UDF

2012, മാർച്ച് 21, ബുധനാഴ്‌ച

നിര്‍മാണ പ്രവര്‍ത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയാല്‍ പാരിതോഷികം

നിര്‍മാണ പ്രവര്‍ത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയാല്‍ പാരിതോഷികം 


 

 
സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സിയായാലും സ്വകാര്യ കരാറുകാരായാലും പാരിതോഷികം ഉണ്ടാകും. ആവശ്യമായ സ്ഥലവും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയശേഷമെ ഇനി മുതല്‍ നിര്‍മാണ ജോലികള്‍ തുടങ്ങു. സര്‍ക്കാര്‍ വക കെട്ടിടങ്ങളുടെയും മറ്റും നിര്‍മാണ ജോലികള്‍ അനന്തമായി നീണ്ടുപോകുന്നത് ശ്രദ്ധക്ഷണിക്കലിലൂടെ തേറമ്പില്‍ രാമകൃഷ്ണന്‍ അവതരിപ്പിച്ചതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി തീരാത്തത് കേരളത്തിന്റെ ശാപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണം അനന്തമായി നീളുമ്പോള്‍ എസ്റ്റിമേറ്റ് തുക വര്‍ദ്ധിക്കുന്നു. സര്‍ക്കാരിന് അധിക ചെലവുണ്ടാകുകയും അതിന്റെ പ്രയോജനം ലഭിക്കാതാകുകയും ചെയ്യുന്നു. പലപ്പോഴും സ്ഥലം ഏറ്റെടുക്കാതെ നിര്‍മാണം തുടങ്ങുന്നതാണ് വിനയാകുന്നത്. പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങളുടെ പട്ടികയെടുത്ത് തടസ്സങ്ങള്‍ മാറ്റുന്നതിന് ഉന്നതതല യോഗം ചേരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.