UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, മേയ് 12, വ്യാഴാഴ്‌ച

പൂന്തോട്ടത്തിലേക്കു വിഷവിത്ത് എറിയരുത്



കേരളത്തെ അപമാനിച്ചുകൊണ്ട് ബി.ജെ. പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മറ്റു നേതാക്കളും നടത്തുന്ന ജല്പനങ്ങള്‍ അടിയന്തരമായി നിര്‍ത്തണം.
ബലാല്‍ക്കാരം, പരസ്യമായി വെട്ടിക്കൊല്ലല്‍, രാഷ്ട്രീയകൊലപാതകങ്ങള്‍, കുട്ടികളുടെ വ്യാപകമായ ദുരുപയോഗം, മദ്യപാനം, മയക്കുമരുന്നുപയോഗം, തകര്‍ന്ന ആരോഗ്യവിദ്യാഭ്യാസ മേഖല, പ്രകൃതിവിഭവങ്ങളുടെ കൊള്ളയടി തുടങ്ങിയവയാണ് കേരളത്തിലെ ജനങ്ങളുടെ മുഖമുദ്ര എന്നാണ് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരിക്കുന്നത്.

ദൈവത്തിന്റെ നാട്ടിലാകെ അന്ത:ച്ഛിദ്രമാണെന്നും ആളുകളാകെ ആധിയിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. മലയാളികളെക്കുറിച്ചും കേരളത്തെക്കുറിച്ചുമൊക്കെ എങ്ങനെ ഇങ്ങനെ തട്ടി വിടാന്‍ കുമ്മനത്തിനു കഴിയുന്നു? ഇത്തരം പച്ചക്കള്ളങ്ങളാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. ദെവത്തിന്റെ അതിമനോഹരമായ പൂന്തോട്ടം എന്നു ഗുരുനിത്യ ചൈതന്യയതി വിശേഷിപ്പിച്ച കേരളത്തിലേക്ക് വിഷവിത്തുകള്‍ എറിയരുതേ.

ഭാരതമാതാവെന്നു പറയാന്‍ സഖാക്കള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാട് എടുക്കുന്നവരാണെന്നും കുമ്മനം പറഞ്ഞത് അങ്ങേയറ്റം അപലപനീയമാണ്.

സ്വാതന്ത്യസമരത്തെ ഒറ്റിക്കൊടുക്കുകയും ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചപ്പോള്‍ അത് അംഗീകരിക്കാതിരിക്കുകയും ചെയ്ത ചരിത്രം കമ്യൂണിസറ്റുകാര്‍ക്കുണ്ടെങ്കിലും കുമ്മനം ഇപ്പോള്‍ തുപ്പുത് വര്‍ഗീയ വിഷമാണ്.

ഭാരതത്തിന്റെ ആത്മീയാചാര്യന്‍ ആദിശങ്കരനും ഗണിതശാസ്ത്ര വിദഗ്ധന്‍ സംഗമഗ്രാമ മാധവനും ജന്മം നല്കിയ നാടാണു കേരളമെന്നു കുമ്മനം പറയുന്നു. എന്നാൽ, അവര്‍ പകര്‍ന്നു തന്ന ആധ്യാത്മിക ബോധവും ശാസ്ത്രബോധവും യുക്തിബോധവുമൊക്കെയാണ് കുമ്മനത്തെപ്പോലുള്ളവര്‍ ഇപ്പോള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്.

നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി സമുദായങ്ങള്‍ സഹകരിച്ചും സഹിഷ്ണുതയോടുകൂടിയും വാഴുന്ന സ്ഥലമാണു കേരളം. മതമേതായാലും മനുഷ്യന്‍ നന്നായാൽ മതിയെന്നും ജാതിഭേദം മതദ്വേഷം- ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്നും ഉദ്‌ഘോഷിച്ച് സംസ്ഥാനത്തെ നവോത്ഥാനത്തിലേക്കു നയിച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണു കേരളം. ഏഴാം നൂറ്റാണ്ടില്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ഭരിച്ച ചേരമാന്‍ പെരുമാള്‍ എന്ന ഹിന്ദു രാജാവ് നല്കിയ സ്ഥലത്ത് ഉയര്‍ന്ന ചേരമാന്‍ ജുമ മസ്ജിദാണ് ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മോസ്‌ക്. ലോകമെമ്പാടും യഹൂദരെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ജോസഫ് റബ്ബാന്‍ എന്ന യൂദപ്രമാണിക്ക് കൊടുങ്ങല്ലൂരിലെ ഭാസ്‌കര രവിവര്‍മ രാജാവ് ആചന്ദ്രതാരം പ്രത്യേകാവകാശങ്ങള്‍ നല്കി അവര്‍ക്ക് അഭയം നല്കിയ നാടാണു കേരളം. എരുമേലിയില്‍ പേട്ട തുള്ളി വാവരെ തൊഴുതശേഷമാണ് കാനനവാസന്റെ അടുത്തേക്ക് അയ്യപ്പഭക്തര്‍ നീങ്ങുന്നത്. അങ്ങനെയുള്ള കേരളത്തെ പോറലേല്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കേരളത്തിന്റെ ഉന്നതമായ ജനാധിപത്യ, മതേതരത്വ, ചരിത്രബോധമാണ് സങ്കുചിത ചിന്താഗതിക്കാരായ ബി. ജെ. പി പരിവാരങ്ങളെ ഇവിടെ നിന്നും അകറ്റിനിര്‍ത്തിയിരിക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ കേരളം എക്കാലത്തും ചെറുത്തുതോല്പിച്ചിട്ടുണ്ട്, ഇനിയുമതു തുടരും.



2016, മേയ് 10, ചൊവ്വാഴ്ച

പ്രിയ സുഹൃത്തേ,


(കേരളത്തിലെ സമ്മതിദായകർക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കത്ത്...)

പതിനാലാം നിയമസഭയിലേക്ക് മെയ് 16ാം തീയതി 
തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. താങ്കളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഉണ്ടാകണമെന്ന് സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.

അഞ്ചു വർഷം കഠിനമായി അധ്വാനിച്ചാണ് യു.ഡി.എഫ് സർക്കാർ വികസനത്തിലും കരുതലിലും പുതിയൊരു ചരിത്രം സൃഷ്ടിച്ചത്. അഞ്ചു വർഷം കൊണ്ട് നാല് മെഗാ പദ്ധതികളാണ് നടപ്പാക്കിയത്. അഞ്ചു വർഷം കൊണ്ട് 245 പാലങ്ങൾ! 11 പുതിയ ഗവൺമെന്റ് മെഡിക്കൽ കോളജുകൾ! ഇത്തരം നിരവധി വിസ്മയങ്ങൾ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായി. അർഹിക്കുന്ന എല്ലാവരിലേക്കും ക്ഷേമമെത്തി. ഒരു രൂപയ്ക്ക് അരി അഞ്ചു വർഷത്തേക്ക് നൽകി എന്നു മാത്രമല്ല, ഇപ്പോഴത് സൗജന്യമാക്കുകയും ചെയ്തു. സാൻറിയാഗോ മാർട്ടിൻ കടത്തിക്കൊണ്ടു പോയിരുന്ന ലോട്ടറി പണം കാരുണ്യ ലോട്ടറിയിലൂടെ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിച്ചു. ജനസമ്പർക്ക പരിപാടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയെല്ലാം പാവപ്പെട്ട ജനങ്ങളെ സഹായിക്കാനുള്ള ഉപകരണങ്ങളായി. എല്ലാ മന്ത്രിസഭാ യോഗങ്ങളിലും 150 മുതൽ 200 വരെ പേർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകി. മന്ത്രിസഭാ യോഗത്തിൽ വരെ പാവപ്പെട്ടവർക്ക് പ്രാമുഖ്യം നൽകി.

വ്യക്തിക്കോ സമൂഹത്തിനോ പ്രതിസന്ധി ഉണ്ടായപ്പോഴൊക്കെ സർക്കാരിന്റെ സഹായഹസ്തം നീണ്ടു. നമ്മുടെ യുവാക്കളെ സ്റ്റാർട്ടപ്പുകളിലൂടെ സംരംഭകരാക്കി. മദ്യനിരോധനം ഏർപ്പെടുത്തി. 

ഉടനെ താഴെ വീഴുമെന്ന് പ്രതീക്ഷിച്ച സർക്കാർ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് മുന്നേറിയപ്പോൾ പ്രതിപക്ഷം അതിരൂക്ഷമായ പ്രക്ഷോഭത്തിന്റെ കെട്ടഴിച്ചുവിട്ടു. മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിൽ പോലും കടന്നാക്രമിച്ചു. സെക്രട്ടേറിയറ്റിൽ കയറ്റാതിരിക്കാനും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനും റോഡിലൂടെ സഞ്ചരിക്കാതിരിക്കാനും ശ്രമിച്ചു നോക്കി. ടി പി ചന്ദ്രശേഖരന്റേത് ഉൾപ്പെടെയുള്ള നിരവധി കൊലപാതകങ്ങളിലൂടെ സി പി എം കേരളത്തിന്റെ സമാധാനം കെടുത്തി. യു.ഡി.എഫ് സർക്കാർ ധൈര്യപൂർവം നടപ്പാക്കിയ മദ്യനിരോധനം അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം ഇപ്പോൾ. നമ്മുടെ വീടുകളിലും സമൂഹത്തിലും ഇപ്പോൾ കാണുന്ന സമാധാനവും ഗുണപരമായ മാറ്റവും അവർ കാണുന്നില്ല. 

കേരളം വീണ്ടും മദ്യത്തിൽ മുങ്ങാതിരിക്കാനും കണ്ണൂർ മോഡൽ അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനും യുവാക്കൾക്ക് സ്വന്തം കാലിൽ നിൽക്കാനും വികസനവും ക്ഷേമവും തുടരാനും യു.ഡി.എഫ് സർക്കാർ തുടരേണ്ടതാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?

മതേതര ജനാധിപത്യ മൂല്യങ്ങൾ ദേശീയ തലത്തിൽ കടുത്ത ഭീഷണി നേരിടുന്നു. വിഭജന രാഷ്ട്രീയത്തിലൂടെയാണ് ഇപ്പോൾ രാജ്യം ഭരിക്കപ്പെടുന്നത്. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ  ദേശീയ തലത്തിൽ സംരക്ഷിക്കുന്ന കോൺഗ്രസിനെയും സംസ്ഥാനതലത്തിൽ സംരക്ഷിക്കുന്ന യു.ഡി.എഫിനെയും ശക്തിപ്പെടുത്താനുള്ള അവസരമായിട്ടു കൂടി ഈ തെരഞ്ഞെടുപ്പിനെ കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരളം ഒരു കുതിച്ചു ചാട്ടത്തിന്റെ വക്കിലാണ്. കേരളം ഇനിയും വളരണം. നിങ്ങളുടെ മണ്ഡലവും വളരണം. യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നാലേ അതു സാധ്യമാകൂ. അതിന് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവം,

ഉമ്മൻ ചാണ്ടി


2016, മേയ് 8, ഞായറാഴ്‌ച

വഴിമുട്ടിയപ്പോഴൊക്കെ ബി.ജെ.പിക്ക് വഴികാട്ടിയത് സി.പി.എം


കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സി.പി.എമ്മാണ്. ഇത് എന്റെ വാദമല്ല. തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതകളാണിത്. വടക്ക് മഞ്ചേശ്വരത്തും തെക്ക് നേമത്തും ഇതിന് വ്യക്തമായ കണക്കുകളുണ്ട്. അവ ഞാന്‍ സൂചിപ്പിക്കാം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ യു.ഡി.എഫിന് 17.38 ശതമാനം വോട്ട് ലഭിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ ഇത് 27.10 ശതമാനമായി ഉയര്‍ന്നു. ബി.ജെ.പിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ 37.49 ശതമാനം വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ 42.10 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലയളവില്‍ എല്‍.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം 43.02 ശതമാനത്തില്‍നിന്നും 26.33 ശതമാനമായി കുത്തനെ ഇടിഞ്ഞു. എല്‍.ഡി.എഫിന്റെ വോട്ട് കുത്തനെ ഇടിഞ്ഞപ്പോള്‍ അതില്‍നിന്നു നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയായ ഒ.രാജഗോപാല്‍ 2,81,818 വോട്ട് പിടിച്ച് വിജയത്തിനരികെ വരെ എത്തിയത് ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലനായ ഒരു പേമെന്റ് സ്ഥാമനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടല്ലേ. യു.ഡി.എഫ്. കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടല്ലേ വിജയിക്കാന്‍ കഴിഞ്ഞത്. അല്ലായിരുന്നുവെങ്കില്‍ ഇടതുപക്ഷം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുകൊണ്ടു മാത്രം ബി.ജെ.പിക്ക് ആദ്യമായി കേരളത്തില്‍ ഒരു എം.പി. ഉണ്ടാകുമായിരുന്നില്ലേ?. ഇത്തരത്തില്‍ കേരളത്തില്‍നിന്ന് ഒരു ബി.ജെ.പി. പ്രതിനിധിയെ ലോക്‌സഭയിലേക്ക് അയക്കാന്‍ സാഹചര്യമൊരുക്കിയ ഇടതുപക്ഷമാണോ യു.ഡി.എഫ്.- ബി.ജെ.പി. ബാന്ധവം ഇപ്പോള്‍ ആരോപിക്കുന്നത്.

ഇനി മഞ്ചേശ്വരത്തെ കണക്കുകള്‍ നോക്കാം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫിന് 49,817 വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52,459 വോട്ടായി ഉയര്‍ന്നു. 2011ല്‍ ബി.ജെ.പിക്ക് 43,989 വോട്ട് ലഭിച്ചത് 2014ല്‍ 46,631 വോട്ടായി വര്‍ധിച്ചു. ഇക്കാലയളവില്‍ എല്‍.ഡി.എഫിനു ലഭിച്ച വോട്ട് 35,067ല്‍ നിന്നും 29,433 വോട്ടായി കുറഞ്ഞു. സി.പി.എമ്മിലെ വോട്ട് ചോര്‍ച്ചയിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടായതെന്നു വ്യക്തമല്ലേ.

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ മാറിനിന്ന് മൂന്നാം മുന്നണിയായി മത്സരിച്ച് സാക്ഷാല്‍ നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയായ ബി.ജെ.പിക്ക് പത്ത് സീറ്റുകളില്‍ വിജയിക്കാനുള്ള അവസരമുണ്ടാക്കിയത് സി.പി.എം. അല്ലേ. 34 വര്‍ഷം ഭരിച്ച ബംഗാളില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് വളര്‍ന്നത് സി.പി.എമ്മിന്റെ തകര്‍ച്ചയില്‍നിന്നല്ലേ. കേരളത്തിലും സി.പി.എമ്മിന്റെ ജീര്‍ണതയും വിഭാഗീയതയുമല്ലേ ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സി.പി.എം. പ്രമേയം അച്ചടിച്ചു വിതരണം ചെയ്തല്ലേ ബി.ജെ.പി. വോട്ട് പിടിച്ചത്. ഇത്തവണയും സി.പി.എമ്മിന്റെ ജീര്‍ണതയും ഇരട്ടത്താപ്പും എണ്ണിപ്പറഞ്ഞല്ലേ ബി.ജെ.പി. വോട്ട് പിടിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ച്, യു.ഡി.എഫ്- ബി.ജെ.പി ബന്ധം ആരോപിക്കുന്ന സി.പി.എമ്മിന്റെ പണി ഇനിയെങ്കിലും അവസാനിപ്പിക്കണം.

2016, മേയ് 6, വെള്ളിയാഴ്‌ച

അതീവദൂരമുണ്ടവിശ്രമം നടക്കുവാൻ


കാലാവധി പൂർത്തിയാക്കി തിരിഞ്ഞുനോക്കുമ്പോൾ എനിക്കു സംതൃപ്തിയേ ഉള്ളൂ. കഴിഞ്ഞു പോയ 1826 ദിവസവും നന്നായി അദ്ധ്വാനിച്ചു. ജനങ്ങളിലേക്കും അവരുടെ പ്രശ്നങ്ങളിലേക്കും എപ്പോഴും ഇറങ്ങിച്ചെന്നു. അവരുടെ പ്രശ്നങ്ങൾക്ക് കഴിയുന്നത്ര പരിഹാരം ഉണ്ടാക്കി. വികസന ക്ഷേമ പ്രവർത്തനങ്ങൾ മത്സരിച്ചു തന്നെ നടപ്പാക്കി. കേരളത്തിൽ ഒന്നും നടക്കില്ലെന്നും വലിയ പദ്ധതികൾ നടപ്പാക്കാനുള്ള കഴിവ് കേരളത്തിനില്ലെന്നുമുള്ള ധാരണയാണ് മാറ്റിയെടുത്തത്. വികസനരംഗത്ത് ദീർഘകാലമായി നിലനിന്ന മരവിപ്പ് മാറ്റിയെടുക്കാൻ നമുക്കു സാധിച്ചു. 1973ൽ ഇടുക്കി അണക്കെട്ടിനും 1993ൽ നെടുമ്പാശേരി വിമാനത്താവളത്തിനും ശേഷം ഇതാദ്യമായി വൻകിട പദ്ധതികൾ യാഥാർത്ഥ്യമായി.

36 വർഷത്തിനുശേഷം 11 പുതിയ മെഡിക്കൽ കോളജുകൾ വന്നു. ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ 245 പാലങ്ങളാണു തീർന്നത്. പട്ടികജാതിക്കാർക്ക് പുതിയ മെഡിക്കൽ കോളജും മൂന്നു പുതിയ ആർട്സ് ആൻഡ് സയൻസ് കോളജും ലഭിച്ചു. സർക്കാർ മേഖലയിൽ പുതുതായി 22 ആർട്സ് ആൻഡ് സയൻസ് കോളജുകൾ അനുവദിച്ചു. മലയാളം സർവകലാശാല വന്നു. സമയബന്ധിതമായാണ് ചെറുതും വലുതുമായ എല്ലാ പദ്ധതികളും നടപ്പാക്കിയത്. ഇന്ന് നായ്ക്കളെ കാത്ത് ശിലാഫലകങ്ങളില്ല. പാതിവഴിയിലായ പദ്ധതികളില്ല. ഇതെല്ലാം കേരളത്തിൽ ഉണ്ടായ വലിയ മാറ്റങ്ങളാണ്.

ക്ഷേമപ്രവർത്തനങ്ങൾ


യു.ഡി.എഫ് സർക്കാർ ചെയ്ത ക്ഷേമപ്രവർത്തനങ്ങളുടെ മേലേ നിൽക്കാൻ രാജ്യത്തെ ഒരു സംസ്ഥാനത്തിനും കഴിയില്ല. ആ ടെമ്പോ നിലനിർത്തുകയെന്നതായിരിക്കും പുതിയ സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മൂന്നു തവണ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ 42 ദിവസമാണ് പ്രഭാതം മുതൽ പാതിരാ പിന്നിട്ടും ഞാൻ ജനങ്ങളോടൊപ്പം ചെലവഴിച്ചത്. 7.89 ലക്ഷം പരാതികൾക്ക് അന്നു പരിഹാരം കണ്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 798 കോടി രൂപ നല്കിയപ്പോൾ ഇടതുസർക്കാർ നൽകിയത് 120 കോടി രൂപ. ലോട്ടറി മാഫിയയെ ആട്ടിയോടിച്ചപ്പോൾ കിട്ടിയ 1,200 കോടി രൂപ കാരുണ്യ ചികിത്സാനിധിയിലൂടെ പാവപ്പെട്ട രോഗികളിലെത്തി. ഇടതു സർക്കാർ 12.90 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നല്കിയപ്പോൾ യു.ഡി.എഫ് സർക്കാർ 34.43 ലക്ഷം പേർക്കു നല്കി. പെൻഷൻ തുക ഇരട്ടിയിലധികമാക്കി.

സമൂഹത്തിൽ ആരോരുമില്ലാത്ത ആറു ലക്ഷം അഗതികളെ സംരക്ഷിക്കുന്ന ആശ്രയ പദ്ധതി എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കിയതിൽ എനിക്ക് അവരോട് പ്രത്യേക നന്ദിയുണ്ട്. നടപ്പാക്കാൻ വിമുഖത കാട്ടിയ ചിലരുടെ ഫണ്ട് തടഞ്ഞു വയ് ക്കേണ്ടി വന്നെങ്കിലും ആത്യന്തികമായി എല്ലാവരും സഹകരിച്ചു. കിടപ്പുരോഗികളായ 63,544 പേർക്കാണ് ഇപ്പോൾ സഹായം നല്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് അത് 680 പേർക്കായിരുന്നു. ഇവരെ പരിപാലിക്കുന്നവർക്ക് സർക്കാർ പ്രതിമാസം 525 രൂപ സഹായവും നല്കുന്നുണ്ട്.

സ് പെഷ്യൽ സ് കൂളുകൾ


മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ് പെഷൽ സ് കൂളുകളെ എയ്ഡഡ് ആക്കിയതാണ് മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പരിഗണന വേണ്ട കുട്ടികളാണിവർ. എന്നാൽ, സാധാരണ കുട്ടികൾക്കുള്ള പരിഗണനപോലും ഇവർക്കില്ല. കാരണം ഇവർക്ക് അൺഎയ്ഡഡ് സ് കൂളുകളേ ഉള്ളൂ. ഇവരെ പഠിപ്പിക്കുകയെന്ന ശ്രമകരമായ ജോലി ചെയ്യുന്ന അധ്യാപകർക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം. അടുത്ത കാലത്ത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 33 ബഡ്സ് സ് കൂളുകൾ തുടങ്ങിയെങ്കിലും 292 സ്വകാര്യ സ് പെഷ്യൽ സ് കൂളുകളാണുള്ളത്. അവയിൽ നൂറിലധികം കുട്ടികൾ പഠിക്കുന്ന 33 സ് കൂളുകളെയാണ് ആദ്യഘട്ടം എയ്ഡഡ് ആക്കിയത്. രണ്ടാം ഘട്ടത്തിൽ 50നും 100നും ഇടയ്ക്ക് കുട്ടികളുള്ളവയെ എയ്ഡഡാക്കാനും തീരുമാനമായി. ഈ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തുവന്നത് എന്നെ അത്ഭുതപ്പെടുത്തി.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് 2011ലെ ബഡ്ജറ്റിൽ അരക്കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഇടതുസർക്കാർ പൊടിയുംതട്ടി അധികാരമൊഴിഞ്ഞു. ഈ സർക്കാർ 150 കോടി രൂപ സഹായധനം നല്കി. അവർക്ക് വിപുലമായ പുനരധിവാസ പാക്കേജ് നടപ്പാക്കി. ഒരു വില്ലേജ് തന്നെ അതിനായി ഉയർന്നു വരുകയാണ്. രണ്ടു രൂപ അരി നല്കുമെന്ന് ഇടതുസർക്കാർ പ്രകടനപത്രികയിൽ പറഞ്ഞിട്ട് അതു നടപ്പാക്കാൻ നാലു വർഷം വേണ്ടി വന്നു. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ആദ്യത്തെ നൂറു ദിവസത്തിനുള്ളിൽ ഒരു രൂപ അരി പദ്ധതി നടപ്പാക്കി. ഇപ്പോൾ അരി സൗജന്യം. കേരളത്തിൽ പട്ടിണി മരണം നിന്നത് ഈ നടപടിയിലൂടെയാണ്. ''മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ട് കാത്തിടേണ്ട മാമക പ്രതിജ്ഞകൾ... അനക്കമറ്റു നിദ്രയിൽ ലയിപ്പതിനു മുമ്പിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ...'' എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ കവിതയാണ് എനിക്കിപ്പോൾ ഓർമ വരുന്നത്. എന്നെ ഉറക്കം കെടുത്തുന്ന ഭാവിയെക്കുറിച്ചുള്ള എന്റെ ചില സ്വപ്നങ്ങൾ കൂടി പങ്കവയ്ക്കട്ടെ.

1) മദ്യരഹിത കേരളം

  • 730 ത്രീ സ്റ്റാർ ഫോർ സ്റ്റാർ ബാറുകൾ അടഞ്ഞുതന്നെ കിടക്കും. അവയെ അപ് ഗ്രേഡ് ചെയ്ത് ഫൈവ് സ്റ്റാറാക്കാൻ അനുവദിക്കില്ല. പുതിയ ഫൈവ് സ്റ്റാർ അനുവദിക്കാൻ കൂടുതൽ കർശന വ്യവസ്ഥകൾ. 
  • എല്ലാ വർഷവും 10 ശതമാനം വീതം മദ്യവില്പനശാലകൾ പൂട്ടുന്നു. 
  • ഭാവിയിൽ സമ്പൂർണ മദ്യരഹിത സംസ്ഥാനം 

2) അക്രമരഹിത കേരളം

  • കൊലപാതക രാഷ്ട്രീയത്തിനെതിരേ കർശന നടപടികൾ 
  • ബ്ലേഡ് മാഫിയയേയും ഗുണ്ടകളെയും തലപൊക്കാൻ അനുവദിക്കില്ല 
  • നിയമവാഴ്ചയിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരണം 
  • ലഹരി വിമുക്ത കേരളം 

3) യുവാക്കളുടെ കേരളം

  • സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും പരമാവധി പ്രോത്സാഹനം 
  • ഐ.ടിയിതര മേഖലകളിലേക്കും സ്റ്റാർട്ടപ്പുകൾ 
  • അഭ്യസ്തവിദ്യരായ എല്ലാവർക്കും തൊഴിൽ; തൊഴിൽ നൈപുണ്യ പദ്ധതികൾ 

4) അടിസ്ഥാനസൗകര്യ വികസനം
  • തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ റെയിൽ 
  • ദേശീയപാതകളുടെ വികസനം; മലയോര ഹൈവേ 
  • ദേശീയ ജലപാതയ്ക്കും കടൽ മാർഗമുള്ള ചരക്കു ഗതാഗതത്തിനും പ്രാധാന്യം 

5) വിഷരഹിത പച്ചക്കറി

  • കൃഷി, പച്ചക്കറി, പാൽ എന്നിവയിൽ സ്വയംപര്യാപ്തത 
  • വിഷരഹിത പച്ചക്കറി 
  • കാർഷികോല്പന്നങ്ങൾക്ക് ന്യായവില 
  • പാൽ ഉല്പാദനത്തിൽ റെക്കാർഡ് 

6) പ്രവാസികൾക്ക് ക്ഷേമം

  • പ്രവാസികൾക്ക് വോട്ടവകാശം 
  • മടങ്ങിയെത്തുന്നവർക്ക് സഹായം 
  • മിതമായ വിമാനനിരക്ക് 

7) എല്ലാവർക്കും കാരുണ്യം

  • ക്ഷേമപെൻഷൻ ശമ്പളംപോലെ എല്ലാ മാസവും തുടരണം 
  • വൃദ്ധർ, വികലാംഗർ തുടങ്ങിയവർക്ക് കൂടുതൽ പരിഗണന 
  • എല്ലാ കുട്ടികൾക്കും കേഴ്വി, ശബ്ദം 

8) പരിസ്ഥിതി സംരക്ഷണം

  • നദികൾ, കാടുകൾ, കുളങ്ങൾക്ക് സംരക്ഷണം 
  • നീർത്തടങ്ങൾക്ക് കാവൽ 
  • കർഷകർക്കു ദോഷകരമാകാതെ പരിസ്ഥിതി സംരക്ഷണം 

9) സുതാര്യത

  • സർക്കാരിന്റെ എല്ലാ മേഖലകളിലും സുതാര്യത 
  • അഴിമതിരഹിത കേരളം ലക്ഷ്യം 
  • ശക്തമായ നടപടികൾ 

10) എല്ലാവർക്കും ആരോഗ്യം

  • ആരോഗ്യം ജനങ്ങളുടെ അവകാശം 
  • അലോപ്പതി, ആയുർവേദം, ഹോമിയോ ആശുപത്രികൾ എല്ലാ പഞ്ചായത്തുകളിലും 
  • കേരളം രാജ്യത്തിന്റെ ആയുർവേദ ഹബ് 

11) ഉന്നതവിദ്യാഭ്യാസത്തിൽ കേരളം രാജ്യത്തിന്റെ ഹബ്

  • വിദേശ സർവകലാശാലകൾ 
  • സ്വയംഭരണ കോളജുകൾ 
  • വിദ്യാഭ്യാസ വായ്പ ഉദാരം 

12) മാലിന്യ നിർമാർജനം
  • ജനങ്ങളെ ബോധ്യപ്പെടുത്തി കൂടുതൽ പദ്ധതികൾ 
  • ഉറവിടത്തിൽ തന്നെ സംസ് കരണം 

14) ഭൂരഹിതരില്ലാത്ത നാട്: എല്ലാവർക്കും വീട്
  • എല്ലാ ജില്ലകളും ഭൂരഹിതരില്ലാത്തതാകണം 
  • പട്ടികജാതി/ പട്ടികവർഗത്തിലെ എല്ലാവർക്കും വീട്, ഭൂമി 
  • പാവപ്പെട്ടവർക്ക് 1.72 ലക്ഷം വീടുകൾ കൂടി 

15) എല്ലാവർക്കും കുടിവെള്ളം; വെളിച്ചം

  • ഗുണനിലവാരമുള്ള വെള്ളം; കുറഞ്ഞ ചെലവിൽ 
  • ലോഡ് ഷെഡിംഗ് ഇല്ലാത്ത നാളുകൾ തുടരും 
  • കൂടുതൽ വൈദ്യുതി പദ്ധതികൾ 

16) ഗ്രാമങ്ങളും പരമ്പരാഗതമേഖലയും

  • ഗ്രാമീണറോഡ് നിർമാണം 
  • തൊഴിലുറപ്പ് പദ്ധതിക്ക് പ്രാമുഖ്യം 
  • പരമ്പരാഗതമേഖലയ്ക്കു പ്രത്യേക കരുതൽ 

17. വിശപ്പില്ലാത്ത കേരളം

  • 95 ലക്ഷം പേര്ക്ക് അഞ്ചുവർഷവും അരി ഒരു രൂപയ്ക്ക് 
  • ഇനി അതും സൗജന്യം. 
  • സൗജന്യ അരി നല്കുന്ന രണ്ടാമത്തെ സംസ്ഥാനമാണു കേരളം 

18). സ്ത്രീ സൗഹൃദ സംസ്ഥാനം
  • 150 കോടിയുടെ ജെൻഡർ പാർക്ക് 
  • നിർഭയ ഷെൽട്ടറുകൾ 
  • സ്ത്രീശക്തി ലോട്ടറി വിപുലീകരിക്കും 

19). വളർച്ചയിൽ ഒന്നാമത്

  • ദേശീയ നിരക്കിനേക്കാൾ ഉയർന്ന വളർച്ചാ നിരക്ക് 
  • രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനം 

20) വിഷൻ 2030

  • സ്വപ്നങ്ങൾ പ്രായോഗികമാക്കാൻ വിഷൻ 2030 
  • രാജ്യത്ത് ആദ്യമായി അഞ്ചു വർഷത്തിന് അപ്പുറത്തേയ്ക്ക് ആസൂത്രണം 
  • പ്രതിശീർഷവരുമാനത്തിൽ അഞ്ചിരട്ടി വർധന 
  • സ് കാൻഡിനേവിയൻ രാജ്യങ്ങളുടെ നിലവാരത്തിലേക്ക്

2016, മേയ് 4, ബുധനാഴ്‌ച

ഹൃദയം തകർത്ത 52 വെട്ട്


മെയ് നാലിന് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ നാലാം വാർഷികം. കേരളം കണ്ട ഏറ്റവും മൃഗീയമായ കൊലപാതകം. 51 വെട്ടേറ്റു ചിതറിവീണ ടിപി എന്ന രണ്ടക്ഷരത്തിന്റെ ഓർമകൾക്ക് മരണമില്ല. കേരളം ഒന്നടങ്കം അദ്ദേഹത്തെ ഇപ്പോഴും ഓർക്കുന്നു. പക്ഷേ, നാലു വർഷത്തിനുള്ളിൽ ആർക്കെല്ലാം എന്തെല്ലാം മാറ്റങ്ങൾ, മറിമായങ്ങൾ. അതും കേരളം ഞെട്ടലോടെ കണ്ടു. 

പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റുകാരൻ എന്നാണു വിശേഷിപ്പിച്ചത്. അദ്ദേഹം കോഴിക്കോട് ടൗൺ ഹാളിൽ ടിപിയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. 

ടിപി വധത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഒഞ്ചിയം സഖാക്കൾ കുലംകുത്തികളാണെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. തുടർന്ന് പിണറായി വിജയനെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു കാരണക്കാരനായ എസ് എ ഡാങ്കേയോട് വി എസ് ഉപമിക്കുകയും ചെയ്തു.

ടി.പി ചന്ദ്രശേഖരൻ വധം സംബന്ധിച്ച് വി എസ്. കേന്ദ്രനേതൃത്വത്തിനു കത്തയച്ച് പാർട്ടിയെ ഞെട്ടിച്ചു. കത്തയച്ചെന്നു വി.എസും കത്തു കിട്ടിയെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും സ്ഥിരീകരിച്ചു. വി എസ്. അച്യുതാനന്ദൻ ടി.പിയുടെ വീട് സന്ദർശിച്ച് രമയെ സാന്ത്വനപ്പെടുത്തിയത് മീഡിയ ആഘോഷിച്ചു. ടി.പി. വധക്കേസിൽ പ്രതികളെ അറസ്റ്റു ചെയ്തപ്പോൾ അതിനെതിരേ വടകര റൂറൽ എസ്‌പി ഓഫീസിലേക്കു മാർച്ച് നടത്തുമെന്നു സിപിഐ(എം) പ്രഖ്യാപിച്ചു. 

എന്നാൽ, പൊലീസിന്റെ നടപടി തടസപ്പെടുത്തുന്നതു ശരിയല്ലെന്നും ആക്ഷേപമുള്ളവർ കോടതിയിൽ പോകുകയാണു വേണ്ടതെന്നും വി എസ്. പ്രതികരിച്ചു. ടിപി വധക്കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ പത്രങ്ങളിൽ വരുന്നതിനെതിരേ പാർട്ടി തീരുമാനപ്രകാരം സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ ഹൈക്കോടതിയിൽ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്തു. എന്നാൽ ഇതു ശരിയല്ലെന്നു വി എസ്. തിരിച്ചടിച്ചു.

സി.പി.എം നേതാക്കൾക്കു ശിക്ഷ

ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് മൂന്നു മാസം കഴിഞ്ഞപ്പോൾ 2012 ഓഗസ്റ്റ് 13 നു പ്രത്യേക അന്വേഷണസംഘം വടകര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് സിപിഐ(എം). നേതാക്കളും ഏഴു കൊലയാളികളുമടക്കം 11 പേരെ ജീവപര്യന്തം ശിക്ഷിച്ചു. പി.കെ കുഞ്ഞനന്ദൻ (62), കെ.സി രാമചന്ദ്രൻ(54), ട്രൗസർ മനോജ് (49) എന്നിവരാണ് വധഗൂഢാലോചന നടത്തിയതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഐ(എം) നേതാക്കൾ.

ഉയർന്നു വരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ടിപി ചന്ദ്രശേഖരനോടുള്ള രാഷ്ട്രീയ വിദ്വേഷം തന്നെയാണു കൊലയ്ക്കു കാരണമെന്ന് ഒരു വർഷം നീണ്ട വിചാരണ നടപടികൾക്കുശേഷം കോഴിക്കോട് അഡീഷണൽ സെഷൻസ് ജഡ്ജി ആർ. നാരായണ പിഷാരടി 357 പേജുള്ള വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 326 സാക്ഷികളുടെ മൊഴികളും പ്രതികളുടെ കുറ്റസമ്മത മൊഴികളും ഉണ്ടായിരുന്നു.

എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതാവായിരുന്ന ടിപി, സിപിമ്മിന്റെ ജില്ലാതലത്തിൽ പ്രവർത്തിച്ചിരുന്നപ്പോഴാണ് വി എസ്അനുഭാവത്തിന്റെ പേരിൽ തരംതാഴ്‌ത്തപ്പെട്ടത്. തുടർന്ന് സിപിഎമ്മിൽ പ്രത്യയശാസ്ത്ര വ്യതിയാനം നടക്കുന്നുവെന്ന് വിമർശിച്ച് അദ്ദേഹം 2009ൽ പാർട്ടി വിട്ടുപോയി. 

സിപിഎമ്മിനു വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മിൽ നിന്ന് റവലൂഷണറി മാർക്‌സിറ്റ് പാർട്ടി പിടിച്ചെടുത്തു. പിന്നീട് അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് കാൽലക്ഷത്തോളം വോട്ടു പിടിക്കുകയും ചെയ്തു.

പാർട്ടിയുടെ പങ്ക്

ഇതാദ്യമായി രാഷ്ട്രീയകൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെട്ടു എന്നതാണ് ടിപി വധക്കേസിലെ പ്രത്യേകത. പാർട്ടി ഗ്രാമത്തിൽ നിന്നാണു കൊലപാതകികളെ പിടികൂടിയത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ ഒരിക്കലും യഥാർത്ഥ പ്രതികളെ പിടികൂടിയിരുന്നില്ല. എന്നാൽ, കേസിലെ ഉന്നതതല ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരാൻ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം നടത്തി.

ഇതാദ്യമായി രാഷ്ട്രീയകൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെട്ടു എന്നതാണ് ടിപി വധക്കേസിലെ പ്രത്യേകത. പാർട്ടി ഗ്രാമത്തിൽ നിന്നാണു കൊലപാതകികളെ പിടികൂടിയത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ ഒരിക്കലും യഥാർത്ഥ പ്രതികളെ പിടികൂടിയിരുന്നില്ല. എന്നാൽ, കേസിലെ ഉന്നതതല ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരാൻ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം നടത്തി.

പ്രത്യേക പൊലീസ് സംഘം ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും രമയടുടെ നിരാഹാരസമരം തുടരുന്ന സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്കു വിടാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു. സമരത്തെ പിന്തുണച്ചും സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്തതിലുള്ള പ്രതിഷേധമറിയിച്ചും മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്തു നൽകി. മന്ത്രിസഭ തീരുമാനം എടുത്തതിന്റെ തൊട്ടടുത്ത മണിക്കൂറിലായിരുന്നു ഈ നാടകീയ നടപടി.

കത്തിൽ പറയുന്നത് ഇപ്രകാരം: "രമയുടെ സമരത്തോടുള്ള സർക്കാരിന്റെ സമീപനം പ്രതിഷേധാർഹമാണ്. ടി.പി. ചന്ദ്രശേഖരൻ വധത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു രമ ജനുവരി 10നു തന്നെ പരാതി നല്കിയതാണ്. തുടരന്വേഷണം നടത്തുമെന്നു പ്രോസിക്യുഷൻ കോടതിയെ അറിയിച്ചതുമാണ്. എന്നാൽ നാളിതുവരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. 

രാജ്യാന്തര ബന്ധമുള്ളതും തീവ്രവാദബന്ധം സംശയിക്കുന്നതുമായ ഫയാസ് എന്ന കള്ളക്കടത്തുകാരനുമായി കൊലയാളി സംഘങ്ങൾക്കുള്ള ബന്ധം കൂടി പരിഗണിച്ചാൽ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നു വ്യക്തമാണ്. ഈ സാഹചര്യത്തിൽ നിരാഹാര സമരത്തോട് സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാട് അംഗീകരിക്കാനാവില്ല." 

സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി.മോഹനൻ ഉൾപ്പെടെ ടിപി കേസിലെ അഞ്ചു പ്രതികളെ സ്വർണക്കടത്ത് കേസ് പ്രതി ഫയാസ് അറബി വേഷത്തിൽ ജയിലിൽ സന്ദർശിച്ച പശ്ചാത്തലം കൂടിയുണ്ട് ഈ കത്തിന്.

ടിപി വധക്കേസിൽ ശിക്ഷ പോരെന്നു സർക്കാരും ശിക്ഷ റദ്ദാക്കണമെന്നു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നല്കിയിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ ഈ കൊലപാതക്കേസിലെ പ്രതികൾക്ക് വധശിക്ഷ നല്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. 

കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ അപേക്ഷ കേന്ദ്രസർക്കാർ ഇപ്പോഴും പൂഴ്‌ത്തിവച്ചിരിക്കുന്നു. ഇങ്ങനെയൊരു കത്തെഴുതിയതു ഗുരുതരമായ തെറ്റാണെന്നു സിപിഐ(എം) പോളിറ്റ് ബ്യൂറോ അപലപിച്ചു. 

ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഉന്നത ഗൂഢാലോചനക്കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിട്ടുകൊണ്ട് 2014 ഫെബ്രുവരി 20നു സർക്കാർ വിജ്ഞാപനം ഇറക്കി. യുഡിഎഫ് സർക്കാർ വാഗ്ദാനം പാലിച്ചെന്നും താൻ പാർട്ടി അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും വി എസ്. വ്യക്തമാക്കി. സിബിഐ അന്വേഷണംകൊണ്ട് പാർട്ടിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്നു പിണറായി വിജയനും പ്രതികരിച്ചു.

ഈ സംഭവത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നു പോളിറ്റ് ബ്യൂറോയും വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പാർട്ടി നേതാവ് കെ.സി രാമചന്ദ്രനെ പാർട്ടിയിൽനിന്നു പുറത്താക്കിയാണ് സിപിഐ(എം) പിടിച്ചുനിൽക്കാൻ നോക്കിയത്. രാമചന്ദ്രന് ടിപിയോടുള്ള വ്യക്തിവിരോധമാണു കൊലയ്ക്ക് കാരണമെന്ന് പാർട്ടി വിലയിരുത്തി.

ടിപി വധക്കേസിൽ ശിക്ഷ പോരെന്നു സർക്കാരും ശിക്ഷ റദ്ദാക്കണമെന്നു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നല്കിയിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ ഈ കൊലപാതക്കേസിലെ പ്രതികൾക്ക് വധശിക്ഷ നല്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ അപേക്ഷ കേന്ദ്രസർക്കാർ ഇപ്പോഴും പൂഴ്‌ത്തിവച്ചിരിക്കുന്നു.


വല്ലാത്തൊരു മലക്കംമറിച്ചിൽ 

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ ഏറ്റവും വേദനാജനകമായ ഒരേട് പ്രതിപക്ഷ നേതാവിന്റെ മലക്കം മറിയലാണ്. പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ട് ടി.പി വധക്കേസിൽ പാർട്ടി നടത്തിയ അന്വേഷണത്തിൽ തൃപ്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

ടിപി ചന്ദ്രശേഖരനേറ്റ 52 വെട്ടാണു വി.എസിന്റെ വാക്കുകൾ എന്നു കെ.കെ. രമ വിശേഷിപ്പിച്ചു. പിന്നീട് അദ്ദേഹം മൗനത്തിലാണ്ടു. കേരളത്തെ ഞെട്ടിച്ച ഈ മലക്കം മറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്നു വി എസ് വ്യക്തമാക്കണം.

ഈ അരും കൊലയോടും ഘാതകരോടുമുള്ള അദ്ദേഹത്തിന്റെ സമീപനമെന്ത്? ടിപി കേസിൽ നിശബ്ദത പാലിക്കുന്നതിന് പാർട്ടി നല്കിയിട്ടുള്ള ഓഫറുകൾ എന്തൊക്കെയാണ്? പാർട്ടി വിരുദ്ധനെന്ന് പാർട്ടിയുടെ ഉന്നതസമിതികൾ കുറ്റം ചാർത്തിയിട്ടും അദ്ദേഹം എങ്ങനെ മണിമണിപോലുള്ള സ്ഥാനാർത്ഥിയായി?

കേരളത്തെ ഞെട്ടിച്ച ഈ മലക്കം മറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്നു വി എസ് വ്യക്തമാക്കണം. ഈ അരും കൊലയോടും ഘാതകരോടുമുള്ള അദ്ദേഹത്തിന്റെ സമീപനമെന്ത്? ടിപി കേസിൽ നിശബ്ദത പാലിക്കുന്നതിന് പാർട്ടി നല്കിയിട്ടുള്ള ഓഫറുകൾ എന്തൊക്കെയാണ്? പാർട്ടി വിരുദ്ധനെന്ന് പാർട്ടിയുടെ ഉന്നതസമിതികൾ കുറ്റം ചാർത്തിയിട്ടും അദ്ദേഹം എങ്ങനെ മണിമണിപോലുള്ള സ്ഥാനാർത്ഥിയായി? സിപിഐ(എം) മറുപടി പറയേണ്ട ചോദ്യങ്ങളുണ്ട്. 

ടിപി വധക്കേസിൽ പാർട്ടിയുടെ ബന്ധം പകൽപോലെ വ്യക്തമായിട്ടും എന്തുകൊണ്ട് പാർട്ടി ഇതുവരെ ഒരു ഖേദമെങ്കിലും പ്രകടപ്പിച്ചില്ല? കൊടുംകൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം എന്തുകൊണ്ടു തിരുത്തുന്നില്ല? സിബിഐയുടെ കുറ്റപത്രത്തിൽ പേര് ഉള്ളവർ വരെ എങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി? അവരെങ്ങനെ പാർട്ടിയിൽ ഉന്നതല ഭാരവാഹികളായി? 

പാർട്ടിതലത്തിൽ അന്വേഷണം നടത്തിയിട്ട് ആ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാത്തത് എന്തുകൊണ്ട്? രാഷ്ട്രീയ എതിരാളികളെ ആശയങ്ങൾക്കു പകരം ആയുധങ്ങൾകൊണ്ട് ഇല്ലാതാക്കിയിട്ട് അസഹിഷ്ണുതയെക്കുറിച്ച് വാതോരാതെ സംസാരിക്കുവാൻ എങ്ങനെ കഴിയുന്നു? അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകുമെന്നാണോ ബാക്കിയുള്ളവരേയും ശരിയാക്കുമെന്നാണോ ഇതിന്റെയൊക്കെ അർത്ഥം? 


2016, മേയ് 2, തിങ്കളാഴ്‌ച

അരുംകൊലകളിലെ പ്രതികൾ സ്വൈരജീവിതം ഉറപ്പാക്കുമോ?


 പ്രതിപക്ഷത്തിരിക്കുമ്പോൾ  നടന്ന അരുംകൊലകളിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന സി.പി.എം. എങ്ങനെ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനും എൽ.ഡി.എഫിന്റെ കല്യാശ്ശേരിയിലെ സ്ഥാനാർഥി ടി.വി.രാജേഷും പ്രതികളാണെന്ന് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

കണ്ണൂരിലെ അരിയിൽ ഷുക്കൂർ എന്ന യൂത്ത് ലീഗ് പ്രവർത്തകനെ സി.പി.എമ്മുകാർ പാടത്തേക്കു കൂട്ടിക്കൊണ്ടുപോയി പരസ്യമായി തലയറുത്തു എന്നതാണ് കേസ്. ഭീകര സംഘടനയായ ഐ.എസിന്റെ കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ അറുകൊല സി.പി.എം. നടത്തിയത് പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലെറിഞ്ഞു എന്ന  കുറ്റത്തിനാണ്.

പോലീസിന്റെയും സി.ബി.ഐ.യുടെയും ഈ കണ്ടെത്തൽ ഏവരേയും ഞെട്ടിപ്പിക്കുന്നതാണെന്നും ഉമ്മൻചാണ്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.സി.പി.എം. വിട്ട് ഒരു ബദൽ പാർട്ടി രൂപവത്‌കരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിപ്പോന്ന ടി.പി.ചന്ദ്രശേഖരനെ 2012-ൽ സി.പി.എമ്മുകാർ കൊലപ്പെടുത്തിയ സംഭവം  ജനമനസുകളിൽ നിന്ന് മാഞ്ഞിട്ടില്ല. കേസിലെ പ്രതിയായ പി.കെ.കുഞ്ഞനന്തനെ ജയിലിൽ കിടക്കവേ ഏരിയ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്ത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച പാർട്ടിയാണ് സി.പി.എം. സിപി.എമ്മിൽ നിന്ന്‌ പുറത്തുപോയ ഫസൽ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയതിനു ശേഷം ചുടുചോരയിൽ മുക്കിയ തൂവാല സമീപത്തുള്ള ക്ഷേത്രാങ്കണത്തിൽ കൊണ്ടിട്ട് വർഗീയ ലഹളയുണ്ടാക്കാനും സി.പി.എമ്മുകാരായ പ്രതികൾ ശ്രമിച്ചു എന്നാണ്  സിബി.ഐ. കുറ്റപത്രത്തിലുള്ളത്.

ഈ കേസിലെ പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് യഥാക്രമം കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും തലശ്ശേരി നഗരസഭയുടെയും അധ്യക്ഷൻമാരാക്കി. കതിരൂർ മനോജിനെ മുഖത്തേക്ക് ബോബെറിഞ്ഞാണ് സി.പി.എം. അക്രമികൾ കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഈ കേസിൽ സി.ബി.ഐ. അന്വേഷണം നേരിടുന്ന പി.ജയരാജൻ കണ്ണൂർ ജില്ലയിൽ കയറാനാകാതെ കഴിയുകയാണ്.

കോഴിക്കോട് ജില്ലയിലെ പയ്യോളി മനോജ് എന്ന ചെറുപ്പക്കാരനെ ഇതുപോലെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും സി.ബി.ഐ. അന്വേഷണം നടക്കുകയാണ്. ഏറ്റവും ഒടുവിൽ ഹരിപ്പാട് ചേപ്പാട്ട്‌ സി.പി.എം. വിട്ട് കോൺഗ്രസിലേക്ക്‌ വന്ന സനൽകുമാറിനെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് വെട്ടിയ കേസിലും സി.പി.എമ്മുകാരല്ലേ പ്രതികളെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.


2016, മേയ് 1, ഞായറാഴ്‌ച

പ്രതിപക്ഷത്തിനുപോലും പരാതി ഇല്ലാത്ത ഭരണം


സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം പോലും പറയുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വീഴ്ചയോ വാഗ്ദാനലംഘനമോ ഒരിടത്തും പറയാനില്ല. പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണ്. വ്യാജ ആരോപണങ്ങളല്ലാതെ തെളിവിന്റെ ഒരു തുണ്ട് കടലാസ് പോലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്സ്‌ക്ലബ്ബില്‍ കേരളസഭ-2016ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സത്യമല്ലാത്ത ആരോപണങ്ങളാണ് വി.എസ് ഉന്നയിക്കുന്നത്. 31 കേസ്സിലെ പ്രതിയാണ് താനെന്ന് വി.എസ് ആരോപിക്കുന്നു. എഫ്‌ഐആര്‍ പോലുമില്ലാതെ എങ്ങിനെയാണ് കേസാവുക. വി.എസിന്റെ പ്രായം മാനിച്ചാണ് തനിക്കെതിരെ ഒരുപാട് ദുരാരോപണങ്ങള്‍ ഉന്നയിച്ചിട്ടും പ്രതികരിക്കാതിരുന്നത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മറ്റു പലരെയും ബാധിക്കുന്ന വിഷയമാണിത്. ആരോപണവും അഴിമതിയും രണ്ടും രണ്ടാണ്. ആശയപരവും വസ്തുതാപരവുമായ വിമര്‍ശനങ്ങള്‍ക്ക് പകരം ദുരാരോപണം ആവര്‍ത്തിക്കുകയാണ്. തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചാല്‍ ശരിയെന്ന് ധരിച്ചുകൊള്ളുമെന്നാണ് അവര്‍ കരുതുന്നത്. ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകും-മുഖ്യമന്ത്രി പറഞ്ഞു.
വി.എസ് ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം ഔദ്യോഗിക രേഖകളിലുണ്ട്. അദ്ദേഹം ഉന്നയിച്ച പാമോലിന്‍ കേസിനെ കുറിച്ചാണെങ്കില്‍ നിയമസഭാ രേഖകള്‍ നോക്കിയാല്‍ മതി. അന്നത്തെ കരുണാകരന്‍ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു താന്‍. നിയമസഭയില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് പകരം മറുപടി പറഞ്ഞത് താനാണ്. പാമോയിലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. 8.42 കോടി രൂപയുടെ ലാഭമാണുണ്ടായത്. എന്നാല്‍ രണ്ടു കോടി രൂപ കൂടി ലാഭമുണ്ടാകുമായിരുന്നു എന്നാണ് പരാതി. അന്ന് പാമൊലിന്‍ ഇറക്കുമതിക്ക് കേരളത്തിന് പുറമെ അഞ്ച് സംസ്ഥാനങ്ങള്‍ക്കെ അനുമതിയുണ്ടായിരുന്നുള്ളൂ. വിമര്‍ശകര്‍ പറയും പ്രകാരമാണെങ്കില്‍ തീരെ പാമൊലിന്‍ ഇറക്കുമതിതന്നെ നടക്കുമായിരുന്നില്ല. ഇതിന്റെ എല്ലാ വസ്തുതകളും ആര്‍ക്കുമുമ്പിലും ഹാജരാക്കാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പല മന്ത്രിമാരെയും പല പേരുകളിലാണ് വിളിച്ചിരുന്നത്. ഒരാളെ പോഴന്‍ എന്നാണ് വിളിച്ചിരുന്നത്. വി എസ് ഉപയോഗിക്കുന്ന അത്തരം വാക്കുകളുടെ അര്‍ത്ഥം തനിക്കറിയില്ല. അക്രമം നടത്താറില്ലെങ്കിലും കിട്ടിയതിനൊക്കെ പലിശസഹിതം തിരിച്ചുകൊടുക്കുമെന്നാണ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസംഗം. പലിശ സഹിതം തിരിച്ചുകൊടുക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ രീതി. എന്നാല്‍ തങ്ങള്‍ പലിശ ഇളവു ചെയ്തുകൊടുക്കുന്നവരാണ്. പാവങ്ങള്‍ അപേക്ഷയുമായി വരുമ്പോള്‍ ഇനിയും പലിശ ഇളവു ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലക്കാട് വ്യവസായ എസ്റ്റേറ്റില്‍ വിജയ് മല്ല്യക്ക് ഭൂമി നല്‍കിയതില്‍ ഈ സര്‍ക്കാറിന് ഒരു പങ്കുമില്ല. 1971ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രി അങ്ങോട്ട് ചോദിച്ചാണ് മല്ല്യക്ക് ഭൂമി നല്‍കിയത്. കേരളത്തില്‍ വ്യവസായം വരാന്‍ നടത്തിയ ആ നീക്കത്തില്‍ തെറ്റുപറയാനാവില്ല. പാട്ടത്തിന് നല്‍കിയ ഭൂമിക്ക് 1980ല്‍ താല്‍ക്കാലിക പട്ടയം നല്‍കി. പിന്നീട് പട്ടയം നല്‍കാനായി വില നിശ്ചയിച്ചപ്പോള്‍ സെന്റിന് 20000 രൂപയാണ് നിശ്ചയിച്ചത്. ഇതിനെതിരെ അവര്‍ കോടതിയില്‍ പോയി. 2013ല്‍ കേസില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചതോടെ വിലയുടെ പലിശ കൂടി കണക്കാക്കി സെന്റിന് 70000 രൂപയാണ് നിശ്ചയിച്ചത്. നിയമ പ്രകാരം നിരവധി വര്‍ഷങ്ങളായി തുടര്‍ന്ന നടപടി ക്രമത്തില്‍ ജില്ലാ കലക്ടറും കോടതിയുമാണ് തീരുമാനങ്ങളെടുത്തത്. എന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ ഭൂമി ദാനം നടത്തി എന്ന് വ്യാജ പ്രചാരണം നടത്തുകയാണ് ചിലര്‍.
 
ന്യൂനപക്ഷ വോട്ട് ലാക്കാക്കിയാണ് പിണറായി വിജയന്‍ യുഡിഎഫ്-ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. അത് അവര്‍ക്ക് തന്നെ തിരിച്ചടിയാവും. ബിജെപിയുമായി ചരിത്രത്തില്‍ ഒരിക്കല്‍പോലും ഒന്നിച്ചിട്ടില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആര്‍എസ്എസും ബി ജെ പിയുമായി കൂട്ടുകൂടിയ ചരിത്രം സിപിഎമ്മിനാണ്. 1977ല്‍ പഴയ ജനസംഘക്കാരുമായി കൂട്ടുകൂടുകയും കെജി മാരാര്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്തയാളാണ് പിണറായി വിജയന്‍. ആ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍ ബാന്ധവത്തിന് സിപിഎമ്മിനെ ജനം പാഠം പഠിപ്പിച്ചു. 111 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ എത്രയോ തവണ ജനസംഘത്തിനും പിന്നീട് ബി ജെ പിക്കുമൊപ്പം സി പി എം കൂട്ടുകൂടി. 1989ല്‍ ഡല്‍ഹിയില്‍ നടന്നിരുന്ന ചൊവ്വാഴ്ച മീറ്റിംഗുകളില്‍ എല്‍ കെ അദ്വാനിയും ഇ എം എസുമെല്ലാം ഒന്നിച്ചിരുന്നാണ് കരുക്കള്‍ നീക്കിയത്. 2008ല്‍ ആണവകരാറിന്റെ പേരില്‍ ഒന്നാം യു പി എ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പിയുമായി ചേര്‍ന്നവരാണ് സി പി എം. എന്നിട്ടാണ് പിണറായി വിജയന്‍ ബി ജെ പി ബന്ധം ആരോപിച്ച് പഠിപ്പിക്കാന്‍ വരുന്നത്.

അസഹിഷ്ണുതക്കെതിരെ യോജിക്കേണ്ട നിര്‍ണായക ഘട്ടമായിരുന്നു ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പ്. ആര്‍ ജെ ഡിയും ജെ ഡി യുവും കോണ്‍ഗ്രസ്സുമെല്ലാം ഗ്രാന്റ് അലയന്‍സ് ഉണ്ടാക്കി ബി ജെ പിയെ ചെറുത്തപ്പോള്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാനായിരുന്നു അവിടെ സി പി എം ശ്രമം. അവര്‍ക്ക് കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ലെങ്കിലും ബി ജെ പിക്ക് 11 സീറ്റുകള്‍ അധികം ലഭിക്കാന്‍ അതു കാരണമായി. ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കാനുള്ള സമയത്തൊന്നും സി പി എമ്മിനെ എവിടെയും കണ്ടിട്ടില്ല.
കംപ്യൂട്ടറിനെതിരെ സമരം നയിച്ചവര്‍ തെറ്റായ നിലപാട് തിരുത്തുന്നത് സന്തോഷകരമാണ്. എന്നാല്‍ ഒരു സങ്കടം ബാക്കിയാണ്. കാല്‍ നൂറ്റാണ്ടിന്റെ എതിര്‍പ്പുമൂലം ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ അവസരമാണ് നഷ്ടമായത്. ഐ.ടി രംഗത്ത് ഒന്നാമതെത്തേണ്ടിയിരുന്ന കേരളം അഞ്ചു വര്‍ഷം കൊണ്ട് ഏറെ മുന്നോട്ടുപോയി. 3000 കോടിയില്‍ നിന്ന് 15000 കോടിയായി കേരളത്തിന്റെ ഐടി കയറ്റുമതി വര്‍ധിപ്പിച്ചു. പക്ഷെ, ഒന്നാം സ്ഥാനത്തുള്ള കര്‍ണ്ണാടകയുടേത് 1.5 ലക്ഷം കോടിയാണ്. നമ്മുടേതിന്റെ പത്തിരട്ടി. 2020ല്‍ ഐ ടിയും അല്ലാതെയുമായി എല്ലാവര്‍ക്കും കേരളത്തില്‍ ജോലി ഉറപ്പാക്കും. മാവൂര്‍ റയോണ്‍സ് ഭൂമിയിലെ വ്യവസായവും കോംട്രസ്റ്റ് നവീകരണവുമെല്ലാം വൈകാതെ യാഥാര്‍ത്ഥ്യമാവും.
 
പിണറായി വിജയന്‍ മാധ്യമങ്ങളെ കാണാതെ മുങ്ങിനടക്കുകയാണെന്ന അഭിപ്രായം തനിക്കില്ല. അദ്ദേഹം വാര്‍ത്താ സമ്മേളനങ്ങള്‍ റദ്ദാക്കുന്നത് തൊണ്ടവേദന ആയതുകൊണ്ടായിരാക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


2016, ഏപ്രിൽ 30, ശനിയാഴ്‌ച

വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വളരുകയാണ്


വി.എസ്. അച്യുതാനന്ദന്റെ വെബ്സൈറ്റിനെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്വതന്ത്ര സോഫ്റ്റ്‌വെയറിന് വേണ്ടി വാദിച്ച വി.എസ്. മൈക്രോസോഫ്റ്റിന്റെ ഉൽപന്നമുപയോഗിച്ചാണ് സ്വന്തം വെബ്സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. മൈക്രോ സോഫ്റ്റിന്റെ സർവറിലാണ് വെബ്സൈറ്റ് പോസ്റ്റ് െചയ്തിരിക്കുന്നതും. കുത്തക ഭീമനെന്ന് വിളിച്ച് ആക്ഷേപിച്ച് മൈക്രോ സോഫ്റ്റിനെ വി.എസ്. എന്തിന് പരിലാളിക്കുന്നെന്നറിയാന്‍ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വളരുകയാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ചരിത്രനിയോഗത്തിന്റെ പടിവാതിലിൽ


ഇത്ര കഠിനമായിരിക്കും ഈ യാത്രയെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. മനസറിയാത്ത കാര്യങ്ങൾ, സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ഭയപ്പെടുന്ന കാര്യങ്ങൾ ഒക്കെ കേട്ടു. നിശബ്ദനായി ഒരുപാട് സഹിച്ചു. എങ്കിലും ആരോടും പകയോ, വിദ്വേഷമോ ഇല്ലാതെ കാലാവധി പൂർത്തിയാക്കുന്നു.

അഞ്ചുവർഷം മുമ്പ്   നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജനങ്ങളും പാർട്ടിയും യു.ഡി.എഫും എന്നെ ഒരു ഉത്തരവാദിത്വം ഏല്പിച്ചു. മുള്ളിന്മേൽ നിന്നാണങ്കിലും അതു  ഭംഗിയായി നിറവേറ്റിയ ചാരിതാർത്ഥ്യം എനിക്കുണ്ട്. ഇതിനിടയിൽ മനഃപൂർവമല്ലാത്ത ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അതു ബോദ്ധ്യപ്പെട്ട ആ നിമിഷം പിൻവലിക്കുകയും ചെയ്തു. പക്ഷേ, മനഃസാക്ഷിയുടെ മുന്നിലും എന്നെ വിശ്വസിച്ചവരുടെ മുന്നിലും തല ഉയർത്തി തന്നെയാണ് നില്ക്കുന്നത്. 

എപ്പോൾ വേണമെങ്കിലും നിലംപൊത്തുമെന്നു പ്രതീക്ഷിച്ചവരെ പാടെ നിരാശപ്പെടുത്തിക്കൊണ്ടാണ് സർക്കാർ കാലാവധി പൂർത്തിയാക്കിയത്. ഇപ്പോൾ ജനങ്ങൾ പറയുന്നൂ, ഈ സർക്കാർ അധികാരത്തിൽ തുടരുമെന്ന്. പ്രതിപക്ഷത്തിന്റെ കിരാതമായ പ്രക്ഷോഭങ്ങൾക്കിടയിലും അപഹാസ്യമായ വ്യക്തിഹത്യകൾക്കിടയിലും അടിപതറാതെ നിന്നു നടത്തിയ വികസനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അഞ്ചു വർഷം പൂർത്തിയാക്കിയ സർക്കാരിനെതിരെ സ്വാഭാവികമായി ഉയരേണ്ട ഭരണവിരുദ്ധ വികാരം ഒരിടത്തും കാണുന്നില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽനിന്ന് സർക്കാർ ഓടിയകലുകയോ, ആരെയും പഴിചാരി രക്ഷപ്പെടുകയോ ചെയ്തില്ല. നിശ്ചയദാർഢ്യത്തോടെ അവയ്ക്കെല്ലാം പരിഹാരം കണ്ടെത്തി. 

ഇനി പ്രതിപക്ഷം അധികാരത്തിൽ വരരുതെന്ന് ജനങ്ങൾ പറയുന്നത് എന്തുകൊണ്ടാണെന്നു നോക്കാം. വികസനക്ഷേമരംഗത്ത് ഇപ്പോൾ നിലവിലുള്ള ടെമ്പോ യു.ഡി.എഫിനല്ലാതെ മറ്റാർക്കും നിലനിറുത്താനാവില്ലെന്നു ജനങ്ങൾക്കു ബോദ്ധ്യമുണ്ട്. ബാറുകൾ പൂട്ടിയതോടെ വീടുകളിലും സമൂഹത്തിലും ഉണ്ടായ സമാധാനാന്തരീക്ഷം നഷ്ടപ്പെടരുതെന്ന് അവർ ആഗ്രഹിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിന്റെ കണ്ണൂർ പകർപ്പിനെ ജനങ്ങൾ ഭയക്കുന്നു. 

സ്റ്റാർട്ടപ്പുകളിലൂടെയും മറ്റും തുറന്ന ഒരുപാട് പുതിയ അവസരങ്ങൾ ഇല്ലാതാകുമോയെന്ന് യുവാക്കളും അവരുടെ മാതാപിതാക്കളും ആശങ്കപ്പെടുന്നു. യു.ഡി.എഫ് ഒരു ചരിത്രനിയോഗത്തിന്റെ പടിവാതിലിലാണിപ്പോൾ. യു.ഡി.എഫ് യോഗങ്ങളിൽ കാണുന്ന വമ്പിച്ച ആൾക്കൂട്ടവും ജനങ്ങളുടെ പ്രതികരണവുമൊക്കെ ഈ നിയോഗം ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ വ്യക്തമായ സൂചനയാണ്.

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി അങ്ങും അങ്ങയുടെ പ്രസ്ഥാനവും ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി - വി.എസ്-ന് ഒരു തുറന്ന കത്ത്


പ്രതിപക്ഷ നേതാവ് ശ്രീ വി.എസ്.

കേരളത്തിന്റെ 'വിരൽതുമ്പിൽ സ്മാർട്ട് അച്യുതാനന്ദൻ' എന്നെല്ലാമുള്ള വിശേഷണത്തോടെ അങ്ങ് നവമാധ്യമങ്ങളിലേക്ക് പ്രവേശിച്ചതിന്റെ വാർത്തകൾ കണ്ടു. പൊതുപ്രവർത്തകർക്ക് ജനങ്ങളുമായി സംവദിക്കാനുള്ള അസുലഭാവസരമാണെന്നും നവമാധ്യമങ്ങളെ ഉപയോഗിച്ച് അങ്ങും അങ്ങയുടെ പ്രസ്ഥാനവും ജനങ്ങളിലേക്ക് എത്തുകയാണെന്നും വായിച്ചു. നല്ലതുതന്നെ. നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി അങ്ങും അങ്ങയുടെ പ്രസ്ഥാനവും ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി. 

എന്നാൽ ഈ അവസരത്തിൽ ചില കാര്യങ്ങൾ ഓർമിപ്പിക്കാതെ വയ്യ. കമ്പ്യൂട്ടറുകൾക്കെതിരേ അങ്ങും അങ്ങയുടെ പാർട്ടിയും 80 കളിൽ നടത്തിയ അടിച്ചുപൊളിക്കൽ സമരത്തെക്കുറിച്ച് ഓർമയുണ്ടാകുമല്ലോ. 80 കളിൽ കേരളത്തിൽ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു തുടങ്ങിയപ്പോൾ അങ്ങയുടെ നേതൃത്വത്തിൽ സി.പി.എമ്മിലെ യുവജനങ്ങൾ അങ്ങോളമിങ്ങോളം നടന്ന് കമ്പ്യൂട്ടറുകൾ അടുച്ചുപൊളിച്ചത് അങ്ങ് ഓർക്കുന്നുണ്ടോ. യുവാക്കൾക്ക് കിട്ടാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ഒരു ദുർഭൂതം എന്നാണ് അന്ന് അങ്ങ് കമ്പ്യൂട്ടറുകളെ വിശേഷിപ്പിച്ചത്. എന്നാൽ അങ്ങ് ഇന്ന് അതെല്ലാം മറന്ന്, അത്യാവേശപൂർവം നവമാധ്യമങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണല്ലോ. പക്ഷേ അങ്ങും അങ്ങയുടെ പ്രസ്ഥാനവും നടത്തിയ സമരങ്ങളിലൂടെ കേരളീയർക്ക് ഉണ്ടായ കനത്ത നഷ്ടത്തിന്റെ കണക്ക് വളരെ വലുതാണ് എന്ന് അങ്ങയെ ഓർമിപ്പിക്കട്ടെ.

80 കളിൽ നടന്ന കമ്പ്യൂട്ടർ വിരുദ്ധ സമരം മൂലം, ഇന്ത്യയിലെ ഐ.ടി. തലസ്ഥാനമാകാനുള്ള കേരളത്തിന്റെ അവസരമാണ് തുലയ്ക്കപ്പെട്ടത്. ഇന്ന് കേരളത്തിൽനിന്നുള്ള ഐ.ടി. കയറ്റുമതി 15,000 കോടി രൂപയാണ്. 80 കൾ മുതൽ ഈ മേഖലയിലെ വളർച്ചക്ക് അടിത്തറയിടാൻ കേരളത്തിനു കഴിഞ്ഞിരുന്നു എങ്കിൽ, ഇന്ന് ചുരുങ്ങിയത് ഒന്നരലക്ഷം കോടി രൂപയുടെ ഐ.ടി. കയറ്റുമതിയെങ്കിലും നമുക്ക് നേടാൻ കഴിയുമായിരുന്നു. ഇന്ന് ഏതാനും ലക്ഷം യുവാക്കൾ മാത്രമാണ് ഐ.ടി മേഖലയിൽ പണിയെടുക്കുന്നതെങ്കിൽ 80 കൾ മുതൽ വളരാനാരംഭിച്ചിരുന്നുവെങ്കിൽ, ചുരുങ്ങിയത് കാൽക്കോടി പേർക്കെങ്കിലും ഐ.ടി മേഖലയിൽ തൊഴിൽ ലഭിക്കുമായിരുന്നു. ആ അവസരമാണ് അങ്ങയും സി.പി.എമ്മും ചേർന്നു നടത്തിയ കമ്പ്യൂട്ടർ വിരുദ്ധ സമരത്തിലൂടെ തച്ചുടയ്ക്കപ്പെട്ടത്.

2005ൽ ഞാൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഐ.ടി വ്യവസായ വികസനത്തിന് ഏറെ ഊർജം നൽകുന്ന സ്മാർട്ട് സിറ്റി പദ്ധതി കൊണ്ടുവരാൻ കഠിന ശ്രമം നടത്തിയത്. അന്ന് ആ ശ്രമത്തെ തകർത്തെറിഞ്ഞതും അങ്ങയുടെ നേതൃത്വത്തിലുള്ള സമരങ്ങളായിരുന്നല്ലോ. എന്നാൽ ആ സ്മാർട്ട് സിറ്റി പദ്ധതി പിന്നീട് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും മുഖ്യമന്ത്രിയായപ്പോൾ എനിക്ക് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞു. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്നാൽ അങ്ങയുടെ സമര കോലാഹലം മൂലം ഒരു പതിറ്റാണ്ടുകാലം ഇക്കാര്യത്തിൽ നമുക്ക് നഷ്ടമായെന്ന കാര്യം മറക്കാനാകുമോ. അതിവേഗത്തിൽ വളരുന്ന ഐ.ടി വ്യവസായ മേഖലയിൽ ഒരു പതിറ്റാണ്ടിന്റെ നഷ്ടം എത്ര കനത്തതായിരുന്നെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. എത്ര ലക്ഷം പേർക്കാണ് ഇക്കാലത്തിനുള്ളിൽ ഐ.ടി. മേഖലയിൽ തൊഴിലവസരം നഷ്ടപ്പെട്ടതെന്ന് ഓർത്തുനോക്കൂ.
മേൽ പറഞ്ഞ വസ്തുതകൾ അങ്ങ് ഇനിയെങ്കിലും അംഗീകരിക്കും എന്ന് വിശ്വസിക്കുന്നു.

എന്ന് 
സ്നേഹപൂർവം
ഉമ്മൻചാണ്ടി



സിപി.എമ്മിന്റെ ബി.ജെ.പി.വിരുദ്ധത പ്രകടനം മാത്രം


 സി.പി.എമ്മിന്റെ ബി.ജെ.പി.വിരുദ്ധത വെറും പ്രകടനം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആലപ്പുഴയിലെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പി.യുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നാണ് സി.പി.എം. ആരോപിക്കുന്നത്. ഇവരുടെ ബി.ജെ.പി.വിരുദ്ധത വെറും കാപട്യമാണ്. 1977-ല്‍ സി.പി.എം. ജനസംഘത്തിനൊപ്പം നിന്നു. 1989-ല്‍ ബി.ജെ.പി.യെ പിന്തുണച്ചു. ഏറ്റവും ഒടുവില്‍ ബിഹാറിലെ തിരഞ്ഞെടുപ്പില്‍ എല്ലാവരും ബി.ജെ.പി.ക്കെതിരെ ഒരുമിച്ചപ്പോള്‍ മാറിനിന്ന് അവര്‍ക്ക് 11 സീറ്റില്‍ ജയിക്കാന്‍ സാഹചര്യമൊരുക്കിയത് ഇവരാണ്. വോട്ട് തട്ടിയെടുക്കാന്‍വേണ്ടി ബി.ജെ.പി.ക്കെതിരെ പ്രസംഗിക്കുകമാത്രമാണ് യഥാര്‍ഥത്തില്‍ സി.പി.എം. ചെയ്യുന്നത്.

എല്‍.ഡി.എഫ്. വന്നാല്‍ എല്ലാം ശരിയാകുമെന്നാണ് ഇപ്പോള്‍ പ്രചാരണം. എല്ലാം നശിപ്പിക്കാന്‍ മാത്രം പഠിച്ചവര്‍ക്ക് എങ്ങനെയാണ് അതിനുകഴിയുക. ഭരണത്തിലെത്തിയപ്പോള്‍ ഇഷ്ടപ്പെടാത്ത കൃഷി വെട്ടിനിരത്തി. മൂന്നാറില്‍ ഭൂമി കൈയേറിയെന്നാരോപിച്ച് ഇടിച്ചുനിരത്തി. ഇതിനെല്ലാം ഇപ്പോള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ട ഗതികേടിലുമായി.എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ സൃഷ്ടിപരമായ വികസനനയമാണ് സ്വീകരിച്ചത്. ഭൂമികൈയേറ്റക്കാരെ നിയമപരമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചു. കാര്‍ഷികമേഖലയില്‍ നെല്‍വില കൂട്ടി. റബ്ബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കി. പച്ചത്തേങ്ങ സംഭരിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്തെല്ലാം ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. ബാര്‍ കോഴ, സോളാര്‍ ഉള്‍പ്പെടെ ഒരു കേസിലും തെളിവ് കൊടുക്കാന്‍പോലും കഴിഞ്ഞില്ല. മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകളുടെ മുതലാളിമാരായിരുന്നു ഇതിനെല്ലാം പിന്നിലെന്ന് ജനത്തിന് മനസ്സിലായി.

എല്‍.ഡി.എഫ്. ഭരിച്ചപ്പോള്‍ കേരളത്തില്‍ ലോട്ടറി നടത്തിയിരുന്നത് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയായിരുന്നു. സി.പി.എം. മാര്‍ട്ടിനോട് കാശ് വാങ്ങിയതും അത് തിരിച്ചുകൊടുത്തതും ജനങ്ങള്‍ കണ്ടു. എന്നാല്‍, യു.ഡി.എഫ്. വന്നപ്പോള്‍ ലോട്ടറി കേരളത്തിന്റേതുമാത്രമായി. പാവപ്പെട്ട രോഗികളുടെ ആശ്രയമായി. മാര്‍ട്ടിന്‍ കേരളത്തില്‍ കാലുകുത്തിയിട്ടില്ല. ഭരണവിരുദ്ധവികാരം ഇല്ലാത്ത തിരഞ്ഞെടുപ്പാണിത്. പ്രകടനപത്രികയില്‍ പറഞ്ഞതില്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കി. ഒരു രൂപയ്ക്ക് അരി നല്‍കുമെന്നുമാത്രമാണ് പറഞ്ഞിരുന്നത്. എന്നാല്‍, ദരിദ്രജനവിഭാഗങ്ങള്‍ക്ക് സൗജന്യറേഷന്‍ പ്രഖ്യാപിച്ച് നടപ്പാക്കാന്‍ കഴിഞ്ഞത് അതിനു തെളിവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

കള്ളപ്രചാരണം: വി.എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും


തനിക്കെതിരെ 31 കേസുകളുണ്ടെന്ന് കള്ളപ്രചാരണം നടത്തിയതിന് വി.എസ് അച്യുതാനന്ദനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫെയ്സ്ബുക്കിൽ വി.എസ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഔദ്യോഗികരേഖകളായുണ്ടെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

തനിക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന് പിണറായി വിജയൻ ആരോപിക്കുന്നത് ദുഷ്ടലാക്കോടെയാണ്. ന്യൂനപക്ഷ വോട്ടാണ് ലക്ഷ്യം. എന്നാൽ ഇത് പിണറായിക്കും എൽ.ഡി.എഫിനും തിരിച്ചടിയാകും.

പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണ്. ബിഹാറിൽ മതേതരവോട്ടുകൾ ഭിന്നിപ്പിക്കാൻ സി.പി.എം. കൂട്ടുനിന്നു. മണ്ണാർക്കാട്ട് യു.ഡി.എഫ്. ഒറ്റക്കെട്ടാണ്. ഷംസുദീന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

കേരളത്തിന്റെ വളർച്ച തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്


ആലപ്പുഴ: കേരളത്തിൽ അടുത്ത അഞ്ചു കൊല്ലത്തേക്കുള്ള ഭരണകർത്താക്കളെ തിരഞ്ഞെടുക്കുക എന്നതിലുപരി കേരളം ഇനി എങ്ങനെ വളരണമെന്നു തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണു നടക്കാനിര‍ിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയും താ‍രതമ്യം ചെയ്തു നോക്കിയാൽ പിന്നെയെല്ലാം യുഡിഎഫിന് എളുപ്പമാണ്. ഇടതുമുന്നണി നശീകരണത്തിന്റെ പ്രതീകമാണ്. അവർ വെട്ടിനിരത്തലാണു നടത്തുന്നതെങ്കിൽ യുഡിഎഫ് സൃഷ്ടിപരമായ പ്രവർത്തനങ്ങളിലാണു വിശ്വസിക്കുന്നത്. പാവപ്പെട്ടവർക്ക് അർഹമായതെല്ലാം കൊടുക്കുന്നത് ഔദാര്യമായല്ല, കടമയായി ഏറ്റെടുത്തു നടപ്പാക്കുകയാണു സർക്കാർ ചെയ്തത്.

ഭരണവിരുദ്ധ വികാരം എങ്ങുമില്ല. ഈ സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് അനുക‍ൂലമായ ജനവിധിയാണുണ്ടായത്. അതുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ചർച്ചയായതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു കൺവൻഷനുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും ശരിയുണ്ടെങ്കിൽ പൊതുരംഗത്തു തുടരില്ലെന്നു താൻ പ്രഖ്യാപിച്ചെങ്കിലും അഞ്ചു വർഷമായിട്ടും ഇവയൊന്നും സ്ഥാപിച്ചെടുക്കാൻ ഒരു തെളിവുപോലും ഹാജരാക്കാൻ അവർക്കു കഴിഞ്ഞില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

ഇന്ത്യ സ്വതന്ത്രമായപ്പോൾ എല്ലാക്കാര്യത്തിലും മുൻപന്തിയിലായിരുന്ന കേരളം ഇന്നു പിന്നിലാകാൻ കാരണം കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടല‍ുകളാണ്. ഇന്ത്യയിൽ കാർഷിക വിപ്ലവം നടന്നപ്പോൾ കേരളത്തിൽ നടന്നത് കാർഷിക സമരമാണ്. ഇന്ത്യയിലെങ്ങും വ്യവസായ രംഗത്തു മാറ്റങ്ങളുണ്ടായപ്പോൾ ഇവിടെ ഘെരാവോ പോലുള്ള സമരങ്ങളിലൂടെ വ്യവസായികളെ പേടിപ്പിച്ചോടിച്ചു. പക്ഷേ, നമ്മൾ വിചാരിച്ചാലും കാര്യങ്ങൾ നടക്കുമെന്നു കഴിഞ്ഞ അഞ്ചു വർഷംകൊണ്ടു ബോധ്യപ്പെട്ടു. ഇനിയും നഷ്ടപ്പെട്ട അവസരങ്ങൾ പിടിച്ചെടുക്കാൻ കേരളം ഉയരണമെന്നും അതിനു യുഡിഎഫ് അധികാരത്തിൽ വരണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


2016, ഏപ്രിൽ 20, ബുധനാഴ്‌ച

അമിത ആത്മവിശ്വാസം വെടിഞ്ഞ് ഒന്നിച്ച് പ്രവർത്തിക്കണം


അമിത ആത്മവിശ്വാസം വെടിഞ്ഞ് പ്രവർത്തകർ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽഡിഎഫ് ഭരിച്ചപ്പോൾ ലോട്ടറിയുടെ പണം സാന്റിയാഗോ മാർട്ടിൻ കൊണ്ടുപോയെങ്കിൽ യുഡിഎഫ് ഭരണകാലത്ത് കാരുണ്യപദ്ധതിയിലൂടെ പാവപ്പെട്ടവരെ സഹായിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ട് വിവിധ മണ്ഡലങ്ങളിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

തമിഴകത്തിന്റെ താരരാജാവ് എംജിആറിന്റെ ജന്മനാടായ വടവന്നൂരിലായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് കൺവൻഷൻ‌. നെന്മാറ മണ്ഡലത്തിലെ സ്ഥാനാർഥി എവി ഗോപിനാഥിന് വേണ്ടി മുഖ്യമന്ത്രിയുടെ വോട്ട് അഭ്യർഥന.

ചിറ്റൂരിൽ കെ അച്യുതനുവേണ്ടിയും മലമ്പുഴയിൽ വിഎസ് ജോയിക്കുവേണ്ടിയും മുഖ്യമന്ത്രിയെത്തി. പിന്നീട് പാലക്കാട് നഗരത്തിലെ വോട്ടർമാരോട്. അമിത ആത്മവിശ്വാസം പാടില്ലെന്നായിരുന്നു ഷാഫി പറമ്പിലിന്റെ യോഗത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ.

2016, ഏപ്രിൽ 13, ബുധനാഴ്‌ച

കൂത്തുപറമ്പ് രക്തസാക്ഷികളോട് ഇനിയെന്ത് പറയും


കേരള നിയമസഭയെ ദീർഘകാലം തൊട്ടടുത്തു നിന്നു കാണാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച ആളാണ് ഞാൻ. നിയമസഭയിൽ എത്രയെത്ര സംഭവങ്ങൾ. എന്നാൽ എന്നെ ഏറ്റവുംവേദനിപ്പിച്ചത് എം വി രാഘവനെ നിയമസഭയിലിട്ടു ചവിട്ടിക്കൂട്ടിയ ദാരുണ രംഗമാണ്.

1987ൽ നായനാർ സർക്കാർ ഭരണമേറ്റ് മൂന്നു മാസത്തിനകമായിരുന്നു എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയിലെ തിരഞ്ഞെടുപ്പ്. സിപിഐ(എം) കള്ള ഷെയർ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കള്ളവോട്ട് നടത്തി ആശുപത്രി ഭരണം പിടിച്ചെടുത്തു. ആശുപത്രി ഭരണസമിതിയുടെ പ്രസിഡന്റായ എം വിആറിനുപോലും വോട്ടുചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തു കഴിഞ്ഞിരുന്നു. വോട്ടുചെയ്യാനെത്തിയ അദ്ദേഹത്തെ പോളിങ് സ്റ്റേഷനിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി മർദ്ദിക്കുകയും കല്ലെറിയുകയും ചെയ്തു.

ആശുപത്രി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാരോപിച്ച് 1987 ജൂലായ് ഒന്നിന് എം വി രാഘവൻ ഉന്നയിച്ച സബ്മിഷനാണ് നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ സംഭവങ്ങൾക്ക് ഇടയാക്കിയത്. സഹകരണവകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണൻ വകുപ്പിലെ അഴിമതി സംബന്ധിച്ച സബ്മിഷന് തെറ്റായ മറുപടി നൽകുകയാണെന്ന് എം വിരാഘവൻ പറഞ്ഞു. 

തുടർന്ന് അദ്ദേഹം ആശുപത്രിയുടെ കള്ളഷെയർ സർട്ടിഫിക്കറ്റുകൾ ഇതാ എന്നു പറഞ്ഞ് ചില കടലാസുകളുമായി മന്ത്രിക്കടുത്തേക്ക് ചെന്നു. എന്നാൽ ടി.കെ. അത് സ്വീകരിച്ചില്ല. തുടർന്ന് തന്റെ കൈവശമുണ്ടായിരുന്ന കടലാസ് രാഘവൻ മന്ത്രിയുടെപോക്കറ്റിലേക്ക് വച്ചുകൊടുക്കാൻ ശ്രമിച്ചു.

ബദ്ധശത്രുവായി മാറിയ എം വിആറിൽ നിന്നും ഇത്തരത്തിലൊരു പ്രവൃത്തിയുണ്ടായത് സിപിഐ(എം) എംഎ‍ൽഎമാർക്ക് സഹിക്കാനായില്ല. മന്ത്രിയെ എം വി രാഘവൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്നു പറഞ്ഞ് സിപിഐ(എം) അംഗങ്ങൾ ചാടിവീണ് നിയമസഭയുടെ നടുത്തളത്തിലിട്ട് എം വിആറിനെ ക്രൂരമായി മർദ്ദിച്ചു. 

ചവിട്ടി നിലത്തിട്ടു. വീണുകിടന്ന എം വിആറിനെ വളഞ്ഞിട്ടു ചവിട്ടി. സ്പീക്കർ സഭ നിർത്തി ചേംബറിലേക്കുപോയി. രാഘവനെ മെഡിക്കൽകോളജ് ആശുപത്രിയിലാക്കി. സഭ വീണ്ടും സമ്മേളിച്ചപ്പോൾ അദ്ദേഹത്തെ ജൂലൈ 15 വരെ സസ്‌പെൻഡ് ചെയ്യാൻ പ്രമേയത്തിലൂടെ തീരുമാനിച്ചു. മർദ്ദിച്ച ഇടത് എംഎ‍ൽഎമാർക്കെതിരെ നടപടിയുണ്ടായില്ല

വേട്ടയാടപ്പെട്ട മന്ത്രി

1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുകയും എം വിആർ കഴക്കൂട്ടത്തുനിന്ന് ജയിച്ച് സഹകരണ മന്ത്രിയാകുകയും ചെയ്തു. സഹകരണ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഒട്ടേറെ നടപടികൾക്ക് അദ്ദേഹം തുടക്കമിട്ടു. 

സംഘങ്ങളിലെവോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, സംഘങ്ങളുടെ ഭരണസമിതിയുടെ കാലാവധി മൂന്നു വർഷമാക്കൽ തുടങ്ങിയ വ്യവസ്ഥകളടങ്ങിയ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഐ(എം) അംഗങ്ങൾ ബഹളം വച്ച് ബിൽ തടസപ്പെടുത്താൻനോക്കി. ബിൽ പാസായതിനെത്തുടർന്ന് മന്ത്രിയെ തെരുവിൽ വേട്ടയാടി. അദ്ദേഹം സഞ്ചരിച്ച ട്രെയിന് നേരെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കല്ലെറിഞ്ഞു.

1993ൽ എ.കെ.ജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ അക്രമം പാരമ്യത്തിലെത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാലായിരത്തിൽപ്പരം കള്ളവോട്ടർമാരെ നീക്കിയശേഷം സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു.

തുടർന്ന് സംഭവിച്ചത് എം വി രാഘവൻ ഒരു ജന്മം" എന്ന തന്റെ ആത്മകഥയിൽ അദ്ദേഹം പറയുന്നത് ഇപ്രകാരം: തോൽവിയിൽ സിപിഐ(എം) സംഹാരതാണ്ഡവമാടി. ജില്ലയാകെ ഗുണ്ടാവിളയാട്ടത്തിൻ കീഴെയായി. എന്റെ ജാമാതാവ് കുഞ്ഞിരാമന്റെ പറമ്പിലെ കാർഷികവിളകൾ നശിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പറശനിക്കടവിലെ സർപ്പോദ്യാനം ആക്രമിക്കപ്പെട്ടു. മിണ്ടാപ്രാണികളെ ചുട്ടുകൊന്നു. കെട്ടിടങ്ങൾ ഇടിച്ചുനിരത്തി.""

എം വിആർ മുൻകൈ എടുത്തു തുടങ്ങിയ ഈ സ്ഥാപനം അടുത്ത ഭരണമാറ്റത്തിൽ സിപിഐ(എം) പിടിച്ചെടുക്കുകയും ചെയ്തു. വടക്കൻ മലബാറിന്റെ ചിരകാല സ്വപ്നം പൂവണിയിച്ചുകൊണ്ടാണ് 1996 ജനുവരി രണ്ടിന് പരിയാരം സഹകരണ മെഡിക്കൽകോളജ് ഉദ്ഘാടനം ചെയ്തത്. 

ഇതും എം വിആറിന്റെ പദ്ധതിയായിരുന്നു. മെഡിക്കൽകോളജിനെ ആദ്യമേതന്നെ ഇ.എം.എസ് നമ്പൂതിരിപ്പാട് എതിർത്തു. കോഴിക്കോട് മെഡിക്കൽകോളജ് ഉള്ളപ്പോൾ കണ്ണൂരിൽ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മെഡിക്കൽകോളജ് തുടങ്ങിയാൽ, സമീപവാസികൾക്ക് ഇവിടെനിന്നു പുല്ലുചെത്താൻ കഴിയില്ലെന്നു പറഞ്ഞ് അവരെ ഇളക്കിവിട്ട് പുല്ലുസമരം നടത്തി.

സിപിഎമ്മിന്റെ എല്ലാ എതിർപ്പുകളെയും മറികടന്ന് അത്യാധുനിക സൗകര്യമുള്ള ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി അവിടെ ഉയർന്നു. മെഡിക്കൽകോളജ് ഉദ്ഘാടനത്തിന് കേന്ദ്ര ആരോഗ്യമന്ത്രി എ.ആർ. ആന്തുലെ കോഴിക്കോട് വിമാനത്താവളത്തിൽ വന്നപ്പോൾ, കണ്ണൂരിലേക്കു കടക്കാതിരിക്കാൻ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ ഇടപെട്ട് ഒരു ഹെലിക്കോപ്റ്റർ സംഘടിപ്പിച്ച് ഒറ്റ രാത്രികൊണ്ട് പരിയാരത്ത് ഹെലിപ്പാഡ് നിർമ്മിച്ചാണ് ആന്തുലെയെ അവിടെ എത്തിച്ചത്. അടുത്ത ഭരണമാറ്റത്തിൽ തന്നെ സിപിഐ(എം) ഈ ആശുപത്രിയുടെ ഭരണവും പിടിച്ചെടുത്തു.

കൂത്തുപറമ്പ് വെടിവയ്പ്

ഇതിനെല്ലാം മകുടം ചാർത്തുന്നതാണ് കൂത്തുപറമ്പ് വെടിവയ്പ്. കൂത്തുപറമ്പ് നഗരഹൃദയത്തിൽ മനോഹരമായ ഒരു രക്തസാക്ഷി മണ്ഡപമുണ്ട്. 850 ചതുരശ്രയടി വീതിയിൽ 45 അടി ഉയരത്തിലുള്ള ഈ മണ്ഡപം പത്തുലക്ഷം രൂപ മുടക്കി ആറുമാസം കൊണ്ടാണിത് നിർമ്മിച്ചത്. എം വിആർ എന്ന വർഗശത്രുവിനെതോല്പിക്കാൻ സിപിഐ(എം) കുരുതികൊടുത്ത അഞ്ചു യുവാക്കളുടെ പാവനസ്മരണകൾ ഇതിലുറങ്ങുന്നു.

ഇവിടെനിന്ന് ഏതാനും കിലോമീറ്റർ അകലെ ചൊക്ലി നോർത്ത് മേനപ്പുറം പുതുക്കുടിയിലുമുണ്ട് ഒരു രക്തസാക്ഷി മണ്ഡപം". അവിടെ പുഷ്പൻ കിടക്കുന്നു. കൂത്തുപറമ്പ് വെടിവയ്പിനിടയിൽ കഴുത്തിനു വെടിയേറ്റ് ശരീരം മൊത്തം തളർന്നുപോയ പുഷ്പൻ. രണ്ടു ദശാബ്ദമായി പുഷ്പൻ ഒരേ കിടപ്പിലാണ്. ആൾ ചെറുതായി ചെറുതായി വരുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന നിലയിൽ പാർട്ടി പുഷ്പനെ നന്നായി ശ്രദ്ധിക്കുകയും ചെയ്തു.

കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ഐക്യകേരളം കണ്ട ഏറ്റവും വലിയ വെടിവയ്പുകളിലൊന്നായ കൂത്തുപറമ്പ് വെടിവയ്പ്. 1994 നവം 26ന് ഉച്ചയ്ക്ക് ഉദ്ഘാടനത്തിന് മന്ത്രി കൂത്തുപറമ്പ് ടൗൺഹാളിന് 30 മീറ്റർ അകലെ എത്തിയപ്പോൾ വാഹനവ്യൂഹത്തിന്റെ യാത്രനിലച്ചു. ആയിരക്കണക്കിന് പേർ വഴി തടഞ്ഞിരിക്കുന്നു.പൊലീസ് ലാത്തിവീശി വഴിയുണ്ടാക്കി മന്ത്രിയെ ടൗൺഹാളിലേക്കു നയിച്ചു. ടൗൺഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. 

സിപിഐ(എം) ഡി.വൈ.എഫ്‌ഐ പ്രവർത്തകരുടെ വൻ പ്രതിഷേധത്തിനിടയിൽ മന്ത്രി ഉദ്ഘാടനകർമം നിർവഹിച്ചു.പൊലീസിന്റെ കനത്ത സംരക്ഷണത്തിൽ മന്ത്രി പുറത്തിറങ്ങി കണ്ണൂർ ഗസ്റ്റ് ഹൗസിലെത്തി. തുടർന്നായിരുന്നു വെടിവയ്പ്. കൂത്തുപറമ്പ് വെടിവയ്പിനെ തുടർന്ന് കണ്ണൂർ കത്തി. രണ്ടു ദിവസം ജില്ലയിലുടനീളം കൊള്ളയും കൊള്ളിവയ്പും നടന്നു. പാപ്പിനിശേരിയിൽ എം വിആറിന്റെ കുടുംബവീട് മണ്ണെണ്ണയൊഴിച്ച് തീയിട്ടു

മനുഷ്യരക്തം കുടിക്കുന്ന ഡ്രാക്കുളയെപ്പോലെ മന്ത്രി എം വി രാഘവൻ, ഡ്രാക്കുളയുടെ ചിരി, ഇളംചോരമോന്തിയ രാഘവന്റെ ക്രൗര്യം,പൊലീസ് ഭീകരതയുടെ നഗ്‌നമുഖങ്ങൾ, വെടിയേറ്റു വീണത് നാടിന്റെ ഓമനകൾ, കൊലക്കുറ്റത്തിനുകേസെടുക്കണം തുടങ്ങിയ തലക്കെട്ടുകളോടെയാണ് അടുത്ത ദിവസംദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഇല്ല, ഇത് കേരളം പൊറുക്കില്ല എന്ന് മുഖപ്രസംഗവും എഴുതി.പൊലീസ് ഭീകരതയുടെ നഗ്‌നമുഖങ്ങൾ എന്ന തലക്കെട്ടോടെ ഒരുപേജ് നിറയെ ചിത്രങ്ങളും.

1996ൽ അധികാരത്തിൽ വന്ന ഇടതുസർക്കാർ കൂത്തുപറമ്പ് വെടിവയ്‌പ്പ് കേസിൽ കൊലക്കുറ്റം ചുമത്തി എം വിആറിനെ അറസ്റ്റ് ചെയ്തു. തുടർന്നു കോടതി മൂന്നു ദിവസത്തേക്കു റിമാൻഡ് ചെയ്തു.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 

അവിടെ നടന്ന കാര്യങ്ങൾ എം വിആർ ആത്മകഥയിൽ പറയുന്നത് ഇപ്രകാരം: ആശുപത്രിയിൽ എന്നെ കാണാൻ എത്തിയ മക്കളെപൊലീസ് കടത്തിവിട്ടില്ല. ഭാര്യ ജാനകി വന്നപ്പോഴും കാണാൻ അനുമതി നിഷേധിച്ചു. ഭക്ഷണവുമായി വന്ന മകന് ഭക്ഷണപ്പാത്രംപൊലീസ് ഉദ്യോഗസ്ഥനു കൈമാറി മടങ്ങേണ്ടി വന്നു.

ഉമ്മൻ ചാണ്ടി, കെ. സുധാകരൻ എന്നീ എംഎ‍ൽഎമാരേയും ഇ.അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ എംപിമാരേയും സുജനപാൽ ഉൾപ്പെടെയുള്ള നേതാക്കളെയും എന്നെ കാണുന്നതിൽ നിന്നുപൊലീസ് വിലക്കി. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നേതാക്കളും എന്റെ മക്കളും ആശുപത്രിക്കു മുന്നിൽ കുത്തിയിരുന്നു.""

എം വിആർ സ്വപ്നം കണ്ട വിഴിഞ്ഞം പദ്ധതി നമുക്ക് യാഥാർത്ഥ്യമാക്കാനായി. അദ്ദേഹം ഇന്നു നമ്മോടൊപ്പമില്ല. അന്നത്തേതിൽ നിന്ന് എം.വി രാഘവനോടുള്ള സിപിഎമ്മിന്റെ സമീപനത്തിൽ ഇപ്പോൾ എന്തെങ്കിലും മാറ്റമുണ്ടോ എല്ലാ വർഷവും കൂത്തുപറമ്പ് രക്തസാക്ഷി ദിനം പാർട്ടി ആചരിക്കുന്ന സാഹചര്യത്തിൽ, കൂത്തുപറമ്പ് രക്തസാക്ഷികളോടും അവരെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരോടും സിപിഎമ്മിന് എന്തു ന്യായീകരമാണുള്ളത് ? 

അദ്ദേഹത്തിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ എന്തു സന്ദേശമാണ് സിപിഐ(എം) നല്കുന്നത് ? അച്ഛനോടു പാർട്ടി ചെയ്ത കൊടുംപാതകങ്ങളെക്കുറിച്ച് മകന് എന്തെങ്കിലും പറയാനുണ്ടോ തറവാടിനു തീവച്ചവരോടൊപ്പം നടക്കുന്ന അനന്തരവൻ എന്ന് എം വിആറിന്റെ സഹോദരി എം വി ലക്ഷ്മി പറഞ്ഞതിനു മറുപടിയുണ്ടോ രാഷ്ട്രീയകേരളം ഉത്തരം കേൾക്കാൻ കാത്തിരിക്കുന്നു.


2016, ഏപ്രിൽ 12, ചൊവ്വാഴ്ച

വെടിക്കെട്ട് നിരോധിക്കാനാവില്ല; നിയന്ത്രണമാവാം


കൊല്ലം: ആചാരങ്ങളും പാരമ്പര്യവുമായി ബന്ധപ്പെട്ടുള്ളതാണ് വെടിക്കെട്ടുകളെന്നതിനാൽ അത് പൂർണമായും നിരോധിക്കുക അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നാൽ നിയന്ത്രണമാവാം. വെടിക്കെട്ട് ആഘോഷങ്ങൾ ജനങ്ങളുടെ വികാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. അപകടങ്ങൾ ഒഴിവാക്കാൻ നിയന്ത്രണം അനിവാര്യമാണ്. കൂടുതൽ കർശന നിബന്ധനകളോടെ വെടിക്കെട്ടുകൾ നിയന്ത്രിക്കാനുള്ള നടപടി തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.

2016, ഏപ്രിൽ 9, ശനിയാഴ്‌ച

ജനരോഷവും തിരിച്ചടിയും ഭയന്നാണ് എല്‍.ഡി.എഫ് മദ്യനയം തിരുത്തിയത്


വയനാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നു ഭയന്നാണ് സി.പി.ഐ.എം മദ്യനയം തിരുത്തിയതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫിന്റെ മദ്യനയത്തെ എല്ലാക്കാലത്തും ഇടതുമുന്നണിഎതിർക്കുകയാണു ചെയ്തിട്ടുള്ളത്. ഘട്ടം ഘട്ടമായി മദ്യലഭ്യത കുറച്ചുകൊണ്ടുവന്നു പൂർണമായ മദ്യനിരോധനം ഏർപ്പെടുത്തുക എന്നതാണു യുഡിഎഫിന്റെ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അധികാരത്തിലെത്തിയാൽ മദ്യനയത്തിൽ മാറ്റം വരുത്തില്ലെന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.




മദ്യനയത്തിന് കനത്ത വില നൽകേണ്ടി വന്നു


കോഴിക്കോട്: ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനം നടപ്പാക്കാൻ തുടങ്ങിയതോടെ സർക്കാരിന് കനത്ത വില നൽകേണ്ടി വന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബാറുകൾ പൂട്ടിയത് മൂലം നഷ്ടം സംഭവിച്ചവരിൽ ചിലരാണ് ഇപ്പോഴത്തെ  വിവാദങ്ങൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനയം യു.ഡി.എഫിന്റെ പ്രചാരണത്തിലെ മുഖ്യവിഷയമായിരിക്കും. അത് വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു

സുതാര്യമായ മദ്യനയമാണ് യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കിയത്. ഘട്ടം ഘട്ടമായിട്ടുള്ള മദ്യ നിരോധനം നടപ്പിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇക്കാര്യം യുഡിഎഫിന്റെ പ്രകടന പത്രികയിലും ഉൾപ്പെടുത്തും.

ഇടതുപക്ഷത്തിന്റെ മദ്യനയം അവ്യക്തമാണെന്നും 10 വർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. 


2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

'എൽ.ഡി.എഫിന്റെ മദ്യനയം എന്താണ്?


 
എൽ.ഡി.എഫിന്റെ മദ്യനയം എന്താണ്? പിണറായി ഒന്ന് പറയുന്നു. കോടിയേരി അനുകൂലിക്കുന്നു. മദ്യനയം തിരുത്തുമെന്ന് കാനം രാജേന്ദ്രൻ പറയുന്നു. ഇതിന്റെ എല്ലാം ആകെത്തുക അധികാരത്തിൽ വന്നാൽ മദ്യനയം പുന:പരിശോധിക്കും എന്ന് തന്നെയാണ്. മദ്യനയത്തിന്റെ പേരിൽ പുറത്തുപോയ ആളാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ചവറയിൽ മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചവറയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ എന്ത് ഹീനമായ കാര്യങ്ങളാണ് സരിത പറഞ്ഞിരിക്കുന്നത്. ഇതിൽ ഒരു ശതമാനം പോലും ശരിയാണെങ്കിൽ അധികാരത്തിൽ എന്നല്ല പൊതുമണ്ഡലത്തിൽ പോലും നിൽക്കാൻ താൻ യോഗ്യനല്ല. ഏത് സാഹചര്യത്തിലാണ് ഇത് ഉന്നയിക്കുന്നതെന്ന് പോലും നോക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫിലെത്തിയ ഗണേഷ്‌കുമാറിനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് വി.എസ് വ്യക്തമാക്കണം. നിയമസഭയിൽ വി.എസ്സിനെക്കുറിച്ച് ഗണേഷ് പറഞ്ഞത് എല്ലാവരും കേട്ടതാണ്. താൻ അഴിമതിക്കാരനാണെങ്കിൽ തന്നെ തോൽപ്പിക്കാൻ കഴിയുമെന്നിരിക്കെ മത്സരിക്കരുതെന്ന് വി.എസ് പറയുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

തനിക്കെതിരായ ആരോപണങ്ങൾ സത്യമെങ്കിൽ ജനം തോൽപിക്കട്ടെ. ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ടയാളാണ് താൻ. ആരോപണങ്ങൾക്ക് പിന്നാലെ പോകുന്നവർക്ക് ഇനിയും നാണംകെടേണ്ടിവരും. ആരോപണങ്ങൾ ആദ്യം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. ഇപ്പോൾ ആരോപണം കേൾക്കാതിരിക്കുമ്പോഴാണ് വിഷമമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു

2016, ഏപ്രിൽ 6, ബുധനാഴ്‌ച

കോയമ്പത്തൂരിൽ സിഡി എടുക്കാൻ പോയി നിരാശരായവർ പുതിയ കഥകൾ മെനയുന്നു


കൊല്ലം: സിപിഎം നേതാക്കളും ബാർ ഉടമകളും നടത്തിയ ഗൂഢാലോചനയുടെ തെളിവാണു ചവറയിലെ ഇടതുമുന്നണി സ്ഥാനാർഥിയെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇടതു സ്ഥാനാർഥി വിജയൻ പിള്ള നേരത്തേ കോൺഗ്രസുകാരനായിരുന്നു. സർക്കാർ ബാറുകൾ പൂട്ടിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. സമ്പൂർണ മദ്യനിരോധനത്തിലൂടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ഉറപ്പാക്കാൻ യുഡിഎഫ് ശക്തമായ നടപടികൾ സ്വീകരിക്കും. ഈ മദ്യനയം പുനഃപരിശോധിക്കുമെന്നാണു പിണറായി വിജയനും കാനം രാജേന്ദ്രനും ആവർത്തിക്കുന്നത്. അവർ ഉദ്ദേശിക്കുന്നതെന്താണെന്നും അതിന്റെ മെച്ചം ആർക്കാണെന്നും വിജയൻ പിള്ളയുടെ സ്ഥാനാർഥിത്വത്തിലൂടെ ജനം തിരിച്ചറിഞ്ഞു.

തന്റെ അനുയായിയായ പി.കെ. ഗുരുദാസനു സീറ്റു നിഷേധിച്ചതിനെക്കുറിച്ചും കെ.ബി. ഗണേഷ് കുമാറിനും കോവൂർ കുഞ്ഞുമോനും സീറ്റു നൽകിയതിനെക്കുറിച്ചും വി.എസ്.അച്യുതാനന്ദൻ അഭിപ്രായം പറയണം. ഒരുദിവസം താൻ കോട്ടയത്തേക്കുപോകാൻ ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങിയപ്പോൾ കോവൂർ കുഞ്ഞുമോൻ കാണാൻ വന്നിട്ടുണ്ടെന്ന് സ്റ്റാഫ് അംഗം പറഞ്ഞു. തിരിച്ചുവീട്ടിൽ കയറി കുഞ്ഞുമോൻ നൽകിയ നിവേദനം സ്വീകരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഉറച്ചുനിൽക്കണമെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഉറപ്പു നൽകിയാണ് അദ്ദേഹം പോയത്. താൻ കോട്ടയത്തെ ചടങ്ങുകൾ കഴിഞ്ഞ് എറണാകുളത്തേക്കു തിരിച്ചപ്പോൾ കുഞ്ഞുമോൻ എംഎൽഎ സ്ഥാനം രാജിവച്ച് ഇടതുപക്ഷത്തേക്കുപോയെന്ന് അറിഞ്ഞു. സ്ഥാനത്തിനു വേണ്ടി കൂറുമാറിയവരെയാണ് അച്യുതാനന്ദൻ കൊണ്ടു നടക്കുന്നത്.

സർക്കാരിന്റെ ആദ്യ ദിനങ്ങളിൽ ആരോപണം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നുവെങ്കിൽ ഇപ്പോൾ ആരോപണം കേൾക്കാതിരിക്കുമ്പോഴാണു വിഷമം. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ സർക്കാരിനു മടിയില്ല. പക്ഷേ, ഇല്ലാത്ത ആരോപണങ്ങൾക്കു പിന്നാലെ പോകാൻ തയാറല്ലെന്നു താൻ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. തന്നെപ്പോലെ ഇത്രയും ഹീനമായ ആരോപണങ്ങൾക്കു വിധേയനായ മറ്റൊരു പൊതുപ്രവർത്തകൻ ഇല്ല. ഇപ്പോഴും അതു തുടരുന്നു.

കോയമ്പത്തൂരിൽ സിഡി എടുക്കാൻ പോയപ്പോൾ ഇപ്പോൾ എന്തോ വലിയ കാര്യം കിട്ടുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്നവരുണ്ട്. അതിൽ നിരാശരായവർ പുതിയ കഥകൾ മെനയുന്നു. ആരോപണവിധേയനായ താൻ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കണമെന്ന് അച്യുതാനന്ദൻ ആവശ്യപ്പെടുന്നു. താൻ കൊള്ളരുതാത്തവനാണെങ്കിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിലൂടെ യുഡിഎഫിനു തിരിച്ചടിയേൽക്കും. അതല്ലേ എൽഡിഎഫിനു നല്ലത്. ഇത്രയേറെ പരാജയപ്പെട്ട പ്രതിപക്ഷത്തിനെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

സുധീരൻ നല്ല കെ.പി.സി.സി പ്രസിഡന്റ്, അടൂർ പ്രകാശ് സമുന്നതനായ നേതാവ്


വി. എം. സുധീരൻ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന പ്രസിഡന്റാണെന്ന് ഉമ്മൻ ചാണ്ടി. സുധീരൻ പ്രവർത്തിക്കുന്നത് പാർട്ടിയുടെ വിജയത്തിനും നന്മയ്ക്കും വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി. എം. സുധീരനും ഉമ്മൻ ചാണ്ടിയും രണ്ടു തട്ടിലാണെന്ന് വാർത്തകൾക്കു പിന്നാലെയാണ് സുധീരനെ ഉമ്മൻ ചാണ്ടി പ്രശംസിച്ചത്.

ഹൈക്കമാന്റ് ഉമ്മൻ ചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങി ആരോപണ വിധേയരായ മന്ത്രമാരെ മത്സരിപ്പിക്കാൻ തീരുമാനിച്ചെന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ആർക്കും വഴങ്ങിയല്ല, മറിച്ച് എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടതിനു ശേഷം അനുയോജ്യമായ തീരുമാനങ്ങളെടുക്കുകയാണ് ഹൈക്കമാൻഡ് ചെയ്യുകയെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സാധാരണ കാണാറുള്ള തർക്കങ്ങൾ ഇത്തവണയുണ്ടായിട്ടില്ല. താൻ അഴിമതിക്കാരനാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ജനങ്ങൾ  തിരിച്ചറിയും. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം വാകത്താനത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അടൂര്‍ പ്രകാശ് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ്


അടൂർ പ്രകാശ് കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് അടൂർപ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണം സർക്കാരിനെ തകിടം മറിക്കാനുള്ള ശ്രമത്തിൽ അവസാനത്തേത്


കോട്ടയം: സോളാർ കേസിലെ പ്രതി സരിത എസ്. നായരെ താൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം സർക്കാരിനെ തകിടം മറിക്കാനുള്ള ശ്രമത്തിൽ അവസാനത്തേതാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പിതൃതുല്യനായി കണ്ടിരുന്നു എന്ന പറഞ്ഞ സരിതയാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

കത്തിന് പിന്നിൽ ചില ഗൂഢശക്തികളുണ്ട്. അത് ആരാണെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണങ്ങളാണിത്. മൂന്ന് വർഷമായി ഈ ആരോപണം കേൾക്കുന്നു. സോളാർ കമ്മിഷന്റെ മുമ്പിൽ 14 മണിക്കൂർ താൻ വിസ്താരത്തിന് ഇരുന്നു കൊടുത്തപ്പോഴൊന്നും സരിതയുടെ അഭിഭാഷകൻ ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. ഇതിലൊന്നും ഒരു ശതമാനം പോലും സത്യമില്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

2016, മാർച്ച് 30, ബുധനാഴ്‌ച

യു.ഡി.എഫ് സ്വപ്ന പദ്ധതികൾ എല്ലാം ഞമ്മടേത്


ചീഫ് മിനിസ്റ്റേഴ്സ് ഡിബേറ്റിൽ നൂറു ശതമാനം അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചതിന് പ്രതിപക്ഷനേതാവിനു ഷാഫി മേത്തർ വക്കീൽ നോട്ടീസ് അയച്ചതായി മാദ്ധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് അദ്ദേഹം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതാണ് പ്രതിപക്ഷനേതാവ്. കഴിഞ്ഞ കുറെക്കാലമായി അദ്ദേഹം ഇതുതന്നെയാണു ചെയ്തുകൊണ്ടിരുന്നത്. 

സോളാർകേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി ഞാൻ അടച്ചിട്ട മുറിയിൽ സംസാരിച്ചതെന്ത് എന്നാണല്ലോ ഇടയ്ക്കിടയ്ക്ക്  ചോദിക്കുന്നത്. അതെന്തായാലും എന്റെ നാവിൽ നിന്നു വീഴില്ല. സ്വകാര്യമായി പറയുന്ന ഒരു കാര്യം സ്വകാര്യമായി തന്നെ ഇരിക്കും. അതു വഴിനീളെ വിളിച്ചു കൂവന്ന പൊതുപ്രവർത്തന പാരമ്പര്യം എനിക്കില്ല. അന്നത്തെ ചർച്ചയിൽ മൂന്നാമതൊരാൾകൂടി ഉണ്ടായിരുന്നു, മാതൃഭൂമിയിലെ സർക്കുലേഷൻ എക്സിക്യൂട്ടിവ് ടി. ശിവദാസൻ. അദ്ദേഹംസോളാർ കമ്മീഷനു നല്കിയ മൊഴി ഇതിനോടകം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതുസോളാർ കമ്മീഷനിൽ നിന്നു ലഭ്യമാകുകയും ചെയ്യും. അതൊന്നു വായിച്ചുനോക്കുക. അതല്ലെങ്കിൽ ഇതിലെ കക്ഷി ഇപ്പോൾ പുതുതായി ഇടതു മുന്നണിയിലെത്തിയിട്ടുണ്ടല്ലോ. ആളെ എടുക്കുകയും സ്ഥാനാർത്ഥിയാക്കുകയും ചെയ്യും മുമ്പേ ഇതൊക്കെ തിരക്കണ്ടേ? ഇതൊക്കെ സൗകര്യപൂർവം താങ്കൾക്കു മറക്കാം; ജനം മറക്കില്ല.

പ്രതിപക്ഷത്തിരുന്നാൽ കുറെ സമരവും ഹർത്താലും. ഭരണത്തിലിരുന്നാൽ വെറുതെ കൈയും കെട്ടി ഇരിക്കുക. പാർട്ടിക്കും സഖാക്കൾക്കും മാത്രം ഗുണം. അതുപോലെ യു.ഡി.എഫ് സർക്കാരും കയ്യുംകെട്ടി ഇരിക്കും അല്ലെങ്കിൽ ഇരുത്തും എന്നു കരുതിയവർക്കു തെറ്റി. പ്രതിപക്ഷം സോളാറും ബാറുമൊക്കെയായി അഞ്ചുവർഷം കഴിച്ചു. യു.ഡി.എഫ് ഓരോ ദിവസവും കർമനിരതമായി പ്രവർത്തിച്ചു. വ്യക്തമായ ലക്ഷ്യം. അതും സമയബന്ധിതം. അങ്ങനെയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ നേട്ടങ്ങൾ കൈവരിച്ചത്. എന്നിട്ടിപ്പോൾ, ഇതെല്ലാം ഞമ്മടേതാന്നു പറയുന്നതു കേൾക്കാൻ നല്ല രസമുണ്ട്. 

യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ സ്വപ്ന പദ്ധതികൾ ഇടതു സർക്കാരിന്റേതാണ് എന്നാണ് അവകാശവാദം. എന്നാൽ വസ്തുതയെന്താണ്? സ്മാർട്ട് സിറ്റി പദ്ധതി ഇടതുപക്ഷത്തിന് റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു. ലാഭകരമല്ലെന്നു പറഞ്ഞ് അവർ കൊച്ചി മെട്രോയിൽ അടയിരുന്നു. വിഴിഞ്ഞം പദ്ധതിയിൽ 6,000 കോടിയുടെ അഴിമതിയെന്നു പറഞ്ഞ് അതിനെ എതിർത്തു. കണ്ണൂർ വിമാനത്താവളത്തിന് എടുത്ത സ്ഥലത്ത് കാടും പടലും പടർന്ന് മൂർഖൻ പാമ്പുകളുടെ വിഹാരകേന്ദ്രമായി. ഇടതു സർക്കാർ എത്ര തവണ കേരളം ഭരിച്ചാലും ഈ പദ്ധതികളിലൊന്നു പോലും നടപ്പാക്കില്ലായിരുന്നു. ഇത്രയും കാലം ഭരിച്ചിട്ട് അവർ നടപ്പാക്കിയ ഒരു പദ്ധതി ഏതാണ്? ഒരൊറ്റ പദ്ധതിയുടെപേരു പറയാമോ? എതിർക്കുക തകർക്കുക അതാണ് അവരുടെ ശൈലി. 

സ്മാർട്ട് സിറ്റി: 

ആഗോളതലത്തിൽ ഐ.ടി വലിയ മുന്നേറ്റം കൈവരിച്ച കാലഘട്ടത്തിലാണ് സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് 2005ൽ തീരുമാനിച്ചത്. ഇതിനെ പ്രതിപക്ഷം സർവ ശക്തിയുമെടുത്ത് എതിർത്തു. യു.ഡി.എഫ് സർക്കാർ ടീകോമുമായി കരാർ വച്ചതിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി. കോടതി അനുമതി നല്കിയെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാൽ അടുത്ത സർക്കാരിന്റെ തീരുമാനത്തിനു വിട്ടു. ഇടതു സർക്കാർ കരാർ പൊളിച്ചെഴുതിയും പിന്നീട് സെസ് വിവാദത്തിൽ കുടുങ്ങിയും കാലം കഴിച്ചു. സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒരു കല്ലുപോലും വയ്ക്കാൻ അവർക്കു കഴിഞ്ഞില്ല. അഞ്ചുവർഷം അങ്ങനെ പാഴായി. യു.ഡി.എഫ് വീണ്ടും അധികാരത്തിലേറേണ്ടി വന്നു സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കാൻ. ഇടതു സർക്കാരിന്റെ കാലത്ത് ഐ.ടി കയറ്റുമതി 10,000 കോടിയായെന്ന് പ്രതിപക്ഷനേതാവ് ഇപ്പോൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇടതുസർക്കാർ അന്നു പ്രസിദ്ധീകരിച്ച നേട്ടങ്ങളുടെ പട്ടികയിൽ 3,000 കോടിയായിരുന്നെന്ന് എഴുതിവച്ചിരിക്കുന്നു. അവിടെനിന്നാണ് യു.ഡി.എഫിന്റെ അഞ്ചു വർഷംകൊണ്ട് ഐ.ടി കയറ്റുമതി 15,000 കോടി രൂപയായി ഉയർന്നത്. 

വിഴിഞ്ഞം:

447 കോടി രൂപ വാഗ്ദാനം ചെയ്ത സൂം കമ്പനിയെ ഒഴിവാക്കി 115 കോടി രൂപ മാത്രം വാഗ്ദാനം ചെയ്ത ലാൻഡ് കോ കൊണ്ടപ്പള്ളിക്ക് കരാർ നല്കി ഇടതുസർക്കാർ വെട്ടിലാകുകയാണ് ചെയ്തത്. ഇതു ഹൈക്കോടതി റദ്ദാക്കി. സൂമിന്റെ ബിഡ് കൂടി പരിഗണിച്ച് മെച്ചപ്പെട്ടതു തെരഞ്ഞെടുക്കാൻ കോടതി നിർദേശിച്ചു. ഇതിനെതിരെ ഇടതുസർക്കാർ സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ വിഴിഞ്ഞം പദ്ധതിക്കും അഞ്ചു വർഷം പോയിക്കിട്ടി. 7,525കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ചശേഷം പിണറായി വിജയൻ പിൻമാറുകയും പിന്നീട് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവിന്റെ നിലപാട് എന്താണ്? തുടരണമോ വേണ്ടയോ? 

കൊച്ചി മെട്രോ: 

കൊച്ചി മെട്രോ റെയിൽ പദ്ധതി നഷ്ടമായിരിക്കുമെന്നു പറഞ്ഞ് ഇടതു സർക്കാർ അതിൻമേൽ അഞ്ചു വർഷവും അടയിരുന്നു. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ 1095 ദിവസം കൊണ്ട് സമയബന്ധിതമായാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും ഇ. ശ്രീധരന്റെ നേതൃത്വത്തിൽ തന്നെ നടപ്പാക്കും. കൊച്ചിയിൽ സംയോജിത ഗതാഗത സംവിധാനവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടമാണു നടത്തിയതെന്നും മുഖ്യമന്ത്രി ഇത് ഫ്ളാഗ് ഓഫ് ചെയ്തത് വലിയ കുഴപ്പമാണെന്നുമൊക്കെയാണു പ്രതിപക്ഷനേതാവ് പറയുന്നത്. 2002ൽ ഡൽഹി മെട്രോയുടെ പരീക്ഷണ ഓട്ടം ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനിയും 2103ൽ ചെന്നൈ മെട്രോയുടെ പരീക്ഷണ ഓട്ടം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമാണ് ഫ്ളാഗ് ഓഫ് ചെയ്തത്. അവിടെയൊന്നും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. 

കണ്ണൂർ വിമാനത്താവളം: 

കണ്ണൂർ വിമാനത്താവളത്തിന് ഇടതുഭരണ കാലത്ത് കുറച്ചു സ്ഥലമെടുത്തിരുന്നു. അവിടെ നിന്നാണ് വെറും രണ്ടുവർഷം കൊണ്ട് യു.ഡി.എഫ് സർക്കാർ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം കണ്ണൂരിൽ യാഥാർത്ഥ്യമാക്കിയത്. 2016 നവംബർ ഒന്നിനു വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഇടതു ഭരണകാലത്ത് ഒരു കടലാസ് വിമാനം പോലും മട്ടന്നൂരിലെ മൂർഖൻ പറമ്പിൽ പറന്നിട്ടില്ല. ഓരോ പദ്ധതിക്കും എതിരെ അഴിമതി ആരോപിക്കുക, പദ്ധതി നഷ്ടമാണെന്നു പ്രചരിപ്പിക്കുക, പദ്ധതി പ്രദേശത്ത് സമരങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുക തുടങ്ങിയ നിരവധി പരിപാടികളാണ് സി.പി.എമ്മിനുള്ളത്. കേരളത്തിൽ തകർക്കപ്പെട്ട പദ്ധതികളുടെയും എതിർക്കപ്പെട്ട പദ്ധതികളുടെയും കണക്കെടുപ്പു നടത്തിയാൽ സി.പി.എമ്മിന്റെ തൊലി ഉരിയും. ഇതിനെയെല്ലാം അതിജീവിച്ച് പദ്ധതി നടപ്പാക്കിയാൽ പിന്നീടവർ യാതൊരു ഉളുപ്പുമില്ലാതെ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നതാണ് നാം കാണുന്നത്. 
1993ൽ ആരംഭിച്ച പരിയാരം സഹകരണ മെഡിക്കൽ കോളജിന്റെ ചരിത്രമെടുക്കാം. അന്ന് എം.വി.രാഘവന്റെ നേതൃത്വത്തിൽ സഹകരണമേഖലയിൽ ഈ ആശുപത്രി ആരംഭിച്ചപ്പോൾ അതിനെതിരെ സി.പി.എം പതിവുപോലെ അതിശക്തമായ പ്രതിഷേധം അഴിച്ചുവിട്ടു. പുല്ലും കല്ലുമായി കിടന്ന സ്ഥലമാണിത്. മെഡിക്കൽകോളജ് തുടങ്ങിയാൽ, സമീപവാസികൾക്ക് പുല്ലുചെത്താൻ കഴിയില്ലെന്നു പറഞ്ഞ് അവരെ ഇളക്കിവിട്ട് പുല്ലുസമരം നടത്തി. മെഡിക്കൽകോളജ് ഉദ്ഘാടനത്തിന്  കേന്ദ്രആരോഗ്യമന്ത്രി എ.ആർ. ആന്തുലെ കോഴിക്കോട് വിമാനത്താവളത്തിൽ വന്നപ്പോൾ, കണ്ണൂരിലേക്കു കടക്കാതിരിക്കാന് റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ ഇടപെട്ട് ഒരു ഹെലിക്കോപ്റ്റർ സംഘടിപ്പിച്ച് ഒറ്റ രാത്രികൊണ്ട് പരിയാരത്ത് ഹെലിപ്പാഡ് നിർമിച്ചാണ് ആന്തുലെയെ അവിടെ എത്തിച്ചത്. പിന്നീട് സി.പി.എം വ്യാജവോട്ടർമാരെ സൃഷ്ടിച്ച് പരിയാരം മെഡിക്കൽകോളജ് ഭരണം പിടിച്ചെടുക്കുകയും ചെയ്തു! അങ്ങനെ എത്രയെത്ര സംഭവങ്ങൾ!!


2016, മാർച്ച് 24, വ്യാഴാഴ്‌ച

യുവാവല്ലെന്ന് സ്വയം തോന്നുന്നവർക്ക് പിന്മാറാം


യുവാവല്ല എന്ന് സ്വയം തോന്നുന്നവർക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പിന്മാറണമെന്നുള്ളവർക്ക് പിന്മാറാം. മത്സരിക്കുന്നവരും പാർട്ടിയുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഒരാളെ നിർബന്ധിച്ച് മത്സരിപ്പിക്കാനാകില്ല. 

മത്സരിക്കുന്നത് ജനസേവനത്തിലുള്ള ആർത്തി കൊണ്ടുമാകാമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് പരിഗണന നൽകാൻ മത്സരരംഗത്ത് നിന്ന് മാറുന്നതായി ടി.എൻ. പ്രതാപൻ അറിയിച്ചതിനെപ്പറ്റി വാർത്താലേഖകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ' പ്രതാപൻ യുവാവാണല്ലോ' മുഖ്യമന്ത്രി പറഞ്ഞു.

2016, മാർച്ച് 23, ബുധനാഴ്‌ച

ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമാകുന്ന തിരഞ്ഞെടുപ്പ്


കോട്ടയം: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുന്ന തിരഞ്ഞെടുപ്പാകും കേരള നിയമസഭയിലേക്ക് ഇത്തവണ നടക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവിധിയാകും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുപിഎ സർക്കാരിന്റെ കാലത്തു വിലക്കയറ്റത്തിന്റെയും പെട്രോൾ, ഡീസൽ വിലയുടെയും പേരിൽ സർക്കാരിനെ കടന്നാക്രമിക്കുകയാണ് ബിജെപി ചെയ്തിരുന്നത്. 

എന്നാൽ, ക്രൂഡ് ഓയിൽ വില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിട്ടും ഇപ്പോൾ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുന്നതിനാണ് കേന്ദ്രം തീരുമാനമെടുക്കുന്നത്. ക്രൂഡ് ഓയിൽ വിലയിലെ കുറവ് സാധാരണക്കാർക്കു കൈമാറാൻ ഇനിയും കേന്ദ്ര സർക്കാർ തയാറാകുന്നില്ല. ഇതിനു പകരം ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും വിഭാഗീയതയും തമ്മിലടിയും വളർത്തുന്നതിനുമാണ് ഇപ്പോൾ കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഭരണത്തുടർച്ചയ്ക്കും വികസനത്തുടർച്ചയ്ക്കും സമാധാന തുടർച്ചയ്ക്കും വേണ്ടിയാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിനു പല മണ്ഡലങ്ങളിലും നിർത്താൻ സ്ഥാനാർഥികളെ ലഭിക്കാത്ത സാഹചര്യമാണ്. സ്ഥാനാർഥികളെ കണ്ടെത്തിയ സ്ഥലങ്ങളിലാകട്ടെ തമ്മിലടിയാണെന്നും അദ്ദേഹം പറഞ്ഞു. 


യുഡിഎഫ് സ്ഥാനാർഥികളെ ഏപ്രിൽ ആദ്യം പ്രഖ്യാപിക്കും


തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥികളെ ഏപ്രിൽ ആദ്യവാരം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഏപ്രിൽ ആദ്യത്തോടെ സ്ഥാനാർഥികളെ മുഴുവൻ പ്രഖ്യാപിക്കാൻ കഴിയുന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കാൻ തിങ്കളാഴ്ച്ച കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഡൽഹിയിൽ ഹൈക്കമാൻഡ് ആയിരിക്കും സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. മാർച്ച് 28ന് കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും താനും ഹൈക്കമാൻഡുമായി ചർച്ച നടത്താൻ ഡൽഹിക്ക് പോകും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും പരിഹരിക്കപ്പെട്ടുവെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016, മാർച്ച് 22, ചൊവ്വാഴ്ച

കുടിവെള്ളം മുട്ടിക്കുന്ന നടപടി അംഗീകരിക്കാനാവില്ല


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ കുടിവെള്ള വിതരണംപോലും തടസപ്പെടുത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കടുത്ത ജലക്ഷാമം നേരിടുന്നതിനിടെ കൊല്ലത്ത് കുടിവെള്ള വിതരണംപോലും നിർത്തിവെക്കേണ്ടിവന്നു. ജനങ്ങൾ കടുത്ത ദുരിതമാണ് ഇതുമൂലം അനുഭവിക്കുന്നത്. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ള ഇത്തരം പ്രവർത്തനങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. ഇതിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ ഉടൻ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് ഇലക്ട്രൽ ഓഫീസർക്കെതിരെ മന്ത്രിസഭാ യോഗത്തിൽ രൂക്ഷ വിമർശം. ചീഫ് ഇലക്ട്രൽ ഓഫീസർ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന വിമർശമാണ് മന്ത്രിസഭാ യോഗത്തിൽ ഉയർന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ സൗജന്യ അരി വിതരണം അടക്കമുള്ളവ തടസപ്പെട്ടുവെന്നാണ് വിമർശം.



2016, മാർച്ച് 21, തിങ്കളാഴ്‌ച

രാഷ്ട്രീയ വിരോധികളെ സി.പി.എം കൊന്നൊടുക്കുന്നു


ഹരിപ്പാട്: രാഷ്ട്രീയ വിരോധികളെ ഭീകര സംഘടനകൾ ചെയ്യുന്നതു പോലെ സി.പി.എം കൊന്നൊടുക്കുകയാണെന്ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. ഏവൂരിൽ കൊല്ലപ്പെട്ട യൂത്ത്  കോൺഗ്രസ് പ്രവർത്തകൻ സുനിൽകുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാര്യയുടെയും അമ്മയുടെയും കണ്മുന്നിലാണ് സുനിൽകുമാറിനെ വെട്ടി നുറുക്കിയത്. എന്തിന് വേണ്ടിയായിരുന്നു. ഭീകര സംഘടനകൾ ഇതേപോലുളള കൊലപാതകങ്ങൾ ചെയ്തതായി കേട്ടിട്ടുണ്ട്. ഏവൂരിൽ അതാണ് ആവർത്തിച്ചത്. ജനങ്ങളുടെ നന്മയ്‌ക്കോ നാടിന്റെ ഉന്നമനത്തിനോ വേണ്ടിയാണോ ഇത് ചെയ്യുന്നത്? അദ്ദേഹം ചോദിച്ചു.

കേരളത്തിലെ പൊതു സമൂഹം ഇതൊന്നും അംഗീകരിക്കില്ല. എന്നിട്ടും കൊലപാതക രാഷ്ട്രീയത്തിൽ നിന്നും പിന്തിരിയാൻ സി.പി.എം തയ്യാറാകുന്നില്ല. ക്രൂരമായ സംഭവങ്ങളുടെ പേരിൽ സി.പി.എം നേതാക്കൾ  നിയമത്തിന് മുന്നിൽ എത്തിയിരിക്കുകായണ്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. അനുഭവങ്ങളിൽ നിന്നും അവർ പാഠം പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്.അസംബ്ലി തെരഞ്ഞടുപ്പിൽ ജനങ്ങൾ ഇതിനെല്ലാം മറുപടി നൽകും. സുനിൽകുമാറിന്റെ കുടുംബത്തിനുണ്ടായ നഷ്ടം നാടിന്റെ നഷ്ടമാണ്. ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതു സമൂഹം ജാഗ്രതയോടെ ഇടപെടണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


2016, മാർച്ച് 20, ഞായറാഴ്‌ച

സിബിഎസ്ഇ പ്ലസ് ടു കണക്ക് പരീക്ഷ വീണ്ടും നടത്തണം


സിബിഎസ്ഇ നടത്തിയ പ്ലസ് ടു കണക്ക് പരീക്ഷ വിദ്യാർഥികൾക്ക് അഗ്നിപരീക്ഷയായി മാറിയതിനാൽ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര മാനവ ശേഷി വികസന മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതി. കഠിന ചോദ്യങ്ങളായതിനാൽ മികച്ച വിദ്യാർഥികൾക്കു പോലും ഉത്തരമെഴുതാൻ കഴിഞ്ഞില്ല. ഇതു കുട്ടികളെ പരിഭ്രാന്തരാക്കുകയും തുടർന്നുള്ള പരീക്ഷകളെ ബാധിക്കുകയും ചെയ്തു. സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങളെന്നു കുട്ടികൾ പരാതിപ്പെട്ടിട്ടുണ്ട്. ചോദ്യങ്ങൾക്കു മാർക്ക് നിശ്ചയിച്ചതിലും പിഴവുള്ളതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


ഭരണത്തുടർച്ച ഉറപ്പ്; സി.പി.എമ്മിനും ബി.ജെ.പിക്കും ജനം മറുപടി നൽകും


കാസർകോട്: സ്ഥാനത്ത് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇക്കുറി ഭരണ തുടർച്ച ഉറപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രണ്ട് എം.എൽ.എ മാരുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയവർക്ക് അഞ്ച് വർഷം ഭരണത്തിൽ തുടരാനാകുമോ എന്നായിരുന്നു ആദ്യ നാളുകളിലെ ചർച്ച. ഇപ്പോൾ ഭരണത്തുടർച്ച ഉണ്ടാവില്ലെന്നാണ് പ്രതിപക്ഷ പ്രചാരണം. എന്നാൽ തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ യു.ഡി.എഫ് ഭരണത്തുടർച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രിപറഞ്ഞു.

മുൻസിപൽ ടൗൺഹാളിൽ തിങ്ങി നിറഞ്ഞ യു.ഡി.എഫ് ജില്ലാ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 25 വർഷം കൊണ്ട് ചെയ്ത് തീർക്കേണ്ട വികസന പ്രവർത്തനങ്ങളാണ് 225 ആഴ്ചകൾ കൊണ്ട് ഈ സർക്കാർ ചെയ്ത് തീർത്തതെന്ന് മുഖ്യമന്ത്രി അവകാശപെട്ടു. ജനങ്ങളിൽ വിഭാഗീയ്യതയുണ്ടാക്കി തമ്മിലടിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾക്കും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും നിയമസഭ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ കനത്ത തിരിച്ചടി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പൂനെഎക്സ്പ്രസ്സിൽ കാസർകോട്ട് എത്തിയ ഉമ്മൻ ചാണ്ടിക്ക് റെയിൽവെ സ്റ്റേഷനിൽ യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി