UDF

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

സംസ്ഥാനത്തിന്റെ വികസന-സാമൂഹ്യരംഗങ്ങളില്‍ മുന്‍പുണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിക്കണം

സംസ്ഥാനത്തിന്റെ വികസന-സാമൂഹ്യരംഗങ്ങളില്‍ മുന്‍പുണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിക്കണം








Imageതിരുവനന്തപുരം: സംസ്ഥാനത്തിന്റെ
വികസന-സാമൂഹ്യരംഗങ്ങളില്‍ മുന്‍പുണ്ടായിട്ടുള്ള പരാജയങ്ങളും പോരായ്മകളും
വീഴ്ചകളും പരിഹരിക്കുകയും നികത്തുകയും വേണമെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി.



കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ത്രിതല പഞ്ചായത്ത്
പ്രസിഡന്റുമാരുടെ സംസ്ഥാനതല ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട
സമയമാണിത്.12-ാം പഞ്ചവത്സര പദ്ധതി ത്രിതല പഞ്ചായത്തുകള്‍ക്ക് കൂടുതല്‍
അവസരങ്ങളും സാധ്യതകളും നല്‍കുന്നതാണ്.അത് ജനങ്ങള്‍ക്ക് ഉപയുക്തമാകുന്ന
തരത്തില്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ പഞ്ചായത്തു തലത്തിലുള്ള
പ്രവര്‍ത്തനങ്ങളില്‍ മുന്‍പുണ്ടായിരുന്ന പോരായ്മകള്‍ ഇപ്പോഴും
അവശേഷിച്ചിട്ടുണ്ട്.ഉദ്ദേശിച്ച തരത്തില്‍ ഗ്രാമസഭകളുടെ പൂര്‍ണമായ
പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നുംമുഖ്യമന്ത്രി
ചൂണ്ടിക്കാട്ടി.പഞ്ചായത്തുകളുടെ ജീവന്‍ ഗ്രാമസഭകളാണ്.അവയെ
ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.യുഡിഎഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍
പറഞ്ഞിട്ടുള്ള അഭിമാനകരമായ പദ്ധതിയാണ് ഒരു രൂപ അരി.എല്ലാ
ബിപിഎല്ലുകാര്‍ക്കും ഒരു രൂപയ്ക്ക് 25 കിലോ അരിയെന്ന പദ്ധതി ഊ മാസം 27-ന്
കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി ഉദ്ഘാടനം ചെയ്യുകയാണ്.സംസ്ഥാന
സര്‍ക്കാരിന് പദ്ധതി ഏറെ ബാധ്യതയും സാമ്പത്തികമായ അമിതഭാരവും
ഏല്‍പ്പിക്കുന്നതാണിത്.ഇത് അര്‍ഹിക്കുന്ന ജനങ്ങളില്‍ എത്തണമെന്നതാണ്
സര്‍ക്കാരിന്റെ ലക്ഷ്യം.
 
പരസ്പ്പരം
സുഖ ദു:ഖങ്ങള്‍ പങ്കിടുകയും സാഹചര്യമൊരുങ്ങണം.ഗാന്ധിജി സ്വപ്‌നം കണ്ട
ഗ്രാമസ്വരാജ് എന്ന ആശയം അത്തരത്തില്‍ മാത്രമേ നടപ്പാക്കാനാവുകയുള്ളുവെന്നും
മുഖ്യമന്ത്രി പറഞ്ഞു.ആശ്രയ പദ്ധതിയില്‍ നിന്നും ഒഴിഞ്ഞുമാറുന്ന
ഗ്രാമപഞ്ചായത്തുകള്‍ക്ക് മറ്റുള്ള കാര്യങ്ങള്‍ക്ക് തുക അനുവദിക്കാതെ
സര്‍ക്കാര്‍ പിടിച്ചുവയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 128
പഞ്ചായത്തുകളില്‍ കൂടി ഇനിയും ഇതു നടപ്പാക്കാനുണ്ട്.കുടുംബശ്രീ വഴി പദ്ധതി
നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഇക്കാര്യങ്ങള്‍
വിശദീകരിച്ചുകൊണ്ട് താന്‍ എല്ലാ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്ക്
കത്തെഴുതിയിരുന്ന കാര്യവും നടപ്പാക്കിയില്ലെങ്കില്‍ ഫണ്ട്
പിടിച്ചുവയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുള്ളതും മുഖ്യമന്ത്രി
ചൂണ്ടിക്കാട്ടി.