UDF

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

അട്ടപ്പാടിയിലെ ഭൂമികൈയേറ്റം അളന്ന് തിട്ടപ്പെടുത്തും


ആലുവ: അട്ടപ്പാടിയിലെ വിവാദ ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അട്ടപ്പാടിയില്‍ സുസ്‌ലോണ്‍ കമ്പനി സ്ഥാപിച്ച കാറ്റാടി യന്ത്രങ്ങള്‍ മറിച്ചുവിറ്റത് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഭൂമി വീണ്ടും അളക്കുന്നത്. കമ്പനി 125 ഏക്കര്‍ വനഭൂമി കൈയേറിയെന്നാണ് അവിടുത്തെ ആദിവാസികള്‍ പറയുന്നത്. എന്നാല്‍, കലക്ടറുടെ നേതൃത്വത്തില്‍ നടന്ന സര്‍വേയില്‍ 85 ഏക്കര്‍ കൈയേറിയതായാണ് കാണുന്നത്. ഇത് പുനഃപരിശോധിക്കും. കൈയേറിയതായി ഉന്നതതല സമിതി കണ്ടെത്തിയ ഭൂമിയില്‍ 31 കാറ്റാടി യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. സര്‍വേ നടപടി അവസാനിക്കുമ്പോള്‍ ഇവ കൈമാറ്റം ചെയ്ത രീതിയെക്കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.