UDF

2012, ഏപ്രിൽ 22, ഞായറാഴ്‌ച

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഉപാധിരഹിതമായി നല്‍കും

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഉപാധിരഹിതമായി നല്‍കും 

 

കൊച്ചി: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഈ വര്‍ഷം ഉപാധി രഹിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ തുക പഞ്ചായത്തുകള്‍ക്ക് ഇഷ്ടപ്രകാരം വിനിയോഗിക്കാനാവും. തുക എത്രമാത്രം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് പരിശോധിച്ച്, അടുത്ത വര്‍ഷം വര്‍ധിപ്പിച്ചു നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് മഹാപഞ്ചായത്ത് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി നടത്തിപ്പ് സുഗമമാക്കുന്നതിനായി വിദഗ്ദ്ധസമിതികള്‍ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ഷിക പദ്ധതികള്‍ക്ക് പകരം തദ്ദേശ സ്ഥാപനങ്ങള്‍ക്കും പഞ്ചവത്സര പദ്ധതി നടപ്പാക്കും. 12-ാം പദ്ധതി മുതല്‍ ഇത് നടപ്പാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായി ഗ്രാമസഭകള്‍ മാറണം. ജനങ്ങള്‍ക്ക് ഈ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ പരമാവധി ലഭിക്കുന്നതിനായി അവരെ കാര്യങ്ങള്‍ പഠിപ്പിക്കണം. അനാവശ്യ രാഷ്ട്രീയ വിവാദങ്ങളും ആനുകൂല്യ വിതരണം സംബന്ധിച്ച തര്‍ക്കങ്ങളുമാണ് ഗ്രാമസഭകള്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നം. കൊച്ചുകൊച്ചു കാര്യങ്ങളുടെ പേരില്‍ തര്‍ക്കിക്കാതെ വലിയ പദ്ധതികളുടെ ഗുണം ജനങ്ങളിലെത്തിക്കാന്‍ ഗ്രാമസഭകള്‍ പ്രവര്‍ത്തിക്കണം - ഉമ്മന്‍ചാണ്ടി പറഞ്ഞു.