UDF

2012, മാർച്ച് 19, തിങ്കളാഴ്‌ച

കൊച്ചി മെട്രോ: കേന്ദ്ര അംഗീകാരം ഉടനെയെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ: കേന്ദ്ര അംഗീകാരം ഉടനെയെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ: കേന്ദ്ര അംഗീകാരം ഉടനെയെന്ന് മുഖ്യമന്ത്രി Posted on: 19 Mar 2012 കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം-കൊല്ലം മെമു തീവണ്ടി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ 60 കോടി അനുവദിച്ചത് പദ്ധതി വേഗത്തില്‍ തീരുമെന്നതിന്റെ സൂചനയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനു മുമ്പ് പദ്ധതിയ്ക്കുള്ള തുക  വകയിരുത്തിയിരിക്കുന്നതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്ക് ഉടന്‍ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ ഇടനാഴിയെക്കുറിച്ച് കേന്ദ്ര ബജറ്റില്‍ പരാമര്‍ശിക്കുന്നതിനാല്‍ കേന്ദ്രം ഇതിനോട് അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനു സംസ്ഥാനമാണ് തുക ചെലവിടുന്നതെങ്കിലും റെയില്‍വേയുടെ അംഗീകാരം വേണം. തീവണ്ടികളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 218 പോലീസുകാരെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ടിക്കറ്റ് എടുത്താണ് ദിവസേന ഡ്യൂട്ടിക്ക് പോകുന്നത്. അതിനാല്‍ ഇവര്‍ക്ക് റെയില്‍വേ പാസ് നല്‍കണമെന്ന് മുഖ്യമന്ത്രി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ രാജേഷ് അഗര്‍വാളിനോട് ആവശ്യപ്പെട്ടു. പാത ഇരട്ടിപ്പിക്കലിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വില്ലിങ്ടണ്‍ ഐലന്റ് സ്‌റ്റേഷന്‍ വേഗത്തില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് കേന്ദ്രമന്ത്രി കെ. വി. തോമസ് പറഞ്ഞു. ഹൈക്കോടതിക്ക് സമീപമുള്ള പഴയ റെയില്‍വേ സ്റ്റേഷന്‍ നവീകരണം സംബന്ധിച്ച് ഹൈക്കോടതിയും ഒരു പദ്ധതി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് കൂടി പഠിച്ചതിനുശേഷമായിരിക്കും അന്തിമ രൂപം നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.