കോട്ടയം: കോടതികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് ഗവണ്‍മെന്റിന്റെ കടമയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലാ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടം മൂന്നാനിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനാധിപത്യത്തില്‍ നീതിന്യായവ്യവസ്ഥയ്ക്ക് വലിയ സ്ഥാനമുണ്ട്. നീതിയും ന്യായവും സമയബന്ധിതമായി ലഭിക്കുമെന്ന് ജനത്തിന്റെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. കൂടുതല്‍ കോടതികള്‍, സൗകര്യങ്ങള്‍, ജീവനക്കാര്‍ എന്നിവ ഉണ്ടാക്കും. അഞ്ച് കുടുംബ കോടതികള്‍ക്ക് ഈ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ആറ് കോടതികള്‍ക്ക് സ്വന്തമായി കെട്ടിടവും ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സുഗമവും കാര്യക്ഷമവും സമയബന്ധിതവുമായ പ്രവര്‍ത്തനത്തിന് കോടതികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാ നഗരത്തിന്റെ വികസനത്തിന് ഈ കോടതി സമുച്ചയം നാഴികക്കല്ലാകുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ധനകാര്യ-നീതിന്യായവകുപ്പ് മന്ത്രി കെ.എം. മാണി പറഞ്ഞു. 5.51 കോടി രൂപ ചെലവിലാണ് കോടതി സമുച്ചയം നിര്‍മ്മിക്കുന്നത്. കോടതി, ഗവ. പ്ലീഡര്‍ ഓഫീസ്, പ്രോസിക്യൂഷന്‍ ഓഫീസ്, വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കുമുളള സൗക ര്യങ്ങള്‍, അദാലത്ത് ഹാളുകള്‍, കുടുംബ കോടതി എന്നിവ എല്ലാം ഒരു കെട്ടിടത്തില്‍ വരുവാനുളള സൗകരങ്ങള്‍ എല്ലാം നിര്‍ദ്ദിഷ്ട കെട്ടിടത്തില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച
Home »
ഉമ്മന്‍ചാണ്ടി
,
development
,
oommen chandy
» കോടതികളുടെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാരിന്റെ കടമ: മുഖ്യമന്ത്രി