UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Disabled എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Disabled എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

നിഷ് സര്‍വകലാശാലയ്ക്ക് സ്ഥലം ഉടന്‍ നല്‍കും



തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്​പീച്ച് ആന്‍ഡ് ഹിയറിങ്ങിന് (നിഷ്) സര്‍വകലാശാല ആരംഭിക്കാന്‍ സ്ഥലമനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്‍പത് ഏക്കര്‍ ഭൂമിയാണ് സര്‍വകലാശാലയ്ക്ക് ആവശ്യമായുള്ളത്. ജില്ലയിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ സര്‍വകലാശാലയ്ക്ക് അനുയോജ്യമായവ ശുപാര്‍ശ ചെയ്യാന്‍ മുഖ്യമന്ത്രി സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ജി.വിജയരാഘവനെ ചുമതലപ്പെടുത്തി. ഇത് പരിശോധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

Onam Sadya with the children affected by hemophilia




Onam Sadya with the children affected by hemophilia at Cliff house, Thiruvananthapuram. A program organised under the leadership of  Hemophilia Society of Kerala.



2015, മേയ് 19, ചൊവ്വാഴ്ച

അന്ധവിദ്യാര്‍ഥികള്‍ക്കും പ്ലസ്ടു സയന്‍സ് പഠനം ലഭ്യമാക്കും



തിരുവനന്തപുരം: അന്ധവിദ്യാര്‍ഥികള്‍ക്കും ഹയര്‍സെക്കന്ററി തലത്തില്‍ സയന്‍സ് പഠനം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  തിരുവനന്തപുരത്ത് ജവഹര്‍ബാലജനവേദി സംഘടിപ്പിച്ച ഒമ്പതാം വാര്‍ഷികാഘോഷവും പുരസ്‌കാരസമര്‍പ്പണവും ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു. ഇതു സംബദ്ധിച്ച നിര്‍ദ്ദേശം ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. അന്ധ വിദ്യാര്‍ഥികള്‍ക്കും പ്രാക്ടിക്കല്‍ ചെയ്യാന്‍ കഴിയില്ല എന്ന കാരണം പറഞ്ഞാണ് സയന്‍സ് ഗ്രൂപ്പില്‍ പഠിക്കാനുള്ള അവസരം നിഷേധിച്ചിരുന്നത്.

ഇത്തരം വിഷയങ്ങള്‍ക്കും പരിഹാരം കാണും. സഹജീവികളോടും രാജ്യത്തോടും കൂറുപുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ജവഹര്‍ ബാലജനവേദി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അന്ധവിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജവഹര്‍ ബാലജനവേദി മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസമന്ത്രിക്കും ബാലാവകാശകമ്മീഷനും പരാതികള്‍ സമര്‍പ്പിച്ചിരുന്നു. 

2015, ഏപ്രിൽ 26, ഞായറാഴ്‌ച

മന്ത്രിമാരില്‍ പൂര്‍ണ വിശ്വാസം


 മന്ത്രിമാരില്‍ തനിക്ക് പൂര്‍ണ വിശ്വാസമാണെന്നും മന്ത്രി കെ.ബാബു രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിമാരായ കെ.ബാബുവും വി.എസ്.ശിവകുമാറും വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനരംഗത്തുള്ളവരാണ്. ഇവരെക്കുറിച്ച് തെളിവുകളില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ബിജു രമേശിന്റെ രഹസ്യമൊഴി പുറത്തുവന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

മൊഴിയുടെ വാസ്തവം മാധ്യമങ്ങള്‍ അന്വേഷിക്കണം. നേതൃമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ആരാണ് നേതൃമാറ്റം ആവശ്യപ്പെട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സമൂഹത്തില്‍ അവശത അനുഭവിക്കുന്നര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ഔദാര്യമല്ല, അവരുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിയുള്ളവരെ അധിക്ഷേപിച്ച എളമരം കരീമിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2015, മാർച്ച് 16, തിങ്കളാഴ്‌ച

ഭിന്നശേഷിക്കാര്‍ സാങ്കേതിക വളര്‍ച്ചനേടണം


  ഭിന്നശേഷിക്കാര്‍ സാങ്കേതികമായ അറിവില്‍ ഉയര്‍ച്ച നേടേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗവുമായി സഹകരിച്ച് പ്രത്യേക സംവിധാനം രൂപികരിച്ചട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് (കെഎഫ്ബി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.     

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആകാശവാണി അവതാരക ലീലാമ്മ മാത്യു, കാഴ്ചയില്ലാത്തവരുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത അനന്ദു ശശികുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ റേഡിയോ വിതരണം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.     

2015, മാർച്ച് 3, ചൊവ്വാഴ്ച

അങ്കണ്‍വാടിജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കും


പുതുപ്പള്ളി: അങ്കണ്‍വാടിജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കിടപ്പുരോഗികള്‍ക്കായുള്ള ആശ്വാസകിരണം പദ്ധതിയുടെ വരുമാനപരിധി ഒരുലക്ഷംരൂപയാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലത്തെ സമ്പൂര്‍ണ സാമൂഹ്യപരിരക്ഷാ നിയോജക - മണ്ഡലമാക്കുന്നതിന് ആവിഷ്‌കരിച്ച കരുതല്‍ 2015 പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പള്ളി സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സംസാരശേഷിയില്ലാത്ത ഒരു കുട്ടി പോലും ഉണ്ടാകരുത്. ബധിരതയുടെപേരില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളും കോക്ലിയാര്‍ സര്‍ജറിക്ക് പരിഗണിക്കും. അര്‍ഹതയുള്ളവര്‍ക്കെല്ലാം സാമൂഹ്യപരിരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവരെ 5000 കോടിയുടെ സാമൂഹ്യസുരക്ഷാധനസഹായം നല്‍കിക്കഴിഞ്ഞു. ആനുകൂല്യംവാങ്ങുന്നവര്‍ ഇത്തരം സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിവുപകര്‍ന്ന് കൂടുതല്‍പേര്‍ക്ക് സാമൂഹ്യപരിരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിനെ സഹായിക്കണം. മാര്‍ച്ച് ഒന്നിനുലഭിച്ച അപേക്ഷകള്‍ക്കുള്ള ധനസഹായം മാര്‍ച്ച് 10നകം വിതരണം ചെയ്യും- അദ്ദേഹം പറഞ്ഞു.

മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഒരുകോടി രൂപയുടെ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. 

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

സ്‌പെഷല്‍സ്‌കൂളുകള്‍ക്കെല്ലാം എയ്ഡഡ് പദവി നല്‍കുക ലക്ഷ്യം




ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള മുഴുവന്‍ സ്‌പെഷല്‍ സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.ജി.സര്‍വകലാശാലാഎന്‍.എസ്.എസ്സുമായി സഹകരിച്ച് സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് കേരള സംഘടിപ്പിക്കുന്ന യൂണിഫൈഡ് സ്‌പോര്‍ട്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിയുള്ളവര്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതിലൂടെ അനീതി അവസാനിപ്പിക്കുകയായിരുന്നു. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടുവരെ നാട്ടില്‍ സൗജന്യ വിദ്യാഭ്യാസമാണ്. എന്നാല്‍, ഏറെ ശ്രദ്ധവേണ്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ മറ്റുള്ളവരുടെ സഹായത്താലോ ഫീസ് നല്‍കിയോ പഠിക്കേണ്ട സ്ഥിതിയിലായിരുന്നു.

അന്ധ-ബധിര- മൂകവിദ്യാലയങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ചുവേണം ബുദ്ധിമാന്ദ്യം സംഭവിച്ചകുട്ടികളുള്ള വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നിശ്ചയിക്കാന്‍. ഇപ്പോള്‍ നൂറ് വിദ്യാര്‍ഥികള്‍ എന്നത് എണ്ണംകുറച്ച് അടുത്തവര്‍ഷം എയ്ഡഡ് പദവി നല്‍കും- മുഖ്യമന്ത്രി പറഞ്ഞു.


ഭിന്നശേഷിയുള്ള വ്യക്തികളുടെ സാമൂഹികവത്കരണവും അവകാശസംരക്ഷണവും ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര സ്‌പെഷല്‍ ഒളിമ്പിക്‌സ് ആരംഭിച്ചതാണ് യൂണിഫൈഡ് സ്‌പോര്‍ട്‌സ്. 

ഭിന്നശേഷിയുള്ള വ്യക്തികളെയും സാധാരണസ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളാണ് യൂണിഫൈഡ് സ്‌പോര്‍ട്‌സില്‍ നടക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ക്ക് സാധാരണ വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിക്കാനും സമൂഹവുമായി ഇടപഴകാനും അവസരം കിട്ടുന്നുവെന്നതാണ് ഇതിന്റെ നേട്ടം. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാനതലത്തില്‍ ഇങ്ങനെ മത്സരം നടത്തുന്നത്. 

സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് ചെയര്‍മാനായി നിയമിതനായശേഷം ആദ്യമായി കേരളത്തിലെത്തുന്ന മലയാളിയായ ഡോ.സതീഷ് പിള്ളെയയും എസ്.ഒ.ബിയുടെ ദേശീയ ഡൊറേസ്യോ അവാര്‍ഡ് ജേതാവ് ഫാ.തോമസ് ഫെലിക്‌സിനെയും മുഖ്യമന്ത്രി ആദരിച്ചു. 

 സ്‌പെഷല്‍സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചെണ്ട മേളത്തോടെയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. വിശിഷ്ടാതിഥികളെ പൂച്ചെണ്ടുനല്‍കി സ്വീകരിച്ചതും ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളായിരുന്നു. 

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പത്തുശതമാനം വര്‍ധിപ്പിക്കും


പാലക്കാട്: അടുത്ത സാമ്പത്തികവര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പത്തുശതമാനം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനകാര്യകമ്മീഷന്‍ രണ്ടുശതമാനം വര്‍ധനയ്ക്കാണ് ശുപാര്‍ശചെയ്തിരുന്നത്. നാമമാത്രമായ വര്‍ധന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണെന്ന അഭിപ്രായം ശക്തമായ സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ധാരാളം സാമൂഹികസേവന പദ്ധതികളുണ്ട്. പലര്‍ക്കും ഇക്കാര്യം അറിയില്ല. അവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം െമച്ചപ്പെടുത്താന്‍ പഞ്ചായത്തുകളില്‍ 864 അസിസ്റ്റന്റ് സെക്രട്ടറിമാരുടെയും 990 ക്ലര്‍ക്കുമാരുടെയുമടക്കം 1,800 അധികതസ്തികകള്‍ അനുവദിച്ചു. ഗ്രാമസഭകള്‍കൂടി വേണ്ടത്ര സജീവമായാലേ പഞ്ചായത്തീരാജ് നിയമംകൊണ്ട് ലക്ഷ്യമിട്ട കാര്യങ്ങള്‍ കൈവരിക്കാനാവൂ. മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷനായി. ചലനശേഷി കുറവായവര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. എം.എല്‍.എ. ഫണ്ടുകള്‍കൂടി ഇതിന് വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

2015, ജനുവരി 5, തിങ്കളാഴ്‌ച

ഭിന്നശേഷിയുള്ളവര്‍ക്കു കേരളസര്‍ക്കാരിന്‍റെ സമ്മാനം

ഭിന്നശേഷിയുള്ളവര്‍ക്കു കേരളസര്‍ക്കാരിന്‍റെ സമ്മാനം



സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നശേഷിയുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. 

ഇനി മുതല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, കമ്പനികള്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷിയുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു പ്രത്യേക സൗകര്യമുണ്ടായിരിക്കണം. രാജ്യത്ത് ആദ്യമായിട്ടാണു ഭിന്നശേഷിയുള്ളവര്‍ക്കു പ്രത്യേക പാര്‍ക്കിംഗ് വേണമെന്ന ആവശ്യം അംഗീകരിക്കപ്പെടുന്നത്.

ഭിന്ന ശേഷിയുള്ളവര്‍ക്കായി കേരള സര്‍ക്കാരിന്‍റെ ന്യൂ ഇയര്‍ സമ്മാനം പ്രശംസനീയമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടവും ഭിന്നശേഷിയുള്ളവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥലം അനുവദിക്കാനാണ്, ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. വളരെയപൂര്‍വ്വം ഹോട്ടലുകളിലൊക്കെ മാത്രമാണ്, ഇപ്പോള്‍ ഇത്തരത്തില്‍ ഭിന്നശേഷിയുള്ളവരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുള്ളത്, എന്നാല്‍ അത് നിയമമാക്കിയിരുന്നില്ല താനും. റെയില്‍വേ സ്റ്റേഷനുകളിലൊക്കെ പ്രത്യേക പാര്‍ക്കിങ് സൌകര്യം ഉണ്ടെങ്കില്‍ പോലും മിക്കവര്‍ക്കും അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യം ലഭിക്കാറില്ല. മിക്കപ്പോഴും വഴി നിറച്ച് ഓട്ടോറിക്ഷകളോ ബൈക്കുകളോ തന്നെയാകും അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടാവുക.

ഭിന്നശേഷിയുള്ളവരുടെ പാര്‍ക്കിങ് നീല നിറത്തില്‍ പ്രത്യേകം ഡിസൈന്‍ ചെയ്യുവാനാണ്, തീരുമാനം. കോട്ടയം ആര്‍പ്പൂക്കര സ്വദേശി അനീഷ് മോഹന്‍ നല്‍കിയ പരാതി പരിഗണിച്ചാണ്, ഈ പുതിയ നടപടികള്‍ കേരള സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ ഈ ആവശ്യം പ്രകടമാണെങ്കിലും നിയമം വഴി പൂര്‍ണമായ തോതില്‍ നടപ്പാക്കപ്പെട്ടിട്ടില്ല. നിയമം കൊണ്ടുവന്ന ഡല്‍ഹി തന്നെ ഉദാഹരണം.  അങ്ങനെ വരുമ്പോള്‍ കേരള സര്‍ക്കാര്‍ ധൈര്യ സമേതം ഈ തീരുമാനം നടപ്പാക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അത് അഭിനന്ദനാര്‍ഹമാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ പോലും  നടപ്പാവാത്ത നമ്മുടെ  നാട്ടില്‍ ഈ നിയമം നടപ്പാക്കാന്‍ എത്രത്തോളം അധികാരികളും  പബ്ലിക്കും മുനകൈയ്യെടുക്കും എന്ന് കാത്തിരിന്നു കാണണം.