UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, നവംബർ 8, ഞായറാഴ്‌ച

യുഡിഎഫ് തകർന്നെന്ന പ്രചാരണം തെറ്റ്; കോട്ടമൊന്നും സംഭവിച്ചിട്ടില്ല


തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലം പ്രതീക്ഷിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് തകർന്നുവെന്ന പ്രചാരണം തെറ്റ്. യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്നു. പോരായ്മകൾ അറിയാനുള്ള സാഹചര്യമാണിത്. പാർട്ടി, സർക്കാർ, മുന്നണി തലത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. ഇതുവരെ നടന്ന തദ്ദേശതിരഞ്ഞെടുപ്പുകളിൽ 2010 കഴിഞ്ഞാൽ നേട്ടമുണ്ടാക്കിയത് 2015ൽ ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

2015, നവംബർ 6, വെള്ളിയാഴ്‌ച

ഭാഷാ തീവ്രവാദം നല്ലതല്ല


മലയാളഭാഷാനിയമം വേഗം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഭാഷയുടെ പേരില്‍ തീവ്രവാദം സ്വീകരിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മലയാളഭാഷാനിയമം കേരളം കാതോര്‍ത്തിരിക്കുന്ന കാര്യമാണ്. എന്നാല്‍ ഭാഷാന്യൂനപക്ഷങ്ങളെ കൂടി ഉള്‍ക്കൊണ്ട് വേണം സര്‍ക്കാരിന് തീരുമാനമെടുക്കാന്‍. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളം - ശ്രേഷ്ഠഭാഷാദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സഹായമോ പിന്തുണയോ നല്‍കിയിട്ടില്ല. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് ഏറെക്കാലത്തെ ശ്രമത്തിനൊടുവിലാണ് - മുഖ്യമന്ത്രി പറഞ്ഞു.

2015, നവംബർ 5, വ്യാഴാഴ്‌ച

യുഡിഎഫിന് ആത്മവിശ്വാസമുണ്ട്, ഇത്തവണയും ജനങ്ങൾ വിജയിപ്പിക്കും


പുതുപ്പള്ളി ∙ യുഡിഎഫിന്റെ ഐക്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫിനെ ജനങ്ങൾ ഇത്തവണയും വിജയിപ്പിക്കും. യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ജനം തള്ളും. ബാർ കോഴ കോടതിവിധി ഒരിക്കലും തിരിച്ചടിയാവില്ല. അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോഴാണ് അരുവിക്കര തിരഞ്ഞെടുപ്പ് എന്ന് ഓർക്കണം. മന്ത്രി കെ.എം. മാണി രാജിവയ്ക്കേണ്ടതില്ലെന്ന് കോടതി വിധി വന്നയുടനെ തന്നെ താൻ പ്രതികരിച്ചിരുന്നുവെന്നും ഇപ്പോഴും അതുതന്നെയാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധി മാത്രം ചർച്ചചെയ്യാനല്ല കെപിസിസി യോഗം ചേരുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് ചർച്ചചെയ്യാൻ വേറെയും കാര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് വ്യാപകമായി വോട്ടിങ് യന്ത്രം കേടായത് തിരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിക്കുന്നുവെന്നാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.



2015, നവംബർ 3, ചൊവ്വാഴ്ച

അക്രമരാഷ്ട്രീയവും വര്‍ഗീയതയും കേരളം അംഗീകരിക്കില്ല


പാലക്കാട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയും കേരളം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചാലിശ്ശേരിയില്‍  സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമരാഷ്ട്രീയവും  നിഷേധാത്മക സമീപനവും സിപിഎമ്മിനെ ജനങ്ങളില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി സി.പി.എം പുതിയൊരു ആയുധം കൂടി സിപിഎം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് ഒന്നരക്കിലോ നായ്കുരണപൊടിയാണ് പോലീസ് പിടിച്ചെടുത്തത്-മുഖ്യമന്ത്രി പറഞ്ഞു. 

യു.ഡി.എഫ് അധികാരമേല്‍ക്കുമ്പോള്‍ രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷവുമായി ആറ് മാസം തികയ്ക്കുമോ എന്നായിരുന്നു ചര്‍ച്ചയെങ്കില്‍ ഇപ്പോള്‍ ഭരണത്തുടര്‍ച്ചയെ കുറിച്ചാണ് ചര്‍ച്ചകള്‍. മുന്‍സര്‍ക്കാരിന്റെ കാലത്ത് ലോട്ടറിയെന്നാല്‍ സാന്റിയാഗോ മാര്‍ട്ടിനെയായിരുന്നു ഓര്‍മ്മ വരിക.  എന്നാല്‍ ഇന്ന് ലോട്ടറിയെന്നാല്‍ അത് കാരുണ്യയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് യു.ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍-മുഖ്യമന്ത്രി പറഞ്ഞു.

2015, നവംബർ 1, ഞായറാഴ്‌ച

അലച്ചിലോട് അലച്ചില്‍ ; ഉമ്മന്‍ചാണ്ടി 72ലേക്ക്

പതിവ് അലച്ചിലല്ലാതെ ഇത്തവണയും പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല.

അനിഴക്കാരന് അലച്ചിലാണ് വിധി. അനിഴം നക്ഷത്രക്കാരനായ മുഖ്യമന്ത്രി അലഞ്ഞലഞ്ഞ് 72-ല്‍ എത്തി. ശനിയാഴ്ച മുഖ്യമന്ത്രിയുടെ 72-ാം പിറന്നാളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ ജില്ലകളിലുമെത്തിയ മുഖ്യമന്ത്രി അവസാന വട്ട പ്രചാരണത്തിനായി ശനിയാഴ്ച കോട്ടയത്താണ്. പതിവ് അലച്ചിലല്ലാതെ ഇത്തവണയും പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല.

നിര്‍ബന്ധമായും ശബ്ദനിയന്ത്രണം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അരുവിക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴായിരുന്നു തൊണ്ട പ്രശ്‌നമുണ്ടാക്കി തുടങ്ങിയത്. കാലിനും നീരുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കുന്ന മുഖ്യമന്ത്രി ദിവസേന പത്ത് യോഗങ്ങളിലെങ്കിലും പ്രസംഗിക്കും. അതിനിടക്ക് നൂറു കണക്കിന് ഫോണ്‍ വിളികള്‍, കൂടിയാലോചനകള്‍, ഭരണപരമായ ഇടപെടലുകള്‍... കെ.എസ്.യു. കാലത്ത് തുടങ്ങിയ അലച്ചില്‍ ഇപ്പോഴും തുടരുന്നു. ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് വന്നപ്പോള്‍ പുതിയ ശീലങ്ങള്‍ക്ക് അവസരമുണ്ടായെങ്കിലും അലച്ചില്‍ അദ്ദേഹത്തിന്റെ ശൈലിയായി മാറിയിരുന്നു.

1982-87-ല്‍ കെ.കരുണാകരന്റെ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയശേഷം ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്നുവെന്ന വിശേഷവും ഉമ്മന്‍ചാണ്ടിക്കുണ്ട്. കരുണാകരന് 77 പേരുടെ പിന്തുണയുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് 72 പേരുടെയും. ആറ് മാസമാണ് ഉദാരമായി മന്ത്രിസഭയ്ക്ക് അനുവദിച്ചിരുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറയും. എന്നാല്‍ അത് കടന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ ആര് നയിക്കും എന്നത് വരെയായി ചര്‍ച്ച. ഇതിനിടയില്‍ മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പും വിജയിച്ചെന്ന ഖ്യാതിയുമുണ്ട്.

പ്രതിസന്ധികള്‍ അതിജീവിക്കുന്നത് മറ്റാരും കാണാത്ത കോണുകളില്‍ നിന്ന് പരിഹാരം കണ്ടെത്തിക്കൊണ്ടായിരിക്കുമെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേകത. സോളാര്‍ കേസും അതിന് പിന്നാലെ വന്ന സി.പി.എമ്മിന്റെ വന്‍പ്രക്ഷോഭവുമായിരുന്നു ഏറ്റവും വലിയ അഗ്നിപരീക്ഷ. മുഖ്യമന്ത്രിക്കെതിരെ വഴിതടയല്‍ തുടങ്ങിയപ്പോള്‍ ജനസമ്പര്‍ക്ക പരിപാടി എല്ലാ ജില്ലകളിലും നടത്തിയത്, വഴിതടയാന്‍ വരുന്നവരെ ജനം തടയുമെന്ന സ്ഥിതിയുണ്ടാക്കി.

സെക്രട്ടേറിയറ്റ് സ്ഥിരമായി വളഞ്ഞപ്പോള്‍ സെക്രട്ടേറിയറ്റിന് അവധി നല്‍കി. അഞ്ചാം മന്ത്രി വന്നപ്പോള്‍ തിരുവഞ്ചൂരിന് ആഭ്യന്തര വകുപ്പ് കൈമാറി സാമുദായിക സന്തുലനത്തിന് ശ്രമം നടത്തി. 480 ബാര്‍ പൂട്ടുന്നത് വിവാദത്തിലായപ്പോള്‍ മുഴുവന്‍ ബാറുകളും പൂട്ടി. ഒടുവില്‍ ബാര്‍ കോഴ കേസില്‍ കെ.എം.മാണി എന്തുകൊണ്ട് രാജിവെക്കേണ്ടയെന്ന് വിശദീകരിക്കാന്‍ പാമോയില്‍ കേസില്‍ താന്‍ രാജിവെക്കാഞ്ഞത് ഉദാഹരണമായി ചൂണ്ടിക്കാട്ടി പ്രതിരോധം.

മുഖ്യമന്ത്രിയുടെ തന്ത്രവും നയതന്ത്രവുമാണ് സര്‍ക്കാറിന്റെ ആണിക്കല്ലെന്ന് എതിരാളികള്‍ പോലും വിശേഷിപ്പിക്കും.  വന്‍കിട വികസന പദ്ധതികള്‍ക്കൊപ്പം ഒട്ടേറെ ക്ഷേമ നടപടികള്‍കൂടി നടപ്പാക്കിയതോടെ കാരുണ്യത്തിന്റെ മുഖംകൂടി വന്നുവെന്നത് മുഖ്യമന്ത്രിപദത്തിലെ രണ്ടാമൂഴത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത കൂട്ടുന്നു.

അക്രമത്തിനും അസഹിഷ്ണുതയ്ക്കും എതിരേ കേരളത്തിന്റെ വിരലുയരും


അധികാരവികേന്ദ്രീകരണത്തിലും പഞ്ചായത്തീരാജ് ശാക്തീകരണത്തിലും കേരളം ദേശീയതലത്തിൽ കൊടിപാറിച്ചത് നമുക്കെല്ലാം ഏറെ അഭിമാനകരമാണ്. ഏറ്റവും മികച്ച പഞ്ചായത്തീരാജുള്ള സംസ്ഥാനം എന്ന  ബഹുമതി കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽനിന്ന് പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീർ ഏറ്റുവാങ്ങി. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് മുഖാന്തരം നടത്തിയ സ്വതന്ത്രപഠനത്തിലൂടെയാണ് അവാർഡിന് അർഹരായവരെ കണ്ടെത്തിയത്. ഈ വർഷവും നേട്ടം ആവർത്തിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇതേത്തുടർന്ന് പ്രാദേശിക വകഭേദത്തോടെ കേരളമോഡൽ അധികാര വികേന്ദ്രീകരണം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് കേന്ദ്ര പഞ്ചായത്ത്കാര്യ മന്ത്രാലയം നിർദേശംനൽകി. ഇപ്രകാരം ചെയ്താൽമാത്രമേ 14-ാം ധനകാര്യകമ്മിഷന്റെ ഗ്രാന്റ് സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുകയുള്ളൂവെന്ന്‌ കേന്ദ്രം മുന്നറിയിപ്പും നൽകി. രാജ്യത്തെ രണ്ടരലക്ഷം ഗ്രാമങ്ങൾക്ക് കേരളം മാതൃകയാകുന്നു. ഇതാണ്‌ കേരളത്തിന്റെ  അഭിമാനനിമിഷം.

യു.ഡി.എഫ്. നൽകിയത് ഇരട്ടിയിലധികം

യു.ഡി.എഫ്. സർക്കാർ അധികാരമേറ്റപ്പോൾമുതൽ തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. അതിന് കൂടുതൽ ഫണ്ട് അനുവദിക്കുകയും അത്‌ വിനിയോഗിക്കാൻ ജനകീയകമ്മിറ്റികളെ അനുവദിക്കുകയും  പഞ്ചവത്സരപദ്ധതി ഏർപ്പെടുത്തുകയും ഗ്രാമസഭകളെ ശക്തിപ്പെടുത്തുകയും ചെയ്തു.പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിൽ 2012-’13 മുതൽ 2015-’16 വരെയുള്ള നാലുവർഷം യു.ഡി.എഫ്. സർക്കാർ നൽകിയ ബജറ്റ് വിഹിതം 26,450.46 കോടി രൂപയാണ്. അതേസമയം, പതിനൊന്നാം പഞ്ചവത്സരപദ്ധതിയിലെ 2008-’09 മുതൽ 2011-’12 വരെയുള്ള നാലുവർഷം നൽകിയത് 12,369.88 കോടി രൂപമാത്രം. യു.ഡി.എഫ്. സർക്കാറിന് ഇരട്ടിയിലധികം തുക തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകാൻ സാധിച്ചു. നാടിന്റെ മുക്കിലും മൂലയിലും വികസനത്തിനുള്ള പണമെത്തി. തദ്ദേശസ്ഥാപനങ്ങളിൽ പഞ്ചവത്സരപദ്ധതി നടപ്പാക്കിയതാണ് മറ്റൊരു ശ്രദ്ധേയമായ നടപടി. മുൻ സർക്കാറിന്റെ കാലത്ത് ഓരോ വർഷവും തദ്ദേശസ്ഥാപനങ്ങളുടെ  പദ്ധതികൾ അംഗീകരിക്കുകയായിരുന്നു പതിവ്.  സാമ്പത്തികവർഷം ആരംഭിച്ചുകഴിഞ്ഞ് ഗ്രാമസഭകൾ ചേർന്ന് പദ്ധതികൾ തയ്യാറാക്കി പല തലങ്ങളിൽ പരിശോധനനടത്തി അംഗീകാരം ലഭിക്കാൻ ആറേഴു മാസം വേണ്ടിവരുമായിരുന്നു. പദ്ധതി നടത്തിപ്പിന്‌ ലഭിക്കുന്നത് അഞ്ചോ ആറോ മാസംമാത്രം. ചിലയിടങ്ങളിലൊക്കെ പദ്ധതി നടത്തിപ്പിന്‌ രണ്ടുമാസംപോലും ലഭിച്ചില്ല. പഞ്ചവത്സരപദ്ധതി ആരംഭിച്ചതോടെ പദ്ധതി നടത്തിപ്പിന് ആവശ്യത്തിന്‌ സമയം കിട്ടി.  ഈ വർഷം ചില പഞ്ചായത്തിൽ 12 മാസംവരെ ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിൽമാത്രം ഈ വർഷം 27 ഗ്രാമപ്പഞ്ചായത്തും ഒമ്പത്‌ ബ്ലോക്ക് പഞ്ചായത്തും ഏപ്രിൽ ഒന്നിനുതന്നെ പദ്ധതിനിർവഹണം ആരംഭിച്ചു. അധികാരം ഒഴിഞ്ഞുപോകുന്ന പഞ്ചായത്തുകൾ തിരഞ്ഞെടുപ്പുവർഷമായ 2015-’16-ൽ പദ്ധതി നടപ്പാക്കി ചരിത്രത്തിൽ ഇടംപിടിച്ചു. പദ്ധതിപ്പണം ചെലവഴിക്കുന്നത്‌ കുറഞ്ഞാൽ അടുത്തവർഷം പദ്ധതിയിൽനിന്ന്‌ തുക കുറവുചെയ്യുന്ന ശിക്ഷാനടപടി ഇല്ലാതാക്കിയതുമൂലം ഫണ്ട് വെട്ടിക്കുറയ്ക്കൽ ഇല്ലാതായി. മാർച്ച് 31-നുമുമ്പ് പണം തിരക്കിട്ട്‌ ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കി ബാലൻസ് തുക തുടർന്നും ഒരു വർഷംകൂടി ചെലവഴിക്കുന്നതിന് അനുമതി നൽകി.
പദ്ധതി യഥാസമയം നടപ്പാക്കുന്നതിന്‌ തടസ്സമായിരുന്ന സാങ്കേതിക ഉപദേശകസമിതി (ടി.എ.ജി.)യെ നീക്കംചെയ്തു. ജനകീയകമ്മിറ്റികൾക്ക്‌ സ്വാതന്ത്ര്യം നൽകി പദ്ധതി ആസൂത്രണപ്രക്രിയ ജനപ്രതിനിധികൾക്ക് എളുപ്പമാക്കി.  വാർഷിക പദ്ധതിരേഖ ജില്ലാ ആസൂത്രണസമിതി (ഡി.പി.സി.) അംഗീകരിക്കുന്ന സമ്പ്രദായം നടപ്പാക്കി. പദ്ധതി സമർപ്പണവും അതിന് അംഗീകാരം നൽകലും ഓൺലൈനിൽ. ഒന്നോ രണ്ടോ ബട്ടൺ ക്ലിക്കിലൂടെ ആസൂത്രണപ്രക്രിയ ലഘൂകരിച്ചു.

എല്ലായിടത്തും ആശ്രയ

കൂടുതൽ ഫണ്ടും അത്‌ നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും നൽകിയതോടെ  തദ്ദേശസ്ഥാപനങ്ങൾ ഭാവനാസമ്പന്നമായ നിരവധി പദ്ധതികൾ ആരംഭിച്ചു. ജലവൈദ്യുതപദ്ധതിവരെ നടപ്പാക്കിയ തദ്ദേശസ്ഥാപനങ്ങളുണ്ട്. അശരണരായവരെ സംരക്ഷിക്കുന്ന ആശ്രയപദ്ധതി എല്ലാ തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കിയതിൽ എനിക്ക് അതിരറ്റ ആഹ്ലാദമുണ്ട്. ജനസംഖ്യയുടെ രണ്ടുശതമാനത്തോളംവരുന്ന ഈ അവശവിഭാഗം  വോട്ടർപ്പട്ടികയിൽ പേരുപോലും ഇല്ലാത്തവരാണ്.  മരിച്ചവരെ അടുക്കള പൊളിച്ച് സംസ്കരിക്കുന്ന പ്രാകൃതാവസ്ഥയ്ക്ക് പരിഹാരംകാണാൻ പൊതുശ്മശാനം സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്  യഥേഷ്ടം തുക അനുവദിച്ചു. എല്ലാ പഞ്ചായത്തിലും ഇത്‌ നടപ്പാക്കാൻ ഇനിയുമേറെ പോകേണ്ടിയിരിക്കുന്നു. ആദിവാസികോളനികളിലെ റോഡിന്റെ വീതി മൂന്നുമീറ്ററായി കൂട്ടുകയും വിദേശത്ത്‌ തൊഴിൽ ലഭിക്കുന്നതിന് പട്ടികജാതി-വർഗക്കാർക്ക് സാമ്പത്തികസഹായം ഏർപ്പെടുത്തുകയും ചെയ്തു. വിദേശസ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ച സമർഥരായ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് സഹായധനവും ഏർപ്പെടുത്തി. ഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓരോ വാർഡിലും സേവാഗ്രാം സ്ഥാപിക്കുന്നതിന് അനുമതി നൽകിയത്. 365 പഞ്ചായത്തിൽ സേവാഗ്രാം ആരംഭിച്ചുകഴിഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങളും  യു.ഡി.എഫ്. സർക്കാർ നാലരവർഷംകൊണ്ട്‌ കൈവരിച്ച നേട്ടങ്ങളും ജനങ്ങളുടെ മുന്നിലുണ്ട്. കേരളം ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ് വികസനക്ഷേമരംഗത്ത് ഒരു ബ്രേക്ക്ത്രൂ. വികസനത്തിനുവേണ്ട എല്ലാ ഭൗതികസാഹചര്യങ്ങളും കേരളത്തിലുണ്ട്. വേണ്ടിയിരുന്നത് ഒരു രാഷ്ട്രീയ നിശ്ചയദാർഢ്യമായിരുന്നു. നേരിയ ഭൂരിപക്ഷത്തിനിടയിലും പ്രതിസന്ധികൾക്കിടയിലും തെളിനീർപോലെ അതുണ്ടായി. തുടർന്നാണ് പുതിയ മെഡിക്കൽ കോേളജുകൾ, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാനവികസനരംഗത്ത്  വലിയ മുന്നേറ്റമുണ്ടായത്. യുവജനങ്ങൾക്കുവേണ്ടി ആരംഭിച്ച സ്റ്റാർട്ടപ്പ് തരംഗമായി.

അക്രമവും അസഹിഷ്ണുതയും

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. അതിഗൗരവത്തോടെയാണ് കാണുന്നത്. അതിന് പ്രാദേശിക പ്രധാന്യത്തിനുപുറമേ സംസ്ഥാനതല പ്രാധാന്യവും ദേശീയ പ്രാധാന്യവുമുണ്ട്. 21,871  ജനപ്രതിനിധികളെയാണ് ജനങ്ങൾ തിരഞ്ഞെടുക്കാൻപോകുന്നത്. അവരിലൂടെയാണ് നാട് മുന്നേറേണ്ടത്. സത്യസന്ധതയും നീതിബോധവും ജനാധിപത്യബോധവും ഉള്ളവരായിരിക്കണം ഈ അംഗങ്ങൾ.
കൊലപാതകക്കേസിലെ പ്രതികളെ സ്ഥാനാർഥികളാക്കുക മാത്രമല്ല, പഞ്ചായത്ത് പ്രസിഡന്റാക്കുമെന്നുപോലും പറയുന്ന സി.പി.എം.സംസ്കാരം കേരളത്തിന് എങ്ങനെ അംഗീകരിക്കാൻ സാധിക്കും? ഇവരെ കോടതി ശിക്ഷിച്ചിട്ടില്ലെന്നാണല്ലോ സി.പി.എമ്മിന്റെ സമുന്നതനേതാക്കൾ ന്യായീകരിക്കുന്നത്. രാഷ്ട്രീയസമരങ്ങളിലെ പ്രതികളാണെങ്കിൽ ഒരു പരിധിവരെ ഈ നിലപാട് മനസ്സിലാകും.  സി.പി.എം. വിട്ട് മറ്റൊരു പാർട്ടി രൂപവത്‌കരിച്ചതിന് വെട്ടേറ്റുമരിച്ച ടി.പി. ചന്ദ്രശേഖരൻ, സി.പി.എം. നേതാക്കളുടെ വാഹനത്തിന്‌ കല്ലെറിഞ്ഞതിന്റെ പേരിൽ താലിബാൻമോഡൽ ആക്രമണത്തിന് ഇരയായ ഷുക്കൂർ, സി.പി.എം. വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നതിന് കൊലക്കത്തിക്കിരയായ ഫസൽ  തുടങ്ങി നാടിനെ നടുക്കിയ നിരവധി കൊലപാതകക്കേസുകളിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുക മാത്രമല്ല, അതിന് രാഷ്ട്രീയമാന്യതയും നൽകുന്നു. അക്രമരാഷ്ട്രീയത്തിന് ജനാധിപത്യകേരളത്തിൽ സ്ഥാനമില്ല. ഇത്തരക്കാരെ ജനപ്രതിനിധികളാക്കാനുള്ള സി.പി.എം. തീരുമാനം കേരളത്തെ വീണ്ടും മുറിവേൽപ്പിച്ചിരിക്കുന്നു.  
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും അതിന്റെ ബഹുസ്വരതയാണ്. അത്  ഇല്ലായ്മചെയ്യുന്ന അപായസൂചനകളാണ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും മുഴങ്ങുന്നത്.   സാംസ്കാരികനായകരും ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുമൊക്ക ഇപ്പോൾ കൊലക്കത്തിക്ക് ഇരയാകുന്നു. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെപ്പോലും മഹത്ത്വവത്കരിച്ച്, ഇയാളെ തൂക്കിക്കൊന്ന ദിവസം ബലിദാൻദിനമായി ആചരിക്കാനുള്ള നീക്കം രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. അസഹിഷ്ണുതയ്ക്കെതിരേ  രാഷ്ട്രപതി ഒരാഴ്ചയ്ക്കിടയിൽ രണ്ടുതവണ ശക്തമായ മുന്നറിയിപ്പ് മുഴക്കി. കേരളത്തിൽനിന്നുൾപ്പെടെ നാല്പതോളം പ്രമുഖ എഴുത്തുകാരാണ് പുരസ്കാരങ്ങൾ തിരിച്ചേല്പിച്ചത്. ഈ പശ്ചാത്തലത്തിൽവേണം കേരളഹൗസിലെ ബീഫ് വിവാദത്തെ കാണേണ്ടത്. ഡൽഹിക്കടുത്ത ദാദ്രിയിൽ ഉയർന്ന ഫാസിസത്തിന്റെ  നിഴലാട്ടമാണ് കേരളഹൗസിൽ കണ്ടത്. ജനങ്ങളിൽ ഭീതിപരത്തുകയും അതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യുകയുമാണ് അവരുടെ ലക്ഷ്യം. രാജ്യമെമ്പാടും ഇതിനെതിരേ ഉയരുന്ന പ്രതിഷേധം ഇനിയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ കണ്ടില്ലെന്ന്‌ നടിക്കരുത്. അതേസമയം, കേരളത്തിൽ പുതിയ തന്ത്രങ്ങളുമായി അവർ കടന്നുവന്നിരിക്കയാണ്. മതസൗഹാർദത്തിനും മതസഹിഷ്ണുതയ്ക്കും ലോകത്തിനുതന്നെ മാതൃകയായ കേരളം ബി.ജെ.പി.യുടെ പുതിയ തന്ത്രങ്ങൾ തിരിച്ചറിയുന്നു. 
ബി.ജെ.പി.ക്കെതിരേ സ്ഥായിയായ നിലപാടെടുത്തിട്ടുള്ള ഏക പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. സ്ഥായിയായി വെള്ളംചേർത്തിട്ടുള്ളത് സി.പി.എമ്മും. 1977-ൽ ജനതാപാർട്ടിയെന്ന്‌ പേരുമാറ്റിയ ജനസംഘവുമായിട്ടായിരുന്നു അവരുടെ ചങ്ങാത്തം. 1989-ൽ വി.പി. സിങ്‌ സർക്കാറിനെ ബി.ജെ.പി.യും ഇടതുപക്ഷവും ചേർന്നാണ് താങ്ങിനിർത്തിയത്. 2008-ൽ ഒന്നാം യു.പി.എ. സർക്കാറിനെതിരേ അവർ ബി.ജെ.പി.ക്കൊപ്പം ചേർന്ന് വോട്ടുചെയ്തു. ഇന്ത്യൻരാഷ്ട്രീയം ഏറ്റവും കലുഷിതമാണിപ്പോൾ. രാജ്യത്ത് അസ്വസ്ഥത പടരുന്നു. ഈ സാഹചര്യത്തിൽ അന്ധമായ കോൺഗ്രസ്‌വിരോധം വിട്ട് സി.പി.എം. മുഖ്യശത്രുവിനെ തിരിച്ചറിയണം. 

ശക്തമായ സന്ദേശം 

ബി.ജെ.പി.യുടെ വിഭാഗീയരാഷ്ട്രീയത്തിനെതിരേ ദേശീയതലത്തിൽ ശക്തമായ സന്ദേശം നൽകാൻ കേരളത്തിന്‌ ലഭിക്കുന്ന അവസരമാണിത്. സംസ്ഥാനതലത്തിൽ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും അവസരവാദ രാഷ്ട്രീയത്തിനും എതിരേയുള്ള വിധിയെഴുത്തായിരിക്കും.  അതോടൊപ്പം, പ്രതിസന്ധികൾക്കിടയിലും ജനങ്ങളോടൊപ്പംനിന്ന് സമാനതകളില്ലാത്ത രീതിയിൽ വികസനക്ഷേമപ്രവർത്തനങ്ങൾ നടത്തിയ യു.ഡി.എഫ്.സർക്കാറിനെ ഒരിക്കൽക്കൂടി ജനങ്ങൾ അംഗീകരിക്കും.  ഈ സർക്കാർ അധികാരത്തിൽ തുടരണമെന്ന സന്ദേശംകൂടി നൽകുന്നതായിരിക്കും ആ വിജയം.

നേതൃസ്ഥാനത്തെ കുറിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കമില്ല


അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആര് നയിക്കും എന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍  യാതൊരു തര്‍ക്കവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസില്‍ ശക്തമായ ഒരു സംവിധാനമുണ്ട്. ഹൈക്കമാന്റും തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാരും ചേര്‍ന്നാണ് നേതാവിനെ തെരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള തര്‍ക്കവും പാര്‍ട്ടിയിലില്ല.

ഭൂരിപക്ഷം കുറവാണെന്നും സര്‍ക്കാര്‍ ആറ് മാസം തികയ്ക്കില്ലെന്നും പറഞ്ഞവരാണ് സംസ്ഥാനത്തെ പ്രതിപക്ഷം. കുറഞ്ഞ ഭൂരിപക്ഷത്തിലും ഈ സര്‍ക്കാര്‍ കാലാവധി തികയ്ക്കുന്നത് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ഏകോപനം മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന് പിണറായി അല്‍പം വൈകിയാണെങ്കിലും മനസ്സിലാക്കിയല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാട് ശരിയാണ്. ബിജെപിയുടെ വര്‍ഗ്ഗീയ നിലപാടിനെതിരെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോടതി ഉത്തരവില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ല


ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസന്വേഷണത്തിലെ സ്വാഭാവിക നടപടി മാത്രമാണിത്. തെറ്റ് പരിശോധിച്ച ശേഷം വ്യക്തതവരുത്തേണ്ട കാര്യമാണിത്. ഇക്കാര്യത്തില്‍ വ്യക്തത കുറവ് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോടതി തുടരന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.

ഇത് പുതിയ കാര്യമല്ല, ഇക്കാര്യം ഏവര്‍ക്കും മനസ്സിലാകാന്‍ എളുപ്പം താന്‍ ഉള്‍പെട്ട പാമോയില്‍ കേസിന്റെ അവസ്ഥയാണ്. പാമോയില്‍ കേസില്‍ ഇതിനേക്കാള്‍ വലിയ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നത്. സമാന സാഹചര്യത്തില്‍ താന്‍ രാജിവച്ചില്ല. അന്വേഷണത്തെ ധൈര്യപൂര്‍വ്വം നേരിട്ടു. അന്ന് എന്ത് തീരുമാനമെടുക്കണമെന്ന് തീരുമാനിക്കാന്‍ താന്‍ വളരെ ബുദ്ധിമുട്ട് നേരിട്ടു. അന്ന് വിജിലന്‍സ് അന്വേഷിക്കണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നത്. വിജിലന്‍സ് വകുപ്പ് തനിക്കായിരുന്നതിനാല്‍ വകുപ്പില്‍ നിന്നും മാറി നിന്ന് അന്വേഷണം നേരിട്ടു. കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

തനിക്ക് അനുകീലമായ റിപ്പോര്‍ട്ട് ജില്ലാകോടതിയും ഹൈക്കോടതിയും അംഗീകരിച്ച് തന്നെ കുറ്റവിമുക്തനാക്കി. അന്ന് ആരോപണങ്ങളെ നേരിടാന്‍ കഴിയാതെ താന്‍ രാജിവച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. താന്‍ നിരപരാധിയാണെന്ന് കാലം തെളിയിച്ചു അതുപോലെ ഇതും തെളിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

ഫലം ഭരണത്തുടര്‍ച്ചയ്ക്കുളള സൂചനയാകും


തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായി തുടര്‍ഭരണത്തിനുളള സൂചനയായിരിക്കും തെരഞ്ഞെടുപ്പ് ഫലം നല്‍കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ആലപ്പുഴ ജില്ലയില്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ ഭരണത്തിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഒട്ടേറെ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അതിന്റെ പ്രതിഫലനമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും യു ഡി എഫിന് വിജയം നേടാന്‍ കഴിഞ്ഞു. 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും യു ഡി എഫ് വന്‍ വിജയം നേടും. അത് യു ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുളള കളമൊരുക്കലായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ മണ്ണില്‍ ബി ജെ പിയ്ക്ക് വേരോട്ടമുണ്ടാക്കാനാകില്ല. അവര്‍ ആരെ കൂടെക്കൂട്ടിയാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. ജനങ്ങളുടെ മതേതരമനസിനെ മാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ല. സി പി എമ്മിന്റെ അക്രമരാഷ്ട്രീയം അവര്‍ക്ക് തന്നെ വിനയാകും.അരുവിക്കരയില്‍ ആയുധം വച്ച് സി പി എം കീഴടങ്ങുകയായിരുന്നു. 

സാധാരണ ഭരിക്കുന്ന സര്‍ക്കാരിനെതിരെയാണ് ജനവികാരം ഉണ്ടാകുന്നത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഗവണ്‍മെന്റിന് അനുകൂലമായ ജനവികാരമാണ് ഉള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലേത് ജനം എഴുതിത്തള്ളിയ പ്രതിപക്ഷം


ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുല്‍പ്പള്ളിയില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ അര്‍പ്പണബോധമുള്ളവരാണെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് അതുകൊണ്ടാണെന്നും ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം നേടാനാവുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷക്കാലം നിരവധി പ്രതിസന്ധികള്‍ പ്രതിപക്ഷം ഉണ്ടാക്കിയെങ്കിലും അതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. അവര്‍ നടത്തിയ ഒറ്റസമരം പോലും ജനങ്ങള്‍ അംഗീകരിച്ചില്ല. അഞ്ച് വര്‍ഷം മുമ്പ് വരെ 25 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കേരളത്തില്‍ വന്‍കിട പദ്ധതികള്‍ എത്തിയിരുന്നത്. 1978-ല്‍ ഇടുക്കി ജലവൈദ്യുതി പദ്ധതി, 2000-ല്‍ നെടുമ്പാശ്ശേരി വിമാനത്താവളം എന്നിങ്ങനെ വിരലിലെണ്ണാവുന്നത് മാത്രം.

എന്നാല്‍ കഴിഞ്ഞ നാലരവര്‍ഷക്കാലം കൊണ്ട് നിരവധി വന്‍കിട പദ്ധതികളാണ് കേരളത്തിലുണ്ടായത്. കൊച്ചിമെട്രോ, സ്മാര്‍ട്‌സിറ്റി പദ്ധതി, വിഴിഞ്ഞം പദ്ധതി ഇങ്ങനെ നിരവധി പദ്ധതികള്‍ കേരളത്തിന്റെ വികസനകുതിപ്പിന് കാരണമായി. അത്തരം പദ്ധതികള്‍ക്കെതിരെ പ്രതിപക്ഷം ഒളിഞ്ഞും തെളിഞ്ഞും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം തന്നെ നിര്‍ധനരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികളും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലര വര്‍ഷം മുമ്പ് വരെ കേരളത്തിലെ ലോട്ടറിയുടെ പണവും ലാഭവും ഒഴുകിയിരുന്നത് ലോട്ടറി രാജാക്കന്മാരുടെ വീടുകളിലേക്കായിരുന്നു. എന്നാല്‍ ഇന്ന് ലോട്ടറിയുടെ ലാഭമെത്തുന്നത് സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും പക്കലാണ്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കാര്‍ കാരുണ്യ ലോട്ടറി കാരണമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രണ്ട് എം എല്‍ എമാരുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന് ഇത്രയും കാലം നല്ലരീതിയില്‍ ഭരിക്കാന്‍ സാധിച്ചത് ജനപിന്തുണ കൊണ്ടാണ്. യു ഡി എഫിനകത്ത് ഇക്കാലമത്രയും ഒരു പ്രശ്‌നങ്ങളുമുണ്ടായില്ല. പുറത്തുനിന്നുള്ള ആരോപണങ്ങളിലും ആക്ഷേപങ്ങളിലും ഒരംശം പോലും സത്യമില്ലെന്നതിന്റെ തെളിവാണ് മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കേരളത്തില്‍ ഉജ്വല വിജയം നേടാന്‍ യു ഡി എഫിന് സാധിച്ചത്.

അതിന്റെ തുടര്‍ച്ചയെന്നോണം ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലും യു ഡി എഫിന് അനുകൂല വിധിയുണ്ടാകുമെന്ന് ആത്മവിശ്വാസമുണ്ട്. കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തില്‍ കേരളത്തില്‍ രാഷ്ട്രീസ്വാധീനം ചെലുത്താനുള്ള ബി ജെ പിയുടെ ശ്രമം വിലപ്പോവില്ല. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മോദി പറഞ്ഞ വാക്കൊന്നും പാലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അഖിലേന്ത്യാഗ്ലാമറൊന്നും കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ ചിലവാകില്ല. കേരളമെന്നും മതേതരത്വത്തിന് വേണ്ടി നിലകൊന്ന സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ബി ജെ പിയുടെ വര്‍ഗീയമുഖം കേരളം തല്ലിക്കെടുത്തും.

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വികസനത്തിന്റെയും വിജയമാകും ഇത്തവണത്തെ തിരഞ്ഞെടുപ്പിലുമുണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ഡൽഹി പോലീസിന്റെ നടപടി എല്ലാ സാമാന്യ തത്വങ്ങളെയും ലംഘിക്കുന്നതാണ്.


കേരളാഹൌസ് ഗവണ്മെന്റിന്റെ ഒഫീഷ്യൽ സ്ഥാപനം ആണ്, അവിടെ ഉത്തരവാദപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുണ്ട്, അവരോട് അന്വേഷിക്കാം, മറുപടി തൃപ്തികരമല്ലെങ്കിൽ തുടർ നടപടി സ്വീകരിക്കാം.   

അതല്ലാതെ അന്വേഷിക്കുകയോ, അനുമതി ചോദിക്കുകയോ ചെയ്യാതെയുള്ള ഡൽഹി പോലീസിന്റെ നടപടി എല്ലാ സാമാന്യ തത്വങ്ങളെയും ലംഘിക്കുന്നതാണ്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ പോലും ആഘാതം ഏൽപ്പിക്കുന്ന തരത്തിൽ പെരുമാറിയത് ഒരു വിധത്തിലും സ്വീകാര്യമല്ല.  ഒരു കുറ്റവും അവർക്കവിടെ കണ്ടെത്താൻ സാധിച്ചില്ല.

രാജ്യത്തെ നിയമം എല്ലാവർക്കും ബാധകമാണ്. പശുവിന്റെ മാംസം ഡൽഹിയിൽ നിരോധിച്ചിട്ടുണ്ട്, അത് കേരളാഹൌസിനും ബാധകമാണ്. അവിടെ നിരോധിക്കപ്പെട്ട പശുവിന്റെ മാംസം പാചകം ചെയ്യുകയോ, വിതരണം ചെയ്യുകയോ ചെയ്‌തിട്ടില്ല. അതേ സമയം നിരോധിച്ചിട്ടില്ലാത്ത പോത്തിന്റെ മാംസം വിതരണം ചെയ്തിട്ടുണ്ട്. നിരോധനം ഇല്ലാത്തിടത്തോളം കാലം അത് വിതരണം ചെയ്യും.

ഇത് ജനങ്ങളുടെ മനസ്സിൽ ഭീതി ജനിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. കേരളാഹൌസിൽ ഡൽഹി പോലീസ് മര്യാദയുടെ സീമകൾ ലംഘിച്ചു, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ലംഘിച്ചു, നിയമം ലംഘിച്ചു. അത് അറിയിക്കേണ്ടവരെ, പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും, അറിയിച്ചിട്ടുണ്ട്.

ഡൽഹി പോലീസ് അവരുടെ ഡ്യൂട്ടി നിർവഹിക്കുകയായിരുന്നു എന്ന് മാധ്യമങ്ങളിലൂടെ പറഞ്ഞത് സ്വീകാര്യമല്ല. അവരുടെ നടപടി ന്യായീകരിക്കുകയാണെങ്കിൽ സംസ്ഥാനം നിയമ നടപടികളുമായി മുന്നോട്ടു പോവും.

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണത്തിന്റെ വിലയിരുത്തലുണ്ടാകും


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് മേല്‍ക്കൈ കിട്ടുമെന്നകാര്യത്തില്‍ ഒരുതരത്തിലുള്ള സംശയവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  തെരഞ്ഞെടുപ്പിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായി കാണുന്നതില്‍ തനിക്ക്  ഒരു ഭയപ്പാടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായി പ്രാദേശിക പ്രശ്‌നങ്ങളും പ്രാദേശിക സ്ഥാനാര്‍ത്ഥികളുമൊക്കെ ചര്‍ച്ചാവിഷയമാകും. അതൊക്കെ അതിന്റെ ഒരു ഭാഗത്ത്. എന്നാലും ഏതു തെരഞ്ഞെടുപ്പിലും അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായവും പ്രതിഫലിക്കും. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഈ തെരഞ്ഞെടുപ്പിലും കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിവരുമെന്നകാര്യം ഉറപ്പ്. അരുവിക്കരയില്‍ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്നത് സെമിയാണ്. സെമിയിലും ജയിച്ച്  ഫൈനലിലേക്ക്  തികഞ്ഞ ആത്മവിശ്വാസത്തോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍  പോകുമെന്ന കാര്യത്തില്‍ സംശയമില്ല-മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി കേരളത്തില്‍ പുതിയതല്ല, നേരത്തേയുള്ള പാര്‍ട്ടിയാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയും ഓരോ തെരഞ്ഞെടുപ്പിലും ജയിക്കാന്‍ വേണ്ടി നടത്തുന്നതുപോലുള്ള ശ്രമങ്ങള്‍ അവരും നടത്തും. പക്ഷേ സംസ്ഥാനം കേരളമാണ്. കേരളം എന്നും മതേതരത്വത്തിനും മത സൗഹാര്‍ദ്ദത്തിനും മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള സംസ്ഥാനമാണ്.

 ജനഹിതം അതാണ്. 77-ല്‍ സി.പി.എം ഇത്തരം പരീക്ഷണം നടത്തിയില്ലേ. അടിയന്തരാവസ്ഥയ്‌ക്കെതിരേ ഇന്ത്യയിലൊട്ടാകെ ഉണ്ടായിട്ടുള്ള ചിന്തയുടെ പേരില്‍ കേരളത്തില്‍ അവര്‍ ജനസംഘുമായി കൈകോര്‍ത്തു. എന്നാല്‍ മാര്‍സിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് അന്ന് ഏറ്റുവാങ്ങേണ്ടിവത്. ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

വിമതര്‍ക്ക് ഒരവസരം കൂടി


കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതര്‍ക്ക് തിരിച്ചുവരാന്‍ ഒരവസരംകൂടി നല്‍കുമെന്ന് മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാസര്‍കോട്ട് പറഞ്ഞു. മുന്നണി സ്ഥാനാര്‍ഥിക്കെതിരായി പത്രിക നല്‍കിയവര്‍ വോട്ട് പിടിക്കാനിറങ്ങരുത്.

യോജിപ്പിനുവേണ്ടി പരമാവധി ശ്രമിച്ചിട്ടും നടക്കാത്ത സ്ഥലങ്ങളില്‍ സൗഹൃദ മത്സരത്തിനനുവദിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ്.ഇതര കക്ഷികളുമായി കൂട്ടുകൂടുന്നത് അനുവദിക്കില്ല. ഇതുസംബന്ധിച്ച് പരാതി കിട്ടിയാല്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫില്‍ വിമതപ്രശ്‌നം രൂക്ഷമാണെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ മൂന്ന് ഉപതിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുമുണ്ടായതുപോലുള്ള വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ഐക്യത്തിന്റെ ഫലമാണ് തിരഞ്ഞെടുപ്പു വിജയങ്ങള്‍. ഐക്യം എന്ന് നഷ്ടപ്പെടുന്നോ അന്ന് പരാജയമുണ്ടാകുമെന്നും വളരെ പ്രതീക്ഷയോടെയാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച കോടിയേരി മാപ്പ് പറയണം


കാസര്‍കോട്: ഫേസ്ബുക്കിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ കനത്തവില നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തേക്കാള്‍ തന്നെ കൂടുതല്‍ വേദനിപ്പിച്ചത് കോടിയേരിയുടെ നിലപാടാണ്. ഇത് സ്ത്രീസമൂഹത്തിന് കൂടുതല്‍ അപമാനമാണുണ്ടാക്കിയത്.  ഇതുസംബന്ധിച്ച് കോടതിയില്‍ പോകുന്നതിനോട് യോജിപ്പില്ല. മറിച്ച് പ്രസ്താവനകള്‍ പിന്‍വലിച്ച് ചെറിയാന്‍ ഫിലിപ്പ് സ്ത്രീസമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടത്. 

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ആറുമാസത്തെക്കാണെന്ന് സി.പി.എം. പ്രചരിപ്പിച്ചു. എന്നാല്‍, ജനങ്ങള്‍ നല്‍കിയ പിന്തുണകൊണ്ടാണ് ഈ കാലയളവില്‍ മുന്നോട്ട് പോയത്. സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിന് അനുകൂലമായി ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ ജനഹിതം തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. 

ഇന്ന് സി.പി.എം. തൊടുന്നതെല്ലാം അബദ്ധമാണ്. എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയതിനെതിരെ ജനവികാരം ഉയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. ഇന്ന് സി.പി.എം. ജനങ്ങളില്‍നിന്നകന്നു. ദേശീയതലത്തില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതാണ് സി.പി.എം. ഇന്ന് രാജ്യത്തുതന്നെ ഒന്നുമല്ലാതാകുന്നതിന് ഇടയാക്കിയത്. 

മൂന്നാംമുന്നണി യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നില്ല. യു.ഡി.എഫിന്റെ ഐക്യത്തിലും ശക്തിയിലുമാണ് ഞങ്ങള്‍ക്ക് വിശ്വാസം. എതിരാളികളുടെ ബലഹീനത യു.ഡി.എഫിന്റെ വിജയത്തിന് കൂടുതല്‍ ശക്തി പകരും. മറ്റുപല ഘടകങ്ങളും അനുകൂലമാണെങ്കിലും അതിന് അമിതവിശ്വാസം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

എപി ഉദയഭാനു മദ്യനയത്തിന്റെ ശില്‍പി


തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ മദ്യനയത്തിന്റെ യഥാര്‍ത്ഥ ശില്‍പി എ.പി ഉദയഭാനു ആയിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വൈപ്പിന്‍ മദ്യദുരന്തത്തിന് ശേഷം ഉദയഭാനു കമ്മീഷനാണ് മദ്യലഭ്യത കുറച്ച് മദ്യനിരോധനം സാധ്യമാക്കണമെന്ന ആശയം മുമ്പോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ എ.പി. ഉദയഭാനുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളരാഷ്ട്രീയത്തില്‍ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു എ.പി. ഉദയഭാനു. ജനാധിപത്യത്തിലെ അധികാരസ്ഥാനങ്ങളിലൊന്നും കടന്നുവന്നിട്ടില്ലെങ്കിലും അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അത് അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളുടെ മഹത്ത്വം കൊണ്ടാണ്.


2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

വ്യക്തിഹത്യ കോണ്‍ഗ്രസ് ശൈലിയല്ല


അവഹേളിച്ച് അപമാനിച്ച് വിജയിക്കുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമൂഹമാധ്യമങ്ങളിലൂടെ ആരെയും വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഐ.ടി. സെല്‍ സംഘടിപ്പിച്ച സമൂഹമാധ്യമ സെമിനാര്‍ ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രമല്ല, സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലും സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ അനിവാര്യമാണ്. പാര്‍ട്ടി നയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. എതിരാളികള്‍ക്ക് അവരുടെ വിമര്‍ശനങ്ങള്‍ക്ക് മരുപടി നല്‍കാന്‍ ഉപയോഗിക്കുന്ന ഭാഷ നന്നായിരിക്കണം. എന്തൊക്കെ പ്രകോപനമുണ്ടായാലും ആരെയും വ്യക്തിഹത്യ നടത്തുന്നതിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസിന്റെ ഉന്നതമായ തത്വങ്ങളില്‍ ഊന്നിയാവണം സോഷ്യല്‍ മീഡിയായിലെ പ്രവര്‍ത്തനം. സത്യസന്ധമായ കാര്യങ്ങളേ പ്രചരിപ്പിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അധ്യക്ഷത വഹിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായിരിക്കും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്.ഭൂരഹിതര്‍ക്ക് ഭൂമിയും വീടും, രോഗികള്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും 1500 കോടി രൂപയോളം ധനസഹായം എന്നിവ നല്‍കിയ ജനപക്ഷ സര്‍ക്കാരിനെ ജനങ്ങള്‍ പിന്തുണയ്ക്കും എന്നതില്‍ ഉറച്ച വിശ്വാസമുണ്ട്. 

കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ഗതാഗതകുരുക്കഴിക്കാന്‍ ഉതകുന്ന മെട്രൊ പദ്ധതിയും പതിറ്റാണ്ടായുളള സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖവും കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങാനൊരുങ്ങുകയും പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുമൂലം നടക്കാതെപോകുകയും ചെയ്ത സ്മാര്‍ട് സിറ്റിയും ഈ സര്‍ക്കാരിനു തുടക്കം കുറിക്കുവാനും യാഥാര്‍ത്ഥ്യത്തിലേക്കെത്തിക്കുവാനും സാധിച്ചു. വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ വന്‍ പുരോഗതി ഉണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എളുപ്പത്തിലാക്കാന്‍ നടത്തിയ പരിഷ്കാരങ്ങള്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുളള അകലം കുറച്ചു.ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ നയിക്കാന്‍ സാധിച്ചുവെന്നത് യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത മഹത്തായ കാര്യമാണ്. ഐടി, വ്യവസായ രംഗത്തെ പുരോഗതി കേരളത്തിന്‍റെ വികസനത്തിനു വഴിവച്ചു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുതിയതായി വന്ന വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ശേഷം നിയമപരമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല പരിഗണിക്കേണ്ടത്. എസ്എന്‍ഡിപി - ബിജെപി സഖ്യം കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട


തിരുവനന്തപുരം: ആര്‍.എസ്.എസ്  -  എസ്.എന്‍.ഡി.പി ബന്ധത്തിന് പിന്നില്‍ താനാണെന്ന പിണറായി വിജയന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മതേതരത്വ വാദിയാണ് താനെന്നതിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ചാടിക്കയറുകയാണ് പിണറായി. 

സി.പി.എം അണികള്‍ ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോകുന്നതിലുള്ള അമര്‍ഷമാണ് പിണറായിക്ക്. എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ്സിന് അടിയറവയ്ക്കാന്‍ ശ്രീനാരയണീയര്‍ അനുവദിക്കില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പിണറായി വര്‍ഗീയതയെ താലോലിക്കുകയാണെന്നും  മുഖ്യമന്ത്രി പ്രസ്താവനയില്‍ ആരോപിച്ചു.

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന് പേരുദോഷമുണ്ടാക്കുന്നു


കൊച്ചി: ചില സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികള്‍ മൂലം വിദേശ തൊഴില്‍ മേഖലയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന് പേരുദോഷമുണ്ടാക്കുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ മേഖലയിലുണ്ടാകുന്ന നിയന്ത്രണം സംസ്ഥാനത്തിന്റെ തൊഴില്‍ മേഖലയിലുള്ള സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും മാന്‍പവര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച വിദേശ തൊഴില്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അടിസ്ഥാനസൗകര്യ വികസനമുണ്ടായത് ഗള്‍ഫ് തൊഴില്‍മേഖലയിലേക്കുള്ള ഒഴുക്കോടെയാണ്. എന്നാല്‍ റിക്രൂട്ടിങ് മേഖലയിലെ വിവാദങ്ങള്‍ രാജ്യത്തിനപവാദമാകുകയാണ്. ചുരുക്കം ചിലര്‍ മൂലം റിക്രൂട്ടിങ് മേഖലയ്ക്കുതന്നെ ചീത്തപ്പേരുണ്ടായിരിക്കുകയാണ്. ഈ മേഖലയിലെ നിയന്ത്രണം പ്രായോഗികമല്ല. നിയമനങ്ങള്‍ ഗവ. ഏജന്‍സി വഴിയായാല്‍ റിക്രൂട്ടിങ് സാധ്യത കുറയ്ക്കും. കുവൈറ്റിലേക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായവര്‍ക്ക് ഉടന്‍ പോകാനുള്ള സൗകര്യമൊരുക്കാന്‍ ശ്രമിക്കുന്നുണ്ട്.

റിക്രൂട്ടിങ് സുതാര്യം ലളിതവുമാകേണ്ടതുണ്ട്. വിദേശത്ത് വിവിധ തൊഴിലുകളിലേക്ക് കേരളത്തിന് മുന്‍ഗണനയുണ്ട്. റിക്രൂട്ടിങ് മേഖലയിലെ അനാവശ്യ മത്സരങ്ങള്‍ ദോഷകരമാകാതെ നോക്കേണ്ടതുണ്ട്. എല്ലാ ആക്ഷേപങ്ങള്‍ക്കും പരിഹാരമുണ്ടാക്കി നിയമനങ്ങള്‍ സുതാര്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫിലുള്ള മലയാളികള്‍ ഇപ്പോള്‍ 35 ലക്ഷത്തിനടുത്താണെന്നും ഇതില്‍ 90 ശതമാനത്തോളം കഷ്ടപ്പെടുന്നവരാണെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. നിര്‍മ്മാണ മേഖലകളിലും ഓയില്‍ കമ്പനികളിലും ജോലിയെടുക്കുന്നവരുടെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതില്‍ നിന്നാണ് ഇത് മനസ്സിലായത്. റിക്രൂട്ടിങ് മേഖലയില്‍ കൂടുതല്‍ കേസുകള്‍ വന്നത് മൂലമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. ഗള്‍ഫിലെ തൊഴില്‍ മാര്‍ക്കറ്റ് നഷ്ടമാക്കരുത്. ഗവ. ഏജന്‍സിയെ റിക്രൂട്ടിങ് ചുമതലയേല്പിച്ചാല്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം മുഖ്യ പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

അക്ഷയയുടെ നിലനില്പില്‍ ആശങ്കവേണ്ട


മലപ്പുറം: ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സംസ്ഥാനത്തിന് പ്രശസ്തിനേടിത്തന്ന അക്ഷയപദ്ധതിക്ക് കോട്ടംതട്ടാന്‍ അനുവദിക്കുകയില്ലെന്നും എന്തു വിലകൊടുത്തും പദ്ധതി നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്ഷയ നേരിടുന്ന വിവിധപ്രശ്‌നങ്ങളില്‍ അക്ഷയ ആന്‍ഡ് ആള്‍ ഐ.ടി. എന്റര്‍പ്രണേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ (എ.ഇ.യു) ഉള്‍പ്പെടെ നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചര്‍ച്ചയ്ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ഷയ ആന്‍ഡ് ആള്‍ ഐ.ടി. എന്റര്‍പ്രണേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ തയ്യാറാക്കിയ അക്ഷയ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളും പ്രതിവിധിയുമടങ്ങുന്ന നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.


2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

തദ്ദേശ തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെ

ഒമ്പതിനുമുമ്പ് സീറ്റുവിഭജനം പൂര്‍ത്തിയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അത്രയും സീറ്റ് അതത് കക്ഷികള്‍ക്ക് എന്നതാണ് പൊതുതത്ത്വം.

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പും സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫായിരിക്കും കൂടുതല്‍ സീറ്റ് നേടുകയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. യു.ഡി.എഫ്. നേതൃയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പതിനുമുമ്പ് സീറ്റുവിഭജനം പൂര്‍ത്തിയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അത്രയും സീറ്റ് അതത് കക്ഷികള്‍ക്ക് എന്നതാണ് പൊതുതത്ത്വം. ഇതടിസ്ഥാനമാക്കി ധാരണയിലെത്തും. ഇക്കാര്യത്തില്‍ ജില്ലാ സംസ്ഥാനതലത്തില്‍ വ്യക്തമായ ധാരണയുണ്ട്.

മുന്നണി തീരുമാനത്തിനെതിരെ മത്സരിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടിവരും. ഘടകകക്ഷികള്‍ പരസ്​പരം മത്സരിക്കില്ല. മുന്നണിക്ക് പുറത്ത് ഒരു കക്ഷിയുമായും സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കില്ല. കോണ്‍ഗ്രസില്‍ നിന്ന് റിബല്‍ സ്ഥാനാര്‍ഥികളുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അത്തരക്കാര്‍ പാര്‍ട്ടിയിലുണ്ടാകില്ല. ഘടകകക്ഷികളും അതേ നിലപാടെടുക്കും.

ഐക്യമാണ് യു.ഡി.എഫിന്റെ ശക്തി. ഒരു കക്ഷിയുടെ പ്രശ്‌നം യു.ഡി.എഫിന്റെ പ്രശ്‌നമായാണ് കാണുന്നത്. ഇടുക്കിയിലെ പ്രശ്‌നം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിവരുന്നു. മലപ്പുറത്ത് ലീഗും കോണ്‍ഗ്രസുമായുള്ള പ്രശ്‌നം കഴിഞ്ഞദിവസം സംസാരിച്ചു. ബാക്കിയുള്ളവയും ഉടന്‍ തീരും.


2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

ബഹിരാകാശനേട്ടങ്ങള്‍ മണ്ണിലേക്ക് എത്തിക്കാനായത് നേട്ടം


തിരുവനന്തപുരം: ബഹിരാകാശയുഗത്തിലെ നേട്ടങ്ങള്‍ മണ്ണിലേക്കും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കാനായത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌പേസ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച സ്ഥാപനങ്ങള്‍ കേരളത്തിലാണ്. കൂടുതല്‍ വിജയങ്ങള്‍ക്ക് ജനങ്ങളും സര്‍ക്കാരും എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

68 കൊല്ലംകൊണ്ട് ഒന്നുമില്ലായ്മയില്‍ നിന്നാണ് നാം ബഹിരാകാശരംഗത്ത് ഇന്നത്തെ അവസ്ഥയിലെത്തിയത്. ഇതിലെ വിജയത്തിന്റെ നേട്ടങ്ങള്‍ കടന്നുചെല്ലാത്ത മേഖലകളില്ല. ടെലിമെഡിസിന്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമൊക്കെ കടന്നു ചെല്ലുന്നവയാണവയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കേരളത്തില്‍ വര്‍ഗീയതയ്ക്ക് നിലനില്‍പ്പില്ല


തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് നിലനില്‍പ്പില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി അധ്യക്ഷന്‍ വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 

കേരളത്തെ വര്‍ഗീയ ചേരിയില്‍ കൊണ്ട് കെട്ടാന്‍ ആര് ശ്രിമിച്ചാലും അത് നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരായാണ് കേരളം എന്നും നിലകൊണ്ടിട്ടുള്ളത്. 1977 ല്‍ അടിയന്തരാ - വസ്ഥയ്‌ക്കെതിരെ കൈകോര്‍ക്കാന്‍ സി.പി.എം ജനസംഘവുമായി സഖ്യത്തിലായപ്പോഴാണ് യു.ഡി.എഫിന് കേരളത്തില്‍ ചരിത്ര വിജയമുണ്ടായത്. അരുവിക്കരയില്‍ ഉണ്ടായ വിജയം ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ യു.ഡി.എഫിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഹയര്‍സെക്കന്‍ഡറി താത്കാലിക അധ്യാപകരുടെ വേതനപ്രശ്‌നം പരിഹരിക്കും


കാസര്‍കോട്: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ താത്കാലികാധ്യാപകരുെടെ വേതനം കുറയാനിടയായത് അനീതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വേതനം കുറച്ച പ്രശ്‌നം അടുത്തദിവസം തന്നെ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ഈ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ത്തന്നെ പരിഗണിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിവസവേതനത്തിന് പകരം മാസവേതനമാക്കാനും വേതനം കൂട്ടാനുമുള്ള നടപടികള്‍ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്ന ഘട്ടത്തില്‍ പരിഗണിക്കും - ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തന്നെ കാണാന്‍ പുലര്‍ച്ചെ തന്നെ എത്തിയ ദിവസവേതനക്കാരോട് മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

യുവജന സംഘടനകള്‍ സഹകരിച്ചാല്‍ മാത്രം പെന്‍ഷന്‍ പ്രായം ഉയര്‍ത്താം


ആലുവ: യുവജന സംഘടനകള്‍ സഹകരിച്ചാല്‍, സംസ്ഥാനത്ത് മൂന്നിരട്ടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജന സംഘടനകളുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കൂവെന്നും അല്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമവാഴ്ചയാണ് സര്‍ക്കാറിന്റെ മുഖമുദ്ര. നിയമവാഴ്ച ഉറപ്പാക്കേണ്ടത് ആയുധം കൊണ്ടല്ലെന്നും സ്‌നേഹം കൊണ്ടും വിശ്വാസം കൊണ്ടുമാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ വിജയിച്ചത് പോലീസ് സേനയുടെ സഹായത്താലാണ്. മൂന്നാര്‍ സമരം സമാധാനപരമായി അവസാനിപ്പിച്ചതില്‍ പോലീസിന് വലിയ പങ്കുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ വിഭാഗം പോലീസ് ഓഫീസര്‍മാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചപ്പോള്‍ എന്തോ വലിയ കുഴപ്പം ഉണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചെറിയ പ്രശ്‌നം പോലും സൃഷ്ടിക്കാതെ പ്രവര്‍ത്തിക്കാന്‍ പോലീസ് സംഘടനകള്‍ക്ക് കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംഘടന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

എല്ലാ നേട്ടങ്ങളെക്കാളും മഹത്തരം ഗാന്ധി ദർശനം


തിരുവനന്തപുരം: നേട്ടങ്ങളുടെ കാര്യത്തിൽ രാജ്യം ഒട്ടേറെ മുന്നേറ്റം നടത്തിയെങ്കിലും അതിനെക്കാളും മഹത്തരമാണ് ഗാന്ധിദർശനങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗാന്ധി സ്മാരകനിധി സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷങ്ങൾ തൈക്കാട് ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ സ്മരണ സമൂഹത്തിൽ എപ്പോഴും ശക്തി പകരുന്ന  ഒന്നാണ്.

രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്താണ് ഗാന്ധിജി. നേട്ടങ്ങളു ടെ പട്ടികയിൽ ബഹിരാകാശം വരെ നാം എത്തിയെങ്കിലും ഗാന്ധി ദർശനങ്ങൾ അതിനെ പിന്തള്ളി മൂന്നിൽ നിൽക്കുകയാണ്. അത്തരം ദർശനങ്ങളെ പുതിയ തലമുറയ്ക്ക് പകർന്നു നൽകേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. 

ഗാന്ധിസ്മാരക നിധി ചെയർമാൻ പി.ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. ജനസമ്പർക്ക പരിപാടിയിലൂടെ ജനകീയത നേടിയതിന്റെ പേരിൽ ഉമ്മൻചാണ്ടിയെ ഗാന്ധിസ്മാരക നിധി ചെയർമാൻ ഗോപിനാഥൻ നായർ ആദരിച്ചു. 

രാഷ്ട്രഭാഷ പഠനഗവേഷണ പ്രചാരണ പ്രവർത്തനങ്ങൾ മുൻനിർത്തി ഡോ. എൻ.ചന്ദ്രശേഖരൻ നായരെയും ഖാദി-ഗ്രാമവ്യവസായ പ്രവർത്തനങ്ങളിൽ നൽകിയ ആജീവനാന്ത സേവനങ്ങളെ മുൻനിർത്തി പി. കെ.മാധവൻ നമ്പ്യാർ, പി.സദാശി വൻ എന്നിവർക്കും ഗാന്ധിസ്മാരക നിധി പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. 

വര്‍ഷങ്ങളായി നാട്ടിലെത്താനാവാത്ത പ്രവാസികളെ നാട്ടിലത്തെിക്കും


നാട്ടില്‍ വരാന്‍ കഴിയാതെ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ കണ്ടെത്തി സര്‍ക്കാര്‍ ചെലവില്‍ നാട്ടിലത്തെിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ പ്രവാസി സംഘടനകളുമായി സഹകരിച്ചായിരിക്കും ഇത്. ഈ ലക്ഷ്യത്തോടെയാണ് എയര്‍കേരള സര്‍ക്കാര്‍ വിഭാവനം ചെയ്തത്. എയര്‍ കേരള നീണ്ടു പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് 10, 7, 5 വര്‍ഷങ്ങളായി നാട്ടിലെത്താനാവാത്തവരെ നാട്ടിലത്തെിക്കും. 

ചില വിമാനക്കമ്പനികള്‍ സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലാത്തവരെ വിമാനം ചാര്ട്ടര്‍ ചെയ്ത് നാട്ടിലത്തെിക്കാനാണ് ഉദ്ദേശിക്കുത്. നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി ജോസഫ് ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുമെുന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് നല്‍കിയത് യു.ഡി.എഫ് സര്‍ക്കാര്‍


കാസര്‍ഗോഡ്: തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിന്റെ ഭാഗമായി കെപിസിസി തീരുമാനപ്രകാരം നഗരസഭാ ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി ത്രിതല പഞ്ചായത്തുകളിലും നഗരസഭ-കോര്‍പ്പറേഷനുകളിലും ജയിച്ചുവരേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരാണ്. വിദേശരാജ്യങ്ങളില്‍പോയി കോണ്‍ഗ്രസിനെയും കഴിഞ്ഞ യുപിഎ സര്‍ക്കാരിനെയും കളിയാക്കുന്ന നരേന്ദ്രമോദിയുടെ കീഴിലുള്ള സിബിഐയാണ് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ കല്‍ക്കരിഖനി അഴിമതി ആരോപണങ്ങളില്‍നിന്ന് ക്‌ളീന്‍ചിറ്റ് നല്‍കി കുറ്റവിമുക്തനാക്കിയതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 

കേരളത്തെ കോണ്‍ഗ്രസ് വിമുക്ത സംസ്ഥാനമാക്കുമെന്നുള്ള ബിജെപി പ്രസിഡണ്ട് അമിത്ഷായുടെ പ്രസ്താവന കേവലം സ്വപ്‌നം മാത്രമാണ്. രാജ്യത്ത് ഒരുവര്‍ഷം മുമ്പുണ്ടായിരുന്ന ബിജെപിയുടെ ശക്തിക്ക് ഇന്ന് കാതലായ മാറ്റം വന്നുകഴിഞ്ഞു. മോദി സര്‍ക്കാരിന്റെ വാക്കും പ്രവൃത്തിയും ഒന്നല്ലെന്ന യാഥാര്‍ഥ്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഇതിന്റെ പിന്നിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരുപോലെ കനത്ത തിരിച്ചടി നല്‍കാനുള്ള അവസരം വിനിയോഗിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

സി.പി.എമ്മിനും ബി.ജെ.പി.ക്കും തിരിച്ചടിയുണ്ടാകും


കാസര്‍കോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും ബി.ജെ.പി.ക്കും തിരിച്ചടിയുണ്ടാകുമെന്നും അതിനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

കാസര്‍കോട്ട് ഡി.സി.സിയുടെ പ്രത്യേക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കോണ്‍ഗ്രസ്മുക്ത സംസ്ഥാനമാക്കി മാറ്റുമെന്ന ബി.ജെ.പി. പ്രസിഡന്റ് അമിത്ഷായുടെ മോഹം നടപ്പാകില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തും. ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത സര്‍ക്കാറാണ് ഇപ്പോള്‍ കേന്ദ്രത്തില്‍. 

ബി.ജെ.പിയുടെ വാക്കും പ്രവൃത്തിയും ഒന്നല്ലെന്ന് കഴിഞ്ഞ ഒരുവര്‍ഷത്തെ ഭരണം തെളിയിച്ചു. ബി.ജെ.പിയുടെ നയം ജനങ്ങളെ പരിഹസിക്കുന്നതാണ്. നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആക്ഷേപമുന്നയിക്കുന്നു. എന്നാല്‍ കേന്ദ്രത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ക്ലീന്‍ ചിറ്റ് നല്‍കി. ഇതിലൂടെ ബി.ജെ.പി. ഉന്നയിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയുകയാണ്. 

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്. അരുവിക്കര ഫലം ഒരു പാഠമാണ്. നമ്മള്‍ ഒന്നിച്ചു നിന്നപ്പോള്‍ ജനങ്ങള്‍ പിന്തുണ നല്‍കി. ഐക്യത്തോടെയുള്ള യു.ഡി.എഫ്. പ്രവര്‍ത്തനം അഭിമാനകരമായ വിജയം സമ്മാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഏവര്ക്കും ഗാന്ധി ജയന്തി ആശംസകൾ


രാഷ്ട്ര പിതാവിന്റെ 146 മത് ജന്മദിനമാണ് ലോകമൊട്ടാകെ ഒക്ടോബർ രണ്ടിന് ആഘോഷിച്ചത്. ഗാന്ധിജിയെ മറക്കുകയും, ഗാന്ധിഘാതകരെ പുകഴ് ത്തുകയും ചെയ്യാൻ ചിലർ ശ്രമിക്കുന്നത് മുഴുവൻ രാജ്യസ്നേഹികളെയും വേദനിപ്പിക്കുന്ന ഒന്നാണ്. എല്ലാം ത്യജിച്ച്, മാതൃരാജ്യത്തിനു വേണ്ടി, നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ പോലും ബലിയർപ്പിച്ച ഗാന്ധിജിയെ നിന്ദിക്കുന്നത്‌ വലിയൊരു പാപമായിട്ടാണ് ഞാൻ കാണുന്നത്. 

ലോകം മുഴുവൻ ഗാന്ധിജിയെ ആരാധിക്കുന്നു, ഒരു പുണ്യ പുരുഷനായി കാണുന്നു. യുണൈറ്റഡ് നേഷൻസ് ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. ഇന്ത്യാ രാജ്യത്തിനും, ഏതൊരു ഭാരതീയനും ആത്മവിശ്വാസവും, അഭിമാനവും പകരുന്ന നേതാവാണ്‌ ഗാന്ധിജി. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ഗാന്ധിജിയും ഗാന്ധിസവും ആണ്.

സ്വതന്ത്ര ഇന്ത്യ 68 വർഷം കൊണ്ട് അത്ഭുതകരമായ പുരോഗതിയാണ് നേടിയത്. നമ്മുടെ നേട്ടങ്ങളുടെ പട്ടിക ബഹിരാകാശം വരെയെത്തി. ആ വലിയ നേട്ടങ്ങളെക്കാളൊക്കെ വലുത് ഗാന്ധിജി ലോകത്തിനു കാട്ടിയ മാതൃകയും നമുക്ക് നൽകിയ ഉപദേശങ്ങളും ആണ്. ഗാന്ധിസത്തിൽ നിന്ന് നമ്മൾ വ്യതിചലിച്ചാൽ അത് നാശത്തിലേക്ക് ആയിരിക്കും. ഗാന്ധി ദർശനത്തിൽ ഉറച്ചു നിന്ന് കൊണ്ട് സമഗ്രവികസനത്തിന് - വികസനം എല്ലാവർക്കും, വികസനം എല്ലായിടത്തും എത്തിക്കാൻ നമുക്ക് കൂട്ടായി പ്രവർത്തിക്കാം എന്ന് ഓരോ ഭാരതീയനും പ്രതിജ്ഞ ചെയ്യണം.

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

Govt assures free flight home for diaspora away for long


Thiruvananthapuram: The state government on Wednesday assured free flights home to expatriates from the state working in the Middle-East who have not been able to visit their kin for a long time.

Announcing this after the weekly cabinet meeting, Chief Minister Oommen Chandy told media persons that with the government's dream project Air Kerala still hanging fire on account of existing aviation rules in the country, "we have decided to move forward on our own".

"The whole purpose of Air Kerala was to charge reasonable air fares from the Kerala diaspora. We all know that the numerous airlines operating the route are just fleecing passengers from the Middle-East," he said.

"Numerous requests to relax rules and thereby allow Air Kerala to take wings neither moved the previous UPA government nor the present central government. So we decided that we will fly our people from the Middle-East, who have not come home for long, for free," the chief minister said.

"For this, our Diaspora Minister K.C. Joseph has got in touch with various Kerala associations in the Middle-East to prepare a list of people who have not returned home for 10 years, seven years and five years.

"Some airlines have offered us free seats, while we have now got sponsors who have offered to help charter flights to bring these people who are unable to meet the high air fares," Chandy added.

The chief minister said he recently came across a person who was not able to come home for even his daughter's marriage. "Even though his friends were willing to foot his airfare, he sent that money to his family to be used for the marriage expenses."

Even though there were people ready to provide funds to launch Air Kerala, it is yet to take off because of the present aviation rules that require an airline to operate for five years in the domestic sector and possess at least 20 aircraft before it can get permission to fly on international routes.

ബ്രിസ്റ്റോളില്‍ രണ്ടാമത് പുതുപ്പള്ളി സംഗമം ഒക്ടോബര്‍ 3 - ന് : വെബ്കാസ്റ്റ് വഴി ഉദ്ഘാടനം നടത്തും


കേരള മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയോജക മണഡലത്തില്‍ നിന്നും കുടിയേറിയവര്‍ ഒത്തു കൂടുന്ന രണ്ടാമത് പുതുപ്പള്ളി സംഗമത്തിന്റെ ഉദ്ഘാടനം വെബ് കാസ്ടിങ്ങില്‍ കൂടി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുന്നു.

വാകത്താനം, പാമ്പാടി, മീനടം, മണര്‍കാട്, പുതുപ്പള്ളി, പനച്ചിക്കാട് പാഞ്ചായത്തിലുള്ളവരാണ് സംഗമത്തിന് ബ്രിസ്റ്റോളില്‍ ഒത്തു ചേരുന്നത്. 

ഒക്ടോബര്‍ 3 - ന് രാവിലെ 9. 30 മുതല്‍ രജിസ്‌ട്രേഷന്‍ 10 മണി മുതല്‍ പൊതു സമ്മേളനവും തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കുന്നു. നാടന്‍ പന്തുകളി, വടംവലി, ബിജു തമ്പി (സ്റ്റഫോര്‍ഡ്) നയിക്കുന്ന ശ്രുതി വോയിസിന്റെ അതിമനോഹരമായ ഗാനമേളയും തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
എബ്രഹാം ജോസഫു: 07846869098, 
റോണി എബ്രഹാം: 07886997251


2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

കോണ്‍ഗ്രസ്സ് വിമുക്ത കേരളം അമിത്ഷാ സ്വപ്‌നം കണ്ടാല്‍ മതി


പാലക്കാട്: കോണ്‍ഗ്രസ്സിനെ തുടച്ചുനീക്കാന്‍ അര്‍ക്കും സാധിക്കില്ല. അമിത്ഷാ ഇക്കാര്യം പറയേണ്ടത് കേരളത്തിലല്ല. പാര്‍ലമെന്റില്‍ വളരെയേറെ മോഹങ്ങള്‍നല്‍കി വടക്കേ ഇന്ത്യയില്‍ നേടിയ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ നോക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആഹ്വാനംചെയ്തു. ഇത് കേരളത്തെ സംബന്ധിച്ച് അസംബ്ലി തിരഞ്ഞെടുപ്പിന് തുല്യമാണ്. അതു കൊണ്ട് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചു കൊണ്ടാവണം പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം തൊഴിലാളി സമരം: ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം


തര്‍ക്കം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്

തൃശ്ശൂര്‍: തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന സംബന്ധിച്ച് ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചൊവ്വാഴ്ച വൈകീട്ട് കൂടുന്ന പ്ലൂന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗവും അതിനുമുമ്പ് ചേരുന്ന മന്ത്രിസഭാ ഉപസമിതിയും പ്രശ്‌നപരിഹാരത്തിനുള്ള ഫോര്‍മുലയ്ക്ക് രൂപം നല്‍കും. തര്‍ക്കം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത് -മുഖ്യമന്ത്രി പറഞ്ഞു.


2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

സമരം ചെയ്‌തെന്നപേരില്‍ തൊഴിലാളികളോട് പ്രതികാരനടപടി സ്വീകരിക്കാന്‍ അനുവദിക്കില്ല


മൂന്നാര്‍ സമര നായികമാര്‍ പുതുപ്പള്ളിയില്‍

''എല്ലാവരുെടയും പോസിറ്റീവായ സമീപനംകൊണ്ടേ തൊഴില്‍പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ''-മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്‌തെന്നപേരില്‍ തൊഴിലാളികളോട് പ്രതികാര നടപടി സ്വീകരിക്കാന്‍ ആെരയും അനുവദിക്കില്ല''- മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിലെ തോട്ടങ്ങള്‍ തകര്‍ക്കുന്ന തരത്തിലുള്ള തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയില്ല. 29ന് നടക്കുന്ന രണ്ടാം വട്ട ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ-മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍പ്രശ്‌നത്തിന് പരിഹാരംതേടി മൂന്നാര്‍സമരത്തിന് നേതൃത്വംനല്‍കിയ സ്ത്രീതൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍. കഴിഞ്ഞദിവസംനടന്ന ചര്‍ച്ചയില്‍ അഞ്ഞൂറുരൂപ ദിവസവേതനമെന്ന ആവശ്യം നടപ്പാകാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ ഞായറാഴ്ച മുഖ്യമന്ത്രിയെ കാണാനെത്തിയത്.

രാവിലെ എട്ടരയോടെയെത്തിയ ഇവരുമായി അരമണിക്കൂറോളം മുഖ്യമന്ത്രി ചര്‍ച്ചനടത്തി. ജോലിയില്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല. കൂലിയും ബോണസും സംബന്ധിച്ചാണ് പരാതിയുള്ളത്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. പണിമുടക്കിയ തൊഴിലാളികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നതും തടയണം-തൊഴിലാളികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബോണസ് പ്രശ്‌നംപരിഹരിച്ച മുഖ്യമന്ത്രിക്ക് കൂലിവര്‍ധനയെന്ന ആവശ്യവും നടപ്പാക്കിത്തരാനാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് തങ്ങള്‍ എത്തിയെതെന്ന് അവര്‍ മുഖ്യമന്ത്രിയോടുപറഞ്ഞു. ''അഞ്ചുതലമുറകളായി പാവങ്ങളായ ഞങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയാണ്. മക്കളുടെ ഭാവിയെങ്കിലുംകരുതി സഹായിക്കണം''- തൊഴിലാളികള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. ചിലര്‍ മുഖ്യമന്ത്രിയുടെ കാലില്‍വിണുകരഞ്ഞു. ''രണ്ടാഴ്ചയിലേറെ പണിയില്ലാതായപ്പോള്‍ വീട് പട്ടിണിയിലായി. സമരം നടത്തിയതിന്റെപേരില്‍ പലരെയും പീഡിപ്പിക്കുന്നു. 29-ാംതിയ്യതി നടക്കുന്ന ചര്‍ച്ചയ്കുമുന്‍പ് വീണ്ടുമൊരുസമരത്തിനില്ല''- ഇവര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു.

തൊഴിലാളികളെ പ്രതിനിധീകരിച്ച് ലിസി, ഗോമതി, രാജേശ്വരി, കൗസല്യ, മുനിയമ്മ തുടങ്ങിയവരാണ് പുതുപ്പള്ളിയിലെത്തിയത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ലതികാസുഭാഷ് ഒപ്പമുണ്ടായിരുന്നു.


തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂ


 തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂലി വര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. അതേ സമയം അത് വ്യവസായത്തിന് കൂടി താങ്ങാന്‍ പറ്റുന്നതുമാകണം. ആയതിനാല്‍ ഇക്കാര്യത്തില്‍ തൊഴിലാളികളും മാനേജ്‌മെന്റും തുറന്ന മനസ്സോടെ ചര്‍ച്ചനടത്തണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതില്‍ സ്വീകരിക്കുന്നത് പ്രായോഗിക സമീപനമാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമുണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

500 രൂപ ശമ്പളം നല്‍കിയാല്‍ കമ്പനി അടച്ചിടേണ്ടിവരുമെന്ന ഉടമകളുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലോക്കൗട്ടിനെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷന്‍ നികുതിയുടെ കാര്യത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിന് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചനടത്തേണ്ടതുണ്ട്. പ്ലാന്റേഷന്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനകരമായി വരുന്നതിനാണ് അധിക വരുമാനമുണ്ടാക്കുന്നതിനായി അഞ്ച് ശതമാനം ഭൂമി മറ്റ് ആവശ്യങ്ങള്‍ വിനിയോഗിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റേത് രാഷ്ട്രീയ തട്ടിപ്പാണ്. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും മൂന്നാറില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തോട്ടം തൊഴിലാളികള്‍ക്ക് അടിസ്ഥാന വേതനത്തില്‍ അദ്ദേഹത്തിന്റെ കാലത്ത് കൂട്ടിക്കൊടുത്തത് വെറും 8.74 രൂപയാണ്. അതിന്റെ മൂന്നിരട്ടി 33.61 രൂപ അടിസ്ഥാന വേതനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ധന വരുത്തി. ഇതാണ് വസ്തുത എന്നിരിക്കെയാണ് വി.എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. വെറും രാഷ്ട്രീയ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നത്.

കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തത് അഴിമതിക്കെതിരായ സര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗ്രൂപ്പുണ്ടോ ഇല്ലയോ എന്നകാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ താനില്ല. പക്ഷേ ഇതൊന്നും സര്‍ക്കാരിന്റെ നടപടിയെ സ്വാധീനിക്കില്ല. ആഭ്യന്തരമന്ത്രി തന്നെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

തോട്ടം മേഖല പ്രതിസന്ധിയില്‍, വേണ്ടത് സമവായം


തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയില്‍ വ്യവസായത്തിന് താങ്ങാന്‍ പറ്റാവുന്ന പരമാവധി വേതനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്നതാണ് തന്റെ സമീപനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തോട്ടം മേഖലയുടെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതില്‍ എല്ലാ സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് കലക്ക വെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും മുഖ്യമന്ത്രി ദിനപത്രങ്ങളിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

ഇന്ന് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ യൂണിയനുകളും തോട്ടമുടമകളും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായാണ് മുഖ്യമന്ത്രി ലേഖനം പ്രസിദ്ധീകരണത്തിന് നല്‍കിയത്. മൂന്നാറിലെ തൊഴിലാളി സമരത്തിനു പിന്നില്‍ തീവ്രവാദമോ വിഘനവാദമോ ഒന്നുമില്ല, പക്ഷേ തോട്ടം മേഖല വലിയൊരു പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ആഗോള കമ്പോളത്തില്‍ കരുത്തര്‍ക്ക് മാത്രമേ പിടിച്ചു നില്‍ക്കാനാകൂ. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനവും വേതനവും ലഭിക്കണമെങ്കില്‍ മുദ്രാവാക്യങ്ങളോ പ്രഖ്യാപനങ്ങളോ അല്ല, മാനേജ്‌മെന്റും തൊഴിലാളികളും സര്‍ക്കാരും ചേര്‍ന്ന കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.

നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മാനേജ്‌മെന്റിനും അതിന് മേല്‍നോട്ടം വഹിക്കുന്നതില്‍ സര്‍ക്കാരിനും വീഴ്ചപറ്റി.

ഒരു പ്രതിസന്ധിയുണ്ടായാല്‍ കലക്കവെള്ളത്തില്‍നിന്നു മീന്‍പിടിക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ അടിസ്ഥാനവേതനത്തില്‍  കൂട്ടിക്കൊടുത്തത് 8.74 രൂപ മാത്രമാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ കൂട്ടിയത് 33.61 രൂപ. പ്രതിപക്ഷനേതാവ് ഇന്നുന്നയിക്കുന്ന ആവശ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. റബ്ബര്‍, ഏലം, കാപ്പി തോട്ടങ്ങളില്‍ ഇടതുസര്‍ക്കാര്‍ യഥാക്രമം 35.93 രൂപ, 26.8 രൂപ, 14.6 രൂപ എന്നിങ്ങനെ അടിസ്ഥാനവേതനം കൂട്ടിയപ്പോള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ യഥാക്രമം 80.62 രൂപ, 56.65 രൂപ, 33.61 രൂപ എന്നിങ്ങനെയാണു കൂട്ടിയത്- മുഖ്യമന്ത്രി പറയുന്നു.


2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

കുവൈത്ത് റിക്രൂട്ട്മെന്റ്: ഖദാമത്തിന്റെ അനുമതി റദ്ദാക്കണം


കുവൈത്തിലേക്കു തൊഴിൽ തേടിയും മറ്റും പോകുന്നവരെ മെഡിക്കൽ സ്ക്രീനിങ് ടെസ്റ്റ് നടത്താനായി നിയോഗിച്ചിരിക്കുന്ന ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ പ്രവർത്തനം കേരളത്തിന് ഒരു വിധത്തിലും പ്രയോജനപ്പെടാത്ത സാഹചര്യത്തിൽ അവർക്കു നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മ‍ൻചാണ്ടി കുവൈത്തിലെ ഇന്ത്യൻ അംബാസഡർക്കു കത്തയച്ചു.

മറ്റു ഗൾഫ് രാജ്യങ്ങൾ ഇതിനായി ജിഎഎംസിഎയെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഖദാമത്ത് അന്യായ ഫീസാണു ചുമത്തുന്നതെന്നും മെട്രോ നഗരങ്ങളിൽ മാത്രമാണ് ഇവർക്ക് ഓഫിസ് ഉള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു കേരളത്തിൽ നിന്നുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

സ്ക്രീനിങ്ങിനും ടെസ്റ്റിനും ഖദാമത്തിനു സൗകര്യമില്ല. ഖദാമത്തിന്റെ അനുമതി തൽക്കാലം കുവൈത്ത് സർക്കാർ തട​ഞ്ഞിട്ടുണ്ട്. കുവൈത്ത് സർക്കാരിനെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി അനുമതി റദ്ദാക്കാൻ നടപടി എടുക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

തോട്ടം മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടും


കൊച്ചി: തോട്ടം മേഖലയില്‍ തൊഴില്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴില്‍ പ്രശ്‌നത്തില്‍ വ്യവസായം തകരാത്ത തരത്തിലുള്ള സമീപനമാണ് തൊഴിലാളികളില്‍ നിന്നുണ്ടാകേണ്ടത്. കേരള പ്ലാന്റേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക യോഗം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ക്കു വേണ്ടി തൊഴിലാളികള്‍ രംഗത്തിറങ്ങുന്നത് സമൂഹം ഉറ്റുനോക്കുകയാണ്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ പൂര്‍ണ മനസ്സോടെ തോട്ടം ഉടമകള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്നു ലഭിക്കുന്ന വേതനം കുറവാണ്. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമ്പോഴാണ് ഇവര്‍ സമര രംഗത്തേക്ക് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോട്ടം മേഖലയിലെ ഉത്പന്നങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തോട്ടം വ്യവസായത്തിന് താങ്ങാനാകാത്ത രീതിയിലേക്ക് കൂലി ഉയര്‍ത്തണമെന്ന് തൊഴിലാളികള്‍ പറയുന്നതും ശരിയല്ല. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി കിട്ടണം. അതേസമയം അത് താങ്ങാനാകാത്ത നിലയിലുള്ളതാണെങ്കില്‍ വ്യവസായം തകരും. തോട്ടം ഉടമകളും തൊഴിലാളികളും ഒന്നിച്ചു മുന്നോട്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

ജേക്കബ് തോമസിന്റെ നിലപാടുകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി


തിരുവനന്തപുരം∙ ജേക്കബ് തോമസിനെ അഗ്നിശമന സേനയുടെ തലപ്പത്തുനിന്നും നീക്കിയത് മന്ത്രിസഭയുടെ തീരുമാനപ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കോ നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിക്കോ പങ്കില്ല. മുഖ്യമന്ത്രി എന്ന നിലയിൽ അതിന്റെ പൂർണ ഉത്തരാവാദിത്തം തനിക്കാണ്. അഗ്നിശമനസേനാ മേധാവിയെന്ന നിലയിൽ ജേക്കബ് തോമസിന്റെ പ്രവർത്തനങ്ങളിലെ പോരായ്മകൾ അക്കമിട്ടു നിരത്തിയാണ് മുഖ്യമന്ത്രി സ്ഥാനം മാറ്റിയ തീരുമാനത്തെ ന്യായീകരിച്ചത്. ജേക്കബ് തോമസിന്റെ സ്ഥാനമാറ്റം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

കണ്ണൂർ റയിൽവെ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ട സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ഫയർഫോഴ്സിനെ സമീപിച്ചപ്പോൾ ഇത് ഞങ്ങളുടെ ഡ്യൂട്ടി അല്ല എന്നു പറഞ്ഞ് അവർ ഒഴിയുകയാണ് ചെയ്തത്. താമരശേരി ചുരത്തിൽ അപകടാവസ്ഥയിൽ മരം വീണ് കിടന്നത് വെട്ടിമാറ്റാൻ‌ പറഞ്ഞപ്പോഴും മരം വെട്ടുന്നതല്ല ഞങ്ങളുടെ ജോലിയെന്ന് പറഞ്ഞ് അവർ ഒഴിയുകയായിരുന്നു. പത്തനംതിട്ടയിലും സമാനമായ രീതിയിൽ ഫയർഫോഴ്സിന്റെ ഭാഗത്തുനിന്നും നിലപാടുണ്ടായി. ഇതെല്ലാം കോളജുകളിലെ വിവാദ ഓണാഘോഷങ്ങളെത്തുടർന്ന് ജേക്കബ് തോമസ് പുറപ്പെടുവിച്ച പ്രത്യേക സർക്കുലറിന്റെ മറപിടിച്ചായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അഗ്നിശമന സേനയിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന സേവനങ്ങളെല്ലാം ജേക്കബ് തോമസ് ഇല്ലാതാക്കി. പ്രത്യക്ഷത്തിൽ ഈ നിലപാടുകളെല്ലാം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവയായിരുന്നു. ഇത്തരം ഉദ്യോഗസ്ഥരെ അഗ്നിശമന സേനയുടെ തലപ്പത്ത് വച്ചുകൊണ്ടിരിക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്കൈലിഫ്റ്റ് ഇല്ലെന്ന പേരിൽ ബഹുനിലകെട്ടിടങ്ങൾക്ക് അനുമതി നിഷേധിച്ചു. സർക്കാർ സ്കൈലിഫ്റ്റ് വാങ്ങാത്തതിന്റെ പേരിൽ അനുമതി നിഷേധിക്കുന്നത് ശരിയല്ല. ജേക്കബ് തോമസിനെ സ്ഥാനംമാറ്റിയതിനെതിരെ വിമർശനമുയർത്തി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നടപടിയേയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും സ്കൈലിഫ്റ്റ് ഇല്ലാത്ത കെട്ടിടങ്ങൾക്ക് അനുമതി നൽകിയിരുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടി.

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

ഇലക്ട്രോണിക്സ് അറ്റ് സ്കൂൾ പദ്ധതി എല്ലാ എയ്ഡഡ് സ്കൂളുകളിലും


തിരുവനന്തപുരം ∙ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഇലക്ട്രോണിക്സിൽ പരിശീലനം നൽകാൻ സർക്കാർ സ്കൂളുകളിൽ ഈ വർഷം തുടങ്ങുന്ന ഇലക്ട്രോണിക്സ് അറ്റ് സ്കൂൾ പദ്ധതി എല്ലാ എയ്ഡഡ് സ്കൂളുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

തിരഞ്ഞെടുത്ത വിദ്യാർഥികൾക്കു നല‍്കുന്ന റാസ്ബെറി പൈ കംപ്യൂട്ടറുകൾ എല്ലാ സ്കൂളുകൾക്കും ലഭ്യമാക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇലക്ട്രോണിക്സ് അറ്റ് സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനവും റാസ്ബെറി പൈ കിറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.


വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍കും

'77ന് മുമ്പുള്ള കൈവശഭൂമിയുടെ പട്ടയവിതരണം പൂര്‍ത്തിയാക്കും 

 1977ന് മുമ്പുള്ള കൈവശഭൂമിയുടെ പട്ടയവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനായി നടപടിക്രമം ലഘൂകരിക്കുമെന്നും വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതിലോലമേഖല തരംതിരിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു. ഉടന്‍ വിജ്ഞാപനമിറങ്ങുമെന്നാണ് കരുതുന്നത്. 

ഈ സാഹചര്യത്തില്‍ സാങ്കേതികത്വം പറഞ്ഞ് പട്ടയവിതരണം മുടക്കാനാകില്ല. നടപടി ഊര്‍ജ്ജിതമാക്കാന്‍ കളക്ടര്‍മാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 
കളക്ടര്‍മാരുടെയും വകുപ്പുമേധാവികളുെടയും വാര്‍ഷികാവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തീരദേശപരിപാലന നിയമം മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രായോഗിക നടപടി കൈക്കൊള്ളാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. 100 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ സംരക്ഷിക്കാമെന്ന് കേന്ദ്രം ഉറപ്പുതന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പട്ടയപ്രശ്‌നത്തിന് മുഖ്യപരിഗണന നല്‍കും. 

റേഷന്‍കാര്‍ഡുകള്‍ പുതുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം. റേഷന്‍കടകളില്‍ത്തന്നെ തിരുത്തല്‍ വരുത്താനുള്ള നടപടികളുണ്ടാകും. ദേശീയപാതാ വികസനം, ഗ്യാസ് പൈപ്പ് ലൈന്‍ എന്നീ വന്‍കിട പദ്ധതികള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കും. അതിനുശേഷമേ സ്ഥലമേറ്റെടുക്കാന്‍ തുടങ്ങൂ.

വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍കും. ഭവനനിര്‍മ്മാണരംഗത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കും. ലക്ഷംവീട് കോളനികളിലെ വീടുകള്‍ ജീര്‍ണാവസ്ഥയിലാണ്. അത് മാറ്റണം. സാങ്കേതികരംഗത്തെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്താന്‍ ഡിജിറ്റല്‍ കേരള പദ്ധതിക്ക് പ്രാമുഖ്യം നല്‍കും. ഐ.ടി.യുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Electronics & Raspberry Pi kits will reach every school


Trivandrum: The State Government will soon equip every school, government and aided, with electronic colour coded kits and Raspberry Pi kits, said Chief Minister, Shri Oommen Chandy. Speaking after the inauguration of the Electronics@School project in Thiruvananthapuram today, the CM said that 6,000 government schools will be given the electronics kit to support and nurture a maker-culture among kids.

Besides providing Raspberry Pi kits to 10,000 students selected on a merit basis, steps will be taken to provide every government and aided school with a Raspberry Pi kit for common coding practices,” said the CM.

He also inaugurated the distribution of electronic kits under the Electronics@School project and gave away the prizes to winners of the coding competition held as part of the first phase of Learn to Code project. The projects are being implemented jointly by the Kerala Startup Mission and IT@School.

Manas Manohar of Rajiv Gandhi Memorial Higher Secondary School, Mokeri, Kannur, took the first prize and Rs. 2 lakh cash award, in the coding competition held as part of the first Learn to Code. The Class 9 student built Pi Attendance, a device to view attendance at government offices from personal computers.



(Kerala IT News)

2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

നിഷ് സര്‍വകലാശാലയ്ക്ക് സ്ഥലം ഉടന്‍ നല്‍കും



തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്​പീച്ച് ആന്‍ഡ് ഹിയറിങ്ങിന് (നിഷ്) സര്‍വകലാശാല ആരംഭിക്കാന്‍ സ്ഥലമനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്‍പത് ഏക്കര്‍ ഭൂമിയാണ് സര്‍വകലാശാലയ്ക്ക് ആവശ്യമായുള്ളത്. ജില്ലയിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ സര്‍വകലാശാലയ്ക്ക് അനുയോജ്യമായവ ശുപാര്‍ശ ചെയ്യാന്‍ മുഖ്യമന്ത്രി സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ജി.വിജയരാഘവനെ ചുമതലപ്പെടുത്തി. ഇത് പരിശോധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ


തിരുവനന്തപുരം:തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നലെ  ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികില്‍സ തേടുന്നവരുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തിന് ഇരയാകുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ആക്രമണകാരികളായ നായകളെ നിയന്ത്രിക്കാന്‍ ഏത് നടപടിയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈക്കൊള്ളാം. മനുഷ്യജീവനാണ് പ്രധാനം. തെരുവ് നായകളെ കൊല്ലുന്നതില്‍ നിയമതടസമുള്ള സാഹചര്യത്തില്‍ നായകളെ വന്ധ്യംകരിച്ച് പ്രജനനം നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നായ്ക്കളുടെ വന്ധ്യംകരണത്തിനായി പുതിയ പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന മന്ത്രസഭാ യോഗം രൂപംനല്‍കി. "സേഫ് കേരള" എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളേയും വന്ധ്യംകരണത്തിന് എത്തിക്കാവുന്നതാണ്. വന്ധ്യംകരണ കേന്ദ്രത്തില്‍ എത്തിക്കുന്ന ഒരു നായയ്ക്ക് 250 രൂപ നല്‍കും. സ്വന്തം വീട്ടിലെ നായയാണെങ്കിലും ഈ സംഖ്യം നല്‍കും. പദ്ധതി നടത്തിപ്പിനായി അതാത് തദ്ദേശസ്ഥാപനങ്ങള്‍ തുക വിലയിരുത്താനാണ് പദ്ധതി. 

ഇതിനായി എല്ലാ ബ്‌ളോക്കുകളലും പ്രത്യേക വെറ്ററിനറി ക്‌ളിനിക്കുകള്‍ തുടങ്ങും. പഞ്ചായത്തുകളില്‍ 50 ക്ലിനിക്കുകള്‍ ഉടനെ ആരംഭിക്കും. 

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമ നടപടി


സര്‍ക്കാറുമായുള്ള ഉറപ്പു ലംഘിച്ച സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളെ തഴഞ്ഞ് കുറഞ്ഞ മാര്‍ക്കുള്ളവരെ തിരുകിക്കയറ്റുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറുമായുള്ള ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മെറിറ്റ് സീറ്റുകളുടെ കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. ഉറപ്പ് പാലിക്കാത്തിനോട് യോജിക്കാന്‍ കഴിയില്ല. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം ചേരുമെന്ന് ഇന്നലെ മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഉയര്‍ന്ന മാര്‍ക്കുവാങ്ങിയ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കാതെ വരികയും വളരെ താഴ്ന്ന മാര്‍ക്കുവാങ്ങിയവര്‍ക്ക് മാത്രം പഠിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നത് ശരിയല്ല. നിയമപരമായ അനുകൂല സാഹചര്യം അവര്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് സര്‍ക്കാരിന് ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതുമൂലം മികച്ച മാര്‍ക്കുനേടിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റില്‍ പവേശനം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചത്.

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

എല്ലാ പഞ്ചായത്തിലും ഹോമിയോ കേന്ദ്രങ്ങള്‍ ആരംഭിക്കും


കോട്ടയം: കേരളത്തില്‍ 110 പുതിയ ഹോമിയോ ആസ്​പത്രികള്‍ ആരംഭിച്ചതിന് പിന്നാലെ മുഴുവന്‍ പഞ്ചായത്തിലും ഹോമിയോ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ 'സ്വാമി ആതുരദാസ്ജി ഹോമിയോ വന്ധ്യതാ ചികില്‍സ ദേശീയ സെമിനാര്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

40 പഞ്ചായത്തില്‍കൂടി ഹോമിയോ കേന്ദ്രങ്ങള്‍ ആരംഭിക്കാനുണ്ട്. ഈ വര്‍ഷാവസാനത്തോടെ ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കും. അലോപ്പതിക്ക് പുറമേയുള്ള എല്ലാ ചികില്‍സകളും ഒന്നിക്കുന്ന 'ആയുഷ്' വകുപ്പ് ആദ്യമായി ആരംഭിക്കുന്ന സംസ്ഥാനവും കേരളമാണെന്ന് അദ്ദേഹം അറിയിച്ചു.

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി

മൂന്നാർ സമരം കൊച്ചിയിൽ ചർച്ചയിലൂടെ പരിഹരിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കൈകളിൽ തൊഴിലാളി പ്രതിനിധി നല്ലതണ്ണി എസ്റ്റേറ്റിലെ ലിസി ചുംബിക്കുന്നു.

ശമ്പളവും ബോണസും ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഇന്നു വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ അവസാനവട്ട ചർച്ചയിലാണ് തീരുമാനം.

 ചർച്ചയിൽ പൂർണ സംതൃപ്തിയുണ്ടെന്ന് തൊഴിലാളി നേതാക്കൾ പ്രതികരിച്ചു. തൊഴിലാളികളുടെ ബോണസിന്റെ കാര്യത്തിൽ തീരുമാനമായി. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്സ്ഗ്രേഷ്യ നൽകാനും ധാരണ. ഈ മാസം 21ന് ബോണസ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പള വർധനയുടെ എത്രയും വേഗം ചർച്ചചെയ്ത് തീരുമാനിക്കും. ഇതിനായി പ്ലാന്റേഷൻ കമ്മിറ്റിയുമായി 26ന് ന് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭവന പദ്ധതി, ആശുപത്രി സൗകര്യം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കും.