UDF

2012, ജൂൺ 8, വെള്ളിയാഴ്‌ച

മുളകും ഉലക്കയുമായി കാത്തിരുന്നവര്‍ക്ക് 77-ല്‍ എന്തുകിട്ടി

മുളകും ഉലക്കയുമായി കാത്തിരുന്നവര്‍ക്ക് 77-ല്‍ എന്തുകിട്ടി 

 


 


പിണറായി: മുളകും ഉലക്കയുമായി കാത്തിരുന്നവര്‍ക്ക് അടിയന്തരാവസ്ഥക്കുശേഷം 77-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്താണ് തിരിച്ച് ലഭിച്ചതെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

പിണറായി കിഴക്കും ഭാഗത്ത് നിര്‍മിച്ച പ്രിയദര്‍ശിനി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഒരു നിലപാടിനും ജനപിന്തുണയുണ്ടാവില്ല. സംഘര്‍ഷരാഷ്ട്രീയമല്ല ജനാധിപത്യരാഷ്ട്രീയ പ്രവര്‍ത്തനമാണ് നാടിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കാവശ്യം- അദ്ദേഹം പറഞ്ഞു.

വില്ലേജ് ഓഫീസര്‍മാരും പഞ്ചായത്ത് സെക്രട്ടറിമാരും കൈകാര്യം ചെയ്യേണ്ട പരാതികളാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയിലൂടെ ചെയ്യുന്നതെന്ന വിമര്‍ശനം വാസ്തവവിരുദ്ധമാണ്. ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാന്‍ അധികാരമില്ലാത്ത വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ട് കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വ്യവസ്ഥകളില്‍ ഇളവുവേണമെന്ന് തിരിച്ചറിഞ്ഞ് പരിഹരിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി. ബുക്കിലെ പേരുതിരുത്തല്‍, പോക്കുവരവ്, ആശ്രിത നിയമനം ഉള്‍പ്പെടെയുള്ള ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ ജനസമ്പര്‍ക്ക പരിപാടികളില്‍ ഉന്നയിക്കപ്പെടുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്-ഉമ്മന്‍ചാണ്ടി പറഞ്ഞു.