UDF

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കേണ്ടത് തൊഴിലാളികള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് ധനവകുപ്പ് നല്‍കുന്ന സഹായം ഉണ്ടായിട്ട് നല്‍കുന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂണിയന്റെ 38-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കേണ്ടത് തൊഴിലാളികളുടെ കടമയാണ്. സ്വയംപര്യാപ്തമാകാന്‍ ജീവനക്കാരുടെ സഹായമില്ലതെ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സിയെ സഹായിച്ചുകൊണ്ടിരുന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പാപ്പരാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈസ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയെപോലെയാകും. പ്രതിമാസം 30 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്നുണ്ട്. ഈസ്ഥിതി അധികകാലം തുടരാനാകില്ല. സ്വന്തംകാലില്‍ നില്‍ക്കുന്ന അവസ്ഥയുണ്ടാകണം. കോര്‍പ്പറേഷനെ സ്വയംപര്യാപ്തമാക്കുന്നതില്‍ ജീവനക്കാര്‍ക്ക് പ്രധാന പങ്കുണ്ട്. രാഷ്ട്രീയവേര്‍തിരിവില്ലാതെ തൊഴിലാളികള്‍ ചേര്‍ന്നിരുന്ന് കെ.എസ്.ആര്‍.ടി.സി.യെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുപാക്കേജ് ഉണ്ടാക്കണം. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്കുള്ള കോര്‍പ്പറേഷന്റെ യാത്ര അവസാനിപ്പിക്കേണ്ടതുണ്ടെന്നും കെ.എം.മാണി പറഞ്ഞു.