UDF

2011, ജൂലൈ 19, ചൊവ്വാഴ്ച

റബര്‍ ഇറക്കുമതി കര്‍ഷകര്‍ക്ക് ദോഷം ചെയ്താല്‍ ഫലപ്രദമായി ഇടപെടും: മുഖ്യമന്ത്രി



Imageതിരുവനന്തപുരം: റബ്ബര്‍ ഇറക്കുമതി തീരുമാനത്തിനെതിരായുള്ള സംസ്ഥാനത്തിന്റെ വികാരം കേന്ദ്രത്തെ അറിയിക്കുമെന്നും തീരുമാനത്തിന്റെ പ്രത്യാഘാതം കര്‍ഷകരെ ദോഷം വരുത്തുന്നതാണെങ്കില്‍ ഫലപ്രദമായ ഇടപെടീല്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  സഭയില്‍ അറിയിച്ചു. 
റബറിന്റെ ആഭ്യന്തരവിലയില്‍ ഇടിവുതട്ടുന്ന വിധത്തിലുള്ള ഒരു നടപടിയും ഉണ്ടാവാന്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ നല്ല കിട്ടിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന വില താഴുന്നത് കര്‍ഷകര്‍ക്ക് താങ്ങാനാവില്ല. കഴിഞ്ഞ തവണ 40000 ടണ്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചെങ്കിലും 3500 ടണ്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. ആഭ്യന്തര വിലയെ ഇറക്കുമതി ബാധിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആഭ്യന്തര ഉപഭോഗം ഉല്‍പ്പാദനത്തേക്കാള്‍ കൂടുതലാണെന്ന റബര്‍ബോര്‍ഡിന്റെ കണക്കാണ് കേന്ദ്രം ഇറക്കുമതിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ഇത് ഒഴിവാക്കണം. കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിപക്ഷനേതാവുമായി കൂടിയാലോചിച്ച് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.