UDF

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ട്

ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ട്








Imageതിരുവനന്തപുരം:
ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ അധികാരമുള്ളതുപോലെ പിരിച്ചുവിടാനും
സര്‍ക്കാരിനു അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാസര്‍കോഡ്
വെടിവയ്പ്പിനെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് എം.എ നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ
ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷനെ പിരിച്ചുവിട്ടതായി
അറിയിപ്പ് കിട്ടിയിട്ടെല്ലെന്ന ജസ്റ്റിസ് നിസാറിന്റെ  പ്രസ്താവനയോട്
അറിയിപ്പ് കിട്ടേണ്ട സമയത്ത് കിട്ടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ
മറുപടി. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സമയത്ത് എല്ലാവരും സിറ്റിങ്
ജഡ്ജിയുടെ സേവനമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സിറ്റിങ് ജഡ്ജിയെ കിട്ടുമോ
എന്ന് അന്വേഷിക്കാന്‍ പോലും എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ലെന്നും
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്-റൗഫ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള
ചോദ്യത്തിന് അത് നടത്തിയവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും ആരെയും കാണാനും കൂട്ടുകെട്ടാനും
കൂട്ടുകെട്ട് അഴിക്കാനും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാമോലിന്‍ കേസ്
സംബന്ധിച്ച് മുന്‍മന്ത്രി ടി.എച്ച് മുസ്തഫ ചാനലുകള്‍ക്ക് നല്‍കിയ
അഭിമുഖത്തെ കുറിച്ചുള്ള ചോദ്യത്തിന് അതൊന്നും കണ്ടുരസിക്കാനുള്ള സമയം
തനിയ്ക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.