തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായവളര്‍ച്ചക്ക് തടസ്സം തൊഴില്‍പ്രശ്നങ്ങളാണെന്ന് മുമ്പ് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ തൊഴിലാളികളെ കുറ്റപ്പെടുത്തുന്നില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനത്തിന് തടസ്സം തൊഴില്‍പ്രശ്നമല്ളെന്ന് എല്ലാവരും സമ്മതിക്കും.
എന്നാല്‍, നോക്കുകൂലിയുടെ പേരില്‍ ഇന്ന് തൊഴിലാളികള്‍ പഴി കേള്‍ക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.
നോക്കുകൂലിയെ തൊഴിലാളി സംഘടനകളും തൊഴിലാളികളും അംഗീകരിക്കുന്നില്ല. ഇത് വാങ്ങുന്നവരെ ഒറ്റപ്പെടുത്തണം. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികളല്ലാത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
നോക്കുകൂലി ഇല്ലാതായാല്‍ അതിന്‍െറ ക്രെഡിറ്റ് തൊഴിലാളികള്‍ക്കും നേതാക്കള്‍ക്കുമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച
Home »
» നോക്കുകൂലി വാങ്ങുന്നവരെ ഒറ്റപ്പെടുത്തണം -മുഖ്യമന്ത്രി