UDF

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

10,503 അധ്യാപകര്‍ക്ക് പുനര്‍നിയമനം

10,503 അധ്യാപകര്‍ക്ക് പുനര്‍നിയമനം






10,503 അധ്യാപകര്‍ക്ക്  പുനര്‍നിയമനം


തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ ഒന്നരപ്പതിറ്റാണ്ടായി
നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സമഗ്ര പരിഷ്‌കരണ പാക്കേജിന്
സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കി. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35
ആക്കും. തസ്തിക നഷ്ടം വന്ന് പുറത്തുപോയ മുഴുവന്‍ അധ്യാപകര്‍ക്കും
പുനര്‍നിയമനം നല്‍കും. പുതിയ പ്രധാനാധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.


 അധ്യാപകര്‍ക്ക് വിപുലമായ പരിശീലനം. തസ്തിക നഷ്ടം ഇല്ലാതാക്കും. സംരക്ഷണ
സംവിധാനം ഒഴിവാക്കി. പകരം അധ്യാപക ബാങ്ക്. അധ്യാപകരുടെ പ്രകടനം
വിലയിരുത്താന്‍ സമിതി. തലയെണ്ണല്‍ അവസാനിപ്പിക്കും. പുതിയ നിയമനങ്ങള്‍ക്ക്
മാനദണ്ഡം. എന്നിങ്ങനെ ബഹുതല സ്‌പര്‍ശിയായ പദ്ധതിക്കാണ്
രൂപംനല്‍കിയിരിക്കുന്നത്. ബുധനാഴ്ച  മന്ത്രിസഭ അംഗീകരിച്ച പാക്കേജ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും പങ്കെടുത്തു.


എയ്ഡഡ് മേഖലയില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരില്‍ കോടതിയില്‍ കേസ്
നിലവിലുള്ള 695 പേര്‍ ഒഴികെയുള്ള 2920 അധ്യാപകര്‍, സംരക്ഷിത പദവിയുള്ള 3083
പേര്‍, തലയെണ്ണലില്‍ ഈ വര്‍ഷം വരെ തസ്തിക നഷ്ടമായ 4500 പേര്‍ എന്നിങ്ങനെ
10503 പേരുടെ പ്രശ്‌നങ്ങളെയും ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള
നിര്‍ദേശങ്ങളെയും  ആസ്‌പദമാക്കിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. 2920
പേര്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ ശമ്പളം നല്‍കും.


മറ്റുള്ളവര്‍ക്ക് പുനര്‍നിയമനം നല്‍കുന്ന ദിവസം തൊട്ട് ശമ്പളം ലഭിക്കും.
പുനര്‍നിയമനം സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ ചൊവ്വാഴ്ച
സ്‌കൂള്‍ മാനേജര്‍മാരുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തും. ഇതിന്
വിദ്യാഭ്യാസ മന്ത്രി കണ്‍വീനറായി മന്ത്രിതല സമിതിയെ നിയോഗിച്ചു.


പാക്കേജിലെ പ്രധാന നിര്‍ദേശങ്ങള്‍: ശമ്പളമില്ലാത്ത 2920 എയ്ഡഡ് സ്‌കൂള്‍
അധ്യാപകര്‍ക്ക് ഈ വര്‍ഷം മുതല്‍ നിയമനാംഗീകാരം. 695 പേരുടെത് കോടതി
വിധിക്ക് വിധേയമായി നടപ്പാക്കും.


.1996 മുതല്‍ 2011 വരെ കുട്ടികളുടെ തലയെണ്ണല്‍ മൂലം ജോലി നഷ്ടമായ 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം.


.തലയെണ്ണല്‍ അവസാനിപ്പിച്ചു. പകരം ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ സംവിധാനം പ്രയോജനപ്പെടുത്തും.


.'സംരക്ഷിത അധ്യാപകര്‍' എന്ന വിഭാഗം ഇനിയുണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക്.


.അധ്യാപക വിദ്യാര്‍ഥി അനുപാതം അഞ്ചാം ക്ലാസ് വരെ 1:30. 6-10 ക്ലാസില്‍ 1:35. സര്‍ക്കാര്‍ സ്‌കൂളുകളിലും ഇതേ അനുപാതമായിരിക്കും


.2010-11 വര്‍ഷത്തെ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി സ്ഥിരം സ്റ്റാഫ്
ഫിക്‌സേഷന്‍. കുട്ടികളുടെ എണ്ണമനുസരിച്ച് അധ്യാപക തസ്തിക മാറില്ല.


.എയ്ഡഡ് സ്‌കൂളുകളിലെ നിയമനം അംഗീകൃത തസ്തികകളില്‍ മാത്രം. പ്രതീക്ഷിക്കുന്ന ഒഴിവുകളില്‍ മുന്‍കൂര്‍ നിയമനം നിരോധിച്ചു.


.150 കുട്ടികളുള്ള എല്‍.പിയിലും 100 കുട്ടികളുള്ള യു.പിയിലും പുതിയ
പ്രധാനാധ്യാപക തസ്തിക.  എല്‍.പിയില്‍ 1322 ഉം യു.പിയില്‍ 1355 ഉം
സ്‌കൂളുകള്‍ക്ക് നേട്ടം. പ്രധാനാധ്യപകനെ ക്ലാസ് ചുമതലയില്‍ നിന്ന്
ഒഴിവാക്കി