UDF

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കേരളത്തില്‍ വര്‍ഗീയതയ്ക്ക് നിലനില്‍പ്പില്ല


തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് നിലനില്‍പ്പില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി അധ്യക്ഷന്‍ വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 

കേരളത്തെ വര്‍ഗീയ ചേരിയില്‍ കൊണ്ട് കെട്ടാന്‍ ആര് ശ്രിമിച്ചാലും അത് നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരായാണ് കേരളം എന്നും നിലകൊണ്ടിട്ടുള്ളത്. 1977 ല്‍ അടിയന്തരാ - വസ്ഥയ്‌ക്കെതിരെ കൈകോര്‍ക്കാന്‍ സി.പി.എം ജനസംഘവുമായി സഖ്യത്തിലായപ്പോഴാണ് യു.ഡി.എഫിന് കേരളത്തില്‍ ചരിത്ര വിജയമുണ്ടായത്. അരുവിക്കരയില്‍ ഉണ്ടായ വിജയം ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ യു.ഡി.എഫിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.