UDF

2012, മേയ് 22, ചൊവ്വാഴ്ച

രാജീവ്ഗാന്ധിയുടെ വേര്‍പാട് ഇപ്പോഴും രാജ്യത്തിന് നഷ്ടം

രാജീവ്ഗാന്ധിയുടെ വേര്‍പാട് ഇപ്പോഴും രാജ്യത്തിന് നഷ്ടം-മുഖ്യമന്ത്രി

 

തിരുവനന്തപുരം: രാജീവ് ഗാന്ധിയുടെ വേര്‍പാട് രാജ്യത്തിന് ഇപ്പോഴും നഷ്ടമായിത്തുടരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെറും അഞ്ചുവര്‍ഷം മാത്രം ഭരിച്ച അദ്ദേഹം രാജ്യത്തെ വളരെ വര്‍ഷങ്ങള്‍ മുന്നിലെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാജീവ്ഗാന്ധിയുടെ 21-ാം രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ രചിച്ച 'രാജീവ്ഗാന്ധി: ഒരുസൂര്യ തേജസ്സിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. 

കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല ആദ്ധ്യക്ഷ്യം വഹിച്ചു. മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം.ജേക്കബ്, എം.എം.ഹസ്സന്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍.തമ്പാന്‍ ,എന്‍.കെ.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. തലേക്കുന്നില്‍ ബഷീര്‍ മറുപടി പറഞ്ഞു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സാണ് ഈ പുസ്തകത്തിന്റെ മൂന്നാംപതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

രാജീവ്ഗാന്ധി രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ഇന്ദിരാഭവനില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.സി.ജോസഫ്,വി.എസ്.ശിവകുമാര്‍, ഏ.പി.അനില്‍കുമാര്‍ ,കെ.ബാബു ,മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരന്‍, കെ.സി.രാജന്‍, കെ.മോഹന്‍കുമാര്‍, പാലോട് രവി എം.എല്‍.എ, തമ്പാനൂര്‍ രവി, വിജയന്‍ തോമസ്,കെ.സി.രാജന്‍, ലതികാ സുഭാഷ്, പന്തളം സുധാകരന്‍, കെ.പി.നൂറുദ്ദീന്‍ , ബിന്ദുകൃഷ്ണ, നെയ്യാറ്റിന്‍കര യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജ്, ഡോ.എം.എ.കുട്ടപ്പന്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.