ഉമ്മന്‍ചാണ്ടി - ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കുമനുഷ്യൻ
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇപ്പോഴുള്ള ഉരുക്കുമനുഷ്യനാണ് ഉമ്മന്‍ചാണ്ടിയെന്ന് നടി ഖുശ്ബു. ഊട്ടിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് ഖുശ്ബു ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇങ്ങനെ വിശേഷിപ്പിച്ചത്.
സര്‍ക്കാരിന് കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുമെങ്കിലും മദ്യം നിരോധിക്കാന്‍വേണ്ടിയെടുത്ത തീരുമാനങ്ങള്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയെന്ന് ഖുശ്ബു പറഞ്ഞു. എപ്പോഴും വിദേശപര്യടനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണത്തില്‍ ശ്രദ്ധിക്കാതെയായി എന്ന് ഖുശ്ബു ആരോപിച്ചു.
ഉമ്മന്‍ചാണ്ടിയായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്യേണ്ടിയിരുന്നത്. കാര്‍മേഘംകൊണ്ട് ഊട്ടി ആവരണം ചെയ്യപ്പെട്ടതിനാല്‍ ഹെലിക്കോപ്റ്ററില്‍ ഊട്ടിയിലേക്ക് പുറപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് യാത്ര റദ്ദാക്കേണ്ടിവന്നു. പണി പൂര്‍ത്തിയാക്കി ഏഴുവര്‍ഷത്തിന് ശേഷമാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. രാജീവ്ഗാന്ധിയുടെ സുഹൃത്തും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്‍. പ്രഭുവാണ് അനാച്ഛാദനം ചെയ്തത്. ചടങ്ങില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവന്‍, സെക്രട്ടറി സെല്‍വം എന്നിവര്‍ പങ്കെടുത്തു.
തമിഴ്നാട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഊട്ടിയിൽ സ്ഥാപിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ അനാച്‌ഛാദനം ചെയ്യാൻ വേണ്ടി ഹെലികോപ്റ്ററിൽ പോകാൻ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരക്കിട്ട് രാവിലെ ലഭിച്ച അപേക്ഷകൾ നോക്കി ഒപ്പിട്ട് കൊടുക്കുന്നു.