UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂൺ 20, ശനിയാഴ്‌ച

ഗ്രാമസഭാകൂട്ടായ്മകളിലൂടെ ഭക്ഷ്യസ്വയംപര്യാപ്തത നേടണം




തിരുവനന്തപുരം: ഗ്രാമസഭകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഭക്ഷ്യസ്വയംപര്യാപ്തതയ്ക്ക് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം' എന്ന വിഷയത്തില്‍ ആരോഗ്യ കുടുംബക്ഷേമവകുപ്പ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തതയെക്കുറിച്ച് പറഞ്ഞാല്‍ മാത്രം പോര തെളിയിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയണം. എല്ലാ ഭക്ഷണ സാധനങ്ങളുടെയും ഉത്പാദനം സ്വയംപര്യാപ്തതയിലേക്ക് നീങ്ങണം. പച്ചക്കറി ഉത്പാദനത്തില്‍ സ്വീകരിച്ച നടപടി വിലയിരുത്താന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



2015, ജൂൺ 19, വെള്ളിയാഴ്‌ച

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അരുവിക്കര വിധിയെഴുതണം


അരുവിക്കര∙ അക്രമവും നിഷേധാത്മക രാഷ്ട്രീയവും പ്രവർത്തനശൈലിയാക്കി കേരളത്തെ നിരന്തരം അപമാനത്തിലേക്കു തള്ളിവിടുന്ന മാർക്സിസ്റ്റ് പാർട്ടിക്കെതിരെ നിർണായകമായ വിധിയെഴുതാനുള്ള അവസരം അരുവിക്കരക്കാർ ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . കോട്ടൂർ മേഖലയിൽ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാർഥം സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ടി.പി. ചന്ദ്രശേഖരന്റെ വധത്തിനു ശേഷമെങ്കിലും അക്രമരാഷ്ട്രീയം സിപിഎം അവസാനിപ്പിക്കുമെന്നാണു കേരള ജനത പ്രതീക്ഷിച്ചതെങ്കിൽ അതു തെറ്റിപ്പോയി എന്നാണു പാനൂരിലെ ബോംബ് സ്ഫോടനം തെളിയിക്കുന്നത് . പഴയ സ്വന്തം സഹപ്രവർത്തകനെ 51 വെട്ട് ഏൽപ്പിച്ചു മൃഗീയമായി കൊന്നവർ ആ ജനാധിപത്യവിരുദ്ധത തുടരുകയാണ്. പാനൂരിൽ കൊല്ലപ്പെട്ടയാളുടെ ചിത്രത്തിലേക്കു തനിക്ക് ഒരുതവണയേ നോക്കാൻ കഴിഞ്ഞുള്ളു. അത്രമാത്രം ഭീകരമായിരുന്നു ആ കാഴ്ച. ബോംബ് നിർമാണത്തിനിടയിലായിരുന്നു മരണം. മൃതദേഹം ഏറ്റുവാങ്ങിയതും സംസ്കാരച്ചടങ്ങിനു നേതൃത്വം കൊടുത്തതുമൊക്കെ സിപിഎം നേതാക്കളാണ്. പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത് അതുമായി സിപിഎമ്മിനു ബന്ധമില്ല എന്നാണ്. ഇത് ആര് വിശ്വസിക്കാനാണ്?

നിയസഭയിൽവരെ ആക്രമമാർഗം തുടരുകയാണു സിപിഎം. ഇത്തവണ നിയമസഭ ചേർന്നപ്പോൾ അരുവിക്കര ഉപതിരഞ്ഞെടുപ്പു കണക്കിലെടുത്ത് ഒരു ദിവസംകൊണ്ടു പിരിയാനുള്ള നിർദേശമാണു ഭരണപക്ഷം വച്ചത്. അതു പ്രതിപക്ഷം എതിർക്കും എന്നാണു താൻ കരുതിയത്. എന്നാൽ ഒരനക്കവും ഉണ്ടായില്ല. അനുസരണയുള്ള കുട്ടികളായി അവർ മാറി. അതിനു കാരണം അരുവിക്കരയാണ്. നിയമസഭയിൽ വീണ്ടും അക്രമം തുടർന്നാൽ അത് അരുവിക്കരയിൽ പ്രതിഫലിക്കും എന്നു പേടിച്ചു.

ജനാധിപത്യത്തിന്റെ എല്ലാ സൗകര്യവും ഉപയോഗിച്ച് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടികൾ ചെയ്യുന്നവരായി സിപിഎം മാറി. മറുവശത്ത് കേരളത്തിന്റെ വികസനവും കേരള ജനതയോടുള്ള കരുതലുമാണു യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. നാലു വർഷത്തിനിടയിൽ വിഴിഞ്ഞം ഉൾപ്പെടെ എടുത്തുകാട്ടാവുന്ന ഒരുപിടി വികസന സംരംഭങ്ങൾക്കു തുടക്കം കുറിച്ചു.

എൽഡിഎഫിന്റെ ലോട്ടറി എന്നാൽ സാന്റിയാഗോ മാർട്ടിൻ ആയിരുന്നുവെങ്കിൽ യുഡിഎഫിന്റേതു കാരുണ്യയാണ്. പാവപ്പെട്ടവനൊപ്പം, അവനു തുണയായി പ്രവർത്തിക്കുന്ന സർക്കാരാണ് ഇത്. ആ സർക്കാരിന് എട്ടു മാസം കൂടി കൂടുതൽ ഊർജത്തോടെ മുന്നോട്ടുപോകാൻ അരുവിക്കരയിൽ കെ.എസ്. ശബരീനാഥന്റെ വിജയം ഉറപ്പിക്കാൻ കഴിയണം. സിപിഎമ്മിന്റെ നിഷേധാത്മക രാഷ്ട്രീയത്തെ തൂത്തെറിയാനും ശബരിയുടെ വിജയം അനിവാര്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.


2015, ജൂൺ 18, വ്യാഴാഴ്‌ച

ജനസമ്പര്‍ക്ക പരാതികള്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പരിഹരിക്കും


തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പല പരാതികളും നിലവിലുള്ള ചട്ടങ്ങളുടെയും ഉത്തരവുകളുടെയും പരിമിതികളില്‍ പരിഹരിക്കാന്‍ കഴിയാത്തവയാണെന്നും ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ചട്ടങ്ങളിലും ഉത്തരവുകളിലും മാറ്റം വരുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനൊപ്പം അടിയന്തരമായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള സംവിധാനങ്ങളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ നിയമങ്ങളും ചട്ടങ്ങളും തടസം നില്‍ക്കുന്നത് മൂലം അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇടുക്കിയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ തന്നെ കാണാനെത്തിയ യുവതിയുടെ പരാതി അത്തരത്തിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിന് വേണ്ടി ലഭിക്കേണ്ട സര്‍ക്കാര്‍ ധനസഹായത്തിന് വേണ്ടിയാണ് യുവതി തനിക്ക് നിവേദനം നല്‍കിയത്. എന്നാല്‍ ഇവരുടെ മാതാവും മരണപ്പെട്ടു പോയതിനാല്‍ ഇവര്‍ക്ക് വിധവകളുടെ മക്കള്‍ക്ക് ലഭിക്കുന്ന ധനസഹായത്തിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. തന്റെ അമ്മ മരിച്ചുപോയത് തന്റെ കുറ്റം കൊണ്ടാണോയെന്ന യുവതിയുടെ ചോദ്യം മനസ് നോവിച്ചെന്നും ഇത്തരം കേസുകളില്‍ അച്ഛനും അമ്മയും മരിച്ചുപോയവര്‍ക്കും ധനസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഓണ്‍ലൈന്‍ വഴി 1,38,028 അപേക്ഷകളും നേരിട്ട് 1,78,544 അപേക്ഷകളുമാണ് പതിനാല് ജില്ലകളില്‍ നിന്നുമായി ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ചത്. ഇതില്‍ 122828 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ഒപ്പം അന്ന് തീരുമാനം എടുക്കാന്‍ കഴിയാതിരുന്ന പരാതികളില്‍ പിന്നീട് പരിഹാരവുമുണ്ടാക്കി. പല പരാതികളിലും പരിഹാരം ഉണ്ടാക്കാന്‍ കഴിയാതെ പോയത് നിലവിലെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പോരായ്മകള്‍ മൂലമാണ്. ഈ പശ്ചാത്തലത്തിലാണ് നിലവിലുള്ള ചട്ടങ്ങളും ഉത്തരവുകളും മാറ്റാനുള്ള തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പതിനാല് ജില്ലകള്‍ക്കുമായി 165 പരിപാടികളാണ് പ്രഖ്യാപിച്ചത്. ഇവ ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ജനസമ്പര്‍ക്ക പരിപാടികളില്‍ പരാതികള്‍ എത്തുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കാത്തത് കൊണ്ടല്ല. പല പരാതികളും പരിഹരിക്കാനുള്ള നിയമങ്ങളിലെ പ്രായോഗിക പ്രശ്‌നങ്ങളാണ് ഇതിന് തടസമാകുന്നത്.


ചികില്‍സാ സഹായത്തിനുള്ള അപേക്ഷകളും ജനസമ്പര്‍ക്ക പരിപാടികളില്‍ ലഭിക്കുന്നുണ്ട്. തന്റെ ആദ്യ ജനസമ്പര്‍ക്ക പരിപാടിക്ക് ശേഷം 45 ഉത്തരവുകളാണ് പരിഷ്‌ക്കരിക്കേണ്ടി വന്നത്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഇത്തവണയും നല്‍കേണ്ടിവരും. എല്ലാ പരാതികളിലും അനുകൂലമായ തീരുമാനമെടുക്കാനാകും എന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷെ, ഒരു പരാതിയും അവഗണിക്കാനാവില്ല. എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നവയാണെങ്കില്‍ ചെയ്തുകൊടുക്കും. നിയമക്കുരുക്ക് മൂലം ചെയ്യാനാവാത്തയാണെങ്കില്‍ തടസങ്ങള്‍ മാറ്റാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ലൈറ്റ് മെട്രോ: വിവാദങ്ങള്‍ക്ക് വഴിമരുന്നിടരുത്



തിരുവനന്തപുരം: ലൈറ്റ്‌മെട്രോ സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്നും വായ്പാലഭ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിടരുതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ വിളിക്കാതെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡിഎംആര്‍സി) ഏല്‍പ്പിച്ചതിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്ത്. കോഴിക്കോടും തലസ്ഥാനത്തും നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ്‌മെട്രോ പദ്ധതിയ്ക്ക് എല്ലാവകുപ്പുകളുടേയും പൂര്‍ണ സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 ലൈറ്റ്‌മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് ഡിഎംആര്‍സി സമര്‍പ്പിച്ച പദ്ധതിരേഖ (ഡിപിആര്‍) മന്ത്രിസഭയുടെ പരിഗണനക്കു കൊണ്ടുവരാത്തത്. ഡിപിആര്‍ ലഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയും തീരുമാനം വൈകിക്കൂടാ. തെരഞ്ഞെടുപ്പ് കഴിഞ്ഞു വരുന്ന ആദ്യമന്ത്രിസഭായോഗത്തില്‍ ഡിപിആര്‍. അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ പേര് കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ എന്നാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

2015, ജൂൺ 17, ബുധനാഴ്‌ച

കരുതൽ 2015: ഐ.ഐ.ടി.ക്ക് സ്ഥലം ഏറ്റെടുക്കും, മെഡിക്കല്‍ കോളേജില്‍ ആസ്പത്രിസമുച്ചയവും

പാലക്കാടിന് 16 ഇന പരിപാടി

പാലക്കാട്: പാലക്കാട് ഐ.ഐ.ടി.ക്കായി 600 ഏക്കര്‍ ഏറ്റെടുക്കാന്‍ അനുമതിയായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ആസ്പത്രിക്കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതിയായെന്നും അദ്ദേഹം പറഞ്ഞു. 360 കോടിയുടെ പട്ടികജാതി നിധിയുപയോഗിച്ചാണ് നിര്‍മാണം. രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന്, ആസ്പത്രിയുടെ ഭാഗമായി കാന്‍സര്‍ചികിത്സാ-ഗവേഷണകേന്ദ്രവും തുറക്കും. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ജനസമ്പര്‍ക്കപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലയ്ക്കുള്ള പദ്ധതിവിവരണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ഓര്‍ഗാനിക് പാലക്കാട്, പട്ടാമ്പിയില്‍ സൈബര്‍പാര്‍ക്ക് എന്നിവമുതല്‍ കുടിവെള്ളവിതരണ പദ്ധതികളും റോഡ് പദ്ധതികളുമുള്‍പ്പെടെ 16 ഇനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രഖ്യാപനം. ഒരുവര്‍ഷത്തിനകം ഇവ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 
വിധവകളുടെ മക്കള്‍ക്ക് വിവാഹധനസഹായം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, അനാഥവനിതകള്‍ക്ക് വിവാഹസഹായം നല്‍കാന്‍ നിയമമില്ല. ഈ പരിമിതി കടക്കാന്‍ നിയമനിര്‍മാണം നടത്തും.

അടിസ്ഥാനസൗകര്യമേഖലയില്‍ ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി 120 കോടി രൂപ ചെലവില്‍ കുറ്റിപ്പുറം-കുമ്പിടി-തൃത്താല-പട്ടാമ്പി-ഷൊറണൂര്‍ റോഡ് നിര്‍മിക്കും. പട്ടാമ്പിയിലെ ചപ്പാത്തിനുപകരം പുതിയ പാലമുള്‍പ്പെടെയുള്ളതാണ് പദ്ധതി.

പാലക്കാട് നഗരത്തില്‍നിന്ന് 6 പുതിയ ലിങ്ക് ബൈപ്പാസുകള്‍ നിര്‍മിക്കാന്‍ 25.3 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 



പാലക്കാടൊഴികെ സംസ്ഥാനത്ത് ഇത്തവണ നടത്തിയ ജനസമ്പര്‍ക്കത്തില്‍ 3,68,290 പരാതികള്‍ കിട്ടി. പരിപാടിയോട് നിസ്സഹകരിക്കുന്നവര്‍ പരിപാടിയില്‍ പങ്കാളികളാകുന്നവരുടെ അഭിപ്രായം കേള്‍ക്കണം. പരിപാടിയുടെ ഫലവും വിലയിരുത്തണം. നിസ്സഹകരിക്കുന്നവരോട് പരിഭവമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ രണ്ട് അന്ധ ക്രിക്കറ്റ് കളിക്കാര്‍ ബസ്സിടിച്ച് മരിച്ചത് അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്ത് നടപടിയെടുക്കും. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കും. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യവും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


2015, ജൂൺ 16, ചൊവ്വാഴ്ച

എയർ കേരള: കേന്ദ്ര ഗവൺമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുന്നു.


എയർ കേരള കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. ഗൾഫ്‌ രാജ്യങ്ങളിലെ മലയാളികളുടെ ഒരു വലിയ ആഗ്രഹം ആണ് നിരക്ക് കുറഞ്ഞ ഒരു എയർ ലൈൻ. അതിനുള്ള കഴിഞ്ഞ 30 വർഷക്കാലത്തെ കേരളത്തിന്റെ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് എയർ കേരള എന്ന ആശയം ഉടലെടുത്തത്. ഞാൻ ആദ്യം മുഖ്യമന്ത്രിയായ സമയത്ത് അതിനു വേണ്ടി ഒരു കമ്പനി രൂപീകരിച്ചു, അനുമതിക്കു വേണ്ടി കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ രണ്ടു വ്യവസ്ഥകൾ ഇവയായിരുന്നു:

1. അഞ്ചു കൊല്ലത്തെ അഭ്യന്തര വിമാന സർവീസ് നടത്തിയ പരിചയം
2. ഏറ്റവും കുറഞ്ഞത്‌ 20 വിമാനങ്ങൾ എങ്കിലും ഉണ്ടായിരിക്കണം

ഈ രണ്ടു വ്യവസ്ഥകൾ അനുസരിച്ച് കേരളത്തിന്‌ അനുമതി ലഭിച്ചില്ല. അഭ്യന്തര വിമാന സർവീസ് വലിയ നഷ്ട്ടത്തിലേ കലാശിക്കൂ. അഞ്ചു വർഷം നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല. 20 വിമാനങ്ങൾ നമ്മുടെ കഴിവിനും അപ്പുറത്താണ്. അത് കൊണ്ട് എയർ കേരള മോഹം ഏതാണ്ട് അവസാനിച്ച മട്ടിലായിരുന്നു. പക്ഷെ ഇപ്പോൾ കേന്ദ്ര നയത്തിൽ ചെറിയ മാറ്റം വരുന്നതായി തോന്നുന്നുണ്ട്. കേന്ദ്ര നയങ്ങളിൽ ഇളവു വരുത്തി എയർ കേരളക്ക് അനുമതി തരണം എന്ന് അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി കിട്ടിയാൽ വിഴിഞ്ഞം പദ്ധതി പോലെ എയർ കേരള നടപ്പിലാക്കും. 

സി.പി.എമ്മിന് ജൈവക്കൃഷിയേക്കാള്‍ ലാഭം ബോംബ് കൃഷി


മുഖ്യമന്ത്രി ആര്യനാട് പഞ്ചായത്തിലെ കുടുംബയോഗങ്ങളില്‍

വെട്ടിനിരത്തല്‍ നടത്തുന്ന സി.പി.എം. പ്രവര്‍ത്തകര്‍ ജൈവക്കൃഷിയിലേക്ക് തിരിഞ്ഞത് തന്നെ അദ്ഭുതപ്പെടുത്തി. പക്ഷേ, അതിനവര്‍ക്ക് കഴിയില്ലെന്ന് കണ്ണൂര്‍ സംഭവം തെളിയിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം ജൈവക്കൃഷിയേക്കാള്‍ ലാഭം ബോംബ് കൃഷിയാണെന്ന വെളിപ്പാടിലാണ് സി.പി.എം. അതിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

 ആര്യനാട് പഞ്ചായത്തിലെ കുടുംബയോഗങ്ങളിലാണ് മുഖ്യമന്തി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച പങ്കെടുത്തത്. മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പഞ്ചായത്തിലെ ഹൗസിങ്‌ബോര്‍ഡ്, പുറിത്തിപ്പാറ, കാനക്കുഴി, ഈഞ്ചപ്പുരി തുടങ്ങിയ കേന്ദ്രങ്ങളിലെ കുടുംബയോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്.

ദേശീയ-സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികള്‍ അദ്ദേഹം വിശകലനം ചെയ്തു. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ കുറിച്ചാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. 

ശബരിയുടെ സ്വീകാര്യതയും ജി.കാര്‍ത്തികേയന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും അദ്ദേഹം ചൂണ്ടികാട്ടി. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കായി കരുതലിനും വേണ്ടി നടപ്പാക്കിയ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. ഹൗസിങ് കോളനി എന്ന ആശയം താന്‍ ആന്റണി മന്ത്രി സഭയില്‍ അംഗമായിരുന്ന കാലത്ത് കൊണ്ടു വന്നതാണെന്ന് അദ്ദേഹം പറഞ്ഞു.


ഓരോ സ്ഥലങ്ങളിലും ഉജ്ജ്വലമായ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഒട്ടേറെപ്പേരുടെ സാന്നിധ്യം കുടുംബയോഗങ്ങളിലുണ്ടായിരുന്നു. 


കരുതൽ 2015: പാലക്കാട് ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി ഇന്ന്‌



പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജില്ലയിലെ ജനസമ്പര്‍ക്കപരിപാടിക്ക് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഒരുങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഒരുക്കം പൂര്‍ത്തിയായി. മുഖ്യമന്ത്രി രാവിലെ എട്ടിന് വേദിയിലെത്തും. 2015 മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 17 വരെ ഓണ്‍ലൈനില്‍ ലഭിച്ച പരാതികളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 18,234 അപേക്ഷകളാണ് ലഭിച്ചത്. കൂടുതലായി 15,000 അപേക്ഷകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അക്ഷയകേന്ദ്രങ്ങള്‍ക്ക് ചുമതല നല്‍കിയ 50 കൗണ്ടറുകളിലൂടെ 35,000 അപേക്ഷ കൈകാര്യംചെയ്യാനുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്. 

2015, ജൂൺ 15, തിങ്കളാഴ്‌ച

അരുവിക്കരയിലെ കോളനികളിൽ ഒരു ദിവസം



അരുവിക്കര: സാര്‍... കുഴി... കുഴി... സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ചുപറയുന്നത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് മുന്നോട്ടുനടന്നു. സമീപത്തെ പൊട്ടക്കിണര്‍ മുഖ്യമന്ത്രി ശ്രദ്ധിച്ചോ ആവോ. ഡല്‍ഹിയില്‍ നിന്നുള്ള ഫോണ്‍കോളിനോട് പ്രതികരിച്ചുകൊണ്ട് വെള്ളനാട് മുണ്ടേല ചാലേക്കോണം പട്ടികജാതി കോളനി പരിസരത്ത് റബ്ബര്‍ തോട്ടത്തിനരികിലേക്ക് മുഖ്യമന്ത്രി നടന്നുപോയി. ഫോണ്‍ സംഭാഷണം കാല്‍മണിക്കൂറോളം നീണ്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാര്‍ഥം മുഖ്യമന്ത്രി മണ്ഡലത്തിലെ ഇടവഴികളും പുരയിടങ്ങളും കടന്ന് മുന്നേറുകയാണ്.



അഗസ്ത്യവനം മേഖലയിലുള്ള ആദിവാസി ഊരുകളായിരുന്നു വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. ശനിയാഴ്ചയാണ് അദ്ദേഹം മണ്ഡലത്തിലെ കോളനികള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത്. വെള്ളനാട് പഞ്ചായത്തിലെ നെട്ടിറച്ചിറ ലക്ഷംവീട് കോളനിയിലാണ് മുഖ്യമന്ത്രി ആദ്യമെത്തിയത്. കോളനിമുറ്റത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്റെ തണലില്‍നിന്ന് മുഖ്യമന്ത്രി, ശബരിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോളനി നിവാസികളോട് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ കോളനി നിവാസികള്‍ക്ക് ആഗ്രഹം. അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. രാവിലെതന്നെ നെട്ടിറച്ചിറ കോളനിയില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ നല്ല ജനക്കൂട്ടം.

മുണ്ടേല പാലേക്കോണം പട്ടികജാതി കോളനിയിലേക്കാണ് മുഖ്യമന്ത്രി പിന്നീട് പോയത്. കോളനി പരിസരത്തെ മരത്തണലത്ത് മുഖ്യമന്ത്രി ഇരുന്നു. വിഴിഞ്ഞം പദ്ധതിയും കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മരിച്ചതും അക്രമരാഷ്ട്രീയവുമൊക്കെ വര്‍ത്തമാനത്തില്‍ കടന്നുവന്നു. 



ബാര്‍ കോഴ കേസില്‍ ധനമന്ത്രിക്കെതിരെ കുറ്റപത്രമില്ലെന്ന വാര്‍ത്തയെ സംബന്ധിച്ച് ചാനല്‍ കാമറകള്‍ക്ക് 'ബൈറ്റ്' നല്‍കാനും കോളനി നിവാസികള്‍ നല്‍കിയ നാടന്‍ മാമ്പഴം കഴിക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി. അടുത്ത കുടുംബയോഗ സ്ഥലത്തേക്ക് പോകുംമുമ്പ് തേങ്ങയും കാന്താരിമുളകും അരച്ച ചമ്മന്തികൂട്ടി മുഖ്യമന്ത്രി കപ്പ കഴിച്ചു. 
(പി.അനില്‍കുമാര്‍)

മുഖ്യമന്ത്രിയുടെ അരുവിക്കര ഇലക്ഷൻ പര്യടനം(വീഡിയോ)
Posted on Sunday, June 14, 2015



സി.പി.നായര്‍ വധശ്രമക്കേസ് : അവസാന തീരുമാനം കോടതിയുടേത്


കോട്ടയം: മുന്‍ ചീഫ് സെക്രട്ടറി സി.പി. നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കുന്നതുസംബന്ധിച്ച് അവസാനതീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്ത്പറഞ്ഞു. ''കേസ് പിന്‍വലിക്കുന്നതുസംബന്ധിച്ച് ആഭ്യന്തരവകുപ്പുമന്ത്രി എന്നോട് സംസാരിച്ചിരുന്നു. കേസില്‍ 150ഓളം പ്രതികള്‍ ഉണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം നോക്കാറില്ല. അവസാനതീരുമാനം കോടതിയുടേതാണ്''- മുഖ്യമന്ത്രി പറഞ്ഞു.