UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ജനുവരി 20, ചൊവ്വാഴ്ച

കടങ്ങള്‍ എഴുതിത്തള്ളുന്നത് ഗുണം ചെയ്യില്ല; വേണ്ടത് ചെറുകിട വായ്പാപദ്ധതി


 തിരുവനന്തപുരം: പ്രത്യേക പ്രോത്സാഹന പദ്ധതിയോടു കൂടിയ ചെറുകിട വായ്പകളാണ് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ബാങ്കിങ്, കാര്‍ഷിക മേഖലകള്‍ക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാന സഹകരണ ബാങ്കിന്റെ മൂലധന പര്യാപ്തതാ പ്രശ്‌നം മാര്‍ച്ച് 31 ന് മുമ്പ് പരിഹരിക്കും. ബാങ്കിന്റെ നിഷ്‌ക്രിയാസ്തി സംബന്ധിച്ച് തീരുമാനം എടുക്കാന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിദ്യാഭ്യാസമേഖലയുടെ നേട്ടം ഐ.ടി.രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല




തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ നേട്ടം ഫലപ്രദമായി ഐ.ടി. രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരളയുടെ (ഐ.സി.ടി.) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടെക്‌നിക്കല്‍ ആന്‍ഡ് മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ പേരായ്മകളെ കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കഴിവും, അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന യുവതലമുറയുണ്ടെങ്കിലും അഭിമുഖ പരീക്ഷകളില്‍ പരാജയപ്പെടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് പരിഹരിക്കുന്നതിനാണ് നൈപുണ്യവികസനത്തിന് രാജ്യം പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015 ജനുവരി 19, തിങ്കളാഴ്‌ച

കൂട്ടയോട്ടം: ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനവരി 20ന് സംസ്ഥാനത്ത് നടക്കുന്ന കൂട്ടയോട്ട സമയത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പൊലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് മുതലായ അടിയന്തരാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ വഴിയൊരുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

2015 ജനുവരി 13, ചൊവ്വാഴ്ച

കേരളത്തിന്റെ ആവശ്യങ്ങളുമായി ഉമ്മന്‍ ചാണ്ടി ഇന്നു ഡല്‍ഹിക്ക്



 കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ നേടിയെടുക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഒരുമിച്ച് ഇന്നു ഡല്‍ഹിക്ക്. ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  നേരില്‍ക്കണ്ടു സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കും. അഖില കക്ഷി സംഘത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്ര സര്‍ക്കാരുകളെ കാണുന്നതു മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇക്കുറി ഈ രണ്ടു നേതാക്കള്‍ മാത്രമാണ് എന്നതു പ്രത്യേകതയാണ്. 

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ രാഷ്ട്രീയ സാഹചര്യമാണ് ഈ യോജിപ്പിനു വഴിവച്ചിരിക്കുന്നതും. രാവിലെ ആറിനുള്ള വിമാനത്തില്‍ ഇരു നേതാക്കളും ഒരുമിച്ചാണു യാത്ര തിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്കു മൂന്നേകാലിനാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനു കേന്ദ്ര ഇടപെടലാണു കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. റബര്‍ വിലയിടിവു തടയാന്‍ അടിയന്തര നടപടികളുണ്ടാകണം എന്നതാണു മറ്റൊരു മുഖ്യ ആവശ്യം. 

തലസ്ഥാനത്തു സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങള്‍ക്കായി പ്രധാനമന്ത്രിയെ കാണാന്‍ ധാരണയായിരുന്നു. വെട്ടിക്കുറച്ച മണ്ണെണ്ണ ക്വോട്ട പുനഃസ്ഥാപിക്കുക, ഹബ്ബുകള്‍ തുറക്കുന്നതോടെ കേരളത്തില്‍ നിന്നു രാജ്യാന്തര വിമാനങ്ങള്‍ ഇല്ലാതാകുമെന്ന ആശങ്കയ്ക്കു  പരിഹാരം, പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന് അന്തിമാനുമതി തുടങ്ങിയ ആവശ്യങ്ങളും ഇരുനേതാക്കളും ഉന്നയിക്കും. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെറ്റ്‌ലിയെയും സുരേഷ് പ്രഭുവിനെയും കൂടി കാണുന്ന മുഖ്യമന്ത്രി കേന്ദ്ര ബജറ്റ്, റയില്‍വേ ബജറ്റ് എന്നിവയില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന കാര്യങ്ങളും ഉന്നയിക്കും. ഇരുനേതാക്കളും രാത്രി തന്നെ മടങ്ങും. 

പിന്നിലാകരുത് നമ്മുടെ കുഞ്ഞുങ്ങള്‍


 (ഉമ്മന്‍ ചാണ്ടി)

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന 13-ാം പ്രവാസി ഭാരതീയ ദിവസത്തില്‍ ഞാനും പങ്കെടുത്തിരുന്നു. രണ്ടുദിവസം കഴിഞ്ഞ് അതേവേദിയില്‍ തന്നെയാണു വൈബ്രന്റ് ഗുജറാത്തിനു തുടക്കമിട്ടത്. പ്രവാസി സമ്മേളനത്തെക്കാള്‍ വൈബ്രന്റ് ഗുജറാത്ത് തന്നെയാണ് എല്ലായിടത്തും നിറഞ്ഞുനിന്നത്. വൈബ്രന്റ് തുടങ്ങിയ 11-ാം തീയതി തന്നെ രണ്ടുലക്ഷം കോടിയുടെ നിക്ഷേപവും അരലക്ഷം തൊഴിലും കിട്ടിയതായാണു മാധ്യമ റിപ്പോര്‍ട്ട്. 

ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ലോകത്തിലെ 50 വന്‍കിട കമ്പനികളുടെ സിഇഒമാര്‍, പ്രമുഖ രാജ്യങ്ങളുടെ പ്രതിനിധികള്‍, ലോകബാങ്ക് ചെയര്‍മാന്‍, വന്‍കിട വ്യവസായ ഗ്രൂപ്പുകളായ അംബാനി, അഡാനി, ബിര്‍ള, സുസൂകി, റിയോ ടിന്റോ എന്നിവയുടെ മേധാവികള്‍ തുടങ്ങിയവരാണ് ഇതില്‍ പങ്കെടുക്കുത്തത്. വൈബ്രന്റ് ഗുജറാത്തിനെ വാനോളം പുകഴ്ത്തി മലയാളം മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും രംഗത്തുവന്നു. 

കേരളം 2012ല്‍ ഇതിനു സമാനമായ രീതിയില്‍ എമേര്‍ജിങ് കേരള നടത്തിയിരുന്നു. 36 രാജ്യങ്ങളില്‍ നിന്ന് 4700 പ്രതിനിധികളാണ് അതില്‍ പങ്കെടുത്തത്. 40,000 കോടി രൂപയുടെ 45 പദ്ധതികള്‍ അന്നു സമര്‍പ്പിക്കപ്പെട്ടു. പക്ഷേ, അന്ന് എന്തൊക്കെ കോലാഹലങ്ങളായിരുന്നു. വേളിയില്‍ നിശാക്ലബ്ബുകള്‍ വരുന്നു, തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍നായര്‍ സക്കറ്റേഡിയം വില്‍ക്കുന്നു, കേരളത്തിന്റെ പുഴയും വെള്ളവും വില്‍ക്കുന്നു, മാഫിയാ മൂലധനം വരുന്നു തുടങ്ങി, എത്രയെത്ര തലക്കെട്ടുകള്‍. 'വില്‍ക്കപ്പെടുന്ന കേരളം എന്നായിരുന്നു പ്രതിപക്ഷ നേതാവ് 2012 സെപ്റ്റംബര്‍ 18ന് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. തികഞ്ഞ അരാജകത്വമാണ് എമേര്‍ജിങ് കേരളയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നും ഇതെല്ലാം ഉടന്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനവിരുദ്ധവും അപമാനകരവുമായ നിര്‍ദേശങ്ങള്‍ എങ്ങനെ ഉണ്ടായെന്നതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസക്ക ഥരുടെ മനോവീര്യം തകര്‍ന്നു. വ്യവസായികള്‍ അറച്ചുനിന്നു. കേരളത്തിലേക്കു വ്യവസായങ്ങളും വ്യവസായികളെയും കൊണ്ടുവരാനുള്ള വിപുലവും ആസൂത്രിതവുമായ ശ്രമത്തിനു തിരിച്ചടിയേറ്റു.

ദേശീയ ഗെയിംസിന്റെ കാര്യത്തിലും സമാനമായ അവസക്കഥയാണുണ്ടായത്. ദേശീയ ഗെയിംസ് തുടങ്ങുന്നതിന് ഒരുമാസം മുന്‍പുതന്നെ ആരോപണങ്ങളുടെ കുത്തൊഴുക്കുണ്ടായി. സ് റ്റേഡിയങ്ങളുടെ പണി പൂര്‍ത്തിയായില്ലെന്നും സാധനസാമഗ്രികള്‍ എത്തിയില്ലെന്നുമൊക്കെയായിരുന്നു ആക്ഷേപം. സര്‍ക്കാര്‍ പതറിയില്ല. കേരളം കാത്തിരിക്കുന്ന ദേശീയ ഗെയിംസ് ജനകീയോത്സവം ആക്കാനും വന്‍വിജയമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നത്. ദേശീയ ഗെയിംസ് കേരളത്തില്‍ വലിയതോതിലുള്ള അടിസക്കഥാനസൗകര്യം ഉണ്ടാക്കും. ദേശീയ ഗെയിംസ് ഉണ്ടാക്കുന്ന ആവേശം പുതിയ കായികതലമുറയെ സൃഷ്ടിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യും.  

യഥാര്‍ഥത്തില്‍ കേരളം എത്രയോ കാര്യങ്ങളില്‍ ഗുജറാത്തിനെക്കാള്‍ മുന്നിലാണ്. സാക്ഷരതയില്‍ കേരളം നൂറുശതമാനമെങ്കില്‍ ഗുജറാത്ത് 79.31% മാത്രം. വിദ്യാഭ്യാസം, ആരോഗ്യം, പ്രതിശീര്‍ഷ വരുമാനം, മാധ്യമങ്ങളുടെ എണ്ണം, പ്രവാസികള്‍, ടൂറിസം തുടങ്ങി ഒരു സംസക്കഥാനത്തിന്റെ പുരോഗതിയുടെ അളവുകോലാകേണ്ട ഡസന്‍ കണക്കിനു കാര്യങ്ങളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നു. അപ്പൊഴും ഗുജറാത്ത് കാണിക്കുന്ന പക്വതയും ക്രിയാത്മകതയും കേരളം കാണിക്കുന്നില്ല. സംരംഭകരെയും സംരംഭങ്ങളെയും ശത്രുതയോടെ കാണുന്ന നമ്മുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടിയിരിക്കുന്നു. കേരളം തീറെഴുതാന്‍ പോകുകയാണെന്നു വിളിച്ചുപറയുന്നവര്‍ക്കു തല്‍ക്കാലം കയ്യടി ലഭിക്കാം. പക്ഷേ, ആത്യന്തിക നഷ്ടം നമുക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കുമായിരിക്കും.   

വിവാദങ്ങള്‍ കൂടെപ്പിറപ്പുകളാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ സാര്‍ഥവാഹക സംഘം മുന്നോട്ടുപോകാന്‍ തന്നെ നിശക്ക ചയിച്ചുറപ്പിച്ചിരിക്കുകയാണ്. വിദേശമലയാളികളായ പ്രഫഷനലുകളുടെ സംഘടന, ന്യൂ കേരള ഇനിഷ്യേറ്റിവ് (എന്‍കെഐ) നടത്തിയ ചര്‍ച്ചയില്‍ ഒട്ടേറെ പുതിയ ആശയങ്ങള്‍ അവര്‍ മുന്നോട്ടുവച്ചു. പുതിയ സാങ്കേതികവിദ്യകള്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും കൊണ്ടുവരാന്‍ അവര്‍ തയാറാണ്. പുതുതലമുറ സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടിയവരാണ് അവര്‍. ചെറുകിട-ഇടത്തരം സംരംഭങ്ങളിലൂടെ പുതിയൊരു തൊഴില്‍, വ്യവസായ സംസ്‌കാരമാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്.  

സുതാര്യമായ രീതിയിലുള്ള പരീക്ഷണങ്ങളും മുന്നേറ്റങ്ങളും നമുക്കും ആവശ്യമാണ്. സിയാല്‍ (കൊച്ചി വിമാനത്താവളം) മോഡല്‍ പരീക്ഷണം ഏറെ വിജയകരമായിരുന്നു. അതു കേരളം രാജ്യത്തിനു നല്‍കിയ മാതൃകയാണ്. ഇത്തരം കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു നാം തയാറാകണം. വിവാദങ്ങള്‍കൊണ്ടു മാത്രം ഒരു സംസക്കഥാനത്തിനു മുന്നോട്ടുപോകാന്‍ ആകില്ല. പുതിയ തലമുറ വളര്‍ന്നുവരുകയാണ്. അവര്‍ തിരിഞ്ഞുനിന്നു ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ നാമെല്ലാം ബാധ്യസക്കഥരാണ്.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് മോട്ടോര്‍വാഹനവകുപ്പിന് നേരിട്ട് ഫണ്ട് നല്‍കും



അപകടമൊഴിവാക്കാന്‍ മുഖം നോക്കാതെ നടപടി


കോട്ടയം: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തുന്നതിന് മോട്ടോര്‍വാഹന വകുപ്പിനും പോലീസിനും ഗതാഗതവകുപ്പിനും നേരിട്ട് ഫണ്ട് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ''മുഖം നോക്കാതെ നിയമം നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും നല്‍കും. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. വി.ഐ.പി. പരിഗണന പാടില്ല''- മുഖ്യമന്ത്രി പറഞ്ഞു. റോഡ്‌സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
''സംസ്ഥാനം നേരിടുന്ന എറ്റവും രൂക്ഷമായ പ്രശ്‌നം മദ്യ ഉപഭോഗവും റോഡപകടങ്ങളും മാലിന്യനിര്‍മാര്‍ജന സംവിധാനത്തിലെ പാകപ്പിഴകളുമാണ്. ജനപങ്കാളിത്തത്തോടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ.ബോധവത്കരണം പ്രായോഗികതലത്തിലെത്താതെ മദ്യനിരോധം നടപ്പാക്കാനാവില്ല. ഓരോരുത്തരുടെയും സമീപനത്തിലും കരുതലിലുമാണ് റോഡിലെ സുരക്ഷ നിലകൊള്ളുന്നത്''- അദ്ദേഹം പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 

മുഖ്യമന്ത്രി ഇടപെട്ടു: ബണ്ടുകളുടെ പണിയ്ക്ക് മണ്ണെടുക്കാന്‍ പ്രത്യേകപാസുകള്‍


കോള്‍വികസനം
എടപ്പാള്‍: തൃശ്ശൂര്‍-പൊന്നാനി കോള്‍മേഖലയില്‍ ബണ്ടുകളുടെ പണിയ്ക്ക് ആവശ്യമായ മണ്ണെടുക്കാന്‍ പ്രത്യേക പാസുകള്‍നല്‍കാന്‍ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലാണ് പുതിയ തീരുമാനത്തിന് വഴിതുറന്നത്.

കോള്‍മേഖലയുടെ സമഗ്രവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 420 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിലെ ആദ്യഘട്ടമായ അടിസ്ഥാനവികസനത്തിന് മണ്ണു കിട്ടാത്തത് വലിയ പ്രശ്‌നമായി. പ്രത്യേക യോഗം വിളിച്ച് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പരിഹാരമൊരുങ്ങിയത്. 

ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്. ഇതനുസരിച്ച് കോള്‍മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന 20 ബണ്ടുകളുടെ നിര്‍മാണത്തിനാവശ്യമായ മണ്ണെടുക്കാന്‍ കര്‍ശനമായ നിബന്ധനകളോടെയും നിയന്ത്രണങ്ങളോടെയും പ്രത്യേക അനുവാദംനല്‍കും. കരാറുകാര്‍ നല്‍കുന്ന അപേക്ഷകള്‍ പരിശോധിച്ച് ആവശ്യമായ മണ്ണെടുക്കാനുള്ള പ്രത്യേക പാസുകള്‍ നല്‍കുന്നതിന് അതത് ആര്‍.ഡി.ഒമാര്‍ക്ക് നിര്‍ദേശംനല്‍കി. പാസിന്റെമറവില്‍ മണ്ണ് മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുന്നില്ലെന്നും ദുരുപയോഗം കണ്ടാല്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്നുമുള്ള നിബന്ധനകളോടെയാണ് പ്രത്യേകാനുമതി നല്‍കുക.

2015 ജനുവരി 11, ഞായറാഴ്‌ച

എയര്‍കേരള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി



ഗാന്ധിനഗര്‍: എയര്‍ കേരള വിമാനക്കമ്പനി കേരളത്തില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എയര്‍കേരളപദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മലയാളി പ്രവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 20 വിമാനങ്ങള്‍ വേണമെന്നും അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസുകള്‍ നടത്തണമെന്നുമുള്ള നിബന്ധനകളില്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇരുപത് വിമാനങ്ങളുമായി അഞ്ച് വര്‍ഷം സര്‍വീസ് നടത്തിയാല്‍ മാത്രമേ എയര്‍ കേരളക്ക് അന്താരാഷ്ട്ര സര്‍വീസ് സാധ്യമാകൂ. ഇക്കാരണത്താലാണ് എയര്‍ കേരളയുടെ ആഭ്യന്തര സര്‍വീസ് എന്ന സാഹസത്തിന് കേരളം മുതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ദീര്‍ഘനാളായി കേരളം ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും നിരക്ക് കൂടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഗുണനിലവാരം ഉയര്‍ത്താനായി തിരഞ്ഞെടുത്ത രാജ്യത്തെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലും ഉള്‍പ്പെട്ടിട്ടില്ല. ഇത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്ഷേമനിധി സംബന്ധിച്ച് അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനോടും ഈ ആവശ്യമുന്നയിക്കും. നിക്ഷേപവുമായി പ്രവാസികള്‍ മുന്നോട്ടുവന്നാല്‍ സംസ്ഥാനത്തിന് സ്വന്തമായി കണ്‍വെന്‍ഷന്‍ സെന്റര്‍ വേണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാന്‍സര്‍ കെയര്‍ സെന്ററിനായി പ്രവാസികള്‍ സഹായം ചെയ്യണമെന്നും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി പ്രവാസികളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവാസി പ്രതിനിധികളെപ്പോലെ സാധാരണക്കാരായ തൊഴിലാളികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗര്‍ മഹാത്മാ മന്ദിറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലെ കേരള സെഷനില്‍ പ്രവാസികളുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നോര്‍ക്ക മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു. 

പ്രവാസിതൊഴിലാളികള്‍ക്കായി ഒരു ദിവസത്തെ പ്രത്യേക സെഷന്‍ വേണമെന്ന് സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് രാവിലെ പ്രധാന വേദിയില്‍ നടന്ന മുഖ്യമന്ത്രിമാരുടെ സെഷനില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. പ്രവാസി ഭാരതീയ ദിവസില്‍ സാധാരണക്കാരെ പ്രതിനിധാനം ചെയ്യാന്‍ ആരുംതന്നെ ഇല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സെഷനിലെ തുറന്ന ചര്‍ച്ചാവേളയില്‍ നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് സാധാരണ തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു. ഓരോ രാജ്യത്തുനിന്നും പ്രതിനിധികളെ മാറിമാറി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 



2015 ജനുവരി 10, ശനിയാഴ്‌ച

കേരളത്തിലെ ഗള്‍ഫ് റിക്രൂട്ടിങ് സര്‍ക്കാര്‍ വഴിയാക്കാന്‍ നിര്‍ദേശം




ഗാന്ധിനഗര്‍: ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍വഴി റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ പ്രവാസി ഭാരതീയസമ്മേളനത്തില്‍ നിര്‍ദേശം. ആദ്യഘട്ടമായി കുവൈത്തിലേക്കുള്ള നിയമനങ്ങള്‍ക്ക് നോര്‍ക്കയെ ചുമതലപ്പെടുത്താനാണ് ആലോചന. കുവൈത്ത് അധികാരികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കേരളം വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

അംഗീകൃത ഏജന്‍സികള്‍പോലും നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യുന്നതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി കേരളസര്‍ക്കാറിനെ നേരത്തേ അറിയിച്ചിരുന്നു. നോര്‍ക്കവഴി തൊഴില്‍ നിയമനങ്ങള്‍ നടത്താമെന്ന നിര്‍ദേശമാണ് ഇതിന് മറുപടിയായി കേരളം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരും ഗള്‍ഫിലെ പ്രമുഖ സംഘടനാപ്രതിനിധികളും ഉള്‍പ്പെട്ട യോഗം മഹാത്മാമന്ദിറില്‍ ചേര്‍ന്ന് ഈ നയവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. 

കേരളീയര്‍ കുടുങ്ങുന്ന നിയമനത്തട്ടിപ്പുകളെപ്പറ്റി കുവൈത്ത് അംബാസഡര്‍ സുനില്‍ ജയിന്‍ വിശദീകരിച്ചു. നിയമനത്തിന് 15-20 ലക്ഷം രൂപ വരെ ഈടാക്കുന്ന സ്വകാര്യ ഏജന്‍സികളുണ്ട്. ഇതിന്റെ ഒരു വിഹിതം വിദേശരാജ്യത്തെ ഏജന്റിനും കിട്ടുന്നു. കുവൈത്തില്‍ നഴ്‌സുമാരുടെ ധാരാളം ഒഴിവുകള്‍ വരുന്നുണ്ട്. ഉടന്‍തന്നെ നാലായിരത്തോളം പേരുടെ റിക്രൂട്ട്‌മെന്റിന് സാധ്യതയുണ്ട്. 

നിലവില്‍ തൊഴില്‍വകുപ്പിന് കീഴിലുള്ള ഒഡേപ്പെക് ആണ് നിയമനം നടത്തുന്ന കേരളസര്‍ക്കാര്‍ ഏജന്‍സി. സൗദിയിലേക്ക് 166 നഴ്‌സുമാരുടെ നിയമനങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. നോര്‍ക്കയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. കുവൈത്തിനുശേഷം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിയമനങ്ങളും നോര്‍ക്ക പരിഗണിക്കുമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇനി മുതല്‍ സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തും. യു.എ.ഇ.യിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യാ തടവുകാരെ ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഗള്‍ഫ് മേഖലയിലെ തൊഴില്‍പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും വിദേശകാര്യസഹമന്ത്രി വി.കെ. സിങ്ങിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പൊതുചര്‍ച്ചയില്‍ വ്യക്തമാക്കി. ഇപ്പോള്‍ 900 പേരാണ് തടവിലുള്ളത്. 

നിക്ഷേപസാധ്യതകള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ അവധിക്കാലത്ത് യാത്രക്കൂലി കുത്തനെ കൂട്ടുന്നതിനെ ഉമ്മന്‍ചാണ്ടി ശക്തമായി വിമര്‍ശിച്ചു. ഗള്‍ഫ് പുനരധിവാസപാക്കേജിന് കേന്ദ്രസഹായം തേടി. പ്രവാസികള്‍ക്ക് നാട്ടില്‍ റിയല്‍എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ രംഗങ്ങളില്‍ പങ്കാളികളാകാന്‍ ട്രസ്റ്റുകളും, സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍പോലുള്ള സംരംഭങ്ങളും രൂപവത്കരിക്കാന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ്ങിന് അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പാമോലിന്‍: തിരിച്ചടിയല്ല



ഗാന്ധിനഗര്‍:(ഗുജറാത്ത്) പാമോലിന്‍ കേസ് സംബന്ധിച്ച ഹൈക്കോടതിവിധി സര്‍ക്കാറിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസിഭാരതീയ സമ്മേളനത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയാണ് ഹൈക്കോടതി തള്ളിയിട്ടുള്ളത്. മുമ്പ് യു.ഡി.എഫ്. ഭരിച്ചിരുന്നപ്പോഴേ ഈ കേസ് പിന്‍വലിക്കണമെന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വി.എസ്. സര്‍ക്കാറാണ് അതിനെതിരായ നിലപാടെടുത്തത്-അദ്ദേഹം പറഞ്ഞു.