UDF

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

ദുരന്ത നിവാരണത്തിനായി കര്‍മ്മപദ്ധതി വേണം


തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ പദ്ധതിക്കായി അഗ്‌നിശമന വിഭാഗം പ്രത്യേമായി കര്‍മപദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. അഗ്‌നിശമന വിഭാഗത്തിന്റെ പ്രവര്‍ത്തനവും നവീകരണവും സംബന്ധിച്ച് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ സംഭവിച്ച അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പന്ത്രണ്ടുമണിക്കൂറോളം അപകടാവസ്ഥയില്‍ കിടന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനായില്ല. എന്തൊക്കെ സംവിധാനമുണ്ടെങ്കില്‍ അത്തരം സാഹചര്യമൊഴിവാക്കാമെന്ന് പഠനം നടത്തണമെന്ന് മഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന പണം സംസ്ഥാനത്തിനാകെ പ്രയോജനകരമാകുന്ന രീതിയില്‍ ചെലവിടണം. സെ്‌കെലിഫ്റ്റ് വാങ്ങാനുള്ള നടപടിക്രമം ത്വരിതപ്പെടുത്തണം. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ദ്ധരുടെ അഭിപ്രായം ആരാഞ്ഞ് സെ്‌കെലിഫ്റ്റ് വാങ്ങി സ്ഥാപിക്കാനുള്ള നടപടി പൂര്‍ത്തിയാക്കണം. എല്ലാ ഫയര്‍ സ്റ്റേഷനുകളിലും മരംമുറിക്കുന്ന യന്ത്രം ലഭ്യമാക്കണം. ഫയര്‍ഫോഴ്‌സ് അക്കാദമിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി സേനാംഗങ്ങളുടെ പരിശീലനം കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ധനകാര്യ മന്ത്രി കെ.എം. മാണി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഫയര്‍ ആന്‍ഡ് റസ്‌കൂ സര്‍വീസസ് കമാണ്ടന്റ് ജനറല്‍ പ്രേംശങ്കര്‍, ഡയറക്ടര്‍ കെ. ശിവാനന്ദന്‍, ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എന്‍. പുഷ്‌കരന്‍, മറ്റുന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.