UDF

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

ബാലകൃഷ്ണപിള്ള വിളിച്ചിട്ടില്ല

തൃക്കാക്കര: ആര്‍.ബാലകൃഷ്ണപിള്ളയെ താന്‍വിളിച്ചിട്ടില്ലെന്നും തന്നെ പിള്ളയും വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്നവര്‍ ഇങ്ങനെ പറയരുതെന്നും, ഏതു വിധത്തില്‍ വേണമെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാക്കനാട്ട് പറഞ്ഞു. പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലകൃഷ്ണപിള്ളയുടെ ടെലിഫോണ്‍ സംഭാഷണ വിവാദത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ ആരോപണത്തിന്റെ പ്രതികരണമാരായാന്‍ വാര്‍ത്താലേഖകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വളഞ്ഞപ്പോള്‍. എറണാകുളം ജില്ലാ ആസൂത്രണ സമിതിയുടെ സെക്രട്ടേറിയറ്റ് മന്ദിരം കാക്കനാട്ട് ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങുകയായിരുന്നു മുഖ്യമന്ത്രി.