UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ജൂൺ 11, വ്യാഴാഴ്‌ച

വിഷരഹിത പച്ചക്കറി: മറ്റ് മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും



തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്ന് വിഷരഹിത പച്ചക്കറി എത്തിക്കാനുള്ള പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രൂപംനല്‍കി. ഇതിന്റെ ആദ്യഘട്ടമായി അന്യസംസ്ഥാനങ്ങളില്‍നിന്ന് മാരകമായ തോതില്‍ കീടനാശിനികള്‍ ഉപയോഗിച്ച പച്ചക്കറി സംസ്ഥാനത്തെത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതും. ജൂലായ് ആദ്യം സെക്രട്ടറിതലത്തിലുള്ള അന്തസ്സംസ്ഥാന യോഗം വിളിച്ചുകൂട്ടാനും തീരുമാനിച്ചു.  

സംസ്ഥാനത്തെ പച്ചക്കറി മൊത്തവ്യാപാരികളെയും ഭക്ഷ്യസുരക്ഷാവകുപ്പ് ജീവനക്കാരെയും ഉള്‍പ്പെടുത്തി സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാതല കമ്മിറ്റികളും രൂപവത്കരിക്കും. കീടനാശിനി കലര്‍ന്ന പച്ചക്കറി പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനായി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളും തയ്യാറാക്കും. ഭക്ഷ്യസുരക്ഷാവകുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി 2.45 കോടി രൂപയുടെ പദ്ധതിക്കായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനില്‍നിന്നുള്ള ഫണ്ടും മറ്റും ഉപയോഗിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്തുകയും ചെയ്യും.

കാര്‍ഷിക സര്‍വകലാശാലയില്‍ 708 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 63 എണ്ണത്തില്‍ മാരക കീടനാശിനി സ്ഥിരീകരിച്ചിട്ടുണ്ട്. 418 പച്ചക്കറി സാമ്പിളുകളില്‍ 26 എണ്ണത്തിലും കീടനാശിനി കണ്ടെത്തി. ഇതിനെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് 464 കേസുകളുണ്ട്. ഭക്ഷ്യസുരക്ഷാ കേസുകള്‍ കൈകാര്യംചെയ്യുന്നതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിക്കും.


2015 ജൂൺ 9, ചൊവ്വാഴ്ച

വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും


 ഗൂഢാലോചനയുണ്ട്. അത് ഈ പദ്ധതി നടപ്പാക്കണമെന്ന ഗൂഢാലോചനയാണ്


സംസ്ഥാന താൽപര്യം സംരക്ഷിച്ചു വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനം. ആരോപണം ഉന്നയിച്ചു പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ല.... 

എല്ലാകാര്യവും സുതാര്യമായിരിക്കും. സംസ്ഥാന താൽപര്യം പൂർണമായി സംരക്ഷിക്കും. അതിൽ അഴിമതി നടക്കില്ല. എന്നിട്ടും എതിർത്താൽ അതു സർക്കാർ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറ ഞ്ഞു. ചോദ്യോത്തര വേളയിൽ  പ്രതിപക്ഷാംഗങ്ങളുടെ  ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് അദ്ദേഹം ശക്തമായ  നിലപാടെടുത്തത്. പദ്ധതിക്കു പിന്നിൽ ഗുഢാലോചനയുണ്ടെന്ന ആരോപണത്തിന്, ഗൂഢാലോചനയുണ്ടെന്നും അത് ഈ പദ്ധതി നടപ്പാക്കണമെന്ന ഗൂഢാലോചന ആണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 


No one can stop implementation of Vizhinjam project


Kerala Chief Minister Oommen Chandy on Monday asserted in the assembly that the multi-crore Vizhinjam International Deepwater Seaport project here would be implemented regardless of the CPI-M-led LDF's opposition to it.

Answering during question hour, Chandy said government was ready to accept any suggestions of the Opposition. But, if they continue to resist the project, government would go ahead with it.

"No one can prevent implementation of the dream project of the state by hurling corruption charges," Chandy said, referring to the LDF allegation that there was some mystery in government move to award the project contract to Adani ports.

State Minister for Ports K Babu explained in detail the various steps taken by government for inviting global tender for the project. "All things are done in a very transparent manner keeping the interest of the state in mind," he said.

LDF members said they were not against the project, but only wanted to implement it in public sector.

On LDF resistance to PPP model, Babu said the project was planned under publicprivate partnership (PPP)-Landlord model during the previous LDF rule also.

During LDF rule, the PPP element was Rs 974 crore. There was now an increase in the project cost and overall size of the project that pushed the proportion of PPP amount, he said.

Lashing out at the government, Opposition leader and CPI-M veteran V S Achuthanandan said contrary to previous LDF government's initiative, the move to hand over the project to private sector with conditions in their favour was a matter of concern.

"There is corruption in all the matters that UDF government touches," Achuthanandan said adding Vizhinjam port project should be implemented giving importance to state's interest.

Conceived decades ago, the port project, which can give a substantial boost to the state's economy, has been delayed due to various reasons all these years.


2015 ജൂൺ 6, ശനിയാഴ്‌ച

സ്വകാര്യമേഖലയിലുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും


ഷൊറണൂര്‍: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷൊറണൂരിലെ ഐക്കോണ്‍സ് (ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്യൂണിക്കേറ്റീവ് ആന്‍ഡ് കോഗ്നിറ്റീവ് ന്യൂറോ സയന്‍സ്) ആസ്​പത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുള്ള 277 സ്‌പെഷല്‍ സ്‌കൂളുകളില്‍ നൂറിനുമുകളില്‍ കുട്ടികളുള്ളവ എയ്ഡഡ് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. 50ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകള്‍ക്കുകൂടി എയ്ഡഡ് പദവി നല്‍കാനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 50ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാരിന് താത്പര്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഐക്കോണ്‍സിന്റെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആസ്​പത്രിയിലെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്‌പെഷല്‍ സ്‌കൂള്‍ കെട്ടിടം, അഡോളസന്റ് ഹോം, വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍, കാന്റീന്‍ എന്നിവയാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. 

എന്‍.ആര്‍.എച്ച്.എമ്മിന്റെ രണ്ടുകോടി രൂപ ചെലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ സ്‌പെഷല്‍ സ്‌കൂളില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് താമസിച്ചുപഠിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എന്‍.ആര്‍.എച്ച്.എമ്മിന്റെ രണ്ടുകോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. നാഡീരോഗങ്ങള്‍, വളര്‍ച്ചാ വൈകല്യങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയവ നിര്‍ണയിക്കാനും ചികിത്സ നല്‍കാനും ഉദ്ദേശിച്ചുള്ള ഓണ്‍ലൈന്‍ തെറാപ്പി സംവിധാനം ഈ മേഖലയിലെ ഏറ്റവും നൂതനമായ പദ്ധതിയാണ്. നാഡീസംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവരുടെ കണക്കെടുപ്പിനും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തും.

സോളാര്‍ കേസില്‍ പിണറായി എന്തുകൊണ്ട് കക്ഷിചേര്‍ന്നില്ല


തൃശ്ശൂര്‍: സോളാര്‍ കേസില്‍ ഇത്രയും വലിയ തെളിവ് കൈവശമുണ്ടെങ്കില്‍ പിണറായി വിജയന്‍ എന്തുകൊണ്ടാണ് കക്ഷിചേരാതിരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പ്രധാനപങ്കുണ്ടെന്ന് പിണറായി കമ്മീഷനു മൊഴിനല്‍കിയതിനെക്കുറിച്ച് തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത്ര വലിയ തെളിവുണ്ടെങ്കില്‍ പിണറായി ഓടിയൊളിച്ചത് എന്തിനാണ്. സോളാര്‍ കമ്മീഷന്‍ നോട്ടീസ് അയച്ചു വിളിപ്പിച്ചപ്പോള്‍ എന്തെങ്കിലും പറയേണ്ടെ എന്നുകരുതിയാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്. ഓഫീസിലെ സി.സി.ടി.വി.യില്‍ നിന്നു തെളിവുകള്‍ മായ്ച്ചു കളഞ്ഞെന്നാണ് ആരോപണം. അവിടെ കാമറ വച്ചതും നിശ്ചിതകാലം കഴിയുമ്പോള്‍ ദൃശ്യങ്ങള്‍ അപ്രത്യക്ഷമാകുന്ന രീതിയില്‍ അതു ക്രമീകരിച്ചതും ഇടതുഭരണകാലത്താണ്. അതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല- മുഖ്യമന്ത്രി പറഞ്ഞു.

സലിംരാജ് കേസില്‍ ഇടപെട്ടിട്ടില്ല. കേസ് നിയമത്തിന്റെ വഴിക്കു പോകും. സലിം രാജിന്റെ അറസ്റ്റ് അരുവിക്കര തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ചോദ്യത്തിന് ജനങ്ങള്‍ക്ക് എല്ലാം അറിയാം, അവരെ ആര്‍ക്കും കബളിപ്പിക്കാനാവില്ല എന്നായിരുന്നു മറുപടി. അരുവിക്കരയില്‍ യു.ഡി.എഫ്. വിജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015 ജൂൺ 5, വെള്ളിയാഴ്‌ച

മുളംകുന്നത്തുകാവ് പന്ത്രണ്ടേക്കറില്‍ ഐ.ടി.പാര്‍ക്ക് സ്ഥാപിക്കും


തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തൃശൂരിലെ ജനസമ്പര്‍ക്ക പരിപാടി തേക്കിന്‍കാട് മൈതാനത്ത് ആരംഭിച്ചു. മുളംകുന്നത്തുകാവ് പഴയ കെല്‍ട്രോണിന്റെ പന്ത്രണ്ടേക്കറില്‍ ഐ.ടി.പാര്‍ക്ക് സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. പടിഞ്ഞാറെ കോട്ട ഫ്‌ളൈ ഓവറിന് 35 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍. ബാലകൃഷണന്‍, യുഡിഎഫ് എംഎല്‍എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. കനത്ത സുരക്ഷയിലാണ് പരിപാടി നടക്കുന്നത്. കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് വളണ്ടിയര്‍മാര്‍ 5000 പേര്‍ക്ക് ആഹാരപൊതി നല്‍കുന്നുണ്ട്. പോലീസ് അസോസിയേഷന്‍ കുടിവെള്ളവും വിതരണം ചെയ്യുന്നു. 110 പേരെയാണ് മുഖ്യമന്ത്രി നേരിട്ട് കാണുക. 

രാവിലെ എട്ട് മണിക്ക് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തേക്കിന്‍കാട് മൈതാനത്ത് നായ്കനാല്‍ പരിസരത്തുള്ള ജനസമ്പര്‍ക്കവേദിയിലെത്തിയിരുന്നു. ഓണ്‍ലൈനായി ലഭിച്ച 9567 അപേക്ഷകള്‍ക്കു പുറമെ നിശ്ചിത തീയതിക്കുശേഷം 4027 അപേക്ഷകള്‍ കൂടി താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലുമുള്ള പ്രത്യേക കൗണ്ടറുകള്‍വഴി ലഭിച്ചിരുന്നു. ഓണ്‍ലൈനായി ലഭിച്ച 9567 അപേക്ഷകളില്‍ 8458 എണ്ണത്തില്‍ ഇതിനകം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനു 3000 അപേക്ഷകളാണു ലഭിച്ചത്. 

നെല്ല് സംഭരണം 15 ദിവസത്തേക്കു കൂടി നീട്ടും


തൃശൂർ ∙ നെല്ല് സംഭരണം 15 ദിവസത്തേക്കു കൂടി നീട്ടാൻ കേന്ദ്രം സമ്മതിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലയിലെ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒൻപതിന് ആരംഭിച്ച ജനസമ്പർക്ക പരിപാടി രാത്രി വൈകും വരെ തുടർന്നു. ഓൺലൈനായി നേരത്തേ ലഭിച്ച 9561 അപേക്ഷകൾ ഉൾപ്പെടെ 24,492 അപേക്ഷകളാണു മുഖ്യമന്ത്രിക്കു ലഭിച്ചത്. 7.63 കോടിയുടെ സഹായധന വിതരണം നടത്തി.

നെല്ല് സംഭരണം ജൂൺ ഒന്നു വരെ നടത്താനാണു കേന്ദ്രം ഉത്തരവിറക്കിയത്. എന്നാൽ കേരളത്തിൽ അപ്രതീക്ഷിതമായ മഴയടക്കമുള്ള പ്രശ്നങ്ങൾകൊണ്ടു കൊയ്ത്ത് നീണ്ടുപോയി. ഇതു പരിഗണിച്ചു സംഭരണം 15 ദിവസത്തേക്കു നീട്ടണമെന്നാണു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇന്നലെ രാവിലെ ഡൽഹിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ഇതേത്തുടർന്നാണ് ഉത്തരവിറക്കാൻ തീരുമാനമായത്. ചീഫ് വിപ് തോമസ് ഉണ്ണിയാടനും കർഷക സംഘങ്ങളും ഇതിനായി രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

ജില്ലയിലെ 13 പ്രധാന പദ്ധതികൾക്കു ഫണ്ട് ലഭ്യമാക്കുന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ചൂണ്ടൽ– ഗുരുവായൂർ നാലുവരിപ്പാതയും ഗുരുവായൂരിൽ മേൽപ്പാലവും നിർമിക്കാനാവശ്യമായ തുക പെട്രോൾ സെസ് പദ്ധതിയിൽപ്പെടുത്തി നൽകും. തൃശൂർ നഗരത്തിലെ പടിഞ്ഞാറെക്കോട്ടയിൽ മേൽപ്പാലം നിർമിക്കാനാവശ്യമായ തുകയും ഈ പദ്ധതിയിൽ നിന്നു നൽകും. തേക്കിൻകാട് മൈതാനത്തിനു ചുറ്റും നടപ്പാത നിർമിച്ചു സൗന്ദര്യവൽക്കരണത്തിനായി 2.5 കോടി രൂപ അനുവദിച്ചു. നഗരത്തിൽ മൊബിലിറ്റി ഹബ് സ്ഥാപിക്കാനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാനും തീരുമാനിച്ചു.

2015 ജൂൺ 4, വ്യാഴാഴ്‌ച

ആരെതിർത്താലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകും


ആരെതിർത്താലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. പദ്ധതി ഇനിയും വൈകിയാല്‍ അത് കേരളത്തിന് നഷ്ടപ്പെടുമെന്ന് ആ സാഹചര്യം ഒഴിവാക്കിയേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.  പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതു നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷം, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ആ ആരോപണം വിഴുങ്ങി. അഴിമതി സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷനേതാക്കളിലാരും തന്നെ അതേക്കുറിച്ച് മിണ്ടിയില്ല.
പകരം, പദ്ധതി സുതാര്യമായിരിക്കണമെന്ന പൊതുവായ ആവശ്യം മാത്രമാണ് അവര്‍ മുന്നോട്ടുവെച്ചത്. വിഴിഞ്ഞം പദ്ധതി സുതാര്യമായി മാത്രമേ നടപ്പാക്കൂവെന്ന മുന്‍നിലപാട് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു. എന്നിട്ടും വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന കടുംപിടുത്തത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷം സര്‍വകക്ഷി യോഗത്തിലും സമവായത്തിന് അവസരം ഉണ്ടാക്കിയില്ല.

രാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമേ, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ് ശിവകുമാര്‍, കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, മഞ്ഞളാംകുഴി അലി, ആര്യാടന്‍ മുഹമ്മദ് കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, തോമസ് ഐസക്, സുരേന്ദ്രന്‍പിള്ള, കെ. രാജന്‍ബാബു, സി.പി അരവിന്ദാക്ഷന്‍ തുടങ്ങിയരാണ് പങ്കെടുത്തത്. 
വിഴിഞ്ഞം പദ്ധതി സംബന്ധിച്ചുള്ള പ്രസന്റേഷനോടെയാണ് യോഗം ആരംഭിച്ചത്. വി.എസ് അച്യുതാനന്ദന്‍ എഴുതി തയാറാക്കിയ പ്രസംഗവുമായാണ് യോഗത്തിനെത്തിയത്. പതിവുപോലെ സര്‍ക്കാരിനെതിരെയുള്ള കുറ്റപ്പെടുത്തലുകളായിരുന്നു വി.എസിന്റെ പ്രസംഗത്തിലധികവും. ഇതിനോട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും വിയോജിച്ചു. 

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ഇടതുസര്‍ക്കാര്‍ തയാറാക്കിയ വ്യവസ്ഥകളും ഇപ്പോഴത്തെ സര്‍ക്കാരിന്റെ വ്യവസ്ഥകളും തമ്മിലുള്ള അന്തരം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ പ്രതിപക്ഷത്തിന്റെ വായടഞ്ഞു. പദ്ധതി സംബന്ധിച്ചുള്ള ടെണ്ടര്‍ നടപടികളുടെ വിവരങ്ങള്‍ നല്‍കണമെന്നായി അടുത്ത ആവശ്യം. അതും മുഖ്യമന്ത്രി അംഗീകരിച്ചു. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാമെന്നും അതില്‍ ചില രേഖകള്‍ കരാറിന് ശേഷം നല്‍കാനേ നിര്‍വാഹമുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പദ്ധതി ഏറ്റെടുക്കുന്ന അദാനി ഗ്രൂപ്പിനെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു പ്രതിപക്ഷം പിന്നീട് ഉന്നയിച്ചത്. എന്നാല്‍  ഈ വാദങ്ങളുടെ പൊള്ളത്തരങ്ങളും മുഖ്യമന്ത്രി തുറന്നുകാട്ടി. പദ്ധതിക്കായി അദാനി ഗ്രൂപ്പ് അടക്കം മൂന്ന് കമ്പനികളുമായി സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് അദാനിക്ക് പദ്ധതി നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതി നടത്തിപ്പിന് അദാനി ഗ്രൂപ്പിന് നല്‍കുന്നത് ലൈസന്‍സ് മാത്രമാണ്. ഒരിഞ്ച് ഭൂമി പോലും അവര്‍ക്കു വിട്ടുകൊടുക്കുന്നില്ല. പദ്ധതി ഇനിയും ഒരു കാരണവശാലും വൈകിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കരാര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. പദ്ധതി നടപ്പിലാക്കാന്‍ ഉറച്ച തീരുമാനമെടുക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതി മുടക്കാമെന്ന് ആരും ശ്രമിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. 
പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിനോട് യോജിക്കാനാവില്ല. എന്തെങ്കിലും കാരണം പറഞ്ഞ് പദ്ധതി വൈകിപ്പിക്കാനുള്ള നീക്കത്തെയും സര്‍ക്കാര്‍ ചെറുക്കും. ഇത് കേരളത്തിന്റെ അവസാന അവസരമാണ്. ഇപ്പോള്‍ നഷ്ടപ്പെടുത്തിയാല്‍ വിഴിഞ്ഞം പദ്ധതിക്ക് ഇനിയൊരു അവസരം ലഭിക്കില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ നേതാവ് എഴുതിതയാറാക്കി വായിച്ച പ്രസംഗത്തില്‍ പറയുന്നത് വാസ്തവ വിരുദ്ധമാണ്. 

യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അപ്പോള്‍ത്തന്നെ നിര്‍ദേശം നല്‍കി. മറ്റുചില വിവരങ്ങള്‍ കരാര്‍ ഒപ്പുവെച്ച ശേഷമേ നല്‍കാനാവൂ എന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അത് വാസ്തവ വിരുദ്ധമാണ്. 1991ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ 91 മുതല്‍ 2001 വരെ ഒരു നടപടികളുമുണ്ടായില്ല. 

2001ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയും എം.വി രാഘവന്‍ തുറമുഖ മന്ത്രിയുമായിരുന്ന കാലത്താണ് പദ്ധതിയുടെ പ്രാഥമിക നടപടികളിലേക്ക് കടന്നത്. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങളോട് സര്‍ക്കാര്‍ യോജിക്കുന്നു. പദ്ധതി സുതാര്യമായിരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. സര്‍വകക്ഷിയോഗം ഫലപ്രദമായിരുന്നു. എന്നാല്‍ വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്.

അദാനി ഗ്രൂപ്പിന് ടെന്‍ഡര്‍ നല്‍കിയതിനെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. ടെന്‍ഡര്‍ അപേക്ഷ നല്‍കാത്തവര്‍ക്ക് ടെന്‍ഡര്‍ കൊടുക്കാനാവില്ലല്ലോ. പി.പി.പി മാതൃകയെ കുറ്റംപറയുന്നവര്‍ അവരുടെ കാലത്തും പി.പി.പി തന്നെയാണ് കരാറിലുണ്ടായിരുന്നതെന്ന് ഓര്‍ക്കണം. 
നേരത്തെ യു.പി.എ സര്‍ക്കാര്‍ പദ്ധതിക്ക് സുരക്ഷാ അനുമതി നിഷേധിച്ചത് അദാനി ഗ്രൂപ്പിന് ചൈനീസ് കമ്പനിയുമായി പാര്‍ട്ണര്‍ഷിപ്പ് ഉണ്ടായിരുന്നതുകൊണ്ടാണ്. ഇപ്പോള്‍ ചൈനീസ് കമ്പനി അവര്‍ക്കൊപ്പമില്ല. കേരളം നിക്ഷേപത്തിന് അനുകൂലമായ സംസ്ഥാനമെന്ന് അദാനി ഗ്രൂപ്പിന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ ടെന്‍ഡര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015 ജൂൺ 3, ബുധനാഴ്‌ച

കരുതൽ 2015: ജനഹിതമറിഞ്ഞു നിയമം പരിഷ്കരിക്കുന്നു


കണ്ണൂർ ∙ ജനങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നതിനു തടസ്സമായി നിന്ന ഒട്ടേറെ നിയമങ്ങൾ പരിഷ്കരിക്കാൻ ജനസമ്പർക്കപരിപാടി സഹായകരമായെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കണ്ണൂരിലെ ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസമ്പർക്കത്തിന്റെ നാലാം ഘട്ടമായ കരുതൽ 2015 പൂർത്തിയാകുന്നതിനു മുൻപുതന്നെ ഒട്ടേറെ നിയമങ്ങൾ ഭേദഗതി വരുത്തി. ഹീമോഫീലിയ രോഗികൾക്കുള്ള ധനസഹായത്തിന്റെ പരിധി എടുത്തുകളഞ്ഞത് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. വികസനത്തിൽ രാഷ്ട്രീയം കലർത്താത്ത സർക്കാരാണു കേരളം ഭരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

വിധവകളുടെ മക്കള്‍ക്കുള്ള സഹായം ഇനി അച്ഛനമ്മമാര്‍ മരിച്ച കുട്ടികള്‍ക്കും

കണ്ണൂര്‍∙ വിധവകളുടെ മക്കള്‍ക്കു നല്‍കിവരുന്ന 50,000 രൂപയുടെ വിവാഹധനസഹായം ഇനിമുതല്‍ മാതാപിതാക്കള്‍ മരിച്ചുപോയ കുട്ടികള്‍ക്കും ലഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി വേദിയിൽ അറിയിച്ചു. ‘ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നു ലഭിച്ച അനുഭവമാണ് തീരുമാനത്തിനു പിറകിൽ.

ഇടുക്കിയുള്‍പ്പെടെയുള്ള ജില്ലകളിൽ നിന്ന് ഇത്തരം ധാരാളം പരാതികൾ ലഭിച്ചു. ചട്ടം ഭേദഗതി ചെയ്ത് അച്ഛനമ്മമാര്‍ മരിച്ച കുട്ടികളെക്കൂടി സഹായ പദ്ധതിയിൽ ഉൾപ്പെടുത്തും. ആദ്യ ജനസമ്പര്‍ക്ക പരിപാടിക്കു ശേഷം ഇത്തരത്തില്‍ 45 ചട്ടങ്ങളിലാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ ഏതെങ്കിലും ഒരു വ്യക്തിക്കു മാത്രം ലഭിക്കുന്ന ആനുകൂല്യമല്ലെന്നും സമൂഹത്തിലെ അര്‍ഹരായ മറ്റുള്ളവര്‍ക്കും പ്രയോജനം കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക കുരുക്കുകളിൽ കുരുങ്ങി വൈകിയ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രി വികസനരംഗത്തു ജില്ലയ്ക്കു കുതിപ്പേകുന്ന പുതിയ പദ്ധതികളും ജനസമ്പർക്ക പരിപാടിയായ കരുതൽ 2015ന്റെ വേദിയിൽ പ്രഖ്യാപിച്ചു.

പയ്യന്നൂർ ആസ്ഥാനമായി പുതിയ താലൂക്കും മേലെചൊവ്വ – പുതിയതെരു ഫ്ലൈഓവറും പ്രഖ്യാപിച്ച മുഖ്യമന്ത്രി പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഉടൻ ഏറ്റെടുക്കുമെന്നും അറിയിച്ചു.

കരുതൽ 2015: മുടങ്ങിയതും തടസ്സം വന്നതുമായ പഴയ പദ്ധതികള്‍ക്ക് പുതുനടപടി


കണ്ണൂര്‍: പുതിയ പദ്ധതികളല്ല, പലവിധകാരണം കൊണ്ട് മുടങ്ങിയതും തടസ്സം വന്നതുമായ പദ്ധതികളാണ് താന്‍ പ്രഖ്യാപിക്കുന്നതെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ജനസമ്പര്‍ക്കവേദിയില്‍ 19 പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പുതുനടപടി പ്രഖ്യാപിച്ചത്. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് വേഗത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കുമെന്ന പ്രഖ്യാപനം ജനം കൈയടിയോടെയാണ് സ്വീകരിച്ചത്. മെഡിക്കല്‍ കോളേജ് പാറ്റേണ്‍ അനുസരിച്ച് ജീവനക്കാരെ തിട്ടപ്പെടുത്തും. എല്ലാ ജില്ലകളിലും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പയ്യന്നൂര്‍ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കും. ഇതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പയ്യന്നൂരും പരിഗണനയിലുണ്ടായിരുന്നതാണ്. പക്ഷേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. സര്‍ക്കാര്‍ പയ്യന്നൂര്‍ താലൂക്കിന് അനുകൂലമായി തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മേലെചൊവ്വ മുതല്‍ പുതിയതെരുവരെ ഫ്‌ളൈഓവര്‍ നിര്‍മാണം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിന് വിശദമായ പഠനറിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും. 

വളപട്ടണം-മാഹി ബൈപാസ് നിര്‍മാണത്തിന് ഉടന്‍ നടപടിയുണ്ടാകും. ഇതില്‍ മുഴപ്പിലങ്ങാട്-നാലുതറ 12 കി.മീ. റോഡിന് സ്ഥലമെടുത്തതായും 300 കോടി രൂപയുടെ എസ്റ്റിമേറ്റ് കേന്ദ്രാനുമതിക്കായി നല്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നാലുതറ-അഴീക്കല്‍, മുഴപ്പിലങ്ങാട്-വളപട്ടണം എന്നീ റോഡുകളുടെ സ്ഥലമെടുപ്പിനുള്ള നടപടികള്‍ വേഗത്തിലാക്കും. 

തളിപ്പറമ്പ് താലൂക്ക് ആസ്​പത്രിയിലും തലശ്ശേരി ജനറല്‍ ആസ്​പത്രിയിലും ഡയാലിസിസ് യൂണിറ്റ് ഉടന്‍ തുടങ്ങും. കാരുണ്യ ചികിത്സാപദ്ധതിയില്‍നിന്നുള്ള സഹായത്തോടെ സംസ്ഥാനത്തെ 27 താലൂക്ക് ആസ്​പത്രികളില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കില്‍ അടുത്തവര്‍ഷം യൂണിറ്റ് തുടങ്ങാന്‍ നടപടി സ്വീകരിക്കും. 

അഴീക്കല്‍ തുറമുറഖത്ത് കപ്പല്‍ അറ്റകുറ്റപ്പണിശാല തുടങ്ങും. ഇതിനായി കൊച്ചി കപ്പല്‍ശാലയുടെ സഹകരണത്തോടെ തുറമുഖത്ത് ആറുമീറ്റര്‍ ആഴം ഉറപ്പാക്കും. ഇതിന് പ്രത്യേക പഠന സംഘം അടുത്തയാഴ്ച തുറമുഖം സന്ദര്‍ശിക്കുമെന്നും തുറമുഖത്തിനായി 19 കോടി രൂപയുടെ ക്രെയിനിന് ഓര്‍ഡര്‍ നല്കിയതായും ഉമ്മന്‍ചാണ്ടി പറഞ്ഞു..

കാട്ടാമ്പള്ളിയെ ടുറിസം കേന്ദ്രമായി വികസിപ്പിക്കും. മുഴപ്പിലങ്ങാട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-ആറളം-പാലക്കയംതട്ട്-പറശ്ശിനിക്കടവ്-കൊട്ടിയൂര്‍ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും. ഭൂരഹിത പദ്ധതിയില്‍ സ്ഥലം നല്‍കിയ വെള്ളോറ പ്രദേശത്ത് കുടിവെള്ളം, വൈദ്യുതി, റോഡ് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി മലയോര ഹൈവെ പദ്ധതി പുനരാരംഭിക്കും. കണ്ണൂര്‍-ചെറുപുഴ-പയ്യാവൂര്‍ 58 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ച് പ്രവൃത്തി ഉടന്‍ തുടങ്ങും.

ബജറ്റില്‍ പ്രഖ്യാപിച്ച പൂരക്കളി അക്കാദമി പയ്യന്നൂര്‍ ആസ്ഥാനമായി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. മലബാറിലെ കുടിയേറ്റ ചരിത്രം പ്രതിപാദിക്കുന്ന വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ നിര്‍മാണം ഈവര്‍ഷംതന്നെ തുടങ്ങും. തലശ്ശേരിക്കടുത്ത് പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് എട്ടേക്കര്‍ സ്ഥലം ഉടന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളിയില്‍ റെയില്‍വേ മേല്‍പ്പാലത്തിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കും. നടാല്‍, താഴെചൊവ്വ റെയില്‍ മേല്‍പ്പാലത്തിന് അടിയന്തരനടപടി സ്വീകരിക്കും. ഇവിടെ പുതിയ ബൈപാസ് വന്നതോടെയാണ് മേല്‍പ്പാലത്തിന് മുന്തിയ പരിഗണന ലഭിക്കാതിരുന്നത്. എന്നാല്‍, ഏറെ ഓഫീസുകളും മറ്റുമുള്ളതിനാല്‍ ഇത് നിര്‍വഹിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പയ്യാമ്പലം ശ്മശാനം നവീകരണത്തിന് നഗരവികസന മന്ത്രാലയം ഒരുകോടിരൂപ അനുവദിച്ചിട്ടുണ്ട്. അവിടെ സ്ഥലം വിട്ടുനല്‍കാമെന്ന് പഞ്ചായത്തും സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ശ്മശാനത്തിന്റെ മാതൃകയിലാണ് പയ്യാമ്പലത്ത് മികച്ച രീതിയിലുള്ള ശ്മശാനം നിര്‍മിക്കുക.

ജില്ലാ ആസ്ഥാനത്ത് പല ഓഫീസുകളും പല സ്ഥലത്ത് പല കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പുതിയ മിനിസ്റ്റേഷന്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ആറളം ആദിവാസി കോളനിയുടെ വികസനത്തിന് വിശദമായ രൂപരേഖ തയ്യാറാക്കും നബാര്‍ഡിന്റെ സഹായത്തോടെയാകും പദ്ധതികള്‍ നടപ്പാക്കുക. 

ഇവകൂടാതെ പട്ടയവിതരണം സംബന്ധിച്ച രണ്ടു പ്രധാന പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി. 
ആറളം ഫാം സര്‍ക്കാര്‍ ഏറ്റെടുത്ത കാലം മുതലേ ഇവിടെയുള്ള 32 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുക എന്നാവശ്യമുണ്ട്. ദീര്‍ഘകാലം ശ്രമിച്ചിട്ടും ഇതിന് പരിഹാരം കാണാനായിരുന്നില്ല. പഞ്ചായത്ത് റവന്യൂ വകുപ്പിന് നല്കിയ രണ്ടേക്കര്‍ ഭൂമി 12 കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് രേഖകള്‍ ഇന്നുതന്നെ കൊടുക്കും. ബാക്കി 20 കുടുംബങ്ങള്‍ക്ക് 2.67 ഏക്കര്‍ മിച്ചഭൂമിയും വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഇതോടെ 40 വര്‍ഷത്തെ ഭൂപ്രശ്‌നത്തിന് പരിഹാരമാകുകയാണ്. ആറളം ഫാം ജീവനക്കാരുടെ വേതനവും കഴിഞ്ഞ ജനവരി ഒന്ന് കണക്കാക്കി പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വടക്കേക്കളം മിച്ചഭൂമി പ്രദേശത്തെയും കൊട്ടിയൂര്‍ ആറളം നാലേക്കര്‍ മിച്ചഭൂമി പ്രദേശത്തെയും കര്‍ഷകര്‍ക്ക് ഉടന്‍ പട്ടയം നല്‍കും. വടക്കേക്കളത്ത് 1,234 ഏക്കറിലായി 634 അപേക്ഷയാണുള്ളത്. അവശേഷിക്കുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. കൊട്ടിയൂര്‍, ആറളത്തെ മിച്ചഭൂമിയും നാലേക്കര്‍ പരിധിവെച്ച് പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.