UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

സംരംഭകത്വം എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും


കൊച്ചി: സംരംഭകത്വം എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടെക്‌നോപാര്‍ക്ക് ടിബിഐയും സ്റ്റാര്‍ട്ടപ്പ് വില്ലേജും ലോക നിലവാരത്തിലുള്ള ഇന്‍കുബേറ്ററുകളായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യുവ സംരംഭകത്വ സംഗമത്തിന്റെ രണ്ടാം പതിപ്പായ 'യെസ് ക്യാന്‍ 2015' കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വികസിത സംസ്ഥാനമെന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സംരംഭകത്വത്തിന് അനുകൂലമായ മനോഭാവം സൃഷ്ടിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് സംരംഭകത്വത്തെ ബി.ടെക്. വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത്. സാങ്കേതിക സംരംഭകത്വത്തെ രണ്ടാമത്തെ വിഷയമായി അവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം, മുഖ്യമന്ത്രി പറഞ്ഞു. 


കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും

തിരുവല്ലയിലെ ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലനകേന്ദ്രം തുറന്നു

തിരുവല്ല: ''കൊച്ചിയില്‍ ക്രിക്കറ്റ് അസോസിയേഷന്‍ പണിയാന്‍ ഉദ്ദേശിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും''-മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവല്ലയില്‍ കെ.സി.എയുടെ ആധുനിക ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ''കേരളം ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയിലാണ്. സഞ്ജുവിനെപ്പോലുളള ഇന്ത്യന്‍താരങ്ങള്‍ അതിന് ഉദാഹരണമാണ്''- മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ല നഗരസഭ പാട്ടത്തിനുനല്‍കിയ 50 സെന്റ് വളപ്പില്‍ 8000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടമാണ് പരിശീലനകേന്ദ്രം. 2.5 കോടി രൂപയാണ് നിര്‍മ്മാണചെലവ്. ഇന്‍ഡോറില്‍ മൂന്ന് പിച്ചുകള്‍. രണ്ടെണ്ണം സ്​പിന്നും ഒന്ന് പേസും. ആസ്‌ട്രോ ടര്‍ഫ് വിക്കറ്റ് സാങ്കേതികവിദ്യയില്‍ പണിതതാണ് പിച്ച്. പ്രകാശംപൊഴിക്കാന്‍ 400 വാട്ടിന്റെ 35 മെറ്റല്‍ ഹാലൈഡ് ലാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുറത്ത് ഗ്രാസ് ടര്‍ഫ് വിക്കറ്റുമുണ്ട്.

ജില്ലാ ക്രിക്കറ്റ് അക്കാദമിയിലെ കളിക്കാര്‍, സ്‌കൂളുകളിലെ ക്രിക്കറ്റ് അക്കാദമി വിദ്യാര്‍ഥികള്‍, കോച്ചിങ്‌ സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ എന്നിവര്‍ക്ക് ഇവിടെ പരിശീലനംനല്‍കും.

തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായം


 കൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആവശ്യമെങ്കില്‍ പ്രശ്‌നത്തില്‍ താന്‍ നേരിട്ട് ഇടപെടും. ഇക്കാര്യത്തില്‍ കെ.ഡി.എച്ച്.പി. കമ്പനി അധികൃതരുമായി ഞായറാഴ്ച എറണാകുളത്ത് ചര്‍ച്ച നടത്തും. 

മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന്‍ മുഹമ്മദും ഇതിനോടകം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കമ്പനി വിട്ടുവീഴ്ചയ്ക്ക് തയാറായി പ്രശ്‌നം പരിഹരിക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

അംജദ് അലിഖാന്‍ സംഗീത അക്കാദമിക്ക് രണ്ടേക്കര്‍ ഭൂമി നല്‍കും


തിരുവനന്തപുരം: ഹിന്ദുസ്ഥാനി സംഗീതലോകത്തെ ഇതിഹാസമായ സരോദ് വിദ്വാന്‍ ഉസ്താദ് അംജദ് അലിഖാന് സംഗീത അക്കാദമി ആരംഭിക്കാന്‍ രണ്ടേക്കര്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സംഗീതനാടക അക്കാദമിയുടെ സ്വാതി സംഗീതപുരസ്‌കാരം അംജദ് അലിഖാന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് വേളിയില്‍ സ്ഥലം നല്‍കാനാണ് ആലോചിക്കുന്നത്. ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 

കേരളത്തിലെ കുട്ടികളുടെ സംഗീതത്തിലുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ സംഗീത അക്കാദമി സഹായിക്കും. ഉദാത്തമായ വിദ്യാഭ്യാസമാതൃകയാണ് ഗുരുകുലസമ്പ്രദായം. അത് കേരളത്തിലും നടപ്പാക്കാമെന്നാണ് ഉസ്താദിന്റെ പദ്ധതി. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കേരളം അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 



2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കൊച്ചിയിൽ സംസ്‌കരണ പ്ലാന്റിന് സർക്കാർ ഉടൻ അനുമതി നൽകും


കൊച്ചി ∙ കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സംസ്‌കരണ പ്ലാന്റിന് സര്‍ക്കാര്‍ ഉടനെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ശുചിത്വ നഗരങ്ങളില്‍ ഒന്നാമതെത്താന്‍ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതി, ചിറ്റൂര്‍ ഫെറി സൗന്ദര്യവല്‍ക്കരണം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മാണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ 400 നഗരങ്ങളില്‍ നിന്ന് ഏറ്റവും ശുചിത്വമുള്ള നഗരങ്ങളില്‍ നാലാമതായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തത് കൊച്ചിയെയാണ്. നിലവിലുള്ള സംസ്‌കരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കൊച്ചി ഈ നേട്ടം കൈവരിച്ചത്. പുതിയ പ്ലാന്റിന് അനുമതി നല്‍കുന്നതോടെ ഒന്നാമതെത്താനുള്ള ദൗത്യം കൊച്ചി നഗരസഭ ഏറ്റെടുക്കണം. മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭയും ആസ്റ്റര്‍ മെഡിസിറ്റിയുമായി സഹകരിച്ച് ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി മറ്റ് പഞ്ചായത്തുകള്‍ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

സി.ഡി.എസ്.അധ്യക്ഷന്മാരുടെ പ്രതിഫലം അയ്യായിരം രൂപയാക്കും


മലപ്പുറം: സംസ്ഥാനത്തെ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരുടെ സേവനത്തിന് നല്‍കുന്ന പ്രതിമാസ പ്രതിഫലം നാലായിരത്തില്‍നിന്ന് അയ്യായിരം രൂപയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇവരുടെ പ്രവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ തുക അപര്യാപ്തമാണെങ്കിലും സാമ്പത്തികമായ പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് കുടുംബശ്രീയുടെ പതിനേഴാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കുടുംബശ്രീ പദ്ധതിയുടെ വളര്‍ച്ച കേരളത്തിന് അലങ്കാരമാണ്. ഈ മാതൃക ലോകമാകെ അംഗീകാരം നേടിക്കഴിഞ്ഞു. എന്റെ ഭരണകാലയളവില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ പദ്ധതിയേതെന്ന ചോദ്യത്തിനുള്ള ഉത്തരം ആശ്രയ എന്നാണ്. ആരും ആശ്രയമില്ലാത്ത രണ്ടുശതമാനം ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരെ കണ്ടെത്തി പഞ്ചായത്തുകളെക്കൊണ്ട് ദത്തെടുപ്പിച്ച് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംരക്ഷിക്കുന്നതാണീ പദ്ധതി.

രണ്ടുഘട്ടമായി സംസ്ഥാനത്തൊട്ടാകെ 1,27,400 പേരെയാണ് കുടുബശ്രീയുടെ പ്രവര്‍ത്തനത്തിലൂടെ ആശ്രയ പദ്ധതിയില്‍ അംഗങ്ങളാക്കിയത്. ഇത് ലോകം ഇതുവരെക്കണ്ട ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

സ്മാര്‍ട്ട് സിറ്റി ആദ്യ ഘട്ടം ഉദ്ഘാടനവും രണ്ടാം ഘട്ടം ശിലാസ്ഥാപനവും ഡിസംബറില്‍


കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ട നിര്‍മാണത്തിനുള്ള ശിലാസ്ഥാപനവും ഡിസംബറില്‍ നടക്കും. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഉദ്ഘാടന ദിവസവും പരിപാടികളും ദുബായ് സര്‍ക്കാറുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു. 

ഡിസംബര്‍ പത്തിനും ഇരുപതിനുമിടയ്ക്കുള്ള തീയതിയാണ് ആലോചിക്കുന്നത്. ആറര ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഒന്നാം ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുക. രണ്ടാം ഘട്ടത്തിലെ 47 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ നിര്‍മാണം മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് അന്തിമ തീരുമാനമായത്.

രണ്ടാം ഘട്ടത്തിലെ നിര്‍മാണം സ്മാര്‍ട്ട് സിറ്റിയും സഹ കമ്പനികളും ചേര്‍ന്ന് നടത്തും. ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിലെത്തുന്ന കമ്പനികളില്‍ ആറായിരത്തിലേറെ പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്ന് കരുതുന്നു. പരോക്ഷമായി 18,000 പേര്‍ക്ക് വരെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഘട്ടത്തില്‍ 45,000 തൊഴിലവസരങ്ങള്‍ ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം ഘട്ടത്തില്‍ ഇതിനകം പതിനഞ്ച് കമ്പനികള്‍ സ്മാര്‍ട്ട് സിറ്റിയില്‍ സ്ഥലമെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം ചതുരശ്ര അടിയിലേറെ പാട്ടത്തിന് നല്‍കി. ഡിസംബറിനു മുന്‍പ് കൂടുതല്‍ കമ്പനികളെത്തും. 

സ്മാര്‍ട്ട് സിറ്റിക്ക് അനുബന്ധമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസനവും പൂര്‍ത്തിയായി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

The inauguration of the Kochi SmartCity Phase I would be held between December 10 and 20, Kerala Chief Minister Oommen Chandy has said.

About 15 companies will start function in the phase I, which will give jobs to 6,000 people, he added.


The stone laying ceremony of the second phase would also be held along with the inauguration of phase I, he said while talking to reporters after meeting with the SmartCity officials in Kochi on Saturday.

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ നിലപാട് അംഗീകരിച്ചു

 ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണതൃപ്തിയുണ്ട്. അന്തിമവിജ്ഞാപനം രണ്ട് മാസത്തേക്ക് കൂടി നീട്ടിവെക്കേണ്ടി വരുമെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

ചർച്ചയുടെ ഫലമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ച മറ്റു കാര്യങ്ങൾ ഇവയാണ്:

  • കഴിഞ്ഞ വർഷം മാർച്ച് 10നു പുറത്തിറക്കിയ കരട് വിജ്‌ഞാപനത്തെ അടിസ്‌ഥാനമാക്കിയാവും തുടർനടപടികൾ. കേരളത്തിന്റെ 119 വില്ലേജുകളാണു വിജ്‌ഞാപന പരിധിയിലുൾപ്പെടുക.
  • വില്ലേജിനെ മുഴുവനായി ഇഎസ്‌എയായി കണക്കാക്കാനാവില്ലെന്ന കേരളത്തിന്റെ നിലപാട് അംഗീകരിച്ചു. ഒരു വില്ലേജിൽ തന്നെ ഇഎസ്‌എയും അല്ലാത്ത പ്രദേശവുമുണ്ടാകും.
  • പശ്‌ചിമഘട്ടത്തിലുൾപ്പെടുന്ന വനഭൂമിയത്രയും ഇഎസ്‌എയിൽ പെടുത്തും. ആൾത്താമസവും കൃഷിയുമില്ലാതെ വനത്തോടു ചേർന്നുള്ള സർക്കാർ വക ഭൂമിയും ഇഎസ്‌എയിൽ ഉൾപ്പെടുത്തും.

കരട് വിജ്‌ഞാപനത്തിന്റെ കാലാവധി അവസാനിക്കാറായതിനാൽ ചില വിശദീകരണങ്ങൾ വേണമെന്നു കേന്ദ്രം ആവശ്യപ്പെട്ടതിനാലാണു നേരിട്ടുവന്നത്. കേരളത്തിന് ആശങ്കപ്പെടാൻ തക്കതായി ഒന്നുംതന്നെയില്ല. കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ഒൻപതിന് അവസാനിക്കുമെന്നും ബാക്കി നടപടികൾക്ക് ഒന്നുരണ്ടു മാസം വേണമെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. കരട് വിജ്‌ഞാപനത്തിന്റെ പ്രശ്‌നം എങ്ങനെ നേരിടണമെന്നതു കേന്ദ്രത്തിന്റെ പ്രശ്‌നമാണ് – മുഖ്യമന്ത്രി വിശദീകരിച്ചു.

119 ഗ്രാമങ്ങളില്‍ പരിസ്ഥിതി പ്രാധാന്യമുള്ളതും അല്ലാത്തതുമായ പ്രദേശങ്ങളുണ്ടാകും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനം നീളും.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നയിച്ച സംശയങ്ങള്‍ക്ക് കേരളം മറുപടി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരടങ്ങുന്ന സംഘമാണ് പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തിയത്.

ആര്‍.എസ്.എസ്-സി.പി.എം. സംഘര്‍ഷം: മുഖംനോക്കാതെ നടപടി



തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിന് മുഖംനോക്കാതെ നീതിപൂര്‍വമായ സമീപനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശാന്തമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും നീതികിട്ടുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പരിശോധിക്കും. ബി.ജെ.പി പ്രസിഡന്റ് വി. മുരളീധരന്‍ നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിലപാട് അവരെ അറിയിച്ചിട്ടുണ്ട്.

ശാന്തത കൈവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി എല്ലാവരുമായും ചര്‍ച്ച നടത്തി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ കരുതല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചി മെട്രോ: 100 ദിവസത്തിനകം കോച്ചുകളെത്തും

പുതിയ ഡിസൈനും ലോഗോയുമായി

കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ പുരോഗതിയില്‍ സര്‍ക്കാര്‍ പൂര്‍ണ തൃപ്തരാണെന്നും മെട്രോയ്ക്കായി നിര്‍മിക്കുന്ന കോച്ചുകള്‍ നൂറ് ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും വേഗം പൂര്‍ത്തിയാക്കിയ മെട്രോ എന്ന ബഹുമതി കൊച്ചിക്ക് കൈവരും. ഇക്കാര്യത്തില്‍ ഡി.എം.ആര്‍.സി.യും കെ.എം.ആര്‍.എല്ലും വലിയ പങ്കാണ് വഹിക്കുന്നത്. കേരളത്തില്‍ മനസ്സ് വെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നതിന് തെളിവാണ് മെട്രോ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസൈന്‍ ആല്‍ബത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൊച്ചി മെട്രോ കോച്ചുകളുടെ അകംപുറം ഡിസൈനുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചടങ്ങ്. 

മെട്രോ പദ്ധതിയുടെ അവലോകന യോഗവും വിമാനത്താവളത്തില്‍ നടന്നു. മെട്രോയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ തീരുമാനങ്ങളും അവലോകന യോഗം എടുത്തിട്ടുണ്ട്. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതു സംബന്ധിച്ച നിയമപരമായ തടസ്സങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.
 പദ്ധതി നടത്തിപ്പിനാവശ്യമായ തുകയുടെ അടുത്ത വിഹിതം ഉടനെ ലഭ്യമാക്കും. യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ഉംട) രൂപവത്കരണത്തിനുള്ള നിയമ നിര്‍മാണവും സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി യോഗത്തിനു ശേഷം വ്യക്തമാക്കി.

തിര. കമ്മിഷനുമായി യോജിച്ചുപോകും


വണ്ടൂര്‍: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനുമായി നിലവില്‍ സര്‍ക്കാറിന് യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വണ്ടൂരില്‍ മിനി സിവില്‍സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിപറയുകയായിരുന്നു. 

ഹൈക്കോടതിയില്‍ സര്‍ക്കാറും കമ്മിഷനും ഒരേനിലപാടാണ് സ്വീകരിച്ചതെന്നും തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സര്‍ക്കാറിന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കൊച്ചിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് സ്ഥാപിക്കും



കൊച്ചി: കൊച്ചിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലബാറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് കരിപ്പൂരിലും തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കൊച്ചിയിലും സ്ഥിരം ഹജ്ജ് ഹൗസ് ഉണ്ടാകുന്നത് യാത്ര എളുപ്പമാക്കും. ഹജ്ജ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്ലഗ് ഓഫ് ചെയ്ത ശേഷം ഹജ്ജ് ക്യാമ്പില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അല്ലാഹുവിന്റെ അതിഥികളായി പോകുന്ന ഹാജിമാര്‍ നാടിന്റെ ഭാഗ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അല്ലാഹു ജീവിതത്തില്‍ മനുഷ്യന് തന്ന മഹാ സൗഭാഗ്യമാണ് ഹജ്ജ്. ദൈവത്തില്‍ സമര്‍പ്പിതമായ മനസ്സാണ് ഹാജിമാരുടെ മുഖമുദ്ര. അവനവന് മാത്രമല്ലാതെ ലോകനന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ് ഹജ്ജിന്റെ ഏറ്റവും വലിയ പുണ്യമെന്നും മന്ത്രി പറഞ്ഞു. 

വിമാനത്താവളത്തിലെ ഫ്ലഗ് ഓഫ് കര്‍മത്തിനു ശേഷം ഹജ്ജ് ഹൗസിലെത്തിയ മുഖ്യമന്ത്രി തീര്‍ത്ഥാടകരുമായും സംസാരിച്ചു. ഹജ്ജ് ഹൗസില്‍ ഹാജിമാര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത്. 


2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

Onam Sadya with the children affected by hemophilia




Onam Sadya with the children affected by hemophilia at Cliff house, Thiruvananthapuram. A program organised under the leadership of  Hemophilia Society of Kerala.



2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ഔദ്യോഗിക വെബ്സൈറ്റുകളിൽ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ അടിയന്തര നടപടി


തിരുവനന്തപുരം∙ ഔദ്യോഗിക വെബ്സൈറ്റുകളിലേക്കുള്ള ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവരങ്ങള്‍ സുരക്ഷിത സെര്‍വറുകളിലേക്കുമാറ്റും. 

സംസ്ഥാനത്തെ എല്ലാ ഒൗദ്യോഗിക വെബ്സൈറ്റുകളുടെയും പ്രവര്‍ത്തനം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. എഴുന്നൂറോളം തന്ത്രപ്രധാന ഔദ്യോഗിക വെബ്സൈറ്റുകള്‍ നിരന്തരം ഹാക്ക് ചെയ്യപ്പെടുന്നു എന്ന മനോരമ ന്യൂസ് അന്വേഷണ പരന്പരയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പ്രശ്ന പരിഹാരത്തിന് ഉന്നതതല യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും.വെല്ലുവിളി നേരിടാന്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക ദൗത്യ സംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Urgent steps to curb hacking of official websites


Chief Minister Oommen Chandy on Friday said that urgent steps will be taken to put a curb on hacking of official websites of the government. The information will be transferred to safe servers.

The government has already initiated measures to secure all the official websites in the state. A news investigation by Manorama News had reported that as many as 700 crucial websites of the government were being hacked. A high level meeting to find a solution to this will be convened soon. A special task force, including technical experts, will be constituted to address the menace, the Chief Minister said.


സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി


 സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പലഭാഗങ്ങളില്‍നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.   

കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിന്റെ പലഭാഗത്തും ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. സമാധാനം നിലനിര്‍ത്തുക എന്നത് സര്‍ക്കാരിന്റെ പ്രധാന ചുമതലയാണ്. അത് തകര്‍ക്കാന്‍ ശ്രമിക്കുന്നതാരായാലും കര്‍ശനമായി നേരിടും. നിയമവാഴ്ച ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളെടുക്കും. 

കേരളത്തില്‍ സമാധാനജീവിതം ഉറപ്പാക്കാന്‍ യു.ഡി.എഫിനു മാത്രമേ കഴിയൂ. സര്‍ക്കാരും യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെയും ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിനെയും ആത്മവിശ്വാസത്തോടെ നേരിടും. യുഡിഎഫ് ഒറ്റക്കെട്ടായാണു മുന്നോട്ടു നീങ്ങുന്നതെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതൃത്വം വന്‍ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ പ്രധാനമായി ആഗ്രഹിക്കുന്നത് പുരോഗതിയും സാമ്പത്തികഭദ്രതയും തൊഴില്‍ ഭദ്രതയുമാണ്. സമഗ്ര പുരോഗതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുരോഗതിയിലൂടെ സമാധാനം എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ്. ഒറ്റക്കെട്ടായി വരുന്ന തിരഞ്ഞെടുപ്പുകള്‍ നേരിടും. യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുകയും പിന്നീട് ഉപേക്ഷിച്ചുപോകുകയും ചെയ്തവര്‍ക്കൊപ്പം പോകാന്‍ ആ പാര്‍ട്ടിയിലെ മഹാഭൂരിപക്ഷവും തയ്യാറല്ലെന്ന് ഇതിനകം തെളിഞ്ഞതായും അവരെയും കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

കുറ്റകൃത്യങ്ങള്‍ തടയാന്‍ ആധുനിക സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തും

'ഒറ്റ ടച്ചിന് പോലീസ് അരികില്‍' പദ്ധതിക്ക് തുടക്കം

മണര്‍കാട്(കോട്ടയം): കുറ്റകൃത്യങ്ങള്‍ തടയാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണര്‍കാട് പോലീസ്സ്‌റ്റേഷനിലെ 'മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വീടുകളെ പോലീസ്സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ആണ് ഇതു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ്. ഇത്തരം പദ്ധതിയിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കായി ആധുനിക പദ്ധതികൾ ഉണ്ടാകുന്നതു ജനങ്ങളുടെ സുരക്ഷാബോധം വർധിപ്പിക്കും. മൈ ആപ്പ് പദ്ധതി സംസ്‌ഥാനത്തിനു മാതൃകയാണ്. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടോർവാഹന വകുപ്പ് എന്നിവർ ചേർന്നു നടപ്പാക്കേണ്ട പ്രവർത്തനത്തിനു മുൻഗണന നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ജനകീയ പോലീസ് ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന 'മണര്‍കാട് മൈ പോലീസ് ആപ്പ്' എന്നു പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലൂക്കേഷനിലൂടെ വാട്‌സ് ആപ്പ് എന്നതുപോലെ സന്ദേശങ്ങള്‍ ഒറ്റ ടച്ചില്‍ പോലീസിനെ അറിയിക്കാനാകും. ഇതിനായി പ്രത്യേക സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. തുടക്കത്തില്‍ കോട്ടയത്തെ മണര്‍കാട് പോലീസ്സ്‌റ്റേഷനില്‍ മാത്രമാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. പ്രദേശത്തെ ഡോക്ടര്‍മാര്‍, ആംബുലന്‍സ്, ഒാേട്ടാ തുടങ്ങിയ നമ്പരുകളും ഈ ആപ്പില്‍ ലഭിക്കും. പദ്ധതി വിജയം കണ്ടാല്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ്േസ്റ്റഷനിലേക്കും വ്യാപിപ്പിക്കും. 

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികൾ സുരക്ഷയ്ക്കായി തയാറാക്കിയിട്ടുണ്ട്. ഇവ ക്രോഡീകരിച്ച് സുരക്ഷയ്ക്കായി പുതിയ പദ്ധതിക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മൊബൈൽ ആപ്പ് പദ്ധതിക്കു രൂപം നൽകിയ ഡോ. പുന്നൻ കുര്യൻ വേങ്കടത്തിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

മൊബൈലിൽ ഒറ്റ സ്‌പർശത്തിലൂടെ പൊലീസിനെ വിവരം അറിയിക്കാവുന്ന പദ്ധതി മണർകാട്, വിജയപുരം പഞ്ചായത്തുകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, സെന്റ് മേരീസ് സ്‌കൂൾ സ്‌റ്റുഡന്റ്‌സ് പൊലീസ് കെഡറ്റ് എന്നിവയുടെ സഹകരണത്തിലാണ് നടപ്പാക്കുന്നത്.

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ശങ്കരശേരി ജലപദ്ധതി ഉദ്ഘാടനം


മണർകാട് ∙ മണർകാട് പഞ്ചായത്ത് 12–ാം വാർഡിൽ ശങ്കരശേരി ശുദ്ധജല പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. 

ജില്ലാ പഞ്ചായത്ത് അംഗം ഫിൽസൺ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഓഫിസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോരയും കൺസ്യൂമർ കാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി കരിമ്പന്നൂരും നിർവഹിച്ചു. 

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ പട്ടയം നല്‍കും


പട്ടയം ഇനിയും കിട്ടാത്തത് മത്സ്യബന്ധന തുറമുഖത്തിനായി മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍ക്ക്


തിരുവനന്തപുരം: വിഴിഞ്ഞത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി. മത്സ്യബന്ധന തുറമുഖം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കാണ് ഇനിയും പട്ടയം കിട്ടാത്തത്.

അന്താരാഷ്ട്ര തുറമുഖം നിര്‍മിക്കുന്നതിന് മുന്നോടിയായി വിഴിഞ്ഞത്തെയും പരിസരത്തെയും ജമാ അത്ത് കമ്മിറ്റി ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് ഇതിന് തീരുമാനമായത്. തുറമുഖം സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

മാറ്റിപ്പാര്‍പ്പിക്കപ്പെട്ട സ്ഥലത്ത് ഭൂമി കൈവശമുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ജില്ലാകളക്ടറുമായി ആലോചിച്ച് ഉടന്‍ തീരുമാനമെടുക്കും. മുമ്പ് പലവട്ടം ഈ പ്രശ്‌നം മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചെങ്കിലും ഇപ്പോള്‍ കണ്ടെയ്‌നര്‍ തുറമുഖത്തിനായി പ്രദേശവാസികളുടെ സഹകരണം തേടുന്നതിന്റെ ഭാഗമായാണ് ഇത് പരിഗണിക്കപ്പെട്ടത്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അദാനി വിഴിഞ്ഞം പോര്‍ട്‌സ് നിര്‍മിക്കുന്ന തുറമുഖത്തിനായി ശേഷിക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ച സപ്തംബര്‍ നാലിന് പുനരാരംഭിക്കാനും തീരുമാനമായി. വിഴിഞ്ഞം വടക്കുംഭാഗം, വടക്കുംഭാഗം സെന്‍ട്രല്‍, തെക്കുംഭാഗം, പുല്ലുവിള, അമ്പലത്തുംമൂല, പൂവാര്‍ എന്നീ ജമാ അത്തുകളിലെ ഭാരവാഹികളുമായാണ് ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടന്നത്. 


2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു


ഓണം ലോകമെന്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ ഘടകമാണ്. ലോകത്തിൽ എവിടെയാണെങ്കിലും മലയാളികൾക്ക് ഒരു ഹരമാണ്, ഒരു വികാരമാണ്. ഓണം സമ്പൽ സമൃദ്ധിയുടേയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് നമുക്ക് നൽകുന്നത്. മലയാളികളെ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ഓണം. മനുഷ്യരെല്ലാം ഒന്നുപോലെയെന്ന മഹത്തായ ആശയത്തിന് എക്കാലവും പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  ഈ സന്ദേശം ഓണനാളുകളിൽ മാത്രമല്ല ഒരു വർഷക്കാലം മുഴുവൻ നമ്മുടെ പ്രവർത്തനങ്ങളിലും സമീപനങ്ങളിലും എല്ലാം നിറഞ്ഞു നിൽക്കട്ടെയെന്ന് ആശംസിക്കുന്നു. നാട്ടിലും മറുനാട്ടിലുമുള്ള എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ഓണാഘോഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനും ജീവനക്കാര്‍ക്കൊപ്പം ഓണസദ്യ കഴിക്കുന്നു

ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സംസ്ഥാന ഓണാഘോഷ പരിപാടിക്ക് തുടക്കമായിരിക്കുന്നു.


ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും ജനകീയ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി ഓണാശംസകൾ നേരുന്നു #Oommenchandy#Onam
Posted by Incfb Soldiers on Wednesday, August 26, 2015

ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓണാശംസകൾ നേരുന്നു (Video)

ബോട്ടപകടം: സമഗ്ര അന്വേഷണം നടത്തും


ഫോർട്ട് കൊച്ചി ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുമെന്നും പരുക്കേറ്റവരുടെ ചികിൽസാ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അപകടത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തും. മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി.


റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത കേന്ദ്രം ഏറ്റെടുക്കണം

റബ്ബര്‍ സബ്‌സിഡി അക്കൗണ്ടിലേക്ക് 

രണ്ടുഹെക്ടര്‍ വരെ ഭൂമിയുള്ളവരെ ഭൂനികുതി വര്‍ധനയില്‍നിന്ന് ഒഴിവാക്കും 

റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത റബ്ബര്‍ബോര്‍ഡ് വഴി കേന്ദ്രം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ സംസ്ഥാനത്തിന് സാമ്പത്തിക സഹായം നല്‍കണം. റബ്ബര്‍ സെസില്‍ നിന്ന് വരുമാനം കിട്ടുന്നത് കേന്ദ്രത്തിനാണ്. സഹായം ചോദിച്ച് കേന്ദ്രത്തിന് പലവട്ടം നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇക്കാര്യത്തിന് ഇനിയും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സമീപിക്കും. ഇപ്പോള്‍ 300 കോടിരൂപയാണ് സബ്‌സിഡിക്കായി സംസ്ഥാനം നീക്കിവെച്ചിരിക്കുന്നത്. ഇത് ഉടന്‍ തീര്‍ന്നു പോകും. എന്നാലും പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

റബ്ബര്‍ വിലസ്ഥിരതാ ഫണ്ടില്‍നിന്നുള്ള സബ്‌സിഡി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭൂനികുതി വര്‍ദ്ധനയില്‍ ഇളവ് പരിഗണിക്കാമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ഇത് മന്ത്രിസഭ അംഗീകരിച്ചു. ഇതിനുള്ള നടപടികള്‍ക്ക് മന്ത്രിസഭ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ ഉത്തരവുണ്ടാവും മുഖ്യമന്ത്രി തുടര്ന്നു. 


2015, ഓഗസ്റ്റ് 26, ബുധനാഴ്‌ച

ലൈറ്റ് മെട്രോ പിന്മാറേണ്ട കാര്യമില്ല


തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയില്‍ സ്വീകരിച്ച നടപടിക്രമമാണ് ഇക്കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. 

പദ്ധതി കേന്ദ്ര അംഗീകാരത്തിന് സമര്‍പ്പിച്ചശേഷം സ്ഥലം ഏറ്റെടുക്കല്‍, റോഡ് വീതി കൂട്ടല്‍ തുടങ്ങിയ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞു. കേന്ദ്ര അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതിനടത്തിപ്പില്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് മെട്രോ റെയില്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കുപ്പിവെള്ളരംഗത്തെ ചൂഷണം അവസാനിപ്പിക്കും


തൊടുപുഴ മലങ്കരയില്‍ ജലവിഭവ വകുപ്പ് തുടങ്ങിയ ഹില്ലി അക്വാ 
കുപ്പിവെള്ള ഫാക്ടറിയുടെ ഉദ്ഘാടനത്തിനെത്തിയ
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളം എടുത്തുനോക്കുന്നു. മന്ത്രി പി.ജെ.ജോസഫ് സമീപം

തൊടുപുഴ: കുപ്പിവെള്ള വിതരണരംഗത്ത് നടത്തുന്ന ചൂഷണം അവസാനിപ്പിക്കുമെന്നും ന്യായവിലയ്ക്ക് സുരക്ഷിത കുപ്പിവെള്ളം ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ഹില്ലി അക്വാ കുപ്പിവെള്ളത്തിന്റെ വിപണനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ശുദ്ധമായ വെള്ളമെടുക്കാന്‍ കഴിയുന്ന ഏതാനും സ്ഥലങ്ങളില്‍ കൂടി കുപ്പിവെള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കും. ഹില്ലി അക്വാ വിപണിയിലെത്തിയതോടെ ഇതിന്റെ ഡിമാന്റും കുതിച്ചുകയറും. ശബരിമല സീസണിലും മറ്റും ദാഹജലം കൂടിയ വിലയ്ക്ക് വില്‍ക്കുന്നു എന്ന പരാതിയുണ്ട്. ഹില്ലി അക്വാ പ്ലാന്റ് കൂടുതല്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നതിന് നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ െഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി.) ആണ് കുപ്പിവെള്ളം വിപണിയിലെത്തിച്ചിട്ടുള്ളത്.  ഏതാനും മാസമായി തൊടുപുഴയിലെ പ്ലാന്റില്‍നിന്ന് കുപ്പിവെള്ളം പുറത്തിറക്കുന്നുണ്ട്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് തിങ്കളാഴ്ച നടന്നത്.

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

സർക്കാരിന്റെ മുൻഗണന ആദിവാസികളുടെ ക്ഷേമത്തിനു

വയനാടിന് ഏഴ് വികസനപദ്ധതികള്‍

കല്‍പ്പറ്റ: വയനാട്ടില്‍ ഏഴ് വികസനപദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മാനന്തവാടി കുഞ്ഞോത്തെ മാതൃകാ കോളനി, നടവയല്‍ നീന്തല്‍ കുളം, പൂതാടി ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, ചെതലയം ട്രൈബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പ്ലാനിംഗ് ഭവന്‍, ഗോത്ര ശ്രീ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം,  അമൃതംഗമയ പദ്ധതി എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ ആദിവാസി മേഖലയെ പുരോഗതിയിലേക്ക് കൈപിടിച്ച് നടത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുഞ്ഞോത്ത് പട്ടികവര്‍ഗ വികസനവകുപ്പ് ആദിവാസികള്‍ക്കായി നിര്‍മ്മിച്ച മാതൃകാ കോളനിയുടെയും സുഭിക്ഷ ഓണക്കിറ്റ് വിതരണത്തിന്റെയും  സംസ്ഥാനതല  ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ആദിവാസികളുടെ ക്ഷേമത്തിനാണ്. പിന്നാക്ക വിഭാഗമായ ഇവരുടെ ഉന്നമനത്തിന് പണം മാത്രം പോര. അനുവദിക്കുന്ന ധനസഹായങ്ങള്‍ ഇവരുടെ കൈയ്യില്‍ തന്നെ എത്തണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്.  പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം പിന്തുണ ഇതിനായി വേണം.  എങ്കില്‍ മാത്രമാണ് ആദിവാസി ജനവിഭാഗത്തിന്റെ പുരോഗതി ലക്ഷ്യത്തിലെത്തുകയുള്ളൂ.

ആദിവാസി വിഭാഗത്തില്‍ നിന്നും  പ്രതിനിധിയായി മന്ത്രി സഭയിലെത്തിയ പി.കെ.ജയലക്ഷ്മി ഏറ്റെടുത്തു നടത്തുന്ന പദ്ധതികള്‍ മാതൃകാപരമാണ്.  അട്ടപ്പാടിയില്‍ ഭൂമിക്കായി അപേക്ഷ നല്‍കിയ മുഴുവന്‍ ആദിവാസികള്‍ക്കും വരുന്ന നവംബര്‍ ഒന്നിനുള്ളില്‍ ഭൂമി വിതരണം ചെയ്യും. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.


അപ്പീലിനില്ല; തിരഞ്ഞെടുപ്പ് സമയത്തുനടത്തും


മലപ്പുറം: പഞ്ചായത്തുവിഭജനം സംബന്ധിച്ച ഹൈക്കോടതിവിധിയിന്മേല്‍ സര്‍ക്കാര്‍ അപ്പീലിന് പോകുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അദ്ഭുതപ്പെടുത്തി. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ സമയത്തുതന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ നടപടിസ്വീകരിക്കും. മുന്നണിയില്‍ ഇതുസംബന്ധിച്ച് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അരീക്കോട് പെരിങ്കടവ് പാലത്തിന്റെ ശിലാസ്ഥാപനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരുമായി തിങ്കളാഴ്ച ചര്‍ച്ചനടത്തും. എല്ലാവര്‍ക്കും വിധി ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഹനീഫയുടെ കുടുംബത്തെ സംരക്ഷിക്കും


ചാവക്കാട്ട് കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് എ സി ഹനീഫയുടെ കുടുംബത്തിന് എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.  ഹനീഫയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  കെപിസിസിയുമായി ആലോചിച്ച് എല്ലാ വിധ സഹായവും നല്‍കും. 

ഗ്രൂപ്പ് നോക്കിയല്ല കേസ്സ് അന്വേഷണമെന്ന് മുഖ്യമന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു.അന്വേഷണത്തില്‍ ഒരു വിധ ഇടപെടലുകളുമില്ല. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി വേണ്ട നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.കെ.പി.സി.സി. സെക്രട്ടറി എന്‍ കെ സുധീര്‍, ഡി.സി.സി. പ്രസിഡന്റ് ഒ അബ്ദു റഹിമാന്‍ കുട്ടി, എം.എല്‍.എമാരായ ടി എന്‍ പ്രതാപന്‍, പി എ മാധവന്‍ ഒപ്പമുണ്ടായി



മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹനീഫയുടെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു


2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

അദാനിക്ക് എല്ലാ പിന്തുണയും നല്‍കും


 വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പിന് അദാനിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. വിമര്‍ശനം ഉന്നയിച്ചവരുമായും പ്രദേശത്തെ എല്ലാവിഭാഗം ജനങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ്. കരാര്‍ ഒപ്പിടല്‍ കേരളത്തിന്റെ വികസനരംഗത്തെ ചരിത്ര മുഹൂര്‍ത്തമാണ്.

25 വര്‍ഷം മുമ്പ് ഉദിച്ച ആശയമാണിത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത പ്രയോജനമാണ് വിഴിഞ്ഞം പദ്ധതിക്ക് ലഭിക്കുന്നത്. പ്രാദേശിക സന്തുലിതാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം പദ്ധതിക്ക് ഗുണകരമാകും. പദ്ധതി സംബന്ധിച്ച് മല്‍സ്യ തൊഴിലാളികള്‍ അടക്കമുള്ളവര്‍ ചില ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്. പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങളാണ് അവരുടെ ആശങ്കയെങ്കില്‍ അത്തരം പ്രശ്‌നങ്ങളുണ്ടാവില്ല.

എങ്കിലും ആശങ്ക ദുരീകരിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തും. ഏറ്റവും വേഗത്തില്‍ പദ്ധതി നടപ്പാക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. അതിനായി പ്രയത്‌നിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍, സാമുദായിക-സാമൂഹിക രംഗത്തെ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. 


സിയാല്‍: ഊര്‍ജ സ്വയംപര്യാപ്തിയിലും അഭിമാനകരമായ നേട്ടം കൈവരിക്കുന്നു


നെടുമ്പാശ്ശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന പെരുമ ഇനി കൊച്ചി വിമാനത്താവളത്തിന് സ്വന്തം. വിമാനത്താവളത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ മുഴുവനും നിര്‍വഹിക്കാന്‍ ഉതകുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള 12 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. 

രാജ്യത്താദ്യമായി ജനകീയ പങ്കാളിത്തത്തോടെ വിമാനത്താവളം നിര്‍മിച്ച് മാതൃക കാണിച്ച സിയാല്‍, ഊര്‍ജ സ്വയംപര്യാപ്തിയിലും അഭിമാനകരമായ നേട്ടം കൈവരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സിയാലിന് അനുമതി നല്‍കിയ എട്ട് മിനി ജലവൈദ്യുത പദ്ധതികളില്‍ ആദ്യത്തേത് കോഴിക്കോട് അരിപ്പാറയില്‍ രണ്ട് മാസത്തിനകം നിര്‍മാണം തുടങ്ങും. 8 പദ്ധതികള്‍ വഴി 50 മെഗാവാട്ട്്് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 8 പദ്ധതികളുടെയും നിര്‍മാണം തുടങ്ങും.

കാര്‍ഗോ കോംപ്ലക്‌സിന് സമീപം 45 ഏക്കറില്‍ വിന്യസിച്ചിട്ടുള്ള 46,150 സോളാര്‍ പാനലുകളിലൂടെയാണ് കൊച്ചി വിമാനത്താവളത്തിന് ഇനി വൈദ്യുതി ലഭിക്കുക. വിമാനത്താവളത്തിന്റെ ഒരു ദിവസ ഉപയോഗത്തിന് അരലക്ഷം യൂണിറ്റോളം വൈദ്യുതി ആവശ്യമാണ്. 12 മെഗാവാട്ട് വൈദ്യുതി പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ പ്രതിദിനം 52,000 യൂണിറ്റ് വൈദ്യുതി സിയാലിന് ലഭ്യമാകും. ഈ വൈദ്യുതി കെ.എസ്.ഇ.ബി.യുടെ ഗ്രിഡ്ഡിന് നല്‍കുകയും അതത് സമയങ്ങളില്‍ ആവശ്യമുള്ളത്ര വൈദ്യുതി കെ.എസ്.ഇ.ബി.യില്‍ നിന്ന് ലഭ്യമാക്കുകുയും ചെയ്യുന്ന പവര്‍ ബാങ്കിങ് പദ്ധതിക്കാണ് സിയാല്‍ തുടക്കമിട്ടിരിക്കുന്നത്.

സിയാലിന്റെ ഉപ കമ്പനിയായ സിയാല്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. 62 കോടിയാണ് മൊത്തം പദ്ധതിത്തുക. ബോഷ് ലിമിറ്റഡാണ് കരാറുകാര്‍.


2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സ്ഥലമുള്ളവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ഭവനപദ്ധതി

 

സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് സൗജന്യമായി വീടു വച്ചു നല്കാനുള്ള സമഗ്ര പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സാമ്പത്തിക വര്‍ഷം ഒരുലക്ഷം വീടുകള്‍ നിര്‍മിക്കുവാനാണ് ഉദ്ദേശിക്കുന്നത്. എം.എന്‍ ലക്ഷംവീട് പദ്ധതിയിലെ നാശോന്മുഖമായ വീടുകളും ഈ പദ്ധതിയിലൂടെ പുതുക്കിപ്പണിയും. ഒരു വീടിന് രണ്ടരലക്ഷം രൂപ വച്ച് 2,500 കോടി രൂപയാണ് ഇതിനു വേണ്ടിവരുന്നത്. ദേശസാത്കൃത ബാങ്കുകളില്‍ നിന്നും ഇതിനുള്ള വായ്പ ലഭ്യമാക്കി "എല്ലാവര്‍ക്കും വീട്" എന്ന കേന്ദ്രപദ്ധതി പ്രകാരം പലിശ സബ്‌സിഡി നല്‍കും. പെട്രോള്‍-ഡീസല്‍ അധിക വില്‍പ്പനനികുതിയില്‍ നിന്നു ലഭിക്കുന്ന 50 ശതമാനം വിഹിതം ഉപയോഗിച്ച് 20 വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാരിന് ഈ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

14 ജില്ലകളില്‍ 3,771 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ  21 മെഗാവര്‍ക്കുകള്‍ ഉടനെ ആരംഭിക്കുന്നതാണ്. 14 പ്രവൃത്തികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് അടുത്ത മാസം പൂര്‍ത്തിയാകും. ടോളില്ലാതെയാണ്  ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്. പെട്രോള്‍-ഡീസല്‍ അധിക വില്പന നികുതിയില്‍ നിന്നു ലഭിക്കുന്ന വിഹിതത്തിന്റെ 50 ശതമാനം ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി സമ്പത്തിന്റെ അമിതവും അശാസ്ത്രീയവുമായ ചൂഷണം തടയുന്നതിനായി ഒരു സുസ്ഥിര വികസന കൗണ്‍സില്‍ രൂപീകരിക്കും.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 36,491 പേര്‍ക്ക് മൂന്നു സെന്റുവീതം സ്ഥലം നല്‍കുകയും ബാക്കിയുള്ളവര്‍ക്ക് സ്ഥലം നല്‍കാനുള്ള തീവ്രശ്രമം നടത്തിവരുകയുമാണ്. കേരളത്തെ ഒരു സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാക്കുന്നതിന്റെ അവസാനഘട്ടമെന്നോണം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍, സമ്പൂര്‍ണ മൊബൈല്‍ ഗവേര്‍ണന്‍സ്, രണ്ടാംഘട്ട ഡിജിറ്റല്‍ സാക്ഷരത എന്നിവ നടപ്പാക്കും.

അഴിമതിക്കെതിരെ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വിജിലന്റ് കേരളയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. അതതു പ്രദേശത്തെ ജനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ അഴിമതി വിമുക്തമാക്കുക എന്നതാണ് ഈ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. അഴിമതിക്കെതിരേയുള്ള സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാക്കുകയും സേവനാവകാശ നിയമം എല്ലാ വകുപ്പുകളിലും നിര്‍ബന്ധമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വിഴിഞ്ഞം: പദ്ധതിക്കും പുനരധിവാസത്തിനും പണം പ്രശ്‌നമല്ല


   
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പദ്ധതിക്ക് പണം ഒരു പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്നപദ്ധതിയാണ്, പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ എത്രപണം വേണമെങ്കിലും മുടക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.  പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം മാത്രമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതി സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ട,  മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്നതിന് ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. 

അദാനി ഗ്രൂപ്പുമായി പരസ്​പരവിശ്വാസത്തിലാകും സര്‍ക്കാര്‍ പോകുക. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ന്യായമായ ചില ആശങ്കകള്‍ പങ്കുവെക്കുന്നവരുണ്ട്. ഇത്തരം കാര്യങ്ങളില്‍ എല്ലാവരുമായും ചര്‍ച്ചനടത്തി പരിഹാരം കാണും. ഇപ്പോള്‍ മാത്രമല്ല, നിര്‍മാണം തുടങ്ങിക്കഴിഞ്ഞ് ഉണ്ടാകാവുന്ന പ്രശ്‌നങ്ങളിലും ഇതായിരിക്കും സമീപനം. ഒരാള്‍ക്കും പദ്ധതികൊണ്ട് ബുദ്ധിമുട്ടുണ്ടാകരുത്. പുനരധിവാസത്തിന് കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ നല്‍കും- കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ മുഖ്യമന്ത്രിയെ ഗൗതം അദാനി സന്ദര്‍ശിച്ചു. പദ്ധതി പറഞ്ഞ സമയത്തിന് മുന്പ് പൂര്‍ത്തിയാക്കുമെന്ന് പദ്ധതി നടത്തിപ്പുകാരായ അദാനി പോര്‍ട്‌സ് ഉടമ ഗൗതം അദാനി പറഞ്ഞു. വിഴിഞ്ഞം പദ്ധതി തങ്ങളുടെ അഭിമാന പദ്ധതികളില്‍ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

മതനിരപേക്ഷതയും വികസനവും സംരക്ഷിക്കുന്നത് കോൺഗ്രസ് മാത്രം



കോട്ടയം: കേരളത്തിന്റെ തനതു മാതൃകകളായ മതനിരപേക്ഷതയും വികസനവും ഒരുപോലെ സംരക്ഷിച്ചു മുന്നോട്ടുപോകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ സാധിക്കുവെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജൈവകൃഷിവ്യാപിപ്പിക്കുക, ജല സ്രോതസ്സുകളെ സംരക്ഷിക്കുക, അഴിമതിരഹിത വികസനം സാധ്യമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പദയാത്ര.


വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും


കൊച്ചി: വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2015-16 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും കെ.എം.എ. - നാസ്‌കോം ലീഡര്‍ഷിപ്പ് അവാര്‍ഡ് ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകും. 

വിഴിഞ്ഞം കേരളത്തിലല്ലായിരുന്നെങ്കില്‍ 25 വര്‍ഷം മുന്‍പ് തന്നെ നടപ്പിലാകുമായിരുന്നു. വിവാദം ഭയന്ന് ഇനി ഒരു പദ്ധതിയും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. അവസരം പ്രയോജനപ്പെടുത്താത്തതിന്റെ പേരില്‍ സുപ്രീംകോടതി പോലും കേരളത്തെ വിമര്‍ശിക്കുന്നു. വിവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും പിന്നാലെ പോകുന്ന സമീപനം ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.എ. - നാസ്‌കോം ഐ.ടി. ലീഡര്‍ഷിപ് അവാര്‍ഡ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് മുഖ്യമന്ത്രി സമ്മാനിച്ചു. 

2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

കലാമിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി


തിരുവനന്തപുരം: മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ശാസ്ത്രവിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ സംസാരിച്ചു. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് നല്‍കുന്നത്. കൂടാതെ ഏഴുവികസന പരിപാടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ലൈറ്റ് മെട്രോ, പാവപ്പെട്ടവര്‍ക്ക് ഒരുലക്ഷം വീടുകള്‍, വിഷപ്പച്ചക്കറിക്കെതിരെ ശക്തമായ നടപടി, വിലക്കയറ്റം തടയാനുള്ള നടപടികള്‍ ഇവയെല്ലാം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ തുടങ്ങി വെച്ച വികസനപദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ ജനസംഖ്യയിൽ 65% ത്തോളം വരുന്ന യുവാക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോ. എ. പി. ജെ. അബ്ദുൾ കലാം ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ എക്കാലവും നമ്മെ ജ്വലിപ്പിച്ചു കൊണ്ടിരിക്കും. യുവാക്കളുടെ ആശയങ്ങൾ വ്യവസായങ്ങൾ ആക്കി മാറ്റുന്നതിന് ഡോ. എ. പി. ജെ. അബ്ദുൾ കലാം യൂത്ത് ചലഞ്ച് എന്ന പേരിൽ ഒരു പതിയ പദ്ധതി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ ആരംഭിക്കുന്നതാണ്.

കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ പഠിക്കുന്ന യുവാക്കൾക്കോ അവരുടെ സംഘങ്ങൾക്കോ ഇതിൽ പങ്കു ചേരാം. ഏറ്റവും മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന 10 സംഘങ്ങൾക്ക് വർഷം തോറും അഞ്ചു ലക്ഷം രൂപ വീതം സമ്മാനമായി നൽകും. ഒരു വർഷം കഴിഞ്ഞ് ഏറ്റവും മികച്ച ആശയം ഇവയിൽ നിന്ന് വ്യവസായം ആക്കി മാറ്റുന്നതിന് 50 ലക്ഷം രൂപയും നൽകുന്നതാണ്. സർവകലാശാലയിൽ നിന്ന് ഓരോ വർഷവും തുടങ്ങിയെടുക്കുന്ന പദ്ധതിയായി ഇത് മാറും. ‪

സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. പോലീസ് വിശിഷ്ട സേവാമെഡലുകളും ധീരതയ്ക്കുള്ള മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

മതേതരത്വത്തിന് ഒരു പോറലേറ്റാൽ ഭാരതം ഭാരതമല്ലാതായി തീരും.


മതേതരത്വത്തിന് പോറലേറ്റാല്‍ ഭാരതം ഭാരതമല്ലാതായിത്തീരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  69-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഭാരതം 69-മത് സ്വാതന്ത്ര്യ ദിനം അഭിമാനപൂർവം ആഘോഷിക്കുകയാണ്. ഈ സന്തോഷവും അഭിമാനവും എന്നും നിലനിറുത്തുക എന്നതാണ് ഓരോ ഭാരതീയരുടേയും കടമ. നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നേടി തരുവാൻ ആത്മ ത്യാഗം ചെയ്‌ത, എല്ലാം ത്യജിച്ച് പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനികൾക്ക് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരാഞ്ജലിയായിരിക്കും അത്.

മതേതരത്വത്തിന് ഒരു പോറലേറ്റാൽ ഭാരതം ഭാരതമല്ലാതായി തീരും. നമ്മുടെ രാജ്യത്തിനു മതേതരത്വം മനുഷ്യന് പ്രാണവായു പോലെയാണ്. മതേതരത്വവും ഭാരതത്തിന്റെ അഖണ്ഡതയും കാത്തു സൂക്ഷിക്കുമെന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞ ചെയ്യാം. ‪


എയര്‍ ആംബുലന്‍സ്: താത്പര്യപത്രം ക്ഷണിച്ചു



 അവയവദാനങ്ങള്‍ക്കും മറ്റും ഉപയോഗപ്പെടുത്താന്‍ എയര്‍ ആംബുലന്‍സ് വേണമെന്നത് ഒരു പൊതു താത്പര്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ അതിനായി താത്പര്യപത്രം ക്ഷണിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ വാര്‍ഷികവും അവയവദാതാക്കളെ അനുസ്മരിക്കലും അവരുടെ 504 കുടുംബാംഗങ്ങളെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എയര്‍ ആംബുലന്‍സുമായി ബന്ധപ്പെട്ട് ഒന്നു രണ്ട് കമ്പനികളുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയര്‍ ആംബുലന്‍സ് സൗകര്യം ഇല്ലാത്തതിനാല്‍ അവയവദാനത്തിന് തടസ്സമുണ്ടാകരുത്. ഇനി കമ്പനികളുമായും ഈ രംഗത്തുള്ള വലിയ ആശുപത്രികളുമായും സംസാരിക്കണം. ഇതിനായുള്ള സര്‍ക്കാര്‍ നടപടികളൊക്കെ വേഗത്തിലാക്കി എയര്‍ ആംബുലന്‍സ് വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കും. ജീവിച്ചിരിക്കെ തന്നെ അവയവദാനം നടത്തുന്നവര്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. എന്തൊക്കെ ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അവയവദാനത്തിന് അനുകൂലമായ വലിയൊരു മാറ്റം സമൂഹത്തിലുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിലേതുപോലെ നമ്മുടെ ഡോക്ടര്‍മാരും നൂറുശതമാനവും വിജയപ്പിക്കുന്നുണ്ട്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല-അദ്ദേഹം പറഞ്ഞു.

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

വിജിലൻസ് CI കമറുദ്ദീനു ആദരാജലികൾ ....



വിജിലൻസ് CI കമറുദ്ദീനു ആദരാജലികൾ ....   

ശമ്പളപരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കും




 മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് എത്രയുംവേഗം വാങ്ങി 10-ാം ശമ്പളപരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശമ്പളക്കമ്മീഷന്റെ മറ്റ് ശുപാര്‍ശകള്‍ ലഭിക്കുന്ന മുറയ്ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുന്‍ സംസ്ഥാന ഭാരവാഹികളായ കോട്ടാത്തല മോഹനന്‍, കെ.വി.മുരളി, കെ.അജന്തന്‍നായര്‍ അടക്കമുള്ള നേതാക്കള്‍ക്ക് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാനക്കമ്മിറ്റി നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

'സമുന്നതി'യെ സമൂഹം അംഗീകരിച്ചു


 എല്ലാ സമുദായങ്ങള്‍ക്കും നീതി കിട്ടേണ്ട സാഹചര്യം ഉറപ്പാക്കിയാണ് മുന്നാക്കസമുദായക്ഷേമ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സാധ്യമാക്കിയതെന്നും അതിന് കേരള സമൂഹത്തിന്റെ അംഗീകാരം ലഭിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദ്യാസമുന്നതിയുടെ സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും ബ്രാന്‍ഡ് അംബാസഡര്‍ ഡോ. രേണുരാജിനുള്ള പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ അര്‍ഹിക്കുന്ന ആവശ്യവും അവകാശവും പൂര്‍ണമായും ഉറപ്പാക്കിയിരുന്നു. പിന്നാക്ക സമുദായങ്ങളുടെ ആനുകൂല്യത്തിലും കുറവ് വരുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനെ ആരും എതിര്‍ത്തില്ല. വിഭാഗീയത വളര്‍ത്താന്‍ ഇടയാക്കാതെ വളരെ ജാഗ്രതയോടെയാണ് ഇത് കൈകാര്യം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോര്‍പ്പറേഷനില്‍ മൈക്രോ ഫിനാന്‍സിന് 10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. വിവിധ ഗ്രൂപ്പുകള്‍ക്ക് മൂന്ന് ലക്ഷം രൂപവരെ വായ്പ നല്‍കും. സ്വന്തമായി വരുമാനമുണ്ടാക്കുന്ന അനുയോജ്യമായ പദ്ധതികളെ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമുന്നതി ലോഗോ അദ്ദേഹം അനാച്ഛാദനം ചെയ്തു.


ഓണച്ചന്തകള്‍ മുടങ്ങില്ല


 ഓണച്ചന്തകള്‍ പതിവുപോലെ നടക്കുമെന്നും കണ്‍സ്യൂമര്‍ഫെഡിന് വിപണി ഇടപെടലിന് അവര്‍ ചോദിച്ച പണം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 150 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റിയും നല്‍കിയിട്ടുണ്ട്. എന്നിട്ടും വായ്പ എടുക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് കഴിഞ്ഞിട്ടില്ല. അതു സര്‍ക്കാരിന്റെ വീഴ്ചയല്ല-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ തുറമുഖത്തെ 279 തൊഴിലാളികള്‍ക്കു ഓണത്തിനു കഴിഞ്ഞ വര്‍ഷത്തേതുപോലെ 5000 രൂപ ബോണസും രണ്ടാഴ്ചത്തെ സൗജന്യ റേഷനും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടുക്കി പീരുമേട് ബോണാമി, കോട്ടമല എസ്‌റ്റേറ്റുകളിലെയും തിരുവനന്തപുരം ബോണക്കാട് മഹാവീര്‍ പ്ലാന്റേഷന്‍സിലെയും തൊഴിലാളികള്‍ക്കും രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കും. ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറിയ സൊസൊറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റീസ് റ്റു ആനിമല്‍സ്(എസ്പിസിഎ)യിലെ 12 ജീവനക്കാരുടെ ശമ്പളവും അലവന്‍സും പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

കാന്‍സര്‍ രോഗബാധിതനായ ഇന്നസെന്റ് എംപിക്ക് ചികിത്സയ്ക്ക് എല്ലാ സഹായവും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിദേശചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍  സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കശുവണ്ടി കോര്‍പ്പറേഷന് പണം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വ്യവസായവകുപ്പ് സെക്രട്ടറി വഴി ആ തുക നല്‍കും. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഒരു ഉദ്യോഗസ്ഥനും കഴിയില്ലെന്നും ആ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനുശേഷവും സമരം തുടരുന്നത് ശരിയല്ല. ഇക്കാര്യം പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്യും.

സാമ്പത്തിക പ്രതിസന്ധി കാരണം ഒരു പദ്ധതിയും തടസ്സപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രിയും കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പദ്ധതിയുമായി വ്യത്യസ്ത അഭിപ്രായം ഉള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തും. ഇതിന് വകുപ്പുമന്ത്രി കെ. ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ആനവേട്ട കേസിലെ പ്രതികളെ വനം ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ കര്‍ശന നടപടിയെടുക്കും. കസ്റ്റഡി മര്‍ദ്ദനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിന് മുമ്പ്; 650 കോടി നല്‍കും


ഓണത്തിന് മുന്നോടിയായി 650 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ മാസം 21നു മുമ്പ് ഇവ വിതരണം ചെയ്യും. മുപ്പത് ലക്ഷം ഗുണഭോക്താക്കള്‍ക്കായി മൂന്നു ഗഡുക്കളാണ് ഒരുമിച്ച് വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ശമ്പളകമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സമഗ്രമായി വിലയിരുത്തുന്നതിന് ധനമന്ത്രി കെ.എം മാണി അധ്യക്ഷനായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് മറ്റു ഉപസമിതി അംഗങ്ങള്‍. 

കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയ 491 ഐ.ഇ.ഡി റിസോഴ്‌സ് ടീച്ചര്‍മാരെ പുനര്‍നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ മാനസികമായി സജ്ജരാക്കുന്ന മഹത്തരമായ പ്രവര്‍ത്തനമാണ് റിസോഴ്‌സ് ടീച്ചര്‍മാര്‍ നടത്തുന്നത്. വിഭിന്നശേഷിയുള്ള ഒരു വിദ്യാര്‍ത്ഥിയെങ്കിലും ഉള്ള സ്‌കൂളില്‍ ഒരു റിസോഴ്‌സ് ടീച്ചറെയെങ്കിലും നിയമിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം.

എന്നാല്‍ ടീച്ചര്‍മാരുടെ എണ്ണം 795 ആയി വെട്ടിക്കുറയ്ക്കുക മാത്രമല്ല ഫണ്ട് അതനുസരിച്ച് കുറയ്ക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇപ്രകാരം പുറത്തായ 491 പേരെയാണ് പുനര്‍നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി അഞ്ചുകോടി രൂപ അനുവദിക്കാനും തീരുമാനമായി. 

പാലക്കാട് ജില്ലാ പഞ്ചായത്തിനായി അഗളി ഗ്രാമപഞ്ചായത്തിലെ കൂടം (4.5 മെഗാവാട്ട്), കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ചെമ്പുകട്ടി (6.5 മെഗാവാട്ട്) എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ അനുവദിച്ചു. വാട്ടര്‍ അതോറിട്ടിയിലെ 316 എന്‍.എം.ആര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും. ഇവരെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ തീയതി നോക്കി റെഗുലര്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങുന്ന ദിവസം മുതല്‍ മാത്രമേ ഇവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കൂ. അതേസമയം സ്ഥിരപ്പെടുന്ന തീയതി മുതല്‍തന്നെ മറ്റുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകും. കാസര്‍കോട് ഹോസ്ദുര്‍ഗ് താലൂക്കില്‍ പനയാല്‍ വില്ലേജിലെ 7.50 ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് നല്‍കും.

ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനായിരിക്കും. തൃശൂര്‍ എസ്.ആര്‍.വി മ്യൂസിക് സ്‌കൂളിനെ എസ്.ആര്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് പെര്‍ഫോമിങ് ആര്‍ട്‌സായി ഉയര്‍ത്തും. കൂടാതെ കോളജ് നിര്‍മ്മാണത്തിന് 60 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

എറണാകുളം കെ.എസ്.ആര്‍.ടി.സിയുടെ കൈവശമിരിക്കുന്ന എറണാകുളം ബസ് സ്റ്റേഷനിലെ 1.93 ഹെക്ടര്‍ സ്ഥലവും കാരിക്കാമുറിയിലെ 1.40 ഹെക്ടര്‍ സ്ഥലവും തേവര പെരുമാനൂര്‍ ബോട്ട് യാര്‍ഡിലെ 2.63 ഹെക്ടര്‍ സ്ഥലവും ഉള്‍പ്പെടെ 14 ഏക്കര്‍ 7 സെന്റ് ഭൂമി കെ.എസ്.ആര്‍.ടി.സിക്ക് സൗജന്യമായി നല്‍കും. സ്ഥലത്തിന് 316.54 കോടി രൂപയുടെ കമ്പോളവിലയാണ് കണക്കാക്കിയിട്ടുള്ളത്.

തിരുവനന്തപുരം നെയ്യാറിന് കുറുകെയുള്ള പാഞ്ചിക്കാട്ട് കടവ് പാലം നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് നിരക്കിനേക്കാള്‍ 7.92 ശതമാനം വര്‍ദ്ധന അനുവദിച്ചുകൊണ്ട് ടെന്‍ഡര്‍ അംഗീകരിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. ജൂണ്‍ ഏഴിന് കരുനാഗപ്പള്ളിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേര്‍ക്കും പരിക്കേറ്റ ഏഴുപേര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.