UDF

2012, മേയ് 9, ബുധനാഴ്‌ച

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മലയാളികള്‍ക്ക് പ്രഹേളിക

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മലയാളികള്‍ക്ക് പ്രഹേളിക 

 



വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മലയാളികളെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം എന്നും പ്രഹേളികയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മളില്‍ നിന്നു വളരെ അകലെയാണെന്നതിനാല്‍ അന്നാട്ടുകാരെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. യുദ്ധകാലത്തും സമാധാനകാലത്തും സൈന്യം നല്‍കുന്ന സേവനങ്ങള്‍ വളരെ മഹത്തരമാണ്. ഇപ്പോഴുള്ള ശ്രമവും സമാനമാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്നതിന് കരസേന നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ മൂന്നു പുസ്തകങ്ങളടങ്ങിയ 'നോര്‍ത്ത് ഈസ്റ്റ് ട്രൈലജി' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് പുസ്തകങ്ങളുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. 

മൂന്നു വര്‍ഷം മുമ്പ് കരസേന തുടക്കമിട്ട പ്രവര്‍ത്തനമാണ് ഇപ്പോള്‍ സഫലമാകുന്നതെന്ന് ജനറല്‍ വി. കെ. സിങ് പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അഭൗമസൗന്ദര്യത്തെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി സംബന്ധമായും മറ്റും താമസിക്കുന്നുണ്ട്. അവരെ വ്യക്തമായി മനസ്സിലാക്കുന്നതിന് ഈ പുസ്തകങ്ങള്‍ ഉപകരിക്കും. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഇംഗ്ലീഷിലുള്ള മൂന്നു പുസ്തകങ്ങള്‍ പുറത്തിറക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഈ പുസ്തകങ്ങള്‍ പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലെഫ്. ജനറല്‍ എ. കെ. സിങ്, മേജര്‍ ജനറല്‍ അമിത് ശര്‍മ്മ, പുസ്തകങ്ങളുടെ രചയിതാക്കളില്‍ ഒരാളായ കുനാല്‍ വര്‍മ്മ എന്നിവരും സംബന്ധിച്ചു.