UDF

2014, ജനുവരി 21, ചൊവ്വാഴ്ച

പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍

പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍ 


പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍ -മുഖ്യമന്ത്രി
ഗ്യാസ് പൈപ്പ് ലൈന്‍: 2016 ജൂണിനകം ഭൂമി ഏറ്റെടുക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍വീസില്‍ നിന്ന് പെന്‍ഷനാകുന്ന ജീവനക്കാര്‍ക്ക് ദേശീയ പെന്‍ഷന്‍ സ്കീം മാതൃകയില്‍ പ്രത്യേക ആരോഗ്യപദ്ധതി കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എ.ടി. ജോര്‍ജിന്‍െറ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗെയിലിന്‍െറ ഗ്യാസ് പൈപ്പ് ലൈന്‍സ് ഇടുന്നതിന് ഭൂമി ഏറ്റെടുക്കല്‍ 2016 ജൂണോടെ പൂര്‍ത്തിയാക്കുമെന്ന് എ.പി. അബ്ദുല്ലക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടിനല്‍കി. എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരുടെ സഹകരണത്തോടെ ഉടന്‍ തീരുമാനമെടുക്കും. എറണാകുളത്ത് ഗാര്‍ഹിക കണക്ഷനുകള്‍ ഉടന്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാകുന്നതോടെ ആശങ്ക മാറി ജനങ്ങള്‍ക്ക് വസ്തുത ബോധപ്പെടും.

സ്ഥലം വിട്ടുകൊടുക്കുന്നവരുടെ താല്‍പര്യം സംരക്ഷിക്കും. പൈപ്പ് ലൈന്‍ സംബന്ധിച്ച് തെറ്റായ പ്രചാരണം നടക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രയോഗിക വിഷയങ്ങളാണ് ഉന്നയിക്കുന്നത്. ന്യായമായവില കിട്ടുക, പ്രശ്നം പരിഹരിക്കുക തുടങ്ങിയവ. അത് പരിഹരിക്കാന്‍ തയാറാണ്. വേറെ ചിലര്‍ ഭൂമിക്കടിയിലെ ബോംബ് എന്ന നിലയില്‍ തെറ്റായ പ്രചാരണം നടത്തുന്നു. ഇതിനോട് യോജിപ്പില്ല. ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് പ്രശ്നപരിഹാരത്തിന് നേരത്തെ ധാരണക്ക് നിര്‍ദേശിച്ചിരുന്നു. അത് പൂര്‍ണമായില്ല. കൊച്ചി നഗരത്തില്‍ 42 കിലോമീറ്റര്‍ പൈപ്പിട്ടു. ചീമേനി വാതകാതിഷ്ഠിത വൈദ്യുതി പദ്ധതിക്ക് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.