UDF

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

മുതലമടയില്‍ സായിറാം ആസ്‌പത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

പാലക്കാട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പു മുട്ടുന്ന വാളയാറില്‍ യാത്രക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ അടിയന്തരനടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം.

ചൊവ്വാഴ്ച ഗവ. ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ഗതാഗതക്കുരുക്കൊഴിവാക്കി യാത്രാവാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതുസംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിനല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കളക്ടര്‍ കെ.വി. മോഹന്‍കുമാറിനോട് ആവശ്യപ്പെട്ടു.

വനം, എകൈ്‌സസ്, വാണിജ്യനികുതി, മൃഗസംരക്ഷണം, ആര്‍.ടി.ഒ., എന്‍.എച്ച്.എ.ഐ., ദേശീയപാത വിഭാഗം, പൊതുമരാമത്ത് വിഭാഗം എന്നീവകുപ്പുകളുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

യാത്രാക്കുരുക്കൊഴിവാക്കാന്‍ വാളയാര്‍ ചെക്‌പോസ്റ്റ് ഭാഗത്ത് നാലുമീറ്റര്‍വീതിയില്‍ ഒന്നരക്കിലോമീറ്ററില്‍ പുതിയറോഡ് നിര്‍മിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിനുള്ളസ്ഥലം ഏറ്റെടുക്കുന്നതിന് വിശദറിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കണം. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വകുപ്പുതല ഉദ്യോഗസ്ഥമേധാവികളുടെ യോഗം ബുധനാഴ്ച കളക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ കളക്ടര്‍ക്കുപുറമെ എം.എല്‍.എ.മാരായ ഷാഫിപറമ്പില്‍, വി.ടി.ബല്‍റാം, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.