UDF

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

വി.എസിന്റെ ആക്ഷേപത്തിനെതിരെ മുഖ്യമന്ത്രി

വി.എസിന്റെ ആക്ഷേപത്തിനെതിരെ മുഖ്യമന്ത്രി








Imageന്യൂഡല്‍ഹി: തിരുവിതാംകൂര്‍
രാജകുടുംബാംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ
പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.



പ്രതിപക്ഷ നേതാവില്‍ നിന്നും ഉണ്ടാകാന്‍
പാടില്ലാത്തതായിരുന്നു അത്തരം പ്രസ്താവന. പ്രതിപക്ഷ നേതാവ് എങ്ങനെ
സംസാരിക്കണമെന്നു മുഖ്യമന്ത്രിക്കു ഉപദേശിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ
താന്‍ അതിനു മുതിരുന്നുമില്ല. കേരളത്തിലെ ജനങ്ങളുടെ മൊത്തവികാരവും 
പ്രതിപക്ഷനേതാവില്‍ നിന്നും ഇത്തരം ഒരു പ്രസ്താവന ഉണ്ടാകാന്‍
പാടില്ലായിരുന്നുവെന്നതാണെന്നാണു താന്‍ മനസ്സിലാക്കുന്നത്. വല്ലാര്‍പാടം
കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ദോഷകരമായി ബാധിക്കുന്ന കബോട്ടാഷ് നിയമത്തില്‍
ഇളവു വരുത്തണമെന്നു കേന്ദ്രഷിപ്പിംഗ് മന്ത്രി ജി.കെ.വാസനെ നേരില്‍കണ്ടു
ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമത്തില്‍ ഇളവു
വരുത്തിയില്ലെങ്കില്‍ വല്ലാര്‍പാടം തുറമുഖത്തിന്റെ പ്രവര്‍ത്തനം
സുഗമമാകില്ല. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നപ്പോള്‍
തന്നെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിയമത്തില്‍
ഇളവു വരുത്തണമെന്നതിനോടൊപ്പം, കപ്പല്‍ ചാലിന്റെ വികസനം
വേഗത്തിലാക്കണമെന്നും കേന്ദ്രഷിപ്പിംഗ് മന്ത്രിയോട് ആവശ്യപ്പെടും.