UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ഗുരുവായൂരില്‍ ക്യൂ കോംപ്ലക്‌സും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കെട്ടിടവും നിര്‍മിക്കും


 ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്കായി ക്യൂ കോപ്ലക്‌സും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കെട്ടിടവും നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ക്യൂ കോംപ്ലക്‌സ് നിര്‍മിക്കുന്ന സത്രം കോമ്പൗണ്ടില്‍ ലൈസന്‍സ് വ്യവസ്ഥയില്‍ കച്ചവടം നടത്തിവരുന്ന 30 വ്യാപാരികളെ ക്യൂ കോംപ്ലക്‌സിനോടും പാര്‍ക്കിങ് കെട്ടിടത്തോടും അനുബന്ധമായിത്തന്നെ പുനര്‍വിന്യസിപ്പിക്കും. ഇവയുടെ നിര്‍മാണ കാലയളവില്‍ ഈ വ്യാപാരികള്‍ക്കുവേണ്ടി ക്ഷേത്രത്തിന് സമീപത്തുതന്നെ ദേവസ്വം ചെലവില്‍ താത്കാലിക കച്ചവട ഷെഡ്ഡുകള്‍ നിര്‍മിക്കും.

വ്യാപാരികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സത്രം കോംപ്ലക്‌സില്‍ പൊളിച്ചുമാറ്റുന്ന കടകളെക്കൂടാതെ ഉപയോഗയോഗ്യമായ കടകള്‍ ദേവസ്വത്തിന്റെ കൈവശമുണ്ടോ എന്ന് പരിശോധിക്കുന്നതിനും ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ ചുമതലപ്പെടുത്തി. 


Govt to file appeal against stay on formation of new panchayats


Kochi: The government will file an appeal against the Kerala High Court's decision to stay the formation of new panchayats in the state, Chief Minister Oommen Chandy stated on Tuesday.

The CM confirmed the decision to appeal the stay after holding talks with Home Minister Ramesh Chennithala and the Election Commission.

The stay was expected to cause delay to the local body polls, set for October. However, Chandy said that the polls would take place as per schedule.

The CM also revealed that the UDF government would hold further discussions with the Election Commission after 15 days.

The Kerala High Court stayed the formation of new panchayats on Monday.

While delivering the order, the court stressed that due process was not followed in formation of new panchayats.

"The manner in which some portions of villages were divided to form new panchayats without the permission of Governor was not following the law. The ward division too was against the law," the High Court observed.

Justice A.V. Ramakrishna Pillai took the decision to stay the formation of new panchayats, while considering a set of petitions filed on April 25 against the government decision.

The order came hours after Chandy said that the local body elections would not be delayed at any cost. The CM had also stated the government was stern about the timing of the panchayat elections.


2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

പ്രീ-പ്രൈമറി അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കും


കോട്ടയം: നിയമപരവും സാങ്കേതികവുമായ ചില തടസ്സങ്ങളുണ്ടെങ്കിലും പ്രീപ്രൈമറി അധ്യാപകരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കേരള സ്റ്റേറ്റ് പ്രീ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രീ - പ്രൈമറി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുരുന്നുകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കുന്ന പ്രീപ്രൈമറി അധ്യാപകരുടെ സേവനം വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല


 കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സര്‍ക്കാര്‍ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് മാറ്റിവെക്കരുതെന്നാണ് സര്‍ക്കാരിന്റെ താത്പര്യം, തെരഞ്ഞെടുപ്പ് ഒരുകാരണവശാലും മാറ്റിവെക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചൊവ്വാഴ്ച ഉന്നതതല ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പ് സമയത്തുതന്നെ നടക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. തിരഞ്ഞെടുപ്പ് ഒരുകാരണവശാലും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ലൈറ്റ് മെട്രോ: ഡിഎംആർസിയെ ഒഴിവാക്കിയിട്ടില്ല


തിരുവനന്തപുരം–കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ നിർമാണത്തിന്റെ ചുമതലയിൽ നിന്ന് ഡിഎംആർസിയെ ഒഴിവാക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.

കൊച്ചി മെട്രോ നിർമാണത്തിനു പൂർത്തിയാക്കിയ നടപടിക്രമങ്ങൾ ലൈറ്റ് മെട്രോയുടെ കാര്യത്തിലും നിർവഹിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുമതിയാണ് ഇക്കാര്യത്തിൽ ആദ്യം വേണ്ടത്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാൽ ലൈറ്റ് മെട്രോയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന്റെ അന്തിമ നിലപാട് അറിയാൻ ശ്രീധരൻ തിരിച്ചെത്തിയാലുടൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. 


ജലമാർഗത്തിലൂടെയുള്ള ചരക്കുഗതാഗതം വിപുലപ്പെടുത്തും


കേരളത്തിലെ ചെറുതും വലുതുമായ തുറമുഖങ്ങൾ വികസിപ്പിച്ച് ജലമാർഗത്തിലൂടെയുള്ള ചരക്കുഗതാഗതം വിപുലപ്പെടുത്താനാണു സർക്കാരിന്റെ ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയജലപാതയുടെ കോവളം–കോട്ടപ്പുറം ഭാഗവും കോട്ടപ്പുറം–മഞ്ചേശ്വരം ഭാഗവും പൂർത്തീകരിക്കാൻ നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂർണമായും സ്വകാര്യപങ്കാളിത്തത്തോടെ 763 കോടി രൂപ ചെലവിൽ മൂന്നുവർഷം കൊണ്ടു പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ചെന്നൈയിലെ മലബാർ പോർട് പ്രൈവറ്റ് ലിമിറ്റഡിനാണു നിർമാണച്ചുമതല. 30 വർഷത്തേക്കു തുറമുഖത്തിന്റെ നടത്തിപ്പ് ഈ കമ്പനിക്കായിരിക്കും. വരുമാനത്തിന്റെ നിശ്ചിതശതമാനം കമ്പനി ഈ കാലയളവിൽ സർക്കാരിലേക്ക് അടയ്ക്കുന്ന രീതിയിലാണു നടത്തിപ്പ് കരാർ.

ശിലാസ്ഥാപനദിവസം‌ തന്നെ പണികളും ആരംഭിച്ച് പൊന്നാനിയിലെ നിർദിഷ്ട വാണിജ്യ തുറമുഖം ചരിത്രത്തിലേക്കു നങ്കൂരമിട്ടു തുടങ്ങി. തുറമുഖത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വേദി വിട്ടയുടൻ കരിങ്കല്ല് നിറച്ച ലോറികൾ തുറമുഖ നിർമാണസ്ഥലത്തേക്കു നീങ്ങി. പുലിമുട്ടിനോടു ചേർന്ന ഭാഗത്ത് കല്ലിടുന്ന ജോലിയാണ് ആദ്യദിനം തുടങ്ങിയത്. മലബാറിന്റെ സ്വപ്നപദ്ധതിക്ക് അങ്ങനെ തറക്കല്ലിടൽദിനത്തിൽ‌ തന്നെ ശുഭാരംഭം.


2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

പെരുവള്ളൂര്‍ ഇനി ലഹരിവിമുക്തപഞ്ചായത്ത്‌


തേഞ്ഞിപ്പലം: പെരുവള്ളൂരിനെ സമ്പൂര്‍ണ ലഹരിവിമുക്ത പഞ്ചായത്തായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ലഹരിവിമുക്തമാകുന്ന സംസ്ഥാനത്തെ രണ്ടാമത്തേതും മലബാര്‍ മേഖലയില്‍ ആദ്യത്തേതുമായ പഞ്ചായത്താണ് പെരുവള്ളൂര്‍.

ലോകത്തിനുതന്നെ മാതൃകയായ ജനസമൂഹമായി പെരുവള്ളൂരിലെ ജനങ്ങള്‍ മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാന്‍ ജനങ്ങള്‍തന്നെ മുന്നിട്ടിറങ്ങണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണപിന്തുണയും ഉണ്ടാകും- അദ്ദേഹം പറഞ്ഞു.

പെരുവള്ളൂരിനെ ലഹരിമുക്തമാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായവര്‍ക്കുള്ള ഉപഹാരങ്ങള്‍ മുഖ്യമന്ത്രി വിതരണംചെയ്തു. 

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് പഞ്ചായത്തില്‍ ലഹരിവിമുക്തപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എല്ലാ വാര്‍ഡുകളിലും സമിതികള്‍ രൂപവത്കരിച്ച് ബോധവത്കരണവും ഗൃഹസമ്പര്‍ക്കവും പ്രദര്‍ശനവും സംഘടിപ്പിച്ചു. 

പെരുവള്ളൂരിനെ കഴിഞ്ഞമാസം സമ്പൂര്‍ണ അഴിമതിരഹിത പഞ്ചായത്തായി ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.

ജനാധിപത്യ ശക്തികളുടെ ഐക്യത്തിന് തടസ്സം സി.പി.എമ്മിന്റെ കോണ്‍ഗ്രസ് വിരോധം


 മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിനും കെട്ടുറപ്പിനും തടസ്സം സൃഷ്ടിക്കുന്നത് സി.പി.എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ആര്‍.എസ്.പി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ രാഷ്ട്രീയസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ബി.ജെ.പി. ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ദേശീയതലത്തില്‍ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യം മുമ്പെന്നത്തേക്കാളും അനിവാര്യമാണിന്ന്. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ഒരു സ്ഥാനമുണ്ട്. മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിനും ഇടതുപക്ഷത്തിന്റെ പങ്ക് വലുതാണ്. എന്നാല്‍ ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം. അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം ആ ദൗത്യം നിറവേറ്റുന്നതില്‍നിന്ന് മാറിപ്പോകുന്നെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ബി.ജെ.പി.യുടെ വിജയം താത്കാലികമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കയാണ്. ഒരുവര്‍ഷംകൊണ്ട് ജനങ്ങള്‍ക്ക് അവരിലുള്ള പ്രതീക്ഷ അസ്തമിച്ചു. അവരുടെ വാക്കും പ്രവൃത്തിയും രണ്ടാണ്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം കൂടുന്തോറും ജനവിശ്വാസം നഷ്ടമാകും. വിശ്വാസം നഷ്ടമായ ജനങ്ങളിപ്പോള്‍ ആശങ്കയിലും ബി.ജെ.പി. സര്‍ക്കാരിനോട് അമര്‍ഷത്തിലുമാണ്.


കേരളത്തില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഒരു മുന്നണി മാറി മറ്റൊരു മുന്നണി വരുന്ന രീതി അവസാനിക്കാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യു.ഡി.എഫ്. തന്നെ അധികാരത്തില്‍വരും. അരുവിക്കര തിരഞ്ഞെടുപ്പ് ഫലം അതിന്റെ സൂചനയാണ്. യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിന് വല്യേട്ടന്‍ മനോഭാവമില്ല. ഒന്നും അടിച്ചേല്പിക്കുന്ന സമീപനവുമില്ല. സമവായത്തിന്റെ മാര്‍ഗത്തിലെ എപ്പോഴും നീങ്ങിയിട്ടുള്ളു. ഇനിയും ആ നയം തന്നെ തുടരും. യു.ഡി.എഫിന് ശക്തിപകരുന്നത് ഈ നയമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനഹിതമറിഞ്ഞ് സമീപനത്തില്‍ മാറ്റം വരുത്തേണ്ട കാലമാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സമ്മേളനത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. അധ്യക്ഷത വഹിച്ചു. ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എം.എല്‍.എ. സ്വാഗതം പറഞ്ഞു.

നീതി ആയോഗ് പഠിക്കാതെ ഏര്‍പ്പെടുത്തിയ ആസൂത്രണസംവിധാനം


 രാജ്യത്ത് നിലനിന്ന ആസൂത്രണക്കമ്മീഷന്റെ പ്രസക്തി മനസ്സിലാക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ നീതി ആയോഗ് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചവത്സരപദ്ധതികളാണ് രാജ്യത്തിന്റെ പുരോഗതിക്ക് കുതിപ്പുണ്ടാക്കിയത്. തുണി റേഷനായി വാങ്ങിയ സമൂഹം ഇന്ന് സ്‌പേസ് യുഗത്തിലേക്കുയര്‍ന്നു. എല്ലാ മേഖലയിലും ഇങ്ങനെ അത്ഭുതാവഹമായ നേട്ടമുണ്ടാക്കിയതിനു പിന്നില്‍ പഞ്ചവത്സരപദ്ധതികളാണ്.

1952 മുതല്‍ നിലവില്‍വന്ന് പുരോഗതിയുണ്ടാക്കിയ ആ ആസൂത്രണസംവിധാനം ഇപ്പോഴില്ല. വ്യാപകമായ മാറ്റമുണ്ടാക്കിയ ആസൂത്രണസമിതി ഇല്ലാതായി. പകരം നീതി ആയോഗ് നിലവില്‍വന്നു. പക്ഷേ, നീതി ആയോഗ് എന്താണെന്നുപോലും പല സംസ്ഥാനങ്ങള്‍ക്കും അറിയില്ല. വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടുമില്ല. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിമാരുടെ സമിതി രൂപവത്കരിച്ചു. എന്നാല്‍, ഈ സമിതി നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുമില്ല. ആസൂത്രണത്തിന്റെ പ്രസക്തി മനസ്സിലാക്കി വേണ്ടത്ര പഠനം നടത്തി നീതി ആയോഗ് കൊണ്ടുവരികയായിരുന്നു ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികമ്മീഷന്‍ രൂപവത്കരണം അന്തിമഘട്ടത്തില്‍

 
 പ്രവാസികളുടെ ക്ഷേമത്തിനായുള്ള പ്രവാസികമ്മീഷന്‍ രൂപവത്കരണം അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികമ്മീഷന്‍ രൂപവത്കരണം തത്വത്തില്‍ അംഗീകരിച്ചുകഴിഞ്ഞു. ശേഷിക്കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ഓണ്‍ലൈന്‍ വോട്ടിങ് അവകാശം അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടാണ് എടുത്തത്. സമീപഭാവിയില്‍ ഈ നിര്‍ദേശം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. പ്രവാസികള്‍ക്കായി ആദ്യമായി മന്ത്രിയും പ്രത്യേക വകുപ്പും രൂപവത്കരിച്ചത് കേരള സര്‍ക്കാരാണ്. ഈ മാതൃകയാണ് പിന്നീട് കേന്ദ്രം ഉള്‍ക്കൊണ്ടത്. എന്തിനെയും ഏതിനെയും സംശയിക്കുന്ന മലയാളിയുടെ സ്വഭാവം മാറ്റിയെടുത്തത് പ്രവാസികളാണ്. സ്വാതന്ത്ര്യത്തിനുശേഷം വന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും നമ്മള്‍ ആദ്യം സംശയത്തോടെയാണ് വീക്ഷിച്ചത്. ട്രാക്ടറും കമ്പ്യൂട്ടറും ഐ.ടി.യുമെല്ലാം നമ്മള്‍ സംശയിച്ചു. എന്നാല്‍ വികസന രാജ്യങ്ങളുടെ നേട്ടങ്ങള്‍ നേരിട്ടുകണ്ട പ്രവാസികളാണ് ഇക്കാര്യത്തില്‍ മലയാളിക്കുള്ള സംശയദൃഷ്ടി മാറ്റിയത്. - മുഖ്യമന്ത്രി പറഞ്ഞു.