UDF

2012, മേയ് 16, ബുധനാഴ്‌ച

സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു

 

സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു

 

സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു

 

 ജനങ്ങളില്‍ നിന്നും ഇത്രയധികം ഒറ്റപ്പെട്ട കാലഘട്ടം സി.പി. എമ്മിനുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിലാണ്. അതിനാല്‍ അതേക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് പോകുന്നില്ല. എന്നാല്‍ ഒഞ്ചിയത്തിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ ചരിത്രം കേരള ജനതക്കറിയാം. കുറ്റം ചെയ്തവരാരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം- മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിന്റേത് കൊലപാതക രാഷ്ട്രീയമല്ല. യു.ഡി.എഫ് ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാനും ശ്രമിക്കുന്നില്ല. അത് കേരള ജനതക്കറിയാം. കാസര്‍കോഡ് ജബ്ബാര്‍ വധത്തിലും ഫസല്‍ വധത്തിലും പ്രതികളാരാണെന്നും അവര്‍ക്കറിയാം- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പിണറായിയുടെ അഭിപ്രായം സ്വന്തം പാര്‍ട്ടി നേതാവിനെയോ അണികളെയോ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുശോചനയോഗങ്ങളും പ്രതിഷേധ പരിപാടികളും നടത്തുന്നത് ആരാണെന്നും അദ്ദേഹം ചോദിച്ചു.

കൊച്ചു കൊച്ചു പ്രശ്നങ്ങളില്‍ പോലും പ്രതികരിക്കുന്ന സാംസ്കാരിക നായകര്‍ മനുഷ്യജീവന് വിലകല്‍പിക്കാത്ത സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട ആവശ്യമില്ല.

യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടെന്ന് പ്രചരണം നെയ്യാറ്റിന്‍കരയിലും വിജയിക്കില്ല. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നും പിറവത്തെ കൂട്ടായ്മ നെയ്യാറ്റിന്‍കരയിലും കാണാമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.