UDF

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

'സമുന്നതി'യെ സമൂഹം അംഗീകരിച്ചു


 എല്ലാ സമുദായങ്ങള്‍ക്കും നീതി കിട്ടേണ്ട സാഹചര്യം ഉറപ്പാക്കിയാണ് മുന്നാക്കസമുദായക്ഷേമ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സാധ്യമാക്കിയതെന്നും അതിന് കേരള സമൂഹത്തിന്റെ അംഗീകാരം ലഭിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദ്യാസമുന്നതിയുടെ സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും ബ്രാന്‍ഡ് അംബാസഡര്‍ ഡോ. രേണുരാജിനുള്ള പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ അര്‍ഹിക്കുന്ന ആവശ്യവും അവകാശവും പൂര്‍ണമായും ഉറപ്പാക്കിയിരുന്നു. പിന്നാക്ക സമുദായങ്ങളുടെ ആനുകൂല്യത്തിലും കുറവ് വരുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനെ ആരും എതിര്‍ത്തില്ല. വിഭാഗീയത വളര്‍ത്താന്‍ ഇടയാക്കാതെ വളരെ ജാഗ്രതയോടെയാണ് ഇത് കൈകാര്യം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോര്‍പ്പറേഷനില്‍ മൈക്രോ ഫിനാന്‍സിന് 10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. വിവിധ ഗ്രൂപ്പുകള്‍ക്ക് മൂന്ന് ലക്ഷം രൂപവരെ വായ്പ നല്‍കും. സ്വന്തമായി വരുമാനമുണ്ടാക്കുന്ന അനുയോജ്യമായ പദ്ധതികളെ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമുന്നതി ലോഗോ അദ്ദേഹം അനാച്ഛാദനം ചെയ്തു.