UDF

2012, ഏപ്രിൽ 10, ചൊവ്വാഴ്ച

പെന്‍ഷന്‍ പ്രായം; ഇടത് സര്‍ക്കാരിന്റെ അശാസ്ത്രീയ നടപടി പരിഷ്‌കരിയ്ക്കുകയിരുന്നുവെന്ന് മുഖ്യമന്ത്രി

 

പെന്‍ഷന്‍ പ്രായം; ഇടത് സര്‍ക്കാരിന്റെ അശാസ്ത്രീയ നടപടി പരിഷ്‌കരിയ്ക്കുകയിരുന്നുവെന്ന് മുഖ്യമന്ത്രി

Imageതിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയല്ല മറിച്ച് ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ വിരമിക്കല്‍ തീയതി ഏകീകരണമെന്ന അശാസ്ത്രീയ സമ്പ്രദായത്തെ പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പെന്‍ഷന്‍പ്രായം ഉയര്‍ത്തുക എന്നത് ന്യായമായ ആവശ്യമാണ്. യുവാക്കളുടെ വിശ്വാസം കളഞ്ഞുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള കേരളത്തിലാണ് ഏറ്റവും കുറവ് പെന്‍ഷന്‍പ്രായം ഉള്ളത്.
 
കേരളത്തിനു പുറമെ ഛത്തീസ്ഗഡില്‍ മാത്രമാണ് പെന്‍ഷന്‍ പ്രായം 56 ആയി നിലനില്‍ക്കുന്നത്. മറ്റെല്ലായിടങ്ങളിലും ഇത് 58 ഓ അതിന് മുകളിലോ ആണ്. പെന്‍ഷന്‍പ്രായം 56 ആക്കിയതു വഴി യുവാക്കളുടെ തൊഴിലവസരങ്ങളെ ഇല്ലാതാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന നടപടി സര്‍ക്കാര്‍ എടുത്തിട്ടില്ല.  ജനങ്ങളുടെ വിശ്വാസമാണ് സര്‍ക്കാരിന്റെ ശക്തി. വികസനവും കരുതലും ഒരുപോലെ മുന്നോട്ട് കൊണ്ട് പോയതുകൊണ്ടാണ് പിറവത്ത് യു ഡി എഫ് വിജയം കൈവരിച്ചത്. സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് വുന്നോട്ട് പോവണമെന്നാണ് യു ഡി എഫ് നയം. പരാജയം മറച്ച് വക്കാന്‍ ജീവനക്കാരെ പഴി പറയുന്ന രീതിയല്ല യു ഡി എഫ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വീസിലിരിക്കെ മരിച്ച സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഇ എന്‍ സുമതിയുടെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു.