UDF

2014, ഡിസംബർ 21, ഞായറാഴ്‌ച

ഭരിക്കുന്നവര്‍ക്ക് പ്രായോഗിക തീരുമാനങ്ങളെടുക്കേണ്ടിവരും

ഭരിക്കുന്നവര്‍ക്ക് പ്രായോഗിക തീരുമാനങ്ങളെടുക്കേണ്ടിവരും


തീരുമാനം തനിക്കും ബുദ്ധിമുട്ടുണ്ടാക്കി

 ഭരണത്തിലിരിക്കുമ്പോള്‍ പ്രായോഗികമായി തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം അട്ടിമറിച്ചെന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ തീരുമാനങ്ങളെടുക്കാന്‍ തനിക്കും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, ഭരണത്തിലിരിക്കുന്നവര്‍ പ്രായോഗികമായ തീരുമാനമെടുക്കാന്‍ ചില സാഹചര്യങ്ങളില്‍ നിര്‍ബന്ധിതമാകും.

വി.എം.സുധീരന്‍ യു.ഡി.എഫ്. യോഗത്തിലും വിയോജിപ്പ് അറിയിച്ചിരുന്നു. മുസ്ലിംലീഗും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മന്ത്രിസഭായോഗത്തിലും ലീഗ് എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ സുധീരന്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ വിയോജിപ്പ് വീണ്ടും പ്രകടിപ്പിക്കുകയായിരുന്നു. 
ഞായറാഴ്ച ഡ്രൈഡേ ആക്കാനുള്ള തീരുമാനം മാറ്റിയതിനെ മുഖ്യമന്ത്രി ശക്തമായി ന്യായീകരിച്ചു. ബാറുകളുടെ മൊത്തം പ്രവര്‍ത്തനസമയം കുറച്ചുകൊണ്ടാണ് 'ഡ്രൈഡേ' വേണ്ടെന്നുവച്ചത്. ശനിയാഴ്ച മദ്യവില്‍പ്പന വന്‍തോതില്‍ വര്‍ധിച്ചതും ടൂറിസം മേഖലയിലുണ്ടായ പ്രത്യാഘാതവും പരിഗണിച്ചാണ് ആ തീരുമാനമെടുത്തത്. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചുതന്നെയാണ് പുതിയ തീരുമാനങ്ങള്‍.

മദ്യലഭ്യത കുറയ്ക്കാന്‍ ഏറ്റവും കൂടുതല്‍ നടപടിയെടുത്തത് ഈ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.