UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

കരിയാര്‍ സ്പില്‍വേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു

കരിയാര്‍ സ്പില്‍വേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു


വൈക്കം * വടക്കന്‍ കുട്ടനാട്ടിലെ ജനങ്ങളുടെയും കര്‍ഷകരുടെയും ചിരകാലാഭിലാഷമായ കരിയാര്‍ സ്പില്‍വേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത് ഉല്‍സവപ്രതീതിയില്‍. ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രി പി. ജെ. ജോസഫിനെയും ജനപ്രതിനിധികളെയും താലപ്പൊലിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആബാലവൃദ്ധം ജനങ്ങള്‍ചേര്‍ന്നു സ്വീകരിച്ചു. പാലത്തിനു നടുഭാഗത്തേക്കു നടന്നെത്തിയ മുഖ്യമന്ത്രി നാട മുറിച്ചു. 

തുടര്‍ന്നു ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ നിറഞ്ഞുകവിഞ്ഞ ആള്‍ക്കൂട്ടം ഊര്‍ജമാക്കിയ മുഖ്യമന്ത്രി, സ്പില്‍വേ നിശ്ചിതസമയത്തു പൂര്‍ത്തിയാക്കാനായതിനു പിന്നില്‍ ഈ കൂട്ടായ്മയും ഒരുമയും ആണെന്നും ഇത് എക്കാലവും മാതൃകയാക്കണമെന്നും പറഞ്ഞതു സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടാല്‍ സ്പില്‍വേയിലൂടെ സര്‍വീസ് നടത്തുന്നതിന് ഉടന്‍ പെര്‍മിറ്റ് നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നതു സംബന്ധിച്ചു വകുപ്പുമായി ആലോചിക്കും. തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട വികസനത്തിനു 181 കോടി രൂപയുടെ ടെന്‍ഡര്‍ ആയതായി മുഖ്യമന്ത്രി അറിയിച്ചു. കോടതിയിലെ കേസ് തീര്‍ന്നാലുടന്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി. ജെ. ജോസഫ് പറഞ്ഞു. കുട്ടനാട് പാക്കേജില്‍ കോട്ടയം ജില്ലയിലെ അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തുന്നതിനുവേണ്ടി പാര്‍ലമെന്റില്‍ ശക്തമായി ആവശ്യപ്പെട്ടതിനു ഗുണമുണ്ടായതായി മുഖ്യപ്രഭാഷണം നടത്തിയ ജോസ് കെ. മാണി എംപി പറഞ്ഞു. വൈക്കത്തിന്റെ കാര്‍ഷിക വികസനത്തിനു സ്പില്‍വേ നിര്‍ണായക സ്വാധീനം സൃഷ്ടിക്കുമെന്നു കെ. അജിത് എംഎല്‍എ പറഞ്ഞു.

സമാധാന സന്ദേശം നല്‍കുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് വലുത്

സമാധാന സന്ദേശം നല്‍കുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് വലുത്-മുഖ്യമന്ത്രി


തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ഗീയത വ്യാപിക്കുമ്പോള്‍ ഇസ്‌ലാമിന്റെ സമാധാന സന്ദേശത്തിന് വലിയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

'ഇസ്‌ലാം സമാധാനത്തിന്' എന്ന പ്രമേയത്തില്‍ കേരള നജ്‌വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിക്കുന്ന പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ മുജാഹിദ് പ്രസ്ഥാനം വലിയപങ്ക് വഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ അധ്യക്ഷത വഹിച്ചു. തരംതാണ രാഷ്ട്രീയക്കളിയില്‍ നിന്ന് സമുദായനേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ നിലപാടുകളാണ് ന്യൂനപക്ഷങ്ങള്‍ സ്വീകരിക്കേണ്ടത്. മതത്തിന്റെ പേരില്‍ പ്രാകൃതവിശ്വാസങ്ങളെ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫാസിസത്തെ തടയേണ്ടത് മതവികാരം ഇളക്കിവിട്ടുകൊണ്ടല്ലെന്ന് ഉദ്ഘാടനം സമ്മേളനം അഭിപ്രായപ്പെട്ടു. മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കാനുള്ള വിധ്വംസക ശക്തികളുടെ നീക്കം തടയണം. അന്ധവിശ്വാസങ്ങളെ സിദ്ധാന്തവത്കരിക്കുന്ന സംഘടിത മതപൗരോഹിത്യത്തിനെതിരെ മൗനം പാലിക്കുന്നത് കേരളത്തിന്റെ പ്രബുദ്ധതയ്ക്ക് ചേര്‍ന്നതല്ല. ജീവകാരുണ്യത്തിന്റെയും വികസനത്തിന്റെയും പേരില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുത്-സമ്മേളനം അഭിപ്രായപ്പെട്ടു. മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസ്സന്‍ എന്നിവര്‍ പങ്കെടുത്തു.

ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും






ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും -മുഖ്യമന്ത്രി



കോഴിക്കോട്:സ്വകാര്യമേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ന്യൂനപക്ഷ വിദ്യാഭ്യാസസമിതി സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു.

ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിക്കുന്നതിനെ അപരാധമായി കാണാന്‍ സാധ്യമല്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കേണ്ടതുണ്ട്. ഇത് അനുവദിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് -മുഖ്യമന്ത്രി പറഞ്ഞു.

ടി.കെ. പരീക്കുട്ടി ഹാജിക്കുള്ള അര്‍ജുന്‍സിങ് പുരസ്‌കാരം മന്ത്രി പി.കെ. അബ്ദുറബ് സമ്മാനിച്ചു. സുബൈര്‍ നെല്ലിക്കാപറമ്പ് എഴുതിയ ന്യൂനപക്ഷ ആനുകൂല്യങ്ങളും അവകാശങ്ങളും മന്ത്രി മഞ്ഞളാംകുഴി അലി, മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ നടുക്കണ്ടി അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ഭൂമി ഏറ്റെടുക്കല്‍: പുനരധിവാസത്തിന് വിദഗ്ധസമിതി രൂപവത്കരിക്കും




ഭൂമി ഏറ്റെടുക്കല്‍: പുനരധിവാസത്തിന് വിദഗ്ധസമിതി രൂപവത്കരിക്കും - മുഖ്യമന്ത്രി


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പുനരധിവാസ നിയമം 2013 ആയി ബന്ധപ്പെട്ട് സംസ്ഥാനതല മേല്‍നോട്ട സമിതിയും വിദഗ്ധ സമിതിയും രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമങ്ങളും ഫോറങ്ങളും രൂപപ്പെടുത്തുന്നതിന് നിയമവകുപ്പില്‍ നിന്ന് സ്‌പെഷ്യല്‍ സെക്രട്ടറി / അഡീഷണല്‍ സെക്രട്ടറി പദത്തില്‍ വിരമിച്ച ഒരാള്‍, റവന്യൂ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ വിരമിച്ചയാള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിയമങ്ങളില്‍ പ്രാഗല്‍ഭ്യമുള്ള മുതിര്‍ന്ന വക്കീല്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് വിദഗ്ധ സമിതി. ഈ സമിതി നല്‍കുന്ന ശുപാര്‍ശകള്‍ പരിശോധിച്ച് അന്തിമ ശുപാര്‍ശ ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാന മേല്‍നോട്ട സമിതി രൂപവത്കരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും - മുഖ്യമന്ത്രി പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും






പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും-മുഖ്യമന്ത്രി



തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് സംബന്ധിച്ച് കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കോടതിയുടെ അനുമതിയോടെ ഏറ്റെടുക്കാനാണ് തീരുമാനം. അനുമതിക്ക് വേണ്ടിയുള്ള നടപടികള്‍ ഉടനെ സര്‍ക്കാര്‍ സ്വീകരിക്കും -മുഖ്യമന്ത്രി പറഞ്ഞു.


സര്‍ക്കാരിന് 498 കോടി രൂപയുടെ ബാധ്യത കോളേജ് ഏറ്റെടുക്കുന്നതുമൂലം ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഒരു സ്റ്റാഫ് പാറ്റേണ്‍ ഉണ്ട്. അത് കൃത്യമായി പാലിക്കേണ്ടിവരും. അപ്പോള്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടെങ്കില്‍ തുടരാന്‍ ബുദ്ധിമുട്ടുവരും. പക്ഷേ കണ്ണൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉണ്ടാവണമെന്നത് ജനങ്ങളുടെ ആവശ്യമാണ്. അതാണ് പരിഗണിക്കുന്നത്.സാമ്പത്തിക ബാധ്യതയെക്കാള്‍ കൂടുതല്‍ അസറ്റ് പരിയാരം മെഡിക്കല്‍കോളേജിനുണ്ട്. പക്ഷേ അത് വില്‍ക്കാന്‍ പറ്റില്ലല്ലോ. സാമ്പത്തിക ബാധ്യതയെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു.

കളക്ടറുടെ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തശേഷമാണ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. സ്റ്റാഫ് പാറ്റേണ്‍ നടപ്പിലാക്കുന്നതല്ലാതെ മനപ്പൂര്‍വമായി ജീവനക്കാരെ ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.എഫ്.എല്‍. നിയമം അധാര്‍മികം



ഇ.എഫ്.എല്‍. നിയമം അധാര്‍മികം-മുഖ്യമന്ത്രി



തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബലപ്രദേശം സംബന്ധിച്ച നിയമം അധാര്‍മികമാണെന്നും ഈ വിഷയത്തില്‍ ആദ്യംമുതല്‍ താന്‍ ഈ നിലപാടാണെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബുധനാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്‌കരണം നടപ്പിലാക്കിയകാലത്തുപോലും ഭൂമി വിലകൊടുത്താണ് എടുത്തിട്ടുള്ളത്. ഇപ്പോള്‍ പട്ടയഭൂമിപോലും വിലകൊടുക്കാതെ എടുത്തു. ചെറുകിടക്കാരില്‍ നിന്ന് അങ്ങനെ ഏറ്റെടുത്ത സാഹചര്യത്തില്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അതേസമയം പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം നഷ്ടപ്പെടാനും പാടില്ല-മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, വിദഗ്ദ്ധസമിതിയെ നിയോഗിച്ച് അവരുടെ റിപ്പോര്‍ട്ടും കേന്ദ്രത്തിന് നല്‍കി. കൂടാതെ ഗ്രൗണ്ട് ലവല്‍ സ്റ്റഡി, സര്‍വേ എന്നിവ നടത്തി അതിന്റെ റിപ്പോര്‍ട്ടും കൊടുത്തു. പശ്ചിമഘട്ടത്തില്‍പ്പെട്ട ആറു സംസ്ഥാനങ്ങളില്‍ കേരളം മാത്രമേ ഇത്രയും ചെയ്തിട്ടുള്ളൂ. അതുകൊണ്ട് കേരളത്തിന്റെ കാര്യത്തില്‍ എത്രയും പെട്ടെന്ന് കേന്ദ്രം തീരുമാനമെടുക്കണം. പ്രത്യേക ഇളവല്ല, സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് ചോദിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ വനം സംസ്ഥാനത്തുണ്ട്. ജനങ്ങളുടെ സഹകരണത്തോടെ വനസംരക്ഷണം തുടരുകയും ചെയ്യും. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നത് ശരിയാണെന്ന് കരുതുന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ നേരത്തെ അറിയിച്ചതുകൊണ്ട് ശിക്ഷിക്കണോ-മുഖ്യമന്ത്രി ചോദിച്ചു.ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞിട്ടുള്ളത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചു.

ഇത് രാഷ്ട്രീയമല്ല. അവിടെ താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തിന്റെ പ്രശ്‌നമാണ്. അവരുടെ നിലനില്പിന്റെ പ്രശ്‌നമാണ്. അതിന് പരിഹാരം കണ്ടേ മതിയാവൂ. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ തീരുമാനം ഉണ്ടാകണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

വ്യാഴാഴ്ച കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. നമ്മുടെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കേരളത്തിന്റെ നിലപാട് കേന്ദ്രത്തിന് അറിയാം. അതനുസരിച്ചുള്ള പ്രതികരണം ഉണ്ടാവുമെന്നാണ് കരുതുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും പരാതികളോ നിര്‍ദ്ദേശങ്ങളോ ശമ്പളക്കമ്മീഷന് നല്‍കാനുണ്ടെങ്കില്‍ അത് ലഭിച്ചാല്‍ കമ്മീഷന് റഫര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊതുമരാമത്തിന്റെ 1500 കോടിയുടെ പദ്ധതിക്ക് അനുമതി




പൊതുമരാമത്തിന്റെ 1500 കോടിയുടെ പദ്ധതിക്ക് അനുമതി - മുഖ്യമന്ത്രി



പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന 10 സുപ്രധാന പദ്ധതികള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 1498.29 കോടി രൂപയുടെ ഈ പദ്ധതികളില്‍ റോഡ്, ബൈപ്പാസ്, മേല്‍പ്പാല നിര്‍മാണം എന്നിവയുള്‍പ്പെടുന്നു.

'സ്​പീഡ്' എന്ന പേരിലുള്ള ഈ അടിസ്ഥാനസൗകര്യ വികസന പദ്ധതിയില്‍ 10,000 കോടി രൂപ മതിപ്പുചെലവ് വരുന്ന 23 നിര്‍ദ്ദേശങ്ങളാണുള്ളത്. അതിന്റെ ആദ്യഘട്ടമായുള്ള 10 പദ്ധതികള്‍ക്കാണ് ഇപ്പോള്‍ തുടങ്ങുന്നത്. ഈ ബൃഹദ്പദ്ധതി നേരത്തേ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാക്കിയുള്ള 13 പദ്ധതികള്‍ക്ക് അനുമതി അടുത്ത ഘട്ടത്തില്‍ നല്‍കും. പദ്ധതിക്കാവശ്യമായ പണം ബജറ്റിന് പുറത്തുനിന്ന് കണ്ടെത്തും. വിവിധ ഏജന്‍സികളില്‍ നിന്ന് കടമെടുക്കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കും. ഈ പദ്ധതികള്‍ക്ക് ടോള്‍ ബാധകമാകില്ല - അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ അനുമതി നല്‍കിയ പദ്ധതികള്‍ ഇവയാണ്:

* എന്‍.എച്ച്. ബൈപ്പാസില്‍ പാലാരിവട്ടം ഫൈ്‌ള ഓവര്‍ - 72.6 കോടി

* എന്‍.എച്ച്. 47 ബൈപ്പാസില്‍ വൈറ്റില ജങ്ഷനില്‍ ഫൈ്‌ള ഓവര്‍ - 109 കോടി

* എന്‍.എച്ച്.47 ബൈപ്പാസില്‍ കുണ്ടന്നൂര്‍ ജങ്ഷനില്‍ ഫൈ്‌ള ഓവര്‍ - 80.2 കോടി

* എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ചക്കരപ്പറമ്പ് ജങ്ഷനും ഇന്‍ഫോ പാര്‍ക്ക് ജങ്ഷനും തമ്മില്‍ ബന്ധിപ്പിക്കുന്ന എന്‍.എച്ച്. നാലുവരിപ്പാത നിര്‍മാണം - 412.82 കോടി.

* കൊല്ലം ബൈപാസ് - 267.16 കോടി

* ആലപ്പുഴ ബൈപാസ് - 255.75 കോടി

* കോഴിക്കോട് ബൈപാസ് - 145.5 കോടി

* എടപ്പാള്‍ ജങ്ഷനില്‍ ഫൈ്‌ള ഓവര്‍ - 21 കോടി

* രാമപുരം, നാലമ്പലം ദര്‍ശനം റോഡ് - 67 കോടി

* കഞ്ഞിക്കുഴി, വെട്ടത്തുകവല - കറുകച്ചാല്‍ റോഡ് - 67.26 കോടി

111 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തും

111 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തും-മുഖ്യമന്ത്രി




 സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന 111 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളുകളായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത് കണക്കിലെടുത്താണ് അവയെ അപ്‌ഗ്രേഡ് ചെയ്യുന്നത്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഉണ്ടാവും. ഇതിന്റെ ചെലവിന്റെ 65 ശതമാനം, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന എസ്.എസ്.എ. ഫണ്ടില്‍നിന്ന് ചെലവഴിക്കും. ബാക്കി 35 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും -മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ നിയോജകമണ്ഡലത്തിലും സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങുമെന്ന തീരുമാനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിലെ പുല്ലൂര്‍, കാഞ്ഞിരടുക്കം എന്ന സ്ഥലത്ത് മൂന്നു കോഴ്‌സുകളോടെ സര്‍ക്കാര്‍ കോളേജ് അനുവദിച്ചു.

മലപ്പുറം ജില്ലയിലെ വേങ്ങര സര്‍ക്കാര്‍ കോളേജില്‍ ആവശ്യമായ അധ്യാപക, അനധ്യാപക തസ്തികകള്‍ അനുവദിക്കാനും തീരുമാനിച്ചു.

നാളികേര വികസന കോര്‍പ്പറേഷന്‍ പുനഃസ്ഥാപിക്കും


നാളികേര വികസന കോര്‍പ്പറേഷന്‍ പുനഃസ്ഥാപിക്കും 

തിരുവനന്തപുരം: കൃഷിവകുപ്പിന്റെ ആവശ്യം അംഗീകരിച്ച് സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നതാണ്. അത് പുനരാരംഭിക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ കൃഷിവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

ഭൂരഹിതരില്ലാത്ത കേരളം: ലക്ഷ്യം നേടാന്‍ ഭൂമി വിലയ്ക്ക് വാങ്ങും

ഭൂരഹിതരില്ലാത്ത കേരളം: ലക്ഷ്യം നേടാന്‍ ഭൂമി വിലയ്ക്ക് വാങ്ങും



തിരുവനന്തപുരം: ഭൂമി വിലയ്ക്ക് വാങ്ങി നല്‍കിയാണെങ്കിലും ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ലക്ഷ്യം കൈവരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. റവന്യൂ വകുപ്പ് സംഘടിപ്പിച്ച റവന്യൂ ദിനാചരണവും പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി ഉള്ളവരില്‍ നിന്നും ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇ-ഗവേണസ് അടക്കമുള്ള കാര്യങ്ങളില്‍ റവന്യൂ വകുപ്പിന് നേട്ടമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. പാലോട് രവി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിതാ റസല്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

റവന്യൂ, സര്‍വേ വകുപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

കേരളത്തിന് ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹത

കേരളത്തിന് ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹത: മുഖ്യമന്ത്രി  

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ട്രിപ്പിള്‍ ഐടി)  ശിലാസ്ഥാപനം പാലാ വലവൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു. ജോയി എബ്രഹാം എംപി, പാലാ നഗരസഭ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജോസ് കെ. മാണി എംപി, മന്ത്രി കെ.എം. മാണി, വ്യവസായം ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവര്‍ സമീപം.


പാലാ:  കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് കേരളത്തിന് അനുവദിച്ച കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ട്രിപ്പിള്‍ ഐടി) നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പാലായ്ക്കു സമീപം വലവൂര്‍ ഗ്രാമത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. കേരളത്തിന് ഒട്ടേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കേരള സര്‍ക്കാര്‍ തയാറായതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാടു തൊഴില്‍ അവസരങ്ങളാണ് ഇതോടെ കേരളത്തിനു തുറന്നുകിട്ടുന്നത്.

കേരളത്തിന്റെ സ്ഥാപനങ്ങള്‍ കേന്ദ്രത്തിനു വിട്ടുനല്‍കാനും മടിയില്ല. വിട്ടുകൊടുത്ത ചില സ്ഥാപനങ്ങള്‍ വളരെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ ജോസ് കെ. മാണി എംപിയുടെ തൊപ്പിയിലെ പൊന്‍തൂവലാണു ട്രിപ്പിള്‍ ഐടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എംപിയുടെ കഠിനാധ്വാനം കൊണ്ടാണിതു യാഥാര്‍ഥ്യമായതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വലവൂരില്‍ ആയിരം കോടിയുടെ നിക്ഷേപമാണു വരുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഭാവി തലമുറയ്ക്കു വേണ്ടിയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമ്മാനമാണിത്. കോട്ടയം ജില്ല വിദ്യാഭ്യാസ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. 10 വര്‍ഷം കഴിയുമ്പോള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്ഥലമായി വലവൂര്‍ മാറും. ഐടി സാക്ഷരതയിലേക്ക് നമ്മള്‍ കടക്കുകയാണ്. താമസിയാതെ എല്ലാ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.

ഉന്നതനിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് ആമുഖ പ്രസംഗം നടത്തിയ ജോസ് കെ. മാണി എംപി പറഞ്ഞു. കോട്ടയത്ത് ഒരു കേന്ദ്രീയ വിദ്യാലയം കൂടി ആരംഭിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ജോസ് കെ. മാണി പറഞ്ഞു. ജോയ് ഏബ്രഹാം എംപി പ്രസംഗിച്ചു.


2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

നെല്ലിന് കിലോഗ്രാമിന് 20 രൂപ നല്‍കും: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

നെല്ലിന് കിലോഗ്രാമിന് 20 രൂപ നല്‍കും: 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  




തൃശൂര്‍ * നെല്ല്‌സംഭരണംവഴി കര്‍ഷകനു കിലോഗ്രാമിന് 20 രൂപയെങ്കിലും ലഭ്യമാക്കുകയാണു സര്‍ക്കാര്‍ലക്ഷ്യമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെമ്പൂക്കാവില്‍ നിര്‍മാണം ആരംഭിക്കുന്ന കാര്‍ഷിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നെല്ലിന്റെ സംഭരണവില ഉയര്‍ത്തണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല പ്രതികരണമാണു പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ 18 രൂപയാണു നല്‍കുന്നത്. ഇതില്‍ നാലു രൂപ സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയാണ്.

കേന്ദ്രം സംഭരണവില വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തുക വര്‍ധിപ്പിക്കും. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ ഉല്‍പാദനം വര്‍ധിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ക്ഷീരകര്‍ഷകരുടെ ആനുകൂല്യം വര്‍ധിപ്പിച്ചതോടെ പാലുല്‍പാദനം വര്‍ധിച്ചു. റബറിനു വിലയിടിവു വന്നപ്പോള്‍ സംഭരണത്തിനു സര്‍ക്കാര്‍ തീരുമാനമെടുത്തു. ഒരു കിലോ റബറിന് സംഭരണവില 10 രൂപ വര്‍ധിപ്പിച്ചു.

റബറിനു കിലോഗ്രാമിന് 17 രൂപ സംഭരണവില എത്തിക്കുന്നതും സര്‍ക്കാര്‍ ലക്ഷ്യമാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയിലൂടെ മാത്രമേ സാമ്പത്തിക കുതിപ്പ് സാധ്യമാകൂ. ഹൈടെക് കൃഷിസമ്പ്രദായത്തെ ജനങ്ങള്‍ താല്‍പര്യപൂര്‍വം ഉറ്റുനോക്കുന്നു. എട്ടു നിലയോടുകൂടി സമയബന്ധിതമായി കാര്‍ഷിക സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനായി മുഴുവന്‍ തുകയും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങളുമായി ബന്ധംശക്തമാക്കാന്‍ സ്വന്തം'ആപു'മായി വരുന്നു......


കേരളത്തിലെ സാധാരണകാരായ "ആം ആദ്മിയുടെ" നേതാവായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങളുമായി ബന്ധംശക്തമാക്കാന്‍ സ്വന്തം'ആപു'മായി വരുന്നു......

ബിഹാര്‍, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയും സ്വന്തം മൊബൈല്‍ ആപ്ലിക്കേഷനുമായി എത്തുന്നു. സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം.

മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നതോടെ, മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയയ്ക്കാന്‍ കമ്പ്യൂട്ടര്‍ സെന്ററുകള്‍ തേടി നടക്കേണ്ട അവസ്ഥ ഒഴിവാക്കാം. സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും മുഖ്യമന്ത്രിയുടെ പേരിലുള്ള ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായാല്‍ മാത്രം മതി. ഇന്റര്‍നെറ്റുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുന്നതാണ് പുതിയ മൊബൈല്‍ ആപിനെപ്പറ്റി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചിന്തിക്കാന്‍ കാരണം.

മുഖ്യമന്ത്രിയുടെ പേരിലുള്ള http://www.keralacm.gov.in/ എന്ന വെബ് സൈറ്റില്‍ കിട്ടുന്ന എല്ലാ സേവനങ്ങളും പുതിയ ആപ്പിലും ലഭ്യമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതിപരിഹാരസെല്ലാണ് മറ്റൊരു പ്രത്യേകത. പരാതിയുടെ നിജസ്ഥിതി അറിയാന്‍ ട്രാക്കിങ്ങും ക്രമീകരിക്കും. മാര്‍ച്ച് 31-നകം ആപ് പ്രവര്‍ത്തനസജ്ജമാകും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്.

ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ആപിനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്. എന്നാല്‍, വിന്‍ഡോസ് ഉള്‍പ്പെടെയുള്ള മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്നതാകണം പുതിയ ആപെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്.

മലയാളി തടവുകാര്‍ക്ക് സൗജന്യ നിയമ സഹായവുമായി സര്‍ക്കാര്‍ പദ്ധതികള്‍

മലയാളി തടവുകാര്‍ക്ക് സൗജന്യ നിയമ സഹായവുമായി സര്‍ക്കാര്‍ പദ്ധതികള്‍

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കാനായി കേരള സര്‍ക്കാര്‍ പദ്ധതികളാവിഷ്കരിച്ചു. പ്രവാസികാര്യ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന്‍്റെ പ്രവാസി കേരളീയകാര്യ വകുപ്പ് (നോര്‍ക്ക) ആണ് നിയമ സഹായം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എത്തിക്കാന്‍ നടപടികള്‍ തുടങ്ങിയത്.

‘സ്വപ്ന സാഫല്യം’, ‘പ്രവാസി നിയമ സഹായ സെല്‍’ എന്നീ പേരുകളിലുള്ള രണ്ട് പദ്ധതികളുമായാണ് സര്‍ക്കാര്‍ സഹായങ്ങള്‍ വരുന്നത്. 

തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് അതാത് രാജ്യങ്ങളിലെ എംബസികളുടെ സഹായത്തോടെ നിയമ സഹായം നല്‍കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ‘പ്രവാസി നിയമ സഹായ സെല്‍. സര്‍ക്കാര്‍ സഹായം വഴി ജയില്‍ മോചിതരാകുന്നവര്‍ക്ക് സൗജന്യവിമാന ടിക്കറ്റ് അടക്കമുള്ള ചെലവുകള്‍ വഹിക്കുന്ന മറ്റൊരു പദ്ധതി യാണ് 'സ്വപ്ന സാഫല്യം'.
കൂടാതെ വിവിധ രാജ്യങ്ങളിലെ എംബസികളില്‍ പല കാരണങ്ങളാല്‍ അഭയം തേടി വരുന്ന മലയാളി സ്ത്രീകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അവരുടെ യാത്ര അടക്കമുള്ള ചെലവുകള്‍ വഹിക്കാനും പദ്ധതിയില്‍ പരിപാടിയുണ്ട്. ഇതിന് ചില നിബന്ധനകളുണ്ട്. ജയിലില്‍ കഴിയുന്ന പ്രവാസിയുടെ കുടുംബത്തിന്‍്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. ഇത് തെളിയിക്കാന്‍ ബന്ധപെട്ട വില്ളേജ് ഓഫീസറുടെ സാക്ഷ്യപത്രം കുടുംബം ഹാജരാക്കണം. തൊഴില്‍ വിസയില്‍ പോയവര്‍ക്ക് മാത്രമാണ് സഹായത്തിന് അര്‍ഹത. സന്ദര്‍ശക,ഹജ്ജ് ,ഉംറ വിസകളില്‍ പോയി ജയിലില്‍ അകപ്പെട്ടവര്‍ സഹായം ലഭിക്കില്ല. കുറ്റകൃത്യങ്ങളില്‍ പെട്ട് വിദേശ രാജ്യങ്ങളില്‍ മുമ്പ് ജയില്‍ വാസം അനുഭവിച്ചവരും സഹായത്തിന് അര്‍ഹരല്ല. വിദേശ കോടതികള്‍ വിധിക്കുന്ന ദിയ മണി, കണ്ടുകെട്ടല്‍, റിക്കവറി തുടങ്ങിയ സാമ്പത്തിക ബാധ്യതകള്‍ക്കും ഈ പദ്ധതി വഴി സഹായം ലഭിക്കില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
ബന്ധുക്കള്‍ക്കു പുറമെ നോര്‍ക്ക അംഗീകാരമുള്ള മലയാളി സംഘടനകള്‍ക്കോ സാമൂഹിക പ്രവര്‍ത്തകര്‍ക്കോ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കോ ഗുണഭോക്താവിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഗുണഭോക്താവിന്‍റെ പാസ്പോര്‍ട്ട് പകര്‍പ്പും, കോടതി വിധിയുടെ പകര്‍പ്പും,കുറ്റ കൃത്യത്തിന്‍്റെ സ്വഭാവം, തുടങ്ങിയ കാര്യങ്ങള്‍ വെച്ച് നോര്‍ക്കയുടെ വിവിധ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. 

നിയമസഹായം ലഭിക്കാതെ ദീര്‍ഘകാലമായി ജയില്‍ക്കഴിയുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് പദ്ധതി സ്വാതന്ത്ര്യത്തിലേക്കുള്ള വഴിതുറക്കും. വിദേശതൊഴില്‍ തേടുന്നവര്‍ക്ക് അതതുരാജ്യത്തെ നിയമവ്യവസ്ഥയില്‍ അവബോധമുണ്ടാക്കാനും പ്രവാസികള്‍ക്കാവശ്യമായ നിയമോപദേശം നല്‍കാനും പദ്ധതിയില്‍ ഉദ്ദേശമുണ്ട്.

തൊഴിലാളി അവകാശ നിയമങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടം

തൊഴിലാളി അവകാശ നിയമങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടം- ഉമ്മന്‍ചാണ്ടി


കൊല്ലം: കേരളത്തില്‍ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനുള്ള നിയമങ്ങളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഐ.എന്‍.ടി.യു.സി. സംസ്ഥാന റാലിയുടെ സമാപനമായി നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകത്തൊഴിലാളി നിയമം, ചുമട്ടുതൊഴിലാളി നിയമം തുടങ്ങി അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമങ്ങളൊക്കെ കോണ്‍ഗ്രസ് സര്‍ക്കാരിലെ തൊഴില്‍മന്ത്രിമാരാണ് കൊണ്ടുവന്നത്. സോണിയാഗാന്ധി ഇടപെട്ട് ഇ.എസ്.ഐ. മിനിമം പെന്‍ഷന്‍ 1,000 രൂപയാക്കിയത് അനേകലക്ഷം വിരമിച്ച തൊഴിലാളികള്‍ക്ക് ആശ്വാസം പകരും. അധ്വാനവര്‍ഗത്തെ ശക്തിപ്പെടുത്തുന്നതിന് കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി രണ്ട് കോടതികള്‍ കൂടി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി രണ്ട് കോടതികള്‍ കൂടി


സ്ത്രീ കള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ രണ്ട് കോടതികള്‍ കൂടി ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും കോടതി വരികയെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ കൊച്ചിയില്‍ കോടതി പ്രവര്‍ത്തനം തുടങ്ങി. ഇത്തരമൊരു കോടതി ഇന്ത്യയില്‍ തന്നെ ആദ്യമായി തുടങ്ങുന്നത് കൊച്ചിയിലാണ്. സ്ത്രീകളോടും കുട്ടികളോടുമുള്ള പെരുമാറ്റം നോക്കിയാണ് ഒരു സമൂഹത്തിന്റെ നിലവാരം അളക്കുന്നത്.ഇക്കാര്യത്തില്‍ കേരളം വളരെ ഭേദപ്പെട്ട നിലയിലാണ്.എന്നിരുന്നാലും വേദനാജനകമായ ചില സംഭവങ്ങള്‍ഉണ്ടാകുന്നുണ്ട്.ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നാം ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ഉമ്മന്‍ചാണ്ടി

ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ഉമ്മന്‍ചാണ്ടി
കൊച്ചി: കെ.പി.സി.സി. പ്രസിഡന്‍റ് പദവിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എ.ഐ.സി.സി. അധ്യക്ഷ സോണിയാഗാന്ധിയുടെ സാന്നിധ്യത്തില്‍ വിശദീകരണം നല്‍കി.താനിപ്പോള്‍ എവിടെയെങ്കിലും ചെന്നാലല്ല, ചെല്ലാതിരുന്നാലാണ് വലിയ വാര്‍ത്തയാകുന്നതെന്നു പറഞ്ഞാണ് മുഖ്യമന്ത്രി വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞു തുടങ്ങിയത്.

സുധീരന്‍ കെ.പി.സി.സി. പ്രസിഡണ്ടായി ചുമതലയേറ്റപ്പോള്‍ താന്‍ ചെന്നില്ലെന്നായിരുന്നു കുറ്റം.എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ചില പരിപാടികള്‍ ഉള്ളതിനാല്‍ ആ സമയത്ത് എത്തില്ലെന്ന് സുധീരനോട് നേരത്തെതന്നെ പറഞ്ഞിരുന്നു. പിന്നീട് ചുമതലയേറ്റശേഷം സുധീരനെ കാണാന്‍ പോയി. പക്ഷേ, അതാരും വാര്‍ത്തയാക്കിയില്ല.സോണിയാ ഗാന്ധി കൊച്ചിയില്‍ വന്ന് ഉടനെ ലക്ഷദ്വീപിലേക്ക് പോകുമെന്നാണ് അറിഞ്ഞത്. സോണിയാ ഗാന്ധിയുടെ ഓഫീസില്‍ വിളിച്ച് താന്‍ വരേണ്ട കാര്യമില്ലെന്ന് ഉറാപ്പാക്കിയശേഷമാണ് മറ്റു പരിപാടികള്‍ക്ക് പോയത്. വ്യക്തമായ അറിയിപ്പോടെയാണ് മാറിനിന്നത്.എന്നാല്‍ അതൊന്നും വാര്‍ത്തയായില്ല-ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ സുവര്‍ണകാലമായിരുന്നു രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡണ്ടായിരുന്ന ഒമ്പതു വര്‍ഷം.കോണ്‍ഗ്രസ്സിനെ വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.പാര്‍ട്ടിക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത മേഖലകളിലേക്കും എത്താന്‍ ഈ കാലയളവില്‍ കഴിഞ്ഞു.ഇനി സുധീരന്റെ കീഴില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും-ഉമ്മന്‍ചാണ്ടി പറഞ്ഞു.

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

നേട്ടങ്ങളുടെ ആയിരം ദിനങ്ങളും കടന്ന് UDF സര്ക്കാര് മുന്നോട്ട്

നേട്ടങ്ങളുടെ ആയിരം ദിനങ്ങളും കടന്ന് UDF സര്ക്കാര് മുന്നോട്ട്

യു.ഡി.എഫ്. സര്ക്കാരിന്റെ 1000 ദിനാഘോഷ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം വി.ജെ.ടി ഹാളില് നടന്ന ചടങ്ങില് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നഗര വികസന
ആരോഗ്യ പദ്ധതിയുടെ താക്കോല് മന്ത്രി വി.എസ്.ശിവകുമാറിന് കൈമാറുന്നു.


1000 ദിവസം കൊണ്ട് ഒൻപതാം സ്ഥാനത്തു കിടന്ന കേരളം ഇപ്പോൾ ഒന്നാമത് :-
ഉമ്മൻ ചാണ്ടി സർക്കാരിനു അഭിനന്ദനം

1) 1998 മുതൽ കാത്തിരുന്ന കണ്ണൂർ വിമാനത്താവളം
2) ദശാബ്ദങ്ങൾ കാത്തിരുന്ന വിഴിഞ്ഞം
3) 2005 മുതൽ കാത്തിരുന്ന സ്മാർട്ട് സിറ്റിയുടെ ആറര ലക്ഷം ചതുരസ്ശ്രയടി കെട്ടിടത്തിൻടെ നിർമാണം പുരോഗമിക്കുന്നു.
4) 2004 മുതൽ കാത്തിരുന്ന മെട്രോ റെയിൽ
5)സ്റ്റാർട്ട് അപ്പ് പ്രോഗ്രമിലുടെ, 450 വിദ്യാർത്ഥി സംരംഭങ്ങൾക്ക് തുടക്കം
6) മൂന്നു വർഷം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ബസ് ടെർമിനൽ
7) മൂന്ന് വർഷം കൊണ്ട് ടെക്നോപാർക്ക് രാജ്യത്തിലെ എറ്റവും വലിയ IT പാർക്ക്
8) മുപ്പതു വർഷത്തിനു ശേഷം എട്ടു സർക്കാർ മെഡിക്കൽ കോളേജ്
9) രണ്ടര വർഷംകൊണ്ട് 8.82 ലക്ഷം പുതുതായ് റേഷൻ കാർഡ്
10) മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി
11) 2006 മു്തൽ അംഗികരമില്ലാത്ത് അദ്യപകർക്കു നിയമാനം നൽകി
12) തീരദേശ കപ്പൽ ഗാതഗതം ആരംഭിച്ചു
13) ജന സമ്പർക പരിപാടിയിലൂടെ 44.05 കോടിയുടെ സഹായം
14) മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ പദ്ധതിയിലൂടെ 250 കോടിയുടെ ധനസഹായം
15) എട്ടു വർഷത്തിന്റെ കാത്തിരിപ്പിനുശ േഷം 4200 കോടിയുടെ LNG ടെർമിനൽ
16) 6000 കോടിയുടെ കൊഴികോട്, തിരുവനതപുരം മോണോ റെയിൽ
17) ഭൂരഹിതര്ക്ക് മൂന്നു സെൻറ് വീതം ഭൂമി
18) എല്ലാ സർക്കാർ ആശുപത്രിയിലും 939 ഇനം മരുന്നുകൾ സൗജന്യം 
19) സമഗ്ര ആരോഗ്യ ഇൻഷുറൻസ്
20) ദേശിയ പെൻഷൻ പദ്ധതി
21) ഇ -ജില്ല പദ്ധതി
22) എല്ലാ തലുക്കുകളിലും സബ്-RTO
23) ക്രമസമാധാനപാലനത്തിൽ കേരളം മുന്നിൽ
24) ഗവ സ്കൂളിൽ സൗജന്യ uniform പദ്ധതി


2014, ഫെബ്രുവരി 5, ബുധനാഴ്‌ച

കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും ലഭ്യമാക്കും

കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും ലഭ്യമാക്കും-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സറിനെതിരെയുള്ള സര്‍ക്കാരിന്റെ സമഗ്ര ബോധന, നിയന്ത്രണ, ചികിത്സാപദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ചികിത്സാരംഗത്ത് വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. രോഗനിര്‍ണയം കഴിയുന്നത്രവേഗത്തില്‍ നടത്തി സമയത്തിനു ചികിത്സ ലഭ്യമാക്കുക എന്നതാണ് സമഗ്ര കാന്‍സര്‍ ചികിത്സാപദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഓരോ ജില്ലയിലും 12 ഇന കര്‍മപദ്ധതികള്‍ നടപ്പാക്കും. വീടുകള്‍തോറും സര്‍വേ, കാന്‍സര്‍ സ്‌ക്രീനിങ്, പ്രാരംഭ പരിശോധന, രോഗനിര്‍ണയം, വിദഗ്ധ ചികിത്സ, തുടര്‍പരിശോധനാ സംവിധാനങ്ങള്‍, ബോധവത്കരണം എന്നിവയ്ക്കാണ് പദ്ധതി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായി. മന്ത്രി രമേശ് ചെന്നിത്തല ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ സി.ഡിയുടെ പ്രകാശനം മന്ത്രി എം. കെ. മുനീര്‍ നിര്‍വഹിച്ചു.

കാന്‍സര്‍ ദിനത്തില്‍ ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സാന്ത്വനവുമായി മന്ത്രി വി.എസ്. ശിവകുമാര്‍, ഗായകന്‍ എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സമ്മാനങ്ങളുമായി എത്തി. കുട്ടികളുടെ വാര്‍ഡിലെത്തിയാണ് ഇവര്‍ സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയത്. 

റബര്‍ സംഭരണം ഉടനെ തുടങ്ങുമെന്ന് മുഖ്യമന്ത്രി;

റബര്‍ സംഭരണം ഉടനെ തുടങ്ങുമെന്ന് മുഖ്യമന്ത്രി; 

തിരുവനന്തപുരം: റബര്‍ സംഭരണം ഉടനെ ആരംഭിക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രത്തിന്റെ സഹായവും തേടും. റബര്‍ വിലയിടിവിനെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. റബര്‍ സംഭരണത്തിന് പണം എത്ര വേണമെങ്കിലും നല്‍കുമെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു.

വിലയിടിവ് ഒരു യാഥാര്‍ഥ്യമാണെങ്കിലും കഴിവുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇറക്കുമതി ചെയ്യുന്ന റബറിന് ചുങ്കം കൂട്ടിയത് കേരളത്തിന്റെ സമ്മര്‍ദ്ദഫലമായാണ്. സംഭരണത്തിന്റെ സാധ്യത പരിശോധിക്കാമെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഉറപ്പു നല്‍കി. കേന്ദ്രം ചെയ്തില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ സംഭരണം നടത്തും. റബര്‍ ഇറക്കുമതി ചെയ്യുന്ന സമയവും അളവും പ്രധാനമാണ്. ഇക്കാര്യത്തില്‍ നിയന്ത്രണം വേണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നിരന്തരമായി ഈ ആവശ്യം ഉന്നയിച്ചതിന്റെ ഭാഗമായി ഇപ്പോള്‍ റബര്‍ബോര്‍ഡുമായി ഇറക്കുമതി കാര്യത്തില്‍ ഒരാലോചനയ്ക്ക് തയാറാകുന്നുണ്ട്. കേന്ദ്രത്തിന്റെ വിലസ്ഥിരതാഫണ്ടില്‍ നിന്ന് 100 കോടി ചോദിച്ചിട്ടുണ്ട്. 

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ പിന്‍വലിച്ചാല്‍ 'എയര്‍കേരള' നടപ്പാക്കും

കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ പിന്‍വലിച്ചാല്‍ 'എയര്‍കേരള' നടപ്പാക്കും - മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: എയര്‍കേരള പദ്ധതിക്ക് തടസ്സമാകുന്ന രണ്ട് വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) 800 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സര്‍വീസ് നടത്തി അഞ്ചു വര്‍ഷത്തെ പരിചയവും സ്വന്തമായി 20 വിമാനങ്ങളും ഉണ്ടെങ്കിലേ രാജ്യാന്തര സര്‍വീസിന് അനുമതി നല്‍കൂ എന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ഈ രണ്ട് വ്യവസ്ഥകളും മാറ്റുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

എയര്‍ കേരള ആരംഭിക്കണമെന്നത് ഗള്‍ഫ് മലയാളികളുടെ ശക്തമായ ആവശ്യമാണ്. പദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെയും ആഗ്രഹം.

അടിസ്ഥാന സൗകര്യ വികസന രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ഞായറാഴ്ച തുടങ്ങുകയാണ്. കോഴിക്കോട്, തിരുവനന്തുപുരം വിമാനത്താവളങ്ങളുടെ വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ എന്ന ലക്ഷ്യം വേഗത്തില്‍ യാഥാര്‍ഥ്യമാക്കും. വികസന രംഗത്ത് 'സിയാല്‍ മോഡല്‍' ഇന്ത്യയില്‍ അറിയപ്പെടുന്ന വികസന മാതൃകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മന്ത്രി കെ. ബാബു യോഗത്തില്‍ അധ്യക്ഷനായി. ഗോള്‍ഫ് കോഴ്‌സിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വഹിച്ചു. കൊച്ചി വിമാനത്താവളത്തില്‍ പ്ലാന്റ് ക്വാറന്റൈന്‍ യൂണിറ്റ് അനുവദിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. വര്‍ണ മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്കും മറ്റും ഇത് ഏറെ സഹായകമാകും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മെഗാവാട്ട് സോളാര്‍ പവര്‍ ജനറേഷന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പുതിയ ഡ്യൂട്ടിഫ്രീ വെയര്‍ഹൗസിന്റെ ഉദ്ഘാടനം മന്ത്രി കെ.എം. മാണിയും സിയാല്‍ ഗോള്‍ഫ് അക്കാദമിയുടെ ഉദ്ഘാടനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും നിര്‍വഹിച്ചു. ഇന്റഗ്രേറ്റഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് സംവിധാനം മന്ത്രി അനൂപ് ജേക്കബ്ബും സിയാല്‍ ഏവിയേഷന്‍ സെക്യൂരിറ്റി ട്രെയ്‌നിങ് സെന്റര്‍ കെ.പി. ധനപാലന്‍ എം.പി.യും ഉദ്ഘാടനം ചെയ്തു.

(Posted on: 02 Feb 2014)

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

റബ്ബറിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടു

റബ്ബറിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടു: മുഖ്യമന്ത്രി














ഡല്‍ഹി: റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി റബ്ബറിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്തണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടെന്ന്‌ മുഖ്യമന്ത്രി. കേന്ദ്രമന്ത്രി ആനന്ദ്‌ ശര്‍മ്മയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്‌.

റബ്ബര്‍ സംരംഭത്തിന്‌ ആവശ്യമായ സാമ്പത്തിക സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്‌. മൂന്ന്‌ മാസം മുമ്പ്‌ നടത്തിയ സന്ദര്‍ശന വേളയില്‍ കേരളം ആവശ്യപ്പെട്ട സ്‌പൈസ്‌ പാര്‍ക്കും കണ്‍വെന്‍ഷന്‍ സെന്ററിനും അംഗീകാരം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌പൈസ്‌ പാര്‍ക്കിനായി 10 ഏക്കര്‍ സ്‌ഥലം നല്‍കണമെന്നായിരുന്നു ആവശ്യം. കാക്കനാട്ടെ കിന്‍ഫ്രാ പാര്‍ക്കിലാണ്‌ കണ്‍വെന്‍ഷന്‍ സെന്ററിന്‌ സ്‌ഥലം നല്‍കിയിട്ടുള്ളത്‌.

കേരളത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ കെപിസിസി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടു; ജസീറ സമരം നിര്‍ത്തി

മുഖ്യമന്ത്രി ഇടപെട്ടു; ജസീറ സമരം നിര്‍ത്തി 
ന്യൂഡല്‍ഹി: മണല്‍ മാഫിയക്കെതിരെ പാര്‍ലമെന്‍റിന് സമീപം ജന്ദര്‍മന്തറില്‍ കണ്ണൂര്‍ സ്വദേശി ജസീറ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സമരം നിര്‍ത്താന്‍ തീരുമാനിച്ചത്. 

തന്റെ സമരം തുടങ്ങിയ ശേഷം കേരളത്തില്‍ വലിയ മാറ്റങ്ങളുണ്ടായെന്ന് സമരം നിര്‍ത്തിയ ശേഷം ജസീറ വാര്‍ത്താലേഖകരോടു പറഞ്ഞു. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളും നടപടികളും അംഗീകരിക്കുന്നു. സമരം തുടങ്ങുമ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴത്തേത്. മണല്‍ മാഫിയയുടെ പ്രവര്‍ത്തനത്തിന് തടയിടാന്‍ ഒരുപരിധിവരെയെങ്കിലും സമരത്തിലൂടെ സാധിച്ചു. ജനങ്ങളെ ബോധവത്കരിക്കാനും സമരത്തിലൂടെ കഴിഞ്ഞു. ഇനി പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോവും. മണല്‍ മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ജസീറ പറഞ്ഞു.

കോണ്‍ഗ്രസ് സംഘടനാചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി. ഡല്‍ഹിയിലെത്തിയ ജസീറയുടെ ഭര്‍ത്താവ് അബ്ദുള്‍ സലാമുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. വി.എം.സുധീരന്‍ ഉമ്മന്‍ചാണ്ടിയുമായും ആശയവിനിമയം നടത്തി. ജസീറയുമായി സംസാരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എം.ലിജുവും മാത്യു കുഴല്‍നാടനും ചര്‍ച്ചയില്‍ മധ്യസ്ഥരായി. തുടര്‍ന്ന്, കേരള ഹൗസില്‍ വൈകീട്ട് മൂന്നരയോടെ മുഖ്യമന്ത്രിയുമായി ജസീറ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ സമരം നടത്തിയ നാലുമാസം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പഠനം തുടരാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. സ്വകാര്യ ആവശ്യത്തിന് ചാക്കില്‍ മണല്‍ വാരിപ്പോവുന്ന നാട്ടുകാരെ തടയണമെന്ന് ജസീറ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുതടയുന്നതിലെ പ്രായോഗികപ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി വിവരിച്ചു. ഒടുവില്‍ ജസീറ സമരം നിര്‍ത്താമെന്ന് സമ്മതിച്ചു. 

2014, ജനുവരി 24, വെള്ളിയാഴ്‌ച

വീഴ്ചയില്‍ മുഖ്യമന്ത്രിക്ക് നേരിയ പരിക്ക്

 വീഴ്ചയില്‍ മുഖ്യമന്ത്രിക്ക് നേരിയ പരിക്ക് 
തിരുവനന്തപുരം: സുതാര്യ കേരളം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേബിള്‍ വയറില്‍ തട്ടിവീണ് നെറ്റിക്ക് നേരിയ പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9 മണിയോടെ സെക്രട്ടേറിയറ്റ് വളപ്പില്‍ നടന്ന ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.

സൂതാര്യ കേരളത്തിന്റെ നൂറാം എപ്പിസോഡ് പരിപാടിക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഒപ്പം മന്ത്രി കെ.സി.ജോസഫും ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ ശേഷം ഇറങ്ങാനായി ചുവടുവെച്ചപ്പോള്‍ കേബിള്‍ കാലില്‍ കുരുങ്ങുകയായിരുന്നു. തെന്നിവീണ് ഇദ്ദേഹത്തിന്റെ നെറ്റിക്ക് പ്ലൈവുഡില്‍ തട്ടി നേരിയ പരിക്കുപറ്റി.

ഉടന്‍ ഒപ്പമുണ്ടായിരുന്നവരും പോലീസും ചേര്‍ന്ന് മുഖ്യമന്ത്രിയെ താങ്ങിയെടുത്തു. ക്ലിഫ് ഹൗസിലെത്തിയ ഇദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

2014, ജനുവരി 22, ബുധനാഴ്‌ച

ജനാധിപത്യ ശാക്തീകരണത്തില്‍ വെല്ലുവിളികള്‍

ജനാധിപത്യ ശാക്തീകരണത്തില്‍ വെല്ലുവിളികള്‍-മുഖ്യമന്ത്രി



കോവളം: ജനാധിപത്യ സംവിധാനത്തിന്റെ ഉപയോഗസാധ്യത സംബന്ധിച്ച് വെല്ലുവിളി നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'ജനാധിപത്യ ശാക്തീകരണം' എന്ന വിഷയത്തില്‍ തദ്ദേശവകുപ്പ് കോവളത്ത് സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിനെ തിരഞ്ഞെടുക്കാനുള്ള സംവിധാനം മാത്രമല്ല ജനാധിപത്യം. വൈവിദ്ധ്യത്തിന്റെ മൂല്യമുള്‍ക്കൊള്ളുന്ന ജീവിതശൈലികൂടിയാണത്. കേരളത്തിലെ മികച്ച ജനാധിപത്യ സംവിധാനംമൂലം ഫ്യൂഡലിസത്തെ ഒഴിവാക്കാന്‍ കഴിഞ്ഞു. ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞത് കേരളത്തിന്റെ മാത്രം ഒറ്റപ്പെട്ട നേട്ടമാണ്. അതിന്റെ പൂര്‍ണവിജയത്തില്‍ നാം ഇപ്പോഴും തൃപ്തരല്ല. ജനങ്ങളെ ഒന്നിച്ചുനിര്‍ത്താനുള്ള പുനരുജ്ജീവനം ജനാധിപത്യത്തിന് ഉണ്ടാകണം. അതിന് ജനങ്ങളുടെ പിന്തുണയും വേണം. അധികാരവികേന്ദ്രീകരണം നടപ്പാക്കുമ്പോള്‍ വിഭവചൂഷണം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, പുനരാവിഷ്‌കരണം എന്നീ തലങ്ങളില്‍ ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണതോതില്‍ വിജയിച്ചിട്ടില്ലെന്ന് മുഖ്യപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ജയറാം രമേഷ് പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ നന്നായി പ്രസംഗിക്കുമെങ്കിലും ഒന്നിലും കാര്യമായ ശ്രദ്ധചെലുത്തുന്നില്ല. പാര്‍ലമെന്റില്‍പോലും ജനാധിപത്യം സംബന്ധിച്ച കാര്യമായ ചര്‍ച്ച ഉണ്ടാകുന്നില്ല. പോഷകാഹാരക്കുറവ്, ശുചീകരണം തുടങ്ങിയ ദൈനംദിന അത്യാഹിതങ്ങളില്‍ സാമൂഹികശ്രദ്ധ പതിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

പാമോയില്‍ കേസില്‍ തന്നെ സഹായിച്ചത് ഇടതുമുന്നണി മാത്രം

പാമോയില്‍ കേസില്‍ തന്നെ സഹായിച്ചത് ഇടതുമുന്നണി മാത്രം-മുഖ്യമന്ത്രി

 പാമോയില്‍ കേസില്‍ തന്നെ ആരെങ്കിലും രക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് മാറിമാറി വന്ന ഇടതുമുന്നണി സര്‍ക്കാരുകളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്നുപ്രാവശ്യം അധികാരത്തില്‍ വന്നപ്പോഴും സാക്ഷി സ്ഥാനത്തുനിന്ന് തന്നെ പ്രതിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കേസ് പിന്‍വലിക്കേണ്ടതാണെന്നത് തന്റെ മനഃസാക്ഷിയുടെ തീരുമാനമാണ്. നാളെയും അതുതന്നെയാണ് നിലപാട്.

നിയമസഭയില്‍ പാമോയില്‍ കേസ് പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ കേസില്‍ ഉമ്മന്‍ചാണ്ടിയെപ്പെടുത്താന്‍ ആരുനോക്കിയാലും നടക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ തള്ളിയ വിജിലന്‍സ് കോടതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും രമേശ് പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന തനിക്ക് എ തൊട്ട് ഇസഡ് വരെ അറിയാം. സംസ്ഥാനത്തിന് എട്ടുകോടി രൂപ ഈയിടപാടില്‍ ലാഭമാണുണ്ടായത്. മറ്റൊരുതരത്തില്‍ ചെയ്തിരുന്നെങ്കില്‍ 2.42 കോടി രൂപ കൂടുതല്‍ ലാഭം കിട്ടുമായിരുന്നുവെന്നാണ് അക്കൗണ്ടന്റ് ജനറല്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ അങ്ങനെ വാങ്ങിയിരുന്നെങ്കില്‍ ഈ കരാര്‍ കേരളത്തിന് ലഭിക്കില്ലായിരുന്നു. അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കരാര്‍ ലഭിച്ചതില്‍ നാലുസംസ്ഥാനങ്ങള്‍ക്ക് കരാര്‍ കിട്ടിയിരുന്നു. അവസാന സാധ്യതയായിരുന്നു കേരളത്തിന്‍േറത്.

പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ 91-96 കാലത്താണ് ആദ്യം ഉന്നയിക്കുന്നത്. അന്ന് മറുപടി പറഞ്ഞത് താനാണ്. തനിക്കെതിരെ ഒരു ആരോപണവും പ്രതിപക്ഷം അന്ന് പറഞ്ഞില്ല. അന്ന് കരുണാകരനായിരുന്നു ലക്ഷ്യം. പിന്നീട് നായനാര്‍ സര്‍ക്കാര്‍ അഞ്ചുകൊല്ലം അന്വേഷിച്ചിട്ടും തന്നെ സാക്ഷിയാക്കിയതല്ലാതെ പ്രതിയാക്കിയില്ല. 2005-ല്‍ തന്റെ സര്‍ക്കാര്‍ വന്നപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. അത് വേണമെങ്കില്‍ പ്രകോപനമായി കരുതാം. തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കി. വീണ്ടും അന്വേഷിച്ചെങ്കിലും തന്നെ പ്രതിയാക്കാന്‍ കഴിഞ്ഞില്ല.

തന്നെ പ്രതിയാക്കണോയെന്ന കാര്യം സി.പി.എം. പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്തുവെന്നും തനിക്കറിയാം. കരുണാകരനായിരുന്നു അന്നത്തെ ലക്ഷ്യമെന്നതിനാല്‍ അത് വേണ്ടെന്നുവെച്ചു. ഈയവസരത്തിലൊന്നും തന്നെ പ്രതിയാക്കാതെ ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നതിന്റെ രാഷ്ട്രീയം അറിയാം. ഈയിടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പ്രതിസ്ഥാനത്തുള്ള പി.ജെ. തോമസിനെ വി.എസ്. അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിയാക്കിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈയാരോപണത്തില്‍ രാഷ്ട്രീയം മാത്രമേയുള്ളൂവെന്നതിനാല്‍ മനഃസാക്ഷി അനുസരിച്ചുതന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും-മുഖ്യമന്ത്രി പറഞ്ഞു.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ തൃശ്ശൂര്‍ കോടതിയുടെ രണ്ടുകാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. കേസില്‍ ഹാജരായ സി.സി. അഗസ്റ്റിന് അതിനുള്ള അധികാരം ഇല്ലെന്ന നിരീക്ഷണം ശരിയല്ല. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത് അഗസ്റ്റിനാണ്. തുടര്‍ന്ന് അദ്ദേഹത്തിന് അസൗകര്യമായതിനാലാണ് നിയമോപദേഷ്ടാവായ ബിജു മനോഹര്‍ ഹാജരായത്.

കേസില്‍ കഴമ്പില്ലെന്ന് കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാവുന്നതാണെന്ന് സുപ്രീംകോടതിയും പറഞ്ഞു. പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണ് കേസ് പിന്‍വലിക്കുന്നതെന്ന കോടതിയുടെ നിരീക്ഷണവും ശരിയല്ല. 

കെജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌

കെജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌ 




മലയാളി നഴ്സുമാര്‍ക്കെതിരെ ആം ആദ്മി നേതാവ്‌ കുമാര്‍ വിശ്വാസ് നടത്തിയ പരാമര്‍ശമത്തില്‍ നടപടിയെടുക്കണമെന്നാവശ്യപെട്ട് കെജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് അപമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തില്‍ പറയുന്നു.

വംശീയവും ലൈംഗികച്ചുവയുള്ളതുമായ രീതിയില്‍ മലയാളി നഴ്‌സുമാരെ അവഹേളിച്ചതിനോട് ആം ആദ്മി പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുന്നത് നിര്‍ഭാഗ്യകരമാണ്. മലയാളി നഴ്‌സുമാരുടെ സേവന സന്നദ്ധതയും ആത്മാര്‍ത്ഥതയും ലോകത്തെവിടെയും പ്രശംസിക്കപ്പെടുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളി നഴ്‌സുമാര്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് നടത്തിയ വംശീയ അധിക്ഷേപം പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

"നമ്മളൊക്കെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കേരളത്തില്‍ നിന്നുള്ള നേഴ്സുമാരാണ് ശ്രുശ്രൂഷിക്കാന്‍ വരാറുള്ളത്. അവര്‍ കറുത്ത് പെടച്ചവരാണ്. അതുകൊണ്ട് ചികിത്സയില്‍ കഴിയുമ്പോള്‍ അവരെ കണ്ടാല്‍ മറ്റ് വികാരങ്ങള്‍ തോന്നില്ല. അതുകൊണ്ട് നമ്മള്‍ അവരെ 'സിസ്റ്റേഴ്സ്' എന്ന് വിളിക്കുന്നു. ഉത്തരേന്ത്യന്‍ സ്ത്രീകള്‍ കാണാന്‍ സുന്ദരികളാണെന്നും അതിനാല്‍ അവരെ കണ്ടാല്‍ ചില വികാരങ്ങളൊക്കെ തോന്നുമെന്നുമായിരുന്നു കുമാര്‍ വിശ്വാസ് പറഞ്ഞത്." 2008 ല്‍ റാഞ്ചിയിലെ നാഷ്ണല്‍ ഇന്‍സ്റിറ്റൂട്ട് ഓഫ് ഫൌണ്ടറി ആന്റ് ഫോര്‍ത്ത് ടെക്നോളജി സംഘടിപ്പിച്ച കാവ്യ സന്ധ്യയിലായിരുന്നു കുമാര്‍ വിശ്വാസിന്റെ വിവാദ പരാമര്‍ശം. ഈ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വൈറലായിരുന്നു. കുമാര്‍ വിശ്വാസിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. സംഭവം വിവാദമായതോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.

2014, ജനുവരി 21, ചൊവ്വാഴ്ച

ആധാര്‍ സത്യവാങ്മൂലം: മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

ആധാര്‍ സത്യവാങ്മൂലം: മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി



ആധാര്‍ സത്യവാങ്മൂലത്തിന്‍െറ വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നേരത്തെ തയാറാക്കിയ സത്യവാങ്മൂലം സര്‍ക്കാറില്‍ വന്നിരുന്നില്ളെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.


തുടര്‍ന്ന് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടെന്നും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കാനും തീരുമാനിക്കുകയായിരുന്നു. ആധാര്‍കൊണ്ട് ഒരു പൗരനും അസൗകര്യം പാടില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാചകവാതക സബ്സിഡിക്ക് ആധാര്‍ ബന്ധിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും എല്ലാവരുടെയും അക്കൗണ്ടുകള്‍ അങ്ങനെ ബന്ധിപ്പിച്ചിട്ടില്ല.


രണ്ട് മാസത്തെ സമയം കൂടിയാണ് ഇപ്പോള്‍ തന്നത്. അത് പര്യാപ്തമാകില്ളെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആളില്ലാത്തതുകൊണ്ടാണ് സി.പി.എം സമരങ്ങള്‍ പൊളിഞ്ഞത്

ആളില്ലാത്തതുകൊണ്ടാണ് സി.പി.എം സമരങ്ങള്‍ പൊളിഞ്ഞത് 


 പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ പിന്തുണയില്ലാതെ സമരപ്പന്തല്‍ ശുഷ്കമായ പശ്ചാത്തലത്തിലാണ് വിലക്കയറ്റത്തിനെതിരായ സമരവും ഡി.വൈ.എഫ്.ഐയുടെ സമരവും പൊളിഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരത്തിന് വേണ്ടി നടത്തുന്ന സമരങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് രണ്ട് സമരത്തിനും ഈ ഗതി വന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സബ്സിഡിയോടു കൂടിയ സിലിണ്ടറുകളുടെ എണ്ണം 12 ആക്കിയെന്ന പിടിവള്ളിയിലാണ്് സമരത്തില്‍ നിന്ന് സി.പി.എം ഊരിയത്. സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതും സിപിഎം സമരവും തമ്മില്‍ ഒരു ബന്ധവുമില്ല. സംസ്ഥാനത്ത് 77.21 ലക്ഷം കുടുംബങ്ങള്‍ ഗ്യാസ് ഉപയോഗിക്കുന്നതില്‍ 96.95 ശതമാനവും ഒമ്പത് സിലിണ്ടറിനു താഴെ മാത്രം ഉപയോഗിക്കുന്നവരാണ്. എങ്കിലും 12 സിലിണ്ടറായി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ താനുള്‍പ്പെടെ എല്ലാവരും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ജനുവരി മൂന്നു മുതല്‍ അഞ്ചുവരെ കേരളത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാറും കെ.പി.സി.സിയും ഈ ആവശ്യം ഉന്നയിച്ചു. അതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചത്. ഇത് സി.പി.എം സമരം മൂലമാണെന്ന് അവകാശപ്പെടുന്നത് ബാലിശമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ആധാര്‍ ബന്ധിപ്പിക്കല്‍ രണ്ട് മാസം കൂടി നീട്ടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സമയം നല്‍കാമെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി വ്യക്തമാക്കിയിട്ടുണ്ട്. ഇതും സി.പി.എം സമരത്തിനു മുമ്പാണു നടന്നത്.

നിയമനനിരോധം ഉണ്ടെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ സമരവും പൊളിഞ്ഞത് അതിന് വസ്തുതകളുമായി പുലബന്ധം പോലും ഇല്ലാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി ലിസ്റ്റ് ഉണ്ടായിട്ടും സ്ഥിരം തസ്തികകള്‍ നികത്താത്ത ഏതെങ്കിലും സംഭവം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അടിയന്തര നടപടി സ്വീകരിക്കും. യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം 2013 ഡിസംബര്‍ വരെ 85,164 പേര്‍ക്ക് പി.എസ്.സി നിയമനം നല്‍കിയിട്ടുണ്ട്. അധ്യാപക പാക്കേജില്‍ 10,553 പേര്‍ക്ക് സ്ഥിരനിയമനം നല്‍കി. കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരുടെ കാര്യത്തില്‍ പി.എസ്.സിക്ക് നല്‍കിയ കണക്ക് തെറ്റി. കണക്ക് തെറ്റിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുകയല്ലാതെ മറ്റെന്ത് ചെയ്യാനാണ്.ആരോഗ്യവകുപ്പില്‍ 3539 തസ്തികകള്‍ സൃഷ്ടിച്ചത് റെക്കോഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിലെ സീറ്റ് ചര്‍ച്ച ഉടന്‍;

യു.ഡി.എഫിലെ സീറ്റ് ചര്‍ച്ച ഉടന്‍; തര്‍ക്കമുണ്ടാകില്ളെന്ന് മുഖ്യമന്ത്രി

യു.ഡി.എഫിലെ സീറ്റ് ചര്‍ച്ച ഉടന്‍; തര്‍ക്കമുണ്ടാകില്ളെന്ന് മുഖ്യമന്ത്രി
 ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍െറ സീറ്റ് ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്നും ഇക്കാര്യത്തില്‍ യു.ഡി.എഫില്‍ തര്‍ക്കമുണ്ടാകില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫിനു മുന്നില്‍ സി.എം.പി ഒന്നു മാത്രമായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തോട് പ്രതികരിച്ചു.സീറ്റ് വിഭജനത്തില്‍ എല്ലാവരെയും വിശ്വാസത്തിലെടുത്ത് എല്ലാവരോടും ചര്‍ച്ച നടത്തി തീരുമാനം എടുക്കുകയെന്നാണ് യു.ഡി.എഫിന്‍െറ പാരമ്പര്യം. എല്ലാ കക്ഷികളും സഹകരണ സമീപനമാണ് എടുക്കുന്നത്. ചര്‍ച്ച നടത്തുന്ന കോണ്‍ഗ്രസും ആ സമീപനമാണ് പുലര്‍ത്തുക. യു.ഡി.എഫിലെ കക്ഷികള്‍ക്ക് സീറ്റ് ചോദിക്കാന്‍ പാടില്ളെന്ന വ്യവസ്ഥയില്ല. ഓരോ കക്ഷിയും അവരുടെ അവകാശങ്ങളും അവസരവും സാഹചര്യവും പറയുന്നത് തെറ്റായി കാണുന്നില്ല. സീറ്റിനെക്കുറിച്ച് പറഞ്ഞതും പറയാത്തതുമായ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനമെടുക്കും. യു.ഡി.എഫില്‍ ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കില്ല. ഓരോ പാര്‍ട്ടിയുടെയും സീറ്റിനുള്ള അര്‍ഹതയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് പറയാന്‍ തനിക്ക് ഒരധികാരവുമില്ളെന്നായിരുന്നു മറുപടി. പൊതുവായെടുക്കുന്ന തീരുമാനമാകും താന്‍ പറയുക. യു.ഡി.എഫില്‍ ചര്‍ച്ച നടക്കുന്നില്ളെന്ന പരാതിയില്ല.

യു.ഡി.എഫിന് മുന്നില്‍ സി.എം.പി ഒന്നേയുള്ളൂവെന്നും അതിനപ്പുറമില്ളെന്നും ആ പാര്‍ട്ടിയിലെ ഭിന്നതയെക്കുറിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. 21ന് സി.എം.പിയെ ഒന്നിച്ചാണ് വിളിച്ചത്. അന്ന് പ്രശ്നം പരിഹരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ എന്താണ് പറയുകയെന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു. ചെറിയ കക്ഷികളെ മുഖ്യമന്ത്രി ഭിന്നിപ്പിക്കുകയാണെന്ന കോടിയേരി ബാലകൃഷ്ണന്‍െറ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത്രയും ബഹുമതി തനിക്ക് തന്ന വിവരം അറിഞ്ഞില്ളെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അത് തനിക്കില്ലാത്ത കഴിവാണ്. പുതിയ കെ.പി.സി.സി പ്രസിഡന്‍റിന്‍െറ കാര്യത്തില്‍ ഹൈകമാന്‍ഡ് തീരുമാനമെടുക്കും. ഒരു തര്‍ക്കവും ഇക്കാര്യത്തിലില്ല. ഹൈകമാന്‍ഡ് തീരുമാനം എല്ലാവരും സ്വീകരിക്കും.

പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍

പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍ 


പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍ -മുഖ്യമന്ത്രി
ഗ്യാസ് പൈപ്പ് ലൈന്‍: 2016 ജൂണിനകം ഭൂമി ഏറ്റെടുക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍വീസില്‍ നിന്ന് പെന്‍ഷനാകുന്ന ജീവനക്കാര്‍ക്ക് ദേശീയ പെന്‍ഷന്‍ സ്കീം മാതൃകയില്‍ പ്രത്യേക ആരോഗ്യപദ്ധതി കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എ.ടി. ജോര്‍ജിന്‍െറ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗെയിലിന്‍െറ ഗ്യാസ് പൈപ്പ് ലൈന്‍സ് ഇടുന്നതിന് ഭൂമി ഏറ്റെടുക്കല്‍ 2016 ജൂണോടെ പൂര്‍ത്തിയാക്കുമെന്ന് എ.പി. അബ്ദുല്ലക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടിനല്‍കി. എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരുടെ സഹകരണത്തോടെ ഉടന്‍ തീരുമാനമെടുക്കും. എറണാകുളത്ത് ഗാര്‍ഹിക കണക്ഷനുകള്‍ ഉടന്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാകുന്നതോടെ ആശങ്ക മാറി ജനങ്ങള്‍ക്ക് വസ്തുത ബോധപ്പെടും.

സ്ഥലം വിട്ടുകൊടുക്കുന്നവരുടെ താല്‍പര്യം സംരക്ഷിക്കും. പൈപ്പ് ലൈന്‍ സംബന്ധിച്ച് തെറ്റായ പ്രചാരണം നടക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രയോഗിക വിഷയങ്ങളാണ് ഉന്നയിക്കുന്നത്. ന്യായമായവില കിട്ടുക, പ്രശ്നം പരിഹരിക്കുക തുടങ്ങിയവ. അത് പരിഹരിക്കാന്‍ തയാറാണ്. വേറെ ചിലര്‍ ഭൂമിക്കടിയിലെ ബോംബ് എന്ന നിലയില്‍ തെറ്റായ പ്രചാരണം നടത്തുന്നു. ഇതിനോട് യോജിപ്പില്ല. ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് പ്രശ്നപരിഹാരത്തിന് നേരത്തെ ധാരണക്ക് നിര്‍ദേശിച്ചിരുന്നു. അത് പൂര്‍ണമായില്ല. കൊച്ചി നഗരത്തില്‍ 42 കിലോമീറ്റര്‍ പൈപ്പിട്ടു. ചീമേനി വാതകാതിഷ്ഠിത വൈദ്യുതി പദ്ധതിക്ക് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ജനുവരി 20, തിങ്കളാഴ്‌ച

മുഖ്യമന്ത്രി ഇന്നുമുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കും

മുഖ്യമന്ത്രി ഇന്നുമുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കും

മുഖ്യമന്ത്രി ഇന്നുമുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കും
 ഒരാഴ്ചയായി വിശ്രമത്തില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച പൊതുപരിപാടികളില്‍ പങ്കെടുക്കും. തിങ്കളാഴ്ചത്തെ നിയമസഭാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. എന്നാല്‍ ദൂരസ്ഥലങ്ങളിലേക്ക് തല്‍കാലം യാത്രയുണ്ടാകില്ല. ഡോക്ടര്‍മാര്‍ ഇത് കര്‍ശനമായി വിലക്കിയിട്ടുണ്ട്്.ഇന്നലെ ഒൗദ്യോഗികവസതിയായ ക്ളിഫ് ഹൗസില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഐ.ടി@സ്കൂളിന്‍െറ ഓഫിസിലും അദ്ദേഹം പോയി. എന്നാല്‍ മറ്റ് ചടങ്ങുകളിലൊന്നും പങ്കെടുത്തില്ല. പൊതുപരിപാടികളില്‍ എന്ന് പങ്കെടുക്കുമെന്ന് ചോദിച്ചപ്പോള്‍ അതിന്‍െറ ഭാഗമാണ് വാര്‍ത്താസമ്മേളനമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.പാലക്കാടാരംഭിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ ഉദ്ഘാടനത്തിനായി പോകണമെന്ന് അദ്ദേഹം ഉദ്ദേശിച്ചിരുന്നു. വിമാനത്തില്‍ കൊച്ചിയില്‍ പോയശേഷം അവിടെ നിന്ന് റോഡ് മാര്‍ഗം പാലക്കാടത്തൊമെന്ന് തീരുമാനിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ യാത്ര ചെയ്യുന്നത് കര്‍ശനമായി വിലക്കി. തുടര്‍ന്നാണ് അദ്ദേഹം സാങ്കേതിക സംവിധാനത്തിലൂടെ ഉദ്ഘാടനപ്രസംഗം നിര്‍വഹിച്ചത്.

2014, ജനുവരി 14, ചൊവ്വാഴ്ച

മുഖ്യമന്ത്രിക്ക് ആന്‍ജിയോഗ്രാം നടത്തി; ആരോഗ്യനില തൃപ്തികരം

മുഖ്യമന്ത്രിക്ക് ആന്‍ജിയോഗ്രാം നടത്തി; ആരോഗ്യനില തൃപ്തികരം

 

 

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകളില്‍ കാര്യമായ കുഴപ്പങ്ങള്‍ കണ്ടത്തിയില്ല. പരിശോധനകള്‍ക്കുശേഷം മുഖ്യമന്ത്രിയെ ആസ്​പത്രി കാര്‍ഡിയോളജി കാത്ത്‌ലാബ് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടത്തിയിട്ടില്ലെന്നും ആസ്​പത്രി അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നാലുദിവസത്തെ പൂര്‍ണവിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഞായറാഴ്ച രാത്രി 7.30ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടിജി ജേക്കബ്, ഹൃദ്രോഗവിഭാഗം പ്രഫസര്‍ ഡോ വി.എല്‍.ജയപ്രകാശ് എന്നിവര്‍ കോട്ടയം ടി.ബി.യിലെത്തി മുഖ്യമന്ത്രിയെ പരിശോധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല. മെഡിക്കല്‍ വിദ്യാഭ്യാസ മുന്‍ഡയറക്ടറും ഹൃദ്രോഗചികിത്സാവിദഗ്ദ്ധനുമായ ഡോ സുദയകുമാറും എത്തി പരിശോധിച്ചു. തിങ്കളാഴ്ച രാവിലെ 7.30 ന് നടത്തിയ ഇ.സി.ജി. പരിശോധനയില്‍ ചെറിയ വ്യത്യാസംകണ്ടു. തുടര്‍ന്ന് എട്ടരയോടെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. 

അദ്ദേഹത്തെ പതിമൂന്നാംവാര്‍ഡിന് സമീപത്തുള്ള വി.വി.ഐ.പി. മുറിയിലാണ് പ്രവേശിപ്പിച്ചത്. ജനറല്‍ മെഡിസിന്‍ പ്രൊഫസര്‍ ഡോ. ജയകുമാര്‍, ഡോ. പ്രശാന്ത് കുമാര്‍, പകര്‍ച്ചവ്യാധിവിഭാഗം മേധാവി ഡോ. സജിത് കുമാര്‍, വൃക്കരോഗവിഭാഗം മേധാവി ഡോ. കെ.പി.ജയകുമാര്‍, കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. രാജുജോര്‍ജ്ജ്, ഡോ. വി.എല്‍.ജയപ്രകാശ്, ഡോ. കെ.ജയപ്രകാശ്, സൂപ്രണ്ട് ഡോ. ടിജി ജേക്കബ് എന്നിവരുടെ നേതൃത്തത്തിലാണ് മുഖ്യമന്ത്രിയെ പരിശോധിച്ചത്. തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. അജിത്ത് മുല്ലശ്ശേരി എത്തി പരിശോധിച്ചു. 

പരിശോധനകള്‍ അരമണിക്കുര്‍ തുടര്‍ന്നു. അദ്ദേഹത്തിന് ശസ്ത്രക്രിയയോ ആന്‍ജിയോപ്ലാസ്റ്റിയോ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിക്ക് ആസ്​പത്രിവിടാമെന്നാണ് പ്രതീക്ഷ. 

2010ല്‍ മുഖ്യമന്ത്രിക്ക് ഹൃദയചികിത്സ നടത്തിയിരുന്നു. അന്ന് ഒരു ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇതിനാലാണ് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധനയ്ക്കുശേഷം കാത്‌ലാബ് തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ അത് പരിശോധനകള്‍ക്കുശേഷം നിശ്ചയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകള്‍ മറിയം, സഹോദരന്‍ അലക്‌സ് പി.ചാണ്ടി, ഭാര്യ ലൈല, മുഖ്യമന്ത്രിയുടെ സഹോദരി വത്സമ്മ എന്നിവരും ആസ്​പത്രിയെത്തിയിരുന്നു. 

സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍, ചീഫ് വിപ്പ് പി.സി.ജോര്‍ജ്, മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കെ.ബാബു, ജോസ് കെ.മാണി എം.പി. , സുരേഷ് കുറുപ്പ് എം.എല്‍.എ, തോമസ് ചാഴികാടന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, രാധാ വി. നായര്‍, കെ.ആര്‍.അരവിന്ദാക്ഷന്‍, ഫിലിപ്പ് ജോസഫ്, ജില്ലാ പോലീസ് മേധാവി എം.പി.ദിനേശ്, കളക്ടര്‍ അജിത്കുമാര്‍, വിവിധ ജനപ്രതിനിധികള്‍, നേതാക്കള്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.
 

2014, ജനുവരി 13, തിങ്കളാഴ്‌ച

യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം നീക്കിവച്ചു

യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം നീക്കിവച്ചു - മുഖ്യമന്ത്രി

 


കോട്ടയം: വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം വിനിയോഗിക്കുന്നത് ഇന്ത്യയില്‍ ആദ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കോട്ടയം കളക്ടറേറ്റ് ഹാളില്‍, 'സ്വാമി വിവേകാനന്ദന്‍' യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാനം 500 കോടി രൂപയാണ് യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചത്. കേന്ദ്രത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ഇത്രയധികം തുക യുവജനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി നല്‍കുന്നില്ല. പുതിയ സംരംഭങ്ങള്‍ക്കായി യുവാക്കള്‍ മുന്നോട്ടുവരണം. യുവാക്കളുടെ കഴിവനുസരിച്ചാണ് രാജ്യത്തിന് വളര്‍ച്ചയുണ്ടാകുന്നത്. സ്വാമി വിവേകാനന്ദന്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നതമായ പ്രതീകമാണെന്നും വിവേകാനന്ദജയന്തി ദിനത്തില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ചിരപ്രതിഷ്ഠ നേടിയ ആളുകള്‍ക്ക് തുടരെ പുരസ്‌കാരങ്ങള്‍ നല്‍കാതെ, ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന പുതുതലമുറയ്ക്ക് കൊടുക്കുന്നതാണ് ഉചിതമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

സുരേഷ് കാളിയത്ത് (ഓട്ടന്‍തുള്ളല്‍), ദിജു വി. (ബാഡ്മിന്റണ്‍), ഡിഗോള്‍ തോമസ് (കൃഷി), വീണ ജോര്‍ജ് (മാധ്യമ പ്രവര്‍ത്തനം), വിനോദ് നമ്പ്യാര്‍ (സാമൂഹിക പ്രവര്‍ത്തനം), മുഹമ്മദ് ഗദ്ദാഫി (സംരംഭകത്വം), അര്‍ഷാദ് ബത്തേരി (സാഹിത്യം) എന്നിവര്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മലപ്പുറം ജില്ലയിലെ ആലുങ്ങാപ്പറമ്പ് ലക്കിസ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ക്ലബ്ബുകള്‍ക്കുള്ള സംസ്ഥാന തല യുവജനക്ഷേമ അവാര്‍ഡിന് അര്‍ഹമായി.

തിരുവനന്തപുരത്ത് കോണ്‍സുലേറ്റ്: യു.എ.ഇ.യിലെ പ്രവാസികള്‍ക്ക് ആഹ്ലാദം

തിരുവനന്തപുരത്ത് കോണ്‍സുലേറ്റ്: യു.എ.ഇ.യിലെ പ്രവാസികള്‍ക്ക് ആഹ്ലാദം

 

 


ദുബായ്: യു.എ.ഇ.യുടെ കോണ്‍സുലേറ്റ് ഓഫീസ് തിരുവനന്തപുരത്ത് തുറക്കാനുള്ള പ്രഖ്യാപനത്തില്‍ യു.എ.ഇ.യിലെ മലയാളി പ്രവാസികള്‍ക്ക് സന്തോഷവും സംതൃപ്തിയും. വിസസംബന്ധമായ പ്രശ്‌നങ്ങള്‍ മിക്കതും നാട്ടില്‍തന്നെ പരിഹരിക്കാം എന്നതാണ് യു.എ.ഇ. കോണ്‍സുലേറ്റുകൊണ്ട് പ്രവാസികള്‍ക്കുള്ള വലിയ നേട്ടം.

ഇപ്പോള്‍ മുംബൈയിലോ ഡല്‍ഹിയിലോ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റുചെയ്ത് കിട്ടാനുള്ള പ്രയാസവും കാലതാമസവും ഇതോടെ ഒഴിവാകും എന്നതാണ് പ്രധാന കാര്യം. ജോലിക്കുള്ള വിസ നേടാന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ അനിവാര്യമാണ്. ഇതിന് മിക്കസ്ഥലത്തും ട്രാവല്‍ ഏജന്‍റുമാര്‍ കമ്മീഷന്‍ ഈടാക്കാറുമുണ്ട്. ഇതെല്ലാം ഇനി തിരുവനന്തപുരത്ത് നേരിട്ടുചെന്ന് നിര്‍വഹിക്കാം എന്ന ആശ്വാസത്തിലാണ് പ്രവാസികളും ഗള്‍ഫ്‌സ്വപ്നം കൊണ്ടുനടക്കുന്നവരും. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള രാജ്യമാണ് യു.എ.ഇ. ആഭ്യന്തരവകുപ്പിന്റെയും നോര്‍ക്കയുടെയും അറ്റസ്റ്റേഷന് ഒപ്പംതന്നെ കോണ്‍സുലേറ്റിലെ ജോലിയും ഒറ്റയാത്രകൊണ്ടുതന്നെ പൂര്‍ത്തിയാക്കാന്‍ ഇനി കഴിയും. 

വിനോദസഞ്ചാരികള്‍ക്കും ഇത് വലിയ അനുഗ്രഹമാകും. കോണ്‍സുലേറ്റിന്റെ വരവോടെ യു.എ.ഇ.യില്‍നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കും കൂടും. വിസാ നടപടികള്‍ എളുപ്പത്തിലാവും എന്നതാണ് മറ്റൊരു നേട്ടം. ഇത് കേരളത്തിലെ വാണിജ്യ, വ്യാപാര, വിനോദസഞ്ചാര മേഖലകളിലെല്ലാം ഗുണംചെയ്യും. കേന്ദ്രമന്ത്രി ശശി തരൂരിന്റെകൂടി സ്വാധീനത്തിന്റെ പുറത്താണ് കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും തിരുവനന്തപുരം കേന്ദ്രം ഉപകാരപ്പെടും. 

2014, ജനുവരി 3, വെള്ളിയാഴ്‌ച

ആറന്മുള വിമാനത്താവളം: പ്രധാന തീരുമാനങ്ങളെടുത്തത് ഇടതുസര്‍ക്കാരെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ആറന്മുള വിമാനത്താവളം: പ്രധാന തീരുമാനങ്ങളെടുത്തത് ഇടതുസര്‍ക്കാരെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
ആറന്മുള വിമാനത്താവളം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഇടതുസര്‍ക്കാരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

കെ.ജി.എസ്. കമ്പനി വാങ്ങിയ ഭൂമി രജിസ്റ്റര്‍ ചെയ്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കത്ത് നല്‍കിയിരുന്നെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

2010 ജൂലായ് 16 നാണ് കെ.ജി.എസ്. കമ്പനി വിമാനത്താവള പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കും നല്‍കിയത്. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളം പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ 8 ന് നടന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് സമ്മതിപത്രം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു - പത്രക്കുറിപ്പില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അനുകൂലസമീപനത്തെ തുടര്‍ന്ന് കമ്പനി, പദ്ധതി പ്രദേശത്ത് ഭൂമി വാങ്ങിത്തുടങ്ങി. എന്നാല്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് സാങ്കേതിക കാരണങ്ങളാല്‍ ജില്ലാ കളക്ടര്‍ തടസ്സമുന്നയിച്ചു. തുടര്‍ന്ന് 2010 നവംബര്‍ 12 ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കത്തക്കവിധം ഭൂമി കൈമാറ്റം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വിവരം അറിയിക്കാന്‍ കളക്ടറോട് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കമ്പനി വാങ്ങിയ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിന് കളക്ടര്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഭൂമി പോക്കുവരവിന് കമ്പനി അപേക്ഷ നല്‍കി.

എല്‍.ഡി.എഫ്. മന്ത്രിസഭയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് 2010 ഒക്ടോബര്‍ 9ന് ആറന്മുള വിമാനത്താവളം അടക്കം നാലു പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി തീരുമാനങ്ങളെടുത്തു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ജലസേചന വകുപ്പും പദ്ധതി പ്രദേശം സന്ദര്‍ശിച്ച് മലിനജലപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചു. 2011 ഫിബ്രവരി 22 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനാഭിപ്രായം ആരാഞ്ഞ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

രണ്ടു ദിവസത്തിനുശേഷം പദ്ധതിപ്രദേശമായ ആറന്മുള, കിടങ്ങന്നൂര്‍, മലപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളെ ചേര്‍ത്ത് വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. വിമാനത്താവള നിര്‍മാണത്തിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ ഇറക്കിയ ഈ വിജ്ഞാപനത്തില്‍ പദ്ധതിപ്രദേശത്തിനു പുറത്തുള്ള സ്ഥലങ്ങളും ഉള്‍പ്പെട്ടിരുന്നു.

2011 മാര്‍ച്ച് 10 ന് നടത്തേണ്ടിയിരുന്ന പൊതുജനാഭിപ്രായമാരായല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു. പിന്നീട് മെയ് 10 ന് പത്തനംതിട്ട കളക്ടറുടെ ഓഫീസില്‍ കൂടി അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഏകകണ്ഠമായി മിനിട്‌സ് പാസ്സാക്കി. അതിന്റെ പകര്‍പ്പ് വീഡിയോ റെക്കോഡിങ് സഹിതം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് 2013 നവംബര്‍ 18 ന് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചത്. ഇതോടെ വിമാനത്താവള പദ്ധതിക്കാവശ്യമായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ അനുമതിയും ലഭിച്ചുവെങ്കിലും കമ്പനി ഇതുവരെ പ്രദേശത്ത് യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല.

സുതാര്യമായും നിയമങ്ങള്‍ക്ക് വിധേയമായും പാരിസ്ഥിതിക അനുമതിയിലുള്ള നിര്‍ദ്ദേശങ്ങളെ പൂര്‍ണമായും പാലിച്ചുകൊണ്ടുംമാത്രം വിമാനത്താവള പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നതാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് യു.എ.ഇ. രാജാവിന്റെ പുസ്തകോപഹാരം

മുഖ്യമന്ത്രിക്ക് യു.എ.ഇ. രാജാവിന്റെ പുസ്തകോപഹാരം

 

 

 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നല്‍കിയ സ്‌നേഹോപഹാരം ശ്രദ്ധേയമായി.

വികസന പ്രക്രിയയിലെ പ്രായോഗികമായ ഇടപെടല്‍, വ്യക്തിപരമായ അനുഭവം, ദൈനംദിന വ്യവഹാരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. യു.എ.ഇ.യുടെ സവിശേഷമായ വികസന അനുഭവങ്ങള്‍ അദ്ദേഹം ഇതില്‍ വിവരിക്കുന്നു.

ഇംഗ്ലീഷില്‍ എഴുതിയിട്ടുള്ള പുസ്തകത്തിന്റെ മലയാളം പരിഭാഷ മുഖ്യമന്ത്രിക്ക് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി കൈമാറി. ധനമന്ത്രി കെ.എം. മാണി, എകൈ്‌സസ് മന്ത്രി കെ. ബാബു, വ്യോമയാന പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ. കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.