിക്കണമെന്നു മുഖ്യമന്ത്രിക്കു ഉപദേശിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ
താന്‍ അതിനു മുതിരുന്നുമില്ല. കേരളത്തിലെ ജനങ്ങളുടെ മൊത്തവികാരവും 
പ്രതിപക്ഷനേതാവില്‍ നിന്നും ഇത്തരം ഒരു പ്രസ്താവന ഉണ്ടാകാന്‍
പാടില്ലായിരുന്നുവെന്നതാണെന്നാണു താന്‍ മനസ്സിലാക്കുന്നത്. വല്ലാര്‍പാടം
കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ദോഷകരമായി ബാധിക്കുന്ന കബോട്ടാഷ് നിയമത്തില്‍
ഇളവു വരുത്തണമെന്നു കേന്ദ്രഷിപ്പിംഗ് മന്ത്രി ജി.കെ.വാസനെ നേരില്‍കണ്ടു
ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമത്തില്‍ ഇളവു
വരുത്തിയില്ലെങ്കില്‍ വല്ലാര്‍പാടം തുറമുഖത്തിന്റെ പ്രവര്‍ത്തനം
സുഗമമാകില്ല. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നപ്പോള്‍
തന്നെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിയമത്തില്‍
ഇളവു വരുത്തണമെന്നതിനോടൊപ്പം, കപ്പല്‍ ചാലിന്റെ വികസനം
വേഗത്തിലാക്കണമെന്നും കേന്ദ്രഷിപ്പിംഗ് മന്ത്രിയോട് ആവശ്യപ്പെടും.

ന്യൂഡല്‍ഹിയില്‍ നോര്‍ക്കയുടെ യൂണിറ്റ് തുടങ്ങും

ന്യൂഡല്‍ഹിയില്‍ നോര്‍ക്കയുടെ യൂണിറ്റ് തുടങ്ങും








Imageന്യൂഡല്‍ഹി:
രാജ്യതലസ്ഥാനത്തു  നോര്‍ക്കയുടെ യൂണിറ്റ്  തുടങ്ങുമെന്നു മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി. ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും നിലവിലുള്ള
മാതൃകയില്‍  പരീക്ഷണാടിസ്ഥാനത്തിലാകും  ഡല്‍ഹിയില്‍ യൂണിറ്റു
തുടങ്ങുകയെന്നു അദ്ദേഹം അറിയിച്ചു. മലയാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇതിനു
മുന്നോടിയായി പൊതുവായ ആവശ്യങ്ങള്‍ നേടിയെടുക്കാനും പ്രശ്‌നങ്ങള്‍
പരിഹരിക്കാനുമായി ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സംഘടനകള്‍ ഒരു
കോണ്‍ഫെഡറേഷനു കീഴില്‍ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.   ഈ
കോണ്‍ഫെഡറേഷന്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണം. മറുനാടന്‍
മലയാളികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഇങ്ങനെ കൂട്ടായി പരിഹരിക്കാന്‍
കഴിയണം. ഡല്‍ഹിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന സംരംഭം മറ്റു
നഗരങ്ങളിലേയ്ക്കും ക്രമേണ വ്യാപിപ്പിക്കും.നോര്‍ക്കയുടെ പ്രവര്‍ത്തനം
മറുനാടന്‍ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വിധത്തില്‍
വിപുലീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മറുനാടന്‍ മലയാളികളുടെ
ദീര്‍ഘകാല ആവശ്യം പരിഗണിച്ച് ട്രാവന്‍കൂര്‍ പാലസ് സാംസ്‌കാരികകേന്ദ്രമായി
വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആയിരം പേര്‍ക്ക് ഇരിക്കാനാവുന്ന
ഓഡിറ്റോറിയം, വിശാലമായ ഭക്ഷ്യശാല, ആധുനികമായ ലൈബ്രറി ബ്‌ളോക്ക്, ഓപ്പണ്‍
തിയ്യറ്റര്‍, പ്രദര്‍ശനകേന്ദ്രം എന്നീ സൗകര്യങ്ങള്‍ സാംസ്‌കാരിക
സമുച്ചയത്തിലുാവും.
 
കപൂര്‍ത്തല
പ്ലോട്ടില്‍ ആധുനിക സൗകര്യങ്ങളോടെ കെട്ടിടസമുച്ചയം നിര്‍മ്മിക്കും.
സാധാരണക്കാര്‍ക്ക് കേരള ഹൗസില്‍ താമസിക്കാന്‍ സൗകര്യമില്ലെന്ന പരാതി
പരിഹരിക്കും. ഇതിന്റെ ഭാഗമായി കപൂര്‍ത്തല പ്‌ളോട്ടില്‍ നൂറു പുതിയ
മുറികളുള്ള താമസബ്‌ളോക്ക് നിര്‍മ്മിക്കും. കൂടാതെ നൂറു പേര്‍ക്ക്
താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യവുമൊരുക്കും. മലയാളി സംഘടനകളുടേത്
ക്രിയാത്മകമായ ചര്‍ച്ചയായിരുന്നു. ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ഗൗരവമായി
പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്
ആവശ്യങ്ങളെല്ലാം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു
നല്‍കി. പ്രശ്‌നങ്ങളും ആവശ്യങ്ങളും ആഴത്തില്‍ അറിയാനായി മറ്റൊരവസരത്തില്‍
ഡല്‍ഹിയിലെ മലയാളികളുമായി ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്നും
മുഖ്യമന്ത്രി അറിയിച്ചു. പ്രവാസിക്ഷേമ-സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ്
അധ്യക്ഷത വഹിച്ചു.  ഡല്‍ഹിയിലേതു പോലെ മുംബൈ, ചെന്നൈ, ബാംഗഌര്‍ നഗരങ്ങളിലും
മലയാളി സംഘടനകളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും  എന്താണ്
നോര്‍ക്കയില്‍ നിന്ന് മറുനാടന്‍ മലയാളികള്‍ ആഗ്രഹിക്കുന്നത്, ആ രീതിയില്‍
പ്രവര്‍ത്തനം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി 
പറഞ്ഞു.

സപ്ലൈകോ ഓണം-റംസാന്‍ മെട്രോ ബസാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സപ്ലൈകോ ഓണം-റംസാന്‍ മെട്രോ ബസാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും








Imageസപ്ലൈകോ
ഓണം-റംസാന്‍ മെട്രോ പീപ്പിള്‍സ് ബസാറിന്റെ സംസ്ഥാനതല ഉദ്ഘാടനം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം
മൈതാനത്ത് നിര്‍വ്വഹിക്കും.  ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യമന്ത്രി
ടി.എം.ജേക്കബ്ബ് ആദ്ധ്യക്ഷ്യം വഹിക്കും.


രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ അവാര്‍ഡ് -2009
ദേവസ്വം-ഗതാഗതമന്ത്രി വി.എസ്.ശിവകുമാര്‍ വിതരണം ചെയ്യും.  നഗരസഭ ഡപ്യൂട്ടി
മേയര്‍ ജി.ഹാപ്പികുമാര്‍ ആദ്യവില്‍പ്പന നിര്‍വ്വഹിക്കും.  എം.പി മാരായ ശശി
തരൂര്‍, എ.സമ്പത്ത്, എം.എല്‍.എമാരായ കെ.മുരളീധരന്‍, വി.ശിവന്‍കുട്ടി,
ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി ഡോ.വി.വേണു തുടങ്ങിയവര്‍ സംബന്ധിക്കും.
 
ക്ഷേമനിധി പെന്‍ഷന്‍ 400 രൂപയാക്കി കൂട്ടി
തിരുവനന്തപുരം:

തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളിലെ പ്രതിമാസ
പെന്‍ഷന്‍ 400 രൂപയാക്കി വര്‍ദ്ധിപ്പിച്ച് ഉത്തരവായി.  നിലവില്‍ ഇത് 300
രൂപയായിരുന്നു.  2011 ഏപ്രില്‍ ഒന്ന് മുതല്‍ ഇതിന് പ്രാബല്യമുണ്ടാവും.