UDF

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് കൃഷിചെയ്യാനും സൗകര്യമൊരുക്കും

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് കൃഷിചെയ്യാനും സൗകര്യമൊരുക്കും


കോട്ടയം: അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക്
കൃഷിചെയ്യാന്‍ സര്‍ക്കാര്‍ എല്ലാസഹായങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് നടന്ന ഭൂരേഖാവിതരണവും വിവിധ ധനസഹായ
വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികളുടെ ഭൂമി
അവര്‍ക്കുതന്നെ വിട്ടുകൊടുക്കാം. വിതരണംചെയ്യുന്ന മുഴുവന്‍ ഭൂമിക്കും
പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

85 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ
കണ്ടെത്തല്‍. എന്നാല്‍, 124 ഏക്കര്‍ കൈയേറിയതായി ആദിവാസികളും സംഘടനകളും
ചൂണ്ടിക്കാട്ടുന്നു. ഈ വൈരുധ്യം എങ്ങനെയുണ്ടായെന്നറിയാന്‍ രേഖകള്‍
പരിശോധിച്ചുവരികയാണ്. പരിശോധനയുടെ വിശദാംശങ്ങള്‍ ആദിവാസികളെയും സംഘടനകളെയും
ബോധ്യപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
വ്യക്തമാക്കി.



ആദിവാസികള്‍ക്ക് ആദായം ലഭിക്കുന്നതുസംബന്ധിച്ച് നിലവിലുള്ള
തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണും. കാറ്റാടി ടവറില്‍നിന്നുള്ള ആദായമാണ്
അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ തടസ്സംനില്‍ക്കില്ല.



ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. കോട്ടയം
ജില്ലയിലെ 560 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത്.
പ്രകൃതിദുരന്തങ്ങളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണവും നടന്നു.