UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Onam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Onam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ


ലോകത്തിന്റെ നാനാ ഭാഗത്തുള്ള എല്ലാ മലയാളികൾക്കും, എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

സൗജന്യ ഓണക്കിറ്റുകൾ മുൻഗണനാ വിഭാഗങ്ങൾക്ക് കൂടി നൽകണം.


കഴിഞ്ഞ ആഴ്ച്ച സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അന്ത്യോദയ അന്നയോജന വിഭാഗത്തിൽപെട്ട 5. 95 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റുകൾ നൽകുന്നതിന് ഉത്തരവ് നൽകിയിട്ടുണ്ട്. അതിന് വേണ്ടി 6.71 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുമുണ്ട്. പക്ഷേ വർഷങ്ങളായി ബി.പി.എൽ കുടുംബങ്ങൾക്ക് ഓണക്കാലത്തു കിട്ടുന്ന സൗജന്യ കിറ്റുകൾ എ.എ വൈക്ക് മാത്രമായി ചുരുക്കിയ നടപടി അടിയന്തരമായി തിരുത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഓണക്കാലത്തു ഗവണ്മെന്റ് വിവിധ കാര്യങ്ങൾക്കായി 12,000 കോടി രൂപ നല്കുന്നതായിട്ടാണ് വാർത്ത വന്നിരിക്കുന്നത്. ബി.പി.എൽ വിഭാഗങ്ങൾക്ക് കൂടി സൗജന്യ ഓണക്കിറ്റുകൾ നൽകുവാൻ 11 കോടി രൂപയാണ് അധികമായി വേണ്ടിവരുന്നത്. അവർക്കും കൂടി സൗജന്യ ഓണക്കിറ്റുകൾ നൽകുവാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.

(fb post)



2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

Onam Sadya with the children affected by hemophilia




Onam Sadya with the children affected by hemophilia at Cliff house, Thiruvananthapuram. A program organised under the leadership of  Hemophilia Society of Kerala.



2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു


ഓണം ലോകമെന്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ ഘടകമാണ്. ലോകത്തിൽ എവിടെയാണെങ്കിലും മലയാളികൾക്ക് ഒരു ഹരമാണ്, ഒരു വികാരമാണ്. ഓണം സമ്പൽ സമൃദ്ധിയുടേയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് നമുക്ക് നൽകുന്നത്. മലയാളികളെ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ഓണം. മനുഷ്യരെല്ലാം ഒന്നുപോലെയെന്ന മഹത്തായ ആശയത്തിന് എക്കാലവും പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  ഈ സന്ദേശം ഓണനാളുകളിൽ മാത്രമല്ല ഒരു വർഷക്കാലം മുഴുവൻ നമ്മുടെ പ്രവർത്തനങ്ങളിലും സമീപനങ്ങളിലും എല്ലാം നിറഞ്ഞു നിൽക്കട്ടെയെന്ന് ആശംസിക്കുന്നു. നാട്ടിലും മറുനാട്ടിലുമുള്ള എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ഓണാഘോഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനും ജീവനക്കാര്‍ക്കൊപ്പം ഓണസദ്യ കഴിക്കുന്നു

ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സംസ്ഥാന ഓണാഘോഷ പരിപാടിക്ക് തുടക്കമായിരിക്കുന്നു.


ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും ജനകീയ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി ഓണാശംസകൾ നേരുന്നു #Oommenchandy#Onam
Posted by Incfb Soldiers on Wednesday, August 26, 2015

ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓണാശംസകൾ നേരുന്നു (Video)

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ഓണച്ചന്തകള്‍ മുടങ്ങില്ല


 ഓണച്ചന്തകള്‍ പതിവുപോലെ നടക്കുമെന്നും കണ്‍സ്യൂമര്‍ഫെഡിന് വിപണി ഇടപെടലിന് അവര്‍ ചോദിച്ച പണം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 150 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റിയും നല്‍കിയിട്ടുണ്ട്. എന്നിട്ടും വായ്പ എടുക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് കഴിഞ്ഞിട്ടില്ല. അതു സര്‍ക്കാരിന്റെ വീഴ്ചയല്ല-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ തുറമുഖത്തെ 279 തൊഴിലാളികള്‍ക്കു ഓണത്തിനു കഴിഞ്ഞ വര്‍ഷത്തേതുപോലെ 5000 രൂപ ബോണസും രണ്ടാഴ്ചത്തെ സൗജന്യ റേഷനും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടുക്കി പീരുമേട് ബോണാമി, കോട്ടമല എസ്‌റ്റേറ്റുകളിലെയും തിരുവനന്തപുരം ബോണക്കാട് മഹാവീര്‍ പ്ലാന്റേഷന്‍സിലെയും തൊഴിലാളികള്‍ക്കും രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കും. ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറിയ സൊസൊറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റീസ് റ്റു ആനിമല്‍സ്(എസ്പിസിഎ)യിലെ 12 ജീവനക്കാരുടെ ശമ്പളവും അലവന്‍സും പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

കാന്‍സര്‍ രോഗബാധിതനായ ഇന്നസെന്റ് എംപിക്ക് ചികിത്സയ്ക്ക് എല്ലാ സഹായവും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിദേശചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍  സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കശുവണ്ടി കോര്‍പ്പറേഷന് പണം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വ്യവസായവകുപ്പ് സെക്രട്ടറി വഴി ആ തുക നല്‍കും. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഒരു ഉദ്യോഗസ്ഥനും കഴിയില്ലെന്നും ആ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനുശേഷവും സമരം തുടരുന്നത് ശരിയല്ല. ഇക്കാര്യം പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്യും.

സാമ്പത്തിക പ്രതിസന്ധി കാരണം ഒരു പദ്ധതിയും തടസ്സപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രിയും കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പദ്ധതിയുമായി വ്യത്യസ്ത അഭിപ്രായം ഉള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തും. ഇതിന് വകുപ്പുമന്ത്രി കെ. ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ആനവേട്ട കേസിലെ പ്രതികളെ വനം ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ കര്‍ശന നടപടിയെടുക്കും. കസ്റ്റഡി മര്‍ദ്ദനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിന് മുമ്പ്; 650 കോടി നല്‍കും


ഓണത്തിന് മുന്നോടിയായി 650 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ മാസം 21നു മുമ്പ് ഇവ വിതരണം ചെയ്യും. മുപ്പത് ലക്ഷം ഗുണഭോക്താക്കള്‍ക്കായി മൂന്നു ഗഡുക്കളാണ് ഒരുമിച്ച് വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ശമ്പളകമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സമഗ്രമായി വിലയിരുത്തുന്നതിന് ധനമന്ത്രി കെ.എം മാണി അധ്യക്ഷനായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് മറ്റു ഉപസമിതി അംഗങ്ങള്‍. 

കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയ 491 ഐ.ഇ.ഡി റിസോഴ്‌സ് ടീച്ചര്‍മാരെ പുനര്‍നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ മാനസികമായി സജ്ജരാക്കുന്ന മഹത്തരമായ പ്രവര്‍ത്തനമാണ് റിസോഴ്‌സ് ടീച്ചര്‍മാര്‍ നടത്തുന്നത്. വിഭിന്നശേഷിയുള്ള ഒരു വിദ്യാര്‍ത്ഥിയെങ്കിലും ഉള്ള സ്‌കൂളില്‍ ഒരു റിസോഴ്‌സ് ടീച്ചറെയെങ്കിലും നിയമിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം.

എന്നാല്‍ ടീച്ചര്‍മാരുടെ എണ്ണം 795 ആയി വെട്ടിക്കുറയ്ക്കുക മാത്രമല്ല ഫണ്ട് അതനുസരിച്ച് കുറയ്ക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇപ്രകാരം പുറത്തായ 491 പേരെയാണ് പുനര്‍നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി അഞ്ചുകോടി രൂപ അനുവദിക്കാനും തീരുമാനമായി. 

പാലക്കാട് ജില്ലാ പഞ്ചായത്തിനായി അഗളി ഗ്രാമപഞ്ചായത്തിലെ കൂടം (4.5 മെഗാവാട്ട്), കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ചെമ്പുകട്ടി (6.5 മെഗാവാട്ട്) എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ അനുവദിച്ചു. വാട്ടര്‍ അതോറിട്ടിയിലെ 316 എന്‍.എം.ആര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും. ഇവരെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ തീയതി നോക്കി റെഗുലര്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങുന്ന ദിവസം മുതല്‍ മാത്രമേ ഇവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കൂ. അതേസമയം സ്ഥിരപ്പെടുന്ന തീയതി മുതല്‍തന്നെ മറ്റുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകും. കാസര്‍കോട് ഹോസ്ദുര്‍ഗ് താലൂക്കില്‍ പനയാല്‍ വില്ലേജിലെ 7.50 ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് നല്‍കും.

ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനായിരിക്കും. തൃശൂര്‍ എസ്.ആര്‍.വി മ്യൂസിക് സ്‌കൂളിനെ എസ്.ആര്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് പെര്‍ഫോമിങ് ആര്‍ട്‌സായി ഉയര്‍ത്തും. കൂടാതെ കോളജ് നിര്‍മ്മാണത്തിന് 60 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

എറണാകുളം കെ.എസ്.ആര്‍.ടി.സിയുടെ കൈവശമിരിക്കുന്ന എറണാകുളം ബസ് സ്റ്റേഷനിലെ 1.93 ഹെക്ടര്‍ സ്ഥലവും കാരിക്കാമുറിയിലെ 1.40 ഹെക്ടര്‍ സ്ഥലവും തേവര പെരുമാനൂര്‍ ബോട്ട് യാര്‍ഡിലെ 2.63 ഹെക്ടര്‍ സ്ഥലവും ഉള്‍പ്പെടെ 14 ഏക്കര്‍ 7 സെന്റ് ഭൂമി കെ.എസ്.ആര്‍.ടി.സിക്ക് സൗജന്യമായി നല്‍കും. സ്ഥലത്തിന് 316.54 കോടി രൂപയുടെ കമ്പോളവിലയാണ് കണക്കാക്കിയിട്ടുള്ളത്.

തിരുവനന്തപുരം നെയ്യാറിന് കുറുകെയുള്ള പാഞ്ചിക്കാട്ട് കടവ് പാലം നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് നിരക്കിനേക്കാള്‍ 7.92 ശതമാനം വര്‍ദ്ധന അനുവദിച്ചുകൊണ്ട് ടെന്‍ഡര്‍ അംഗീകരിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. ജൂണ്‍ ഏഴിന് കരുനാഗപ്പള്ളിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേര്‍ക്കും പരിക്കേറ്റ ഏഴുപേര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

2015, ജൂലൈ 24, വെള്ളിയാഴ്‌ച

ഓണത്തിന് വിലകുറയും; വിപണി ഇടപെടലിന് 96 കോടി രൂപ


 ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി വിപണി ഇടപെടലിന് 96 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 64 കോടിയും കണ്‍സ്യൂമര്‍ ഫെഡിന് 25 കോടിയും ഹോര്‍ട്ടി കോര്‍പ്പിന് ഏഴുകോടിയുമാണ് അനുവദിച്ചിരിക്കുന്നത്.

ഈ മൂന്നുസ്ഥാപനങ്ങളും വിപണി ഇടപെടലിന് വേണ്ടി ആവശ്യപ്പെട്ട മുഴുവന്‍ തുകയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഈ മൂന്നുസ്ഥാപനങ്ങളും നടപടികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 20 ലക്ഷം ഓണക്കിറ്റുകള്‍ സപ്ലൈകോ നല്‍കും. എ.പി.എല്‍-ബി.പി.എല്‍ വേര്‍തിരിവില്ലാതെ 83 ലക്ഷം കുടുംബങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഒരുകിലോ പഞ്ചസാര അധികം നല്‍കും. സംസ്ഥാനത്തെ 25 ലക്ഷം  വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുകിലോ വീതം അരി സ്‌കൂളുകള്‍ വഴി  സൗജന്യമായി വിതരണം ചെയ്യും.

സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കാലത്ത് സൗജന്യമായി 15 കിലോ അരിയും എട്ടിനം പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യും. 1.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കുന്നത്. കിറ്റ് ഒന്നിന് 687.43 രൂപ ചെലവാകും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10.41 കോടി രൂപ സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കും.

 ജയ അരി, ചെറുപയര്‍, പഞ്ചസാര, മുളകുപൊടി, ശര്‍ക്കര, വെളിച്ചെണ്ണ, ഉപ്പ്, പരിപ്പ്, ചായപ്പൊടി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാളികേരത്തിനു പ്രത്യേക താങ്ങുവില നിശ്ചയിച്ച് കൃഷിഭവനുകള്‍ വഴിയുള്ള നാളികേര സംഭരണ പദ്ധതി തുടരുന്നതിന് 20 കോടി രൂപ കൃഷിവകുപ്പിന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നാളികേരത്തിന്റെ കൈകാര്യ ചെലവ്, സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന താത്ക്കാലിക ജീവനക്കാര്‍ക്കുള്ള ശമ്പളം എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കാണ് ഈ തുക.

കൃഷിഭവന്‍ വഴി കിലോയ്ക്ക് 25 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാനാണ് തീരുമാനം. ഇപ്പോള്‍ നാളികേരത്തിന്റെ വില പൊതുവിപണയില്‍ കിലോയ്ക്ക് 15 രൂപ മുതല്‍ 19 രൂപ വരെയാണ്. ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരു ക്വിന്റല്‍ നാളികേരത്തിന്  500 രൂപ ക്രമത്തില്‍ കൈകാര്യ ചെലവും കൃഷി ഭവനുകളില്‍ നിയമിച്ചിരിക്കുന്ന താത്ക്കാലിക ജീവനക്കാരുടെ ശമ്പളവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

 ഇവയ്ക്ക് ഒരു വര്‍ഷത്തേക്ക് 20 കോടി രൂപ ചെലവാകുന്ന സാഹചര്യത്തിലാണ് ഇത്രയും തുക അനുവദിച്ചത്. നാളികേരത്തിന്റെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് 2013 ജനുവരിയിലാണ് കൃഷിഭവനുകളിലൂടെ നാളികേരം സംഭരിക്കുന്ന നൂതന പദ്ധതിക്ക് തുടക്കമിട്ടത്. കിലോ 14 രൂപയ്ക്ക് അന്നു സംഭരണം നടത്തിയതിനെ തുടര്‍ന്ന് 2014 ഏപ്രിലില്‍ നാളികേരത്തിന്റെ വില കിലോ 32 രൂപയായി ഉയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നാഫെഡ് വഴിയുള്ള കൊപ്ര സംഭരണമാണ് നാളികേര വിപണിയിലെ പ്രധാന വിപണി ഇടപെടല്‍. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയില്‍ നാഫെഡ് മുഖേന സംസ്ഥാന സംഭരണ ഏജന്‍സികളായ കേരഫെഡ്, മാര്‍ക്കറ്റ് ഫെഡ് എന്നിവ വഴിയാണ് കൊപ്രാസംഭരണം നടത്തിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവില സംസ്ഥാനത്തെ നാളികേര ഉല്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീരെ അപര്യാപ്ത്വവുമായിരുന്നു.

അതുകൊണ്ട് ഈ സംവിധാനം കേരളത്തില്‍ ഫലപ്രദമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേനയുള്ള സംഭരണം ഫലപ്രദമായി നടപ്പാക്കിയത്.