UDF

2015, ജനുവരി 3, ശനിയാഴ്‌ച

സങ്കടകടലിനിടയിൽ ആദിലക്ഷ്മിക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ സഹായം,

സങ്കടകടലിനിടയിൽ ആദിലക്ഷ്മിക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ സഹായം,




ത്യശ്ലൂരിലെ അരിമ്പൂരിൽ താമസിക്കുന്ന ആദിലക്ഷ്മി ജീവിതത്തോട് പടപൊരുതുകയാണ് ജീവിക്കാനായ്. ഭർത്താവ് രതീക്ഷ് ഒരു ആക്സിഡന്റിൽപ്പെട്ട് അവശതയനുഭവിക്കുന്നതിനാൽ ജോലിയെടുത്ത് കുടുംബം നോക്കാനാവാത്ത അവസ്ഥയിലും. ഏകമകൾക്ക് ഹ്യദയ തകരാറും ബുദ്ധിമാദ്ധ്യവും. വീടാണെങ്കിൽ എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന നിലയിലും.
തന്റെ ദുരിതാവസ്ഥ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ഒരു വെള്ളക്കടലാസിലെഴുതി അറിയിച്ചു. വീടുപണിക്കായി അന്നുതന്നെ രണ്ട് ലക്ഷം അനുവദിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം ഒരു ലക്ഷം രൂപ ആദിലക്ഷ്മി ബാങ്കിൽ നിന്നും വായ്പയെടുത്തു വീട് ഇപ്പോൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു.

ഏകമകളുടെ ഹ്യദയ ശസ്ക്രിയയും മുഖ്യമന്ത്രിയുടെ ഇടപെടലിൽ വിജയകരമായി നടന്നു. ഇന്ന് ത്യശ്ലൂരിൽ വന്ന മുഖ്യമന്ത്രിയോട് നന്ദി പറയാനാണ് ആദി വന്നത്. സ്ഥലം എം എല്‍ എ മാധവേട്ടനും തന്നോട് കരുണ കാട്ടിയെന്ന് മുഖ്യമന്ത്രിയോട് പറയാന്‍ ആദിലക്ഷ്മി മറന്നില്ല.

തന്റെ ജീവിതാവസ്ഥക്ക് മാറ്റം വരുത്താൻ ആദ്ദേഹത്തിന്റെ നല്ല മനസ്സിന് കഴിഞ്ഞെന്ന് ആദിലക്ഷ്മി പറഞ്ഞപ്പോൾ ഉമ്മൻചാണ്ടിയുടെ മുഖത്ത് സന്തോഷം.

ഒന്നോ രണ്ടോ തവണ മാത്രം തന്നെ വന്ന് കണ്ടിട്ടുള്ള ആദിലക്ഷ്മിയെ തനിക്ക് ഓർമ്മയുണ്ടെന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടപ്പോൾ ചുറ്റും കൂടി നിന്നവർക്ക് അൽഭുതം.

ആദിക്ക് ജോലി എത്രയും വേഗം ശരിയാക്കാമെന്നും ബുദ്ധിമുട്ടുകളുടെ പട്ടിക വീണ്ടും പറഞ്ഞപ്പോൾ കുറച്ച് തുക കൂടി അനുവദിക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോൾ ആദിലക്ഷ്മിക്ക് കണ്ണുനീർ അടക്കാനായില്ല.

യാത്ര പറഞ്ഞിറങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ കാൽ തൊട്ട് നന്ദി പറയാനൊരുങ്ങിയ ആ വീട്ടമ്മയെ നിരുൽസാഹപ്പെടുത്തി കേരളത്തിന്‍റെ ജനപക്ഷ മുഖ്യമന്ത്രി ആദിലക്ഷ്മിയെ യാത്രയാക്കി ഒത്തിരി സന്തോഷത്തോടെ മനം നിറഞ്ഞ് . .