UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കേരളത്തില്‍ വര്‍ഗീയതയ്ക്ക് നിലനില്‍പ്പില്ല


തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് നിലനില്‍പ്പില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി അധ്യക്ഷന്‍ വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 

കേരളത്തെ വര്‍ഗീയ ചേരിയില്‍ കൊണ്ട് കെട്ടാന്‍ ആര് ശ്രിമിച്ചാലും അത് നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരായാണ് കേരളം എന്നും നിലകൊണ്ടിട്ടുള്ളത്. 1977 ല്‍ അടിയന്തരാ - വസ്ഥയ്‌ക്കെതിരെ കൈകോര്‍ക്കാന്‍ സി.പി.എം ജനസംഘവുമായി സഖ്യത്തിലായപ്പോഴാണ് യു.ഡി.എഫിന് കേരളത്തില്‍ ചരിത്ര വിജയമുണ്ടായത്. അരുവിക്കരയില്‍ ഉണ്ടായ വിജയം ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ യു.ഡി.എഫിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകരുടെ വേതനപ്രശ്‌നം പരിഹരിക്കും


കാസര്‍കോട്: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ താത്കാലികാധ്യാപകരുെടെ വേതനം കുറയാനിടയായത് അനീതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വേതനം കുറച്ച പ്രശ്‌നം അടുത്തദിവസം തന്നെ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ഈ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ത്തന്നെ പരിഗണിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിവസവേതനത്തിന് പകരം മാസവേതനമാക്കാനും വേതനം കൂട്ടാനുമുള്ള നടപടികള്‍ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്ന ഘട്ടത്തില്‍ പരിഗണിക്കും - ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തന്നെ കാണാന്‍ പുലര്‍ച്ചെ തന്നെ എത്തിയ ദിവസവേതനക്കാരോട് മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

യുവജന സംഘടനകള്‍ സഹകരിച്ചാല്‍ മാത്രം പെന്‍ഷന്‍ പ്രായം ഉയര്‍ത്താം


ആലുവ: യുവജന സംഘടനകള്‍ സഹകരിച്ചാല്‍, സംസ്ഥാനത്ത് മൂന്നിരട്ടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജന സംഘടനകളുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കൂവെന്നും അല്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമവാഴ്ചയാണ് സര്‍ക്കാറിന്റെ മുഖമുദ്ര. നിയമവാഴ്ച ഉറപ്പാക്കേണ്ടത് ആയുധം കൊണ്ടല്ലെന്നും സ്‌നേഹം കൊണ്ടും വിശ്വാസം കൊണ്ടുമാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ വിജയിച്ചത് പോലീസ് സേനയുടെ സഹായത്താലാണ്. മൂന്നാര്‍ സമരം സമാധാനപരമായി അവസാനിപ്പിച്ചതില്‍ പോലീസിന് വലിയ പങ്കുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ വിഭാഗം പോലീസ് ഓഫീസര്‍മാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചപ്പോള്‍ എന്തോ വലിയ കുഴപ്പം ഉണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചെറിയ പ്രശ്‌നം പോലും സൃഷ്ടിക്കാതെ പ്രവര്‍ത്തിക്കാന്‍ പോലീസ് സംഘടനകള്‍ക്ക് കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംഘടന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

എല്ലാ നേട്ടങ്ങളെക്കാളും മഹത്തരം ഗാന്ധി ദർശനം


തിരുവനന്തപുരം: നേട്ടങ്ങളുടെ കാര്യത്തിൽ രാജ്യം ഒട്ടേറെ മുന്നേറ്റം നടത്തിയെങ്കിലും അതിനെക്കാളും മഹത്തരമാണ് ഗാന്ധിദർശനങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗാന്ധി സ്മാരകനിധി സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷങ്ങൾ തൈക്കാട് ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ സ്മരണ സമൂഹത്തിൽ എപ്പോഴും ശക്തി പകരുന്ന  ഒന്നാണ്.

രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്താണ് ഗാന്ധിജി. നേട്ടങ്ങളു ടെ പട്ടികയിൽ ബഹിരാകാശം വരെ നാം എത്തിയെങ്കിലും ഗാന്ധി ദർശനങ്ങൾ അതിനെ പിന്തള്ളി മൂന്നിൽ നിൽക്കുകയാണ്. അത്തരം ദർശനങ്ങളെ പുതിയ തലമുറയ്ക്ക് പകർന്നു നൽകേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. 

ഗാന്ധിസ്മാരക നിധി ചെയർമാൻ പി.ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. ജനസമ്പർക്ക പരിപാടിയിലൂടെ ജനകീയത നേടിയതിന്റെ പേരിൽ ഉമ്മൻചാണ്ടിയെ ഗാന്ധിസ്മാരക നിധി ചെയർമാൻ ഗോപിനാഥൻ നായർ ആദരിച്ചു. 

രാഷ്ട്രഭാഷ പഠനഗവേഷണ പ്രചാരണ പ്രവർത്തനങ്ങൾ മുൻനിർത്തി ഡോ. എൻ.ചന്ദ്രശേഖരൻ നായരെയും ഖാദി-ഗ്രാമവ്യവസായ പ്രവർത്തനങ്ങളിൽ നൽകിയ ആജീവനാന്ത സേവനങ്ങളെ മുൻനിർത്തി പി. കെ.മാധവൻ നമ്പ്യാർ, പി.സദാശി വൻ എന്നിവർക്കും ഗാന്ധിസ്മാരക നിധി പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. 

വര്‍ഷങ്ങളായി നാട്ടിലെത്താനാവാത്ത പ്രവാസികളെ നാട്ടിലത്തെിക്കും


നാട്ടില്‍ വരാന്‍ കഴിയാതെ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ കണ്ടെത്തി സര്‍ക്കാര്‍ ചെലവില്‍ നാട്ടിലത്തെിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ പ്രവാസി സംഘടനകളുമായി സഹകരിച്ചായിരിക്കും ഇത്. ഈ ലക്ഷ്യത്തോടെയാണ് എയര്‍കേരള സര്‍ക്കാര്‍ വിഭാവനം ചെയ്തത്. എയര്‍ കേരള നീണ്ടു പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് 10, 7, 5 വര്‍ഷങ്ങളായി നാട്ടിലെത്താനാവാത്തവരെ നാട്ടിലത്തെിക്കും. 

ചില വിമാനക്കമ്പനികള്‍ സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലാത്തവരെ വിമാനം ചാര്ട്ടര്‍ ചെയ്ത് നാട്ടിലത്തെിക്കാനാണ് ഉദ്ദേശിക്കുത്. നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി ജോസഫ് ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുമെുന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് നല്‍കിയത് യു.ഡി.എഫ് സര്‍ക്കാര്‍


കാസര്‍ഗോഡ്: തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിന്റെ ഭാഗമായി കെപിസിസി തീരുമാനപ്രകാരം നഗരസഭാ ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി ത്രിതല പഞ്ചായത്തുകളിലും നഗരസഭ-കോര്‍പ്പറേഷനുകളിലും ജയിച്ചുവരേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരാണ്. വിദേശരാജ്യങ്ങളില്‍പോയി കോണ്‍ഗ്രസിനെയും കഴിഞ്ഞ യുപിഎ സര്‍ക്കാരിനെയും കളിയാക്കുന്ന നരേന്ദ്രമോദിയുടെ കീഴിലുള്ള സിബിഐയാണ് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ കല്‍ക്കരിഖനി അഴിമതി ആരോപണങ്ങളില്‍നിന്ന് ക്‌ളീന്‍ചിറ്റ് നല്‍കി കുറ്റവിമുക്തനാക്കിയതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 

കേരളത്തെ കോണ്‍ഗ്രസ് വിമുക്ത സംസ്ഥാനമാക്കുമെന്നുള്ള ബിജെപി പ്രസിഡണ്ട് അമിത്ഷായുടെ പ്രസ്താവന കേവലം സ്വപ്‌നം മാത്രമാണ്. രാജ്യത്ത് ഒരുവര്‍ഷം മുമ്പുണ്ടായിരുന്ന ബിജെപിയുടെ ശക്തിക്ക് ഇന്ന് കാതലായ മാറ്റം വന്നുകഴിഞ്ഞു. മോദി സര്‍ക്കാരിന്റെ വാക്കും പ്രവൃത്തിയും ഒന്നല്ലെന്ന യാഥാര്‍ഥ്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഇതിന്റെ പിന്നിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരുപോലെ കനത്ത തിരിച്ചടി നല്‍കാനുള്ള അവസരം വിനിയോഗിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

സി.പി.എമ്മിനും ബി.ജെ.പി.ക്കും തിരിച്ചടിയുണ്ടാകും


കാസര്‍കോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും ബി.ജെ.പി.ക്കും തിരിച്ചടിയുണ്ടാകുമെന്നും അതിനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

കാസര്‍കോട്ട് ഡി.സി.സിയുടെ പ്രത്യേക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കോണ്‍ഗ്രസ്മുക്ത സംസ്ഥാനമാക്കി മാറ്റുമെന്ന ബി.ജെ.പി. പ്രസിഡന്റ് അമിത്ഷായുടെ മോഹം നടപ്പാകില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തും. ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത സര്‍ക്കാറാണ് ഇപ്പോള്‍ കേന്ദ്രത്തില്‍. 

ബി.ജെ.പിയുടെ വാക്കും പ്രവൃത്തിയും ഒന്നല്ലെന്ന് കഴിഞ്ഞ ഒരുവര്‍ഷത്തെ ഭരണം തെളിയിച്ചു. ബി.ജെ.പിയുടെ നയം ജനങ്ങളെ പരിഹസിക്കുന്നതാണ്. നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആക്ഷേപമുന്നയിക്കുന്നു. എന്നാല്‍ കേന്ദ്രത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ക്ലീന്‍ ചിറ്റ് നല്‍കി. ഇതിലൂടെ ബി.ജെ.പി. ഉന്നയിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയുകയാണ്. 

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്. അരുവിക്കര ഫലം ഒരു പാഠമാണ്. നമ്മള്‍ ഒന്നിച്ചു നിന്നപ്പോള്‍ ജനങ്ങള്‍ പിന്തുണ നല്‍കി. ഐക്യത്തോടെയുള്ള യു.ഡി.എഫ്. പ്രവര്‍ത്തനം അഭിമാനകരമായ വിജയം സമ്മാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഏവര്ക്കും ഗാന്ധി ജയന്തി ആശംസകൾ


രാഷ്ട്ര പിതാവിന്റെ 146 മത് ജന്മദിനമാണ് ലോകമൊട്ടാകെ ഒക്ടോബർ രണ്ടിന് ആഘോഷിച്ചത്. ഗാന്ധിജിയെ മറക്കുകയും, ഗാന്ധിഘാതകരെ പുകഴ് ത്തുകയും ചെയ്യാൻ ചിലർ ശ്രമിക്കുന്നത് മുഴുവൻ രാജ്യസ്നേഹികളെയും വേദനിപ്പിക്കുന്ന ഒന്നാണ്. എല്ലാം ത്യജിച്ച്, മാതൃരാജ്യത്തിനു വേണ്ടി, നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ പോലും ബലിയർപ്പിച്ച ഗാന്ധിജിയെ നിന്ദിക്കുന്നത്‌ വലിയൊരു പാപമായിട്ടാണ് ഞാൻ കാണുന്നത്. 

ലോകം മുഴുവൻ ഗാന്ധിജിയെ ആരാധിക്കുന്നു, ഒരു പുണ്യ പുരുഷനായി കാണുന്നു. യുണൈറ്റഡ് നേഷൻസ് ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. ഇന്ത്യാ രാജ്യത്തിനും, ഏതൊരു ഭാരതീയനും ആത്മവിശ്വാസവും, അഭിമാനവും പകരുന്ന നേതാവാണ്‌ ഗാന്ധിജി. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ഗാന്ധിജിയും ഗാന്ധിസവും ആണ്.

സ്വതന്ത്ര ഇന്ത്യ 68 വർഷം കൊണ്ട് അത്ഭുതകരമായ പുരോഗതിയാണ് നേടിയത്. നമ്മുടെ നേട്ടങ്ങളുടെ പട്ടിക ബഹിരാകാശം വരെയെത്തി. ആ വലിയ നേട്ടങ്ങളെക്കാളൊക്കെ വലുത് ഗാന്ധിജി ലോകത്തിനു കാട്ടിയ മാതൃകയും നമുക്ക് നൽകിയ ഉപദേശങ്ങളും ആണ്. ഗാന്ധിസത്തിൽ നിന്ന് നമ്മൾ വ്യതിചലിച്ചാൽ അത് നാശത്തിലേക്ക് ആയിരിക്കും. ഗാന്ധി ദർശനത്തിൽ ഉറച്ചു നിന്ന് കൊണ്ട് സമഗ്രവികസനത്തിന് - വികസനം എല്ലാവർക്കും, വികസനം എല്ലായിടത്തും എത്തിക്കാൻ നമുക്ക് കൂട്ടായി പ്രവർത്തിക്കാം എന്ന് ഓരോ ഭാരതീയനും പ്രതിജ്ഞ ചെയ്യണം.

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

Govt assures free flight home for diaspora away for long


Thiruvananthapuram: The state government on Wednesday assured free flights home to expatriates from the state working in the Middle-East who have not been able to visit their kin for a long time.

Announcing this after the weekly cabinet meeting, Chief Minister Oommen Chandy told media persons that with the government's dream project Air Kerala still hanging fire on account of existing aviation rules in the country, "we have decided to move forward on our own".

"The whole purpose of Air Kerala was to charge reasonable air fares from the Kerala diaspora. We all know that the numerous airlines operating the route are just fleecing passengers from the Middle-East," he said.

"Numerous requests to relax rules and thereby allow Air Kerala to take wings neither moved the previous UPA government nor the present central government. So we decided that we will fly our people from the Middle-East, who have not come home for long, for free," the chief minister said.

"For this, our Diaspora Minister K.C. Joseph has got in touch with various Kerala associations in the Middle-East to prepare a list of people who have not returned home for 10 years, seven years and five years.

"Some airlines have offered us free seats, while we have now got sponsors who have offered to help charter flights to bring these people who are unable to meet the high air fares," Chandy added.

The chief minister said he recently came across a person who was not able to come home for even his daughter's marriage. "Even though his friends were willing to foot his airfare, he sent that money to his family to be used for the marriage expenses."

Even though there were people ready to provide funds to launch Air Kerala, it is yet to take off because of the present aviation rules that require an airline to operate for five years in the domestic sector and possess at least 20 aircraft before it can get permission to fly on international routes.

ബ്രിസ്റ്റോളില്‍ രണ്ടാമത് പുതുപ്പള്ളി സംഗമം ഒക്ടോബര്‍ 3 - ന് : വെബ്കാസ്റ്റ് വഴി ഉദ്ഘാടനം നടത്തും


കേരള മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയോജക മണഡലത്തില്‍ നിന്നും കുടിയേറിയവര്‍ ഒത്തു കൂടുന്ന രണ്ടാമത് പുതുപ്പള്ളി സംഗമത്തിന്റെ ഉദ്ഘാടനം വെബ് കാസ്ടിങ്ങില്‍ കൂടി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുന്നു.

വാകത്താനം, പാമ്പാടി, മീനടം, മണര്‍കാട്, പുതുപ്പള്ളി, പനച്ചിക്കാട് പാഞ്ചായത്തിലുള്ളവരാണ് സംഗമത്തിന് ബ്രിസ്റ്റോളില്‍ ഒത്തു ചേരുന്നത്. 

ഒക്ടോബര്‍ 3 - ന് രാവിലെ 9. 30 മുതല്‍ രജിസ്‌ട്രേഷന്‍ 10 മണി മുതല്‍ പൊതു സമ്മേളനവും തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കുന്നു. നാടന്‍ പന്തുകളി, വടംവലി, ബിജു തമ്പി (സ്റ്റഫോര്‍ഡ്) നയിക്കുന്ന ശ്രുതി വോയിസിന്റെ അതിമനോഹരമായ ഗാനമേളയും തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
എബ്രഹാം ജോസഫു: 07846869098, 
റോണി എബ്രഹാം: 07886997251